Latest news
സുഹൃത്തിനെ കൊല്ലാന്‍ കെണിയൊരുക്കി, അമ്മാവന്‍ മരണപ്പെട്ടിട്ടും കുലുങ്ങിയില്ല, ഒടുവില്‍ കുറ്റസമ്മതം;സുധീഷ് അഴിയ്ക്കുള്ളില്‍
അടിമാലി;മുന്‍വൈരാഗ്യത്തെത്തുടര്‍ന്ന് സുഹൃത്തിനെ കൊല്ലാന്‍ ഒരുക്കിയ കെണിയില്‍ അകപ്പെട്ട് അമ്മാവന് ജീവന്‍ നഷ്ടമായി.മരണമടഞ്ഞത് അടിമാലി പടയാട്ടില്‍ കുഞ്ഞുമോന്‍(40).ഞെട്ടല്‍ വിട്ടഴിയാതെ ഉറ്റവര്‍.കൊലപാതകം ആസൂത്രണം ചെയ്ത അടിമാലി പുത്തന്‍പുരയ്ക്കല്‍ സുധീഷ്(23) അറസ്റ്റില്‍.
വ്യാഴാഴ്ച കോട്ടയം മെഡിയ്ക്കല്‍ കോളേജില്‍ ചികത്സയലിരുക്കെയാണ് കുഞ്ഞുമോന്‍ മരണപ്പെട്ടത്.വിഷം കലര്‍ന്ന മദ്യം ഉള്ളില്‍ച്ചെന്നതിനെത്തുടര്‍ന്നുള്ള അസ്വസ്തകളുമായി കഴിഞ്ഞ ഞാറാഴ്ചയാണ് ഇയാളെ മെഡിയ്ക്കല്‍ കോളേജില്‍ എത്തിച്ചത്.
കുഞ്ഞുമോന്റ പരിചയക്കാരായ അടിമാലി കീരിത്തോട് മാടപ്പറമ്പില്‍ മനു എന്നറിയപ്പെടുന്ന മനോജ് (28),പുത്തന്‍പറമ്പില്‍ അനി എന്നറിയപ്പെടുന്ന അനില്‍കുമാര്‍(38) എന്നിവര്‍ ഇപ്പോഴും മെഡിയ്ക്കല്‍ കോളേജില്‍ ചികത്സയിലാണ്.ഇവരുടെ ആരോഗ്യനില ഇപ്പോഴും തൃപ്തികരമായിട്ടില്ലന്നാണ് സൂചന.
സംഭവത്തിന് ശേഷം പോലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും തന്റെ പങ്കിനെക്കുറിച്ച് ഒരു സൂചന പോലും സുധീഷ് നല്‍കിയിരുന്നില്ല.മദ്യം വഴിയില്‍ ക്കിടന്ന് കിട്ടിയ തെന്ന നിലപാടില്‍ സുധീഷ് ഉറച്ചുനില്‍ക്കുകയായിരുന്നു.
കുഞ്ഞുമോന്റെ മരണത്തെത്തുടര്‍ന്ന് അടിമാലി സിഐ ക്ലീറ്റസ് കെ ജോസഫിന്റെ നേതൃത്വത്തില്‍ നടന്ന വിശദമായ ചോദ്യം ചെയ്യലാണ് കേസില്‍ വഴിത്തിരിവായത്.മദ്യം കഴിച്ചതിനെത്തുടര്‍ന്ന് അവശനിലയിലായ കുഞ്ഞുമോനെ രക്ഷിയ്ക്കാന്‍ താന്‍ നടത്തിയ നീക്കത്തെക്കുറിച്ച് സുധീഷ് സി ഐയെ ധരിപ്പിച്ചിരുന്നു.
കുഞ്ഞുമോനെ രക്ഷിയ്ക്കാന്‍ ഇടപെട്ട സുധീഷ് മറ്റ് രണ്ട് പേരുടെ കാര്യത്തില്‍ തിരിഞ്ഞുനോക്കിയില്ലന്നും മറ്റുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു.കഞ്ഞിവെള്ളം കുടിപ്പിച്ച് ഛര്‍ദ്ദിപ്പിക്കാന്‍ ശ്രമിച്ചതും ഉപ്പുകലക്കിയ വെള്ളം കൊടുത്തതുമെല്ലാം സിഐയുടെ മുമ്പാകെ സുധീഷ് സമ്മതിയ്ക്കുകയും ചെയ്തിരുന്നു.
കുഞ്ഞുമോന്‍ മരണപ്പെട്ടതിന് പിന്നാലെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സിഐയുടെ നേതൃത്തില്‍ ഇന്നലെ വീണ്ടും സുധീഷിനെ ചോദ്യം ചെയ്തപ്പോള്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു.ഉച്ചയോടെ എസ് പി അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനിലെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് തന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങളെക്കുറിച്ചും ഇതിനിടയിലുണ്ടായ പാളിച്ചകളെക്കുറിച്ചും സുധീഷ് വെളിപ്പെടുത്തിയത്.തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ഇന്ന താമസ്ഥലത്തെത്തിച്ച് തെളിവെടുക്കും.
കഴിഞ്ഞ ഞായറാഴ്ചയാണ് സുധീഷിന്റെ താമസസ്ഥലത്തുവച്ച് കുഞ്ഞുമോന്‍ മദ്യം കഴിയ്ക്കുന്നത്.ഇതു കണ്ട സുധീഷ് ഉപ്പു കലര്‍ത്തിയ വെള്ളവും മറ്റും നല്‍കി വിഷത്തിന്റെ വീര്യം കുറയ്ക്കാന്‍ ശ്രമം നടത്തിയിരുന്നു.പിന്നാലെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് ചികത്സയും ലഭ്യമാക്കി. ചികത്സയ്ക്ക് സഹായകമാവട്ടെ എന്നു കരുതിയാവണം കഴിച്ച മദ്യത്തിന്റെ ചെറിയ ഭാഗവും കുപ്പിയിലാക്കി സുധീഷ് ആശുപത്രി ജീവനക്കാര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.
മദ്യകുപ്പിയില്‍ ഏലത്തിന് അടിയ്ക്കുന്ന കീടനാശിനി കലര്‍ത്തിയിരുന്നെന്നും മുന്‍വൈരാഗ്യം ഉണ്ടായിരുന്നതിനാല്‍ വിഷം കര്‍ന്ന മദ്യം നല്‍കി മനുവിനനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും അമ്മാവനും അനില്‍കുമാറും മനു മദ്യം കഴിച്ചിരുന്നപ്പോള്‍ താമസ്ഥലത്ത് എത്തിയതോടെ ലക്ഷ്യം പാളുകയായിരുന്നെന്നുമാണ് സുധീഷ് പോലീസില്‍ വെളിപ്പെടുത്തിയിട്ടുള്ളത്.
സംഭവദിവസം ഏകദേശം രാവിലെ 7.30 തോടെ തനിയ്ക്ക് റോഡില്‍ക്കിടന്ന് മദ്യക്കുപ്പി കിട്ടിയെന്നും വീട്ടിലേയ്ക്ക് വന്നാല്‍ കഴിയാക്കാമെന്നും സുധീഷ് വീഡിയോ കോള്‍ വിളിച്ച് മനുവിനെ അറയിക്കുകയായിരുന്നു.ഇതുപ്രകാരമാണ് അടിമാലി അപ്‌സരകുന്നിലെ സുധീഷിന്റെ താമസസ്ഥലത്ത് മനു എത്തിയത്.ഇക്കാര്യം മനു പോലീസ് മുമ്പാകെ സമ്മതിയ്ക്കുകയും ചെയ്തിരുന്നു.ഇതും കേസന്വേഷണത്തില്‍ പോലീസിന് സഹായകമായി.
വിഷം കലര്‍ന്ന മദ്യം കഴിച്ചതിനെത്തുടര്‍ന്ന് അവശ നിലയിലായ മൂവരെയും ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.വിദഗ്ധ ചികത്സ ആവശ്യമായതിനല്‍ പിന്നീട് ഇവരെ കോട്ടയം മെഡിയ്ക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു.
News, murder, Adimali, Sudheesh arrested
Latest news
16 കാരിയെ പീഡിപ്പിച്ച എസ്.ഐക്ക് 6 വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും, തിരുവനതപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്
തിരുവനതപുരം: 16 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഉദ്യോഗസ്ഥന് 6 വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും . തിരുവനതപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.
ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡിലെ സബ് ഇൻസ്‌പെക്ടർ സജിത്ത് കുമാറിനെയാണ് 16 കാരിയുടെ കുടുബത്തിന്റെ പരാതിയിൽ ശിക്ഷിച്ചത്.
Latest news
സത്യസന്ധതയ്ക്ക് പത്തരമാറ്റ് പൊൻതിളക്കം: കളഞ്ഞു കിട്ടിയ വള പ്രലോഭനങ്ങൾക്ക് വഴിപ്പെടാതെ വിദ്യാർത്ഥികൾ ഉടമക്ക് തിരികെ നൽകി
കൊച്ചി: വിദ്യാർത്ഥികളുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റ് പൊൻതിളക്കം. പ്രലോഭനങ്ങൾക്ക് വശംവദരാകാതെ കളഞ്ഞ് കിട്ടിയ രണ്ട് പവൻ സ്വർണ്ണം പോലീസിലേൽപ്പിച്ച് വിദ്യാർത്ഥികളായ റാഷിദും ഹാഷിമും മാതൃകയായി.
അത്താണി സിഗ്നൽ ജംഗ്ഷന് സമീപത്ത് നിന്നുമാണ് പാനായിക്കുളം സ്വദേശികളായ റാഷിദിനും, ഹാഷിമിനും രണ്ട് പവൻ്റെ ഒരു വളകിട്ടിയത്. അവർ അത് ഉടനെ ചെങ്ങമനാട് പോലീസിൽ ഏൽപ്പിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തിൽ ചെങ്ങമനാട് സ്വദേശിനി ബേബിയുടേതാണ് വളെയെന്ന് മനസിലായി. അത്താണിയിലുണ്ടായ വാഹനാപകടത്തിൽ ബേബിയുടെ കയ്യിൽ നിന്നും ഊരിപ്പോയതാണ്. പോലീസിൻ്റെ സാന്നിധ്യത്തിൽ ആഭരണം കൈമാറി.
ഏറ്റു വാങ്ങുമ്പോൾ ബേബിയുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. വിദ്യാർത്ഥികൾക്കും പോലീസിനും നന്ദി പറഞ്ഞു. ഇൻസ്പെക്ടർ ആർ.കുമാർ, എസ്.ഐ സന്തോഷ് കുമാർ, എ.എസ്.ഐമാരായ ഷാനവാസ്, ഷാജൻ, ദീപ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Latest news
മലേഷ്യ കോഴിക്കോട് സർവീസ്: ബുക്കിങ്ങിന് തുടക്കമായി
കോഴിക്കോട്: മലേഷ്യയിൽ നിന്നും കോഴിക്കോട്ടേക്ക് നേരിട്ട് വിമാന സർവീസുകൾ ആരംഭിച്ചതായി എയർ ഏഷ്യ.ഓഗസ്റ്റ് ഒന്നിന് സർവീസ് ആരംഭിക്കുബോൾ ചൊവ്വ, വ്യാഴം, ശെനി ദിവസങ്ങളിൽ കോഴിക്കോട്ടേക്കും ബുദ്ധൻ,വെള്ളി, നായർ ദിവസങ്ങളിൽ ക്വാലലംപുരിലേക്കും 3 സർവീസുകളാണ് ആരംഭിച്ചിരിക്കുന്നത്.
ആദ്യ സർവീസിൽ ക്വാലലംപുരേക്ക് പറക്കാൻ 20 ശതമാനം ഓഫറോടെ 5,500 രൂപയും, തിരികെയുള്ള ടിക്കറ്റിന് 5,900 രൂപയുമാണ് എയർ ഇന്ത്യ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ക്വാലലംപുരിൽ നിന്നും രാത്രി 9.55ന് പുറപ്പെടുന്ന വിമാനം രാത്രി 11.25നാണ് കോഴിക്കോടെത്തുക. പുലർച്ചെ 12.10ന് കോഴിക്കോട് നിന്നും പുറപ്പെട്ട് രാവിലെ 7ന് ക്വാലലംപുരിലെത്തിച്ചേരും .
നിലവിലെ യാത്രക്കാരുടെ ആവശ്യനുസരണം ക്വാലലംപുരിൽ നിന്നും കൊച്ചിയിലേക്ക് ദിവസേന രണ്ടും തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ മൂന്നും സർവീസുകളാണ് എയർ ഏഷ്യ തീരുമാനിച്ചിരിക്കുന്നത്. മലബാറിൽ നിന്നും കോഴിക്കോട്ടേയ്ക്ക് വരുന്ന പ്രവാസികളടക്കമുള്ളവർക്ക് ഇത് വലിയ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ.
Latest news
മുളകുപൊടിയെറിഞ്ഞു: പിന്നാലെ കുത്തിവീഴ്ത്തി , കാപ്പ ചുമത്താൻ ശ്രമിച്ച പ്രതി മരിച്ചു
മലപ്പുറം: പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിൽ നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ദീനാണ് മരിച്ചത്.
ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും കാപ്പ ചുമത്താൻ നടപടികൾ സ്വികരിച്ച് വരുകയായിരുനെന്നും പോലീസ് അറിയിച്ചു.ലഹരിയിലായിരുന്ന ഇയാൾ സമീപമുണ്ടായിരുന്ന പ്രേദേശവാസിയെ മുളകുപൊടിയറിഞ്ഞ ശേഷം കുത്തി വീഴ്ത്തുകയായിരുന്നു.
ഈ സമയം ഓടിക്കൂടിയ നാട്ടുകാരെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. ഇത് നേരിയ സംഘർഷത്തിനും വഴി തെളിച്ചു.ഇതിനിടയിൽ നിസാമുദ്ദിന് പരിക്കേറ്റിരുന്നു.പരുക്കേറ്റ ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രേവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
Latest news
അമ്മയുടെയും മകളുടെയും മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി
കണ്ണൂർ: അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ.സുവിഷത്തിൽ സുനന്ദ വി.ഷേണായി(78), മകൾ ദീപ വി.ഷേണായി(44) എന്നിവരാണ് കൊറ്റാളിക്കാവ് പോസ്റ്റ് ഓഫിസിന് സമീപമുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.
പോലീസ് സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കിയതിന് പിന്നാലെ ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
സുനന്ദയുടെ മൃതദേഹം ഡൈനിങ്ങ് ഹാളിന് സമീപവും ദീപയുടേത് അടുക്കളയിലുമാണ് കണ്ടെത്തിയത്. മരിച്ചവർ മംഗലാപുരം സ്വേദേശികളാണെന്നും പത്ത് വർഷമായി ഇവിടെയായിരുന്നു താമാസമെന്നുമാണ് പരിസരവാസികൾ പറയുന്നത്.
ദീപ അവിവാഹിതയാണ്.പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്.മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടിയ്ക്കൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
-
Latest news4 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news3 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news4 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news3 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news1 week ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized4 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news4 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ
-
Latest news3 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്