News
മൈതീൻ മരണപ്പെട്ടത് രക്തസമ്മർദ്ധം മൂലം,സംശയിക്കേണ്ട സാഹചര്യമില്ലന്ന് പോലീസ്
കോതമംഗലം;അയിരൂർപ്പാടം സ്വദേശി കുമ്പശേരി മൈദീൻ(62)മരണപ്പെട്ടത് രക്തസമ്മർദ്ധത്തെത്തുടർന്ന് തലച്ചോറിലെ ഞരമ്പ് പൊട്ടിയെന്ന് സൂചന.ഇക്കാര്യത്തിൽ മറ്റെന്തെങ്കിലും തരത്തിലുള്ള സംശയം ഇതുവരെയില്ലന്നും പോലീസ്.
പ്രഥമീക പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.വിശദമായ റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ ഇക്കാര്യത്തിൽ കൂടതൽ വ്യക്തത വരുത്താനാവു എന്നാണ് പോലീസ് നിലപാട്.
ആയിരൂർപ്പാടം ആമീന കൊലക്കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ച മൈതീന്റെ ജഡം ഈ മാസം 19-ന് ഉച്ചയ്ക്ക് 2 മണിയോടടുത്ത് ആനോട്ടുപാറ റോഡിൽ തിരുമേനിപ്പടിയ്ക്കടുത്തുള്ള പാതയോരത്ത പാർക്കുചെയ്തിരുന്ന ഓട്ടോയുടെ സമീത്ത് കണ്ടെത്തുകയായിരുന്നു.
ഉച്ചയ്ക്ക് പള്ളിയിൽ എത്തി പ്രാർത്ഥനിയിൽ പങ്കെടുത്തുമടങ്ങയ ശേഷമാണ് മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയതെന്ന് അടുപ്പക്കാർ പോലീസിൽ അറിയിച്ചിരുന്നു.ആക്രസാധനങ്ങൾ വാങ്ങി വിൽപ്പന നടത്തുന്ന ആളായിരുന്നു മൈതീൻ.സാധനങ്ങൾ ശേഖരിയ്ക്കാൻ കൊണ്ടുപോകാറുള്ള ഓട്ടോയാണ് പാതയോരത്ത് കിടന്നിരുന്നത്.
മാസങ്ങൾക്കു മുമ്പ് പുല്ലരിയാൻ പോയ അയിരൂർപ്പാടം സ്വദേശിനി ആമിനയെ വീടിനുസമീപത്തെ പാടത്ത് മരിച്ച നിലയിൽകണ്ടെത്തുകയായിരുന്നു.പോസ്റ്റുമോർട്ട
ത്തിൽ സമീപത്തെ നീർച്ചാലിൽ മുക്കിയാണ് ആമിനയെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായി.
തുടർന്ന് ഇത് സംബന്ധിച്ച് ലോക്കൽ പോലീസ് മാസങ്ങളോളം അന്വേഷണം നടത്തിയിട്ടും പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല.തുടർന്ന് സർക്കാർ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.കേസന്വേഷിയ്ക്കുന്ന ക്രൈംബ്രാഞ്ച് സംഘം അടുത്തിടെ മൈതീനെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.
Latest news
നിങ്ങളെപ്പോലെ ഞാനും അത് ആസ്വദിച്ചു: തരംഗമായ എഐ വീഡിയോയെ പ്രശംസിച്ച് പ്രധാനമന്ത്രി
ഗുജറാത്ത്: സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയാവുകയും ഒരുപാട് ആളുകൾ പങ്കിടുകയും ചെയ്ത എഐ വീഡിയോയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിവിനെ അഭിനന്ദിക്കുകയാണെന്നും വളരെ ആസ്വാദകരമായിരുന്നു എന്നുമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
മമതാ ബാനർജിയുടെ പ്രസംഗത്തിനൊപ്പം നൃത്തം ചെയ്യുന്ന മീമിനെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തതിന് പിന്നാലെയാണ് മോദിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായത്.
“നിങ്ങളെപ്പോലെ തന്നെ ഞാനും നൃത്തം ചെയ്യുന്നത് കണ്ട് ആസ്വദിച്ചു. തെരഞ്ഞെടുപ്പ് സമയത്തുള്ള ഇത്തരം കാര്യങ്ങൾ വളരെ സന്തോഷമുളവാക്കുന്നതാണ്.” മോദി പറഞ്ഞു.
അഹമ്മദാബാദിലെ നിഷാൻ സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയപ്പോഴായിരുന്നു മോദിയുടെ പ്രതികരണം. ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്താൻ എത്തിയത്. എല്ലാവരും സമ്മതിദാനാവകാശം രേഖപ്പെടുത്തണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു
Latest news
കീറിയ നോട്ട് മാറ്റിയെടുക്കാം: വിസമ്മതിക്കുന്ന ബാങ്കുകൾക്കെതിരെ നടപടിയെന്ന് ആർബിഐ
മുംബൈ: സാമ്പത്തിക ഇടപാടുകളുടെ ഭാഗമായി യുപിഐ നിലവിൽ വന്നതോടെ ഇന്ത്യ ക്യാഷ് ലെസ്സ് ആകാൻ തുടങ്ങിയിരിക്കുന്നു.എങ്കിലും എല്ലാ കാര്യങ്ങളിലും ഇത് പ്രായോഗികമായിട്ടില്ല.
ഈ സാഹചര്യം കണക്കിലെടുക്കുമ്പോൾ കേടായ നോട്ടുകൾ കയ്യിലുണ്ടെങ്കിൽ ആർബിഐയുടെ നിർദ്ദേശകപ്രകാരം മാറ്റിയെടുക്കാൻ സാധിക്കും. നിലവിലെ സാഹചര്യത്തിൽ ഒരു ബാങ്കുകൾക്കും ഇത് നിരസിക്കാനുള്ള അവകാശമില്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു.
കീറിയതോ പഴയതോ ഒട്ടിച്ചതോ മറ്റെന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചത് മൂലം ഉപയോഗിക്കാൻ കഴിയാത്ത നോട്ടുകൾ മാറ്റുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ആർബിഐ പ്രഖ്യാപിച്ചിട്ടുണ്ട്.
ഫോമുകൾ പൂരിപ്പിക്കാതെ തന്നെ ഈ ഇടപാടുകൾ പൊതുമേഖല ബാങ്ക് ശാഖയിലോ സ്വകാര്യമേഖലയിലോ ബാങ്ക് കറൻസി ചെസ്റ്റ് ശാഖയിലോ ആർബിഐ ഇഷ്യൂ ഓഫീസിലോ മാറ്റിയെടുക്കാൻ സാധിക്കും.
കേടായ നോട്ടുകൾ മാറ്റുന്നതിനുള്ള സേവനവും പൊതുജനങ്ങളുടെ ആവശ്യപ്രകാരം ടിഎൽആർ (ട്രിപ്പിൾ ലോക്ക് റിസപ്റ്റാക്കിൾ) കവറുകൾ വഴി ലഭ്യമാക്കിയിട്ടുണ്ട്.
ആർബിഐയുടെ നിർദ്ദേശപ്രകാരം ഏത് ബാങ്കിലും നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കും. റിസർവ് ബാങ്ക് പറയുന്നതനുസരിച്ച് ഒരു ബാങ്കിനും നോട്ടുകൾ മാറാൻ സാധിക്കില്ല എന്ന് പറയാൻ കഴിയില്ല.അത് പാലിക്കാൻ വിസമ്മതിച്ചാൽ ബാങ്ക് അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരും.
എന്നാൽ കേടുപാടുകൾ സംഭവിച്ച കറൻസി നോട്ടുകൾ മാറുന്നതുമായി ബന്ധപ്പെട്ട് ആർബിഐയുടെ ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്.
1: നോട്ടിന്റെ ഗുണനിലവാരം കുറയുന്നതനുസരിച്ച് മൂല്യം കുറയും.
2: ഒരു വ്യക്തിയുടെ കൈവശം 5000 രൂപയിൽ കൂടുതൽ കേടായ 20 നോട്ടുകൾ ഉണ്ടെങ്കിൽ ഇടപാട് ഫീസ് ബാധകമാകും.
3: ഒരു കൈമാറ്റം നടത്തുന്നതിന് മുൻപ് നോട്ടിൽ സുരക്ഷ ചിഹ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കണം.
ഈ കാര്യങ്ങൾ മുൻനിർത്തി നോട്ടുകൾ മാറാൻ ബാങ്ക് വിസമ്മതിച്ചാൽ ഓൺലൈനായി പരാതി നൽകാം. ആർബിഐ ബാങ്ക് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കും. 1000 രൂപ വരെയുള്ള നാശനഷ്ടങ്ങൾക്ക് ബാങ്കിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ സാധിക്കും
Latest news
ആംബുലൻസും കാറുമായി കൂട്ടിയിടിച്ചു: 3 മരണം
കാസർകോട്: മഞ്ചേശ്വരത്ത് തുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. അച്ഛനും 2 മക്കളും മരിച്ചു. കാറിൽ സഞ്ചരിച്ച തൃശ്ശൂർ ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ ശിവകുമാർ (54) ശരത് (23) സൗരവ് (15) എന്നിവരാണ് മരിച്ചത്.
ബാംഗ്ലൂരിൽ നിന്ന് ആശുപത്രിയിൽ നിന്ന് രോഗിയുമായി വന്ന ആംബുലൻസ് കൊല്ലൂർ മൂകാംബിക ക്ഷേത്രം ദർശിച്ച് മടങ്ങി വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
നാട്ടുകാരും യാത്രക്കാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.
2 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രി മധ്യേയുമാണ് മരണപ്പെട്ടത്.ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി ഉഷ, ഭർത്താവ് ശിവദാസ്, ഡ്രൈവർ എന്നിവർക്കും പരിക്കുണ്ട്. ഇവരെ മാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആംബുലൻസ് എതിർ ദിശയിൽ വന്നതാണ് അപകടകാരണം എന്നാണ് പ്രദേശവാസികൾ പറയുന്നത്.
Latest news
നായ കുറുകെ ചാടി: നിയന്ത്രണം തെറ്റിയ സ്കൂട്ടർ മറിഞ്ഞ് ഒരു മരണം
പത്തനംതിട്ട: അടൂരിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ സ്കൂട്ടർ മറിഞ്ഞ് യാത്രികന് ദാരുണാന്ത്യം. മണ്ണടി സന്തോഷ് ഭവനിൽ സജേഷാണ് (33) മരിച്ചത്.
മണ്ണടി മൃഗാശുപത്രിക്ക് സമീപമായിരുന്നു അപകടം.ഓടിക്കൂടിയ പ്രദേശവാസികൾ സജേഷിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കൊട്ടാരക്കരയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.
Latest news
മദ്യലഹരിയില്‍ നടുറോഡില്‍ പരാക്രമം,സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്ക് ;അക്രമി പിടിയില്‍
പത്തനംതിട്ട: സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിക്ക് നേരെ മദ്യപന്റെ ആക്രമണം. പോലീസ്റ്റേഷനിൽ ബഹളം വച്ചശേഷം പുറത്തിറങ്ങിയ തിരുവല്ല സ്വദേശി ജോജോയാണ് യുവതിയെ ആക്രമിച്ചത്.
മദ്യലഹരിയിലായിരുന്ന ഇയാള്‍ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞ് സംഘഷാവസ്ഥ സൃഷ്ടിച്ചിരുന്നു.ഇതിനിടയില്‍ ഇതുവഴി സ്‌കൂട്ടറില്‍ എത്തിയ യുവതിയെയാണ് ഇയാള്‍ ആക്രമിച്ചത്.
സഹോദരിയെ ഫോൺ വിളിക്കാനായി വാഹനം നിര്‍ത്തിയപ്പോള്‍ ഇയാള്‍
താക്കോൽ ഊരിയെടുത്തു.ഇത് ചെറുത്ത യുവതിയുടെ കൈ പിടിച്ച് തിരിക്കുകയും വലിച്ച് താഴെയിടുകയുമായിരുന്നു. ആക്രമണത്തിൽ വേങ്ങൽ സ്വദേശിനിയായ 25കാരിക്ക് കൈയ്ക്കും താടക്കും പരിക്കേറ്റു.
സംഭവമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ പറയുന്നത് ഇങ്ങനെ
“5 മീറ്റർ അകലെയായി പെൺകുട്ടിയുമായി ഒരാൾ പിടുത്തവും വലിയയും ഉണ്ടാക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഉടനെ വാഹനം നിർത്തി പുറത്തിറങ്ങി. പെൺകുട്ടിയോട് ചോദിച്ചപ്പോൾ താക്കോൽ ഊരിയെടുത്തതായും കയ്യിൽ പിടിച്ച് തിരിച്ചതായും പറഞ്ഞു. ശേഷം പെൺകുട്ടി ബോധരഹിതയായി വീഴുകയായിരുന്നു.”
ഓട്ടോ ഡ്രൈവറും പോലീസും മാധ്യമപ്രവർത്തകരും ചേർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചത്.താക്കോൽ കൊണ്ട് പെൺകുട്ടിയുടെ കയ്യിൽ മുറിവേറ്റിട്ടുണ്ട്.
പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
ഹെൽമറ്റില്ലാതെ ബൈക്കിൽ സഞ്ചരിച്ചതിനെതിരെ തിരുവല്ല പോലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നെന്നും ഇത് ചോദ്യം ചെയ്ത് ഇയാൾ സ്‌റ്റേഷനിൽ ബഹളം വച്ചെന്നും പോലീസ് ഇയാളെ ബലാമയി പുറത്താക്കുകയായിരുന്നെന്നുമാണ് സൂചന.
ഇതിന് പിന്നാലെ റോഡിലേക്ക് ഇറങ്ങിയ മദ്യപാനി ഇരുചക്രവാഹനങ്ങളുടെ അടക്കം മുന്നിലേക്ക് ചാടി സംഘർഷാവസ്ഥ സൃഷ്ടിച്ചു.ഈ സമയം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വേങ്ങൽ സ്വദേശിനിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു.
തലയിൽ ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ പെൺകുട്ടിക്ക് കാര്യമായ പരിക്കുകൾ സംഭവിച്ചിട്ടില്ല എന്നാണ് അറിയുന്നത്.
ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് തിരുവല്ല പോലീസ് വ്യക്തമാക്കി.പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം പോലീസ് സ്റ്റേഷനിൽ ഹാജരാക്കും
-
Latest news3 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news4 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്
-
Latest news3 weeks ago
വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ
-
Local News3 weeks ago
കവിത വായ പൊത്തിപ്പിടിച്ചു, അലക്സ് കഴുത്തറുത്തു; അടിമാലിയിലെ ഫാത്തിമയുടെ ജീവനെടുത്തത് സ്വർണ്ണം കവരാനെന്ന് പ്രതികൾ
-
Latest news2 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
Latest news2 days ago
വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍
-
Latest news3 weeks ago
നദിയിൽ ബോട്ട് കീഴ്മേൽ മറിഞ്ഞ് അപകടം; 6 കുട്ടികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
-
Latest news1 week ago
മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍