M4 Malayalam
Connect with us

Local News

പാതയോരത്ത് നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലിയില്‍ ;ജീവനൊടുക്കിയതെന്ന് പ്രാഥമീക നിഗമനം

Published

on

കുണ്ടറ;യുവതിയുടെ മൃതദ്ദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍.സ്വയം തീകൊളുത്തി ജീവനൊടുക്കിയെന്ന് പ്രഥാമീക നിഗമനം.കുണ്ടറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കണ്ടെത്തി.പടപ്പക്കര ഫാത്തിമ ജംക്ഷന്‍ കുരിശടിക്കുസമീപം സാന്റോ വിലാസത്തില്‍ മേരിസണിന്റെയും പരേതയായ മേരിക്കുട്ടിയുടെയും മകള്‍ സാന്റാ (സൂര്യ- 23) യാണ് മരിച്ചത്.

പേരയം പൊട്ടിമുക്ക് മുളവന റോഡ് ആറാട്ടുചിറ ജയിംസ് ഫൗണ്ടേഷന്‍ റോഡില്‍ ഇന്നലെ പകല്‍ 12 നാണ് മൃതദേഹം കാണപ്പെട്ടത്.

വഴിയാത്രക്കാരനാണ് പൊലീസിനെ വിവരം അറിയിച്ചത്. മുഖത്തും കൈക്കും ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു മൃതദ്ദേഹം.ഒഴിഞ്ഞ തിന്നറിന്റെ കുപ്പി,തീപ്പെട്ടി, ബാഗ് എന്നിവ മൃതദ്ദേഹത്തിന് സമീപത്തുനിന്നും കണ്ടെത്തി.

ജനറല്‍ നഴ്സിങ് പൂര്‍ത്തിയാക്കി പോസ്റ്റ് ബിഎസ്സി നഴ്സിങ്ങിന് അഡ്മിഷന്‍ എടുത്തിരുന്നു.മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Latest news

അദ്ധ്യാപകരുടെ അശ്രദ്ധ: വിദ്യാർഥികൾ മുങ്ങി മരിച്ചു, പോലീസ് അന്വേഷണം ആരംഭിച്ചു

Published

on

By

മലപ്പുറം: കരുളായി കരിമ്പുഴയിൽ സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിനിടെ രണ്ടു വിദ്യാർത്ഥിനികൾക്ക് ദാരുണന്ത്യം. സംഭവത്തിന് പിന്നാലെ അധ്യാപകർക്കെതിരെ പോലീസ് കേസെടുത്തു.

കഴിഞ്ഞ ഫെബ്രുവരി മാസം ഒമ്പതാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം. ആറാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ മുർഷിന, ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആയിഷ റുദ എന്നിവരാണ് അതിദാരുണമായ രീതിയിൽ മുങ്ങി മരിച്ചത്.

വിദ്യാർത്ഥിനികളുടെ മരണത്തിൽ ക്യാമ്പിൽ ഉണ്ടായിരുന്ന അധ്യാപകർക്കും ഉദ്യോഗസ്ഥനും വീഴ്ച സംഭവിച്ചു എന്ന് കണ്ടെത്തലിൻ്റെ പിന്നാലെയാണ് പോലീസ് കേസെടുത്തത്.
നിലവിൽ അധ്യാപകരെയും ബീറ്റ് ഫോറസ്റ്റ് ഓഫീസറെയും പ്രതികളാക്കിയാണ് 304 എ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. തിരൂർ കൽപ്പകഞ്ചേരി എം.എസ്.എം സ്കൂളിലെ വിദ്യാർത്ഥിനികളായിരുന്നു ഇവർ

Continue Reading

Local News

ഒന്നര കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

Published

on

By

പെരുമ്പാവൂർ: ഒന്നര കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ . വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി ഹസനുർ ജമാൻ ഷെയ്ഖ് (32) നെയാണ് പെരുമ്പാവൂർ
എഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വട്ടക്കാട്ടുപടിയിൽ നിന്നും പിടികൂടിയത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ പ്രത്യേക അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
വട്ടാക്കാട്ടുപടിയിൽ ഹോട്ടലിൽ പാചകക്കാരനായി ജോലി ചെയ്തിരുന്ന ഇയാൾ ഇതിന്റെ മറവിലാണ് കഞ്ചാവ് കച്ചവടം ചെയ്ത്.

250, 500 ഗ്രാം പാക്കറ്റുകളിലാണ് വില്പന നടത്തിയിരുന്നത്. 500 ഗ്രാമിന് കഞ്ചാവിന് 10000 രൂപയാണ് ഈടാക്കിയിരുന്നത്. ബംഗാളിൽ നിന്ന് സുഹൃത്തുക്കൾ വഴി ഇയാൾ താമസിക്കുന്ന മുറിയിൽ എത്തിച്ച് അതിഥിത്തൊഴിലാളികൾക്കിടയിലാണ് കച്ചവടം. എ.എസ്.പി മോഹിത് രാവത്തിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.കെ രാജേഷ്, സബ് ഇൻസ്പെക്ടർ വി.വിദ്യ, എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒ മാരായ ടി.എൻ മനോജ് കുമാർ ,ടി.എ അഫ്സൽ, കെ.എ അഭിലാഷ്,
ബെന്നി ഐസക് , എ.ടി ജിൻസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

Continue Reading

Local News

കൊതുകുജന്യ രോഗം: കോതമംഗലം നഗരസഭ സൂചികരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

Published

on

By

കോതമംഗലം: വെസ്റ്റ്നൈൽ, ഡെങ്കിപ്പനി തുടങ്ങിയ കൊതുകുജന്യ രോഗങ്ങൾ പടർന്നു പിടിക്കുവാൻ സാധ്യതയുണ്ടെന്ന ആരോഗ്യ വകുപ്പിൻ്റെ മുന്നറിയിപ്പിനെ തുടർന്ന് കോതമംഗലം നഗരസഭയുടെ നേതൃത്വത്തിലുള്ള ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി.

വാർഡ് കൗൺസിലർമാർ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, എംബിഎംഎം നഴ്സിംഗ് വിദ്യാർത്ഥികൾ, വോളണ്ടിയർമാർ എന്നിവർ അടങ്ങിയ 50 അംഗ സംഘം 15 ദിവസംകൊണ്ട് നഗരസഭയിലെ മുഴുവൻ പ്രദേശങ്ങളും സന്ദർശിച്ച് ഉറവിട നശീകരണവും, ബോധവത്ക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

നഗരസഭാ ചെയർമാൻ കെ കെ ടോമി ,സ്ഥിരം സമിതി ചെയർമാൻ കെ വി തോമസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ സാംപോൾ , കൗൺസിലർമാരായ സിബി സ്കറിയ , എൽദോസ് പോൾ എന്നിവർ പങ്കെടുത്തു.

രോഗ പ്രതിരോധ പ്രർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നഗരസഭാ ചെയർമാൻ കെ കെ ടോമി, ചെയർമാനായും, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ സാംപോൾ മെമ്പർ സെക്രട്ടറിയുമായി, പ്രാദേശിക പൊതുജനാരോഗ്യ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നഗരസഭയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയും കൊതുകിന്റെ കൂത്താടി വളരുന്ന സാഹചര്യം കണ്ടെത്തിയാൽ കേസ് എടുക്കുമെന്നും കൂടാതെ പിഴ ഈടാക്കുമെന്നും ചെയർമാൻ അറിയിച്ചു.

Continue Reading

Latest news

പ്ലാസ്റ്റിക് കൂമ്പാരത്തിൽ വൻ തീ പിടുത്തം: രൂക്ഷഗന്ധവും പുകയും, ഒഴിവായത് വൻദുരന്തമെന്ന് നാട്ടുകാർ

Published

on

By

കോഴിക്കോട്: പൂവാട്ടുപറമ്പ് സ്വാകാര്യ പ്ലാസ്റ്റിക് സംസ്കരണകന്ദ്രത്തിൽ വൻ തീ പിടുത്തം.ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് പെരുവയിൽ പരിസരത്തെ സ്വകാര്യ സംസ്കരണകന്ദ്രത്തിൽ തീ പിടുത്തമുണ്ടായത്.

സംസ്കരണകന്ദ്രത്തിന്റെ 4 ഭാഗവും ഒരേ സമയം തീ പിടിക്കുകയായിരുന്നു എന്നാണ് സൂചന. ഈ സമയം ഉള്ളിലുണ്ടായിരുന്ന ജീവനക്കാർ ഇറങ്ങിയോടിയതിനാൽ ആളപായമുണ്ടായില്ല.

പിന്നാലെ വെള്ളിമാടികുന്നിൽ നിന്നുള്ള അഗ്നിശമനസേന സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം നടത്തിയെങ്കിലും കുടിക്കിടന്ന മാലിന്യങ്ങളിലേക്ക് വേഗത്തിൽ തീ പടർന്നത് ദൗത്യം കൂടുതൽ ദുഷ്കരമാക്കിയിരുന്നു. പ്ലാസ്റ്റിക് കത്തിയതിന്റെ രൂക്ഷഗന്ധവും പുകയും മൂലം പ്രദേശവാസികൾ ബുട്ടിമുട്ടി.

പിന്നാലെ സംസ്കരണകന്ദ്രത്തിന് ലൈസൻസില്ല എന്നും പെരുവയിൽ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
8 യൂണിറ്റുകൾ എത്തിയാണ് അഗ്നിബാധ നിയന്ത്രണ വിധെയമാക്കിയത്.

തീ പിടുത്തത്തിൽ സമീപമുള്ള മരങ്ങൾ കത്തി നശിച്ചു. എന്നാൽ അഗ്നിശമനസേനയുടെ ഇടപെടലിൽ വ്യാപാര സഥാപനങ്ങളിലേക്ക് തീ പടരാതിരുന്നത് ആശ്വാസകരമായ വാർത്തയായി.

Continue Reading

Latest news

മുഷ്ടി ചുരുട്ടി ഇടിച്ചു,കഴുത്തില്‍ കേബിള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചു; ഭര്‍ത്താവിന്റെ വീട്ടില്‍ നേരിട്ടത് കൊടിയ പീഡനമെന്ന് വടക്കന്‍ പറവൂരിലെ നവവധു

Published

on

By

കൊച്ചി; സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് രാഹുല്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയെന്നും എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിനിയായ യുവതി.

ഭര്‍ത്താവ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി രാഹുല്‍ മുഷ്ടി ചുരുട്ടി തന്റെ തലയ്ക്കിടിച്ചെന്നും ചുണ്ടുമലര്‍ത്തി നഖം അമര്‍ത്തിയെന്നും കഴുത്തില്‍ മൊബൈല്‍ ചാര്‍ജ്ജറിന്റെ കേബിള്‍ മുറുക്കിയെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

മര്‍ദ്ധനമേറ്റ് നിലത്ത് വീണപ്പോള്‍ ബെല്‍റ്റുകൊണ്ട് അടിച്ചെന്നും ഇടയ്ക്ക് ബോധം നനശിച്ചെന്നും കണ്ണുതുറക്കുമ്പോള്‍ താന്‍ ആശുപത്രിയില്‍ ആയിരുന്നെന്നും യുവതി പറയുന്നു.

യുവതി ദൃശ്യമാധ്യമത്തോട് വെളിപ്പെടുത്തിയ വിവരങ്ങള്‍ ഇങ്ങിനെ….

വീടിന്റെ മുകള്‍ നിലയിലെ ഏസി മുറിയില്‍ വച്ചാണ് മര്‍ദ്ദനമേറ്റത്.രാഹുല്‍ മര്‍ദ്ദിയ്ക്കുമ്പോള്‍ ‘അടിയ്ക്കരുതെ ,എന്നെ ഒന്നും ചെയ്യല്ലെ ‘ എന്നും പറഞ്ഞ് താന്‍ അലറിക്കരഞ്ഞിരുന്നു.ഇതിനിടയില്‍ ആരോ സ്‌റ്റെപ്പ് കയറി മുകളിലേയ്ക്ക് വരുന്ന ശബ്ദം കേട്ടതായി ഓര്‍ക്കുന്നു.

മര്‍ദ്ധനമേറ്റ വേദനകൊണ്ട് അലറിക്കരഞ്ഞപ്പോള്‍ ബഹളം വയ്ക്കരുതെന്നും ആരെങ്കിലും ഒക്കെ വരുമെന്നും മറ്റും പറയുന്നതും കേട്ടു.അടുത്ത മുറിയില്‍ രാഹുലിന്റെ സുഹൃത്ത് കിടന്നുറങ്ങുന്നുണ്ടായിരുന്നു.ഇയാള്‍ തന്റെ നിലവിളി കേള്‍ക്കാതിരിയ്ക്കാന്‍ വഴയില്ല.

പരിക്കുകള്‍ കുളിമുറിയില്‍ വീണതിനെത്തുടര്‍ന്ന് ഉണ്ടായതാണെന്ന് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് രാഹുല്‍ ഭീഷിണിപ്പെടുത്തിയിരുന്നു. അതിനാലാണ് പരിക്കിനെക്കുറിച്ച് വീട്ടുകാര്‍ ചോദിച്ചപ്പോള്‍ യഥാര്‍ത്ഥ വിവരം മറച്ചുവച്ചത്.

പോലീസില്‍ പരാതി നല്‍കിയപ്പോള്‍ ഒത്തുതീര്‍പ്പിനാണ് അവര്‍ ശ്രമിച്ചത്.രാഹുല്‍ ആദ്യം സ്‌റ്റേഷനില്‍ എത്തിയിരുന്നു.രാഹുല്‍ പോലീസുകാരുടെ തോളത്ത് കൈയ്യിട്ടുകൊണ്ട് നടക്കുന്നതും കണ്ടു.യുവതി വ്യക്തമാക്കി.

കഴിഞ്ഞ 5 നായിരുന്നു രാഹുലിന്റെയും വടക്കന്‍ പറവൂര്‍ സ്വദേശിനിയുടെയും വിവാഹം.പെണ്‍വീട്ടുകാര്‍ അടുക്കള കാണല്‍ ചടങ്ങിന്റെ ഭാഗമായി രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിക്ക് മര്‍ദ്ദനമേറ്റ വിവരം മനസിലാക്കുന്നത്.

സ്ത്രീധന പ്രശ്്നത്തിലാണ് രാഹുല്‍ മര്‍ദ്ദനം ആരംഭിച്ചതൈന്നും പിന്നില്‍ ഭര്‍ത്തൃവീട്ടുകാരുടെ ഇടപെടല്‍ ഉണ്ടാവുമെന്ന് സംശയിക്കുന്നതായും യുവതി പറയുുന്നു. സംഭവത്തില്‍ യുവതിയുടെ വീട്ടുകാര്‍ നിയമ നടപടിയുമായി രംഗത്തെത്തിയിട്ടുണ്ട്.

 

Continue Reading

Trending

error: