M4 Malayalam
Connect with us

Latest news

മീന്‍വില്‍പ്പനക്കാരന്റെ ദേഹത്ത് തട്ടി, നിയന്ത്രണം തെറ്റി ബൈക്ക് മറിഞ്ഞു, തെറിച്ച് വീണത് റോഡില്‍; അനീഷിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Published

on

കോതമംഗലം;മീന്‍വീല്‍പ്പനക്കാരന്റെ ദേഹത്ത്് തട്ടിയതിനെത്തുടര്‍ന്ന് നിന്ത്രണം തെറ്റി ബൈക്ക് മറിഞ്ഞു.അപകടത്തിന്റെ ആഘാതത്തില്‍ ബൈക്ക് യാത്രക്കാരനും മീന്‍വില്‍പ്പനക്കാരനും തെറിച്ചുവീണത് റോഡില്‍.രക്ഷപ്രവര്‍ത്തകര്‍ എത്തുമ്പോള്‍ ബൈക്ക് യാത്രക്കാന്‍ അനക്കമറ്റനിലയിലും മീന്‍വില്‍പ്പനക്കാരന്‍ ഗുരുതരമായ പരിക്കേറ്റ നിലയിലും.ഉടന്‍ ആശുപത്രയില്‍ എത്തിച്ചെങ്കിലും ബൈക്ക് യാത്രക്കാരന്‍ മരണപ്പെട്ടു.മീന്‍ വില്‍പ്പനക്കാരന്‍ അവശനിലയില്‍ ചികത്സയില്‍.

ബൈക്ക് യാത്രക്കാരന്റെ മരണത്തിനും മീന്‍വില്‍പ്പനക്കാരന് ഗുരുതരമായി പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയ നെല്ലിമറ്റം എംബിറ്റ്‌സ് കോളേജിന് സമീപത്തെ വാഹനാപകടത്തെക്കുറിച്ച് പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍ ഇങ്ങിനെ.കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ഇന്നലെ പുലര്‍ച്ചെ 5.45 ഓടെയായിരുന്നു അപകടം.

അപകടത്തില്‍ രാജാക്കാട് മമ്മട്ടിക്കാനം പഴയവിടുതി കല്ലുവേലിപറമ്പില്‍ വീട്ടില്‍ ഹാബേലിന്റെ മകന്‍ അനീഷ്(41)മരണപ്പെടുകയും മീന്‍വില്‍പ്പനക്കാരന്‍ കുത്തുകുഴി പാറായിതോട്ടം കോയിക്കക്കുടി വീട്ടില്‍ ജോബക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കോതമംഗലം ഭാഗത്തുനിന്നും വരികയായിരുന്ന അനിഷ് സഞ്ചരിച്ചിരുന്ന ബൈക്ക് പാതയോരത്ത് നിന്നിരുന്ന ജോബിയുടെ ദേഹത്ത് തട്ടുകയും നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു.ഓട്ടോയിലാണ് ജോബി മീന്‍ വില്‍പ്പന നടത്തിയിരുന്നത്.പതിവുകാരന് മീന്‍ കാണിച്ചുകൊടുക്കാന്‍ ഓട്ടോയില്‍ നിന്നും ഇറങ്ങി പാതയോരത്ത് നില്‍ക്കെവെയാണ് ജോബിയുടെ ദേഹത്ത് ബൈക്ക് തട്ടിയത്.

്അപകടത്തിന്റെ ആഘാതത്തില്‍ ബൈക്ക് യാത്രക്കാരനായ അനീഷിനൊപ്പം ജോബിയും ഏതാനും അടി അകലേയ്ക്ക് തെറിച്ചുപോയി,റോഡില്‍ പതിയ്ക്കുകയായിരുന്നു.അനീഷ് ധരിച്ചിരുന്ന ഹെല്‍മറ്റ് അഴിച്ചുമാറ്റാന്‍ രക്ഷാപ്രവര്‍ത്തകര്‍ നന്നായി പാടുപെട്ടെന്നാണ് ലഭ്യമായ വിവരം.ഹെല്‍മറ്റ് പൊട്ടിയിട്ടില്ലന്നാണ് പ്രാഥമീക പരിശോധനയില്‍ വ്യക്തമായിട്ടുള്ളത്.

അപകടത്തെത്തുടര്‍ന്ന് അനക്കമറ്റ നിലയിലായ അനീഷിനിയെും ഗുരുതരമായി പരിക്കേറ്റ ജോബിയെയും രക്ഷപ്രവര്‍ത്തകര്‍ ഉടന്‍ കോതമംഗലം എംബിഎംഎം ആശുപത്രിയില്‍ എത്തിച്ചു.ഇവിടെ നടത്തിയ പിരശോധനയിലാണ് അനീഷിന്റെ മരണം സ്ഥിരീകരിച്ചത്.അലൂമിനിയം ഫ്രബ്രിക്കേഷന്‍ ജോലി ചെയ്തുവന്നിരുന്ന അനീഷ് ,തലക്കോടുള്ള സൈറ്റിലേയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

ജോബിയെ പിന്നീട് വിദഗ്ധ ചികത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേയ്ക്ക് മാറ്റി. ഊന്നുകല്‍ പോലീസ് ഉടന്‍ സംഭവ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

മരിച്ച അനിഷ് തൊഴില്‍ സൗകര്യത്തിനായി കോതമംഗലം ആയക്കാട് പുലിമലയില്‍ കുടുംബ സമേതം വാടകക്ക് താമസിച്ചുവരുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.

മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് പഴയവിടുതി ശ്മശാനത്തില്‍.

Latest news

കാവേരി നദിയിൽ കുളിക്കാനിറങ്ങിയ 5 പേർ മുങ്ങി മരിച്ചു: മരിച്ചവർ എഞ്ചിനീയറിംഗ് വിദ്യാർഥികൾ

Published

on

By

ബംഗളുരു:കനക്പുര മേക്കേദാട്ടു അണക്കെട്ടിന് സമീപം കാവേരി നദിയിൽ കുളിക്കുന്നതിനിടയിൽ 5 എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഹർഷിത, വർഷ, സ്നേഹ, അഭിഷേക്, തേജസ്സ് എന്നിവരാണ് മരിച്ചത്.

ബംഗളുരുവിലെ സ്വകാര്യ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളായിരുന്നു.11 പേരടങ്ങിയ സംഘമായി മേക്കെദാട്ടു സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. 5 പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.

Continue Reading

Latest news

ഓയൂരിലെ കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം: 3ാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി അഡീഷനൽ സെഷൻസ് കോടതി

Published

on

By

കൊല്ലം: ഓയൂരിലെ കുട്ടിയെ തട്ടികൊണ്ടുപോയ സംഘത്തിലെ പ്രധാനികളിൽ ഒരാളായ അനുപമയുടെ ജാമ്യാപേക്ഷ തള്ളി അഡീഷനൽ സെഷൻസ് കോടതി. പഠനം തുടരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒന്നാം പ്രതി കെ.ആർ.പത്മകുമാറിന്റെയും, (51) ഭാര്യ അനിതകുമാരിയുടെയും, (39) മകൾ അനുപമ നൽകിയ ഹർജിയിലാണ് കോടതി വാദം കേട്ടത്.

അനുപമയുടെ ആവശ്യം അംഗീകരിച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്താൻ സത്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യുട്ടിഷൻ ജാമ്യാപേക്ഷയെ എതിർക്കുകയും കോടതി ഇത് അംഗീകരിക്കുകയുമായിരുന്നു. കേസുമായി ബന്ധപെട്ട് ആദ്യ 2 പ്രതികളും ഇതുവരെ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല.

ഈ കഴിഞ്ഞ നവംബർ അവസാനമാണ് 6 വയസ്സുകാരിയെ കാറിൽ തട്ടികൊണ്ട് പോയത്. തൊട്ടടുത്ത ദിവസം കൊല്ലം ആശ്രമ മൈദാനിയിൽ കുട്ടിയെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ പ്രതികളെ ഡിസംബർ 1ന് പിടികൂടി. പ്രതികൾക്കതിരെ പൂയപ്പള്ളി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ റൂറൽ ക്രൈംബ്രാഞ്ച് സംഘം തുടരാനോക്ഷണം നടത്തി ഫെബ്രുവരി 8ന് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

Continue Reading

Latest news

വാഹനാപകടം:കാർ യാത്രക്കാരായ 5 പേർക്ക് ദാരുണാന്ത്യം

Published

on

By

കണ്ണൂർ: കണ്ണപുരം പുന്നച്ചേരിയിൽ നിയന്ത്രണം തെറ്റിയ കാർ ഗ്യാസ് ലോറിയിൽ ഇടിച്ച് കയറി അപകടം. അപകടത്തിൽ ഒരു കുടുബത്തിലെ 4 പേരും ഡ്രൈവറും മരിച്ചു.പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം.

4 പേർ സംഭവസ്ഥലത്തും പരുക്കേറ്റ 9 വയസ്സുകാരൻ പരിയാരം മെഡിക്കൽ കോളേജിലുമാണ് മരിച്ചത്.

കാസർകോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കൃഷ്ണൻ (65) അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9) വാഹനമോടിച്ച കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (59) എന്നിവരാണ് മരിച്ചത്.

കണ്ണൂർ ഭാഗത്ത് നിന്നും പയ്യന്നൂർ ഭാഗത്തേക്ക് പോകുബോഴായിരുന്നു അപകടം. കാറിന് പിന്നിലായി സഞ്ചരിച്ച ലോറിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ കാർ എതിർ ദിശയിൽ വന്ന ഗ്യാസ് സിലിണ്ടറുമായി കുട്ടിയിടിക്കുകയായിരുന്നു എന്നാണ് നിഗമനം. അപകടത്തിൽ കാർ പൂർണമായും തകർന്ന നിലയിലായിരുന്നു.

അപകടം കണ്ട് ഓടിക്കൂടിയ പ്രേദേശവാസികളാണ് രക്ഷ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. തുടർന്ന് കണ്ണപുരം പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. കാർ വെട്ടിപൊളിച്ച ശേഷമാണ് എല്ലാവരെയും പുറത്തെടുക്കാൻ സാധിച്ചത്. അപകടത്തിനിടയാക്കിയതായി സംശയിക്കുന്ന 2 ലോറി ഡ്രൈവർമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോർ വാഹന വകുപ്പും സ്ഥലത്തെത്തി. മകൻ സൗരവിനെ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനത്തിൽ സിഎയ്ക്ക് ചേർത്ത് വരുബോഴായിരുന്നു അപകടം.

Continue Reading

Latest news

കേരളത്തിലെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ മേയ് രണ്ട് മുതല്‍ മാറ്റം

Published

on

By

തിരുവനന്തപുരം ; കേരളത്തിലെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ മേയ് രണ്ട് മുതല്‍ മാറ്റം നിലവില്‍വരും. ഇനി മുതല്‍ റോഡ് ടെസ്റ്റിന് ശേഷം മാത്രമായിരിക്കും ‘H’ ടെസ്റ്റ് അനുവദിക്കുക. നിലവിലെ റോഡ് ടെസ്റ്റ് രീതിയില്‍ നിന്ന് വ്യത്യസ്തമായിട്ടായിരിക്കും പുതിയ രീതിയിലേക്ക് മാറുക.

മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റ് നടത്തുന്ന ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ മാറ്റം സംബന്ധിച്ച്‌ വിശദമായ സര്‍ക്കുലര്‍ പുറത്തിറക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു. സുപ്രധാനമായ മറ്റൊരു തീരുമാനത്തില്‍ ഒരു ദിവസം നല്‍കുന്ന മൊത്തം ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണം 60 ആയി നിജപ്പെടുത്തിയിട്ടുണ്ട്.

ആദ്യമായി ടെസ്റ്റില്‍ പങ്കെടുക്കുന്ന 40 പേര്‍ക്കും അതോടൊപ്പം മുന്‍പ് ടെസ്റ്റില്‍ പരാജയപ്പെട്ട 20 പേര്‍ക്കുള്ള റീ ടെസ്റ്റ് എന്ന നിലയിലുമായിരിക്കും ലൈസന്‍സ് നല്‍കുക. പ്രതിദിനം 30 പേര്‍ക്ക് മാത്രം ലൈസന്‍സ് എന്നതും ഒപ്പം റോഡ് ടെസ്റ്റില്‍ കര്‍ശന രീതികള്‍ എന്നിവയുമാണ് ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ ആദ്യം നല്‍കിയ നിര്‍ദേശം.

മന്ത്രിയുടെ ഈ തീരുമാനത്തില്‍ ഇളവ് വരുത്തിയാണ് പ്രതിദിന ലൈസന്‍സുകളുടെ എണ്ണം 30ല്‍ നിന്ന് 60 ആക്കി ഉയര്‍ത്തിയിരിക്കുന്നത്. പുതിയ ട്രാക്കുകള്‍ തയ്യാറാകാത്തതിനാന്‍ ‘H’ ടെസ്റ്റ് തുടരുമെന്നും മന്ത്രി അറിയിച്ചു. പുതിയ ട്രാക്കൊരുക്കി ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് നിര്‍ദേശം. പ്രതിദിനം നൂറിലധികം ലൈസന്‍സ് നല്‍കിയ ഉദ്യോഗസ്ഥരെ കൊണ്ട് പരസ്യമായി മോട്ടാര്‍വാഹന വകുപ്പ് പരീക്ഷയും നടത്തിച്ചു.

 

15 ഉദ്യോഗസ്ഥര്‍ക്കായിരുന്നു ഇത്തരത്തില്‍ പരസ്യ പരീക്ഷ. പ്രതിദിനം നൂറിലധികം ലൈസന്‍സ് നല്‍കുന്ന പതിനഞ്ച് എംവിഐമാരെയാണ് തിരുവനന്തപുരം മുട്ടത്തറയില്‍ വിളിച്ചുവരുത്തി പരസ്യ പരീക്ഷ നടത്തിയത്.

സമയക്രമം സംബന്ധിച്ച്‌ ഇവര്‍ നടപടികള്‍ കൃത്യമായി പാലിക്കുന്നില്ലെന്നാണ് മന്ത്രി തന്നെ ആരോപിച്ചിരുന്നത്. അതേസമയം പരസ്യപരീക്ഷയില്‍ പങ്കെടുക്കാനെത്തിയവരില്‍ ഭൂരിഭാഗംപേരും ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ പരാജയപ്പെടുകയും ചെയ്തു.

Continue Reading

Latest news

കാർ പരസ്യബോർഡിൽ ഇടിച്ച്, മറിഞ്ഞു: ഒരു മരണം, 3 പേർക്ക് പരുക്ക്

Published

on

By

പാലക്കാട്: കണ്ണൂർ ദേശിയ പാതയിലെ പരസ്യബോർഡിൽ കാർ ഇടിച്ച് മറിഞ്ഞതിനെ തുടർന്ന് ഒരു മരണം. പൊള്ളാച്ചി കൊടൈക്കനാൽ പല്ലങ്കി സ്വദേശി തങ്കമുത്തു (55) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച 3 പേരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.

മകളെ നെടുമ്പാശ്ശേരി എയർപോർട്ടിൽ വിട്ട് തിരികെവരുബോഴാണ് അപകടമുണ്ടായത്. തങ്കമുത്തുവിന്റെ മകനും ഭാര്യയും ബന്ധുവുമാണ് പരുക്ക് പറ്റിയവർ. ചികിത്സയിൽ തുടരുന്ന ഇവരുടെ ആരോഗ്യനില ഗുരുതരമല്ല.

Continue Reading

Trending

error: