M4 Malayalam
Connect with us

News

ബാബു..ഞങ്ങളെത്തി , പേടിയ്ക്കണ്ട; ആത്മവിശ്വാസം പകര്‍ന്ന് സൈന്യം , ചേറാട് മലയില്‍ രക്ഷപ്രവര്‍ത്തനം ഊര്‍ജ്ജിതം

Published

on

പാലക്കാട്: ബാബു ഞങ്ങളെത്തി ,പേടിയ്ക്കണ്ട ….ഞങ്ങളെത്തി,നിന്നെ താഴെയിറക്കും…
ചേറാട് മലയില്‍ 700 അടിയോളം താഴെ പാറ ഇടുക്കില്‍ കുടുങ്ങിയ ബാബുവുമായി കരസേന സംഘത്തിലെ മലയാളി അംഗം ഉച്ചത്തില്‍ നടത്തിയ സംഭഷണത്തിന്റെ ആദ്യഭാഗം ഇതാണ്.
ഇങ്ങിനെ.

പുലര്‍ച്ചെ 4 മണിയോടടുത്താണ് ബാബുവിന് ആത്മവിശ്വാസം പകരുന്നതിന് ലക്ഷ്യമിട്ടുള്ള സൈന്യത്തിന്റെ ഇടപെടലുണ്ടായത്.ബാബുവിന്റെ അവസ്ഥ തിരിച്ചറിയുക എന്നുള്ള ലക്ഷ്യവും സൈന്യത്തിന്റെ ഈ നീക്കത്തിന് പിന്നിലുണ്ടായിരുന്നു.

സൈനീകന്റെ വാക്കുകളോട് ബാബു പ്രതികരിയ്ക്കുന്നുണ്ടായിരന്നെന്നാണ് തുടര്‍ന്നുള്ള സംഭാഷണങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.അലറി സംസാരിയ്ക്കണ്ടെന്നും ക്ഷീണിയ്ക്കുമെന്നും മറ്റുമാണ് പുറത്തുവന്നിട്ടുള്ള സൈനീകന്റെ ശബ്ദരേഖയിലെ അവസാന ഭാഗത്ത് കേള്‍ക്കുന്നത്.

ലഫ്റ്റനന്റ് കേണല്‍ ഹേമന്ദ്‌രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

700 അടിയോളം താഴെ മലയിടുക്കില്‍ കുടുങ്ങിയ ചേറാട് സ്വദേശിനി റഷീദയുടെ മകന്‍ ബാബു(23)വിനെ രക്ഷിയ്ക്കുന്നതിനുള്ള കരസേനയുടെ നീക്കം നേരം പുലര്‍ന്നതോടെ വേഗത്തിലായിട്ടുണ്ട്.ഭക്ഷണവും വെള്ളവും എത്തിയ്ക്കുന്നതിനാണ് മുഖ്യപരിഗണന.

സ്ഥലത്ത് മെഡിയ്ക്കല്‍ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. കളക്ടറും എസ് പിയും ഷാഫി പറമ്പില്‍ എം എല്‍ എയും അടക്കമുള്ളവര്‍ സ്ഥലത്ത് ക്യാമ്പ ചെയ്ത് അനുനിമിഷം രക്ഷപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സ്ഥിതിഗതികള്‍ വിലയരുത്തുന്നുണ്ട്.

ഇന്നലെ രാത്രി 11 മണിയോടെ സ്ഥലത്തെത്തിയ സേനാംഗങ്ങള്‍ മലയിലൂടെ ബാബുകുടുങ്ങിയ ഭാഗത്തേയ്ക്ക് എത്താന്‍ നീക്കം ആരംഭിച്ചിരുന്നു.ഇതാണ്് നേരം പുലര്‍ന്നതോടെ ഫലപ്രാപ്തിയിലേയ്ക്ക് അടുക്കുന്നത്.

അവശനാണെങ്കിലും ബാബു ചോദ്യങ്ങളോട് പ്രതികരിയ്ക്കുന്നുണ്ടെന്നാണ് രക്ഷപ്രവര്‍ത്തകരില്‍ നിന്നും മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള വിവരം.

രക്ഷപ്രവര്‍ത്തകര്‍ ബാബുവുമായി സംസാരിയ്ക്കുന്നതിന്റെ ശബ്ദരേഖകള്‍ പുറത്തുവന്നിട്ടുണ്ട്.ബാബു വെള്ളം ചോദിച്ചു എന്നാണ് രക്ഷപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

ബാബു അപകടത്തില്‍പ്പെട്ടിട്ട് രണ്ട് രാത്രിയും ഒരു പകലും പിന്നിട്ടു.ഇതുവരെ വെള്ളമോ ഭക്ഷണമോ എത്തിച്ച് നല്‍കാന്‍ കഴിയാത്തതാണ് പ്രധാന വെല്ലുവിളിയായിരിയ്ക്കുന്നത്.കൊടും ചൂടും കാറ്റും സിഹിച്ചാണ് ബാബു പാറയിടുക്കില്‍ കഴിയുന്നത്.

ബാബു തന്നെയാണ് മൊബൈലില്‍ നിന്നും വിളിച്ച് താന്‍ അപകടത്തില്‍പ്പെട്ട വിവരം സുഹൃത്തുക്കളെയും അഗ്നിരക്ഷസേനയെയും അറിയിയ്ക്കുന്നത്.മലമുകളിലേയ്ക്ക് കയറുന്നതിനിടെ കാല്‍വഴുതി താഴേയ്ക്ക് വീണതിനെത്തുടര്‍ന്നാണ് ബാബു പാറയിടുക്കില്‍ കുടുങ്ങിയത്.

ഇന്നലെ ഉച്ചയോടെ ഡ്രോണ്‍ പറത്തിയാണ് ബാബു എത്തപ്പെട്ട പാറയിടുക്ക് രക്ഷപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.സ്ഥലത്ത് തമ്പടിച്ചാണ് കളക്ടറും എസ് പിയും അടക്കമുള്ളവര്‍ രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

രക്ഷദൗത്യത്തിന് മുഖ്യമന്ത്രി കരസേനയുടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.ഇതെത്തുടര്‍ന്നാണ് രാത്രി കൊച്ചിയില്‍ നിന്നും കരസേനയുടെ സംഘം ചേറാട് മലയില്‍ എത്തിയത്.നേരത്തെ സ്ഥലത്തെത്തിയ തൃശൂരില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി.രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.നേവി ഹെലികോപ്റ്റര്‍ നിരീക്ഷണത്തിനുശേഷം രക്ഷപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് കണ്ട് മടങ്ങുകയായിരുന്നു.

ഹെലികോപ്റ്ററിന് യുവാവ് കുടുങ്ങിക്കിടക്കുന്ന മലയിടുക്കില്‍ എത്താന്‍ ബുദ്ധിമുട്ടാണെന്നാണ് വിവരം.യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പാലക്കാട് കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് ഇന്നലെ ഉച്ചയോടെ മാധ്യമങ്ങളോട് വ്യക്തമാക്കി.

ബാബുവും മറ്റ് രണ്ട് കുട്ടികളുമായി ചേര്‍ന്നാണ് മലമ്പുഴ ചെറാട് മലയുടെ ചെങ്കുത്തായ കുറുമ്പാച്ചി മലയിലേക്ക് കയറിയത്. എന്നാല്‍ കുട്ടികള്‍ രണ്ടുപേരും പകുതിയെത്തിയപ്പോള്‍ തിരികെ പോയി. ബാബു മലമുകളിലേയ്ക്ക് കയറുകയായിരുന്നു.

മലയുടെ മുകളില്‍നിന്ന് കാല്‍ തെന്നിവീണ ബാബു പാറക്കെട്ടിനിടയില്‍ കുടുങ്ങുകയായിരുന്നു.താഴെയുള്ളവരെ ബാബു ഫോണില്‍ വിവരമറിയിച്ചു.ചിലര്‍ മലമുകളിലെത്തി ബാബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തുടര്‍ന്ന് നേരം ഇരുട്ടിത്തുടങ്ങിയതോടെ അവര്‍ തിരിച്ചുപോന്നു. അപ്പോള്‍ ബാബു തന്നെ അപകടത്തില്‍പ്പെട്ട വിവരം തന്റെ ഫോണില്‍നിന്ന് അഗ്നിരക്ഷാസേനയെ വിളിച്ചറിയിക്കുകയായിരുന്നു.

സുഹൃത്തുക്കള്‍ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നല്‍കിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല.കുട്ടികള്‍ പറഞ്ഞ വിവരമനുസരിച്ച് രക്ഷാപ്രവര്‍ത്തകര്‍ ബാബു അകപ്പെട്ട സ്ഥലം കണ്ടെത്തി.

എന്നാല്‍, രാത്രിയായിട്ടും രക്ഷാസംഘത്തിന് മുകളിലെത്തി ബാബുവിനെ താഴെയിറക്കാന്‍ സാധിച്ചിട്ടില്ല. മൊബൈല്‍ റെയ്ഞ്ച് ഇല്ലാത്തതും വെളിച്ചക്കുറവും പ്രതിസന്ധിയാണ്.

രാത്രിയോടെ ദേശീയ ദുരന്തനിവാരണസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടര്‍ന്നെങ്കിലും ദുര്‍ഘടമായതിനാല്‍ ബാബുവിനെ രക്ഷിക്കാനായില്ല. മലയുടെ കീഴില്‍ ബാബുവിന്റെ കുടുംബാംഗങ്ങളും പൊലീസും നാട്ടുകാരും കാത്തുനില്‍ക്കുകയാണ്.

ഇന്ന് രാവിലെ വീണ്ടും രക്ഷാപ്രവര്‍ത്തകര്‍ മലയിലേക്ക് പോയെങ്കിലും ബാബുവിന്റെ അടുത്തേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. കാലുകളില്‍ മുറിവും പേശീവേദനയുമായിട്ടാണ് ബാബു ഇപ്പോള്‍ പാറയിടുക്കില്‍ കഴിയുന്നത്.

1 / 1

Latest news

കൊടുംചൂടിൽ വലഞ്ഞ് യാത്രക്കാർ: അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ട്രെയിൻ പിടിച്ചിട്ടത് ഒരു മണിക്കൂറോളം, മുന്നറിയിപ്പ് നൽകിയില്ലെന്നും ആക്ഷേപം

Published

on

By

കോഴിക്കോട്: കൊടുംചൂടിൽ യാത്രക്കാരെ വലച്ച് റെയിൽവേ. പാതയിലെ അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ഏറനാട് എക്സ്പ്രസ് കോഴിക്കോട് പിടിച്ചിട്ടത് ഒരു മണിക്കൂറോളം.

ഉച്ചയ്ക്ക് 12:30ന് കോഴിക്കോട് എത്തുന്ന 16606 നമ്പർ തിരുവനന്തപുരം മാംഗളൂരു ഏറനാട് എക്സ്പ്രസ്സാണ് ഇന്നലെ വൈകി 12:53ന് കോഴിക്കോടെത്തി 1:57 ന് പുറപ്പെട്ടത്.

പതിവിലും ചൂട് കനക്കുന്ന ഈ അവസരത്തിലും അറ്റകുറ്റപ്പണി നിർത്തിവച്ച് ട്രെയിൻ പോകാൻ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും മഴയ്ക്ക് മുന്നേ തീർക്കേണ്ട പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത് എന്നായിരുന്നു റെയിൽവേയുടെ വിശദീകരണം.
ട്രെയിൻ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ മുന്നറിയിപ്പൊന്നും നൽകിയില്ലെന്നും യാത്രക്കാർ ആരോപിച്ചു.

1 / 1

Continue Reading

Latest news

അനുവദിച്ച തീയതി പുതുക്കി നൽകിയില്ല: ഡ്രൈവിംഗ് ടെസ്റ്റ് പ്രതിസന്ധിയിൽ, ആർടിഒ ഓഫീസിലെത്തി അപേക്ഷകരുടെ പ്രതിഷേധം

Published

on

By

കാക്കനാട്: അനുവദിച്ച തീയതി പുതുക്കി നൽകാത്തതിനെ തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങിയതിനെതിരെ അപേക്ഷകർ ആർടിഒ ഓഫീസിലെത്തി പ്രതിഷേധം അറിയിച്ചു.
കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവരും പുറം സ്ഥലങ്ങളിൽ പഠിക്കാൻ പോകേണ്ടവരുമുൾപ്പെടെ ഒട്ടേറെ പേരാണ് അടിയന്തരമായി പുതിയ തീയതി ആവശ്യപ്പെട്ട് ആർടിഒ ഓഫീസിൽ എത്തിയത്.

എന്നാൽ ആര്‍ടിഒ കെ.മനോജ് സ്ഥലത്തില്ലാതിരുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും അപേക്ഷകർ ജോയിൻറ് ആർടിഒ കെ. ആർ സുരേഷിന്റെ ചെമ്പറിലേക്ക് കൂട്ടത്തോടെ ഇടിച്ച് കയറുകയും ചെയ്തു.

ദിവസങ്ങൾ പരിശ്രമിച്ചശേഷമാണ് തീയതി കിട്ടിയതെന്നും അത് റദ്ദാക്കിയത് ന്യായമല്ലെന്നും വാദിച്ച അപേക്ഷകർ പ്രശ്നം പരിഹരിച്ച് ലഭിച്ച തീയതി പുനർസ്ഥാപിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ടു.

അതേസമയം ആര്‍ടിഒ തലത്തിൽ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന് മറുപടി നൽകിയ ജോയിൻറ് ആർടിഒ സംസ്ഥാനതലത്തിൽ നടപ്പാക്കിയ പരിഷ്കരണമാണെന്നും പരാതി മുകളിലേക്ക് അറിയിക്കാം എന്ന് ഉറപ്പ് നൽകുകയും ചെയ്തു.

ഇതോടെ ശാന്തരായ പ്രതിഷേധക്കാർ പിരിഞ്ഞ് പോയി.അപേക്ഷകരിൽ പലരും സ്കൂളുകളിലും എത്തി പരാതി ബോധിപ്പിച്ചെങ്കിലും തീയതി കിട്ടാതായതോടെ ഡ്രൈവിംഗ് സ്കൂളുകളും പ്രതിസന്ധിയിലാണ്.

1 / 1

Continue Reading

Latest news

ഒറ്റപ്പാലത്ത് വോട്ട് ചെയ്ത് മടങ്ങവേ കുഴഞ്ഞ് വീണ് വോട്ടേർക്ക് ദാരുണാന്ത്യം

Published

on

By

ഒറ്റപ്പാലം: ചുനങ്ങാട് വാണിവിലാസത്തിൽ വോട്ട് ചെയ്യാൻ എത്തിയ വോട്ടർ കുഴഞ്ഞ് വീണ് തൽക്ഷണം മരിച്ചു. വാണി വിലാസിനി മോഡേൺ കാട്ടിൽ ചന്ദ്രൻ (68)ആണ് മരിച്ചത്.

വോട്ട് ചെയ്ത് മടങ്ങവേ കുഴഞ്ഞ് വീണതിനെ തുടർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1 / 1

Continue Reading

Latest news

തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം:ദുരനുഭവം വിവരിച്ച് വിദേശി ദമ്പതികൾ

Published

on

By

തൃശൂർ: യുഎസിൽ നിന്നെത്തിയ വ്ലോഗര്‍ ദമ്പതിമാർക്ക് നേരെ തൃശ്ശൂർ പൂരത്തിനിടെ ലൈംഗിക അതിക്രമം നടത്തിയതായി ആരോപണം.

ലോകമാകെ യാത്ര വിവരണം ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന മക്കൻസി, കിനൻ എന്നിവർക്കാണ് ദുരനുഭവം ഉണ്ടായത്.

സംഭവത്തിന് പിന്നാലെ യുഎസ‍ുകാരികാരിയായ മക്കൻസിയും ബ്രിട്ടിഷുകാരനായ കിനിനും വീഡിയോ ദൃശ്യങ്ങൾ സഹിതം നേരിട്ട ദുരവസ്ഥ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചു.

പൂരനഗരിയിൽ കണ്ടുമുട്ടിയ ഒരാളോട് വിശേഷങ്ങൾ ചോദിച്ചറിയുമ്പോഴാണ് മക്കൻസിയെ അയാൾ ബലമായി ചുംബിക്കാൻ ശ്രമിച്ചത്. മക്കൻസി എതിർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

മക്കസി കുതറി മാറിയപ്പോൾ കിനാനും തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുന്നുണ്ട്. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ തന്റെ ജനനേന്ദ്രിയത്തിൽ സ്പർശിച്ചതായാണ് കീനൻ പറയുന്നത്.
ദൃശ്യങ്ങൾ പുറത്ത് വന്നെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
.

1 / 1

Continue Reading

Latest news

പണിയെടുക്കാൻ വാണിജ്യ റോബോട്ടുകൾ: വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ, ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല

Published

on

By

കൊച്ചി:മനുഷ്യനെപ്പോലെ സൂക്ഷ്മമായി പെരുമാറുന്ന റോബട്ടിനെ (ഹ്യൂമനോയ്ഡ് റോബട്ട്) അടുത്ത വർഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിൽ വിൽപനയ്ക്കെത്തിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക്.

ഇത്തരം റോബട്ടുകളെ വിപണയിൽ അവതരിപ്പിച്ച് വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നാണ് ടെസ്ല പ്രതിക്ഷിക്കുന്നത്.പുതിയ റോബോട്ടുകളെ പരീക്ഷണാടിസ്ഥാനത്തിൽ വിവിധ കമ്പനികൾ വികസിപ്പിച്ചുകൊണ്ടിരിക്കേയാണ് ടെസ്‌ലയുടെ പ്രഖ്യാപനം പുറത്തുവന്നിട്ടുള്ളത്.

ഫാക്ടറികളിലെ ജോലിക്ക് ഉപയോഗിക്കാവുന്ന യന്ത്രത്തിന് ഒപ്റ്റിമസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ വർഷം പരീക്ഷണ പ്രവർത്തനം തുടങ്ങുമെന്നും മസ്ക് നിക്ഷേപക യോഗത്തിൽ പറഞ്ഞു.

ഇതിനിടയിൽ ജപ്പാനിൽ ഹോണ്ട, ഹ്യുണ്ടായ് തുടങ്ങി കമ്പനികളും ഹ്യൂമനോയ്ഡുകളെ വികസിപ്പിക്കുന്നുണ്ടെന്നുമുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

1 / 1

Continue Reading

Trending

error: