Uncategorized
ജാഗ്രതൈ..കാട്ടിറച്ചി രുചിച്ചുനോക്കിയാല്‍ പോലും അകത്തായേക്കാം;നടപടികള്‍ കുടുപ്പിച്ച് വനംവകുപ്പ്

അടിമാലി;കാട്ടിറച്ചിയെന്ന് കേട്ടാല്‍ നാവില്‍ വെള്ളം ഊറുന്നവര്‍ ജാഗ്രതൈ..ഒരു കഷണം രുചിനോക്കിയാല്‍ പോലും ഒരു പക്ഷേ നിങ്ങള്‍ അഴിക്കുള്ളിലാവും.
അടിമാലി കാട്ടുപോത്തുവേട്ട കേസില്‍ വനംവകുപ്പ് സ്വീകരിച്ചുവരുന്ന നടപടികള്‍ ഇതിന്റെ നേര്‍സാക്ഷ്യമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.ഈ കേസ് ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഒരു താക്കീതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
വെടിവച്ച് കൊന്ന് ,ഇറച്ചി കടത്തിയവരെും ഇറച്ചി വാങ്ങി ഭക്ഷിച്ചവരെയും ഇവര്‍ക്ക് സഹായികളായി കൂടെയുണ്ടായിരുന്നവരെയും എന്നുവേണ്ട് കേസില്‍ നേരിയ രീതിയിലുള്ള ഇടപെടല്‍ നടത്തിയവരെപ്പോലും പ്രതിചേര്‍ത്താണ് വനംവകുപ്പ് കേസെടുത്തിട്ടുള്ളത്.
വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക്, ഇറച്ചി വെട്ടിമുറിച്ച വാക്കത്തി,ഇറച്ചി എത്തിയ്ക്കാന്‍ ഉപയോഗിച്ച വാഹനങ്ങള്‍,ഇറച്ചി സൂക്ഷിച്ച ഫ്രിഡ്ജ്ജ്, കറിയ്ക്ക് നുറുക്കാന്‍ ഉപയോഗിച്ച കത്തി, ഉണങ്ങാന്‍ ഉപയോഗിച്ച പനമ്പ്,പാകം ചെയ്യാന്‍ ഉപയോഗിച്ച പാത്രങ്ങള്‍ എന്നിവയെല്ലാം ഉദ്യോഗസ്ഥ സംഘം കസ്റ്റഡിയില്‍ എടുത്ത തൊണ്ടിസാധനങ്ങളില്‍ ഉള്‍പ്പെടും.
അടിമാലി കാട്ടുപോത്ത് വേട്ടയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടേത് അസാധാരണ നടപടിയെന്നും വിലയിരുത്തല്‍
മുമ്പ് ഇത്തരത്തിലുള്ള കേസുകളില്‍ ,വേട്ടക്കാരെ പിടികൂടി,പേരിന് തെളിവെടുപ്പും തൊണ്ടിശേഖരണവും മറ്റും നടത്തി കേസ് നടപടികള്‍ അവസാനിപ്പിയ്ക്കുകയാണ് പതിവ്. സാധാരണ ഗതിയില്‍ ഇതില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാവാറില്ല.അതുകൊണ്ട് തന്നെ ഇറച്ചി വാങ്ങിയവരും ഭക്ഷിച്ചവരുമൊന്നും കേസില്‍ പ്രതിസ്ഥാനത്ത് എത്താറുമില്ല.
ഇതിന് നേരെ വിപരീതമായ സമീപനമാണ് ഈ കേസില്‍ അടിമാലിയിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിട്ടുള്ളത്.കാട്ടിറച്ചി വാങ്ങി കഴിച്ചാല്‍ ഒന്നും സംഭവിയ്ക്കില്ലന്ന പൊതുധാരണ തിരുത്തന്നതിന് ഈ കേസ് നടപടികള്‍ പ്രയോജനപ്പെടുമെന്നാണ് ഉദ്യഗസ്ഥ സംഘത്തിന്റെ വിലയിരുത്തല്‍.
കേസില്‍ ദൈനംദിനം ഉണ്ടാകുന്ന പുരോഗതികള്‍ യഥാസമയം മാധ്യമങ്ങള്‍ക്ക് നല്കി പുറത്തറിയിക്കുന്നതിന് അധികൃതര്‍ ശ്രദ്ധിയ്ക്കുന്നതും ഈ ലക്ഷ്യത്തിന്റെ ഭാഗമാണെന്നാണ് സൂചന.
സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും കേസ് നടപടികള്‍ സമൂഹത്തിന് ഒരു സന്ദേശമായി മാറുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്നും അന്വേഷണത്തിന് നേതൃത്വം നല്കുന്ന അടിമാലി ഫോറസ്റ്റ് റെയിഞ്ചോഫീസര്‍ കെ വി രതീഷ് വ്യക്തമാക്കി
കേസില്‍ പ്രതി ചേര്ക്കപ്പെട്ടിരുന്നതും അടിമാലിയില്‍ വാടകക്ക് താമസിച്ചുവന്നിരുന്നതുമായ ബൈസണ്‍വാലി, മുട്ടുകാട് വെള്ളപ്പണിയില്‍ ജിമ്മി ആന്റണി (49)യെ ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.
ഇയാളുടെ വീട്ടില്‍ നിന്നും ഇറച്ചി ഉണങ്ങിയ പനമ്പ്,സൂക്ഷിച്ചിരുന്ന ഫ്രിഡ്ജ് ,മുറിയ്ക്കാനുപയോഗിച്ച് കത്തി ,കറിവെയ്ക്കാന്‍ ഉപയോഗിച്ച പത്രങ്ങള്‍ എന്നിവയും ഉദ്യോഗസ്ഥ സംഘം കണ്ടെടുത്തു.ഇതോടെ ഈ കേസില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം 13 ആയി.
മച്ചിപ്ലാവ് ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ചേ് ഓാഫീര് ബിനോജ് സെക്ഷ്ന്‍ ഫോറസ്റ്റ് ഓഫീസര്‍ സുധാമോള്‍ ഡാനിയേല്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അന്‍വര്‍, ഷെജില്‍, ജോബി, വാച്ചര്‍ അബ്ബാസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനും തെളിവെടുപ്പിനും നേതൃത്വം നല്‍കിയത്.
മുമ്പ് ഇതെ കേസില്‍ വനംവകുപ്പ് അധികൃതര്‍ അറസ്റ്റുചെയ്ത കണ്ണനില്‍ നിന്നും 28 കിലോ ഇറച്ചി താന്‍ വാങ്ങിയിരുന്നെന്നും 3000 രൂപ അപ്പോള്‍ തന്നെ നല്‍കിയെന്നും ബാക്കി 5000 രൂപ ഡിജിറ്റര്‍ പേമെന്റ് നടത്തിയെന്നുമാണ് ജിമ്മി ഉദ്യോഗസ്ഥര്‍ മുമ്പാകെ നല്കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.
കേസില്‍ ആദ്യം 8 പേരെ അറസ്റ്റുചെയ്യുകയും രണ്ട് നാടന്‍ തോക്ക് കണ്ടെടുക്കുകയും ചെയ്തിരുന്നു.തുടര്‍ അന്വേഷണത്തില്‍ രണ്ടുഘട്ടമായി 4 പേരെക്കൂടി അറസ്റ്റുചെയ്തിരുന്നു.സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും അടിമാലി ഫോറസ്റ്റ് റെയിഞ്ചോഫീസര്‍ രതീഷ് കെ വി അറിയിച്ചു.
8 -9 വയസിനടുുത്ത് പ്രയാമുള്ളതും 300 കിലോയിലേറെ തൂക്കം വരുന്നതുമായ കാട്ടുപോത്തിനെ വെടവച്ച് കൊന്നതായിട്ടാണ് വനംവകുപ്പ് നടത്തിയ ശാസ്ത്രീയ പരിശോധനകളില്‍ വ്യക്തമായിട്ടുള്ളത്.
അടിമാലി റേഞ്ചില്‍ ഉള്‍പ്പെടുന്ന മച്ചിപ്ലാവ് സെക്ഷനിലെ നെല്ലിപ്പാറ വനവാസി കോളനിയോട് ചേര്‍ന്ന് കാട്ടുപോത്തിന്റെ തലയും തോലുമടക്കമുള്ള അവശിഷ്ടങ്ങളും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Uncategorized
ബൈക്കിൽ തട്ടിയിട്ടും നിർത്തിയില്ല,പിൻ തുടർന്ന് പിടികൂടിയപ്പോൾ ഭിന്നലിംഗക്കാരുടെ വിളയാട്ടം;ഡ്രൈവർ അറസ്റ്റിൽ

കോതമംഗലം;ബൈക്കിൽ ഇടിച്ചശേഷം നിർത്താതെ പോയ ടെമ്പോട്രാവലർ കാർ യാത്രക്കാർ പിൻതുടർന്ന് പിടികൂടി.പിന്നാലെ ദേശീയപാതയിൽ ഭിന്നലിംഗക്കാരുടെ വിളയാട്ടം.ഡ്രൈവർ അറസ്റ്റിൽ.
കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ കവളങ്ങാട് മങ്ങാട്ട് പടിയിലാണ് സംഭവം.ടെമ്പോട്രവലർ ഡ്രൈവർ ചെന്നൈ സ്വദേശീ ചിരംജീവിയെ സംഭവവുമായി ബന്ധപ്പെട്ട് ഊന്നുകൽ പോലീസ് അറസ്റ്റുചെയ്തു.ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
മൂന്നാർ ഭാഗത്തേക്ക് പോകുകയായിരുന്ന ടെമ്പോട്രാവലർ കളങ്ങാടിന് സമീപം ബൈക്കിൽ തട്ടുകയും നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചതിനെത്തുടർന്ന് പാതവക്കിലെ ടെലിഫോൺ പോസ്റ്റ് മറിഞ്ഞുവീഴുകയും ചെയ്തിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ടിട്ടും ടെമ്പോട്രാവലർ നിർത്തതെ ഡ്രൈവർ മുന്നോട്ടുപോകുകയായിരുന്നു.ഇത് ഇതുവഴി എത്തിയ കാർ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയും അവർ പിൻതുടർന്നെത്തി ടെമ്പോട്രാവലർ തടഞ്ഞിടുകയുമായിരുന്നു.
ട്രാവലറിൽ യാത്ര ചെയ്തിരുന്ന ഭിന്നലിംഗക്കാർ ഇത് ചോദ്യം ചെയ്ത് രംഗത്തെത്തിയതോടെ ഒച്ചപ്പാടായി.ഇതിനിടയിൽ സംഭവമറിഞ്ഞ് നാട്ടുകാരും ഓടിക്കൂടി.രക്ഷപെടാൻ മാർഗ്ഗമില്ലന്ന് കണ്ടതോടെ നാട്ടുകാരെയും കാർയാത്രക്കാരെയും ഭീഷിണിപ്പെടുത്തി പിൻതിരിപ്പിക്കാനായി ഭന്നലിംഗക്കാരുടെ ശ്രമം.
ഇത് ദേശീയപാതയിൽ അൽപ്പസമയം ഗതാഗത തടസ്സിനും കാരണമായി.വിവരം അറിഞ്ഞ് താമസിയാതെ ഊന്നുകൽ പോലീസ് സ്ഥലത്തെത്തി.വാഹനം സ്റ്റേഷനിലേക്ക് മാറ്റാൻ ശ്രമിച്ചതോടെ ഭിന്നലിംഗക്കാർ പ്രതിഷേധവുമായി എത്തിയെങ്കിലും പോലീസ് കാര്യമാക്കിയില്ല.
വാഹനം സ്റ്റേഷനിൽ എത്തിച്ച്,രേഖകൾ പിരിശോധിച്ചു.തുടർന്ന് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബൈക്ക് യാത്രക്കാരൻ കൂവള്ളൂർ നെല്ലിമറ്റത്തിൽ ജമാലിന്റെ മൊഴിപ്രകാരം ട്രൈവർക്കെതിരെ കേസെടുക്കുകയായിരുന്നു.
ചെന്നൈയിൽ നിന്നും 23 -ന് കേരളത്തിലെത്തി, ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നവരാണ് ട്രാവലറിൽ ഉണ്ടായിരുന്നത്.വാഹനം കസ്റ്റഡിയിൽ എടുത്തതിനാൽ ഇവർക്ക് യാത്ര തുടരാൻ പോലീസ് തന്നെ ആവശ്യമായ സഹായങ്ങൾ ഏർപ്പാടാക്കി.യാത്ര സംഘം മറ്റൊരുവാഹനത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് ചെന്നൈയ്ക്ക് തിരിച്ചു.
Uncategorized
പിടിവീണപ്പോൾ നിലവിളി, എംഡിഎംഎ ശ്വാസം മുട്ടിനുള്ള മരുന്നെന്നും ; ചിരിക്കാൻ വകയൊരുക്കി തങ്കളത്ത് എക്സൈസിന്റെ കഞ്ചാവ് വേട്ട

കോതമംഗലം;പിടിവീണപ്പോൾ ഏങ്ങലടിച്ച് നിലവിളി,എംഡിഎംഎ കണ്ടെടുത്തപ്പോൾ ശ്വാസംമുട്ടിനുള്ള മരുന്നെന്നും പറഞ്ഞ് തടിതപ്പാൻ ശ്രമം.കാണികൾക്ക് ചിരിക്കാൻ വകയൊരുക്കി എക്സൈസിന്റെ കഞ്ചാവ് വേട്ട.
ഇന്ന് ഉച്ചയോടെ കോതമംഗലം തങ്കളം ബസ്റ്റാന്റിൽ ഏക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ നടന്ന് കഞ്ചാവ് വേട്ടയാണ് ഓടിക്കൂടിയ നാട്ടുകാർക്ക് ചിരിയ്ക്കാനുള്ള വക സമ്മാനിച്ചത്.ആലുവ എടത്തല സ്വദേശി എട്ടാടൻ വീട്ടിൽ മമ്മു എന്ന് വിളിക്കുന്ന ഷാനവാസിനെ(31)യാണ് കഞ്ചാവ് കടത്തിയ സംഭവത്തിൽ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തത്.
കസ്റ്റഡിയിൽ ആയപ്പോൾ മുതൽ ഷാനവാസ് കൊച്ചു കുട്ടികളെപ്പോലെ ഏങ്ങലടിച്ച് കരയാൻ തുടങ്ങിയിരുന്നു. കരിച്ചിലിനിടെയായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കും ഷാനവാസ് മറുപിടി നൽകിയത്
നാട്ടുകാർ നോക്കി നിൽക്കെയാണ് ഉദ്യോഗസ്ഥർ ഇയാളുടെ വസ്ത്രങ്ങളുടെ പോക്കറ്റുകൾ പരിശോധിച്ചത്.എം ഡി എം എ യും,ഗുളിക രൂപത്തിലുള്ള മയക്കുമരുന്നുകളും കണ്ടെടുത്തപ്പോൾ ശ്വാസം മുട്ടിന് കഴിക്കുന്ന മരുന്നാണെന്നായിരുന്നു ഷാനവാസിന്റെ മറുപിടി.ഇത് കേട്ട് ചുറ്റും നിന്ന നാട്ടുകാർ ചിരിച്ചപ്പോൾ ഉച്ചത്തിലുള്ള കരച്ചിലായിരുന്നു ഷാനവാസിന്റെ പ്രതികരണം.
ബൈക്കിൽ കടത്തുകയായിരുന്നരണ്ടര കിലോ കഞ്ചാവാണ് എക്സ്സൈസ് സംഘം പിടികൂടിയത്.കഴിഞ്ഞ ഏതാനും ആഴ്ചകളായി 40 കിലോയോളം കഞ്ചാവ് താൻ കോതമംഗലത്തും പരിസരപ്രദേശത്തും വിതരണം ചെയ്തതാതായി ചോദ്യം ചെയ്യലിൽ ഷാനവാസ് സമ്മതിച്ചെന്ന് എക്സൈസ് അധികൃതർ അറയിച്ചു.കാക്കനാട് ഭാഗത്ത് നിന്നാണ് ഇയാൾ കഞ്ചാവുമായി കോതമംഗലത്തെത്തിയിരുന്നത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ജോസ് പ്രതാപിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന്,തങ്കളം മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ വാഹന പരിശോധന നടത്തിയാണ് കഞ്ചാവുമായി ബൈക്കിൽ വരികയായിരുന്ന ഷാനവാസിനെ കസ്റ്റഡിയിൽ എടുത്ത് പരിശോധിച്ചത്.
കഞ്ചാവ് അടിമാലി സ്വദേശിക്ക് കൈമാറാൻ കൊണ്ടുവന്നതാണെന്ന്് ഷാനവാസ് വെളിപ്പെടുത്തിയെന്നും എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം മനസ്സിലാക്കി ഇയാൾ കടന്നുകളഞ്ഞെന്നും രക്ഷപെട്ട ആളെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ജോസ് പ്രതാപിന് പുറമെ പ്രിവന്റീവ് ഓഫീസർമാരായ കെ. എ . നിയാസ്, എ. ഇ. സിദ്ദിഖ് സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ് ടി.കെ., ബിജു പി.വി , കെ.സി. എൽദോ , ഉമ്മർ പി ഇ സുനിൽ പി എസ് എന്നിവരും വാഹന പരിശാധനയിൽ പങ്കാളികളായി.
Uncategorized
ചെറുവട്ടൂർ സ്കൂളിന് മികച്ചവിജയം ; ഷബനാസും ഷംനാസും ഷഹനാസും മിന്നും താരങ്ങൾ

കോതമംഗലം;പ്ലസ് ടു പരീക്ഷ ഫലം പുറത്തുവന്നപ്പോൾ ചെറുവട്ടൂർ ഗവൺമെൻറ് മോഡൽ ഹയർസെന്റി സ്കൂളിനും അഭിമാന നേട്ടം. 19 വിദ്യാർത്ഥികൾ എല്ലാവിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയാണ് വിജയിച്ചത്.പരീക്ഷ എഴുതി 162 പേരിൽ 144 പേർ വിജയിച്ച് ഉപരിപഠനത്തിന് അർഹരായി.
സയൻസ് വിഭാഗത്തിൽ 92% വിജയവും ഹൂമാൻറീറ്റീസ് വിഭാഗം 84% വിജയവും സ്വന്തമാക്കി.സയൻസ് വിഭാഗത്തിൽ 15 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടിയപ്പോൾ ഹൂമാൻറിറ്റീസ് വിഭാഗത്തിൽ 4 പേർക്കാണ് ഫുൾ എ പ്ലസ് ലഭിച്ചത്.
കോവിഡ് മഹാമാരിക്ക് ശേഷം നടന്ന പൊതു പരീക്ഷയിൽ സംസ്ഥാന തലത്തിൽ തന്നെ വിജയ ശതമാനം കഴിഞ്ഞ വർഷത്തേതിൽ നിന്നും കുറഞ്ഞിരുന്നു.മുൻ വർഷങ്ങളിൽ ലഭ്യമായിരുന്ന വിവിധ ഗ്രേസ് മാർക്കുകൾ ഈവർഷം നൽകാതിരുന്നത് വിജയശതമാനം കുറയാൻ ഇടയാക്കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലും പരീക്ഷ എഴുതിയ 162 പേരിൽ 144 വിദ്യാർത്ഥികൾ വിജയിച്ച് ,നാടിന് തന്നെ അഭിമായി മാറിയിരിയ്ക്കുകയാണെന്നും ഇതിനായി പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും സ്ക്കൂൾ പ്രിൻസിപ്പാൽ എ നൗഫൽ അറിയിച്ചു.
പരീക്ഷഫലം ചെറുവട്ടൂർ കാട്ടാംകുഴി കുടുംബത്തിൽ മൂന്നുവിജയികളെയാണ് സമ്മാനിച്ചിട്ടുള്ളത്. അബൂബക്കർ- സീന ദമ്പതികളുടെ മക്കളായാ ഷബനാസും ഷംനാസും ഷഹനാസുമാണ് പരീക്ഷയിൽ മികച്ച് വിജയം നേടി കുടുംബത്തിനും നാടിനും അഭിമായിമാറിയിട്ടുള്ളത്.
സയൻസ് വിഭാഗത്തിൽ ഷബനാസ് ഫുൾ വിഷയങ്ങൾക്ക് എ പ്ലസ് സ്വന്തമാക്കിയപ്പോൾ ഷംനാസിന് നാല് വിഷയങ്ങളിൽ എ പ്ലസും,രണ്ട് വിഷയങ്ങളിൽ എയും സ്വന്തമാക്കി.
ഷഹനാസിന് രണ്ട് വിഷയങ്ങൾക്ക് എ പ്ലസും,മൂന്ന് വിഷയങ്ങൾക്ക് എ യും ഒരു വിഷയത്തിന് ബി പ്ലസുമാണുളളത്.ഒന്ന് മുതൽ പ്ലസ് ടു വരെ ഒരേ ക്ലാസിൽ പഠിച്ച മൂന്ന് പേരും ബി സി എ കോഴ്സ് എടുത്ത് ഉപരി പഠനം ഒന്നിച്ച് കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്.
-
News5 months ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News4 months ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
News3 months ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
Latest news3 weeks ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
News7 months ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
Latest news1 week ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
News8 months ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
Film News8 months ago
തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ