News
വൈദ്യുതി നിരക്കിൽ വർധനവ് വരുത്താനൊരുങ്ങി കെ എസ് ഇ ബി
തിരുവനന്തപുരം ; വൈദ്യുതി നിരക്ക് ഇനിയും വര്‍ധിപ്പിക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ പൊതു തെളിവെടുപ്പിലും ബോർഡ് ആവശ്യം ഉന്നയിച്ചു.
കഴിഞ്ഞ ജൂൺ മുതൽ സെപ്റ്റംബർ വരെ ഉണ്ടായ അമിത വൈദ്യുതി ഉപയോഗത്തിന്റെ തുകയായ 60.6.8 കോടി രൂപ ഇനിയും പിരിഞ്ഞ് കിട്ടാനുണ്ടന്നാണ് കെ.എസ്.ഇ.ബിയുടെ വാദം.
കെ.എസ്.ഇ.ബി ഇപ്പോൾ ഉപഭോക്താക്കളിൽ നിന്നും പിരിക്കുന്നത് 19 പൈസയാണ് കൂടുതൽ യൂണിറ്റിന് ഈടാക്കുന്നത്.ഇതിന് പുറമെയാണ് സർ ചാർജ് ഈടാക്കാനുള്ള ശ്രമം.33 പൈസ വീതമാണ് ഫെബ്രുവരി മാർച്ച് മാസങ്ങളിലെ ബില്ലിൽ ഉപഭോക്താവിന് അടക്കേണ്ടി വരിക.
Latest news
വിഷ്ണുപ്രിയയുടെ കൊലപാതകം,പ്രതി കുറ്റക്കാരൻ; ശിക്ഷാവിധി തിങ്കളാഴ്ച
കണ്ണൂർ: പാനൂരിനടുത്ത് വള്ള്യായിൽ പ്രണയത്തിൽ നിന്നും പിന്മാറിയ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം പ്രതി കുറ്റക്കാരനാണെന്ന് കോടതി.
കുത്തുപറമ്പിനടുത്ത് മാനന്തേരി താഴെകളത്തിൽ വീട്ടിൽ എം. ശ്യാംജിത്തി(28) നെയാണ് തലശ്ശേരി ജില്ലാ സെക്ഷൻ കോടതി കുറ്റക്കാരനാണെന്ന് വിധിച്ചത്.ശ്യാമിന്റെ പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗംവാദിച്ചപ്പോൾ വധശിക്ഷ നൽകണമെന്നായിരുന്നു വാദിഭാഗത്തിന്റെ ആവശ്യം.
പരമാവധി ശിക്ഷ നൽകിയില്ലെങ്കിൽ സമൂഹത്തിൽ അത് തെറ്റായ ഒരു സന്ദേശം നൽകുമെന്നും വാദിഭാഗം കൂട്ടിച്ചേർത്തു. കേസിൽ49 സാക്ഷികളാണ് ഉണ്ടായിരുന്നത്.
പിന്നാലെ വിഷ്ണു പ്രിയ പകർത്തിയ വീഡിയോ ദൃശ്യങ്ങളും പ്രധാന തെളിവായി. കൂടാതെ കൂത്തുപറമ്പിൽ നിന്നും പ്രതി വാങ്ങിയ കൈ ഉറകളും കത്തിയും വാദിഭാഗം തെളിവായി കോടതിയിൽ സമർപ്പിച്ചു.
“കുറ്റക്കാരനല്ല,” നിരപരാതിയാണെന്നാണ് ശ്യാം ജിത്ത് കോടതിയിൽ പറഞ്ഞത്. ഇയാളുടെ ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും.
പ്രണയത്തിൽനിന്ന് പിൻവാങ്ങിയതിന്റെ വൈരാഗ്യത്തിൽ പാനൂരിനടുത്ത് വള്ള്യായി കണ്ടോത്തുംചാൽ നടമ്മലിൽ വിഷ്ണുപ്രിയ(23)നെ ഒക്‌ടോബർ 22, 2022ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കൊലപ്പെടുത്തിയത്.
അഞ്ചാം പാതിരയിലെ കൊലപാതകിയുടെ വേഷത്തിൽ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി കൂട്ടുകാരനോട് വീഡിയോ കോളിൽ സംസാരിക്കവേ പെൺകുട്ടിയെ ചുറ്റിക കൊണ്ട് അടിച്ച് വീഴ്ത്തുകയും ബോധം നഷ്ട്ടപെട്ട പെൺകുട്ടിയുടെ കഴുത്തറത്തും കൈഞരമ്പുകൾ മുറിച്ചും കൊലപ്പെടുത്തുകയായിരുന്നു.
29 മുറിവുകളിൽ പത്തോളം മുറിവുകളാണ് മരണശേഷവും പെൺകുട്ടിയുടെ ശെരീരത്തിൽ പ്രതിയേൽപ്പിച്ചത്. കൊലപാതക ശേഷം ഓടി രക്ഷപെട്ട ശ്യാം ജിത്തിനെ മണിക്കൂറുകൾക്കുള്ളിൽ മാനന്തേരിയിലെ വീടിന്റെ പരിസരത്ത് നിന്നും ഫോൺ ലൊക്കേഷൻ മനസ്സിലാക്കി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം വിഷ്ണുപ്രിയയും ശ്യാംജിത്തും പ്രണയത്തിലായിരുന്നെന്നും, കൊലപാതകം നടക്കുന്നതിന് 2 മാസം മുൻപാണ് ഇവർ തെറ്റിപ്പിരിഞ്ഞതെന്നും, ഇതാണ് ശ്യാമിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്നുമാണ് പോലീസിന്റെ കണ്ടെത്തൽ.
ഖത്തറിൽ ജോലിചെയ്യുന്ന വിനോദിന്റെയും ബിന്ദുവിന്റെയും മകളായ വിഷ്ണുപ്രിയ പാനൂർ ന്യൂക്ലിയസ് ക്ലിനിക്കിൽ ഫാർമസിസ്റ്റായിരുന്നു.വിഷ്ണുപ്രിയയുടെ അച്ഛമ്മ മരിച്ചതിനാൽ 6 ദിവസമായി ജോലിക്ക് പോയിരുന്നില്ല.ഇത് മനസ്സായിലാക്കിയ ശ്യാംജിത്ത് ബന്ധുക്കൾ മരണവീട്ടിൽ പോയ സമയംവരെ കാത്തിരുന്നാണ് കൃത്യം നടത്തിയത്.
സഹോദരങ്ങൾ: വിപിന, വിസ്മയ, അരുൺ
Latest news
കല്യാണം മുടങ്ങി: പ്രകോപിതനായ വരൻ 16 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി
കർണാടക: മടിച്ചേരിയിൽ വിവാഹം നിരസിച്ച പതിനാറുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി പ്രതിശ്രുത വരൻ.ബാലാവകാശ കമ്മീഷൻ വിവാഹം തടഞ്ഞാതിന് പിന്നാലെയാണ് ദാരുണമായ സംഭവം.
കൊലപാതകത്തിന് കാരണക്കാരനായ പ്രകാശൻ(30 ) എന്ന ആളെ പോലീസ് അറസ്റ്റ് ചെയ്യ്തു. മടിച്ചേരിയിലെ സുർളാബീ ഗ്രാമത്തിലെ സുബ്രമണി മാതാകി ദമ്പതികളുടെ മകളായ മീനായാണ് അതിക്രൂരമായ രീതിയിൽ കൊല്ലപ്പെട്ടത്.
പെൺകുട്ടിയുടെ വിവാഹം കുടുബക്കാർ നേരത്തെ ഉറപ്പിച്ചിരുന്നു. എന്നാൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ ബാലാവകാശ കമ്മിഷൻ ചടങ്ങുകൾ തടയുകയായിരുന്നു.
ശൈശവ വിവാഹമാണെന്ന് പറഞ്ഞ് നടപടിയെടുക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കമ്മിഷന്റെ നടപടി. ഇതിന് പിന്നാലെ കുടുബങ്ങൾ വിവാഹത്തിൽ നിന്നും പിന്മാറി.
ഇന്നലെ രാത്രിയോടെയാണ് പ്രകാശൻ പെൺകുട്ടിയുടെ വീട്ടിലയത്തിയത്. മാതാപിതാക്കളുടെ മുൻപിൽ വച്ച് പെൺകുട്ടിയെ വിളിച്ചിറക്കി കൊണ്ടുപോകുകയും മുറ്റത്തിട്ട് കഴുത്തറുക്കുകയുമായിരുന്നു. പെൺകുട്ടി തൽക്ഷണം മരിച്ചു.
പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു മരണപ്പെട്ട മീന. റിസൾട്ട് വന്നതിന്റെ സന്തോഷത്തിലിരിക്കുബോഴാണ് പെൺകുട്ടിയെ അതി ദാരുണമായ രീതിയിൽ കൊലപ്പെടുത്തിയത്.
Latest news
പോലീസ് വാഹനം തടഞ്ഞ് പ്രതിയെ മോചിപ്പിച്ചു: കണ്ടാൽ അറിയാവുന്ന 100 പേർക്കെതിരെ കേസ്
കോഴിക്കോട്: പന്തിരങ്കാവ് കുളക്കരയിൽ പോലീസിനെ തടഞ്ഞ് പ്രതിയെ രക്ഷപെടാൻ അനുവദിച്ച സംഭവം.കണ്ടാൽ അറിയാവുന്ന 100 പേർക്കെതിരെ പോലീസ് കേസെടുത്തു. ഇവരെ ഉടൻ പിടികൂടുമെന്നാണ് പോലീസ് നൽകുന്ന സൂചന.
ഇന്നലെ രാത്രിയാണ് പോലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്. പലരും പ്രേദേശത്തെ വലിയ ഗുണ്ടകളാണെന്നും അധികം വൈകാതെ പിടിയിലാകുമെന്നാണ് പ്രതീക്ഷ എന്നും പന്തിരങ്കാവ് പോലീസ് വ്യക്തമാക്കി.
എറണാകുളം ഞാറാക്കൽ സ്റ്റേഷനിൽ നിന്നും മഫ്ത്തിയിലെത്തിയ പോലിസുകാർ പന്തിരാങ്കാവിൽ നിന്നും ഒരു പ്രതിയെ പിടികൂടിയിരുന്നു. വാഹനത്തിനുള്ളിൽ ഇയാൾ ബഹളം വച്ചതിന് പിന്നാലെ നാട്ടുകാർ ഇടപെടുകയും ഇയാളെ മോചിപ്പിക്കുകയും ചെയ്യ്തു. “പോലീസ് ആണെങ്കിൽ തെളിവ് എവിടെ” എന്ന് ചോദിച്ചായിരുന്നു ഇവർ വാഹനം തടഞ്ഞത്.
ഈ ബഹളത്തിനിടയിൽ പ്രതി ഓടി രക്ഷപെടുകയായിരുന്നു. പിന്നാലെ നാട്ടുകാർ തടഞ്ഞ് വച്ച പോലീസുക്കാരെ പന്തിരങ്കാവ് പോലീസ് എത്തിയാണ് മോചിപ്പിച്ചത്. സംഭവത്തിന് പിന്നാലെ പ്രതിയെ രക്ഷപെടാൻ വഴിയൊരുക്കിയതിനും പോലീസ്ക്കാരുടെ ജോലി തടസ്സപെടുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. രക്ഷപെട്ടയാൾക്കായി തിരച്ചിൽ തുടരുകയാണ്.
Latest news
ഡോ. മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ കബറടക്കം കുറ്റിപ്പുഴയിലെ സെന്റ് തോമസ് നഗറില്‍
തിരുവല്ല ;അമേരിയ്ക്കയില്‍ വാഹനാപകടത്തെത്തുടര്‍ന്ന് ചികത്സയില്‍ ഇരിയ്‌ക്കെ മരണപ്പെട്ട ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സഭാധ്യക്ഷന്‍ കാലം ചെയ്ത ഡോ. മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ ഭൗതിശരീരം സഭാ ആസ്ഥാനമായ തിരുവല്ല കുറ്റപ്പുഴയിലെ സെന്റ് തോമസ് നഗറില്‍ കബറടക്കാന്‍ തീരുമാനമായി.
ഇന്നലെ രാത്രി സഭാ ആസ്ഥാനത്ത് ചേര്‍ന്ന ബിഷപ്പുമാരുടെ പ്രത്യേക യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.ഇവിടത്തെ കത്തീഡ്രലിലായിരിക്കും ശുശ്രൂഷകള്‍ നടത്തുക. തീയതി പിന്നീട് തീരുമാനിക്കും.
യുഎസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 8 മുതല്‍ 10 വരെ ദിവസങ്ങള്‍ക്കുള്ളില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടക്കുമെന്ന് സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളില്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു ചര്‍ച്ചകള്‍ നടക്കുകയാണെന്നും സഭാ അധികൃതര്‍ പറഞ്ഞു.
പുതിയ മെത്രാപ്പൊലീത്തയെ തിരഞ്ഞെടുക്കുന്നത് വരെ സഭാ ചുമതലകള്‍ ബിഷപ്പുമാരുടെ ഒന്‍പതംഗ സമിതിക്കായിരിക്കും. ചെന്നൈ അതിഭദ്രാസനത്തിന്റെ ചുമതലയുള്ള ഡോ. സാമുവല്‍ മാര്‍ തെയോഫിലോസിന്റെ അധ്യക്ഷതയിലുള്ള സമിതി സംസ്‌കാര ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കും.
ബിഷപ്പുമാരായ ഡോ. സാമുവല്‍ മാര്‍ തെയോഫിലോസ്, ജോണ്‍ മാര്‍ ഐറേനിയോസ്, ജോഷ്വ മാര്‍ ബര്‍ന്നബാസ്, മാര്‍ട്ടിന്‍ മാര്‍ അപ്രേം, മാത്യൂസ് മാര്‍ സില്‍വാനിയോസ്, ഫാ. സിജോ പന്തപ്പള്ളില്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ചൊവ്വാഴ്ച യുഎസിലെ ഡാലസില്‍ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മെത്രാപ്പൊലീത്ത ഡാലസ് സിറ്റിയിലെ മെതഡിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഡാലസിലെ സില്‍വര്‍സിന്റില്‍ പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് മെത്രാപ്പൊലീത്തയുടെ നെഞ്ചിനും തലയ്ക്കും ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. ആന്തരാവയവങ്ങളിലുണ്ടായ രക്തസ്രാവം നിലയ്ക്കാന്‍ ശസ്ത്രക്രിയ നടത്തി.ഇതെത്തുടര്‍ന്ന് ആരോഗ്യ നിലയില്‍ നേരിയ പുരോഗതി കണ്ടെങ്കിലും ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രി 7 മണിയോടെ മരിച്ചു.
Latest news
അടഞ്ഞുകിടന്ന വീട്ടിൽക്കയറി വീട്ടുപകരണങ്ങൾ തല്ലി തകർത്തു; സംഭവം കോതമംഗലം രാമല്ലൂരിൽ
-
Latest news3 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news4 weeks ago
വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ
-
Local News4 weeks ago
കവിത വായ പൊത്തിപ്പിടിച്ചു, അലക്സ് കഴുത്തറുത്തു; അടിമാലിയിലെ ഫാത്തിമയുടെ ജീവനെടുത്തത് സ്വർണ്ണം കവരാനെന്ന് പ്രതികൾ
-
Latest news5 days ago
വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍
-
Latest news3 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
Latest news2 weeks ago
മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍
-
Latest news3 weeks ago
നദിയിൽ ബോട്ട് കീഴ്മേൽ മറിഞ്ഞ് അപകടം; 6 കുട്ടികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
-
Latest news1 week ago
ജോലിസ്ഥലത്തേയ്ക്ക് പുറപ്പെട്ട എസ് ഐയെ കാണാനില്ല; പോത്താനിക്കാട് പോലീസ് കേസെടുത്തു,തിരച്ചില്‍ ഊര്‍ജ്ജിതം