M4 Malayalam
Connect with us

Latest news

മദ്യം കഴിച്ച അടിമാലി സ്വദേശികളുടെ ഉള്ളില്‍ വിഷാംശം; ആരോഗ്യസ്ഥിതിയില്‍ ഉറപ്പുപറയാതെ മെഡിയ്ക്കല്‍ സംഘം,അന്വേഷണം ശക്തം

Published

on

അടിമാലി;മദ്യം കുടിച്ച് അവശനിലയില്‍ കോട്ടയം മെഡിയ്്്ക്കല്‍ കോളേജില്‍ പ്രവേശിപ്പിയ്ക്കപ്പെട്ടിട്ടുള്ള അടിമാലി സ്വദേശികളുടെ ഉള്ളില്‍ വിഷാംശം എത്തിയെന്ന് മെഡിയ്ക്കല്‍ സംഘം സ്ഥിരീകരിച്ചതായി സൂചന.

അടിമാലി കീരിത്തോട് മാടപ്പറമ്പില്‍ മനോജ് (28), അടിമാലി പടയാട്ടില്‍ കുഞ്ഞുമോന്‍(40),പുത്തന്‍പറമ്പില്‍ അനു(38) എന്നിവരെയാണ് കോട്ടയം മെഡിയ്ക്കല്‍ കേളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നത്.ഇവരെ ഇപ്പോള്‍ വാര്‍ഡിലേയ്്ക്ക് മാറ്റി.

ഇന്നലെ നടത്തിയ പരിശോധനകളിലാണ് ഉള്ളില്‍ വിഷാംശം എത്തിയതായി സ്ഥിരീകരിച്ചിട്ടുള്ളത്.എന്ത് വിഷമാണ്് ഉള്ളില്‍ എത്തിയതെന്ന് സ്ഥിരീകരിയ്ക്കാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നാണ് മെഡിയ്ക്കല്‍ സംഘത്തിന്റെ നിലപാട്.

മൂന്നുപേരും തടിപ്പണിക്കാരാണ്.ഒപ്പം ജോലി ചെയ്തുവരുന്ന അടിമാലി അപ്‌സരകുന്ന് സ്വദേശി സുധീഷ് നല്‍കിയ മദ്യം കഴിച്ചെന്നും പിന്നാലെ ശാരീരിക അസ്വസ്തകള്‍ അനുഭവപ്പെട്ടെന്നുമാണ് മൂ്ന്നുപേരും ആശുപത്രി അധികൃതരെ അറിയിച്ചിട്ടുള്ളത്.

തനിക്ക് വഴിയില്‍ക്കിടന്നുകിട്ടിയ മദ്യം മനോജിന്് നല്‍കിയെന്നും മറ്റൊന്നും അറിയില്ലന്നുമാണ് സുധീഷ് പോലീസില്‍ വ്യക്തമാക്കിയിട്ടുള്ളത്.ഇന്നലെ മുതല്‍ സുധീഷ് പോലീസ് നീരീക്ഷണത്തിലാണ്.

ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലാണ് മൂവരെയും പ്രവേശിപ്പിച്ചത്.വിദഗ്ധ ചികത്സ ആവശ്യമായതിനല്‍ പിന്നീട് ഇവരെ കോട്ടയം മെഡിയ്ക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു.അടിമാലി പോലീസ് സംഭവത്തില്‍ കേസെടുത്ത് ആന്വേഷണം ആരംഭിച്ചു.

1 / 1

Advertisement

Latest news

ഭക്ഷണം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ മുന്നില്‍ പത്തിവിടര്‍ത്തി രാജവെമ്പാല; ഞെട്ടലില്‍ കുടുംബവും നാട്ടുകാരും; സംഭവം ഇടുക്കി തൊമ്മന്‍കുത്തില്‍

Published

on

By

തൊടുപുഴ;ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോള്‍ എന്തോ ശബ്ദം കേട്ടു,തിരിഞ്ഞുനോക്കുമ്പോള്‍ കാണുന്നത് പത്തിവിടര്‍ത്തി നില്‍ക്കുന്ന പാമ്പിനെ.ഉടന്‍ കുട്ടികളെ പുറത്തിറക്കി.പിന്നാലെ വനംവകുപ്പ് അധികൃതരെ വിവരം അറയിച്ചു.അവരെത്തി ,പാമ്പിനെ വീട്ടില്‍ നിന്നും മാറ്റിയപ്പോഴാണ് സമാധാനമായത്.

വീടിനുള്ളില്‍ പട്ടാപ്പകല്‍ രാജവെമ്പാലയെ കണ്ട സംഭവത്തില്‍ തൊമ്മന്‍കുത്ത് പുത്തന്‍പുരയ്ക്കല്‍ തങ്കപ്പന്റെ വിവരണം ഇങ്ങിനെ.വീട്ടിലെ ഡൈനിംഗ് ഹാളില്‍ ഇന്നലെ രാവിലെ 9.15 ഓടെയാണ് തങ്കപ്പന്‍ രാജവെമ്പാലയെ കണ്ടെത്തിയത്.

വിവവരം അറയിച്ചത് പ്രകാരം പാമ്പുപിടിത്തത്തില്‍ പരിശീലനം ലഭിച്ചിട്ടുള്ള വെണ്‍മണി സ്വദേശി കാമി, വനപാലകരായ പി.ജി.സത്യപാലന്‍, രാജിമോള്‍ ബാലകൃഷ്ണന്‍, പി.പി.ചന്ദ്രന്‍, സുമോദ് എന്നിവര്‍ ചേര്‍ന്ന് പാമ്പിനെ പിടികൂടി,കുളമാവ് വനത്തില്‍ തുറന്നുവിട്ടു.പത്തടി നീളവും 4 കിലോഗ്രാം തൂക്കവുമുണ്ടായിരുന്നു.

 

1 / 1

Continue Reading

Latest news

പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യവിരുദ്ധം ; നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Published

on

By

രാജസ്ഥാൻ ; പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗം രാജ്യവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ഒരു വിഭാഗത്തെ അകറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നത്.

‘ബിജെപി നിലവിട്ട് പ്രവർത്തിക്കുന്നു, അവർ എല്ലായ്പ്പോഴും വർഗീയ കാർഡാണ് ഇറക്കാറുള്ളത്’ – മുഖ്യമന്ത്രി

മുസ്ലിങ്ങളെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിക്കുകയാണ് പ്രധാനമന്ത്രി. മോദിക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സങ്കല്‍പ്പ കഥകള്‍ കെട്ടിച്ചമച്ച്‌ മുസ്ലീം വിരോധം സൃഷ്ടിക്കുകയാണ്. മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാരായാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. രാജ്യത്തെ സന്തതികള്‍ എങ്ങനെയാണ് നുഴഞ്ഞുകയറ്റക്കാരാകുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് മുസ്ലീങ്ങളെ മാറ്റിനിര്‍ത്താന്‍ കഴിയുന്നതല്ല.

രക്തസാക്ഷിത്വം വഹിക്കേണ്ടി വന്നവരില്‍ ഒരുപാട് മുസ്ലീങ്ങളുണ്ട്. പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്.പ്രധാനമന്ത്രി പറയുന്നത് വര്‍ഗീയതയാണ്. ചട്ടങ്ങളും നിയമങ്ങളും പരസ്യമായി ലംഘിക്കുന്ന പ്രസ്താവനയാണ്. പ്രധാനമന്ത്രി രാജ്യത്തെ ഒന്നിച്ച്‌ നയിക്കാന്‍ ബാധ്യതപ്പെട്ടയാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1 / 1

Continue Reading

Latest news

കായിക താരത്തെ മർദ്ദിച്ചു: പിന്നാലെ കയ്യും കാലും അടിച്ചോടിച്ചു ,മൂന്നംഗ സംഘത്തിനെതിരെ പരാതി

Published

on

By

മലപ്പുറം: നിലമ്പൂര്‍ കരുളായിയില്‍ കായിക താരത്തെ മര്‍ദ്ദിച്ചതായി പരാതി. കഴിഞ്ഞ ദേശീയ സ്കൂള്‍ കായിക മേളയില്‍ റിലേ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച കരുളായി വരക്കുളം സ്വദേശി മുഹമ്മദ് ഷാനിനാണ് മർദ്ദനമേറ്റത്.

ഫുട്ബോള്‍ കളിക്കാനായി ഷാന്‍ സൈക്കിളില്‍ പോകുമ്പോള്‍ തെറ്റായ ദിശയിലെത്തിയ ബൈക്ക് ഇടിക്കുകയും കൈക്കും കാലിനും ഗുരുതരമായി പരുക്കേറ്റ് നിലത്ത് വീണ ഷാനിനെ ബൈക്കിലുണ്ടായിരുന്ന 3 പേരും ചേര്‍ന്ന് ആക്രമിക്കുകയുമായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

മൂന്നംഗ സംഘത്തിൻറെ മർദ്ദനത്തിൽ ഷാനിന്റെ കയ്യിലെയും കാലിലെയും എല്ലിന് പൊട്ടൽ സംഭവിച്ചു. പരിക്കേറ്റ ഷാനിനെ ആദ്യം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

ഷാനിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന 3 പേർക്കെതിരെ പൂക്കാട്ടുംപാടം പോലീസ് കേസെടുത്തു.

1 / 1

Continue Reading

Latest news

വോട്ടിങ്ങുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിലൂടെ തെറ്റായ പ്രചാരണം: യുവാവിനെതിരെ കേസ്

Published

on

By

പാലക്കാട്: സമൂഹമാധ്യമത്തിലൂടെ വോട്ടിംഗ് രീതിയെ പറ്റി തെറ്റായ സന്ദേശം അയച്ച യുവാവിനെതിരെ കേസെടുത്ത് പോലീസ്. ചെര്‍പ്പുളശ്ശേരി സ്വദേശി അഭിലാഷാണ് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിൽ സന്ദേശമയച്ചത്.

ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടിംഗ് സമ്പ്രദായത്തെ പറ്റി പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള സന്ദേശം പ്രചരിപ്പിച്ചതിനാണ് കേസ്.

1 / 1

Continue Reading

Latest news

100ൽ അധികം ലൈസൻസ് നൽകാൻ അനുവാദമില്ല:ഉദ്യോഗസ്ഥരെ കൊണ്ട് പൊതുമധ്യത്തിൽ ടെസ്റ്റ്, വിവാദമായതിന് പിന്നാലെ തീരുമാനം മാറ്റി എം.വി.ഡി

Published

on

By

തിരുവനന്തപുരം: പ്രതിദിനം 100ൽ കൂടുതല്‍ ലൈസന്‍സ് നല്‍കുന്ന ഉദ്യോഗസ്ഥരെ കൊണ്ട് പൊതുമധ്യത്തില്‍ ടെസ്റ്റ് നടത്തിപ്പിക്കാനുള്ള വിവാദ തീരുമാനം പിൻവലിച്ച് മോട്ടോര്‍ വാഹനവകുപ്പ്.

15 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ കൊണ്ട് മാധ്യമങ്ങളുടെയും വിദഗ്ദരുടെയും സാനിധ്യത്തില്‍ ടെസ്റ്റ് നടത്താനായിരുന്നു തിരുമാനം. ചൊവ്വാഴ്ച ടെസ്റ്റ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പിനിടെ വിവാദമുണ്ടാകുമെന്നതിനാൽ മാറ്റി.

ഒരു ദിവസം 30 ലൈസന്‍സ് നല്‍കിയാല്‍ മതിയെന്നായിരുന്നു പുതിയ ഗതാഗതമന്ത്രി വന്നശേഷമുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനമെങ്കിലും മെയ് 1 മുതല്‍ നടപ്പാക്കാനിരുന്ന ചട്ടത്തിനെതീരെ ഉദ്യോഗസ്ഥക്കിടയിലും ഡ്രൈവിംഗ് സ്ളുകള്‍ക്കിടയിലും വലിയ പ്രതിഷേധം ഉയർന്നിരുന്നു.

എന്നാൽ ഡ്രൈവിംഗ് സ്കൂകളുടെ പ്രതിഷേധത്തിന് പിന്നില്‍ ജീവനക്കാര്‍ തന്നെയൊണെന്നാണ് ഗതാഗതമന്ത്രിയുടെ ഓഫീസിന്റെ ഇപ്പോഴുള്ള വിലയിരുത്തല്‍.

ഇതിന് പിന്നാലെ പുതിയ ചട്ടങ്ങൾക്കതീതമായി ദിവസവും 100 ലൈസന്‍സില്‍ കൂടുതല്‍ കൊടുക്കുന്ന മോട്ടോര്‍ വൈഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ വിവരങ്ങൾ ഉദ്യോഗസ്ഥർ ശേഖരിക്കുകയും ഇതിൽ നിന്നും 15 ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കുകയുമായിരുന്നു.

നിയമങ്ങളെല്ലാം പാലിച്ചാണ് ലൈസൻസ് നൽകുന്നതെങ്കിൽ അത് നേരിട്ട് ഹാജരായി വിശദീകരിക്കാൻ ഉദ്യോഗസ്ഥരോട് ഗതാഗത വകുപ്പ് നിർദ്ദേശിക്കുകയും ചെയ്തു.

നിലവിലെ കാലയളവിൽ 40 പുതിയ ലൈസന്‍സും 20 തോറ്റവർക്കായുള്ള ടെസ്റ്റ് നടത്തുന്നതും കൂട്ടി 60 ലൈസന്‍സ് നല്‍കണമെന്നാണ് ഗതാഗത കമ്മീഷണറുടെ സര്‍ക്കുലറിൽ വ്യക്തമാക്കിയിട്ടുള്ളത്. ഒപ്പം എങ്ങനെ പോയാലും 100 ലൈന്‍സ് പ്രതിദിനം നല്‍കാനാവില്ല എന്നും ചൂണ്ടിക്കാട്ടുന്നു.

ഇത് മറികടന്ന് 120 ലൈസന്‍സ് വരെ ചില ഓഫീസുകളില്‍ നിന്നും നൽകിയിരുന്നതായും ഇതിന് പിന്നില്‍ അഴിമതിയുണ്ടെന്നുമാണ് ഗതാഗതമന്ത്രിയുടെ ആരോപണം.

വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ നിയമങ്ങളെല്ലാം പാലിച്ചാണ് ഈ ഉദ്യോഗസ്ഥര്‍ ലൈസന്‍സ് നല്‍കുന്നതെങ്കില്‍ അത് നേരിട്ട് വിശദീകരിക്കട്ടെ എന്ന ഉദ്ദേശത്തോടെ തിരുവനന്തപുരം മുട്ടത്തറയില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും സാന്നിധ്യത്തിലൽ എംവിമാര്‍ക്ക് പരീക്ഷ നടത്താന്‍ ഗതാഗത വകുപ്പ് തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പിനിടെ വിവാദങ്ങള്‍ കൊഴുക്കുമെന്ന് മനസിലാക്കിയതോടെ തീരുമാനം ബന്ധപെട്ടവർ പിൻവലിയ്ക്കുകയായിരുന്നു.

1 / 1

Continue Reading

Trending

error: