Connect with us

Uncategorized

കുഞ്ഞിനെ ഉറക്കി , സിനിമ കണ്ടു , പിന്നാലെ 22 കാരിയുടെ ആത്മഹത്യ ; ഉള്‍ക്കൊള്ളാനാവാതെ ബന്ധുക്കളും നാട്ടുകാരും

Published

on

തിരുവല്ല ; 4 മാസം പ്രായമായ കുഞ്ഞിനെ ഉറക്കികിടത്തിയ ശേഷം 22 കാരി ആത്മഹത്യ ചെയ്ത സംഭവം ഉള്‍ക്കൊള്ളാനാവാതെ ബന്ധുക്കളും നാട്ടുകാരും.വളഞ്ഞവട്ടം മുട്ടത്ത് പറമ്പില്‍ ശ്യാം കുമാറിന്റെ ഭാര്യ സ്മിതയാണ് ആത്മഹത്യചെയ്തത്.

കുഞ്ഞിനെ ഉറക്കികിടത്തിയിരുന്ന മുറയിക്കുസമീപം കൂളിമുറിയില്‍ തൂങ്ങിമരിയ്ക്കുകയായിരുന്നു.ഉച്ചയ്ക്ക് 12.30 തോടടുത്ത് തന്നോടൊപ്പം സ്മിത ടിവി യില്‍ സിനിമ കണ്ടിരിയ്ക്കുകയായിരുന്നെന്ന് ബന്ധുവും 9-ാം ക്ലാസ്സുകാരിയുമായ അര്‍ച്ചന വീട്ടുകാരെ അറിയിച്ചിട്ടുണ്ട്.

ഇടയ്ക്ക് സ്മിത എഴുന്നേറ്റ് പോയത് ശ്രദ്ധയില്‍പ്പെട്ടില്ലന്നും അള്‍ അടുത്തില്ലന്ന് ബോദ്ധ്യപ്പെട്ടപ്പോള്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ലന്നും അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായില്ലന്നുമാണ് സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ വിശദീകരണം.

പെണ്‍കുട്ടി സ്മിതയെ അന്വേഷിച്ച് നടക്കുന്നതിനിടെ ബന്ധുവായ സ്ത്രീ വീട്ടിലെത്തി.പെണ്‍കുട്ടി ഇവരോട് വിവരം പറഞ്ഞു.വീടിനടുത്തെ വര്‍ക്കഷോപ്പിലെത്തി സ്മിതയെ കാണാതായ വിവരം അറിയിച്ചു.തുടര്‍ന്നി തിരച്ചിലിന് ഇവിടുത്തെ ജീവനക്കാരും പങ്കാളികളായി.

ഇതിനിടെ വിവരമറിഞ്ഞ് ഭര്‍ത്താവ് ശ്യാമും അടുത്ത ബന്ധുക്കളില്‍ ചിലരുമെത്തി.തുടര്‍ന്ന് ഇവര്‍ വീടിന്റെ മുക്കും മൂലയും പരിശോധിച്ചു.ഒടുവില്‍ കുളിമുറിയുടെ വാതില്‍ അകത്തുനിന്നും കുറ്റിയിട്ട നിലയില്‍ കണ്ടെത്തി.കുറ്റി പൊളിച്ച് വാതില്‍ തുറപ്പോള്‍ കഴുക്കോലില്‍ പ്ലാസ്റ്റിക് കയര്‍ കുരുക്കി തൂങ്ങിയ നിലയില്‍ സ്മിതയെ കണ്ടെത്തുകയായിരുന്നു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.സിനിമ കണ്ടിരുന്നിടത്തുനിന്നും എഴുന്നേറ്റ് പോയ സ്മിതയെ ആത്മഹത്യയിലേയ്ക്ക് നയിച്ച കാരണം അറിയാതെ വിഷമിയ്ക്കുകയാണ് ബന്ധുക്കള്‍.

പ്രസവ ശേഷം സ്മതയ്ക്ക് ചെറിയ രീതിയില്‍ മാനസീക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ചികത്സയുടെ ഭാഗമായിമരുന്നുകള്‍ കഴിക്കുകയും ചെയ്തിരുന്നതായും ബന്ധുക്കള്‍ പറയുന്നു.ഈ രോഗാവസ്ഥ ആത്മഹത്യയ്ക്ക് കാരണമായോ എന്നാണ് സംശയം പൊതുവെയുള്ള സംശയം.ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി.ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

സംഭവത്തില്‍ വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന്
പുളിക്കീഴ് പോലീസ് അറിയിച്ചു.

 

1 / 2
2 / 2

Uncategorized

വാഹനാപകടം; കാറും ഓട്ടോയും കൂട്ടിമുട്ടി,പോസ്റ്റിന് ഇടയിൽ കുടുങ്ങിയ ഡ്രൈവർ മരിച്ചു

Published

on

By

തൃശ്ശൂർ: തളിക്കുളത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാദ്യം.തളിക്കുളം സ്വദേശി രതീഷാണ് മരിച്ചത്.

കാറുമായി കൂട്ടിയിടിച്ച് ഓട്ടോ നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും മറിഞ്ഞ ഓട്ടോയുടെ മുകളിലേക്ക് പോസ്റ്റ് വീഴുകയുമായിരുന്നു.

ഇന്നുച്ചയ്ക്ക് 1:30 നാണ് തളിക്കുളം ഹൈസ്കൂൾ മൈതാനത്തിന് സമീപം അപകടമുണ്ടായത്. അരമണിക്കൂറോളം പോസ്റ്റിനും ഓട്ടോയ്ക്കും ഇടയിൽ കുടുങ്ങിയ രതീഷിനെ ഏറെനേരത്തെ ശ്രമത്തിനൊടുവിൽലാണ് പുറത്തെടുത്തത്.

സമീപവാസികളുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.അപകടത്തിൽ കാറിൽ ഉള്ളവർക്കും സാരമായി പരിക്കേറ്റു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

1 / 2
2 / 2

Continue Reading

Latest news

കഥാകൃത്തും നോവലിസ്റ്റുമായ ടി.എന്‍ പ്രകാശ് അന്തരിച്ചു: ഓർമ്മയായത് ഒരുപിടി നല്ല പുസ്തകങ്ങളുടെ ശിൽപ്പി

Published

on

By

കണ്ണൂര്‍: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി എന്‍ പ്രകാശ് അന്തരിച്ചു. 69-ാം വയസിലാണ് പ്രിയ എഴുത്തുകാരന്‍ ജീവിതത്തിൻറെ തിരക്കുകളിൽ നിന്നും വിട പറഞ്ഞത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുംശ്രദ്ധേയമായ പുസ്തകങ്ങളുടെ രചയിതാവുമാണ് ടി. എം പ്രകാശൻ.

കൈകേയി ആണ് ഏറ്റവും ശ്രദ്ധ ആകർഷിച്ച നോവല്‍.പുരാണ കഥാപാത്രമായ കൈകേയിയെ വ്യത്യസ്തമായി അവതരിപ്പിച്ചതിന് നോവല്‍ നിരൂപക പ്രശംസ നേടിയിരുന്നു. തണല്‍, താപം, വിധവകളുടെ വീട് തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍.

നിരവധിയായ ചെറുകഥകളും ബാലസാഹിത്യ കൃതികളും എഴുതിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് വിരമിച്ചത്. കഥാകൃത്ത് ടി എന്‍ പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.

1 / 2
2 / 2

Continue Reading

Uncategorized

സപ്ലൈകോയില്‍ ഈസ്റ്റർ വിഷു സബ്‌സിഡി സാധനങ്ങള്‍ എത്താൻ വൈകും

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്തെ ഈസ്റ്റർ വിഷു അടുക്കുന്നത്തോടെ സബ്‌സിഡി സാധനങ്ങള്‍ സപ്ലൈകോയില്‍ എത്താൻ വൈകും എന്ന് ഭക്ഷ്യവകുപ്പ്. നിലവിലെ സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്റർ വിഷു സബ്‌സിഡി സാധനങ്ങള്‍ കൂടി ചേർത്ത് വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.

സബ്‌സിഡി അരിയുടെ കുറവുള്ളതുകാരണം കെ റൈസ് കൂടി സബ്‌സിഡി വിഭാഗങ്ങളിലേക്ക് ചേർത്താണ് വിതരണം ചെയ്യുന്നത്.

കെ റൈസിന്റെ വിപണന ദിനത്തിലെ പ്രധാന പ്രഖ്യാപനം കൂടിയായിരുന്നു സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്ററിനോടനുബന്ധിച്ച്‌ ഭക്ഷ്യ സാധനങ്ങള്‍ വിലകുറച്ച്‌ വില്‍പ്പന നടത്തുമെന്നത്.ഭക്ഷ്യവകുപ്പ് മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചതും.

പയർ വർഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് സബ്‌സിഡി നല്‍കും. എന്നാല്‍ ഇതുവരെ സപ്ലെയ്‌കോയില്‍ ഈസ്റ്റർ വിഷു ആനുകൂല്യ സാധനങ്ങളുടെ ഫണ്ട് പോലും അനുവദിച്ചിട്ടില്ല.

നിലവില്‍ സംസ്ഥാനത്തെ സപ്ലൈകോകള്‍ കാലിയാണ്. സബ്‌സിഡി സാധനങ്ങളായ 11 ഇനങ്ങളാണ് കിട്ടാനില്ലാത്തത്. ഇത് പ്രതിക്ഷിച്ചെത്തുന്നവർ നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.

അതേസമയം മറ്റ് സാധനങ്ങള്‍ക്ക് വിലകുറച്ച്‌ വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സപ്ലൈകോ സംസ്ഥാനത്തിന്റെ ബ്രാൻഡാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ക്ഷാമത്തിന് മാത്രം അറുതിയില്ല

1 / 2
2 / 2

Continue Reading

Uncategorized

ഗൂഡല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവ് മരിച്ചു

Published

on

By

തമിഴ്നാട്: ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. ഓവാലി പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത് ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി 10:45 നാണ് സംഭവം. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ വനപാലകരോടൊപ്പം തുരത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം.

വനപാലക സംഘം പ്രശാന്തിനെ ഗൂഡല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നീട് പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഊട്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ രാവിലെ 6 മണിയോടുകൂടി മരിച്ചു.

ഒരാഴ്ചയ്ക്കിടെ മൂന്നു പേർ ഇവിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

1 / 2
2 / 2

Continue Reading

Uncategorized

മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം; മുന്നൊരുക്കങ്ങൾ പൂർത്തിയായി, വിശ്വാസികളുടെ പ്രവാഹം ഊർജ്ജിതം

Published

on

By

 

കൊച്ചി;അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടി തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി മലയാറ്റൂർ സെന്റ്.തോമസ് ചർച്ച് വികാരി ഫാ. വർഗീസ് മണവാളൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഈ വർഷത്തെ തീർത്ഥാടനത്തിന് അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. കടുത്ത വേനൽചൂട്
ഉള്ളതിനാൽ തീർത്ഥാടകരുടെ ആവശ്യത്തിന് കുടിവെള്ളം കരുതിയിട്ടുണ്ടെന്നും ഇതിനായി വാട്ടർ അതോറിറ്റി, പള്ളി നേരിട്ടെത്തിക്കുന്ന ജലം
എന്നിവ പൈപ്പ് ലൈൻ വഴി മലമുകളിലേക്കും എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും വികാരി പറഞ്ഞു.

പെസഹാ വ്യാഴം ദു:ഖ വെള്ളി, ശനി, ഈസ്റ്റർ ഞായർ എന്നി ദിവസങ്ങളിൽ മലമുകളിലും താഴത്തെ പള്ളിയിലും വിശുദ്ധ തിരുകർമങ്ങൾ ഉണ്ടായിരിക്കും.

പുതുഞായർ എപ്രിൽ 6, 7 തീയതികളിലായി പതിവ് പോലെ ആചരിക്കും.ഹരിത പ്രോട്ടോക്കോൾ , മെഡിക്കൽ സംവിധാനം, ട്രാഫിക് നിയന്ത്രണം, വോളണ്ടിയർ സേവനം, പൊലിസ് , വനം വകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരുടെ സഹകരണവും ഉണ്ടായിരിക്കുമെന്നും വികാരി വ്യക്തമാക്കി.

വാർത്താ സമ്മേളനത്തിൽ പള്ളി ഭാരവാഹികളും പങ്കെടുത്തു.

 

 

1 / 2
2 / 2

Continue Reading

Trending

error: