Latest news
കവളങ്ങാട് പഞ്ചായത്ത് കമ്മറ്റി അലസിപ്പിരിഞ്ഞു, അവഹേളിച്ചെന്ന് പ്രതിപക്ഷം,കയ്യേറ്റ ശ്രമെന്ന് ഭരണ പക്ഷം; വാദപ്രതിവാദം ശക്തം
കോതമംഗലം;യൂഡിഎഫ് ഭരിയ്ക്കുന്ന കവളങ്ങാട് പഞ്ചായത്ത് കമ്മറ്റിയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും ഒച്ചപ്പാടും.പ്രതിപക്ഷം കമ്മറ്റി ബഹിഷ്‌കരിച്ചു.എൽ ഡി എഫ് മെമ്പർമാർ മനപ്പൂർവ്വം പ്രശ്‌നം സൃഷ്ടിയ്ക്കുകയായിരുന്നെന്ന് ഭരണ പക്ഷം.വാദപ്രതിവാദങ്ങൾ ശക്തം.
ഇന്നലെ രാവിലെ കമ്മറ്റി ആരംഭിച്ചതിന് പിന്നാലെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒരു മുന്നറിയിപ്പുമില്ലാതെ പ്രതിപക്ഷ അംഗങ്ങൾ ബഹളം ആരംഭിയ്ക്കുകയായിരുന്നെന്നും തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നും തല്ലാൻ പാഞ്ഞെത്തിയെന്നുമാണ് വൈ.പ്രസിഡന്റ് ജിൻസിയ ബിജുവിന്റെ വെളിപ്പെടുത്തൽ.
ഊന്നുകല്ലിൽ കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിൽ വൈ.പ്രസിഡന്റ് എൽഡിഎഫ് അംഗങ്ങൾക്കെതിരെ അടിസ്ഥാന രഹിതമായ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.ഇത് പിൻവലിച്ച് മാപ്പ് പറയണമെന്ന് എൽഡിഎഫ് അംഗങ്ങൾ കമ്മറ്റിയിൽ ആവശ്യപ്പെട്ടെങ്കിലും നിരസിയ്ക്കപ്പെടുകയായിരുന്നു.
എന്നുമാത്രമല്ല അംഗങ്ങളെ വീണ്ടും അധിക്ഷേപിയ്ക്കുന്ന പരാമർശങ്ങളാണ് വൈ.പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടായത്.ഇതെത്തുടർന്ന് പ്രതിപക്ഷം കമ്മറ്റി ബഹിഷ്‌കരിയ്ക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിപക്ഷ അംഗം ഷിബു പടപ്പറമ്പത്ത് പറഞ്ഞു.സംഭവം സംബന്ധിച്ച് ഇരുവിഭാഗവും വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.പ്രസ്താവനകൾ ചുവടെ
കുത്തിയിരുന്ന് പ്രതിഷേധിച്ചു- എൽഡിഎഫ്
കവളങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊതുസമൂഹമധ്യത്തിൽ അവഹേളിച്ചതിൽ പ്രതിഷേധിച്ച് കവളങ്ങാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ എൽഡിഎഫ് അംഗങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഊന്നുകൽ ടൗണിൽ നടന്ന പൊതുപരിപാടിയിലാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽഡിഎഫ് പഞ്ചായത്തംഗങ്ങളെ കുറിച്ച് മോശമായ പരാമർശങ്ങൾ നടത്തി അവഹേളിച്ചത്.
കവളങ്ങാട് പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ തുടരുന്ന അഴിമതിക്കെതിരെ പഞ്ചായത്തോഫീസിന് മുന്നിൽ കഴിഞ്ഞ ദിവസം സിപിഐ എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചിരുന്നു.
പഞ്ചായത്തിലെ വിലപിടിപ്പുള്ള മരങ്ങൾ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ 15,600 രൂപയ്ക്ക് ലേലത്തിൽ വിറ്റു. ഈ മരം പ്രസിഡന്റിന്റെ ബിനാമികളാണ് ലേലത്തിൽ എടുത്തത്. 2,76,600 രൂപയ്ക്കാണ് മരങ്ങൾ പുറത്ത് വിറ്റതെന്നാണ് വിവരം.
അപകടകരമായ മരം മുറിക്കലിന് പകരമായി ഈട്ടി അടക്കമുള്ള അപകടകരമല്ലാത്ത വിലപിടിപ്പുള്ള മരങ്ങളും മുറിച്ചുവിറ്റു.ഇതെല്ലാം എൽഡിഎഫ് അംഗങ്ങൾ ചോദ്യം ചെയ്തതോടെയാണ് സമൂഹമധ്യത്തിൽ അസഭ്യവർഷവുമായി വൈസ് പ്രസിഡന്റ് എത്തിയതെന്നാണ് എൽഡിഎഫ് അംഗങ്ങളുടെ ആരോപണം.
ബുധനാഴ്ച ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ എൽഡിഎഫ് അംഗങ്ങൾ വൈസ് പ്രസിഡന്റിന്റെ നിലപാട് സംബന്ധിച്ച് വിഷയം ഉന്നയിച്ചു.ഇതോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ക്ഷുഭിതയാവുകയും വീണ്ടും എൽഡിഎഫ് അംഗങ്ങളെ അപമാനിക്കുന്ന സമീപനം സ്വീകരിക്കുകയും ചെയ്തോടെയാണ് എൽഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽ നിന്നും ഇറങ്ങിപ്പോയത്.
എന്നാൽ, പഞ്ചായത്ത് ഭരണസമിതിക്കെതിരായ പ്രതിഷേധങ്ങൾ കൈയ്യേറ്റ ശ്രമമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്.യുഡിഎഫ് ഭരണസമിതിയുടെ അഴിമതികൾ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുമെന്നും പഞ്ചായത്തിനെതിരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും എൽഡിഎഫ് അംഗങ്ങളായ ഷിബു പടപ്പറമ്പത്ത്, ടി എച്ച് നൗഷാദ്, സുഹറ ബഷീർ, ഹരീഷ് രാജൻ, തോമാച്ചൻ ചാക്കോച്ചൻ, ലിസി ജോർജ്, ടീന ടിനു, ജെലിൻ വർഗീസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
വൈസ് പ്രസിഡന്റിനെതിരെ കൈയ്യേറ്റശ്രമം -യൂഡിഎഫ്
കവളങ്ങാട് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ കഴിഞ്ഞയാഴ്ച സി.പി.എം ധർണ്ണ നടത്തിയിരുന്നു. മോശമായ പദപ്രയോഗങ്ങളും , വ്യക്തിപരമായ പരാമർശങ്ങയും ഉപയോഗിച്ചാണ് ധർണ്ണയിൽ നേതാക്കൾ പ്രസംഗിച്ചത്. ഊന്നുകൽ, കവളങ്ങാട് സഹകരണ ബാങ്കുകളിലെ മുക്കുപണ്ടം പണയം വക്കുന്ന അഴിമതിക്കെതിരെ യു.ഡി എഫ് നടത്തിയ മാർച്ചിലും ധർണ്ണയും വൈസ് പ്രസിഡന്റും പങ്കെടുത്ത് പ്രസംഗിച്ചിരുന്നു.
പഞ്ചായത്ത് കമ്മിറ്റിയിൽ യാതൊരു പ്രകോപനവുമില്ലാതെ സി.പി.എം മെമ്പർ വൈസ് പ്രസിഡന്റ് ജിൻസിയ ബിജുവിനെ ആക്ഷേപിച്ചു കൊണ്ട് തല്ലാനായി പാഞ്ഞെടുക്കുകയായിരുന്നു.
നേര്യമംഗലം 11-ാം വാർഡിൽ സി.പി.എം സിറ്റിംഗ് സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച്,യു.ഡി.എഫ് പഞ്ചായത്ത് ഭരണ സമിതിക്ക് പിന്തുണ കൊടുത്ത നാൾ മുതൽ തുടങ്ങിയതാണ് വൈസ് പ്രസിഡന്റിനോടുളള സി.പി.എം അസഹിഷ്ണുത.
മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന കവളങ്ങാട് പഞ്ചായത്ത് ഭരണസമിതിയെ തകർക്കുന്നതിനും വൈസ് പ്രസിഡന്റിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള സി.പി.എം നീക്കം ശക്തമായി ചെറുത്തു തോല്പിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ പറഞ്ഞു.
സി.പി.എം ഉപരോധത്തിൽ ഭയപ്പെടില്ലന്നും ജനകീയ വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കുമെന്നും, ഭരണ സമിതിയ്ക്കുള്ള പിന്തുണ തുടരുമെന്നും വൈസ് പ്രസിഡന്റ് ജിൻസിയ ബിജു വ്യക്തമാക്കി.
Latest news
സപ്ലൈകോ ഈസ്റ്റര്‍, റംസാൻ, വിഷു ചന്തകള്‍ പ്രവർത്തനം തുടങ്ങി
തിരുവനന്തപുരം ; സംസ്ഥാന സർക്കാർ നടത്തുന്ന ഈസ്റ്റർ, റംസാൻ, വിഷു ചന്തകള്‍ ഇന്ന് ( മാർച്ച് 28) ആരംഭിക്കും. ഏപ്രില്‍ 13 വരെ ചന്തകള്‍ പ്രവർത്തിക്കും.
മാർച്ച് 29, 31, ഏപ്രില്‍ 1,2 തീയതികളില്‍ ചന്ത പ്രവർത്തിക്കില്ല.
താലൂക്കിലെ ഒരു സപ്ലൈകോ സൂപ്പർമാർക്കറ്റിലാണ് ചന്ത. മാവേലിസ്റ്റോറുകള്‍, സൂപ്പർമാർക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, ഹൈപ്പർ മാർക്കറ്റുകള്‍, അപ്‌ന ബസാറുകള്‍ തുടങ്ങി സപ്ലൈകോയുടെ 1630 വില്‍പ്പനശാലകളിലും വിലക്കിഴിവില്‍ സാധനങ്ങള്‍ ലഭ്യമാകും.
ശബരി മുളകുപൊടി, മല്ലിപ്പൊടി, സാമ്ബാർ പൊടി, ചിക്കൻ മസാല, വാഷിങ് സോപ്പ് തുടങ്ങിയവയ്ക്കും നാലുതരം ശബരി ചായപ്പൊടിക്കും വില കുറയും.
Latest news
നെയ്യാറ്റിൻകര കൊലപാതകം; കാർ ഉടമയുടെ പിതാവ് തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം∙ നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ നടുറോഡിൽ ഊരുട്ടുകാല സ്വദേശി ആദിത്യനെ (23) വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടയിൽ ആത്മഹത്യയും.
അച്ചുവിന്റെ പിതാവ് ഡ്രൈവർ സുരേഷിനെ ഇന്ന് രാവിലെയാണ് ജോലിസ്ഥലമായ ഓലത്തന്നിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹന ഉടമയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്.
ഇന്നലെ രാത്രിയാണ് ആദിത്യനെ വെട്ടിക്കൊലപ്പെടുത്തിയത്. വെള്ള കാറിലെത്തിയ സംഘം ആദിത്യനുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് തടഞ്ഞ് നിർത്തി കഴുത്തിൽ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.
കാറിൽ 5 പേരാണ് ഉണ്ടായിരുന്നത്. ആദിത്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മരിച്ചു. നെല്ലിമൂടിന് സമീപം ഭാസ്കർ നഗർ സ്വദേശിയുമായി ആദിത്യന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
കൊലപാതകികളിൽനിന്ന് ആദിത്യൻ 20,000 രൂപ വാങ്ങിയിരുന്നതായും മടക്കി നൽകാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
Latest news
പരാതി നൽകിയതിന് പിന്നാലെ സ്‌റ്റേഷന് മുൻപിൽ ആത്മഹത്യാ ശ്രമം; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു
പാലക്കാട്: ആലത്തൂർ പോലീസ് സ്‌റ്റേഷന് മുൻപിൽ ചികത്സയിലായിരുന്ന യുവാവ് തീ കൊളുത്തി മരിച്ചു. കളമശേരി പത്തനാപുരം സ്വേദേശി രാജേഷാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
പരാതിക്കാരനായ രാജേഷ് സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ രാജേഷിന്റെ പരാതി പോലീസ് തീർപ്പാക്കിയതിന് പിന്നാലെയാണ് ആത്‍മഹത്യ എന്നാണ് നിഗമനം.
80 ശതമാനത്തിലേറെ പൊള്ളലേറ്റ രാജേഷിനെ ആലത്തൂർ താലൂക്ക് ആശുപത്രയിലും പ്രാഥമിക ചികിത്സകൾ നൽകിയായ ശേഷം തൃശൂർ മെഡിക്കൽ കോളേജിലും പ്രേവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് 12 :40 നാണ് മരണം സ്ഥിരീകരിക്കുന്നത്. പോലീസ് മേൽനടപടികൾ സ്വികരിച്ചുവരുന്നു.
Latest news
പയ്യോളിയിൽ പെൺമക്കളെ വിഷം നൽകി കൊലപ്പെടുത്തി; പിതാവ് റെയിൽവേ ട്രാക്കിൽ ജീവനൊടുക്കി, ദുരൂഹത തുടരുന്നു
കോഴിക്കോട്: പയ്യോളിയിൽ 2 പെണ്മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി.
അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ വള്ളിൽ സുമേഷ് (42), മക്കളായ ജ്യോതിക (10) ഗോപിക (15), എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ 8.30ന് പരശുറാം എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെയാണ് സുമേഷിന്റെ മൃതദേഹം വീടിനോട് ചേർന്നുള്ള ട്രാക്കിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം തിരിച്ചറിയുകയും വീട്ടിലെത്തി നടത്തിയ പരിശോധനയിൽ 2 പെൺമക്കളെയും വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
പെൺകുട്ടികൾക്ക് വിഷം നൽകിയശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയായ സ്വപ്ന വർഷങ്ങൾക്ക് മുൻപ് കോവിഡ് ബാധിച്ച് മരിച്ച ശേഷം സുമേഷ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
ആത്മഹത്യയുടെ കാരണങ്ങൾ പോലീസ് അന്വേഷിച്ച് വരുകയാണ്. കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായോ കട ബാധ്യതകൾ ഉണ്ടായിരുന്നതായോ അറിയില്ല എന്നാണ് ബന്ധുക്കളുടെ വിശദീകരണം. കുട്ടികളുടെ മരണം സംബന്ധിച്ച കാര്യങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷമേ പറയാൻ സാധിക്കൂ എന്നാണ് പോലീസ് പറയുന്നത്. മേൽ നടപടികൾ സ്വികരിച്ചു വരുന്നു.
Latest news
യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; പിന്നിൽ സാമ്പത്തിക തർക്കം എന്ന് സൂചന, തിരച്ചിൽ ഊർജിതമാക്കി പോലീസ്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തി അജ്ഞാത സംഘം.
കാറിൽ എത്തിയ അഞ്ചംഗ സംഘമാണ് ഊരൂട്ടുകാല, ഖാദി ബോര്‍ഡ് ഓഫീസിന് സമീപം ചരല്‍കല്ലുവിളവീട്ടില്‍ ഷണ്‍മുഖന്‍ ആശാരിയുടെയും രാജലക്ഷ്മിയുടെയും മകന്‍ ആദിത്യന്‍ (23) നെ വെട്ടിപ്പരിക്കൽപ്പിച്ചത്.
കൊടങ്ങാവിള കവലയ്ക്ക് സമീപം ബുധനാഴ്ച രാത്രി 8 മണിക്കായിരുന്നു സംഭവം.അമരവിളയിലെ ഒരു സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ആദിത്യന്‍.
പണമിടപാട് കാര്യങ്ങൾ പറഞ്ഞുതീർക്കാം എന്ന വ്യാജേന യുവാവിനെ ബൈക്കിൽ വിളിച്ചു വരുത്തുകയും ആദിത്യനുമായി വാക്ക് തർക്കവും ഒന്നും തള്ളും ഉണ്ടായതിനെത്തുടർന്ന് യുവാക്കൾ ചേർന്ന് ആക്രമിക്കുകയുമായിരുന്നു, എന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.
വെട്ടേറ്റത്തിന് പിന്നാലെ ആദിത്യൻ റോഡിൽ വീഴുകയും നാട്ടുകാർ ഓടി കൂടിയതിനെ തുടർന്ന് ആക്രമിസംഘം കാർ ഉപേക്ഷിച്ച് കടന്ന് കളയുകയുമായിരുന്നു. ആക്രമണത്തിനിടയിൽ കാറിന്റെ ചില്ല് തകർന്നിട്ടുണ്ട്.
പ്രതികൾക്കായി പോലീസ് തിരക്കിൽ ഊർജിതമാക്കി.ആദ്യത്തിന്റെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
-
Latest news3 days ago
കോതമംഗലം ചേലാട് വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
-
Latest news17 hours ago
കള്ളാട് കൊലപാതകം; തെളിവുകളുടെ അഭാവം വെല്ലുവിളി, പ്രതിയെക്കുറിച്ച് സൂചനയില്ല, അന്വേഷണം ഊർജിതമെന്നും പോലീസ്
-
Latest news1 week ago
നേര്യമംഗലം “നിലാംബരിയിൽ” കത്തി വീശലും ആക്രമണവും ; ഓരാൾക്ക് കുത്തേറ്റു
-
Latest news4 weeks ago
നേര്യമംഗലത്ത് വയോധികയെ കാട്ടാന ചവിട്ടികൊന്നു
-
Latest news2 weeks ago
അനുവിന്റെ മരണം,പ്രതി പിടിയിൽ,15 വർഷത്തിന് ശേഷവും നിനിയുടെ മരണത്തിന് പിന്നിൽ ചുരുളഴിയാത്ത ദരൂഹത;അന്വേഷണം സിബിഐക്ക് വിടണമെന്നും ആവശ്യം
-
Latest news3 weeks ago
കാണാതായ കുട്ടികൾ ഉൾവനത്തിൽ മരിച്ച നിലയിൽ; രക്ഷാദൗത്യം വൈകിയതിൽ പരക്കെ രോക്ഷം
-
Latest news1 week ago
ഗർഭിണിയായ 19 കാരി തൂങ്ങിമരിച്ച നിലയിൽ
-
Latest news2 weeks ago
സഭ വിവാഹം മുടക്കിയെന്ന് സംശയം,ബൈക്കിൽ ചുറ്റിക്കറങ്ങി, കുരിശുപള്ളികൾ തകർത്തു;യുവാവ് പിടിയിൽ