M4 Malayalam
Connect with us

Latest news

അടുത്തുപോകാം, സെൽഫി എടുക്കാം, ഒപ്പം പ്രകൃതി ഭംഗിയും അസ്വദിയ്ക്കാം; വരയാടുകളെ കാണാൻ രാജമലയിലേയ്ക്ക് സന്ദർശക പ്രവാഹം ഊർജ്ജിതം

Published

on

മൂന്നാർ; ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയിലേയ്ക്ക് നിലയ്ക്കാത്ത സന്ദർശകപ്രവാഹം.ഇന്ന് രാവിലെയാണ് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇവിടേയ്ക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചത്.രാവിലെ 7 മണിയോടെ തന്നെ പ്രവേശന പാസിനായി വിനോദ സഞ്ചാരികൾ ക്യൂവിൽ ഇടംപിടിച്ചിരുന്നു. 8 മണിയോടെ നിറയെ സഞ്ചാരികളുമായി ആദ്യ ബസ്് പുറപ്പെട്ടു.

പ്രവേശന കവാടത്തിൽ നിന്നും 4 കിലോമീറ്ററോളം ദൂരെ മലമുകളിലേയ്ക്ക് വനംവകുപ്പിന്റെ ബസ്സിലാണ് സഞ്ചാരികളെ എത്തിയ്ക്കുന്നത്.ഇവിടെ നിന്നും നടപ്പാതയിലേയ്ക്ക് നീങ്ങിയാൽ ഒട്ടുമിക്ക സമയങ്ങളിലും വരയാടുകളെ കാണാം.

ദക്ഷിണേന്ത്യയിൽ വരയാടുകൾക്കായി ഒരുക്കിയിട്ടുള്ള പ്രധാന സംരക്ഷണ കേന്ദ്രമാണ് രാജമല.കുഞ്ഞുങ്ങളുമായി വരയാടിൻ കൂട്ടം ഇവിടെ മേയാൻ എത്തുന്നുണ്ടെന്നും കോട ശക്തമാവുന്നതോടെയാണ് ഇവ പ്രദേശത്തുനിന്നും വിട്ടുമാറുന്നതെന്നും ജീവനക്കാർ പറയുന്നു.

വരയാടുകളുടെ പ്രജനന കാലം കണക്കിലെടുത്ത് കഴിഞ്ഞ ജനുവരി 31 മുതൽ ഇവിടേയ്ക്കുള്ള പ്രവേശനം വനംവകുപ്പ് നിരോധിച്ചിരുന്നു.ഇക്കുറി 100 ലേറെ കുഞ്ഞുങ്ങൾ പിറന്നതായിട്ടാണ് കഴിഞ്ഞ ദിവസങ്ങളിലെ കണക്കെടുപ്പിൽ വ്യക്തമായിട്ടുള്ളത്.

ചുറ്റും പച്ചപുതച്ച മലനിരകളും താഴ്‌വാരങ്ങളും നോക്കെത്താ ദുരത്തോളം നീണ്ടുകിടക്കുന്ന തേയിലാക്കാടും ഉൾപ്പെടുന്ന രാജമല പ്രകൃതി സൗന്ദര്യത്താൽ സമ്പൽസമൃദ്ധമാണ്. വളഞ്ഞും പളഞ്ഞുമുള്ളപാതയിലൂടെയുള്ള യാത്രയും കുളിരുള്ള അന്തരീക്ഷവും ഇവിടെ എത്തുന്ന സന്ദർശകർക്ക് നവ്യാനുഭൂതി പകരും എന്ന കാര്യത്തിൽ തർക്കമില്ല.

വരയാടുകളെ കാണുന്നതിനും പ്രകൃതിസൗന്ദര്യം ആസ്വദിയ്ക്കുന്നതിനുമായി വിദേശ രാജ്യങ്ങളിൽ നിന്നിടക്കം ഇവിടേയ്ക്ക് വിനോദസഞ്ചാരികളെത്തുന്നുണ്ട്.വർഷം 5 ലക്ഷം വിനോദ സഞ്ചാരികൾ രാജമല സന്ദർശിയ്ക്കാൻ എത്തുന്നുണ്ട്.

വരയാടുകൾ എന്നറിയപ്പെടുന്ന നീലഗിരി താറിന്റെ പ്രത്യേക സംരക്ഷണ മേഖലയായ ഇരവികുളം ദേശീയോദ്യാനത്തിൽ സഞ്ചാരികൾക്ക് പ്രവേശനമുള്ള മേഖലയാണ് രാജമല.

മൂന്നാർ-മറയൂർ റോഡിൽ മൂന്നാറിൽ നിന്നും 8 കിലോമീറ്റർ അകലെ ,തേയിലത്തോട്ടങ്ങൾക്കും സ്വാഭാവികമായ ഷോലവനങ്ങൾക്കും മദ്ധ്യേയാണ് രാജമല.ഇടയ്ക്കിടെ തണുത്ത കാറ്റും കോടയും പ്രത്യക്ഷപ്പെടുന്നതാണ് ഇവിടുത്തെ സാധാരണ കാലാവസ്ഥ.

രാജമല ഉൾപ്പെടുന്ന മലനിരകളുടെ വടക്കു പടിഞ്ഞാറെ അറ്റത്താണ് ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ആനമുടി സ്ഥിതിചെയ്യുന്നത്.പുൽമേടുകളും ഷോലവനങ്ങളും ഇടകലർന്ന രാജമലയിൽ സന്ദർശകർക്ക് വരയാടുകളെ അടുത്തുകാണാം എന്നതാണ് പ്രധാന സവിശേഷത.രാജമലയുടെ ചില ഭാഗങ്ങളിൽ വർഷങ്ങൾക്ക് മുമ്പ് നീലക്കുറിഞ്ഞി പൂത്തിരുന്നു.

ഇപ്പോൾ ഇവിടെ വനംവകുപ്പ് നീലക്കുറിഞ്ഞി ഗാർഡനും ഒരുക്കിയിട്ടുണ്ട്.പന്ത്രണ്ട് വർഷത്തിൽ ഒരിയ്ക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയെക്കുറിച്ച് സന്ദർശകർക്ക് കൂടുതൽ അറിവ് പകരുകയാണ് ഇതുകൊണ്ട് ല്ക്ഷ്യമിട്ടുള്ളതെന്ന് അസിസ്്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ജോബ് ജെ നേരിയംപറമ്പിൽ അറിയിച്ചു.

പ്രവേശന കവാടത്തിലെ ടിക്കറ്റ് കൗണ്ടറിൽ നിന്നും പ്രവേശന പാസ് ലഭിക്കും.പാസുമായി എത്തുന്നവർക്ക് മലമുകളിലേയ്ക്കും തിരിച്ചും എത്തുന്നതിനായി വനംവന്യജീവി വകുപ്പ് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

വാഹനം നിർത്തുന്ന പോയിന്റിൽ നിന്നും മലമമുകളിലേയ്ക്കുള്ള പാതയിൽ ഇരുവശങ്ങളിലും ഒട്ടുമിക്ക സമയങ്ങളിലും കൂട്ടത്തോടെ വരയാടുകളെത്തുന്നുണ്ട്.വഹനം ഇറങ്ങിയാൽ മലമുകളിലേയ്ക്കുള്ള നടപ്പപാതയുടെ പ്രവേശന കവടാത്തിലേയ്ക്കാണ് എത്തിച്ചേരുക.

നടപ്പാതയിൽ ഒട്ടുമിക്കപ്പോഴും വരയാടുകളെ കാണാമെങ്കിലും തൊടാൻ അനുവാദമില്ല.പകർച്ചവ്യാധികൾ പിടികൂടുന്നതിനുള്ള സാധ്യത കണക്കിലെടുത്താണ് ഇക്കാര്യത്തിൽ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ജിവനക്കാർ വ്യക്തമാക്കി.

പ്രവേശന കവാടത്തോടനുബന്ധിച്ച് കുറിഞ്ഞി കഫേ എന്ന പേരിൽ ഭക്ഷണശാല പ്രവർത്തിയ്ക്കുന്നുണ്ട്.മലമുകളിൽ വാഹനം നിർത്തുന്ന സ്ഥലത്തും ലഘുഭക്ഷണവും വെള്ളവും മറ്റും ലഭിക്കും.സന്ദർശകർക്കായി വിശ്രമ കേന്ദ്രങ്ങളും വ്യൂപോയിന്റുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

Latest news

കോതമംഗലം എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി പി എ സോമൻ്റെ മാതാവ് കാർത്ത്യായനി നിര്യാതയായി

Published

on

By

കോതമംഗലം: പിണ്ടിമന പയ്യന വീട്ടിൽ പരേതനായ അച്ചുതൻ്റെ ഭാര്യ കാർത്യായനി(91) നിര്യാതയായി.
സംസ്കാരം 11 – ന്  ഉച്ചയ്ക്ക് 12 ന് . പരേതനായ പി.എ. ഗോപി, പി.എ.ഷാജി, പി.എ. സോമൻ, (കോതമംഗലം എസ്എൻഡി പി യൂണിയൻ സെക്രട്ടറി) പി.എ രാജൻ. മരുമക്കൾ ശാന്ത, സിന്ദു , സിനു സ്മിത
Continue Reading

Latest news

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

Published

on

By

മുംബൈ ; പ്രശസ്ത സംവിധായകനും ഛായഗ്രാഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു. യോദ്ധ അടക്കം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം. പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായഗ്രാഹകനുമായ ശിവന്‍റെ മകനായി 1959 ലാണ് സംഗീത് ശിവന്‍ ജനിച്ചത്.

എംജി കോളേജ്, മാർ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കിയ ശേഷം പിതാവിനൊപ്പം ഡോക്യുമെന്‍ററികളിലും മറ്റും ഭാഗമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവന്നത്. 1990 ല്‍ ഇറങ്ങിയ വ്യൂഹം എന്ന ചിത്രമായിരുന്നു സംഗീത് ശിവന്‍റെ ആദ്യ സംവിധാന സംരംഭം. രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പൊലീസ് ക്രൈം സ്റ്റോറിയായിരുന്നു ഇത്. വ്യത്യസ്തമായ മേയ്ക്കിംഗിലും കഥപറച്ചിലിനാലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് മോഹൻ ലാലിനെ നായകനാക്കി യോദ്ധ. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായി ഇന്നും കരുതപ്പെടുന്ന ചിത്രമാണ് യോദ്ധ. പിന്നീട് ഡാഡി, ഗാന്ധർവ്വം, നിർണ്ണയം തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവൻ മലയാളത്തില്‍ ഒരുക്കിയത്. ഇഡിയറ്റ്സ് എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്തു.

സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രത്തിലൂടെയാണ് സംഗീത് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ബോളിവുഡില്‍ എട്ടോളം ചിത്രങ്ങള്‍ സംഗീത് ശിവന്‍ ഒരുക്കിയിട്ടുണ്ട്. യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. ഭാര്യ – ജയശ്രീ മക്കള്‍ – സജന, ശന്താനു.

Continue Reading

Latest news

എസ് എസ് എൽ സി പരീക്ഷാഫലം പ്രഖ്യാപിച്ചു ; കഴിഞ്ഞ വർഷത്തേക്കാൾ 0.01 വിജയശതമാനം കുറവ്

Published

on

By

തിരുവനന്തപുരം ; ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.69 ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ 0.01 ശതമാനത്തിന്റെകുറവാണുള്ളത്. 2970 സെന്ററുകളിലായി 4,27,153 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതിയത്.

71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. എപ്ലസ് കൂടുതല്‍ നേടിയ വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയിലാണ് 4,25, 563 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടി. വിജയ ശതമാനം ഏറ്റവും കുറഞ്ഞത് തിരുവനന്തപുരത്താണ്. കൂടുതല്‍ കോട്ടയത്ത്(99.92). പാലാ വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും ജയിച്ചു. 892 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നൂറ് ശതമാനമാണ് വിജയം.

പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. പരീക്ഷയില്‍ വിജയിച്ച എല്ലാവരെയും മന്ത്രി അനുമോദിച്ചു. നാലുമണി മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടിപറഞ്ഞു. ടിഎച്ച്‌എസ്‌എല്‍സി പരീക്ഷയില്‍ 2944 പേര്‍ പരീക്ഷ എഴുതിയതില്‍ 2938 പേര്‍ വിജയിച്ചു. 99.8 ആണ് വിജയശതമാനം. 534 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

പരീക്ഷാ ഫലം പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്ബര്‍ മാത്രം നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിനനുസരിച്ച്‌ ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ PRD Live ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

എസ്‌എസ്‌എല്‍സി / ഹയർ സെക്കൻഡറി/ വിഎച്ച്‌എസ്.ഇ ഫലങ്ങളറിയാൻ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ‘സഫലം 2024′ എന്ന മൊബൈല്‍ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കി.

എസ്‌എസ്‌എല്‍സിയുടെ വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോർട്ടുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈല്‍ ആപ്പിലും’റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2024’ എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.

Continue Reading

Latest news

പ്രണയപ്പക:വിഷ്ണുപ്രിയ വധക്കേസിൽ സുപ്രധാന വിധി വെള്ളിയാഴ്ച

Published

on

By

കണ്ണൂർ: കേരള മനസാക്ഷിയെ പിടിച്ചുലച്ച വിഷ്ണുപ്രിയ വധക്കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി തലശ്ശേരി അഡീഷണൽ ജില്ലാ കോടതി. ജില്ലാ കോടതി ഒന്നാണ് കേസിലെ വിധി പറയൽ മറ്റൊരു ദിവസത്തേക്ക് മാറ്റിയത്.

പ്രണയാഭ്യ‍ർഥന നിരസിച്ചതിന് പെൺകുട്ടിയോട് പക തോന്നിയ പ്രതി ശ്യാംജിത്ത് വീട്ടിൽ കയറി വിഷ്ണുപ്രിയയെ കത്തി കൊണ്ട് അതിക്രൂരമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

2022 ഒക്ടോബർ 22ന് നടന്ന കൊലപതകത്തിൽ 2023 സെപ്റ്റംബർ 21നാണ് വിചാരണ തുടങ്ങിയത്. തലശ്ശേരി അ‍ഡീഷണൽ ജില്ലാ കോടതി മുൻപകയായിരുന്നു വിചാരണ നടപടികൾ.

പ്രതിഭാഗം വാദം പൂർത്തിയാക്കിയ കേസിൽ 73 പേർ സാക്ഷികളായി. വിഷ്ണുപ്രിയയുടെ അടുത്ത ബന്ധുവിൻ്റെ മരണാനന്തര ചടങ്ങുകൾക്ക് പങ്കെടുത്ത് വീട്ടിൽ വസ്ത്രം മാറാൻ എത്തിയപ്പോഴായിരുന്നു കൊലപാതകം. ഏറെ നേരം പിന്നിട്ടിട്ടും മകൾ വരാത്തതിനെ തുടർന്ന് അമ്മ നടത്തിയ അനോഷണത്തിലാണ് വീടിനുള്ളിൽ അനകമാറ്റ നിലയിൽ വിഷ്ണുപ്രിയയെ കണ്ടെത്തുന്നത്.

അതികം വൈകാതെ മരണം സംഭവിച്ചു.

പിന്നാലെ ശ്യാംജിത്തിനെ പിടികൂടിയപ്പോൾ
“തനിക്ക് 25 വയസ്സ് മാത്രമാണ് പ്രായം , 14 വർഷത്തെ ശിക്ഷയെ പറ്റി ഗൂഗിളിൽ കണ്ടിട്ടുണ്ട്, 39 വയസ്സാകുമ്പോൾ ശിക്ഷ കഴിഞ്ഞിറങ്ങാം, ഒന്നും നഷ്ടപ്പെടാനില്ല’’ എന്നായിരുന്നു പ്രതികരണം.

Continue Reading

Latest news

പത്താം ക്ലാസ് പരീക്ഷാഫലം അറിയാൻ ഇനി നിമിഷങ്ങൾ മാത്രം

Published

on

By

തിരുവനന്തപുരം ; കേരള എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് പുറത്ത് വരും. മുൻവർഷങ്ങളെക്കാള്‍ നേരത്തേയാണ് ഇത്തവണ ഫലപ്രഖ്യാപനം.

ഫലം പരിശോധിക്കാം ഈ വെബ്സൈറ്റുകളിൽ: https://pareekshabhavan.kerala.gov.in,

www.prd.kerala.gov.in,

https://sslcexam.kerala.gov.in,

www.results.kite.kerala.gov.in,

1. ഫലം അറിയാൻ ആദ്യം നിങ്ങള്‍ മുകളില്‍ നല്‍കിയിരിക്കുന്നതിലെ ഏതെങ്കിലും സൈറ്റില്‍ കയറുക. ഇതില്‍ ആദ്യത്തെ സൈറ്റുകളില്‍ കയറാതെ താഴോട്ടുള്ള മറ്റേതെങ്കിലും സൈറ്റില്‍ കയറുക. കാരണം ആദ്യത്തെ ലിങ്കുകളില്‍ കൂടുതല്‍ പേർ കയറാനുള്ള സാധ്യത കൂടുതലാണ്.

2. അടുത്തതായി നിങ്ങള്‍ ചെയ്യേണ്ടത് എസ്‌എസ്‌എല്‍സി അഡ്മിറ്റ് കാർഡിലുള്ള നിങ്ങളുടെ റോള്‍ നമ്ബർ രേഖപ്പെടുത്തുക ഒപ്പം ജനനത്തീയതിയും.

3. ഇത് രണ്ടും രേഖപ്പെടുത്തിയ ശേഷം submit ചെയ്യുക. ശേഷം നിങ്ങളുടെ ഫലം അറിയാൻ കഴിയും.

ഇത് കൂടാതെ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യം ഫലം നോക്കുന്നതിന് മുൻപ് സേർച്ച്‌ എഞ്ചിന് ആപ്ലിക്കേഷന്റെ അതായത് ക്രോം, മൊസ്സില്ല ഫയർ ഫോഴ്സ്, ഓപേറ മിനി, സഫാരി, മൈക്രോ സോഫ്റ്റ് എഡ്ജ് എന്നീവയുടെ ക്യാഷെ ക്ലിയർ ചെയ്യുന്നത് വളരെ നന്നായിരിക്കും. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഫലം വേഗത്തില്‍ അറിയാൻ കഴിയും.

Continue Reading

Trending

error: