Latest news
എസ് ഐയുടെ സസ്‌പെൻഷൻ; സേനയ്ക്കുള്ളിൽ മുറുമുറപ്പ്,ലഹരിവേട്ട അവതാളത്തിലാവാൻ സാധ്യതയെന്നും നിഗമനം
കൊച്ചി:കോതമംഗലം എസ് ഐ മാഹിൻ സലീമിനെതിരെയുള്ള വകുപ്പുതല നടപടിയിൽ സേനയ്ക്കുള്ളിൽ അമർഷം പുകയുന്നു.
ലഹരിമാഫിയ സംഘങ്ങളെ നിയന്ത്രിയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഭാവി പ്രവർത്തനങ്ങളിൽ കാര്യമായി സഹകരിയ്‌ക്കേണ്ടെന്ന വികാരം സേനയിൽ വളർന്നുവരുന്നതായിട്ടാണ് സൂചന.
പരസ്യമായി നിലപാട് വ്യക്തമാക്കിയിട്ടില്ലങ്കിലും ഇക്കാര്യത്തിൽ പോലീസ് സംഘടനകളുടെ മനോഭാവവും അനുകൂലമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
എസ് ഐയുടെ സസ്‌പെൻഷന് ഇടയാക്കിയ സാഹചര്യം തങ്ങളുടെ മനോവീര്യം തകർത്തെന്ന് പോലീസുകാരിൽ ചിലർ സഹൃത്തുക്കളോടും അടുപ്പമുള്ള പൊതുപ്രവർത്തകരോടുമൊക്കെ വെളിപ്പെടുത്തിയതായിട്ടാണ് ലഭ്യമായ വിവരം.
സാമൂഹിക മാധ്യമങ്ങളിൽ എസ് ഐയ്‌ക്കെതിരെയുള്ള നടപടിയെക്കുറിച്ച് പ്രചരിച്ചത് അപൂർണ്ണമായ വിവരങ്ങളാണെന്നും നിജസ്ഥി അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾ തയ്യാറായില്ലന്നും മറ്റുമുള്ള ആക്ഷേപവും സേനയിലെ ഒരു കൂട്ടർ പങ്കുവയ്ക്കുന്നുണ്ട്.
എസ് ഐയുടെ സസ്‌പെൻഷൻ നടപടി സാമൂഹ്യമാധ്യമങ്ങളിൽ ശക്തമായ വാദപ്രതിവാദങ്ങൾക്ക് വഴി തുറന്നിരുന്നു.എസ് ഐയ്ക്ക് ‘ആക്ഷൻ ഹീറോ’പരിവേഷം നൽകിയായിരുന്നു അനുകൂലികളുടെ പ്രചാരണം.
നടപടി ആവശ്യമായിരുന്നെന്നും സർക്കാർ ഇടപെടൽ ഉചിതമായെന്നുമായിരുന്നു എതിർവിഭാഗത്തിന്റെ വാദം.തോന്നിയ പോലെ അഭിപ്രായങ്ങൾ പങ്കിട്ട് അസരം മുതാലാക്കിയവരും കുറവല്ല.
ബൈപാസിൽ പ്രവർത്തിയ്ക്കുന്ന മിസ്്റ്റർ പാണ്ട ജ്യൂസ് കോർണ്ണറിൽ നിന്നാണ് എസ് ഐയുടെ സസ്‌പെൻഷന് കാരണമായ സംഭവപരമ്പരകളുടെ തുടക്കമെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളത്.
പോലീസ് പറയുന്നത്
അസമയത്തും ആൺകുട്ടികളും സംഘടിച്ച് ലഹരി ഉപയോഗിച്ചിരുന്നെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.ജ്യൂസ് കോർണറിന് സമീപത്തുനിന്നും കഞ്ചാവും ബ്രൗൺഷുഗറുമെല്ലാം എക്സൈസ് പിടികൂടുകയും ചെയ്തിരുന്നു.
ഇതെക്കുടർന്ന് ജൂസ് കോർണർ പോലീസിന്റെ നീരീക്ഷണത്തിലായിരുന്നു.പുലർച്ചെ ഒരു മണിയോടടുത്ത് നൈറ്റ് പെട്രോളിംഗ് സംഘമെത്തുമ്പോൾ ഇവിടെ നിരവധി വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.
പോലീസ് ഇവരുടെ പേരുവിവരങ്ങൾ ചോദിച്ചപ്പോൾ ഏതാനും പേർ നൽകാൻ തയ്യാറായില്ല.ഇതെത്തുടർന്ന് വാക്കേറ്റമായിയി.കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുന്ന സാഹചര്യം സംജാതമായതോടെ പ്രശ്നക്കാരിൽ ഓരാളെ എസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിലേയ്ക്ക്് കൊണ്ടുവരികയായിരുന്നു.
നൈറ്റ് ഡ്യൂട്ടി ഇല്ലാതിരുന്നിട്ടും ലഹരി മാഫീയ പ്രവർത്തനം അമർച്ചചെയ്യുക എന്ന ലക്ഷ്യത്തിലാണ് എസ് ഐ നൈറ്റ് പെട്രോളിംഗ് സംഘത്തോടൊപ്പം ജ്യൂസ് കോർണറിൽ എത്തിയത്.
പ്രശ്നക്കാരനെ കസ്റ്റഡിയിൽ എടുത്തതോടെ ജ്യൂസ് കോർണറിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളിൽ ഏതാനും പേർ സംഘടിച്ച്് സ്റ്റേഷിനിൽ എത്തി.സുഹൃത്തിനെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഇവർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരെ അസഭ്യം പറയുകയും എസ് ഐ യോടും തട്ടിക്കയറുകയും ചെയ്തു.തുടർന്നാണ് പ്രശ്നത്തിൽ എസ് ഐ ഇടപെട്ടത്.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ നടപടി
കോതമംഗലം കുത്തുകുഴി സ്വദേശിയും പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയും എസ് എഫ് ഐ നേതാവുമായ റോഷൻ റെന്നിയെ എസ് സ്റ്റേഷനിൽ വച്ച് മർദ്ദിയ്ക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.റോഷൻ സ്വകാര്യ ആശുപത്രിയിൽ ചിക്തസ തേടിയിരുന്നു.
സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ഷാജു വർഗീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റെയിഞ്ച് ഡി ഐ ജി നീരജ് കുമാർ ഗുപ്തയാണ് അന്വേഷണ വിധേയമായി എസ് ഐയെ സസ്പെന്റ് ചെയ്തത്.
സുഹൃത്തിനെ കസ്റ്റഡിയിൽ എടുത്തു,അന്വേഷിയ്ക്കാൻ എത്തിയപ്പോൾ മർദ്ദനം
ഒരു വിവാഹത്തിന് പോയി തിരികെ വരും വഴി കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പോലീസ് അകാരണമായി കസ്റ്റഡിയിൽ എടുത്തെന്നും ഇതെക്കുറിച്ച് അന്വേഷിയ്ക്കാൻ സ്റ്റേഷനിൽ എത്തിയ തന്നെ സുഹൃത്തുക്കളുടെ മുന്നിലിട്ട് എസ് ഐ മർദ്ദിയ്ക്കുകയായിരുന്നെന്നാണ്് റോഷൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുള്ളത്.
ആശുപത്രിയിൽ ചികത്സയിൽക്കഴിഞ്ഞിരുന്ന റോഷനെ സി പി എമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും എസ്എഫഐയുടെയും നേതാക്കളും പ്രവർത്തകരും സന്ദർശിച്ച് വിവരങ്ങൾ ആരായുകയും ആശ്വസിപ്പിയ്ക്കുകയും ചെയ്തിരുന്നു.
വീഡിയോ അപൂർണ്ണം
വിദ്യാർത്ഥിയെ എസ് ഐ മർദ്ദിയ്ക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോ അപൂർണ്ണമെന്നും ഇതിന് മുമ്പുള്ള സംഭവങ്ങൾ വീഡിയോ പുറത്തുവിട്ടവർ മനപ്പൂർവ്വം ചിത്രീകരിയ്ക്കാതിരിയിക്കുകയോ ചിത്രീകരിച്ച ശേഷം പുറത്തുവിടാതിയിക്കുകയോ ചെയ്യുകയാണെന്നും ആക്ഷേപം.എസ് ഐയെ അനുകൂലിയ്ക്കുന്നവരാണ് പ്രധാനമായും ഈ ആക്ഷേപം ഉന്നയിച്ചിട്ടുള്ളത്.
എസ് ഐ ക്ഷോഭിച്ച് ,വിദ്യാർത്ഥിയെ പിടിച്ചുവലിച്ച് ചെള്ളയ്ക്ക് പൊട്ടിയ്ക്കുന്നതിന് പകരം കൃത്യമായ നിയമ നടപടി സ്വീകരിച്ചിരുന്നെങ്കിൽ സസ്‌പെഷൻ ഒഴിവാക്കാമായിരുന്നെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.എന്തായാലും സേനയ്ക്കുള്ളിൽ നിന്നും എസ് ഐ മാഹിന് അകമഴിഞ്ഞ പിൻതുണ ലഭിയ്ക്കുന്നുണ്ടെന്നാണ് അറയുന്നത്.
പോലീസുകാരോട് എന്തുമാവാമെന്ന് ധരിച്ചിട്ടുള്ള ചിലർക്ക് മാഹിന്റെ ഇടപെടൽ നല്ല മറുപിടിയാണെന്നും അതിനാൽ തന്നെ വകുപ്പുതല നടപടിയെ മാഹിൻ പൂമാലയായി കാണമെന്ന് അഭിപ്രായപ്പെടുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്.
Latest news
ഗെയിംസ് ഓഫ് ത്രോൺസ് താരം ഇയാൻ ഗെൽഡർ അന്തരിച്ചു
വാഷിംഗ്ടൺ ; പ്രശസ്ത പരമ്പരയായ ഗെയിം ഓഫ് ത്രോണ്‍സില്‍ കെവൻ ലാനിസ്റ്ററായി പ്രേക്ഷകർക്ക് മുന്നില്‍ എത്തിയ ഇയാൻ ഗെല്‍ഡർ (74) അന്തരിച്ചു. പിത്തനാളിയില്‍ ബാധിച്ച അർബുദത്തെ തുടർന്നായിരുന്നു മരണം. അഞ്ച് മാസം മുമ്പാണ്ഇ യാന് അർബുദം സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
പങ്കാളിയും സഹനടനുമായ ബെൻ ഡാനിയല്‍സാണ് ഇയാന്റെ വിയോഗം ലോകത്തെ അറിയിച്ചത്. ” ഹൃദയം നുറുങ്ങുന്ന വേദനയിലാണ് ഞാൻ ഇത് എഴുതുന്നത്. എന്റെ ജീവിത പങ്കാളിയായ ഇയാൻ ഗെല്‍ഡർ കാൻസർ എന്ന വേദനാജനകമായ ലോകത്തില്‍ നിന്ന് വിടപറഞ്ഞിരിക്കുന്നു. അഞ്ച് മാസങ്ങള്‍ക്ക് മുൻപാണ് അർബുദം ബാധിച്ച വിവരം ഞങ്ങള്‍ അറിഞ്ഞത്. എന്നിരുന്നാലും അദ്ദേഹം സധൈര്യം പോരാടി. ഇപ്പോള്‍ വിശ്രമിക്കാനുള്ള സമയമായി. എന്റെ പ്രിയപ്പെട്ട ചിയാനി.., നന്നായി വിശ്രമിക്കൂ..”
ഇരുവരുടെയും ചിത്രം പങ്കുവച്ച് ബെൻ ഡാനിയല്‍സ് കുറിച്ചു. ഗെയിംസ് ഓഫ് ത്രോണ്‍സിന്റെ 12 എപ്പിസോഡുകളില്‍ ഇയാൻ പ്രേക്ഷകർക്ക് മുന്നില്‍ എത്തിയിരുന്നു. അടുത്തതായി പുറത്തിറങ്ങുന്ന ദി ലോർഡ് ഓഫ് ദ റിംഗ്‌സ് : ദി റിംഗ്‌സ് ഓഫ് പവർ സീസണ്‍2 ലും അദ്ദേഹം പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Latest news
വെസ്റ്റ് നൈല്‍ ഫിവര്‍ ബാധിച്ച് തൃശ്ശൂരിൽ ഒരാൾ മരിച്ചു
തൃശ്ശൂർ ; തൃശൂരില്‍ 79 വയസുള്ള രോഗിയുടെ മരണം വെസ്റ്റ് നൈല്‍ ഫിവര്‍ ബാധിച്ചെന്ന് പരിശോധനാ ഫലം. വാടനപ്പിള്ളി, നടുവേലിക്കര സ്വദേശിയാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്.ഈ വര്‍ഷം വെസ്റ്റ് നൈല്‍ ബാധയെ തുടര്‍ന്നുള്ള ആദ്യ മരണമാണിത്.
രോഗിക്ക് വാര്‍ധക്യ സഹജമായ രോഗങ്ങള്‍ ഉണ്ടായിരുന്നതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനിയെ തുടര്‍ന്ന് രണ്ടാഴ്ച മുമ്ബാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഈ മാസം 3 നാണ് രോഗി മരിച്ചത്. ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്.
ജില്ലയില്‍ 70 വയസുള്ള കൊടുങ്ങല്ലൂര്‍ സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും രോഗിയുടെ ആരോഗ്യനില ഭേദപ്പെട്ട് വരികയാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ ഇടവിലങ്ങ് ഭാഗത്ത് രോഗം സംശയിക്കുന്നതായും പരിശോധനാ ഫലം പുറത്തുവന്നാല്‍ മാത്രമെ ഇക്കാര്യത്തില്‍ സ്ഥിരീകരണമാകുവെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. സംസ്ഥാനത്ത് 10 പേര്‍ക്കാണ് വെസ്റ്റ്നൈല്‍ പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ അഞ്ചു പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. ഇവര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.
ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് വിവിധ ഭാഗങ്ങളില്‍നിന്നു സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്. 2011 മുതല്‍ സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ആശങ്ക വേണ്ടെന്നും പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
Latest news
വിവാദങ്ങള്‍ക്കൊടുവില്‍ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി
ഡൽഹി ; പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്സിൻ പിൻവലിച്ച് നിര്‍മ്മാണ കമ്പനിയായ ‘ആസ്ട്രാസെനേക്ക’. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. ‘ടെലഗ്രാഫ്’ പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്. ഇതിന് പിന്നാലെ കമ്പനി തന്നെ യുകെ ഹൈക്കോടതിയില്‍ പാര്‍ശ്വഫലങ്ങളുള്ളതായി സമ്മതിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്. കനത്ത ആശങ്കയാണ് ഇത് ഇന്ത്യയിലും സൃഷ്ടിച്ചത്.
അതേസമയം പാര്‍ശ്വഫലങ്ങള്‍ ഉള്ളതുകൊണ്ടല്ല വാക്സിൻ പിൻവലിക്കുന്നതെന്നും വളരെയധികം വാക്സിനുകള്‍ മാര്‍ക്കറ്റിലുണ്ട്, തങ്ങളുടെ വില്‍പന കുത്തിനെ കുറഞ്ഞുപോയിരിക്കുന്നത്അ കൊണ്ടാണ് പിൻവലിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.
യൂറോപ്പില്‍ വാക്സിൻ പിൻവലിക്കാൻ അനുമതി നല്‍കണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരുന്നത്. ഇതിന് അനുമതി ലഭിച്ചിരിക്കുകയാണിപ്പോള്‍.
പാര്‍ശ്വഫലങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ട എന്നാണ് കമ്ബനി ആവര്‍ത്തിക്കുന്നത്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നായിരുന്നു കമ്ബനി കോടതിയില്‍ അറിയിച്ചിരുന്നത്.
Latest news
നിങ്ങളെപ്പോലെ ഞാനും അത് ആസ്വദിച്ചു: തരംഗമായ എഐ വീഡിയോയെ പ്രശംസിച്ച് പ്രധാനമന്ത്രി
ഗുജറാത്ത്: സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയാവുകയും ഒരുപാട് ആളുകൾ പങ്കിടുകയും ചെയ്ത എഐ വീഡിയോയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിവിനെ അഭിനന്ദിക്കുകയാണെന്നും വളരെ ആസ്വാദകരമായിരുന്നു എന്നുമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
മമതാ ബാനർജിയുടെ പ്രസംഗത്തിനൊപ്പം നൃത്തം ചെയ്യുന്ന മീമിനെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തതിന് പിന്നാലെയാണ് മോദിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായത്.
“നിങ്ങളെപ്പോലെ തന്നെ ഞാനും നൃത്തം ചെയ്യുന്നത് കണ്ട് ആസ്വദിച്ചു. തെരഞ്ഞെടുപ്പ് സമയത്തുള്ള ഇത്തരം കാര്യങ്ങൾ വളരെ സന്തോഷമുളവാക്കുന്നതാണ്.” മോദി പറഞ്ഞു.
അഹമ്മദാബാദിലെ നിഷാൻ സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയപ്പോഴായിരുന്നു മോദിയുടെ പ്രതികരണം. ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്താൻ എത്തിയത്. എല്ലാവരും സമ്മതിദാനാവകാശം രേഖപ്പെടുത്തണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു
Latest news
കീറിയ നോട്ട് മാറ്റിയെടുക്കാം: വിസമ്മതിക്കുന്ന ബാങ്കുകൾക്കെതിരെ നടപടിയെന്ന് ആർബിഐ
മുംബൈ: സാമ്പത്തിക ഇടപാടുകളുടെ ഭാഗമായി യുപിഐ നിലവിൽ വന്നതോടെ ഇന്ത്യ ക്യാഷ് ലെസ്സ് ആകാൻ തുടങ്ങിയിരിക്കുന്നു.എങ്കിലും എല്ലാ കാര്യങ്ങളിലും ഇത് പ്രായോഗികമായിട്ടില്ല.
ഈ സാഹചര്യം കണക്കിലെടുക്കുമ്പോൾ കേടായ നോട്ടുകൾ കയ്യിലുണ്ടെങ്കിൽ ആർബിഐയുടെ നിർദ്ദേശകപ്രകാരം മാറ്റിയെടുക്കാൻ സാധിക്കും. നിലവിലെ സാഹചര്യത്തിൽ ഒരു ബാങ്കുകൾക്കും ഇത് നിരസിക്കാനുള്ള അവകാശമില്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു.
കീറിയതോ പഴയതോ ഒട്ടിച്ചതോ മറ്റെന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചത് മൂലം ഉപയോഗിക്കാൻ കഴിയാത്ത നോട്ടുകൾ മാറ്റുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ആർബിഐ പ്രഖ്യാപിച്ചിട്ടുണ്ട്.
ഫോമുകൾ പൂരിപ്പിക്കാതെ തന്നെ ഈ ഇടപാടുകൾ പൊതുമേഖല ബാങ്ക് ശാഖയിലോ സ്വകാര്യമേഖലയിലോ ബാങ്ക് കറൻസി ചെസ്റ്റ് ശാഖയിലോ ആർബിഐ ഇഷ്യൂ ഓഫീസിലോ മാറ്റിയെടുക്കാൻ സാധിക്കും.
കേടായ നോട്ടുകൾ മാറ്റുന്നതിനുള്ള സേവനവും പൊതുജനങ്ങളുടെ ആവശ്യപ്രകാരം ടിഎൽആർ (ട്രിപ്പിൾ ലോക്ക് റിസപ്റ്റാക്കിൾ) കവറുകൾ വഴി ലഭ്യമാക്കിയിട്ടുണ്ട്.
ആർബിഐയുടെ നിർദ്ദേശപ്രകാരം ഏത് ബാങ്കിലും നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കും. റിസർവ് ബാങ്ക് പറയുന്നതനുസരിച്ച് ഒരു ബാങ്കിനും നോട്ടുകൾ മാറാൻ സാധിക്കില്ല എന്ന് പറയാൻ കഴിയില്ല.അത് പാലിക്കാൻ വിസമ്മതിച്ചാൽ ബാങ്ക് അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരും.
എന്നാൽ കേടുപാടുകൾ സംഭവിച്ച കറൻസി നോട്ടുകൾ മാറുന്നതുമായി ബന്ധപ്പെട്ട് ആർബിഐയുടെ ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്.
1: നോട്ടിന്റെ ഗുണനിലവാരം കുറയുന്നതനുസരിച്ച് മൂല്യം കുറയും.
2: ഒരു വ്യക്തിയുടെ കൈവശം 5000 രൂപയിൽ കൂടുതൽ കേടായ 20 നോട്ടുകൾ ഉണ്ടെങ്കിൽ ഇടപാട് ഫീസ് ബാധകമാകും.
3: ഒരു കൈമാറ്റം നടത്തുന്നതിന് മുൻപ് നോട്ടിൽ സുരക്ഷ ചിഹ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കണം.
ഈ കാര്യങ്ങൾ മുൻനിർത്തി നോട്ടുകൾ മാറാൻ ബാങ്ക് വിസമ്മതിച്ചാൽ ഓൺലൈനായി പരാതി നൽകാം. ആർബിഐ ബാങ്ക് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കും. 1000 രൂപ വരെയുള്ള നാശനഷ്ടങ്ങൾക്ക് ബാങ്കിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ സാധിക്കും
-
Latest news3 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news4 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്
-
Latest news3 weeks ago
വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ
-
Local News3 weeks ago
കവിത വായ പൊത്തിപ്പിടിച്ചു, അലക്സ് കഴുത്തറുത്തു; അടിമാലിയിലെ ഫാത്തിമയുടെ ജീവനെടുത്തത് സ്വർണ്ണം കവരാനെന്ന് പ്രതികൾ
-
Latest news2 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
Latest news2 days ago
വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍
-
Latest news3 weeks ago
നദിയിൽ ബോട്ട് കീഴ്മേൽ മറിഞ്ഞ് അപകടം; 6 കുട്ടികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
-
Latest news1 week ago
മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍