News
ബാബുവിന് ഭക്ഷണവും വെള്ളവും നല്കി , മുകളിലേയ്ക്ക് എത്തിക്കാനും നീക്കം തുടങ്ങി ; ആശ്വാസ തീരത്ത് കേരളം

പാലക്കാട്: മലമ്പുഴ ചെറാട് മലയില്‍ 700 അടിയോളം താഴെ പാറ ഇടുക്കില് കുടുങ്ങിയ ബാബുവിന് വെള്ളവും ഭക്ഷണവും നല്‍കിയെന്ന് നല്കി രക്ഷപ്രവര്‍ത്തകര്‍.
ഒരു മണിക്കൂര്‍ മുമ്പാണ് കരസേന സംഘത്തിലെ ബാല എന്ന ഉദ്യോഗസ്ഥന് വടംവഴി താഴേയ്ക്കിറങ്ങി ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ചത്.
ഏകദേശം രണ്ട് രാത്രിയ്ക്കും ഒരു പകലിനും ശേഷമാണ് ബാബുവിന് കുടിവെള്ളവും ഭക്ഷണവും എത്തിച്ചുനല്കുന്നതിനുള്ള രക്ഷപ്രവര്‍ത്തകരുടെ നീക്കം വിജയിച്ചിരിയ്ക്കുന്നത്.ബാബുവിനെ ഇവിടെ നിന്നും എങ്ങിനെ സുരക്ഷിത സ്ഥാനത്തേയ്ക്ക് എത്തിയ്ക്കും എന്നതിനെക്കുറിച്ചാണ് ഇനി അറിയാനുള്ളത്.
വരും മണിക്കൂറുകളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാവുമെന്നാണ് സൂചന.മലയുടെ മുകളില്‍ എത്തിച്ച് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം സുരക്ഷ കേന്ദ്രത്തിലേ്ക്ക് മാറ്റുമെന്നാണ് ബന്ധപ്പെട്ട അധികൃതരില്‍ നിന്നും കിട്ടുന്ന വിവരം.
700 അടിയോളം താഴെ മലയിടുക്കില്‍ കുടുങ്ങിയ ചേറാട് സ്വദേശിനി റഷീദയുടെ മകന് ബാബു(23)വിനെ രക്ഷിയ്ക്കുന്നതിനുള്ള കരസേനയുടെ നീക്കമാണ് നേരം പുലര്‍ന്നതോടെ വിജയത്തിലേയ്ക്ക് എത്തിയിരിയ്ക്കുന്നത്.
സ്ഥലത്ത് മെഡിയ്ക്കല്‍ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. കളക്ടറും എസ് പിയും ഷാഫി പറമ്പില്‍ എം എല്‍ എയും അടക്കമുള്ളവര്‍ സ്ഥലത്ത് ക്യാമ്പ ചെയ്ത് അനുനിമിഷം രക്ഷപ്രവര്ത്തനങ്ങളെക്കുറിച്ചുള്ള സ്ഥിതിഗതികള്‍ വിലയരുത്തുന്നുണ്ട്.
ഇന്നലെ രാത്രി 11 മണിയോടെ സ്ഥലത്തെത്തിയ സേനാംഗങ്ങള്‍ മലയിലൂടെ ബാബു കുടുങ്ങിയ ഭാഗത്തേയ്ക്ക് എത്താന്‍ നീക്കം ആരംഭിച്ചിരുന്നു.ഇതാണ്് നേരം പുലര്‍ന്നതോടെ ഫലപ്രാപ്തിയിലേയ്ക്ക് എത്തിയത്.
രക്ഷപ്രവര്‍ത്തകര്‍ ബാബുവുമായി സംസാരിയ്ക്കുന്നതിന്റെ ശബ്ദരേഖകള്‍ പുറത്തുവന്നിരുന്നു.ബാബു അപകടത്തില്‍പ്പെട്ടിട്ട് രണ്ട് രാത്രിയും ഒരു പകലും പിന്നിട്ടിരുന്നു.കൊടും ചൂടും കാറ്റും സിഹിച്ചാണ് ബാബു പാറയിടുക്കില്‍ കഴിഞ്ഞിരുന്നു.
ബാബു തന്നെയാണ് മൊബൈലില്‍ നിന്നും വിളിച്ച് താന്‍ അപകടത്തില്‍പ്പെട്ട വിവരം സുഹൃത്തുക്കളെയും അഗ്നിരക്ഷസേനയെയും അറിയിയ്ക്കുന്നത്.മലമുകളിലേയ്ക്ക് കയറുന്നതിനിടെ കാല്‍വഴുതി താഴേയ്ക്ക് വീണതിനെത്തുടര്‍ന്നാണ് ബാബു പാറയിടുക്കില്‍ കുടുങ്ങിയത്.ഇന്നലെ ഉച്ചയോടെ ഡ്രോണ്‍ പറത്തിയാണ് ബാബു എത്തപ്പെട്ട പാറയിടുക്ക് രക്ഷപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.
രക്ഷദൗത്യത്തിന് മുഖ്യമന്ത്രി കരസേനയുടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.ഇതെത്തുടര്‍ന്നാണ് ഇന്നലെ രാത്രി കൊച്ചിയില്‍ നിന്നും കരസേനയുടെ സംഘം ചേറാട് മലയില്‍ എത്തിയത്.നേരത്തെ സ്ഥലത്തെത്തിയ തൃശൂരില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി.രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.നേവി ഹെലികോപ്റ്റര്‍ നിരീക്ഷണത്തിനുശേഷം രക്ഷപ്രവര്‍ത്തനം ദുഷ്കരമാണെന്ന് കണ്ട് മടങ്ങുകയായിരുന്നു.
ബാബുവും മറ്റ് രണ്ട് കുട്ടികളുമായി ചേര്‍ന്നാണ് മലമ്പുഴ ചെറാട് മലയുടെ ചെങ്കുത്തായ കുറുമ്പാച്ചി മലയിലേക്ക് കയറിയത്. എന്നാല്‍ കുട്ടികള്‍ രണ്ടുപേരും പകുതിയെത്തിയപ്പോള്‍ തിരികെ പോയി. ബാബു മലമുകളിലേയ്ക്ക് കയറുകയായിരുന്നു.
മലയുടെ മുകളില്‍നിന്ന് കാല് തെന്നിവീണ ബാബു പാറക്കെട്ടിനിടയില്‍ കുടുങ്ങുകയായിരുന്നു.താഴെയുള്ളവരെ ബാബു ഫോണില്‍ വിവരമറിയിച്ചു.ചിലര്‍ മലമുകളിലെത്തി ബാബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടര്‍ന്ന് നേരം ഇരുട്ടിത്തുടങ്ങിയതോടെ അവര്‍ തിരിച്ചുപോന്നു. അപ്പോള്‍ ബാബു തന്നെ അപകടത്തില്‍പ്പെട്ട വിവരം തന്റെ ഫോണില്‍നിന്ന് അഗ്നിരക്ഷാസേനയെ വിളിച്ചറിയിക്കുകയായിരുന്നു.
സുഹൃത്തുക്കള്‍ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നല്‍കിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല.കുട്ടികള്‍ പറഞ്ഞ വിവരമനുസരിച്ച് രക്ഷാപ്രവര്‍ത്തകര്‍ ബാബു അകപ്പെട്ട സ്ഥലം കണ്ടെത്തി.
രാത്രിയോടെ ദേശീയ ദുരന്തനിവാരണസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടര്‍ന്നെങ്കിലും ദുര്‍ഘടമായതിനാല്‍ ബാബുവിനെ രക്ഷിക്കാനായില്ല. മലയുടെ കീഴില്‍ ബാബുവിന്റെ കുടുംബാംഗങ്ങളും പൊലീസും നാട്ടുകാരും ഇപ്പോഴും കാത്തുനില്‍ക്കുകയാണ്.
Latest news
യാത്രക്കാരുടെ സംതൃപ്തി സർവേയിൽ സിയാലിന് ചരിത്ര നേട്ടം

നെടുമ്പാശേരി;കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്(സിയാൽ) യാത്രക്കാരുടെ സംതൃപ്തി സർവേയിൽ വിമാനത്താവള ചരിത്രത്തിലെ ഏറ്റവും ഉയർന്ന റാങ്കിംഗ് ലഭിച്ചു.
ആഗോളതലത്തിൽ വിമാനത്താവള പ്രവർത്തനങ്ങൾ ഏകീകരിക്കുന്ന എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എ സി ഐ ) നടത്തിയ യാത്രക്കാരുടെ സംതൃപ്തി സർവേയിലാണ് സിയാൽ 5ൽ 4.99 എന്ന സ്കോർ നേടി, അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയത്.
വിമാനത്താവളത്തിന്റെ 23 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്.2022ലെ ആദ്യ പാദത്തിൽ ലോകത്തിലെ 244 വിമാനത്തലവളങ്ങളിലാണ് എ സി ഐ സർവ്വേ നടത്തിയത്.
വിമാനത്താവങ്ങളിലെ പുറപ്പെടൽ യാത്രക്കാർക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും ടെർമിനലുകളിലെ വൃത്തിയുമെന്നയിരുന്നു ആദ്യപാദ സർവേയിലെ പ്രധാന വിഷയങ്ങൾ.എല്ലാ വിമാന സർവീസുകളുടെയും വിവിധ പ്രായ വിഭാഗത്തിൽപെടുന്നവരുടെയും പ്രാതിനിധ്യം ഉറപ്പാക്കി എ സി ഐ വിശദമായി നടത്തുന്ന സർവേയാണിത്.
5 പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സർവ്വേ നടത്തിയത്ത്.എയർപോർട്ട് ശുചിത്വം,സുരക്ഷ സംവിധാനങ്ങൾ,വാഷ്റൂം-ടോയ്ലറ്റുകളുടെ ലഭ്യത,ഗേറ്റ് ഏരിയകളിലെ വിശ്രമ സൗകര്യം,എയർപോർട്ടിൽ എത്താനുള്ള മാർഗ്ഗം തുടങ്ങിയവനായിരുന്നു മാനദണ്ഡങ്ങൾ.
സിയാലിന്റെയും അനുബന്ധ എജൻസികളുടെയും ഒറ്റക്കെട്ടായ പ്രവർത്തനമാണ് കൊച്ചി വിമാനത്താവളത്തിന്റെ ഉയർന്ന റാങ്ക് ലഭിക്കാൻ കാരണമെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു.
Latest news
നെല്ലിക്കുഴി കവർച്ച;ഷാജഹാൻ പടിയിൽ,കൃത്യം നടത്തിയത് കണ്ണൂർ ജിയിലിൽ നിന്നും മോചിതനായതിന് പിന്നാലെ

കോതമംഗലം;സൂപ്പർ മാർക്കറ്റ് കുത്തി തുറന്ന് പണം അപഹരിച്ച കേസിൽ ഒരാൾ പിടിയിൽ.
ഇരമല്ലൂർ നെല്ലിക്കുഴി പൂമറ്റം കവലയിൽ തേലക്കാട്ട് വീട്ടിൽ ഷാജഹാൻ (45) ആണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം നെല്ലിക്കുഴിയിലെ സൂപ്പർ മാർക്കറ്റിന്റെ ഷട്ടർ കുത്തി തുറന്ന് കൗണ്ടറിൽ ഉണ്ടായിരുന്ന പണം കവർന്ന് രക്ഷപെടുകയായിരുന്നു.
പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് നടത്തിയ നീക്കത്തിലാണ് പെരുമ്പാവൂരിൽ നിന്നും ഷാജഹാൻ പിടിയിലായത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലെ മോഷണകേസുകളിൽ ഇയാൾ പ്രതിയാണ്.
മോഷണ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്ന ഷാജഹാൻ കഴിഞ്ഞ മാസം ശിക്ഷ കഴിഞ്ഞ് ഇറങ്ങിയിരുന്നു.ജയിലിൽ നിന്നിറങ്ങി ദിവസങ്ങൾക്കുള്ളിലാണ് ഇയാൾ നെല്ലിക്കുഴിയിൽ കവർച്ച നടത്തിയത്.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ അനീഷ് ജോയ്, എസ്.ഐ മാരായ കെ.എസ്.ഹരിപ്രസാദ്, അജി, എ.എസ്.ഐ മാരായ കെ.എം.സലിം. എം.എം.റജി, എസ്.സി.പി.ഒ മാരായ റ്റി.ആർ.ശ്രീജിത്ത്, നിജാസ്, നിഷാന്ത് കുമാർ, നിയാസ് മീരാൻ എന്നിവരാണ് ഉണ്ടായിരുന്നത്.
Latest news
ലൈല മരണപ്പെട്ടത് വിഷബാധ മൂലം ; അലിമുത്തിന്റെ മൊഴിയിൽ പൊരുത്തക്കേട്; ദരൂഹതയകറ്റാൻ പോലീസ് ഇടപെടൽ ശക്തം

കോതമംഗലം; വീട്ടിൽ അവശനിലയിൽ കാണപ്പെട്ട യുവതി മരിച്ചത് ശക്തിയേറിയ വിഷം ഉള്ളിച്ചെന്നിട്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ സൂചന.ദൂരൂഹത അകറ്റാൻ പോലീസ് ഇടപെടൽ ശക്തം.
നേര്യമംഗലം മുഞ്ചക്കൽ ഇബ്രാഹിമിന്റെ മകൾ ലൈലയാണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ ലൈലയെയും ബന്ധുവെന്ന് പറയപ്പെടുന്ന അലിമുത്തിനെയും നെല്ലിമറ്റത്തെ വാടകവീട്ടിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.
ഊന്നുകൽ പോലീസെത്തി ഇവരെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.ലൈല താമസിയാതെ മരണപ്പെട്ടു.അലിമുത്ത് കളമശേരി മെഡിക്കൽ കോളേജിൽ ചികത്സയിലാണ്.
ഇന്നലെ ലൈയുടെ മൃതദ്ദേഹം ഇന്നലെ പോസ്റ്റുമോർട്ടം നടത്തി.ശക്തിയേറിയ വിഷം ഉള്ളിൽച്ചന്നതെന്നത് മൂലമാണ്് മരണപ്പെട്ടതെന്നാണ് പ്രാഥമീക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന.
കൽക്കണ്ടം പൊടിച്ച് കഴിച്ചിരുന്നെന്നും തുടർന്നാണ് അവശരായതെന്നും അലിമുത്ത് പോലീസിനോട് വ്യക്തമാക്കിയിരുന്നു.കൽക്കണ്ടത്തിൽ നിന്നും വിഷബാധയുണ്ടാവാൻ സാധ്യതയില്ലന്നാണ് പോലീസ് നിഗമനം.സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും രാസപരിശോധന ഫലം കൂടി ലഭ്യമായാലെ കൃത്യാമായ വിവരങ്ങൾ വ്യക്തമാവു എന്നാണ് പോലീസ് പറയുന്നത്.
-
News5 months ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News4 months ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
News3 months ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
Latest news3 weeks ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
News7 months ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
Latest news1 week ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
News8 months ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
Film News8 months ago
തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ