M4 Malayalam
Connect with us

Latest news

അദ്ധ്യാപകന് കുത്തേറ്റു; തർക്കത്തെത്തുടർന്നെന്ന് സൂചന, സുഹൃത്ത് പിടിയിൽ

Published

on

കോഴിക്കോട്: എൻഐടി കാലിക്കറ്റ് അസിസ്റ്റൻ്റ് പ്രൊഫസറും സേലം സ്വദേശിയുമായ ജയചന്ദ്രനെ കാമ്പസിൽ കയറി കുത്തിയ സംഭവത്തിൽ സുഹൃത്ത് തമിഴ്നാട് ഈറോഡ് സ്വദേശി വിനോദ് പിടിയിൽ.

ഇന്ന് ഉച്ചക്ക് 12 മണിക്ക് നടന്ന ആക്രമണത്തിൽ ജയചന്ദ്രന് കഴുത്തിലും വയറിലും കുത്തേറ്റു.
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ധ്യാപകൻ്റെ നില ഗുരുതരമല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ഇവർ മദ്രാസ് ഐഐടിയിൽ ഒരു ഗൈഡിന്റെ കീഴിൽ ഒരുമിച്ച് പഠിച്ചവരാണ്.
വിദ്യാർത്ഥി എന്ന വ്യാജേന എൻ.ഐടി കാമ്പസിൽ പ്രവേശിച്ച വിനോദ് ജയചന്ദ്രൻ്റെ ഓഫീസിനുള്ളിൽ പ്രവേശിക്കുകയും ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.

തുടർന്ന് പ്രകോപിതനായ വിനോദ് മേശപ്പുറത്ത് കിടന്നിരുന്ന പേന കത്തി ഉപയോഗിച്ച് ജയചന്ദ്രനെ 2 പ്രവശ്യം കുത്തി പരിക്കെൽപ്പിച്ചു.

അക്രമിയെ കീഴടക്കിയാണ് സുരക്ഷാ ഉദ്യോഗസ്ഥരും സഹപ്രവർത്തകരും അധ്യാപകനെ രക്ഷപെടുത്തിയത് .സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്നാണ് കുത്തിയത് എന്നാണ് ലഭ്യമാക്കുന്ന വിവരം.

ഇരുവരും തമിഴ്നാട്ടിലെ സേലം സ്വദേശികളാണെന്ന് കുന്നമംഗലം പോലീസ് പറഞ്ഞു.

Latest news

തൃശൂരില്‍ ‘ആവേശം’ മോഡല്‍ പാര്‍ട്ടി നടത്തി ഗുണ്ടാത്തലവൻ

Published

on

By

തൃശ്ശൂർ ; ആവേശം സിനിമയുടെ റീലുമായി തൃശ്ശൂരില്‍ പാർട്ടി നടത്തി കൊലക്കേസ് പ്രതി. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഇത്തരത്തിലൊരു റീല്‍ പുറത്തിറക്കിയത്. ഇരട്ടക്കൊലക്കേസില്‍ ജയില്‍ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപ് ആണ് പാര്‍ട്ടി നടത്തി അതിന്‍റെ റീല്‍ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. പാടത്ത് പാര്‍ട്ടി നടത്തിയതിൻ്റെ ദൃശ്യങ്ങള്‍ കോർത്തിണക്കിയാണ് റീല്‍ ഒരുക്കിയത്.

അനുപിൻ്റെ സുഹൃത്തുക്കളും പരിചയക്കാരും പാർട്ടിയില്‍ പങ്കെടുത്തിരുന്നു. അറുപതിലേറെ പേർ പാടത്ത് തമ്ബടിച്ചതറിഞ്ഞ് പൊലീസ് വന്നതും ദൃശ്യങ്ങളില്‍ കാണാം. ആവേശം സിനിമയിലെ ഫഹദ് ഫാസില്‍ കഥാപാത്രം രംഗൻ പറയുന്ന ‘എട മോനേ’ ഡയലോഗിട്ടാണ് റീല്‍ പുറത്തിറക്കിയിരിക്കുന്നത്.

ഈ പാർട്ടിയില്‍ പങ്കെടുത്തിരിക്കുന്ന പല ആളുകളും കൊലക്കേസ് പ്രതികളും ഗുണ്ടകളുമാണ്. ഇത്രയും ആളുകള്‍ കൂടിയതറിഞ്ഞ് പൊലീസും ഇവിടെ എത്തിയിരുന്നു. എന്നാല്‍ തന്റെ അച്ഛന്റെ മരണം നടന്നിരുന്നു. ആ സമയത്ത് ആർക്കും ഭക്ഷണം നല്‍കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് അവർക്ക് ഭക്ഷണം നല്‍കുകയാണ് ചെയ്തത് എന്നാണ് അനൂപ് പൊലീസിന് നല്‍കിയ വിശദീകരണം. ഇക്കാര്യങ്ങള്‍ സ്പെഷല്‍ ബ്രാഞ്ച് റിപ്പോർട്ടായി സമർപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

 

Continue Reading

Latest news

ഹയർസെക്കൻഡറി പരീക്ഷയില്‍ കോപ്പിയടി നടന്നായി റിപ്പോർട്ട്‌ ; 112 വിദ്യാര്‍ഥികളുടെ ഫലം റദ്ദാക്കി

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷയില്‍ കോപ്പിയടി നടന്നതായി പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കണ്ടെത്തല്‍. ക്രമക്കേട് നടത്തിയ 112 വിദ്യാർഥികളുടെ പരീക്ഷാഫലം റദ്ദാക്കി.

വിദ്യാർഥികള്‍ക്കായി നടത്തിയ ഹിയറിങ്ങിനു ശേഷമാണ് നടപടി. മാപ്പപേക്ഷ പരിഗണിച്ച്‌ ഇവർക്ക് സേ പരീക്ഷ എഴുതാൻ അനുമതി നല്‍കി. പരീക്ഷാ മുറിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും നടപടി നേരിടേണ്ടി വരും.

സംസ്ഥാനത്താകെ നടത്തിയ കോപ്പി‍യടി പരിശോധനയുടെ വിവരങ്ങളാണ് സർക്കാർ പുറത്തുവിട്ടത്. പരീക്ഷകള്‍ നിയന്ത്രിക്കാനായി എല്ലാ സ്കൂളുകളിലും എക്സ്റ്റേണല്‍ സ്ക്വാഡിനെ നിയോഗിക്കാറുണ്ട്. സ്ക്വാഡുകള്‍ നടത്തിയ പരിശോധനയിലാണ് 112 വിദ്യാർഥികളെ പിടികൂടിയത്. ഇവരെ തിരുവനന്തപുരത്തെ ഹയർസെക്കൻഡറി ഡറക്ടറേറ്റിലേക്ക് നേരിട്ടു വിളിച്ചുവരുത്തിയാണ് ഹിയറിങ് നടത്തിയത്. വിദ്യാർഥികളുടെ പ്രായവും ഭാവിയും കണക്കിലെടുത്താണ് വീണ്ടും അവസരം നല്‍കാൻ തീരുമാനമായത്.

മാപ്പപേക്ഷ പരിഗണിച്ച്‌, അടുത്ത മാസം നടക്കുന്ന സേ പരീക്ഷയില്‍ വിദ്യാർഥികള്‍ക്ക് ഹാജരാവാം. ബന്ധപ്പെട്ട സ്കൂള്‍ പ്രിൻസിപ്പല്‍മാർ ഇതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാൻ നേതൃത്വം നല്‍ണമെന്നും വകുപ്പ് നിർദേശിച്ചു. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർക്ക് നേരെ അച്ചടക്ക നടപടി സ്വീകരിച്ചേക്കും. അതേസമയം ജില്ലാ തലത്തില്‍ നടത്തേണ്ട ഹിയറിങ് തിരുവനന്തപുരത്ത് നടത്തിയതില്‍ പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.

Continue Reading

Latest news

റിവ്യൂ ബോംബിങ് ; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി നിര്‍മാതാവ് സിയാദ് കോക്കര്‍

Published

on

By

കൊച്ചി ; സിനിമ റിവ്യൂ ബോംബിങ്ങിനെതിരെ പരാതിയുമായി നിര്‍മാതാവ് സിയാദ് കോക്കര്‍. യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ റിവ്യൂവിനെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്.മാരിവില്ലിന്‍ ഗോപുരങ്ങള്‍’ എന്ന സിനിമയുടെ റിവ്യൂവിനെതിരെയാണ് പരാതി. ഈ സിനിമയുടെ നിര്‍മാതാവാണ് സിയാദ് കോക്കര്‍. അതേസമയം പരാതിയില്‍ പറയുന്ന സിനിമയുടെ റിവ്യൂ അശ്വന്ത് യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്.

റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ പരാതി നില്‍ക്കവെയാണ് സിയാദ് കോക്കര്‍ രംഗത്തെത്തുന്നത്. റിവ്യൂ ബോംബിങ് സിനിമകളെ തകര്‍ക്കുന്നുവെന്ന് ആരോപിച്ച്‌ ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ സിനിമയുടെ സംവിധായകന്‍ മുബീന്‍ റഊഫ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് കോടതിയുടെ പരിഗണനയിലാണ്. സിനിമ റിലീസ് ചെയ്ത ശേഷം രണ്ട് ദിവസത്തേക്ക് റിവ്യൂ നല്‍കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു.

അരുണ്‍ ബോസ് സംവിധാനം ചെയ്ത് ഇന്ദ്രജിത്ത്, വിന്‍സി അലോഷ്യസ്, സര്‍ജാനോ ഖാലിദ്, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍. മെയ് 10ന് റിലീസിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

Continue Reading

Latest news

റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവേ അപകടം: കാറിടിച്ച് വയോധികക്ക് ദാരുണാന്ത്യം

Published

on

By

പാലക്കാട്∙ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവേ വയോധികയ്ക്ക് ദാരുണാന്ത്യം. കൊടുവായൂർ എത്തനൂർ മരുതിക്കാവ് സ്വദേശിനിയായ പാറു (65) ആണ് മരിച്ചത്.

കണ്ണാടി ചെല്ലിക്കാടിലെ റോഡിലായിരുന്നു അപകടം. ബന്ധുവിന്റെ മരണാനന്തര ചടങ്ങിനായി ബസിൽ നിന്നിറങ്ങി റോഡ് മറികടക്കാൻ ശ്രമിക്കവേ കാർ ഇടിക്കുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു.

Continue Reading

Latest news

മൂവാറ്റുപുഴയിലെ വളർത്തുനായ ആക്രമണം: പേവിഷബാധ സ്ഥിരീകരിച്ചു

Published

on

By

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ 8 പേരെ ആക്രമിച്ച വളർത്ത് നായക്ക് പേവിഷബാധ സ്ഥിരീകരിച്ച് നഗരസഭ അധികൃതർ. നായയുടെ ജഡം ഇന്നലെ കണ്ടെത്തിയതിന് പിന്നാലെ പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയിരുന്നു.

ഇതേ തുടർന്ന് നടത്തിയ പഠനത്തിലാണ് നായക്ക് പേവിഷബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചത്.തുടർനടപടികൾ സ്വീകരിക്കുന്നതിനായി ഇന്ന് വൈകിട്ട് മൂവാറ്റുപുഴ നഗരസഭയിൽ അടിയന്തര കൗൺസിൽ യോഗം ചേർന്നിട്ടുണ്ട്.

നായയുടെ ആക്രമണത്തിൽ പരിക്കേറ്റവർ സുരക്ഷിതരാണെന്നും ആശങ്കയുടെ ആവശ്യമില്ലെന്നുമാണ് നഗരസഭാ അധികൃതർ വ്യക്തമാക്കുന്നത്. കടിയേറ്റവർക്ക് അടിയന്തരമായി 2 തവണ വാക്സിനേഷൻ നൽകിയിട്ടുള്ളതായും അധികൃതർ അറിയിച്ചു.

മരിച്ച നായയുടെ പേവിഷബാധ സ്ഥിരീകരിച്ചതിനാൽ നഗരസഭയിലെ മുഴുവൻ തെരുവ് നായ്ക്കൾക്കും നാളെയും മറ്റന്നാളുമായി വാക്സിനേഷൻ നൽകാനാണ് തീരുമാനമെന്നും, നായയുടെ സഞ്ചാര പാത കണക്കാക്കി പ്രദേശത്തെ നായ്ക്കൾക്കും വാക്സിനേഷൻ നൽകാനുള്ള നടപടികൾ ആരംഭിച്ചതായും നഗരസഭ ചെയർമാൻ പി.പി എൽദോസ് പറഞ്ഞു.

നഗരസഭയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.
നാളെ രാവിലെ 6 മണിയോട് കൂടിയാണ് വാക്സിനേഷൻ ആരംഭിക്കുക.

ഇതിനായി സജ്ജമായ പ്രത്യേകസംഘം കോട്ടയത്ത് നിന്നും രാവിലെ എത്തിച്ചേരും. പേ വിഷബാധ കൂടുതലായി സ്ഥിരീകരിച്ച നായയുടെ സാന്നിധ്യം സ്ഥിരീകരിച്ച വാർഡുകളിലെ തെരുവുനായ്ക്കളെയാണ് ഇപ്പോൾ പിടികൂടാൻ തീരുമാനിച്ചിരിക്കുന്നത്.

ഇവയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിരീക്ഷണത്തിന് വിധേയമാക്കുമെന്നും പി.പി എൽദോസ് അറിയിച്ചു.

Continue Reading

Trending

error: