Latest news
“നിങ്ങൾഎടുക്കെന്ന്” എംഎൽഎ, എടുത്തിരിയ്ക്കും എന്ന് ഡിവൈഎസ്പിയും, വെല്ലുവിളി കോതമംഗലം കോടതി മുറ്റത്ത്; അന്തംവിട്ട് കാഴ്ചക്കാരും
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം;നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദ്ദേഹവുമായി നഗരത്തിൽ യൂഡിഎഫ് നടത്തിയ പ്രതിഷേധത്തെത്തുടർന്ന് പോലീസ് ചാർജ്ജ് ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് ഇന്നലെ കോതമംഗലം കോടതി പരിസരത്ത് നടന്നത് അസാധാര സംഭവങ്ങൾ.
ഈ കേസിൽ പ്രതികളായ മാത്യു കുഴൽനാടൻ എം എൽ എയെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും തിങ്കളാഴ്ച രാത്രി വൈകി കോതമംഗലം പോലീസ് ബലപ്രയോഗിച്ച് അറസ്റ്റുചെയ്തിരുന്നു.
ചൊവ്വാഴ്ച പുലർച്ചയോടെ പോലീസ് ഇരുവരെയും കോടതി മുമ്പാകെ ഹാജരാക്കി. അരമണിക്കുറോളം നീണ്ട നടപടികൾക്കൊടുവിൽ കോടതി ഇരുവർക്കും താൽക്കാലിക ജാമ്യം അനുവദിച്ചു.ഇന്നലെ രാവിലെ കോടതിയിൽ ഹാജരാകാനും നിർദ്ദേശിച്ചിരുന്നു.
ഇതുപ്രകാരം ഇരുവരും രാവിലെ കോടതിയിൽ ഹാജരായി.ഈ സമയം കോടതി പരിസരത്തേയ്ക്ക് പലഭാഗങ്ങളിൽ നിന്നായി പോലീസ് എത്തിയിരുന്നു.
കേസിൽ വിശദമായ വാദം നടക്കുകയും കോടതി ഉപാധികളോടെ ഇരുവർക്കും ജാമ്യം അനുവദിയ്ക്കുകയും ചെയ്തു.ഈ സമയം കോടതി പരസരത്ത് പോലീസ് വിന്യാസം ശക്തമായി.ഈ സമയം പാർട്ടി പ്രവർത്തകരും കൂട്ടംകൂട്ടമായി കോടതിയിലേയ്ക്ക് എത്തിയിരുന്നു.
കോടതി പരിസരത്ത് പ്രതിയെ “റാഞ്ചാൻ”പോലീസ് നീക്കം
12 മണിയോടെ ജാമ്യം ലഭിച്ച വിവരം അറിയിക്കാൻ മാത്യു കുഴൽനാടൻ എംഎൽഎയും മുഹമ്മദ് ഷിയാസും മാധ്യമങ്ങളെ കാണാനായി എത്തി.
ഇതിന് ശേഷം തിരച്ച് കോടതിയിലേയ്ക്കാൻ പോകവെ മുഹമ്മദ് ഷിയാസിനെ പിടുകുടാൻ പോലീസ് നടത്തിയ നീക്കം അൽപ്പനേരം അഭിഭാഷകരും പോലീസും തമ്മിലുള്ള സംഘർഷത്തിനും വഴിയൊരുക്കി.
കോടതി ജാമ്യം നൽകിയ പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ പറ്റില്ലന്നുള്ള കർശന നിലപാടിലായിരുന്നു അഭിഭാഷകർ.പോലീസ് ബലം പ്രയോഗിച്ച് കീഴടക്കാൻ ശ്രമിച്ചതോടെ അഭിഭാഷകരും പാർട്ടിപ്രവർത്തകരും ചേർന്ന് മുഹമ്മദ് ഷിയാസിനെയും എം എൽ എയും ഉന്തിത്തള്ളി കോടതി മുറ്റത്തെത്തിച്ചു.
ഇവിടടെയും പോലീസ് പിന്നാലെ എത്തി.ഈ സമയം വലയം ചെയ്തിരുന്ന പാർട്ടി പ്രവർത്തകരോട് ദൂരേയ്ക്ക് മാറാൻ മാത്യു കുഴൽനാടൻ നിർദ്ദേശിച്ചു.പിന്നീട് മുഹമ്മദ് ഷിയാസിനെ വിളിച്ചുവരുത്തി ഒപ്പം നിർത്തി,പോലീസിനോട് നിങ്ങൾ എടുക്ക് എന്ന് ആക്രോശിച്ച് മുന്നോട്ടുവന്നു.
എടുക്കും ,എടുത്തിരിയ്ക്കും .സാർ പറയുമ്പോൾ എടുക്കേണ്ട കാര്യമില്ലല്ലോ, എടുത്തിരിയ്ക്കും എന്നും മറ്റും ഈ സമയം പോലീസംഘത്തിലെ ഡിവൈഎസ്പി പ്രതികരിച്ചു.
തുടർന്ന് അഭിഭാഷകർ ഇരുവരെയും കോടതി മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഇതോടെയാണ് രംഗം ശാന്തമായത്.പൊതുമുതൽ നിശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള കേസിലാണ് മുഹമ്മദ് ഷിയാസിന് കോടതി ഉപാധികളോടെ ആദ്യം ജാമ്യം അനുവദിച്ചത്.
പിന്നീട് മുഹമ്മദ് ഷിയാസിനെതിരെയുള്ള മറ്റ് കേസുകൾ കൂടി പോലീസ് കോടതിയിൽ എത്തിച്ചു.ഈ സമയം കോടതി പരിസരത്ത് വീണ്ടും പോലീസ് വിന്യാസം വർദ്ധിപ്പിച്ചിരുന്നു.
കോടതി കെട്ടിടത്തിന്റെ ഇടനാഴികളിലും കോടതി മുറിക്ക് ചുറ്റും പോലീസ് നിരന്നു.മുറ്റത്ത് പോലീസുകാരെ മുട്ടാതെ നടക്കാൻ കഴിയില്ലന്ന അവസ്ഥയും സംജാതമായി.
ആകാംക്ഷയുടെ മുൾമുനയിൽ മണിക്കൂറികൾ
ഇതോടെ കോടതി മുറിക്ക് പുറത്തിറങ്ങിയാൽ മുഹമ്മദ് ഷിയാസിനെ പോലീസ് പിടികൂടുമെന്നുള്ള അഭ്യൂഹങ്ങളും പ്രചരിച്ചു.ഇതോടെ പാർട്ടി പ്രവർത്തകരും ജാഗരൂകരായി.
കേസിൽ രാത്രിയിലും കോടതി വാദം കേട്ടു.ഇടയ്ക്ക് കോടതി പോലീസിനോട് റിപ്പോർട്ടും ആവശ്യപ്പെട്ടിരുന്നു.രാത്രി എട്ടുമണിയോടടുത്ത് കോടതിയിൽ എത്തിയ അവസാനത്തെ കേസിലും മുഹമ്മദ് ഷിയാസിന് ജാമ്യം ലഭിച്ചു.
പിന്നാലെ കുഴൽനാടനും ഷിയാസും മാധ്യമങ്ങളെ കണ്ട് ,രാവിലെ മുതൽ നടന്ന നിയമപോരാട്ടത്തെക്കുറിച്ചും ഇടയ്ക്കുണ്ടായ പോലീസ് ഇടപെടലുകളെക്കുറിച്ചും വിശദമാക്കി.കേസുകൾ കെട്ടിച്ചമച്ചതാണെന്നും കോടതികളിൽ വിശ്വമുണ്ടെന്നും നിയമപരമായി നേരിടുമെന്നും എംഎൽഎ പറഞ്ഞു.
എംഎൽഎയും സംഘവും കോടതി പരിസരത്തുനിന്നും പിരഞ്ഞതിന് ശേഷമാണ് പോലീസ് ഇവിടെ നിന്നും പിൻവാങ്ങിയത്.ഈ കേസുകളിൽ പോലീസ് അമിത താൽപര്യവും തിടുക്കവും പ്രകടമാക്കിയെന്നും ഇത് ഷിയാസിനെ എങ്ങിനെ എങ്കിലും ജയിലിലാക്കുക എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനായിരുന്നെന്നും മറ്റുമുള്ള വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.
വീഡിയോ കാണാം.ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യണെ..
Latest news
മുന്‍ സുഹൃത്തുമായി വാക്കേറ്റവും കയ്യാങ്കളിയും,കാറിന്റെ ചില്ലുപൊട്ടി, കൂട്ടുകാരുമായി എത്തി നൈറ്റ് കഫേ തകര്‍ത്തു;യുവതി അടക്കം 4 പേര്‍ പിടിയില്‍
കൊച്ചി;നൈറ്റ് കഫേ അടിച്ചു തകര്‍ക്കുകയും ഉടമകളെയും ജീവനക്കാരെയും ആക്രമിച്ച് പരിക്കേല്‍പ്പിയ്ക്കുകയും ചെയ്ത സംഭവത്തില്‍ യുവതി അടക്കം 4 പേര്‍ അറസ്റ്റില്‍.
കൊച്ചി പനമ്പിള്ളിനഗര്‍ ഷോപ്പിങ് കോംപ്ലക്‌സിലെ സാപിയന്‍സ് കഫറ്റീരിയാണ് അടിച്ചുതകര്‍ത്തത്.
കോട്ടയം ചങ്ങനാശേരി സ്വദേശിനി ലീന (26), ഇടുക്കി കട്ടപ്പന മേപ്പാറ ഏഴാച്ചേരില്‍ ജെനിറ്റ് (23), വയനാട് കല്‍പറ്റ മുണ്ടേരി പറമ്പില്‍ ഹൗസില്‍ മുഹമ്മദ് സിനാന്‍ (22), കോട്ടയം ചങ്ങനാശേരി നാലുകോടി ഇടശ്ശേരി ഹൗസില്‍ ആദര്‍ശ് ദേവസ്യ (22) എന്നിവരാണെയാണ് സംഭവവുമായി ബന്ധപ്പെട്ട് സൗത്ത് പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.
സംഭവത്തില്‍ കണ്ടാലറിയാവുന്ന 4 പേര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
കഫറ്റീരിയയില്‍ ഭക്ഷണം കഴിക്കാനെത്തിയ ലീനയും മുന്‍സുഹൃത്തും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയുമുണ്ടായിരുന്നു.
മദ്യലഹരിയിലായിരുന്ന ലീനയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘര്‍ഷത്തിലാണ് കലാശിച്ചത്.ഇതിനിടയില്‍ ഇവര്‍ എത്തിയ കാറിന്റെ ചില്ല് തകര്‍പ്പെടുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ലീന പനമ്പിള്ളിനഗറില്‍ത്തന്നെ ഉണ്ടായിരുന്ന യുവാക്കളെയും കൂട്ടിയെത്തി രാത്രി പത്തേകാലോടെ അക്രമം അഴിച്ചുവിടുകയായിരുന്നു.
ബേസ് ബോള്‍ ബാറ്റ്, ഇരുമ്പുവടി എന്നിവ ഉപയോഗിച്ചുള്ള അടിയേറ്റു കടയുടമ ഫോര്‍ട്ട്‌കൊച്ചി സ്വദേശി അമന്‍ അഷ്‌കറിനും പാര്‍ട്ണര്‍ക്കും സുഹൃത്തിനും രണ്ടു ജീവനക്കാര്‍ക്കും പരുക്കേറ്റു.
കടയിലെ സാധനസാമഗ്രികളും തല്ലിത്തകര്‍ത്തു.
സ്ഥലത്തെത്തിയ സൗത്ത് പൊലീസ് ലീന ഉള്‍പ്പെടെ 4 പേരെ പിടികൂടി.എന്നാല്‍, മറ്റുള്ളവര്‍ കടന്നുകളഞ്ഞു.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Latest news
നിശ്ചിത സമയം കഴിഞ്ഞും ക്യൂവില്‍ 150-ലേറെപ്പേര്‍; കോതമംഗലം നെല്ലിക്കുഴിയില്‍ വോട്ടെടുപ്പ് അവസാനിച്ചത് രാത്രി 9-ന്
കോതമംഗലം; ഇടുക്കി പാര്‍ളിമെന്റ് മണ്ഡലത്തിലെ കോതമംഗലം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നെല്ലിക്കുഴി പഞ്ചായത്ത് ഹൈസ്‌കൂളില്‍ സജ്ജീകരിച്ചിരുന്ന 102-ാം നമ്പര്‍ ബൂത്തില്‍ രാത്രിയിലും വോട്ടെടുപ്പ് .
നിശ്ചിത സമയം കഴിഞ്ഞ് ഏകദേശം മൂന്നുമണിക്കോളം ഇവിടെ വോട്ടെടുപ്പ് നടന്നു.നടപടികള്‍ അവസാനിപ്പിക്കുമ്പോള്‍ രാത്രി 9 മണിയോടടുത്തിരുന്നെന്നാണ് അറിയുന്നത്.
ഈ ബൂത്തില്‍ 1400-ല്‍പ്പരം വോട്ടര്‍മാരുണ്ട്്.വോട്ടെടുപ്പ് സമയം അവസാനിയ്ക്കുന്ന 6 മണിയോടടുത്തപ്പോള്‍ ഏകദേശം 934 വോട്ടുകള്‍ മാത്രമാണ് പോള്‍ ചെയ്തിരുന്നത് എന്നാണ് സൂചന.
അറ് മണിക്ക് ശേഷംഏകദേശം 150-ലേറെ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി ക്യൂനില്‍ക്കുന്നുണ്ടായിരുന്നു.പോളിംഗ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് ടോക്കണ്‍ നല്‍കി,വോട്ട് ചെയ്യാന്‍ അവസരമൊരുക്കുകയായിരുന്നു.
മറ്റുബൂത്തുകളെ അപേക്ഷിച്ച് ഈ ബൂത്തില്‍ വോട്ടെടുപ്പ് മന്ദഗതിയില്‍ ആയിരുന്നെന്നാണ് ഇക്കാര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ചിലരുടെ പ്രതികരണം.
Latest news
ഐ എസ് എൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച് പരിശീലകസ്ഥാനമൊഴിഞ്ഞു ; നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ് അംഗങ്ങൾ
കൊച്ചി ; ഐ.എസ്.എലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച് സ്ഥാനമൊഴിഞ്ഞു. ക്ലബും വുകോമനോവിച്ചും തമ്മില്‍ പരസ്പരധാരണയോടെ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. വുകോമനോവിച്ച് നല്‍കിയ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ്, അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകളുമറിയിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ക്ലബ് ഇക്കാര്യം പങ്കുവെച്ചത്.ഐ.എസ്.എല്‍. സീസണില്‍ സെമി കാണാതെ ബ്ലാസ്റ്റേഴ്സ് പുറത്തായതിനു പിന്നാലെയാണ് സ്ഥാനമൊഴിയല്‍. 2021-ലാണ് സെർബിയയുടെ മുൻ താരമായ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഇവാന്റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനങ്ങള്‍ നടത്തി.
മൂന്നുവർഷം തുടർച്ചയായി ഐ.എസ്.എല്‍. പ്ലേ ഓഫിലെത്താൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു. ഇവാൻ സ്ഥാനമേറ്റെടുത്ത ആദ്യ വർഷം റണ്ണേഴ്സ് അപ്പാവുകയും ചെയ്തു.
ഇവാന്റെ വരവോടെ, പോയിന്റുകളുടെ കണക്കിലും ഗോള്‍ സ്കോറുകളുടെ കണക്കിലും ബ്ലാസ്റ്റേഴ്സ് ബഹുദൂരം മുന്നേറി. 2022-ലാണ് ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്.
Latest news
ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്
ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.
പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Latest news
വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ
മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു
-
Latest news4 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news3 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news3 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news3 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news1 week ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized3 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news4 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ
-
Latest news3 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്