Connect with us

Latest news

എസ് ഐയുടെ സസ്‌പെൻഷൻ; സേനയ്ക്കുള്ളിൽ മുറുമുറപ്പ്,ലഹരിവേട്ട അവതാളത്തിലാവാൻ സാധ്യതയെന്നും നിഗമനം

Published

on

കൊച്ചി:കോതമംഗലം എസ് ഐ മാഹിൻ സലീമിനെതിരെയുള്ള വകുപ്പുതല നടപടിയിൽ സേനയ്ക്കുള്ളിൽ അമർഷം പുകയുന്നു.

ലഹരിമാഫിയ സംഘങ്ങളെ നിയന്ത്രിയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഭാവി പ്രവർത്തനങ്ങളിൽ കാര്യമായി സഹകരിയ്‌ക്കേണ്ടെന്ന വികാരം സേനയിൽ വളർന്നുവരുന്നതായിട്ടാണ് സൂചന.

പരസ്യമായി നിലപാട് വ്യക്തമാക്കിയിട്ടില്ലങ്കിലും ഇക്കാര്യത്തിൽ പോലീസ് സംഘടനകളുടെ മനോഭാവവും അനുകൂലമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

എസ് ഐയുടെ സസ്‌പെൻഷന് ഇടയാക്കിയ സാഹചര്യം തങ്ങളുടെ മനോവീര്യം തകർത്തെന്ന് പോലീസുകാരിൽ ചിലർ സഹൃത്തുക്കളോടും അടുപ്പമുള്ള പൊതുപ്രവർത്തകരോടുമൊക്കെ വെളിപ്പെടുത്തിയതായിട്ടാണ് ലഭ്യമായ വിവരം.

സാമൂഹിക മാധ്യമങ്ങളിൽ എസ് ഐയ്‌ക്കെതിരെയുള്ള നടപടിയെക്കുറിച്ച് പ്രചരിച്ചത് അപൂർണ്ണമായ വിവരങ്ങളാണെന്നും നിജസ്ഥി അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾ തയ്യാറായില്ലന്നും മറ്റുമുള്ള ആക്ഷേപവും സേനയിലെ ഒരു കൂട്ടർ പങ്കുവയ്ക്കുന്നുണ്ട്.

എസ് ഐയുടെ സസ്‌പെൻഷൻ നടപടി സാമൂഹ്യമാധ്യമങ്ങളിൽ ശക്തമായ വാദപ്രതിവാദങ്ങൾക്ക് വഴി തുറന്നിരുന്നു.എസ് ഐയ്ക്ക് ‘ആക്ഷൻ ഹീറോ’പരിവേഷം നൽകിയായിരുന്നു അനുകൂലികളുടെ പ്രചാരണം.

നടപടി ആവശ്യമായിരുന്നെന്നും സർക്കാർ ഇടപെടൽ ഉചിതമായെന്നുമായിരുന്നു എതിർവിഭാഗത്തിന്റെ വാദം.തോന്നിയ പോലെ അഭിപ്രായങ്ങൾ പങ്കിട്ട് അസരം മുതാലാക്കിയവരും കുറവല്ല.

ബൈപാസിൽ പ്രവർത്തിയ്ക്കുന്ന മിസ്്റ്റർ പാണ്ട ജ്യൂസ് കോർണ്ണറിൽ നിന്നാണ് എസ് ഐയുടെ സസ്‌പെൻഷന് കാരണമായ സംഭവപരമ്പരകളുടെ തുടക്കമെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളത്.

പോലീസ് പറയുന്നത്

അസമയത്തും ആൺകുട്ടികളും സംഘടിച്ച് ലഹരി ഉപയോഗിച്ചിരുന്നെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.ജ്യൂസ് കോർണറിന് സമീപത്തുനിന്നും കഞ്ചാവും ബ്രൗൺഷുഗറുമെല്ലാം എക്സൈസ് പിടികൂടുകയും ചെയ്തിരുന്നു.

ഇതെക്കുടർന്ന് ജൂസ് കോർണർ പോലീസിന്റെ നീരീക്ഷണത്തിലായിരുന്നു.പുലർച്ചെ ഒരു മണിയോടടുത്ത് നൈറ്റ് പെട്രോളിംഗ് സംഘമെത്തുമ്പോൾ ഇവിടെ നിരവധി വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.

പോലീസ് ഇവരുടെ പേരുവിവരങ്ങൾ ചോദിച്ചപ്പോൾ ഏതാനും പേർ നൽകാൻ തയ്യാറായില്ല.ഇതെത്തുടർന്ന് വാക്കേറ്റമായിയി.കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുന്ന സാഹചര്യം സംജാതമായതോടെ പ്രശ്നക്കാരിൽ ഓരാളെ എസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിലേയ്ക്ക്് കൊണ്ടുവരികയായിരുന്നു.

നൈറ്റ് ഡ്യൂട്ടി ഇല്ലാതിരുന്നിട്ടും ലഹരി മാഫീയ പ്രവർത്തനം അമർച്ചചെയ്യുക എന്ന ലക്ഷ്യത്തിലാണ് എസ് ഐ നൈറ്റ് പെട്രോളിംഗ് സംഘത്തോടൊപ്പം ജ്യൂസ് കോർണറിൽ എത്തിയത്.

പ്രശ്നക്കാരനെ കസ്റ്റഡിയിൽ എടുത്തതോടെ ജ്യൂസ് കോർണറിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളിൽ ഏതാനും പേർ സംഘടിച്ച്് സ്റ്റേഷിനിൽ എത്തി.സുഹൃത്തിനെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഇവർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരെ അസഭ്യം പറയുകയും എസ് ഐ യോടും തട്ടിക്കയറുകയും ചെയ്തു.തുടർന്നാണ് പ്രശ്നത്തിൽ എസ് ഐ ഇടപെട്ടത്.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ നടപടി

കോതമംഗലം കുത്തുകുഴി സ്വദേശിയും പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയും എസ് എഫ് ഐ നേതാവുമായ റോഷൻ റെന്നിയെ എസ് സ്റ്റേഷനിൽ വച്ച് മർദ്ദിയ്ക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.റോഷൻ സ്വകാര്യ ആശുപത്രിയിൽ ചിക്തസ തേടിയിരുന്നു.

സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ഷാജു വർഗീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റെയിഞ്ച് ഡി ഐ ജി നീരജ് കുമാർ ഗുപ്തയാണ് അന്വേഷണ വിധേയമായി എസ് ഐയെ സസ്പെന്റ് ചെയ്തത്.

സുഹൃത്തിനെ കസ്റ്റഡിയിൽ എടുത്തു,അന്വേഷിയ്ക്കാൻ എത്തിയപ്പോൾ മർദ്ദനം

ഒരു വിവാഹത്തിന് പോയി തിരികെ വരും വഴി കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പോലീസ് അകാരണമായി കസ്റ്റഡിയിൽ എടുത്തെന്നും ഇതെക്കുറിച്ച് അന്വേഷിയ്ക്കാൻ സ്റ്റേഷനിൽ എത്തിയ തന്നെ സുഹൃത്തുക്കളുടെ മുന്നിലിട്ട് എസ് ഐ മർദ്ദിയ്ക്കുകയായിരുന്നെന്നാണ്് റോഷൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുള്ളത്.

ആശുപത്രിയിൽ ചികത്സയിൽക്കഴിഞ്ഞിരുന്ന റോഷനെ സി പി എമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും എസ്എഫഐയുടെയും നേതാക്കളും പ്രവർത്തകരും സന്ദർശിച്ച് വിവരങ്ങൾ ആരായുകയും ആശ്വസിപ്പിയ്ക്കുകയും ചെയ്തിരുന്നു.

വീഡിയോ അപൂർണ്ണം

വിദ്യാർത്ഥിയെ എസ് ഐ മർദ്ദിയ്ക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോ അപൂർണ്ണമെന്നും ഇതിന് മുമ്പുള്ള സംഭവങ്ങൾ വീഡിയോ പുറത്തുവിട്ടവർ മനപ്പൂർവ്വം ചിത്രീകരിയ്ക്കാതിരിയിക്കുകയോ ചിത്രീകരിച്ച ശേഷം പുറത്തുവിടാതിയിക്കുകയോ ചെയ്യുകയാണെന്നും ആക്ഷേപം.എസ് ഐയെ അനുകൂലിയ്ക്കുന്നവരാണ് പ്രധാനമായും ഈ ആക്ഷേപം ഉന്നയിച്ചിട്ടുള്ളത്.

എസ് ഐ ക്ഷോഭിച്ച് ,വിദ്യാർത്ഥിയെ പിടിച്ചുവലിച്ച് ചെള്ളയ്ക്ക് പൊട്ടിയ്ക്കുന്നതിന് പകരം കൃത്യമായ നിയമ നടപടി സ്വീകരിച്ചിരുന്നെങ്കിൽ സസ്‌പെഷൻ ഒഴിവാക്കാമായിരുന്നെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.എന്തായാലും സേനയ്ക്കുള്ളിൽ നിന്നും എസ് ഐ മാഹിന് അകമഴിഞ്ഞ പിൻതുണ ലഭിയ്ക്കുന്നുണ്ടെന്നാണ് അറയുന്നത്.

പോലീസുകാരോട് എന്തുമാവാമെന്ന് ധരിച്ചിട്ടുള്ള ചിലർക്ക് മാഹിന്റെ ഇടപെടൽ നല്ല മറുപിടിയാണെന്നും അതിനാൽ തന്നെ വകുപ്പുതല നടപടിയെ മാഹിൻ പൂമാലയായി കാണമെന്ന് അഭിപ്രായപ്പെടുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്.

 

 

 

Latest news

ഇടുക്കി പീരുമേട്ടിൽ ചായ കുടിക്കാൻ എത്തിയ 9 വയസുകാരിയെ ഉപദ്രവിച്ചു; ചായക്കട ജീവനക്കാരൻ അറസ്റ്റിൽ

Published

on

By

 

ഇടുക്കി :പീരുമേട്ടിൽ കടയിൽ ചായ കുടിക്കാൻ എത്തിയ 9 വയസുകാരിയെ ഉപദ്രവിച്ച കേസിൽ കടയിലെ ജീവനക്കാരൻ പിടിയിൽ.

അബലംകുന്ന് സ്വദേശി ചീരനെയാണ് പീരുമേട് പൊലീസ് അറസ്‌റ്റ് ചെയ്തത്. ഇയാളുടെ പേരിൽ പോക്സോ നിയമ പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

പീരുമേട് താലൂക്ക് ആശുപത്രിയിൽ പോയ മുത്തശ്ശിയോടൊപ്പം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒൻപത് വയസുകാരി ടൗണിലെ കടയിൽ ചായ കുടിക്കാൻ എത്തിയപ്പോളാണ് കടയിലെ ജീവനക്കാരായ ചീരൻ കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത്.

കുട്ടി വിവരം പുറത്തു പറഞ്ഞതോടെ മാതാപിതാക്കൾ പീരുമേട് ‌സ്റ്റേഷനിൽ പരാതി നൽകി. പീരുമേട് സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ തന്നെ പ്രതിയ കസ്‌റ്റഡിയിലെടുത്തു

ചീരൻ ഒന്നിലധികം തവണ ശരീരികമായി ഉപദ്രവിച്ചുവെന്നാണ് കുട്ടിയുടെ മൊഴി.

 

Continue Reading

Latest news

അന്താരാഷ്ട്ര പുസ്തകോത്സവം വ്യത്യസ്ഥതകള്‍ കൊണ്ട് ശ്രദ്ധേയം

Published

on

By

കണ്ണന്‍ എം

കൊച്ചി : 26-ാമത് അന്താരാഷ്ട്ര പുസ്തകോത്സവം വ്യത്യസ്ഥതകള്‍ കൊണ്ട് ശ്രദ്ധേയം.

എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലാണ് പുസ്തകമേള സംഘടിപ്പിച്ചിട്ടുള്ളത്. ഡിസംബര്‍ ഒന്നു മുതല്‍ 10 വരെ മേള നടക്കുക.

ഓരോ ദിവസവും വ്യത്യസ്തമായ കലാപരിപാടികളും മേളയോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഏതുപ്രായത്തില്‍പ്പെട്ടവര്‍ക്കും അഭിരുചിയ്ക്കനുസരിച്ചുള്ള പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറയിച്ചു.

ഓലയെഴുത്ത്, എഴുത്താണി എന്നിവയും ഇവിടെ പ്രദേശത്തിന് വച്ചിട്ടുണ്ട്.എഴുത്താണിയും ഓലയും പുതിയ തലമുറയ്ക്കും ഉപയോഗപ്രദമാകും എന്ന് വ്യക്തമാക്കുന്ന പ്രദര്‍ശനും മേള നഗരിയല്‍ ഒരുക്കിയിട്ടുണ്ട്.

പുതിയ ടെക്‌നോളജി ഉപയോഗിച്ച് പ്രിന്റ് ചെയ്ത്, ഉപയോഗിക്കുന്ന ഓലകളും ഇവിടെ കാണാം.പുസ്തകോത്സവത്തില്‍ പുസ്തകങ്ങള്‍ മാത്രമല്ല വസ്ത്രങ്ങള്‍, വിവിധതരം അച്ചാറുകള്‍, എന്നിവയും ലഭിക്കും.

പുസ്തക പ്രേമികള്‍ക്ക് ചായ കുടിക്കാന്‍ ടീസ്റ്റാളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

പുസ്തകങ്ങളെ സ്‌നേഹിക്കുന്ന, വായന ഇഷ്ടപ്പെടുന്ന സ്‌നേഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ മേളയിലെ സ്ഥിരം സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു.

പുതുതലമുറയില്‍പ്പെട്ട ചുരുക്കം ചിലര്‍ മാത്രമാണ് മേള നഗരിയില്‍ എത്തുന്നുള്ളു എന്നും ഇവരില്‍ ഭൂരി പക്ഷവും വായനയോട് വിമുഖത പ്രകടിപ്പിയ്ക്കുന്നവരായി മാറിക്കഴിഞ്ഞെന്ന് വ്യക്തമാക്കുന്നതാണ് ഇതില്‍ നിന്നും വ്യക്തമാവുന്നതെന്നും സ്റ്റാള്‍ ഉടമകള്‍ പറഞ്ഞു.

ഇന്നലെ മേള നഗരിയില്‍ നടന്ന ചടങ്ങില്‍ ധനികരില്‍ ധനികന്‍ എന്ന പുസ്തകം കൊച്ചി മേയര്‍ അഡ്വ. അനില്‍കുമാര്‍ പ്രകാശനം ചെയ്തു.സാമ്പത്തീക മേഖലയെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനായി റിസര്‍വ്വ് ബാങ്കും മേളയില്‍ സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്.

വായന സ്‌നേഹിക്കുന്ന ആളുകള്‍ക്ക് ആവശ്യമായ ഒരു വിഭവസദ്യ തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

 

Continue Reading

Latest news

മിഷോങ് ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ആശങ്കയുടെ മുള്‍മുനില്‍ ആന്ധ്രയും തമിഴ്‌നാടും

Published

on

By

ചെന്നൈ;മിഷോങ് ചുഴലിക്കാറ്റ് ഇന്ന് കരതൊടും.ആശങ്കയുടെ മുള്‍മുനില്‍ ആന്ധ്രയും തമിഴ്‌നാടും.

ഇന്ന് പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് ആന്ധ്രയിലെ നെല്ലൂരിനും മച്‌ലിപട്ടണത്തിനും ഇടയിലെത്തിയേക്കുമെന്നും താമസിയാതെ കരതൊടുമെന്നുമാണ് വിലയിരുത്തല്‍.

മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗമുണ്ടാവുമെന്നാണ് മുന്നറിയിപ്പ്.തിരുപ്പതി, നെല്ലൂര്‍, പ്രകാശം, ബപട്ല, കൃഷ്ണ, ഗോദാവരി, കൊനസീമ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ചെന്നൈയില്‍ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വെള്ളക്കെട്ടും ദുരിതത്തിനും നേരിയ ശമനം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍ ജില്ലകള്‍ക്ക് ഇന്നും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ട്രെയിന്‍ സര്‍വീസുകള്‍ പലതും റദ്ദാക്കിയിരുന്നു. റണ്‍വേ വെള്ളക്കെട്ടില്‍ മുങ്ങിയതിനാല്‍ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്ന് രാവിലെ 9 വരെ നിര്‍ത്തിവച്ചിട്ടുണ്ട്.

5 പതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും വലിയ പേമാരിയില്‍ ചെന്നൈ നഗരം വന്‍ ജലാശയമായി മാറിയിരുന്നു. കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍ തുടങ്ങിയ സമീപ ജില്ലകളിലും ജനജീവിതം താറുമാറായി.

വൈദ്യുതാഘാതമേറ്റ് രണ്ടു പേരും മരം വീണ് ഒരാളുമുള്‍പ്പെടെ ഇതുവരെ വെള്ളപ്പൊക്കകെടുതികളില്‍ 5 പേര്‍ മരിച്ചു.

ആയിരത്തിലേറെ പേരെ ക്യാംപുകളിലേക്കു മാറ്റിയിട്ടുണ്ട്. ഇന്നലെ ഉച്ചവരെ 34 സെന്റിമീറ്റര്‍ മഴയാണ് ചെന്നൈ നഗരത്തില്‍ പെയ്തത്. 33 സെന്റിമീറ്റര്‍ മഴപെയ്തപ്പോള്‍ 2015 ല്‍ നഗരത്തില്‍ പ്രളയത്തിന് സമാനമായ അവസ്ഥ രൂപപ്പെട്ടിരുന്നു.

 

Continue Reading

Latest news

കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത് മരിച്ചനിലയില്‍, മരണകാരണം തലയിലെ പരിക്ക്;മാതാവും ആണ്‍സുഹൃത്തും പിടിയില്‍

Published

on

By

കൊച്ചി;ഒന്നരമാസം പ്രായമായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത് മരിച്ച നിലയില്‍.കൊലപാതകമെന്ന് സംശയം.മാതാവിനെയും ആണ്‍സുഹൃത്തിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

കറുകപ്പള്ളിയിലെ ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍
ആലപ്പുഴ സ്വദേശിയായ അമ്മയെയും ഇവരുടെ സുഹൃത്തായ കണ്ണൂര്‍ സ്വദേശിയെയുമാണ് എളമക്കര പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

ഈ മാസം 1 നാണ് ഒന്നരമാസം പ്രായമുള്ള ആണ്‍കുട്ടിയോടൊപ്പം എത്തി,ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്.

ഞായറാഴ്ച പുലര്‍ച്ചെ അനക്കമറ്റനിലയില്‍ കുഞ്ഞിനെ ഇവര്‍ എറണആകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.ഇവിടുത്തെ ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം പോലീസില്‍ അറയിച്ചു..

രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോള്‍ കുട്ടിക്ക് അനക്കമുണ്ടായിരുന്നില്ലെന്നാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡോക്ടറോടും മറ്റും പറഞ്ഞത്.ഇത്തരത്തിലാണ് പാലീസ് വിവരങ്ങള്‍ തിരക്കിയപ്പോഴും ഇവര്‍ പ്രതികരിച്ചത്.

പിന്നാലെ നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ് മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.തലയോട്ടിക്കേറ്റ ക്ഷതമാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന.ഇതെത്തുടര്‍ന്നാണ് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.

കസ്റ്റഡിയില്‍ എടുത്തവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ഇതിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവു എന്നും പോലീസ് പറഞ്ഞു.

 

Continue Reading

Latest news

ദിവ്യ കാരുണ്യ കണ്‍വെന്‍ഷന്‍ ഡിസംബര്‍ എഴിന് ആരംഭിക്കും

Published

on

By

കോതമംഗലം;പതിനെട്ടാമത് കോതമംഗലം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈ വര്‍ഷം ദിവ്യ കാരുണ്യ കണ്‍വെന്‍ഷന്‍ ആയിട്ടാണ് നടത്തുന്നതെന്ന് പള്ളി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറയിച്ചു.ഡിസംബര്‍ 7 വ്യാഴം മുതല്‍ 10 ഞായര്‍ വരെയാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിട്ടുള്ളത്.

കേരള സഭ നവീകരണത്തിന്റെ ഭാഗമായി കോതമംഗലം രൂപതയിലെ എല്ലാ ഇടവകകളിലും ദിവ്യ കാരുണ്യ ദിനം ആചരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ദിവ്യകാരുണ്യ കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്.

കോതമംഗലം കത്തിഡ്രലില്‍ എല്ലാ ദിവസവും വൈകുന്നേരം 3.30 മുതല്‍ രാത്രി 8.30 മണി വരെയാണ് കണ്‍വെന്‍ഷന്‍. ജപമാല, വി. കുര്‍ബാന, വചന പ്രഘോഷണം, ദിവ്യ കാരുണ്യ ആരാധന എന്നിവയാണ് മുഖ്യ ശുശ്രൂഷകള്‍.

കോതമംഗലം, ഊന്നുകല്‍, വെളിയേല്‍ച്ചാല്‍, കുറുപ്പംപടി എന്നീ ഫൊറോ നകളുടെയും പ്രാര്‍ത്ഥന കൂട്ടായ്മകളുടെയും ആഭിമുഖ്യത്തിലാണ് കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്.

കോതമംഗലം രൂപത മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ പിതാവ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ മെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പിതാവ് സമാപന സന്ദേശം നല്‍കും.

ദിവ്യ കാരുണ്യ മിഷനറി സഭ (MOBS) വൈദികരാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. കണ്‍വെന്‍ഷന്റെ വിജയത്തിനായി 33 ദിവസത്തെ മാധ്യസ്ഥ പ്രാര്‍ത്ഥന നടന്നുവരുന്നു. കണ്‍വെന്‍ഷന്‍ നടത്തിപ്പിനായി രൂപത വികാര് ജനറല്‍മാരായ മോണ്‍.

ഫ്രാന്‍സിസ് കീരമ്പാറ, മോണ്‍. പയസ് മലേകണ്ട എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളും 101 പേരടങ്ങുന്ന വോളന്റീര്‍സ് ടീമും സജ്ജമായിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ ഡോ. തോമസ് ചെറുപറമ്പില്‍ കത്തീഡ്രല്‍ വികാരി, റവ. ഡോ. തോമസ് ജെ പറയിടം (ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ ), റവ. ഫാ. മാത്യു അത്തിക്കല്‍ (വികാരി ഊന്നുകല്‍ ഫൊറോന), റവ. ഫാ. ജേക്കബ് തലാപ്പിള്ളില്‍ (വികാരി കുറുപ്പംപടി ഫൊറോന ), ജിമ്മിച്ചന്‍ പുതിയാത്ത്, കെ കെ കര്യാക്കോസ്, ഷാജി ജോസ്, സനില്‍ ജോസഫ്, എം പി ജോസഫ്, ജോജി സ്മറിയ, രാജേഷ് പിട്ടാപ്പിള്ളില്‍ കത്തീഡ്രല്‍ കൈക്കാരന്മാരായ റോയ് സേവ്യര്‍ പുളിക്കല്‍, മേജോ മാത്യൂ വേങ്ങൂരാന്‍, ജോസഫ് ഉണിച്ചന്‍തറയില്‍ എന്നിവര്‍ പങ്കെടുത്തു.

 

 

Continue Reading

Trending

error: