M4 Malayalam
Connect with us

Latest news

KL-44 കവിത അവാര്‍ഡ് ;വിമീഷ് മണിയൂരിന് ഒന്നാം സ്ഥാനം

Published

on

കൊച്ചി;കോതമംഗലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ മീഡിയ പ്രസ് ട്രസ്റ്റിന്റെ കലാ-സാഹിത്യ സംസ്‌കാരിക വിഭാഗമായ
KL-44 സര്‍ഗ്ഗവേദിയുടെ ഒന്നാമത് സംസ്ഥാനതല കവിത മത്സരത്തില്‍ വിമീഷ് മണിയൂരിന് ഒന്നാം സ്ഥാനം.

കോഴിക്കോട് വടകര സ്വദേശിയായാണ.് യേശുവും കൃസ്തുവും ഇരട്ടകളായിരുന്നു ‘ എന്ന സമാഹാരമാണ് അവാര്‍ഡിന് അര്‍ഹമായിരിക്കുന്നത്.

കോതമംഗലം പ്രസ് ക്ലബില്‍ KL-44 സര്‍ഗ്ഗവേദി നടത്തിയ പത്രസമ്മേളനത്തിലാണ് ജൂറി ചെയര്‍മാന്‍ ജോസ് കോനാട്ടാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. പതിനായിരത്തൊന്ന് രൂപയും പ്രശസ്തിപത്രവും ശില്പി സുനില്‍ തിരുവാണിയൂര്‍ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

മത്സരത്തില്‍ പങ്കെടുത്ത ഏറ്റവും പുതിയ എഴുത്തുകാര്‍ക്കുളള പ്രത്യേക ജൂറി പുരസ്‌കാരം രണ്ട് പേര്‍ക്കായ് നല്‍കി. കാസര്‍ഗോഡുകാരി സിനാഷയുടെ ‘വസന്തമെന്ന പെണ്‍കുട്ടിയും ‘ ചാലക്കുടി സ്വദേശി ജിബില്‍ പെരേരയുടെ ‘ സിലബസ് ‘ എന്ന സമാഹാരവുമാണ് അര്‍ഹമായത്.

2020-23 കാലയളവില്‍ അദ്യപതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളാണ് അവാര്‍ഡിനായി ക്ഷണിച്ചത്. കേരളമൊട്ടാകെയുള്ളഎഴുത്തുകാര്‍ തികഞ്ഞ സ്വീകാര്യതയോടെയാണ് KL-44 സര്‍ഗ്ഗവേദിയുടെ സംസ്ഥാനതല അവാര്‍ഡിനെ സ്വാഗതം ചെയ്തതും പുസ്തകങ്ങള്‍ അവാര്‍ഡിനായി അയച്ചുതന്നതും.

സാഹിത്യലോകത്തിനായി കോതമംഗലത്തുനിന്നുള്ള ഈ തലയെടുപ്പുള്ള അവാര്‍ഡിനായി നൂറ്റി അറുപത് കവിതാ സമാഹാരങ്ങളാണ് ലഭിച്ചതെന്നത് തന്നെ ഇതിന് കേരളത്തിലെ എഴുത്തുകാര്‍ക്കിടയില്‍ ലഭിച്ച സ്വീകാര്യതയുടെ തെളിവായി കാണുന്നു.

അവാര്‍ഡ് നിര്‍ണ്ണയത്തില്‍ യാതൊരു ഇടപെടലും നടത്താതെ തീര്‍ത്തും അര്‍ഹരയാവര്‍ക്ക് ഏറ്റവും സുതാര്യമായ രീതിയില്‍ തന്നെ പുരസ്‌കാരം ലഭിക്കണമെന്ന നിര്‍ബന്ധത്താല്‍ വളരെകഴിവുറ്റ മൂന്ന് സാഹിത്യ വിദഗ്ധരെ ജൂറിയായി നിശ്ചയിക്കുകയും അവര്‍ മുന്നുപേരും സ്വതന്ത്രമായി പ്രത്യേകം മൂല്യനിര്‍ണ്ണയം നടത്തിയശേഷമാണ് KL-44 സര്‍ഗ്ഗവേദിയുടെ ഒന്നാമത് സംസ്ഥാനതല കവിതഅവാര്‍ഡ് ജേതാവിനെ കണ്ടെത്തിയതെന്ന് സര്‍ഗ്ഗവേദിയുടെ സെക്രട്ടറി മുരളീധരന്‍ പുന്നേക്കാട് പറഞ്ഞു.

ഇതിന്റെ ജൂറി ചെയര്‍മാനായി തെരഞ്ഞെടുത്തത് ഇടുക്കി ജില്ലയിലെ സാഹിത്യ സാംസ്‌കാരിക മേഖലയില്‍ വലിയ വ്യക്തിമുദ്ര പതിപ്പിച്ച ജോസ് കോനാട്ടിനെയാണ്. സാഹിത്യ അക്കാദവി അവാര്‍ഡ് ജേതാവും കവിയുമായ ഡോ. ഡി അനില്‍ കുമാറും കോതമംഗലം മാര്‍ബേസില്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മലയാള വിഭാഗം അദ്ധ്യാപകന്‍ ബോബി പി.കുര്യാക്കോസുമായിരുന്നു ജൂറി അംഗങ്ങള്‍.

അവാര്‍ഡിനര്‍ഹമായ കവി. വിമീഷ് മണിയൂരിന്റെ ‘യേശുവും കൃസ്തുവും ഇരട്ടകളായിരുന്നു എന്ന കവിതാ സമാഹാരത്തിലെ രചനകള്‍
ആവിഷ്‌കാര പുതുമയും പ്രമേയവൈവിദ്ധ്യവും ഭാഷയുടെ പുതുക്കലുകള്‍ കൊണ്ടും മലയാളസാഹിത്യത്തിന് പ്രതീക്ഷയേകുന്നതും മൗലീകത ഉള്ളതുമാണെന്ന് ജൂറി വിലയിരുത്തി.

KL-44 സര്‍ഗ്ഗവേദിയുടെ കിളുര്‍പ്പ് -2 സംസ്ഥാനതല കവിതശില്പശാല 2023 ഡിസംബര്‍ 15,16, 17 തീയതികളില്‍ നെല്ലിമറ്റം ഗ്ലോബ്സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുമെന്ന് സര്‍ഗ്ഗവേദി പ്രസിഡന്റ രാജന്‍ സൈനുദ്ദീന്‍ അറിയിച്ചു.

ഈ ത്രിദിന കവിതക്യാമ്പിന്റെ ഡയറക്ടര്‍ പ്രശസ്തകവി മാധവന്‍ പുറച്ചേരിയാണ്. കവികളായ D.അനില്‍ക്കുമാര്‍, ജിജി കെ ഫിലിപ്പ്, ഷിബു വടക്കഞ്ചേരി തുടങ്ങിയ സാഹിത്യകാരന്മാര്‍ ക്ലാസ്സുകള്‍ നയിക്കുന്നതായിരിക്കും.

കോതമംഗലത്തെ എഴുത്തുകാര്‍ക്ക് പുറമെ കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുള്ള അമ്പതോളം കവികളും ശില്പശാലയില്‍ പങ്കെടുക്കും.കേരള സോഷ്യല്‍ മീഡിയ പ്രസ് ട്രസ്റ്റിന്റെ ചെയര്‍മാന്‍ അഷ്‌റഫ് ബാവ, KL-44 സര്‍ഗ്ഗവേദി പ്രസിഡന്റ് രാജന്‍ സൈനുദ്ദീന്‍, സെക്രട്ടറി മുരളീധരന്‍ പുന്നേക്കാട്, ജൂറി ചെയര്‍മാന്‍ ജോസ് കോനാട്ട്, ജൂറി മെമ്പര്‍ ബോബി.പി. കുര്യാക്കോസ്, കേരള സോഷ്യല്‍ മീഡിയ പ്രസ്സ് ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ പി.കെ.മോഹനചന്ദ്രന്‍, ട്രസ്റ്റ് സെക്രട്ടറി
സലാം കാവാട്ട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest news

റിവ്യൂ ബോംബിങ് ; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി നിര്‍മാതാവ് സിയാദ് കോക്കര്‍

Published

on

By

കൊച്ചി ; സിനിമ റിവ്യൂ ബോംബിങ്ങിനെതിരെ പരാതിയുമായി നിര്‍മാതാവ് സിയാദ് കോക്കര്‍. യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ റിവ്യൂവിനെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്.മാരിവില്ലിന്‍ ഗോപുരങ്ങള്‍’ എന്ന സിനിമയുടെ റിവ്യൂവിനെതിരെയാണ് പരാതി. ഈ സിനിമയുടെ നിര്‍മാതാവാണ് സിയാദ് കോക്കര്‍. അതേസമയം പരാതിയില്‍ പറയുന്ന സിനിമയുടെ റിവ്യൂ അശ്വന്ത് യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്.

റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ പരാതി നില്‍ക്കവെയാണ് സിയാദ് കോക്കര്‍ രംഗത്തെത്തുന്നത്. റിവ്യൂ ബോംബിങ് സിനിമകളെ തകര്‍ക്കുന്നുവെന്ന് ആരോപിച്ച്‌ ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ സിനിമയുടെ സംവിധായകന്‍ മുബീന്‍ റഊഫ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് കോടതിയുടെ പരിഗണനയിലാണ്. സിനിമ റിലീസ് ചെയ്ത ശേഷം രണ്ട് ദിവസത്തേക്ക് റിവ്യൂ നല്‍കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു.

അരുണ്‍ ബോസ് സംവിധാനം ചെയ്ത് ഇന്ദ്രജിത്ത്, വിന്‍സി അലോഷ്യസ്, സര്‍ജാനോ ഖാലിദ്, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍. മെയ് 10ന് റിലീസിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

Continue Reading

Latest news

റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവേ അപകടം: കാറിടിച്ച് വയോധികക്ക് ദാരുണാന്ത്യം

Published

on

By

പാലക്കാട്∙ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവേ വയോധികയ്ക്ക് ദാരുണാന്ത്യം. കൊടുവായൂർ എത്തനൂർ മരുതിക്കാവ് സ്വദേശിനിയായ പാറു (65) ആണ് മരിച്ചത്.

കണ്ണാടി ചെല്ലിക്കാടിലെ റോഡിലായിരുന്നു അപകടം. ബന്ധുവിന്റെ മരണാനന്തര ചടങ്ങിനായി ബസിൽ നിന്നിറങ്ങി റോഡ് മറികടക്കാൻ ശ്രമിക്കവേ കാർ ഇടിക്കുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു.

Continue Reading

Latest news

മൂവാറ്റുപുഴയിലെ വളർത്തുനായ ആക്രമണം: പേവിഷബാധ സ്ഥിരീകരിച്ചു

Published

on

By

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ 8 പേരെ ആക്രമിച്ച വളർത്ത് നായക്ക് പേവിഷബാധ സ്ഥിരീകരിച്ച് നഗരസഭ അധികൃതർ. നായയുടെ ജഡം ഇന്നലെ കണ്ടെത്തിയതിന് പിന്നാലെ പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയിരുന്നു.

ഇതേ തുടർന്ന് നടത്തിയ പഠനത്തിലാണ് നായക്ക് പേവിഷബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചത്.തുടർനടപടികൾ സ്വീകരിക്കുന്നതിനായി ഇന്ന് വൈകിട്ട് മൂവാറ്റുപുഴ നഗരസഭയിൽ അടിയന്തര കൗൺസിൽ യോഗം ചേർന്നിട്ടുണ്ട്.

നായയുടെ ആക്രമണത്തിൽ പരിക്കേറ്റവർ സുരക്ഷിതരാണെന്നും ആശങ്കയുടെ ആവശ്യമില്ലെന്നുമാണ് നഗരസഭാ അധികൃതർ വ്യക്തമാക്കുന്നത്. കടിയേറ്റവർക്ക് അടിയന്തരമായി 2 തവണ വാക്സിനേഷൻ നൽകിയിട്ടുള്ളതായും അധികൃതർ അറിയിച്ചു.

മരിച്ച നായയുടെ പേവിഷബാധ സ്ഥിരീകരിച്ചതിനാൽ നഗരസഭയിലെ മുഴുവൻ തെരുവ് നായ്ക്കൾക്കും നാളെയും മറ്റന്നാളുമായി വാക്സിനേഷൻ നൽകാനാണ് തീരുമാനമെന്നും, നായയുടെ സഞ്ചാര പാത കണക്കാക്കി പ്രദേശത്തെ നായ്ക്കൾക്കും വാക്സിനേഷൻ നൽകാനുള്ള നടപടികൾ ആരംഭിച്ചതായും നഗരസഭ ചെയർമാൻ പി.പി എൽദോസ് പറഞ്ഞു.

നഗരസഭയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.
നാളെ രാവിലെ 6 മണിയോട് കൂടിയാണ് വാക്സിനേഷൻ ആരംഭിക്കുക.

ഇതിനായി സജ്ജമായ പ്രത്യേകസംഘം കോട്ടയത്ത് നിന്നും രാവിലെ എത്തിച്ചേരും. പേ വിഷബാധ കൂടുതലായി സ്ഥിരീകരിച്ച നായയുടെ സാന്നിധ്യം സ്ഥിരീകരിച്ച വാർഡുകളിലെ തെരുവുനായ്ക്കളെയാണ് ഇപ്പോൾ പിടികൂടാൻ തീരുമാനിച്ചിരിക്കുന്നത്.

ഇവയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിരീക്ഷണത്തിന് വിധേയമാക്കുമെന്നും പി.പി എൽദോസ് അറിയിച്ചു.

Continue Reading

Latest news

വിഷ്ണുപ്രിയ കൊലക്കേസ്:വധ ശിക്ഷയില്ല, പ്രതിക്ക് ജീവപര്യന്തം

Published

on

By

കണ്ണൂർ: വിഷ്ണുപ്രിയ വധക്കേസിൽ പ്രതിയായ കൂത്തുപറമ്പ് സ്വദേശി ശ്യാം ജിത്തിന് (24) 10 വർഷം ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും വീധിച്ച് തലശ്ശേരി ജില്ലാ സെക്ഷൻ കോടതി.

വധശിക്ഷ നടപ്പിലാക്കണമെന്ന പ്രോസിക്യൂഷന്റെ വാദം മറികടന്നാണ് വീട്ടിൽ അതിക്രമിച്ച് കയറിയ വകുപ്പ് ചുമത്തി പ്രതിക്കെതിരെ തടവ് ശിക്ഷ വിധിച്ചത്.

2022 ഒക്‌ടോബർ 22ന് നടന്ന കൊലപാതകത്തിന് പ്രതി ഉപയോഗിച്ച കത്തി സ്വായം നിർമിച്ചതാണെന്നും കോടതിക്ക് ബോധ്യപ്പെട്ട സഹജര്യത്തിലാണ് ഉത്തരവ്.വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.

കേസിൽ ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞാ ദിവസം കണ്ടെത്തിയിരുന്നു. കൂടാതെ കൊലപാതകം നടന്ന് ഒരു വർഷം പൂർത്തിയാകുബോഴും പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നില്ല.

ഇതും കൊലപാതകത്തിന് പിന്നാലെ നടന്ന വിചാരണ നടപടികൾ വേഗത്തിലാക്കാൻ ഏറെ സഹായിച്ചു. കേസിൽ ദൃക്‌സാക്ഷികൾ ഇല്ലാതിരുന്നതിനാൽ സഹജര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്.

Continue Reading

Latest news

വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തു ; സീരിയല്‍ താരം ആര്യ അനിലിനെതിരെ യുവാവിന്റെ വെളിപ്പെടുത്തല്‍

Published

on

By

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ താരങ്ങളില്‍ ഒരാളാണ് ആര്യ അനില്‍. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും സീരിയല്‍ നടിയും കൂടിയാണ് ആര്യ.ടിക്ക് ടോക്ക് കാലം മുതല്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ആര്യ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്.

ഇവർക്കെതിരെ രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എതിരെ മറുപടിയുമായിട്ടാണ് ഇവർ എത്തിയിരിക്കുന്നത്. ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്നും വിവാഹ വാഗ്ദാനം നല്‍കി ആര്യയും കുടുംബവും ലക്ഷങ്ങള്‍ തട്ടിയെന്നാണ് രഞ്ജിത്ത് ഒരു ഓണ്‍ലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

ആര്യയുടെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചതിങ്ങനെ 

ഹലോ ഫാമിലി, എന്നെ ഒരുപാട് സ്നേഹിക്കുകയും, ഞാൻ ഈ നിലയില്‍ എത്താൻ എൻറെ കൂടെ നിന്നവർക്കും വേണ്ടിയാണ് ഈ പോസ്റ്റ്. ഈ കഴിഞ്ഞ നാല് വർഷമായി ഞാൻ ശരത്തേട്ടനുമായി എൻഗേജ്ഡ് ആണ് എന്നും ആ വ്യക്തിയെ തന്നെയാണ് വിവാഹം ചെയ്തത് എന്നും എന്നെ ഫോളോ ചെയ്യുന്ന എല്ലാവർക്കും അറിയാവുന്നതാണ്.

ഈ നാല് വർഷത്തിനിടയില്‍ നടന്ന എന്റെ വിവാഹ നിശ്ചയം, വിവാഹം എല്ലാം തന്നെ പബ്ലിക് ആയി എല്ലാവരെയും അറിയിച്ചു നടത്തിയ ചടങ്ങുകളാണ്.ആ സമയത്ത് ഒന്നും തന്നെ എനിക്കെതിരെ ഉന്നയിക്കാത്ത ആരോപണങ്ങളാണ് എന്നെയും എൻറെ കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ വേണ്ടി ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

സന്തോഷകരമായി പോകുന്ന എൻറെ ഈ ജീവിതത്തെ ടാർഗറ്റ് ചെയ്തുകൊണ്ട് ഇപ്പോള്‍ എനിക്കെതിരെ ഫെയ്‌ക്ക് അലിഗേഷൻ നടത്തിയിരിക്കുന്ന രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി എൻറെ അച്ഛനുമായി സാമ്ബത്തിക ഇടപാടില്‍ ശത്രുതയുള്ള വ്യക്തിയാണ്. അതിൻറെ പേരില്‍ എന്നെ അപകീർത്തിപ്പെടുത്തുവാൻ ആണ് അയാള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

ആർട്ടിസ്റ്റും ഇൻഫ്ലുവൻസറും ആയ എനിക്കെതിരെ ഇത്തരത്തില്‍ ഒരു ഫേക്ക് എലിഗേഷൻ നടത്തിയാല്‍ അത് എത്രത്തോളം ആളുകളിലേക്ക് എത്തുമെന്ന വ്യക്തമായ പ്ലാനിങ് ഓടുകൂടിയാണ് ഇത് ചെയ്തിരിക്കുന്നത്.

മുഖം പോലും കാണിക്കാതെ ഇപ്പോള്‍ അയാള്‍ പറയുന്ന കാര്യങ്ങളില്‍ ഒന്നും തന്നെ വ്യക്തതയോ വാസ്തവമോ ഇല്ല. തെളിവുകള്‍ ഉണ്ടെന്ന് പറയുന്നതല്ലാതെ ഒന്നും തന്നെ പുറത്തു കാണിച്ചിട്ടില്ല. രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി പുറത്തുവിട്ട വീഡിയോയിക്കുള്ള എൻറെ പ്രതികരണം മാത്രമാണ് ഇത്.

എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ഇങ്ങനെ ഒരു ക്ലാരിഫിക്കേഷൻ ഉടൻ തരണം എന്ന് എനിക്ക് തോന്നി. ഞാൻ ഇനിയും ക്ലിയർ എവിഡൻസുകളും ക്ലാരിഫിക്കേഷനും ആയി വരുന്നതാണ്”.

Continue Reading

Trending

error: