Latest news
കസ്റ്റഡിയിൽ എടുത്തത് കരിക്ക് വിൽക്കുമ്പോൾ; ജയിലിൽ എത്തിച്ചത് അധികൃതരുടെ ക്രൂരതയെന്ന് മീരാൻകുഞ്ഞും വർഗീസും
അടിമാലി;കരിക്ക് വിൽപ്പന സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളി അടക്കം മൂന്നുപേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത വനംവകുപ്പധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം.
വാളറ പത്താംമൊൽ കീടത്തുകുടിയിൽ മീരാൻ കുഞ്ഞ്,വാളറ ചാറ്റുമണ്ണിൽ വർഗീസ്, ഉത്തർപ്രദേശ് സ്വദേശി ഷാനവാസ് എന്നിവർക്കെതിരെയാണ് നേര്യംമംഗലം ഫോറസ്റ്റ് റെിഞ്ചോഫീസറുടെ നേതൃത്വത്തിലുള്ള സംഘം കേസെടുത്തത്.
ഓഗസ്റ്റ് 14-നായിരുന്നു സംഭവം.ചീയപ്പാറയിൽ വെള്ളച്ചാട്ടത്തിനടുത്ത് ആപെയിൽ എത്തിച്ച കരിക്ക് വിൽക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് രാവിലെ 11 മണിയോടെ മൂവരെയും ഉദ്യോഗസ്ഥ സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളിൽ മുഴുകിയപ്പോൾ നേര്യമംഗലത്തെ ഫോറസ്റ്റ് റെയിഞ്ചോഫീസറുടെ നേതൃത്വത്തിലുള്ള ഒരുകൂട്ടം ഉദ്യോഗസ്ഥർ പാതയോരത്ത് കരിക്ക് വിൽക്കാനെത്തിയ പാവങ്ങളെ എങ്ങിനെ അഴിക്കുള്ളിലാക്കാമെന്ന ചിന്തയിലായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്.വനത്തിൽ അതിക്രമിച്ചു കടന്നു,മാലിന്യം നിക്ഷേപിച്ചു എന്നിവയാണ് ഇവർക്കെതിരെ നിലവിൽ ചാർജ്ജ് ചെയ്്തിട്ടുള്ള വകുപ്പുകൾ.
സ്‌റ്റേഷൻ ജാമ്യം നൽകണമെന്ന് ജനപ്രതിനിധികൾ,പറ്റില്ലന്ന് അധികൃതർ
കസ്റ്റഡിയിൽ എടുത്ത മൂന്നുപേർക്കും സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളും പൊതുപ്രവർത്തകരും സമീപിച്ചെങ്കിലും റെയിഞ്ചോഫീസർ വഴങ്ങിയില്ല.വനത്തിൽ അതിക്രമിച്ചുകടന്നു,മാലിന്യം നിക്ഷേപിച്ചു എന്നീവകുപ്പുകൾ പ്രകാരമാണ് വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തവർക്കെതിരെ കേസ് ചാർജ്ജ് ചെയ്തത്.ഇതെത്തുടർന്ന് കോടതി മൂവരെയും റിമാന്റ് ചെയ്തു.അങ്ങിനെ 75-ാം സ്വാന്ത്ര്യദിനത്തിൽ മൂവരും ജയിലിലായി.
രാജ്യദ്രോഹികളെ പിടികൂടുന്നകുപോലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ തങ്ങളെ കസ്റ്റഡിയൽ എടുത്തതെന്നാണ് അറസ്റ്റിലായവർ പറയുന്നത്.കസ്റ്റഡിയിൽ എടുത്ത വിവരം പുറത്തറിയിക്കാതിരിക്കാൻ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ഉദ്യോഗസ്ഥർ പിടിച്ചുവാങ്ങിയെന്ന് മീരാൻ കുഞ്ഞ് പറഞ്ഞു.
രാവിലെ 11 മണിയോടെ കസ്റ്റഡിയിൽ എടുത്തിട്ട് പുലർച്ചെ 5 വരെ ലോക്കപ്പിൽ സൂക്ഷിച്ചെന്നും ഹൃദയ സംബന്ധമായ അസുഖം ഉണ്ടെന്നും ശാരീക അവശതകൾ ഉണ്ടെന്നും മറ്റും ബാദ്ധ്യപ്പെടുത്തിയിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അനുഭാവപൂർവ്വമായ നോട്ടം പോലും ഉണ്ടായില്ലന്നുമാാണ് വർഗീസ് അടുപ്പക്കാരോട് വ്യക്തമാക്കിയിട്ടുള്ളത്.
രോഗിയാണെന്ന് വെളിപ്പെടുത്തിയിട്ടും കനിഞ്ഞില്ല
വർഗീസിനെ വിട്ടയക്കണമെന്നും രോഗിയാണെന്നും വെളിപ്പിപ്പെടുത്തി ഭാര്യയും മകനും എത്തിയെങ്കിലും ഉദ്യോഗസ്ഥർ ഇവരെ കണ്ടഭാവം നടിച്ചില്ല.കരഞ്ഞ് ,കാലുപിടിച്ച് മണിക്കൂറകളോളം ആ വീട്ടമ്മയും കുഞ്ഞും അധികൃതരുടെ കനിവിനായി കാത്തുനിന്നെങ്കിലും ഫലമുണ്ടായില്ല.ടെ
രാവിലെ 11 മണിയോടെ ചീയപ്പാറയിൽ എത്തിയ നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ കരിക്ക് വിൽക്കാൻ പറ്റില്ലന്നും ഉടൻ വണ്ടിയുമായി സ്ഥലം വിടണമെന്നും ആവശ്യപ്പെടുകയായിരുന്നെന്നും ഇത് ചോദ്യം ചെയ്തപ്പോൾ ജീപ്പിൽക്കയറ്റി കൊണ്ടുപോകുകയായിരുന്നെന്നും വർഗീസ് പറയുന്നു.
വനംവകുപ്പ് ഓഫീസിൽ എത്തിയപ്പോൾ ലോക്കപ്പിലാക്കി.പിറ്റേന്ന് രാവിലെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി.റിമാന്റിലായതിനെത്തുടർന്ന് വക്കിലിനെ ഏർപ്പാടാക്കിയാണ് പുറത്തിറങ്ങിയത്.കേസ് നടപടികൾക്കായി ഇതിനകം തന്നെ 10000 രൂപയോളം ചിലവായി.ഇനി എത്ര രൂപ വേണ്ടിവിവരുമെന്നറിയില്ല.
കേസ് സാമ്പത്തീക ബാദ്ധ്യത വർദ്ധിപ്പിച്ചു
രണ്ട തവണ ഹൃദയാഘാതം ഉണ്ടായതാണ്.നല്ലൊരു സംഖ്യ മരുന്നുവാങ്ങാൻ വേണം.ഭാരപ്പെട്ട ജോലിയൊന്നും എടുക്കാൻ പറ്റാത്ത ശാരീരിക അവസ്ഥയിലാണ് ജീവിതം മുന്നോട്ടുപോകുന്നത്.മരുന്നുവാങ്ങാൻ പോലും സാമ്പത്തീക ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമാണ്.ഇതിനിടയിലാണ് ഇപ്പോൾ കേസ് നടത്താനും പണം കണ്ടെത്തേണ്ട ഗതികേടിലായിരിയ്ക്കുന്നത് വർഗീസ് വ്യക്തമാക്കി.
കച്ചവടക്കാർക്ക് കരിക്ക് എത്തിച്ചുനൽകുന്ന ജോലിയാണ് വർഷങ്ങളായി ചെയ്തുവരുന്നതെന്ന് മീരാൻകുഞ്ഞ് പറയുന്നു.എന്റെ കൈയ്യിൽ രണ്ട് ആപെയുണ്ടായിരുന്നു.ഇതിൽ ഒന്നിൽ കരിയ്ക്ക് എത്തിച്ച് വർഗീസിന് നൽകിയ.മറ്റെ ആപെയുമായി മറ്റിടങ്ങളിലേയ്ക്ക് പുറപ്പെടുന്നതിനായി നിൽക്കുമ്പോഴാണ് വനംവകുപ്പ് അധികൃതർ എത്തിയത്.
ഇവിടെ കരിയ്ക്ക് വിൽക്കാൻ പറ്റില്ലന്നും വാഹനവുമായി സ്ഥലം വിടണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.മറ്റുള്ളവർ ഇവിടെ കച്ചവടം ചെയ്യുമ്പോൾ തന്നോട് മാത്രം പോകാൻ പറയുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് താൻ ആവശ്യപ്പെട്ടു.ഇതോടെ ഉദ്യോഗസ്ഥരുടെ ഭാവംമാറി.പിന്നെ ഭീഷിണിയായി.പിന്നാലെ വാഹനത്തിൽ കയറാൻ നിർദ്ദേശിച്ചു.
കൊണ്ടുപോയത് കൊടുംകുറ്റവാളികളെപ്പോലെ,മൊബൈൽ പിടിച്ചുവാങ്ങി
വാഹനത്തിൽ കയറിയപാടെ ഉദ്യോഗസ്ഥരിൽ ഒരാൾ ഫോൺപിടിച്ചുവാങ്ങി.വിവരം ആരെയും അറയിക്കാതിരിയ്ക്കാനായിരുന്നു ഇതെന്ന് പിന്നീട് മനസ്സിലായി.പിറ്റേന്ന് പുലർച്ചെ 5 മണിയോടെ മെഡിക്കലിന് കൊണ്ടുപോയി.പിന്നാലെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി,റിമാന്റുചെയ്യുകയായിരുന്നു.മീരാൻ കുഞ്ഞ് വിശദമാക്കി.
നിലവിൽ പാതയോരത്ത് കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടെന്നും 7 പേർക്കാണ് ഇവിടെ കച്ചവടം നടത്തുന്നതിന് വനംവകുപ്പധികൃതർ മൗനാനുവാദം നൽകിയിട്ടുള്ളതെന്നും നിലവിൽ ഇതിന്റെ ഇരട്ടിയോളം പേർ ഇവിടെ കുടകളും മറ്റും സ്ഥിപിച്ച് വിൽപ്പന കേന്ദ്രങ്ങൾ തുറന്നിട്ടുണ്ടെന്നും മീരാൻകുഞ്ഞ് ആരോപിച്ചു.
മാലിന്യം നിക്ഷേപിച്ചിട്ടില്ല,ആരോപണം കെട്ടിച്ചമച്ചത്
വിൽപ്പന കഴിയുമ്പോൾ കരിക്കിന്റെ തൊണ്ട് നാലായി പിളർന്ന് ചാക്കിലാക്കി വീട്ടിൽ കൊണ്ടുപോയി,ഉണങ്ങുന്ന മുറക്ക് കത്തിയ്ക്കുകയായിരുന്നു പതിവെന്നും വിറക് ആവശ്യത്തിനില്ലാത്തിനാൽ ഇത് വീട്ടിലെ പാചക ആവശ്യങ്ങൾക്ക് ഉപകാരപ്പെട്ടിരുന്നെന്നും സ്‌ടോയും കൂടും മറ്റും അടിമാലി പഞ്ചായത്തിന്റെ വാഹനം എത്തുമ്പോൾ കൊടുത്തുവിടുകയായിരുന്നു പതിവെന്നുമാണ് ഇക്കാര്യത്തിൽ വർഗീസിന്റെ വിശദീകരണം.
വിനോദ സഞ്ചാരികൾ ആയി എത്തുന്നവർ ഈ ഭാഗത്ത് ചിലപ്പോഴെല്ലാം മാലസിന്യം നിക്ഷേപിയ്ക്കുന്നുണ്ട്.ഇത് പരിശോധിയ്ക്കുന്നതിനോ ഇത്തരക്കാരെ നിരിത്സാഹപ്പെടുത്തുന്നതിനോ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ചെറുവിലനക്കാൻ ആളില്ല.ഈ സാഹചര്യത്തിലാണ് കുടുംബം പോറ്റാൻ പെടാപ്പാട് പെടുന്ന തന്നെപ്പോലുള്ളവരുടെ മേലുള്ള ഉദ്യോഗസ്ഥരുടെ അതിക്രമം വർഗീസ് വാക്കുകൾ ചുരുക്കി.
കേസും അറസ്റ്റും സാമൂഹിക മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയായിയിട്ടുണ്ട്.ജീവിക്കാൻ തൊഴിലെടുത്തിരുന്നവരുടെ മേലെ ഉദ്യോഗസ്ഥ സംഘത്തിന്റെ അതിക്രമം എന്ന നിലയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.സംഭവം രാഷ്ട്രീയവൽക്കരിയ്ക്കപ്പെട്ടതായുള്ള ആക്ഷേപവും ഉയർന്നിട്ടുണ്ട്.
ചിത്രങ്ങൾ: കടപ്പാട് സാമൂഹിക മാധ്യമം
Latest news
വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന; ദുരന്തം ഒഴിവായത് കൃത്യമായ ഇടപെടലിൽ, ഞെട്ടൽ ഒഴിയാതെ യാത്രക്കാർ
വയനാട്: മാനന്തവാടി പുൽപ്പള്ളി റോഡിൽ കുറച്ചിപ്പറ്റയിൽ യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് എന്നും സൂചന.
ഇന്ന് രാവിലെയോട് കൂടിയാണ് കൽപ്പറ്റ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ആളുകൾക്ക് നേരെ ആന ഭീഷണി ഉയർത്തിയത്.
പെട്ടെന്നുള്ള ആനയുടെ വരവിൽ ഞെട്ടിയ യാത്രക്കാർ വാഹനം ഓരം ചേർത്ത് നിർത്തിയെങ്കിലും ആന അടുത്തതോടെ സഹയാത്രികർ ബഹളം വെച്ചത് മൂലം വലിയ അപകടം ഒഴിവാകുകയായിരുന്നു.
വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചാവിഷയമായതിന് പിന്നാലെ വലിയ പേടിപ്പെടുത്തുന്ന സംഭവം ആയിരുന്നിട്ടും കാർ യാത്രികന്റെ മനോധൈര്യവും പ്രശംസിക്കപ്പെടുകയാണ്.
ആന തൊട്ടടുത്ത് എത്തിയപ്പോൾ വളരെ പക്വതയോടെ വാഹനം മുന്നോട്ട് എടുത്തതാണ് അപകടം ഒഴിവാകാനുള്ള മറ്റൊരു കാരണം എന്നാണ് സാമൂഹ്യ മാധ്യമങ്ങൾ അടക്കം ചൂണ്ടിക്കാണിക്കുന്നത്.
കുറച്ചിപ്പറ്റയിൽ ജനവാസ മേഖലയോട് ചേർന്നാണ് ആന ഇറങ്ങിയത് എന്നാണ് പ്രാഥമിക നിഗമനം.റോഡിന് ഇരുവശവും കാട് ആയതിനാൽ ആന ആക്രമണം പതിവായ ഒരു പ്രദേശമാണ് ഇതെന്നാണ് പ്രദേശവാസികളുടെ ആരോപണം.
Latest news
പത്തനംതിട്ടയിലെ കാർ അപകടം; അനുജക്ക് മർദ്ദനമേറ്റു,പിടിവലിക്ക് പിന്നാലെ ആത്മഹത്യ ശ്രമവും
പത്തനംതിട്ട: അടൂർ പട്ടാഴിമുക്കിൽ കാർ കണ്ടൈനൽ ലോറിയിലേക്ക് ഇടിച്ച് കയറി രണ്ടുപേർ മരിച്ച സംഭവം. കരുതിക്കൂട്ടിയുള്ള ആത്മഹത്യയാണെന്ന സംശയം ശക്തമാകുന്നതിന് പിന്നാലെ നിർണായക വിവരങ്ങൾ പുറത്ത്.
അപകടത്തിൽ തുമ്പമണ്ണൂർ ഹൈസ്കൂളിലെ അധ്യാപിക നൂറനാട് മറ്റ് പള്ളി സുശീന്ദ്രം സ്വദേശിനി അനുജാ രവീന്ദ്രൻ (37), സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട് ഹാഷിം മൻസിൽ ഹാഷിം (31) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 10:30 നാണ് അടൂരിൽ നിന്ന് പത്തനാപുരത്തേക്കുള്ള വഴിയിൽ അപകടമുണ്ടായത്. എതിർദിശയിൽ നിന്ന് വരികയായിരുന്ന ലോറിയിലേക്ക് അമിതവേഗതയിലായിരുന്ന കാർ ഇടിച്ച് കയറ്റുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.
ഇടിയുടെ ആഘാതത്തിൽ മുൻ സീറ്റിലിരുന്ന അനുജ പിൻസീറ്റിലേക്ക് തെറിച്ച് വീണു.സ്കൂളിലെ അധ്യാപകരുമോത്ത് തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ വാഹനം തടഞ്ഞ ഹാഷിം അനുജയെ ബലമായി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.
എന്നാൽ അനുജ കൂടെ പോകാൻ കൂട്ടാക്കിയില്ല. തുടർന്ന് ആക്രോശിച്ചപ്പോൾ കാറിൽ കയറുകയും അമിതവേഗതയിൽ ഓടിച്ച് പോകുന്നത് കണ്ടപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് അനുജയെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ മറുപടി നൽകിയില്ല എന്നുമാണ് അധ്യാപകരുടെ വിശദീകരണം.
സഹ അധ്യാപകരോട് ചെറിയച്ഛന്റെ മകൻ വിഷ്ണു എന്ന് മറുപടി നൽകിയ അനുജ വീട്ടിലേക്ക് എത്തിക്കോളാം എന്നുപറഞ്ഞാണ് ഹാഷിമിനോടൊപ്പം പോയത്.പത്തനംതിട്ട കൊല്ലം ജില്ലാ അതിർത്തിയായ ഏനാത്ത് വച്ചാണ് ഹാഷിം അനുജയെ കൂട്ടിക്കൊണ്ടുപോയത്.
വാഹനത്തിൻറെ വാതിലിൽ തട്ടി പുറത്തേക്ക് വിളിച്ചിറക്കി. തുടർന്ന് സഹ അദ്ധ്യാപകർ അനുജയുടെ ഭർത്താവിനെയും അനുജനെയും വിവരമറിയിക്കുകയായിരുന്നു.
പിന്നീട് അനുജയെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കരയുകയായിരുന്നു എന്നും അധ്യാപകർ പറയുന്നു.
അടുത്ത പോലീസ് സ്റ്റേഷനിലേക്ക് അനുജയുടെ ഒപ്പം ഉണ്ടായിരുന്നവർ വിവരം കൈമാറിയെങ്കിലും നൂറനാട് പോലീസ് സ്റ്റേഷൻ വഴി അടൂർ സ്റ്റേഷനിലേക്ക് വിവരം അറിയിച്ചപ്പോഴേക്കും അപകടം സംഭവിച്ചിരുന്നു.
സഹപ്രവർത്തകരോട് ആത്മഹത്യ ചെയ്യാൻ പോകുന്നു
എന്ന് അനുജ പറഞ്ഞതായാണ് പുറത്തുവരുന്ന സൂചനകൾ. വാഹനത്തിനുള്ളിൽ നിന്നും മദ്യക്കുപ്പിയും കണ്ടെത്തി.
അതേസമയം കാറിനുള്ളിൽ മൽപ്പിടുത്തം നടന്നതായും അനുജയ്ക്ക് മർദ്ദനമേറ്റതായി സംശയിക്കുന്നതായും കാർ വലത്തേക്ക് വെട്ടിച്ചപ്പോൾ അനുജ മൂന്ന് തവണ ഡോർ തുറന്ന് കാൽ പുറത്തിടുന്നത് കണ്ടതായും പഞ്ചായത്തംഗം മാധ്യമങ്ങൾക്ക് മൊഴി നൽകി.
കോട്ടയത്ത് ലോഡിറക്കിയശേഷം ഹരിയാനയ്ക്ക് പോകാൻ ശിവകാശിക്ക് പുറപ്പെട്ടതായിരുന്നു ലോറി.പത്തനാപുരം ഭാഗത്ത് നിന്നും തെറ്റായ ദിശയിൽ വന്ന കാർ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്ന് ലോറി ഡ്രൈവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട് .
Latest news
മലയാള ചലച്ചിത്ര നടി ജ്യോതിർമയിയുടെ അമ്മ അന്തരിച്ചു
കൊച്ചി ; മലയാള ചലച്ചിത്ര നടി ജ്യോതിർമയിയുടെ അമ്മ പി.സി. സരസ്വതി 75 അന്തരിച്ചു. അസുഖ ബാധിതയായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം.പരേതനായ ജനാർദ്ദനൻ ഉണ്ണിയാണ് ഭർത്താവ്.എറണാകുളം ലിസി – പുല്ലേപ്പടി റോഡിലുള്ള ‘തിരുനക്കര’ വീട്ടിലെ പൊതു ദർശനത്തിന് ശേഷം ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് 5.00 മണിക്ക് രവിപുരം ശ്മശാനത്തിൽ സംസ്ക്കരിക്കും.
Latest news
രാമേശ്വരം കഫേ സ്‌ഫോടന കേസ് ; മുഖ്യ ആസൂത്രകനായ കർണ്ണാടക സ്വദേശി അറസ്റ്റിൽ
ബെംഗളൂരു ; രാമേശ്വരം കഫേ സ്‌ഫോടന കേസില്‍ മുഖ്യ ആസൂത്രകനായ കർണ്ണാടക സ്വദേശി മുസമ്മില്‍ ഷെരീഫ് പിടിയിൽ.സ്‌ഫോടനം നടന്ന് 28 ദിവസത്തിന് ശേഷമാണ് അറസ്റ്റ്.
രാജ്യത്തെ 18 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് ഇയാളെ പിടികൂടിയതെന്നും എൻഐഎ വ്യക്തമാക്കി.
കർണാടകയില്‍ 12 ഇടങ്ങളിലും തമിഴ്നാട്ടില്‍ അഞ്ചിടങ്ങളിലും യുപിയില്‍ ഒരിടത്തുമാണ് പ്രതികള്‍ക്കായി എൻഐഎ പരിശോധന നടത്തിയത്.
കഫേയില്‍ ബോംബ് വെച്ച മുസ്സാവിർ ഷസീബ് ഹുസൈൻ എന്ന ആളെയും തിരിച്ചറിഞ്ഞതായി എൻഐഎ അറിയിച്ചു. അബ്ദുള്‍ മദീൻ താഹ എന്നയാളാണ് സ്‌ഫോടനത്തിലെ മറ്റൊരു ആസൂത്രകൻ.
ഇയാള്‍ ഏജൻസി അന്വേഷിക്കുന്ന മറ്റു ചില കേസുകളിലെ പ്രതിയാണ്. ഒളിവില്‍ കഴിയുന്ന മുസ്സവിറും താഹയും ഏജൻസിയുടെ നിരീക്ഷണത്തിലാണ്. ഇരുവരെയും ഉടൻ പിടികൂടുമെന്നും എൻഐഎ അറിയിച്ചു.
മൂന്ന് പ്രതികളുടെയും വീടുകളിലും ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും പരിശോധന നടത്തി. പണവും ഡിജിറ്റല്‍ ഉപകരണങ്ങളും പരിശോധനയില്‍ കണ്ടെടുത്തതായും എൻഐഎ വ്യക്തമാക്കി.
Latest news
കള്ളാട് കൊലപാതകം; ഊഹാപോഹങ്ങൾ പലവിധം, കഴമ്പില്ലന്നും അന്വേഷണം ഊർജ്ജിതമെന്നും പോലീസ്,തള്ളാനും കൊള്ളാനുമാവാതെ നാട്ടുകാർ
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം;ചേലാട് കള്ളാട് ചെങ്ങമാനാട്ട് ഏല്യാസിന്റെ ഭാര്യ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രചരിയ്ക്കുന്നത് ഊഹാപോഹങ്ങൾ മാത്രമെന്ന് പോലീസ്.
വിവര ശേഖരണത്തിനായി നിരവധി പേരെ വിളിപ്പിയ്ക്കുന്നുണ്ടെന്നും മൊഴിയെടുക്കൽ തുടരുകയാണെന്നുമാണ് ഏറ്റവും ഒടുവിൽ പോലീസിൽ ലഭിയ്ക്കുന്ന വിവരം.
സാറാമ്മ കൊല്ലപ്പെട്ടതിന് പിന്നാലെ സമീപത്ത് താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളിൽ ചിലരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ഇതിനുപിന്നാലെ മേഖലയിൽ ഇവർ തന്നെയായിരിക്കാം കൊല നടത്തിയതെന്ന തരത്തിൽ പ്രചാരണം ശക്തമായി.രണ്ട് ദിവസം തുടർച്ചയായി ഇവരെ ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.
പിന്നീട് നാട്ടുകാരായ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതായുള്ള വിവരവും പുറത്തുവന്നു.ഇവർ കുറ്റം സമ്മതിച്ചെന്നും അറസ്റ്റ് ഉടൻ ഉണ്ടാവും എന്നും മറ്റുമുള്ള വിവരവും പിന്നാലെ പ്രചരിച്ചു.ഇത്തരത്തിൽ മാധ്യമ വാർത്തയും പുറത്തുവന്നിരുന്നു.
ഇന്നലെ രാവിലെ എം4മലയാളം പ്രതിനിധി പോലീസിൽ ബന്ധപ്പെട്ടപ്പോൾ ഇക്കാര്യങ്ങളിൽ കഴമ്പില്ലന്നും അന്വേഷണം പുരോഗമിയ്ക്കുന്നു എന്നുമാത്രമാണ് ഈ അവസരത്തിൽ പറയാൻ കഴിയു എന്നുമായിരുന്നു കോതമംഗലം സി ഐ യുടെ പ്രതികരണം.
കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ ചോദ്യം ചെയ്യുന്നുണ്ട് എന്നുള്ളത് വാസ്തവമാണെന്നാണ് അറിയുന്നത്.ഇവർ കൊലപാതം നടത്തിയോ എന്നുള്ള കാര്യത്തിൽ ഇനിയും വ്യക്തത വരുത്താൻ പര്യപ്തമായ തെളിവ് ഇനിയും പോലീന് ലഭിച്ചിട്ടില്ല.
ഇവരിൽ ഒരാൾ നിമിഷങ്ങളുടെ വ്യത്യാസത്തിൽ മൊഴി മാറ്റുന്നത് പോലീസിന് തലവേദനയായിട്ടുണ്ട്.ഇയാൾ പറയുന്ന കാര്യങ്ങൾ പോലീസ് അപ്പപ്പോൾ അന്വേഷിച്ച് സ്ഥിരീകരിയ്ക്കുണ്ടെന്നും കുറ്റകൃത്യത്തിൽ ഇയാളുടെ പങ്ക് സ്ഥരീകരിയ്ക്കാൻ കഴിയുന്നവിവരങ്ങൾ രാത്രി വൈകിയും ലഭിച്ചിട്ടില്ലന്നാണ് സൂചന.
ഈ മാസം 25-ന് പകൽ ഒന്നരക്കും മൂന്നിനുമിടയിലാണ് അരും കൊല നടന്നതെന്നാണ് ലഭ്യമായ വിവരം.തലയ്ക്ക് അടിയേറ്റതിനെത്തുടർന്നുള്ള മരണമെന്നാണ് ‘ആദ്യം പുറത്തുവന്ന വിവരം.
സംഭവ ദിവസം രാത്രിയിൽ പോലിസ് നടത്തിയ വിശദമായ പരിശോധനയിൽ കഴുത്തിൽ 12 സെന്റീമീറ്റർ നീളത്തിൽ, ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിരുന്നു.
ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും എത്തി നടത്തിയ പരിശോധകൾക്കു ശേഷമാണ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്. പോലീസ് നായ കൊല നടന്ന വീട്ടിൽ നിന്നും മണം പിടിച്ച്, സമീപത്തെ കീരംപാറ കവല വരെ ഓടി,തിരിച്ചു പോരുകയായിരുന്നു.
സാറാമ്മ ധരിച്ചിരുന്ന 6 പവൻ വരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്.ആഭരണം തട്ടിയെടുക്കുന്നതിനായിരിക്കാം സാറാമ്മയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.
-
Latest news4 days ago
കോതമംഗലം ചേലാട് വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
-
Latest news1 day ago
കള്ളാട് കൊലപാതകം; തെളിവുകളുടെ അഭാവം വെല്ലുവിളി, പ്രതിയെക്കുറിച്ച് സൂചനയില്ല, അന്വേഷണം ഊർജിതമെന്നും പോലീസ്
-
Latest news2 weeks ago
നേര്യമംഗലം “നിലാംബരിയിൽ” കത്തി വീശലും ആക്രമണവും ; ഓരാൾക്ക് കുത്തേറ്റു
-
Latest news4 weeks ago
നേര്യമംഗലത്ത് വയോധികയെ കാട്ടാന ചവിട്ടികൊന്നു
-
Latest news2 weeks ago
അനുവിന്റെ മരണം,പ്രതി പിടിയിൽ,15 വർഷത്തിന് ശേഷവും നിനിയുടെ മരണത്തിന് പിന്നിൽ ചുരുളഴിയാത്ത ദരൂഹത;അന്വേഷണം സിബിഐക്ക് വിടണമെന്നും ആവശ്യം
-
Latest news3 weeks ago
കാണാതായ കുട്ടികൾ ഉൾവനത്തിൽ മരിച്ച നിലയിൽ; രക്ഷാദൗത്യം വൈകിയതിൽ പരക്കെ രോക്ഷം
-
Latest news2 weeks ago
സഭ വിവാഹം മുടക്കിയെന്ന് സംശയം,ബൈക്കിൽ ചുറ്റിക്കറങ്ങി, കുരിശുപള്ളികൾ തകർത്തു;യുവാവ് പിടിയിൽ
-
Latest news2 weeks ago
ഗർഭിണിയായ 19 കാരി തൂങ്ങിമരിച്ച നിലയിൽ