M4 Malayalam
Connect with us

Latest news

അടിച്ചുവീഴ്ത്തിയത് മകനെപ്പോലെ കരുതിയ അഫ്‌സൽ, ഞെട്ടൽ വിട്ടൊഴിയാതെ മീര മുഹമ്മദ്; പല്ലാരിമംഗലത്തെ വിറപ്പിച്ച മുഖംമൂടി അക്രമി പിടിയിൽ

Published

on

കോതമംഗലം; മുഖം മൂടി ധരിച്ചെത്തി, തന്നെ അടിച്ചുവീഴ്ത്തി ,കാത്് വലിച്ചുപറിച്ച് കമ്മലെടുത്തത് മകനെപ്പോലെ കരുതി സ്‌നേഹിച്ചിരുന്ന അഫ്‌സൽ ആണെന്ന് തിരിച്ചറിവ് സമ്മാനിച്ച ഞെട്ടലിൽ നിന്നും മീര മൂഹമ്മദ് ഇപ്പോഴും മോചിതയായിട്ടില്ല.

വീട്ടിലെ ഒരു അംഗത്തെപ്പോലെ കരുതിയിരുന്ന അൽവാസി അഫ്‌സൽ ഇത്തരത്തിൽ ഒരു കുടംകൈ ചെയ്യുമെന്ന് ഈ 68 കാരി സ്വപ്‌നത്തിൽപോലും കരുതിയിരുന്നില്ല.പോലീസുകാർ അഫ്‌സലിനെ മുന്നിൽ കൊണ്ടുവന്ന് തെളിവെടുക്കുമ്പോൾ ഉള്ളിലെ വികാരക്ഷോഭം അടക്കാൻ ഇവർ നന്നേപാടുപെട്ടു.

പരേതനായ ചിറപ്പുറത്ത് മുഹമ്മദിന്റെ ഭാര്യയാ മീര മുഹമ്മദിനെ(68) ആക്രമിച്ച് കീഴ്‌പ്പെടുത്തി അണിഞ്ഞിരുന്ന സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കുന്നതിന് ശ്രമിച്ച കേസിൽ അയൽക്കാരൻ മട്ടാഞ്ചേരി ചിറപ്പുറം കണ്ടത്തിൽ വീട്ടിൽ അഫ്‌സലിനെ(33)ഇന്നലെ രാത്രി വൈകിയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റുചെയ്തത്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 തോടെയാണ് മീര മുഹമ്മദിന് നേരെ ആക്രമണം ഉണ്ടായത്.കാതിലെ കമ്മൽ വലിച്ചുപറിച്ചെടുത്ത ശേഷം മാലപൊട്ടിച്ചെടുക്കാനായായിരുന്നു അഫസലിന്റെ ശ്രമം.പിടിവലിക്കിടയിൽ വീട്ടമ്മ അഫ്‌സൽ മൂഖംമൂടിയിരുന്ന കറുത്ത തുണി അഴിച്ചെടുത്തു.ഇതോടെ ശ്രമം ഉപേക്ഷിച്ച് ഇയാൾ ഇവിടെ നിന്നും രക്ഷപെടുകയായിരുന്നു.

അക്രമി എത്തുമ്പോൾ വീട്ടിൽ മറ്റാരുമില്ലായിരുന്നു.മകൻ ഷാനവാസ് എ ആർ ക്യാമ്പിൽ ഡ്രൈവറും ഭാര്യ സഹകരണ സംഘം ജീവനക്കാരിയുമാണ്.മക്കളെ സ്‌കൂളിൽ വിട്ട ശേഷം ഇവർ ഇരുവരും ജോലിക്കുപോയിരുന്നു.

വീടിനുള്ളിൽ നിൽക്കുകയായിരുന്ന മീരയുടെ മുഖം കറുത്ത തുണികൊണ്ട് മൂടിയ ശേഷം ആഭരണങ്ങൾ തരപ്പെടുത്തുന്നതിനായിരുന്നു അഫ്‌സലിന്റെ ശ്രമം.ഒരു നിമിഷം പകച്ചെങ്കിലും ധൈര്യം വീണ്ടെടുത്ത് മീര മോഷ്ടാവിനെ നേരിട്ടു.

പിടുത്തം കിട്ടിയത് മുഖം മൂടിയിലായിരുന്നു. ഇതിനിയിൽ അക്രമി ഇവരുടെ കാതിലെ കമ്മൽ വലിച്ചുപറിച്ചെടുത്തു.കാത് കീറി ,ശക്തമായ വേദനയുണ്ടായെ
ങ്കിലും സാമാന്യം ഭേതപ്പെട്ട ആരോഗ്യസ്ഥിതിയുണ്ടായിരുന്ന മീര അക്രമിയെ കീഴ്പ്പെടുത്തുന്നതിനുള്ള ശ്രമം തുടർന്നു.

മുഖം മൂടി വലിച്ചുപറിച്ചതോടെ കൈയ്യിലിരുന്ന ആയുധം കൊണ്ട് പിന്നിൽ നിന്നും മീരയുടെ തലക്കടിച്ചശേഷം അഫ്‌സൽ ഓടിമറിഞ്ഞു.
തിരിഞ്ഞുനോക്കിയപ്പോൾ ഇയാൾ ഓടി മറയുന്നത് മീര കണ്ടിരുന്നു.ഇയാളുടെ കൈവശം മൂർച്ചയുള്ള ആയുധം ഉണ്ടായിരുന്നെന്നാണ് മീര മുഹമ്മദിന്റെ വിവരണത്തിൽ നിന്നും വ്യക്തമാവുന്നത്.പിടിവലിക്കിടയിൽ ഇവരുടെ കൈയ്യിൽ മുറിവേറ്റിരുന്നു.

അക്രമിയുടെ വേഷം കറുത്തപാന്റും കറുത്ത ഷർട്ടുമായിരുന്നെന്ന് തന്റെ നിലവിളികേട്ട് ഓടിക്കൂടിയവരോടും പോലീസിനോടും മീര പറഞ്ഞിരുന്നു.താമസിയാതെ കറുത്ത പാന്റും ഷർട്ടും ധരിച്ച് അഫ്‌സലിനെ നാട്ടുകാരിൽ ചിലർ കാണുകയും വിവരം പോലീസിന് കൈമാറുകയുമായിരുന്നു.പോലീസ് ചോദ്യം ചെയ്‌തെങ്കിലും ഇയാൾ കുറ്റം സമ്മതിക്കാൻ തയ്യാറായില്ല.തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് അഫ്‌സൽ തന്നെയാണ് കൃത്യം ചെയ്തതെന്ന് സ്ഥിരീകരിച്ചത്.

പോലീസ് നായ എത്തിയപ്പോൾ കാണിച്ച പരിഭ്രമവും ‘ആ തുണിയിലൊക്കെ ഞാൻ തൊട്ടിട്ടുണ്ടാവും’ എന്ന വെളിപ്പെടുത്തലുമാണ്് അന്വേഷണത്തിന്റെ അദ്യഘട്ടത്തിൽ തന്നെ കുറ്റവാളി അഫ്‌സലാണെന്ന്് സംശയത്തിന് ബലം കൂട്ടിയതെന്ന് പോലീസ് പറയുന്നു.

മീര മുഹമ്മദ് ഉപയോഗിച്ചിരുന്ന ഹിജാബ് പ്രയോജനപ്പെടുത്തിയാണ് അഫ്‌സൽ ഇവരുടെ മുഖം മറച്ചത്.ഇതുകൂടാതെ ഇയാൾ കറുത്തതുണി കൊണ്ട് മുഖം മറച്ചിരുന്നു.കറുത്ത മാസ്‌കാണ് ധരിച്ചിരുന്നത്.ഹിജാവും ഇയാൾ മുഖം മൂടിയിരുന്ന കറുത്ത തുണിയും സംഭവസ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്തിരുന്നു.

വീട്ടിൽ പരിശോധിച്ചതിൽ അഫ്‌സൽ ധരിച്ചിരുന്ന അതെ കമ്പിനിയുടെ നിരവധി കറുത്ത മാസ്‌കുകൾ കണ്ടെത്തി.ഇവ മൂന്നും മറ്റ് വസ്ത്രങ്ങൾക്കൊപ്പം വിവിധ സ്ഥലങ്ങളിൽ ഇടുകയും പോലീസ് നായ ഇത് കൃത്യമായി കണ്ടെത്തി,കടിച്ചെടുത്ത് ഒപ്പമുണ്ടായിരുന്നവരെ ഏൽപ്പിക്കുകയായിരുന്നു.

അഫ്‌സലിനെ സംഭവസ്ഥലത്ത് എത്തിച്ച ശേഷമാണ് പോലീസ് നായയെ ഇവിടേക്ക് കൊണ്ടുവന്നത്.ആദ്യം അഫ്‌സലിന്റെ അടുത്തേക്കാണ് നായയെ കൊണ്ടുപോയത്.ഇയാളുടെ ഗന്ധം പിടിച്ച ശേഷമാണ് നായ ഓരോ തവണയും തൊണ്ടി സാധനങ്ങൾ കണ്ടെടുത്തത്.നാട്ടുകാർ നോക്കി നിൽക്കെയാണ് പോലീസ് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്.തൊണ്ടി മുതലുകൾ ഓരോന്നായി നായ കടിച്ചെടുത്തുകൊണ്ടുവരുമ്പോൾ നാട്ടുകാർ പോലീസിന് കൈയ്യടിയും നൽകുന്നുണ്ടായിരുന്നു.

ആലുവ റൂറൽ എസ് പി വിവേക് കുമാറിന്റെ നിർദ്ദേശാനുസരണം നടന്ന അന്വേഷണത്തിൽ മൂവാറ്റുപുഴ ഡിവൈഎസ് പി മുഹമ്മദ് റിയാസ് ,പോത്താനിക്കാട് സി ഐ ജിയോ മാത്യു, എസ് ഐ മാരായ കെ സി ഡാന്റി,പി ശശി, എ എസ് ഐ മുഹമ്മദ്, നിജു ഭാസ്‌കർ,ഷാൽവി,സിപിഒ അജീഷ് കുട്ടപ്പൻ തുടങ്ങിയവർ പങ്കാളികളായി.

 

Latest news

സിനിമ നിർമ്മാതാവെന്ന വ്യാജേന പെൺകുട്ടികളെ വീഡിയോകോളിൽ വിളിച്ച് വസ്ത്രം മാറുന്ന ദൃശ്യം പകർത്തി;യുവാവ് അറസ്റ്റിൽ

Published

on

By

കായംകുളം; സിനിമ നിർമ്മാമാതവ് എന്ന് വിശ്വസിപ്പിച്ച് അധ്യാപകരിൽ നിന്നും സിനിമയിൽ അഭിനയിക്കാൻ താൽപര്യമുള്ള വിദ്യാർത്ഥിനികളുടെ മൊബൈൽ നമ്പർ സ്വന്തമാക്കി.പിന്നാലെ പെൺകുട്ടികളെ വീഡിയോ കോളിൽ വിളിച്ച് വസ്ത്രം മാറുന്ന രംഗം അഭിനയിപ്പിക്കൽ.ചതിവ് മനസിലാക്കി പ്രതികരിച്ചപ്പോൾ ദൃശ്യം പുറത്തുവിടുമെന്ന് ഭീഷിണി.കൊല്ലം ശക്തി കുളങ്ങര സ്വദേശി അറസ്റ്റിൽ

സംഭവത്തിൽ കൊല്ലം ശക്തികുളങ്ങര കാവനാട് ഐക്യ നഗറിൽ ഹൗസ് നമ്പർ 141 ൽ താമസിക്കുന്ന മുണ്ടയ്ക്കൽ വൈ നഗറിൽ ബദരിയ മൻസിലിൽ മുഹമ്മദ് ഹാരിസി(36)നെയാണ് പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.

ആദ്യം സാധാരണ പോലെ ഏതെങ്കിലും ദൃശ്യം അഭിനയിപ്പിക്കും.ഇത് നന്നായിട്ടുണ്ടെന്ന് പറഞ്ഞ്് അഭിനന്ദിയ്ക്കും.പിന്നീടാണ് വസ്ത്രം മാറുന്ന രംഗം അഭിനയിക്കാൻ നിർദ്ദേശിക്കുക.

ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ ഇയാൾ കബളിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.ചതിവിൽപ്പെട്ടെന്ന് മനസിലാക്കി,പെൺകുട്ടികളിൽ ചിലർ മൊബൈലിൽ ബന്ധപ്പെട്ടപ്പോൾ ദൃശ്യം സാമൂഹിക മാധ്യമത്തിലൂടെ പുറത്തുവിടുമെന്ന് ഇയാൾ ഭീഷിണിപ്പെടുത്തി.

തുടർന്നാണ് പോലീസിൽ പരാതി എത്തുന്നത്.പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

 

 

Continue Reading

Latest news

കോതമംഗലം എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി പി എ സോമൻ്റെ മാതാവ് കാർത്ത്യായനി നിര്യാതയായി

Published

on

By

കോതമംഗലം: പിണ്ടിമന പയ്യന വീട്ടിൽ പരേതനായ അച്ചുതൻ്റെ ഭാര്യ കാർത്യായനി(91) നിര്യാതയായി.
സംസ്കാരം 11 – ന്  ഉച്ചയ്ക്ക് 12 ന് . പരേതനായ പി.എ. ഗോപി, പി.എ.ഷാജി, പി.എ. സോമൻ, (കോതമംഗലം എസ്എൻഡി പി യൂണിയൻ സെക്രട്ടറി) പി.എ രാജൻ. മരുമക്കൾ ശാന്ത, സിന്ദു , സിനു സ്മിത
Continue Reading

Latest news

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

Published

on

By

മുംബൈ ; പ്രശസ്ത സംവിധായകനും ഛായഗ്രാഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു. യോദ്ധ അടക്കം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം. പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായഗ്രാഹകനുമായ ശിവന്‍റെ മകനായി 1959 ലാണ് സംഗീത് ശിവന്‍ ജനിച്ചത്.

എംജി കോളേജ്, മാർ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കിയ ശേഷം പിതാവിനൊപ്പം ഡോക്യുമെന്‍ററികളിലും മറ്റും ഭാഗമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവന്നത്. 1990 ല്‍ ഇറങ്ങിയ വ്യൂഹം എന്ന ചിത്രമായിരുന്നു സംഗീത് ശിവന്‍റെ ആദ്യ സംവിധാന സംരംഭം. രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പൊലീസ് ക്രൈം സ്റ്റോറിയായിരുന്നു ഇത്. വ്യത്യസ്തമായ മേയ്ക്കിംഗിലും കഥപറച്ചിലിനാലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് മോഹൻ ലാലിനെ നായകനാക്കി യോദ്ധ. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായി ഇന്നും കരുതപ്പെടുന്ന ചിത്രമാണ് യോദ്ധ. പിന്നീട് ഡാഡി, ഗാന്ധർവ്വം, നിർണ്ണയം തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവൻ മലയാളത്തില്‍ ഒരുക്കിയത്. ഇഡിയറ്റ്സ് എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്തു.

സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രത്തിലൂടെയാണ് സംഗീത് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ബോളിവുഡില്‍ എട്ടോളം ചിത്രങ്ങള്‍ സംഗീത് ശിവന്‍ ഒരുക്കിയിട്ടുണ്ട്. യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. ഭാര്യ – ജയശ്രീ മക്കള്‍ – സജന, ശന്താനു.

Continue Reading

Latest news

ടാങ്കർ ലോറി ടാങ്കര്‍ ലോറി അപകടം: ഭക്ഷ്യ എണ്ണ റോഡിൽ ഒഴുകി ,വാഹനങ്ങൾ മറിഞ്ഞ് ഒട്ടെറെ പേർക്ക് പരിക്ക്‌

Published

on

By

കണ്ണൂർ: പഴയങ്ങാടി എരിപുരം കയറ്റത്തിൽ ടാങ്കർ ലോറി മറിഞ്ഞതിനെ തുടർന്ന് ഭക്ഷ്യ എണ്ണ റോഡിൽ ഒഴുകി ഗതാഗതം തടസ്സപെട്ടു. ലോറിക്ക് പിന്നാലെ വന്ന ഒട്ടെറെ ഇരുചക്ര വാഹനങ്ങള്‍
തെന്നി അപകടത്തിൽപ്പെട്ട്‌ ,  നിരവധി പേർക്ക് പരിക്കേറ്റു.

എണ്ണ അരക്കിലോ മീറ്റർ ദൂരത്തോളം റോഡിൽ ഒളിച്ചിറങ്ങിയതിനാൽ അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി പൊലീസിന് ഏറെ നേരം വന്ന വാഹനങ്ങൾ വഴിതിരിച്ച് വിടേണ്ട സാഹചര്യമായിരുന്നു.

പയ്യന്നൂരിൽ നിന്നും എത്തിയ അഗ്നിശമനസേനയും നാട്ടുക്കാരും , പഴയങ്ങാടി പൊലീസും ഏഴാം പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദനും ചേർന്നാണ് ഗതാഗതം പുനർസ്ഥാപിച്ചത്.

Continue Reading

Latest news

മുന്നറിയിപ്പ് നൽകിയില്ല: റദ്ദാക്കിയത് 70 വിമാനങ്ങൾ, കാരണം മിന്നൽ പണിമുടക്ക്

Published

on

By

കൊച്ചി: കേരളത്തിൽ നിന്നുള്ള എയർഇന്ത്യ  വിമാനങ്ങൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാതെ 70  സർവീസ്സ് റദ്ദാക്കി.ജീവനക്കാരുടെ മിന്നൽ പണിമുടക്കിന് പിന്നാലെയാണ് വിമാനങ്ങൾ റദ്ദാക്കിയത്.

എഴുപതോളം രാജ്യാന്തര– ആഭ്യന്തര വിമാന സർവീസുകളാണ് ഇതെ തുടർന്ന് മുടങ്ങിയത്.
നൽകുന്ന ശമ്പളം വർദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ക്യാബിൻ ക്രൂവിൽ ഉള്ളവർ അവധിയിൽ പ്രവേശിച്ചത്. ആഭ്യന്തര സർവീസുകളും മുടങ്ങിയ പശ്ചാത്തലത്തിൽ നൂറുകണക്കിന് യാത്രക്കാരെ അത് ആശങ്കയിലാക്കി.

മുന്നറിയിപ്പില്ലാതെ അധികൃതർ വിമാനങ്ങൾ റദ്ദാക്കിയത് ജോലി ആവശ്യങ്ങളടക്കം വിദേശത്തെത്തേണ്ടവരെയും നൂറുകണക്കിന് കുടുബങ്ങളെയും ബാധിച്ചു.പലരും ബോർഡിങ് പാസ് ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മണിക്കൂറുകളോളമാണ് യാത്രക്കായി വിമാനത്താവളത്തിൽ ചിലവഴിച്ചത്.

ദൂര ദേശങ്ങളിൽ നിന്ന് പോലും യാത ചെയ്യാനെത്തിയവരെയും പണിമുടക്ക് വലിയ രീതിയിൽ ബാധിച്ചു. യാത്ര മുടങ്ങിയതിന്റെ കാരണവും അധികൃതർ വ്യക്തമാക്കിയിരുന്നില്ല.

ഇതിന് പിന്നാലെയാണ് യാത്രക്കാർ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയത്. പിന്നീട് യാത്രക്കാരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നാണ് സർവീസുകൾ റദ്ദാക്കേണ്ടി വന്നതെന്ന് കമ്പനി അറിയിക്കുകയായിരുന്നു.

കാബിൻ ക്രൂ നടത്തുന്ന സമരം നിയമവിരുദ്ധമാണെന്നും എയർ ഇന്ത്യ എക്സ്പ്രസിന്റെ മാറ്റം അംഗീകരിക്കാനാവാത്തവരാണ് സമരത്തിന് പിന്നിലെന്നുമാണ് അധികൃതരുടെ ഭാഗത്തുനിന്ന് വരുന്ന വിശദീകരണം.

പിന്നാലെ യാത്രക്കാർക്ക് ടിക്കറ്റ് തുക മടക്കിനൽകുകയോ, പകരം യാത്രാ സംവിധാനം ഒരുക്കുകയോ ചെയ്യാമെന്നും അധികൃതർ വ്യക്തമാക്കിയതായിട്ടാണ് സൂചന

Continue Reading

Trending

error: