Latest news
മുറിവാലൻ പാഞ്ഞടത്തപ്പോൾ മരത്തിന് മുകളിൽ കയറി;സജിയുടെ രക്ഷപെടൽ കാട്ടുകൊമ്പന്റെ “കനിവിലെന്ന് ” രക്ഷപ്രവർത്തകർ
രാജാക്കാട്; കാട്ടുകൊമ്പൻ തുരത്തിയപ്പോൾ രക്ഷയ്ക്കായി മരത്തിന് മുകളിൽ കയറിയത്് പൊല്ലാപ്പായി.യുവാവിന് രക്ഷയായത് വനംവകുപ്പ് ജീവനക്കാരുടെയും നാട്ടുകാരുടെയും ഇടപെടൽ.
സമീപത്ത് നിലയുറപ്പിച്ച കാട്ടാനകൂട്ടത്തെ പടക്കമെറിഞ്ഞ് ഓടിച്ച ശേഷം വനംവകുപ്പ് ജീവനക്കാരും നാട്ടുകാരുമുൾപ്പെട്ട സംഘം യുവാവിന് താഴെ ഇറങ്ങാൻ അവസരം ഒരുക്കുകയായിരുന്നു.
ചിന്നക്കനാൽ സിങ്കുകണ്ടത്താണ് സംഭവം.പ്രദേശവാസിയും കർഷകനുമായ സജിയാണ് ആനക്കൂട്ടത്തിന്റെ ‘പ്രതിരോധം’ മൂലം മരത്തിന് മുകളിൽ കുടുങ്ങിയത്.സംഭവനത്തെക്കുറിച്ച് ലഭ്യമായ വിവരം ഇങ്ങിനെ..
ഇന്നലെ രാവിലെ സിങ്കുകണ്ടം -301 കോളനി റോഡിൽക്കൂടി ആനക്കൂട്ടം വരുന്നതായി നാട്ടുകാരിൽ ചിലർ കണ്ടിരുന്നു.ഒരു കൊമ്പനും പിടിയും രണ്ടു കുഞ്ഞുങ്ങളും അടങ്ങുന്നതായിരുന്നു കാട്ടാനക്കൂട്ടം.നാട്ടുകാർ മുറിവാലൻ എന്ന് വിളിച്ചിരുന്ന ആനയായിരുന്നു കൂട്ടത്തിലുണ്ട്ായിരുന്ന കൊമ്പൻ.
കൊമ്പൻ ഇണ ചേരുന്നതിനുള്ള ലക്ഷണങ്ങൾ പ്രകടമാക്കി,പിടിയെ തൊട്ടുരുമ്മിയായിരുന്നു നടന്നിരുന്നത്.ഇടയ്ക്ക് ഇണചേരുന്നതിന് ശ്രമിക്കുന്നുമുണ്ടായിരുന്നു.4 വയസും 3 വയസും തോന്നിക്കുന്ന രണ്ട് കുഞ്ഞുങ്ങളാണ് ഒപ്പമുണ്ടായിരുന്നത്.തന്റെ ലക്ഷ്യത്തിന് തടമായതിനാവാം ഇതിൽ വലിയകുഞ്ഞിനെ കൊമ്പുകൊണ്ട് തട്ടിമാറ്റാനും മുറിവാലൻ ശ്രമിച്ചിരുന്നു.
കൊമ്പന്റെ ആക്രമണത്തെത്തുടർന്ന് ഭയപ്പാടിലായതിനെത്തുടർന്ന് 4 വയസായ കുഞ്ഞ് കൂട്ടംവിട്ട് വനത്തിന്റെ മറ്റൊരുഭാഗത്തേയ്ക്ക് കടന്നു.ഒരു കുഞ്ഞും കൊമ്പനും പിടിയും വീണ്ടും മുന്നോട്ടുപോയി പാതയോരത്തുള്ള സ്വകാര്യവ്യക്തിയുടെ തോട്ടത്തിലേയ്ക്കും കയറി.
ഈ സമയത്തെല്ലാം ആനയെ തുരത്തുന്നതിന് സജിയുൾപ്പെടെ നാട്ടുകാരും വനംവകുപ്പും ജീവനക്കാർക്കൊപ്പമുണ്ടായിരുന്നു.ഇതിനിടയിൽ കൂട്ടംതെറ്റിയ കുഞ്ഞിനെ കണ്ടെത്തുന്നതിനും പിടിയാനയ്‌ക്കൊപ്പം ചേർക്കുന്നതിനായി ഏതാനും വാച്ചർമാർ സമീപത്തെ വനമേഖലയിൽ ചുറ്റിക്കറങ്ങിയിരുന്നു.
താമസിയാതെ ഇവർ കുഞ്ഞിനെ കണ്ടെത്തി.പിടിയും കൊമ്പനും നിന്നുരുന്ന ഭാഗത്തേയ്ക്ക് കുഞ്ഞിനെ എത്തിക്കാനായി പിന്നീടുള്ള ശ്രമം.ഇത് ഏറെക്കുറെ വിജയത്തിലേയ്ക്ക് അടുക്കുകയും ചെയ്്തിരുന്നു.ഈ അവസരത്തിലാണ് ഭയപ്പെട്ടിട്ടെന്ന വണ്ണം കുഞ്ഞ് ഉച്ചത്തിൽ ചിഹ്നം വിളിച്ചത്.ഇതോടെ കൊമ്പന്റെ ശ്രദ്ധ കുഞ്ഞിലേയ്ക്കായി.
തുടർന്ന് കുഞ്ഞ് നിന്നിരുന്ന വനഭാഗത്തേയ്ക്ക് കൊമ്പൻ കുതിച്ചെത്തി.ഇതോടെ കുഞ്ഞിനെ തുരത്തിവന്നിരുന്ന വാച്ചർമാർ അപകടം തിരച്ചറിഞ്ഞ് പിൻവലിയുകയും ഈ സമയം ഇവർക്കൊപ്പമുണ്ടായിരുന്ന സജി സമീപത്തുനിന്നിരുന്ന യൂക്കാലി മരത്തിൽ ഓടിക്കറുകയുമായിരുമായിരുന്നു.
ആനയുടെ ശ്രദ്ധ വാച്ചർമാരിലേയ്ക്ക് തിരിഞ്ഞതിനാൽ മാത്രമാണ് സജി ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ടതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
സ്ഥിതിഗതികൾ അൽപ്പം ഭീതി ജനിപ്പിച്ചെങ്കിലും വാച്ചർമാരുടെയും നാട്ടുകാരുടെയും സമയോജിതമായ ഇടപെടലിലൂടെ പ്രശനം പരിഹരിച്ചെന്നും സജിയെ മരത്തിന് മുകളിൽ നിന്നും താഴെയിറക്കി, വീട്ടുകാർക്ക് വിവരം നൽകിയെന്നും മൂന്നാർ ഫോറസ്റ്റ് റെയിഞ്ചോഫിസർ അറിയിച്ചു.
Latest news
എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ
തിരുവനന്തപുരം ; 2023-24 അക്കാദമിക വർഷത്തെ എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം. നാളെ മൂന്ന് മണിയോടെയായിരിക്കും പ്രഖ്യപിക്കും. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപനം നടത്തുക.
കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പാണ് ഫലപ്രഖ്യാപനം. ഫലം നോക്കാൻ താഴെ തന്നിരിക്കുന്നു സൈറ്റുകളിൽ പരിശോധിക്കാം
www.prd.kerala.gov.in
www.result.kerala.gov.in
www.examresults.kerala.gov.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in
https://pareekshabhavan.kerala.gov.in
Latest news
ആംബുലൻസും കാറുമായി കൂട്ടിയിടിച്ചു: 3 മരണം
കാസർകോട്: മഞ്ചേശ്വരത്ത് തുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. അച്ഛനും 2 മക്കളും മരിച്ചു. കാറിൽ സഞ്ചരിച്ച തൃശ്ശൂർ ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ ശിവകുമാർ (54) ശരത് (23) സൗരവ് (15) എന്നിവരാണ് മരിച്ചത്.
ബാംഗ്ലൂരിൽ നിന്ന് ആശുപത്രിയിൽ നിന്ന് രോഗിയുമായി വന്ന ആംബുലൻസ് കൊല്ലൂർ മൂകാംബിക ക്ഷേത്രം ദർശിച്ച് മടങ്ങി വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
നാട്ടുകാരും യാത്രക്കാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.
2 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രി മധ്യേയുമാണ് മരണപ്പെട്ടത്.ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി ഉഷ, ഭർത്താവ് ശിവദാസ്, ഡ്രൈവർ എന്നിവർക്കും പരിക്കുണ്ട്. ഇവരെ മാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആംബുലൻസ് എതിർ ദിശയിൽ വന്നതാണ് അപകടകാരണം എന്നാണ് പ്രദേശവാസികൾ പറയുന്നത്.
Latest news
നായ കുറുകെ ചാടി: നിയന്ത്രണം തെറ്റിയ സ്കൂട്ടർ മറിഞ്ഞ് ഒരു മരണം
പത്തനംതിട്ട: അടൂരിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ സ്കൂട്ടർ മറിഞ്ഞ് യാത്രികന് ദാരുണാന്ത്യം. മണ്ണടി സന്തോഷ് ഭവനിൽ സജേഷാണ് (33) മരിച്ചത്.
മണ്ണടി മൃഗാശുപത്രിക്ക് സമീപമായിരുന്നു അപകടം.ഓടിക്കൂടിയ പ്രദേശവാസികൾ സജേഷിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കൊട്ടാരക്കരയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.
Latest news
കോഴിഫാമിൽ തീ പിടുത്തം: 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു, ഒന്നര ലക്ഷം രൂപയുടെ നഷ്ടം
പാലക്കാട്: മണ്ണാർക്കാട് കോഴിഫാമിൽ ഉണ്ടായ തീ പിടുത്തത്തിൽ ഒന്നര ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായതായി കണക്കുകൾ. 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു. അരിയൂർ ഫൈസൽ എന്ന വ്യക്തി നടത്തിയിരുന്ന സ്വകാര്യ കോഴിഫാമിലാണ് ഇന്നലെ രാത്രി 10:30ന് അഗ്നിബാധ ഉണ്ടായത്.
പഴക്കം ചെന്ന ഷോർട്ട് സർക്യൂട്ട് ആണ് തീ പിടുത്തതിനുള്ള പ്രാഥമിക കാരണം എന്നാണ് അഗ്നിശമന സേനയുടെ നിഗമനം. തീ പടർന്നപ്പോൾ കൂര മെയ്യാൻ ഉപയോഗിച്ച തെങ്ങിന്റെയും കൗങ്ങിന്റെയും പട്ടകളിലേയ്ക്കും തീ പടർന്നത് അപകടത്തിന്റെ വ്യപതി കൂട്ടി.
രാത്രി സമയമായതിനാൽ തൊഴിലാളികൾ കോഴികുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകി മടങ്ങയിരുന്നു. പരിസര വാസികളാണ് വിവരം അഗ്നിശമന സേനയെ അറിയിച്ചത്.
ഒന്നരമണിക്കൂർ പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിതെയമാക്കിയത്
Latest news
സംസ്ഥാനത്ത് പുതിയ ആശങ്ക ; രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫീവര്‍ ബാധ
കോഴിക്കോട് ; കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈല്‍ ഫീവർ സ്ഥിരീകരിച്ചു.രോഗബാധയുള്ള നാലു പേർ കോഴിക്കോട് ജില്ലക്കാരാണ്.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കോഴിക്കോട് ജില്ലക്കാരന്‍റെ നില ഗുരുതരമാണ്.
രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസർച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയില്‍ (വി.ആർ.ഡി.എല്‍) പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന് സ്ഥിരീകരിച്ചത്.
തുടർന്ന് സ്രവങ്ങള്‍ പുനെ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാല്‍ തളർച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.മസ്തിഷ്കജ്വരത്തിന്റെയും ലക്ഷണങ്ങളും ഇതിന് സമാനമാണ്.
അതിനാല്‍ രോഗബാധയുണ്ടായ ചിലർക്ക് മസ്തിഷ്കജ്വരത്തിന്‍റെ ചികിത്സയാണ് ആദ്യം നല്‍കിയതെന്നാണ് വിവരം. വി.ആർ.ഡി.എല്‍ ലാബിലെ പരിശോധനയിലെ സ്ഥിരീകരണത്തിനു ശേഷമാണ് തുടർനടപടികളുണ്ടായത്.ക്യൂലക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്കു രോഗം പകരില്ല.
രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്ബോഴാണ് രോഗ വ്യാപനം ഉണ്ടാവുക.പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം കൂടുതല്‍ അപകടകരമാവും.
-
Latest news3 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news4 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്
-
Latest news3 weeks ago
വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ
-
Local News3 weeks ago
കവിത വായ പൊത്തിപ്പിടിച്ചു, അലക്സ് കഴുത്തറുത്തു; അടിമാലിയിലെ ഫാത്തിമയുടെ ജീവനെടുത്തത് സ്വർണ്ണം കവരാനെന്ന് പ്രതികൾ
-
Latest news2 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
Latest news3 weeks ago
നദിയിൽ ബോട്ട് കീഴ്മേൽ മറിഞ്ഞ് അപകടം; 6 കുട്ടികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
-
Latest news2 days ago
വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍
-
Latest news1 week ago
മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍