Local News
ജോലി ചെയ്യാൻ വയ്യ,വരുമാനമില്ല; ജീവിതം ദുരിതത്തിലെന്ന് നാട്ടുകാരുടെ ഹീറോ പുലി ഗോപാലൻ
അടിമാലി;പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ് അവശ നിലയിൽ 10 ദിവസത്തോളം ആശുപത്രിയിൽ കിടന്നെന്നും ഇതിന് ശേഷം വീട്ടിലെത്തിയപ്പോൾ കടം ചോദിച്ചും സഹായം തേടിയും മറ്റും ദിവസേന ആളുകൾ എത്തുന്നുണ്ടെന്നും ഇവരെ ഒഴിവാക്കാൻ ഇപ്പോൾ ഒളിച്ചുനടക്കേണ്ട ഗതികേടിലെന്നും മാങ്കുളം ചിക്കണംകുടി നിവാസി ഗോപാലൻ .
ആൾക്കാർ കാണുന്നത് ലോട്ടറി അടിച്ചവനെപ്പോലെയാണ്…മുറുക്കാൻ വാങ്ങാൻ പോലും കൈയ്യിൽ കാശില്ല…രണ്ട് കൂട്ടര് 10000 രൂപ വീതം തന്നു..അത് ആശുപത്രി ചിലവിനും കൂടെ നിന്ന പിള്ളേർക്ക് കഞ്ഞിയും ചായയും വാങ്ങിക്കൊടുത്തും തീർന്നു..ഇപ്പോൾ റേഷൻ അരി കിട്ടുന്നതുകൊണ്ട് കഞ്ഞിവച്ച് കുടിയ്ക്കുന്നു.കറിയൊന്നും ഇല്ലാട്ടോ..അതിനെന്തെങ്കിലും വാങ്ങാൻ ഒരു രൂപ കൈയ്യിലില്ല. ഗോപാലൻ വാക്കുകളിൽ സങ്കടത്തിന്റെ നിറവ്.
ഇപ്പോൾ പണിയെടുത്ത് ജിവിയ്ക്കാനും നിവൃത്തിയില്ലാത്ത അവസ്ഥയിലായി.ഭാരമുള്ള എന്തെങ്കിലും എടുത്താൽ പുലിയുടെ കടിയേറ്റ ഇടത്തെ കയ്യിൽ വല്ലാണ്ട് നീരുവയ്ക്കും.നല്ല വേദനയുമുണ്ട്.നട്ടെല്ലിന് തേയ്മാനത്തെത്തുടർന്ന് ഭാര്യയുംജോലിക്ക് പോകുന്നില്ല.
കൃഷിയിൽ നിന്നും കാര്യമായ വരുമാനമില്ല.ഇനി എങ്ങിനെ ജീവിയ്ക്കുമെന്നാ ആലോചിയ്ക്കുന്നത്.നിലവിൽ വരുമാനം ഒന്നുമില്ല.ജോലി ചെയ്യാനും വയ്യ.ആശുപത്രിയിൽ പോകാമെന്നുവച്ചാൽ വണ്ടിക്കൂലിയ്ക്കിപോലും നിവർത്തിയില്ല.ഗോപാലൻ വിശദമാക്കി.
ആശുപത്രിയിൽ നിന്ന് വീട്ടിൽ എത്തിയ ശേഷം ജീവിച്ചിരുപ്പുണ്ടോ മരിച്ചോ എന്ന് അന്വേഷിയ്ക്കാൻ പോലും ട്രൈബൽ വകുപ്പിന്റെ ഭാഗത്തുനിന്നോ മറ്റ് ഇതര സർക്കാർ വകുപ്പുകളിൽ നിന്നോ ആരും എത്തിയില്ല..ഗാപാലൻ വിശദമാക്കി.
ഒന്നരമാസം മുമ്പ് മാങ്കുളം കരിമുണ്ട സിറ്റക്കടുത്തുള്ള ചിക്കണംകുടി നിവാസിയായ ഗോപലനെ പുലി ആക്രമിച്ചിരുന്നു.ആക്രമണം പ്രതിരോധിയ്ക്കുന്നതിനിടെ ഗോപാലൻ വാത്തി വീശി.വെട്ടേറ്റ പൂലി തൽക്ഷണം ചത്തു.കടിയും മാന്തും ഏറ്റതിനെത്തുടർന്ന് സാരമായി പരിക്കേറ്റ ഗോപാലനെ ഓടിക്കൂടിയവർ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു.
പത്തുദിവസം ആശുപത്രയിൽ ചികത്സയിലായിരുന്നു.ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിലെത്തിയിട്ട് ഒരു മാസത്തിലേറെയായി.മരുന്നും കഴിച്ച് നന്നായി വിശ്രമിയ്ക്കണമെന്ന് നിർദ്ദേശിച്ചാണ് ഡോക്ടർ ഗോപാലനെ യാത്രയാക്കിയത്.എന്നാൽ മുറിവുകൾ കരിഞ്ഞതിന് പിന്നാലെ ഗോപാലൻ കൃഷിപ്പണികൾക്കിറങ്ങി.ജീവിത പ്രാരബ്ദങ്ങളായിരുന്നു ഇതിന് കാരണം.
ഇപ്പോൾ ആരോടെങ്കിലും നൂറുരൂപ കടം ചോദിച്ചാൽ പോലും കിട്ടില്ല.നിനക്ക് ഒരുപാട് കാശുകിട്ടിയില്ലെ എന്നാണ് എല്ലാവരും ചോദിയ്ക്കുന്നത്.കടം ചോദിച്ച് പലരും എത്തി.കടം കൊടുക്കാനുള്ളവർ ദിവസേനയെന്നവണ്ണം വീട്ടിൽ എത്തി പണം ആവശ്യപ്പെടുകയാണ്.കൈയ്യിൽ ഒരു മുറുക്കാൻ വാങ്ങാൻ പോലും പൈസയില്ല.ഗോപാലൻ പറയുന്നു.
കഴിഞ്ഞ സെപ്റ്റംമ്പർ 2-ന് രാവിലെ 7 മണിയോടെയാണ് വീടിനടുത്തുള്ള കൃഷിയിടത്തിൽ വച്ച് പുലി ഗോപാലന് നേരെ ചാടിവീണത്.കൈവശം കരുതിയിരുന്ന വാക്കത്തികൊണ്ടാണ് ഗോപാലൻ പുലിയെ നേരിട്ടത്.വെട്ടേറ്റ പുലി താമസിയാതെ ചത്തു.സമീപത്തെ വീട്ടുകാരണ്് സംഭവം കണ്ട് ആദ്യം ഓടിയെത്തുന്നത്.പിന്നീട് ഇവർ ആളെ വിളിച്ചുകൂട്ടി പരിക്കേറ്റ ഗോപാലനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിയ്ക്കുക യായിരുന്നു. സംഭവം മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. പുലി ഗോപാലൻ എന്ന വിശേഷണം നൽകിയതും മാധ്യമങ്ങളാണ്.
Local News
ഗ്രാനൈറ്റ് ലോഡ് മറിഞ്ഞ് ആസ്സാം സ്വദേശിക്ക് പരിക്ക്
കോതമംഗലം ; പരീക്കണ്ണിയിൽ ഗ്രാനൈറ്റ് ലോഡ് ഇറക്കുന്നതിനിടയിൽ അട്ടിമറിഞ്ഞ് ആസ്സാം സ്വദേശി ലദ്രുസ് 24 എന്നയാൾക്ക് പരിക്കേറ്റു.
കോതമംഗലത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേന നാട്ടുകാരുടെ സഹായത്തോടെ ഗ്രാനൈറ്റ് ഇറക്കി ആളെ പുറത്തെടുത്ത് അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു.ഇന്ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം.
ഗ്രേഡ് എ എസ് റ്റി. ഒ.എം. അനിൽകുമാർ, കെ.എം.മുഹമ്മദ് ഷാഫി, കെ.പി.ഷമീർ . ബേസിൽ ഷാജി, ഒ ജി രാഗേഷ് കുമാർ . സൽമാൻ ഖാൻ . കെ.എം. അഖിൽ ,പി.ബിനു ബിനുകുമാർ , സി. ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Latest news
നിങ്ങളെപ്പോലെ ഞാനും അത് ആസ്വദിച്ചു: തരംഗമായ എഐ വീഡിയോയെ പ്രശംസിച്ച് പ്രധാനമന്ത്രി
ഗുജറാത്ത്: സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയാവുകയും ഒരുപാട് ആളുകൾ പങ്കിടുകയും ചെയ്ത എഐ വീഡിയോയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിവിനെ അഭിനന്ദിക്കുകയാണെന്നും വളരെ ആസ്വാദകരമായിരുന്നു എന്നുമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
മമതാ ബാനർജിയുടെ പ്രസംഗത്തിനൊപ്പം നൃത്തം ചെയ്യുന്ന മീമിനെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തതിന് പിന്നാലെയാണ് മോദിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായത്.
“നിങ്ങളെപ്പോലെ തന്നെ ഞാനും നൃത്തം ചെയ്യുന്നത് കണ്ട് ആസ്വദിച്ചു. തെരഞ്ഞെടുപ്പ് സമയത്തുള്ള ഇത്തരം കാര്യങ്ങൾ വളരെ സന്തോഷമുളവാക്കുന്നതാണ്.” മോദി പറഞ്ഞു.
അഹമ്മദാബാദിലെ നിഷാൻ സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയപ്പോഴായിരുന്നു മോദിയുടെ പ്രതികരണം. ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്താൻ എത്തിയത്. എല്ലാവരും സമ്മതിദാനാവകാശം രേഖപ്പെടുത്തണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു
Latest news
കീറിയ നോട്ട് മാറ്റിയെടുക്കാം: വിസമ്മതിക്കുന്ന ബാങ്കുകൾക്കെതിരെ നടപടിയെന്ന് ആർബിഐ
മുംബൈ: സാമ്പത്തിക ഇടപാടുകളുടെ ഭാഗമായി യുപിഐ നിലവിൽ വന്നതോടെ ഇന്ത്യ ക്യാഷ് ലെസ്സ് ആകാൻ തുടങ്ങിയിരിക്കുന്നു.എങ്കിലും എല്ലാ കാര്യങ്ങളിലും ഇത് പ്രായോഗികമായിട്ടില്ല.
ഈ സാഹചര്യം കണക്കിലെടുക്കുമ്പോൾ കേടായ നോട്ടുകൾ കയ്യിലുണ്ടെങ്കിൽ ആർബിഐയുടെ നിർദ്ദേശകപ്രകാരം മാറ്റിയെടുക്കാൻ സാധിക്കും. നിലവിലെ സാഹചര്യത്തിൽ ഒരു ബാങ്കുകൾക്കും ഇത് നിരസിക്കാനുള്ള അവകാശമില്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു.
കീറിയതോ പഴയതോ ഒട്ടിച്ചതോ മറ്റെന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചത് മൂലം ഉപയോഗിക്കാൻ കഴിയാത്ത നോട്ടുകൾ മാറ്റുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ആർബിഐ പ്രഖ്യാപിച്ചിട്ടുണ്ട്.
ഫോമുകൾ പൂരിപ്പിക്കാതെ തന്നെ ഈ ഇടപാടുകൾ പൊതുമേഖല ബാങ്ക് ശാഖയിലോ സ്വകാര്യമേഖലയിലോ ബാങ്ക് കറൻസി ചെസ്റ്റ് ശാഖയിലോ ആർബിഐ ഇഷ്യൂ ഓഫീസിലോ മാറ്റിയെടുക്കാൻ സാധിക്കും.
കേടായ നോട്ടുകൾ മാറ്റുന്നതിനുള്ള സേവനവും പൊതുജനങ്ങളുടെ ആവശ്യപ്രകാരം ടിഎൽആർ (ട്രിപ്പിൾ ലോക്ക് റിസപ്റ്റാക്കിൾ) കവറുകൾ വഴി ലഭ്യമാക്കിയിട്ടുണ്ട്.
ആർബിഐയുടെ നിർദ്ദേശപ്രകാരം ഏത് ബാങ്കിലും നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കും. റിസർവ് ബാങ്ക് പറയുന്നതനുസരിച്ച് ഒരു ബാങ്കിനും നോട്ടുകൾ മാറാൻ സാധിക്കില്ല എന്ന് പറയാൻ കഴിയില്ല.അത് പാലിക്കാൻ വിസമ്മതിച്ചാൽ ബാങ്ക് അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരും.
എന്നാൽ കേടുപാടുകൾ സംഭവിച്ച കറൻസി നോട്ടുകൾ മാറുന്നതുമായി ബന്ധപ്പെട്ട് ആർബിഐയുടെ ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്.
1: നോട്ടിന്റെ ഗുണനിലവാരം കുറയുന്നതനുസരിച്ച് മൂല്യം കുറയും.
2: ഒരു വ്യക്തിയുടെ കൈവശം 5000 രൂപയിൽ കൂടുതൽ കേടായ 20 നോട്ടുകൾ ഉണ്ടെങ്കിൽ ഇടപാട് ഫീസ് ബാധകമാകും.
3: ഒരു കൈമാറ്റം നടത്തുന്നതിന് മുൻപ് നോട്ടിൽ സുരക്ഷ ചിഹ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കണം.
ഈ കാര്യങ്ങൾ മുൻനിർത്തി നോട്ടുകൾ മാറാൻ ബാങ്ക് വിസമ്മതിച്ചാൽ ഓൺലൈനായി പരാതി നൽകാം. ആർബിഐ ബാങ്ക് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കും. 1000 രൂപ വരെയുള്ള നാശനഷ്ടങ്ങൾക്ക് ബാങ്കിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ സാധിക്കും
Latest news
ആംബുലൻസും കാറുമായി കൂട്ടിയിടിച്ചു: 3 മരണം
കാസർകോട്: മഞ്ചേശ്വരത്ത് തുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. അച്ഛനും 2 മക്കളും മരിച്ചു. കാറിൽ സഞ്ചരിച്ച തൃശ്ശൂർ ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ ശിവകുമാർ (54) ശരത് (23) സൗരവ് (15) എന്നിവരാണ് മരിച്ചത്.
ബാംഗ്ലൂരിൽ നിന്ന് ആശുപത്രിയിൽ നിന്ന് രോഗിയുമായി വന്ന ആംബുലൻസ് കൊല്ലൂർ മൂകാംബിക ക്ഷേത്രം ദർശിച്ച് മടങ്ങി വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
നാട്ടുകാരും യാത്രക്കാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.
2 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രി മധ്യേയുമാണ് മരണപ്പെട്ടത്.ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി ഉഷ, ഭർത്താവ് ശിവദാസ്, ഡ്രൈവർ എന്നിവർക്കും പരിക്കുണ്ട്. ഇവരെ മാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആംബുലൻസ് എതിർ ദിശയിൽ വന്നതാണ് അപകടകാരണം എന്നാണ് പ്രദേശവാസികൾ പറയുന്നത്.
Latest news
നായ കുറുകെ ചാടി: നിയന്ത്രണം തെറ്റിയ സ്കൂട്ടർ മറിഞ്ഞ് ഒരു മരണം
പത്തനംതിട്ട: അടൂരിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ സ്കൂട്ടർ മറിഞ്ഞ് യാത്രികന് ദാരുണാന്ത്യം. മണ്ണടി സന്തോഷ് ഭവനിൽ സജേഷാണ് (33) മരിച്ചത്.
മണ്ണടി മൃഗാശുപത്രിക്ക് സമീപമായിരുന്നു അപകടം.ഓടിക്കൂടിയ പ്രദേശവാസികൾ സജേഷിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കൊട്ടാരക്കരയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.
-
Latest news3 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news4 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്
-
Latest news3 weeks ago
വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ
-
Local News3 weeks ago
കവിത വായ പൊത്തിപ്പിടിച്ചു, അലക്സ് കഴുത്തറുത്തു; അടിമാലിയിലെ ഫാത്തിമയുടെ ജീവനെടുത്തത് സ്വർണ്ണം കവരാനെന്ന് പ്രതികൾ
-
Latest news2 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
Latest news2 days ago
വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍
-
Latest news3 weeks ago
നദിയിൽ ബോട്ട് കീഴ്മേൽ മറിഞ്ഞ് അപകടം; 6 കുട്ടികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
-
Latest news1 week ago
മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍