Connect with us

Latest news

കസ്റ്റഡിയിൽ എടുത്തത് കരിക്ക് വിൽക്കുമ്പോൾ; ജയിലിൽ എത്തിച്ചത് അധികൃതരുടെ ക്രൂരതയെന്ന് മീരാൻകുഞ്ഞും വർഗീസും

Published

on

അടിമാലി;കരിക്ക് വിൽപ്പന സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളി അടക്കം മൂന്നുപേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത വനംവകുപ്പധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം.

വാളറ പത്താംമൊൽ കീടത്തുകുടിയിൽ മീരാൻ കുഞ്ഞ്,വാളറ ചാറ്റുമണ്ണിൽ വർഗീസ്, ഉത്തർപ്രദേശ് സ്വദേശി ഷാനവാസ് എന്നിവർക്കെതിരെയാണ് നേര്യംമംഗലം ഫോറസ്റ്റ് റെിഞ്ചോഫീസറുടെ നേതൃത്വത്തിലുള്ള സംഘം കേസെടുത്തത്.

ഓഗസ്റ്റ് 14-നായിരുന്നു സംഭവം.ചീയപ്പാറയിൽ വെള്ളച്ചാട്ടത്തിനടുത്ത് ആപെയിൽ എത്തിച്ച കരിക്ക് വിൽക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് രാവിലെ 11 മണിയോടെ മൂവരെയും ഉദ്യോഗസ്ഥ സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളിൽ മുഴുകിയപ്പോൾ നേര്യമംഗലത്തെ ഫോറസ്റ്റ് റെയിഞ്ചോഫീസറുടെ നേതൃത്വത്തിലുള്ള ഒരുകൂട്ടം ഉദ്യോഗസ്ഥർ പാതയോരത്ത് കരിക്ക് വിൽക്കാനെത്തിയ പാവങ്ങളെ എങ്ങിനെ അഴിക്കുള്ളിലാക്കാമെന്ന ചിന്തയിലായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്.വനത്തിൽ അതിക്രമിച്ചു കടന്നു,മാലിന്യം നിക്ഷേപിച്ചു എന്നിവയാണ് ഇവർക്കെതിരെ നിലവിൽ ചാർജ്ജ് ചെയ്്തിട്ടുള്ള വകുപ്പുകൾ.

സ്‌റ്റേഷൻ ജാമ്യം നൽകണമെന്ന് ജനപ്രതിനിധികൾ,പറ്റില്ലന്ന് അധികൃതർ

കസ്റ്റഡിയിൽ എടുത്ത മൂന്നുപേർക്കും സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളും പൊതുപ്രവർത്തകരും സമീപിച്ചെങ്കിലും റെയിഞ്ചോഫീസർ വഴങ്ങിയില്ല.വനത്തിൽ അതിക്രമിച്ചുകടന്നു,മാലിന്യം നിക്ഷേപിച്ചു എന്നീവകുപ്പുകൾ പ്രകാരമാണ് വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തവർക്കെതിരെ കേസ് ചാർജ്ജ് ചെയ്തത്.ഇതെത്തുടർന്ന് കോടതി മൂവരെയും റിമാന്റ് ചെയ്തു.അങ്ങിനെ 75-ാം സ്വാന്ത്ര്യദിനത്തിൽ മൂവരും ജയിലിലായി.

രാജ്യദ്രോഹികളെ പിടികൂടുന്നകുപോലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ തങ്ങളെ കസ്റ്റഡിയൽ എടുത്തതെന്നാണ് അറസ്റ്റിലായവർ പറയുന്നത്.കസ്റ്റഡിയിൽ എടുത്ത വിവരം പുറത്തറിയിക്കാതിരിക്കാൻ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ഉദ്യോഗസ്ഥർ പിടിച്ചുവാങ്ങിയെന്ന് മീരാൻ കുഞ്ഞ് പറഞ്ഞു.

രാവിലെ 11 മണിയോടെ കസ്റ്റഡിയിൽ എടുത്തിട്ട് പുലർച്ചെ 5 വരെ ലോക്കപ്പിൽ സൂക്ഷിച്ചെന്നും ഹൃദയ സംബന്ധമായ അസുഖം ഉണ്ടെന്നും ശാരീക അവശതകൾ ഉണ്ടെന്നും മറ്റും ബാദ്ധ്യപ്പെടുത്തിയിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അനുഭാവപൂർവ്വമായ നോട്ടം പോലും ഉണ്ടായില്ലന്നുമാാണ് വർഗീസ് അടുപ്പക്കാരോട് വ്യക്തമാക്കിയിട്ടുള്ളത്.

രോഗിയാണെന്ന് വെളിപ്പെടുത്തിയിട്ടും കനിഞ്ഞില്ല

വർഗീസിനെ വിട്ടയക്കണമെന്നും രോഗിയാണെന്നും വെളിപ്പിപ്പെടുത്തി ഭാര്യയും മകനും എത്തിയെങ്കിലും ഉദ്യോഗസ്ഥർ ഇവരെ കണ്ടഭാവം നടിച്ചില്ല.കരഞ്ഞ് ,കാലുപിടിച്ച് മണിക്കൂറകളോളം ആ വീട്ടമ്മയും കുഞ്ഞും അധികൃതരുടെ കനിവിനായി കാത്തുനിന്നെങ്കിലും ഫലമുണ്ടായില്ല.ടെ

രാവിലെ 11 മണിയോടെ ചീയപ്പാറയിൽ എത്തിയ നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ കരിക്ക് വിൽക്കാൻ പറ്റില്ലന്നും ഉടൻ വണ്ടിയുമായി സ്ഥലം വിടണമെന്നും ആവശ്യപ്പെടുകയായിരുന്നെന്നും ഇത് ചോദ്യം ചെയ്തപ്പോൾ ജീപ്പിൽക്കയറ്റി കൊണ്ടുപോകുകയായിരുന്നെന്നും വർഗീസ് പറയുന്നു.

വനംവകുപ്പ് ഓഫീസിൽ എത്തിയപ്പോൾ ലോക്കപ്പിലാക്കി.പിറ്റേന്ന് രാവിലെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി.റിമാന്റിലായതിനെത്തുടർന്ന് വക്കിലിനെ ഏർപ്പാടാക്കിയാണ് പുറത്തിറങ്ങിയത്.കേസ് നടപടികൾക്കായി ഇതിനകം തന്നെ 10000 രൂപയോളം ചിലവായി.ഇനി എത്ര രൂപ വേണ്ടിവിവരുമെന്നറിയില്ല.

കേസ്  സാമ്പത്തീക ബാദ്ധ്യത വർദ്ധിപ്പിച്ചു

രണ്ട തവണ ഹൃദയാഘാതം ഉണ്ടായതാണ്.നല്ലൊരു സംഖ്യ മരുന്നുവാങ്ങാൻ വേണം.ഭാരപ്പെട്ട ജോലിയൊന്നും എടുക്കാൻ പറ്റാത്ത ശാരീരിക അവസ്ഥയിലാണ് ജീവിതം മുന്നോട്ടുപോകുന്നത്.മരുന്നുവാങ്ങാൻ പോലും സാമ്പത്തീക ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമാണ്.ഇതിനിടയിലാണ് ഇപ്പോൾ കേസ് നടത്താനും പണം കണ്ടെത്തേണ്ട ഗതികേടിലായിരിയ്ക്കുന്നത് വർഗീസ് വ്യക്തമാക്കി.

കച്ചവടക്കാർക്ക് കരിക്ക് എത്തിച്ചുനൽകുന്ന ജോലിയാണ് വർഷങ്ങളായി ചെയ്തുവരുന്നതെന്ന് മീരാൻകുഞ്ഞ് പറയുന്നു.എന്റെ കൈയ്യിൽ രണ്ട് ആപെയുണ്ടായിരുന്നു.ഇതിൽ ഒന്നിൽ കരിയ്ക്ക് എത്തിച്ച് വർഗീസിന് നൽകിയ.മറ്റെ ആപെയുമായി മറ്റിടങ്ങളിലേയ്ക്ക് പുറപ്പെടുന്നതിനായി നിൽക്കുമ്പോഴാണ് വനംവകുപ്പ് അധികൃതർ എത്തിയത്.

ഇവിടെ കരിയ്ക്ക് വിൽക്കാൻ പറ്റില്ലന്നും വാഹനവുമായി സ്ഥലം വിടണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.മറ്റുള്ളവർ ഇവിടെ കച്ചവടം ചെയ്യുമ്പോൾ തന്നോട് മാത്രം പോകാൻ പറയുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് താൻ ആവശ്യപ്പെട്ടു.ഇതോടെ ഉദ്യോഗസ്ഥരുടെ ഭാവംമാറി.പിന്നെ ഭീഷിണിയായി.പിന്നാലെ വാഹനത്തിൽ കയറാൻ നിർദ്ദേശിച്ചു.

കൊണ്ടുപോയത് കൊടുംകുറ്റവാളികളെപ്പോലെ,മൊബൈൽ പിടിച്ചുവാങ്ങി

വാഹനത്തിൽ കയറിയപാടെ ഉദ്യോഗസ്ഥരിൽ ഒരാൾ ഫോൺപിടിച്ചുവാങ്ങി.വിവരം ആരെയും അറയിക്കാതിരിയ്ക്കാനായിരുന്നു ഇതെന്ന് പിന്നീട് മനസ്സിലായി.പിറ്റേന്ന് പുലർച്ചെ 5 മണിയോടെ മെഡിക്കലിന് കൊണ്ടുപോയി.പിന്നാലെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി,റിമാന്റുചെയ്യുകയായിരുന്നു.മീരാൻ കുഞ്ഞ് വിശദമാക്കി.

നിലവിൽ പാതയോരത്ത് കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടെന്നും 7 പേർക്കാണ് ഇവിടെ കച്ചവടം നടത്തുന്നതിന് വനംവകുപ്പധികൃതർ മൗനാനുവാദം നൽകിയിട്ടുള്ളതെന്നും നിലവിൽ ഇതിന്റെ ഇരട്ടിയോളം പേർ ഇവിടെ കുടകളും മറ്റും സ്ഥിപിച്ച് വിൽപ്പന കേന്ദ്രങ്ങൾ തുറന്നിട്ടുണ്ടെന്നും മീരാൻകുഞ്ഞ് ആരോപിച്ചു.

മാലിന്യം നിക്ഷേപിച്ചിട്ടില്ല,ആരോപണം കെട്ടിച്ചമച്ചത്

വിൽപ്പന കഴിയുമ്പോൾ കരിക്കിന്റെ തൊണ്ട് നാലായി പിളർന്ന് ചാക്കിലാക്കി വീട്ടിൽ കൊണ്ടുപോയി,ഉണങ്ങുന്ന മുറക്ക് കത്തിയ്ക്കുകയായിരുന്നു പതിവെന്നും വിറക് ആവശ്യത്തിനില്ലാത്തിനാൽ ഇത് വീട്ടിലെ പാചക ആവശ്യങ്ങൾക്ക് ഉപകാരപ്പെട്ടിരുന്നെന്നും സ്‌ടോയും കൂടും മറ്റും അടിമാലി പഞ്ചായത്തിന്റെ വാഹനം എത്തുമ്പോൾ കൊടുത്തുവിടുകയായിരുന്നു പതിവെന്നുമാണ് ഇക്കാര്യത്തിൽ വർഗീസിന്റെ വിശദീകരണം.

വിനോദ സഞ്ചാരികൾ ആയി എത്തുന്നവർ ഈ ഭാഗത്ത് ചിലപ്പോഴെല്ലാം മാലസിന്യം നിക്ഷേപിയ്ക്കുന്നുണ്ട്.ഇത് പരിശോധിയ്ക്കുന്നതിനോ ഇത്തരക്കാരെ നിരിത്സാഹപ്പെടുത്തുന്നതിനോ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ചെറുവിലനക്കാൻ ആളില്ല.ഈ സാഹചര്യത്തിലാണ് കുടുംബം പോറ്റാൻ പെടാപ്പാട് പെടുന്ന തന്നെപ്പോലുള്ളവരുടെ മേലുള്ള ഉദ്യോഗസ്ഥരുടെ അതിക്രമം വർഗീസ് വാക്കുകൾ ചുരുക്കി.

കേസും അറസ്റ്റും സാമൂഹിക മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയായിയിട്ടുണ്ട്.ജീവിക്കാൻ തൊഴിലെടുത്തിരുന്നവരുടെ മേലെ ഉദ്യോഗസ്ഥ സംഘത്തിന്റെ അതിക്രമം എന്ന നിലയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.സംഭവം രാഷ്ട്രീയവൽക്കരിയ്ക്കപ്പെട്ടതായുള്ള ആക്ഷേപവും ഉയർന്നിട്ടുണ്ട്.

ചിത്രങ്ങൾ: കടപ്പാട് സാമൂഹിക മാധ്യമം

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

സ്ത്രീകളുടെ നഗ്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തു ; ലോഗറെ നടുറോഡിൽ കെട്ടിയിട്ട് തല്ലി സ്ത്രീകൾ

Published

on

By

പാലക്കാട്‌ ; സ്ത്രീകളുടെ നഗ്ന വീഡിയോ ചിത്രീകരിച്ച്‌ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് അട്ടപ്പാടി കോട്ടത്തറ ചന്തക്കാട് സ്വദേശിയായ വ്‌ലോഗര്‍ മുഹമ്മദലി ജിന്നയെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ വനിതകള്‍ കെട്ടിയിട്ട് തല്ലി. അഗളി പൊലീസ് എത്തിയാണ് യുവാവിന്റെ കെട്ടഴിച്ചുവിട്ടത്. സംഭവത്തില്‍ യുവാവിനെതിരെയും അടിച്ചവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തു.

അടിയേറ്റ ജിന്നയെ പൊലീസ് കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. അട്ടപ്പാടി കോട്ടത്തറയില്‍ തുണിക്കട നടത്തുകയാണ് മുഹമ്മദില ജിന്നയെന്ന് പൊലീസ് പറഞ്ഞു. രാവിലെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീകള്‍ ജിന്നയുടെ തുണിക്കടയുടെ മുന്നില്‍ എത്തി. കടയില്‍ നിന്ന് ജിന്നയെ വിളിച്ചിറക്കി പുറത്തേക്ക് കൊണ്ടുവന്നു.

അതിനുശേഷം കെട്ടിയിട്ട് നടുറോഡിലിട്ട് പൊതിരെ തല്ലുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ഇയാളെ മോചിപ്പിച്ചത്. യുവാവിനെ അടിക്കാനുള്ള കാരണം നാട്ടുകാര്‍ ചോദിച്ചപ്പോള്‍ സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ എടുത്ത് സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിച്ചാതാണ് കാരണമെന്നാണ് ഇവര്‍ പറയുന്നത്.

കൂടാതെ സ്ത്രീകളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ഫോട്ടോയ്ക്ക് താഴെ വൃത്തിക്കെട്ട കമന്റുകള്‍ ഇടുന്നതും അതിന് താഴെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ ഇടുന്നതും പതിവാണെന്നും ഇവര്‍ ആരോപിച്ചു. സ്ത്രീകളുടെ പരാതിയില്‍ ജിന്നയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

സ്ത്രീകളെ അപമാനിച്ചതുള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്. ജിന്നയുടെ പരാതിയില്‍ സ്ത്രീകള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. നടുറോഡില്‍ മര്‍ദിച്ചുവെന്ന പരാതിയിലാണ് അഗളി പൊലീസ് തമിഴ്‌നാട് സ്വദേശികളായ സ്ത്രീകള്‍ക്കെതിരെ കേസ് എടുത്തത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഇടുക്കിയിൽ അമ്മ ജീവനൊടുക്കി: ആത്മഹത്യ മകന് വിഷം നൽകിയ ശേഷം

Published

on

By

ഇടുക്കി: കമ്പംമേട്ടിൽ 3 വയസ്സുള്ള മകന് വിഷം നൽകിയശേഷം അമ്മ ആത്മഹത്യ ചെയ്തു. കമ്പംമേട് കുഴിക്കണ്ണം സ്വദേശിനി രമേശിന്റെ ഭാര്യ ആര്യ മോൾ (24) ആണ് വിഷം കഴിച്ച് മരിച്ചത്.

അപകട നില തരണം ചെയ്ത കുട്ടി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് ലഭ്യമായിട്ടുള്ള വിവരം. കുടുംബ പ്രശ്നമാണ് ഇത്തരമൊരു ആത്മഹത്യയിലേക്ക് ആര്യ മോളെ കൊണ്ട് ചെന്ന് എത്തിച്ചത് എന്നാണ് പോലീസിന്റെ വിശദീകരണം.

ഇന്നലെ രാത്രി ആര്യ മോളുടെ വായിലൂടെ നുരയും പതയും വരുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാരാണ് ആര്യയെയും മകൻ ആരോമലിനെയും ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

(ഓർക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കുക. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ദുരിതം വിതച്ച് മഴ: മുങ്ങിക്കിടന്ന റെയിൽപ്പാളത്തിലൂടെ പോയൻ്റ്സ് മാൻന്മാർ, ദൃശ്യങ്ങൾ പുറത്ത്

Published

on

By

മഹാരാഷ്ട്ര: മധ്യപ്രദേശിൽ നിറഞ്ഞു കവിഞ്ഞൊഴുകുന്ന നദികളിൽ നിന്നെത്തുന്ന പ്രളയജലം പാലങ്ങൾക്ക് മുകളിലൂടെ ഒഴുകുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

താഴ്ന്ന ഭാഗങ്ങൾ വെള്ളക്കെട്ടിനടിയിൽ ആയതോടെ റെയിൽ പാലങ്ങൾ, റോഡ്, വ്യോമഗതാഗതം തുടങ്ങിയവ ഏതാണ്ട് പൂർണ്ണമായും സ്തംഭിച്ച സ്ഥിതിയിലാണ്. ഇതിനിടയിലാണ് മധ്യപ്രദേശിൽ ഒരു ട്രെയിനിന് കടന്നുപോകാൻ റെയിൽവേ ലൈൻ ക്ലിയർ ചെയ്തു മുന്നിൽ നടക്കുന്ന റെയിൽവേ പോയിന്റർമാന്മാരുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ജിസ്റ്റ് ന്യൂസ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും പുറത്തുവന്നു എന്ന് കരുതുന്ന വീഡിയോ

” സ്ലീമാനാബാദിനും ദുണ്ടി സ്റ്റേഷനുകൾക്കുമിടയിൽ വെള്ളം കയറി ട്രാക്കുകൾ വെള്ളത്തിൽ മുങ്ങിയതിനാൽ ട്രെയിനിന് വഴികാണിക്കാൻ പോയിന്‍റസ്മാൻ ട്രാക്കുകൾക്കിടയിൽ നടക്കുന്നു.”എന്ന അടിക്കുറിപ്പോടെയാണ് പങ്കുവെച്ചിരിക്കുന്നത്.

പോയിന്റസ്മാൻമാരുടെ ഏതാണ്ട് മുട്ടിന് താഴെയോളം ട്രാക്കിൽ വെള്ളം കയറിയിട്ടുണ്ട് എന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്.

ദൃശ്യങ്ങളിൽ ഇവരുടെ തൊട്ടു പുറകിലായി ഇഴഞ്ഞ് നീങ്ങുന്ന ഒരു ട്രെയിൻ കടന്നു വരുന്നതും മഴയെയും വെള്ളക്കെട്ടിനെയും അതിജീവിച്ച് പോയിന്റസ്മാൻമാർ മുന്നറിയിപ്പ് നൽകുന്നതും വ്യക്തമാണ്.

സാമൂഹ്യ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ദിവസങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. ഇത്തരം ആളുകളുടെ ത്യാഗം കാണാതെ പോകരുത് എന്ന് ഒരു വിഭാഗം പറഞ്ഞപ്പോൾ വീഡിയോയെ എതിർത്തും ഒരുപാട് ആളുകൾ രംഗത്തെത്തി.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

തിരുവല്ലയിൽ കാറിന് തീപിടിച്ച് ദമ്പതികൾ വെന്ത് മരിച്ചു

Published

on

By

പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് ദമ്പതികൾ പൊള്ളലേറ്റ് മരിച്ചു. തിരുവല്ല തുകലശേരി സ്വദേശി രാജു തോമസ് (69), ഭാര്യ ലൈലി(62) എന്നിവരാണ് മരിച്ചത്.

വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെ ആയിരുന്നു ദാരുണമായ സംഭവം.കാറിന് തീപിടിച്ചറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് തീ അണച്ചപ്പോഴാണ്  കത്തിക്കരിഞ്ഞ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്.

തുകലശേരി സ്വദേശികളാണ് മരിച്ചതെന്ന് വാർഡ് ജനപ്രതിനിധിയുടെ സഹായത്തോടെ ആദ്യമേ സ്ഥിരീകരിച്ചിരുന്നു. പിന്നീട് കാർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് മരിച്ചവർ തുകലശേരി സ്വദേശികൾ തന്നെയാണെന്ന് ഉറപ്പ് വരുത്തിയത്.

കാർ പൂർണമായും കത്തി നശിച്ച നിലയിലാണ്. അതേസമയം കാറിന് തീപിടിച്ചത് എങ്ങനെയാണെന്നുള്ള കാര്യത്തിൽ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ആലപ്പുഴയിൽ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു: രോഗിക്ക് ദാരുണാന്ത്യം

Published

on

By

ആലപ്പുഴ: രോഗിയുമായി പോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് അപകടം. രോഗിക്ക് ദാരുണാന്ത്യം.

എസ് എൽ പുരം കളത്തിൽ ഉദയൻ (64) ആണ് മരിച്ചത്.എസ് എൻ കോളേജിന് സമീപത്തുള്ള ദേശീയപാതയിൽ ആലപ്പുഴയിലേക്ക് പോയ കാറും ചേറത്തറയിലേക്ക് പോയ ആംബുലൻസും കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ രതീഷ്, ശ്രീക്കുട്ടൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: