M4 Malayalam
Connect with us

Latest news

അനുവിനെ കൊന്നത് തല തോട്ടിൽ ചവിട്ടി താഴ്ത്തി, 60 ളം കേസുകളിൽ പ്രതി;മുജീബ് കൊടും കുറ്റവാളിയെന്ന് പോലീസ്

Published

on

കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ ബൈക്കിൽ കയറ്റിക്കൊണ്ടു പോയി കൊലപ്പെടുത്തി ആഭരണം കവർന്ന സംഭവത്തിൽ പ്രതിയായ മുജീബ് റഹ്‌മാൻ മുത്തേരിയിലെ ബലാത്സംഗക്കേസിലെ ഒന്നാം പ്രതി.

അനുവിന്റെ മരണത്തിൽ പൊലീസിന് വഴിത്തിരിവായത് സമാനമായ കുറ്റകൃത്യവും സി.സി.ടി.വി ദൃശ്യങ്ങളും. ഒന്നര വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത്.

2022 സെപ്‌റ്റംബർ മാസം ജോലിക്ക് പോകുകയായിരുന്ന വയോധികയെ മോഷ്ടിച്ച ഓട്ടോയിൽ കയറ്റി കൈകാലുകൾ കെട്ടിയിട്ട ശേഷം ബലാത്സംഗം ചെയ്ത് ആഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു.

കൂടാതെ വിവിധ ജില്ലകളിലെ ഉൾപ്രേദേശങ്ങളിൽ വാഹനമോഷണവും മാലപൊട്ടികളും ഉൾപ്പടെ നിരവധി കേസുകൾ മുജീബിന്റെ പേരിലുണ്ട്. മോഷ്ടിക്കുന്ന വാഹനങ്ങൾ സഹായിയായ വീരപ്പനാണ് നൽകിയിരുന്നത്.

ഇന്നലെയാണ് കുറുങ്കുടി മീത്തൽ അനുവിനെ (27) കൊലപ്പെടുത്തിയ കേസിൽ കൊണ്ടോട്ടി കാവുങ്ങൽ ചെറുപറമ്പ് കോളനിയിൽ നമ്പിലത്ത് മുജീബ് റഹ്‌മാനെ (49) പേരാമ്പ്ര പൊലീസ് രഹസ്യ വിവരത്തെ തുടർന്ന് അറസ്റ്റ് ചെയ്തത്.

ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 60 കേസുകളോളം നിലവിലുണ്ട് . മുക്കത്ത് മോഷണത്തിനിടയിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിലും പ്രതിയാണ്.

Latest news

വാരണാസിയില്‍ മൂന്നാം അങ്കം; പ്രധാന മന്ത്രി നരേന്ദ്ര മോദി പത്രിക സമര്‍പ്പിച്ചു.

Published

on

By

വാരാണസി; കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി,ആത്മവിശ്വാസത്തിന്റെ നിറവില്‍ പ്രധാന മന്ത്രി വാരണാസിയില്‍ പത്രിക നല്‍കി.ഇവിടെ മൂന്നാമൂഴത്തിനാണ് നരേന്ദ്രമോദി തുടക്കമിട്ടിട്ടുള്ളത്.

രാവിലെ ഇവിടുത്തെ കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് മോദി പത്രിക സമര്‍പ്പിക്കുന്നതിനായി കലക്ടറേറ്റില്‍ എത്തിയത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു. ‘കാശിയുമായുള്ള എന്റെ ബന്ധം അദ്ഭുതകരവും അഭേദ്യവും സമാനതകളില്ലാത്തതുമാണ്… അത് വാക്കുളിലൂടെ വിവരിക്കാന്‍ കഴിയില്ല’- എന്നാണ് പത്രികാ സമര്‍പ്പണത്തിന് മണിക്കൂറുകള്‍ മുന്‍പ് മോദി ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്.

 

Continue Reading

Latest news

കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കിയ നിലയില്‍ പോക്‌സോ കേസ് അതിജീവിതയുടെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സംശയം

Published

on

By

ഇരട്ടയാര്‍;കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കിയ നിലയില്‍ പോക്‌സോ കേസ് അതിജീവിതയുടെ മൃതദേഹം കണ്ടെത്തി.

ഇടുക്കി ഇരട്ടയാറിലാണ് സംഭവം.കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

ഇന്ന് രാവിലെ 11 മണിയോടെയാണ് പതിനേഴുകാരിയായ അതിജീവിതയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ അമ്മയാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് കട്ടപ്പന പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അനന്തര നടപടികള്‍ സ്വീകരിച്ചു.

രണ്ടു വര്‍ഷം മുന്‍പാണ് ഈ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. ഇതുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ അന്വേഷണം നടന്നുവരികയാണ്.

ഇതിനിടെയാണ് അതിജീവിതയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

 

 

Continue Reading

Latest news

വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യം: തയ്യാറാകാതെ പോലീസ്, മുഖ്യമന്ത്രിക്ക് പരാതിയുമായി നവവധുവിന്റെ കുടുംബം

Published

on

By

കൊച്ചി: കോഴിക്കോട് പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവത്തിൽ ഭർത്താവ് രാഹുൽ പി.ഗോപാലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുബം. വധശ്രമത്തിനുള്ള സാധ്യതകൾ നിലനിന്നിട്ടും മർദ്ദനത്തിന് മാത്രമാണ് കേസെടുത്തത് എന്നാണ് കുടുബത്തിന്റെയും ബന്ധുക്കളുടെയും ആരോപണം .

ഗാർഹിക പീഡന നിയമങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പോലീസ് കേസെടുക്കാൻ തയ്യാറായതെന്നും, മകളെ കൊലപ്പെടുത്താൻ ശ്രമിച്ച രാഹുലിനെ രക്ഷപെടുത്താൻ മാത്രമാണ് പോലീസ് ശ്രമിക്കുന്നത് എന്നും പെൺകുട്ടിയുടെ പിതാവ് ആരോപിക്കുന്നു.

ഈ മാസം 5നായിരുന്നു എറണാകുളം നോർത്ത് പറവൂർ സ്വദേശിയായ യുവതിയുമായി പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് സ്നേഹതീരത്തിൽ രാഹുലിന്റെ വിവാഹം. 12ന് ‘അടുക്കള കാണൽ’ ചടങ്ങിനെത്തിയ കുടുംബാംഗങ്ങളോട് യുവതി മർദനമേറ്റ കാര്യം വെളിപ്പെടുത്തുകയായിരുന്നു.

“കുളിമുറിയിൽ വീണു” എന്നാണ് ആദ്യം യുവതി പറഞ്ഞനിരുന്നത്. പിന്നീട് കുടുംബക്കാർ സംശയം പ്രകടിപ്പിച്ചതോടെയാണ് മർദ്ദനമേറ്റ കാര്യം വെളിപ്പെടുത്താൻ തയാറായത്. പിന്നാലെ യുവതിയുടെ ശരീരത്തിലെ പാടുകൾ കാണിച്ച് കുടുബം പന്തിരക്കാവ് പോലീസിൽ പരാതി നൽകി.

യുവതിയുടെ നെറ്റിയിലും തലയിലും ഭർത്താവ് രാഹുൽ മുഷ്ടി ചുരുട്ടി ഇടിച്ചതായും മൊബൈൽ ചാർജറിന്റെ വയർ കഴുത്തിൽ ചുറ്റി വലിച്ചതായും കുടുബം നൽകിയ പരാതിയിൽ പറയുന്നു. സ്ത്രീധനം കുറഞ്ഞ് പോയതിന്റെ പേരിൽ ഭർത്താവിന്റെ കുടുംബത്തിലുള്ളവർ സ്ഥിരം യുവതിയോട് പരതികൾ പറഞ്ഞിരുന്നതായും പിതാവ് ആരോപിച്ചു.

അതേസമയം ഭർത്താവായിരുന്ന രാഹുലിനെ അറസ്റ്റ് ചെയ്യണമെന്നും വധശ്രമത്തിന് കേസെടുക്കണമെന്നും രാഹുൽ വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നും കുടുംബം ആശങ്ക പ്രകടിപ്പിച്ചു.

Continue Reading

Latest news

തൃശൂരില്‍ ‘ആവേശം’ മോഡല്‍ പാര്‍ട്ടി നടത്തി ഗുണ്ടാത്തലവൻ

Published

on

By

തൃശ്ശൂർ ; ആവേശം സിനിമയുടെ റീലുമായി തൃശ്ശൂരില്‍ പാർട്ടി നടത്തി കൊലക്കേസ് പ്രതി. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഇത്തരത്തിലൊരു റീല്‍ പുറത്തിറക്കിയത്. ഇരട്ടക്കൊലക്കേസില്‍ ജയില്‍ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപ് ആണ് പാര്‍ട്ടി നടത്തി അതിന്‍റെ റീല്‍ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. പാടത്ത് പാര്‍ട്ടി നടത്തിയതിൻ്റെ ദൃശ്യങ്ങള്‍ കോർത്തിണക്കിയാണ് റീല്‍ ഒരുക്കിയത്.

അനുപിൻ്റെ സുഹൃത്തുക്കളും പരിചയക്കാരും പാർട്ടിയില്‍ പങ്കെടുത്തിരുന്നു. അറുപതിലേറെ പേർ പാടത്ത് തമ്ബടിച്ചതറിഞ്ഞ് പൊലീസ് വന്നതും ദൃശ്യങ്ങളില്‍ കാണാം. ആവേശം സിനിമയിലെ ഫഹദ് ഫാസില്‍ കഥാപാത്രം രംഗൻ പറയുന്ന ‘എട മോനേ’ ഡയലോഗിട്ടാണ് റീല്‍ പുറത്തിറക്കിയിരിക്കുന്നത്.

ഈ പാർട്ടിയില്‍ പങ്കെടുത്തിരിക്കുന്ന പല ആളുകളും കൊലക്കേസ് പ്രതികളും ഗുണ്ടകളുമാണ്. ഇത്രയും ആളുകള്‍ കൂടിയതറിഞ്ഞ് പൊലീസും ഇവിടെ എത്തിയിരുന്നു. എന്നാല്‍ തന്റെ അച്ഛന്റെ മരണം നടന്നിരുന്നു. ആ സമയത്ത് ആർക്കും ഭക്ഷണം നല്‍കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് അവർക്ക് ഭക്ഷണം നല്‍കുകയാണ് ചെയ്തത് എന്നാണ് അനൂപ് പൊലീസിന് നല്‍കിയ വിശദീകരണം. ഇക്കാര്യങ്ങള്‍ സ്പെഷല്‍ ബ്രാഞ്ച് റിപ്പോർട്ടായി സമർപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

 

Continue Reading

Latest news

ഹയർസെക്കൻഡറി പരീക്ഷയില്‍ കോപ്പിയടി നടന്നായി റിപ്പോർട്ട്‌ ; 112 വിദ്യാര്‍ഥികളുടെ ഫലം റദ്ദാക്കി

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷയില്‍ കോപ്പിയടി നടന്നതായി പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കണ്ടെത്തല്‍. ക്രമക്കേട് നടത്തിയ 112 വിദ്യാർഥികളുടെ പരീക്ഷാഫലം റദ്ദാക്കി.

വിദ്യാർഥികള്‍ക്കായി നടത്തിയ ഹിയറിങ്ങിനു ശേഷമാണ് നടപടി. മാപ്പപേക്ഷ പരിഗണിച്ച്‌ ഇവർക്ക് സേ പരീക്ഷ എഴുതാൻ അനുമതി നല്‍കി. പരീക്ഷാ മുറിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും നടപടി നേരിടേണ്ടി വരും.

സംസ്ഥാനത്താകെ നടത്തിയ കോപ്പി‍യടി പരിശോധനയുടെ വിവരങ്ങളാണ് സർക്കാർ പുറത്തുവിട്ടത്. പരീക്ഷകള്‍ നിയന്ത്രിക്കാനായി എല്ലാ സ്കൂളുകളിലും എക്സ്റ്റേണല്‍ സ്ക്വാഡിനെ നിയോഗിക്കാറുണ്ട്. സ്ക്വാഡുകള്‍ നടത്തിയ പരിശോധനയിലാണ് 112 വിദ്യാർഥികളെ പിടികൂടിയത്. ഇവരെ തിരുവനന്തപുരത്തെ ഹയർസെക്കൻഡറി ഡറക്ടറേറ്റിലേക്ക് നേരിട്ടു വിളിച്ചുവരുത്തിയാണ് ഹിയറിങ് നടത്തിയത്. വിദ്യാർഥികളുടെ പ്രായവും ഭാവിയും കണക്കിലെടുത്താണ് വീണ്ടും അവസരം നല്‍കാൻ തീരുമാനമായത്.

മാപ്പപേക്ഷ പരിഗണിച്ച്‌, അടുത്ത മാസം നടക്കുന്ന സേ പരീക്ഷയില്‍ വിദ്യാർഥികള്‍ക്ക് ഹാജരാവാം. ബന്ധപ്പെട്ട സ്കൂള്‍ പ്രിൻസിപ്പല്‍മാർ ഇതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാൻ നേതൃത്വം നല്‍ണമെന്നും വകുപ്പ് നിർദേശിച്ചു. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർക്ക് നേരെ അച്ചടക്ക നടപടി സ്വീകരിച്ചേക്കും. അതേസമയം ജില്ലാ തലത്തില്‍ നടത്തേണ്ട ഹിയറിങ് തിരുവനന്തപുരത്ത് നടത്തിയതില്‍ പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.

Continue Reading

Trending

error: