Uncategorized
ജാഗ്രതൈ..കാട്ടിറച്ചി രുചിച്ചുനോക്കിയാല്‍ പോലും അകത്തായേക്കാം;നടപടികള്‍ കുടുപ്പിച്ച് വനംവകുപ്പ്
അടിമാലി;കാട്ടിറച്ചിയെന്ന് കേട്ടാല്‍ നാവില്‍ വെള്ളം ഊറുന്നവര്‍ ജാഗ്രതൈ..ഒരു കഷണം രുചിനോക്കിയാല്‍ പോലും ഒരു പക്ഷേ നിങ്ങള്‍ അഴിക്കുള്ളിലാവും.
അടിമാലി കാട്ടുപോത്തുവേട്ട കേസില്‍ വനംവകുപ്പ് സ്വീകരിച്ചുവരുന്ന നടപടികള്‍ ഇതിന്റെ നേര്‍സാക്ഷ്യമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.ഈ കേസ് ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഒരു താക്കീതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
വെടിവച്ച് കൊന്ന് ,ഇറച്ചി കടത്തിയവരെും ഇറച്ചി വാങ്ങി ഭക്ഷിച്ചവരെയും ഇവര്‍ക്ക് സഹായികളായി കൂടെയുണ്ടായിരുന്നവരെയും എന്നുവേണ്ട് കേസില്‍ നേരിയ രീതിയിലുള്ള ഇടപെടല്‍ നടത്തിയവരെപ്പോലും പ്രതിചേര്‍ത്താണ് വനംവകുപ്പ് കേസെടുത്തിട്ടുള്ളത്.
വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക്, ഇറച്ചി വെട്ടിമുറിച്ച വാക്കത്തി,ഇറച്ചി എത്തിയ്ക്കാന്‍ ഉപയോഗിച്ച വാഹനങ്ങള്‍,ഇറച്ചി സൂക്ഷിച്ച ഫ്രിഡ്ജ്ജ്, കറിയ്ക്ക് നുറുക്കാന്‍ ഉപയോഗിച്ച കത്തി, ഉണങ്ങാന്‍ ഉപയോഗിച്ച പനമ്പ്,പാകം ചെയ്യാന്‍ ഉപയോഗിച്ച പാത്രങ്ങള്‍ എന്നിവയെല്ലാം ഉദ്യോഗസ്ഥ സംഘം കസ്റ്റഡിയില്‍ എടുത്ത തൊണ്ടിസാധനങ്ങളില്‍ ഉള്‍പ്പെടും.
അടിമാലി കാട്ടുപോത്ത് വേട്ടയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടേത് അസാധാരണ നടപടിയെന്നും വിലയിരുത്തല്‍
മുമ്പ് ഇത്തരത്തിലുള്ള കേസുകളില്‍ ,വേട്ടക്കാരെ പിടികൂടി,പേരിന് തെളിവെടുപ്പും തൊണ്ടിശേഖരണവും മറ്റും നടത്തി കേസ് നടപടികള്‍ അവസാനിപ്പിയ്ക്കുകയാണ് പതിവ്. സാധാരണ ഗതിയില്‍ ഇതില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാവാറില്ല.അതുകൊണ്ട് തന്നെ ഇറച്ചി വാങ്ങിയവരും ഭക്ഷിച്ചവരുമൊന്നും കേസില്‍ പ്രതിസ്ഥാനത്ത് എത്താറുമില്ല.
ഇതിന് നേരെ വിപരീതമായ സമീപനമാണ് ഈ കേസില്‍ അടിമാലിയിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിട്ടുള്ളത്.കാട്ടിറച്ചി വാങ്ങി കഴിച്ചാല്‍ ഒന്നും സംഭവിയ്ക്കില്ലന്ന പൊതുധാരണ തിരുത്തന്നതിന് ഈ കേസ് നടപടികള്‍ പ്രയോജനപ്പെടുമെന്നാണ് ഉദ്യഗസ്ഥ സംഘത്തിന്റെ വിലയിരുത്തല്‍.
കേസില്‍ ദൈനംദിനം ഉണ്ടാകുന്ന പുരോഗതികള്‍ യഥാസമയം മാധ്യമങ്ങള്‍ക്ക് നല്‍കി പുറത്തറിയിക്കുന്നതിന് അധികൃതര്‍ ശ്രദ്ധിയ്ക്കുന്നതും ഈ ലക്ഷ്യത്തിന്റെ ഭാഗമാണെന്നാണ് സൂചന.
സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും കേസ് നടപടികള്‍ സമൂഹത്തിന് ഒരു സന്ദേശമായി മാറുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന അടിമാലി ഫോറസ്റ്റ് റെയിഞ്ചോഫീസര്‍ കെ വി രതീഷ് വ്യക്തമാക്കി
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നതും അടിമാലിയില്‍ വാടകക്ക് താമസിച്ചുവന്നിരുന്നതുമായ ബൈസണ്‍വാലി, മുട്ടുകാട് വെള്ളപ്പണിയില്‍ ജിമ്മി ആന്റണി (49)യെ ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.
ഇയാളുടെ വീട്ടില്‍ നിന്നും ഇറച്ചി ഉണങ്ങിയ പനമ്പ്,സൂക്ഷിച്ചിരുന്ന ഫ്രിഡ്ജ് ,മുറിയ്ക്കാനുപയോഗിച്ച് കത്തി ,കറിവെയ്ക്കാന്‍ ഉപയോഗിച്ച പത്രങ്ങള്‍ എന്നിവയും ഉദ്യോഗസ്ഥ സംഘം കണ്ടെടുത്തു.ഇതോടെ ഈ കേസില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം 13 ആയി.
മച്ചിപ്ലാവ് ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ചേ് ഓാഫീര്‍ ബിനോജ് സെക്ഷ്ന്‍ ഫോറസ്റ്റ് ഓഫീസര്‍ സുധാമോള്‍ ഡാനിയേല്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അന്‍വര്‍, ഷെജില്‍, ജോബി, വാച്ചര്‍ അബ്ബാസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനും തെളിവെടുപ്പിനും നേതൃത്വം നല്‍കിയത്.
മുമ്പ് ഇതെ കേസില്‍ വനംവകുപ്പ് അധികൃതര്‍ അറസ്റ്റുചെയ്ത കണ്ണനില്‍ നിന്നും 28 കിലോ ഇറച്ചി താന്‍ വാങ്ങിയിരുന്നെന്നും 3000 രൂപ അപ്പോള്‍ തന്നെ നല്‍കിയെന്നും ബാക്കി 5000 രൂപ ഡിജിറ്റര്‍ പേമെന്റ് നടത്തിയെന്നുമാണ് ജിമ്മി ഉദ്യോഗസ്ഥര്‍ മുമ്പാകെ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.
കേസില്‍ ആദ്യം 8 പേരെ അറസ്റ്റുചെയ്യുകയും രണ്ട് നാടന്‍ തോക്ക് കണ്ടെടുക്കുകയും ചെയ്തിരുന്നു.തുടര്‍ അന്വേഷണത്തില്‍ രണ്ടുഘട്ടമായി 4 പേരെക്കൂടി അറസ്റ്റുചെയ്തിരുന്നു.സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും അടിമാലി ഫോറസ്റ്റ് റെയിഞ്ചോഫീസര്‍ രതീഷ് കെ വി അറിയിച്ചു.
8 -9 വയസിനടുുത്ത് പ്രയാമുള്ളതും 300 കിലോയിലേറെ തൂക്കം വരുന്നതുമായ കാട്ടുപോത്തിനെ വെടവച്ച് കൊന്നതായിട്ടാണ് വനംവകുപ്പ് നടത്തിയ ശാസ്ത്രീയ പരിശോധനകളില്‍ വ്യക്തമായിട്ടുള്ളത്.
അടിമാലി റേഞ്ചില്‍ ഉള്‍പ്പെടുന്ന മച്ചിപ്ലാവ് സെക്ഷനിലെ നെല്ലിപ്പാറ വനവാസി കോളനിയോട് ചേര്‍ന്ന് കാട്ടുപോത്തിന്റെ തലയും തോലുമടക്കമുള്ള അവശിഷ്ടങ്ങളും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Latest news
സംസ്ഥാനത്ത് വൈദുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിൽ: നിയന്ത്രണങ്ങളിലേക്ക് കടക്കാനൊരുങ്ങി കെ.എസ്.ഇ.ബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദുതി ഉപയോഗത്തിൽ സർവകാല റെക്കോർഡ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 114.18ദശലക്ഷം യൂണിറ്റ് വൈദുതിയാണ് ഉപയോഗിച്ചത്.
ഏപ്രിൽ 9ലെ 113.15 എന്ന റെക്കോർഡാണ് ഇത് മറികടന്നത്. നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിലും വൈദുതി ഉപയോഗം കൂടിയ നിലയിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് ബോർഡിന്റെ തീരുമാനം.
വൈദുതി വിതരണ ശൃംഖലയുടെ ആകെ ശേഷി 5800 മെഗാവാൾട്ടായി ശേഷിക്കെ ഇന്നലെ രാത്രി തന്നെ 5797 മെഗാവാൾട്ടായി വൈദുത ഉപയോഗം കൂടിയ സാഹചര്യത്തിൽ വൈദുത ബോർഡ് ലോഡ് ഷെഡ്ഡിംഗിലേക്ക്കടക്കുമെന്നാണ് സൂചന.
ഇതിന്റെ ഭാഗമായി മലപ്പുറം, കണ്ണൂർ, കാസർകോട്,പാലക്കാട്, ഇടുക്കി,ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഇന്ന് രാത്രി ലോഡ് ഷെഡിങ് ഉണ്ടായേക്കാം.നിയന്ത്രണങ്ങൾ നടപ്പിലാക്കിയാൽ 10 ദിവസത്തിനകം വൈദുതി പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ.
Uncategorized
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
കോതമംഗലം; ഒരെ നമ്പറിൽ 2 ടിപ്പറുകൾ.നേര്യമംഗലത്ത് റോഡ് പണിസ്ഥലത്താണ് ഒരെ നമ്പറിൽ രണ്ട് ടിപ്പറുകൾ കാണപ്പെട്ടത്.വാഹനങ്ങളുടെ വീഡിയോ എം4 മലയാളത്തിന് ലഭിച്ചു.
കെഎൽ 44 ബി 2747 എന്നാണ് രണ്ട് ടിപ്പറുകളുടെയും നമ്പർ പ്ലേറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ഒരെ നമ്പർ എന്നുമാത്രമല്ല ടിപ്പറുകളുടെ നിറവും ഒന്നുതന്നെ.
റോഡുപണി നടക്കുമ്പോൾ ടാങ്കറുകളിൽ വെള്ളവുമായിട്ടാണ് ടിപ്പറുകൾ എത്തിയത്.ഒരെ നമ്പർ ശ്രദ്ധയിൽപ്പെട്ടതോടെ സ്ഥലവാസി ടിപ്പറുകളുടെ വീഡിയോ എടുത്തത്.
സംഭവം ശ്രദ്ധയിൽപ്പെട്ട അടിമാലി പോലീസ് ഉച്ചമുതൽ വാഹനം കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.മോട്ടോർ വാഹനവകുപ്പിന്റെ വെബ്‌സൈറ്റിലെ രേഖകൾ പ്രകാരം ബിജു ജോർജ്ജ് എന്നാണ് വാഹന ഉടമയുടെ പേര്.ഈ പേരിലുള്ളയാളാണ് റോഡ് നിർമ്മാണം കരാർ എടുത്തിട്ടുള്ളത് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
Uncategorized
വാഹനാപകടം; കാറും ഓട്ടോയും കൂട്ടിമുട്ടി,പോസ്റ്റിന് ഇടയിൽ കുടുങ്ങിയ ഡ്രൈവർ മരിച്ചു
തൃശ്ശൂർ: തളിക്കുളത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാദ്യം.തളിക്കുളം സ്വദേശി രതീഷാണ് മരിച്ചത്.
കാറുമായി കൂട്ടിയിടിച്ച് ഓട്ടോ നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും മറിഞ്ഞ ഓട്ടോയുടെ മുകളിലേക്ക് പോസ്റ്റ് വീഴുകയുമായിരുന്നു.
ഇന്നുച്ചയ്ക്ക് 1:30 നാണ് തളിക്കുളം ഹൈസ്കൂൾ മൈതാനത്തിന് സമീപം അപകടമുണ്ടായത്. അരമണിക്കൂറോളം പോസ്റ്റിനും ഓട്ടോയ്ക്കും ഇടയിൽ കുടുങ്ങിയ രതീഷിനെ ഏറെനേരത്തെ ശ്രമത്തിനൊടുവിൽലാണ് പുറത്തെടുത്തത്.
സമീപവാസികളുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.അപകടത്തിൽ കാറിൽ ഉള്ളവർക്കും സാരമായി പരിക്കേറ്റു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
Latest news
കഥാകൃത്തും നോവലിസ്റ്റുമായ ടി.എന്‍ പ്രകാശ് അന്തരിച്ചു: ഓർമ്മയായത് ഒരുപിടി നല്ല പുസ്തകങ്ങളുടെ ശിൽപ്പി
കണ്ണൂര്‍: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി എന്‍ പ്രകാശ് അന്തരിച്ചു. 69-ാം വയസിലാണ് പ്രിയ എഴുത്തുകാരന്‍ ജീവിതത്തിൻറെ തിരക്കുകളിൽ നിന്നും വിട പറഞ്ഞത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുംശ്രദ്ധേയമായ പുസ്തകങ്ങളുടെ രചയിതാവുമാണ് ടി. എം പ്രകാശൻ.
കൈകേയി ആണ് ഏറ്റവും ശ്രദ്ധ ആകർഷിച്ച നോവല്‍.പുരാണ കഥാപാത്രമായ കൈകേയിയെ വ്യത്യസ്തമായി അവതരിപ്പിച്ചതിന് നോവല്‍ നിരൂപക പ്രശംസ നേടിയിരുന്നു. തണല്‍, താപം, വിധവകളുടെ വീട് തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍.
നിരവധിയായ ചെറുകഥകളും ബാലസാഹിത്യ കൃതികളും എഴുതിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് വിരമിച്ചത്. കഥാകൃത്ത് ടി എന്‍ പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.
Uncategorized
സപ്ലൈകോയില്‍ ഈസ്റ്റർ വിഷു സബ്‌സിഡി സാധനങ്ങള്‍ എത്താൻ വൈകും
തിരുവനന്തപുരം ; സംസ്ഥാനത്തെ ഈസ്റ്റർ വിഷു അടുക്കുന്നത്തോടെ സബ്‌സിഡി സാധനങ്ങള്‍ സപ്ലൈകോയില്‍ എത്താൻ വൈകും എന്ന് ഭക്ഷ്യവകുപ്പ്. നിലവിലെ സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്റർ വിഷു സബ്‌സിഡി സാധനങ്ങള്‍ കൂടി ചേർത്ത് വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.
സബ്‌സിഡി അരിയുടെ കുറവുള്ളതുകാരണം കെ റൈസ് കൂടി സബ്‌സിഡി വിഭാഗങ്ങളിലേക്ക് ചേർത്താണ് വിതരണം ചെയ്യുന്നത്.
കെ റൈസിന്റെ വിപണന ദിനത്തിലെ പ്രധാന പ്രഖ്യാപനം കൂടിയായിരുന്നു സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്ററിനോടനുബന്ധിച്ച് ഭക്ഷ്യ സാധനങ്ങള്‍ വിലകുറച്ച് വില്‍പ്പന നടത്തുമെന്നത്.ഭക്ഷ്യവകുപ്പ് മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചതും.
പയർ വർഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് സബ്‌സിഡി നല്‍കും. എന്നാല്‍ ഇതുവരെ സപ്ലെയ്‌കോയില്‍ ഈസ്റ്റർ വിഷു ആനുകൂല്യ സാധനങ്ങളുടെ ഫണ്ട് പോലും അനുവദിച്ചിട്ടില്ല.
നിലവില്‍ സംസ്ഥാനത്തെ സപ്ലൈകോകള്‍ കാലിയാണ്. സബ്‌സിഡി സാധനങ്ങളായ 11 ഇനങ്ങളാണ് കിട്ടാനില്ലാത്തത്. ഇത് പ്രതിക്ഷിച്ചെത്തുന്നവർ നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
അതേസമയം മറ്റ് സാധനങ്ങള്‍ക്ക് വിലകുറച്ച് വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സപ്ലൈകോ സംസ്ഥാനത്തിന്റെ ബ്രാൻഡാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ക്ഷാമത്തിന് മാത്രം അറുതിയില്ല
-
Latest news3 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news4 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്
-
Latest news3 weeks ago
വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ
-
Local News3 weeks ago
കവിത വായ പൊത്തിപ്പിടിച്ചു, അലക്സ് കഴുത്തറുത്തു; അടിമാലിയിലെ ഫാത്തിമയുടെ ജീവനെടുത്തത് സ്വർണ്ണം കവരാനെന്ന് പ്രതികൾ
-
Latest news2 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
Latest news2 days ago
വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍
-
Latest news3 weeks ago
നദിയിൽ ബോട്ട് കീഴ്മേൽ മറിഞ്ഞ് അപകടം; 6 കുട്ടികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
-
Latest news1 week ago
മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍