News
പുലര്‍ച്ചെ കേള്‍ക്കുന്നത് ശുഭവാര്‍ത്ത ; ബാബുമായി സംസാരിച്ചെന്നും അടുത്തെത്തിയെന്നും കരസേന
പാലക്കാട്: 700 അടിയോളം താഴെ മലയിടുക്കില്‍ കുടുങ്ങിയ ചേറാട് സ്വദേശിനി റഷീദയുടെ മകന്‍ ബാബു(23)വിനെ രക്ഷിയ്ക്കുന്നതിനുള്ള കരസേനയുടെ നീക്കം വിജയത്തിലേയ്ക്ക്.
ഇന്നലെ രാത്രി 11 മണിയോടെ സ്ഥലത്തെത്തിയ സേനാംഗങ്ങള്‍ മലയിലൂടെ ബാബുകുടുങ്ങിയ ഭാഗത്തേയ്ക്ക് എത്താന്‍ നീക്കം ആരംഭിച്ചിരുന്നു.ഇതാണ്് ഇപ്പോള്‍ വിജയിത്തേയ്ക്ക് അടുക്കുന്നത്.
അവശനാണെങ്കിലും ബാബു ചോദ്യങ്ങളോട് പ്രതികരിയ്ക്കുന്നുണ്ടെന്നാണ് രക്ഷപ്രവര്‍ത്തകരില്‍ നിന്നും മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള വിവരം.
രക്ഷപ്രവര്‍ത്തകര്‍ ബാബുവുമായി സംസാരിയ്ക്കുന്നതിന്റെ ശബ്ദരേഖകള്‍ പുറത്തുവന്നിട്ടുണ്ട്.ബാബു വെള്ളം ചോദിച്ചു എന്നാണ് രക്ഷപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.
ബാബു അപകടത്തില്‍പ്പെട്ടിട്ട് രണ്ട് രാത്രിയും ഒരു പകലും പിന്നിട്ടു.ഇതുവരെ വെള്ളമോ ഭക്ഷണമോ എത്തിച്ച് നല്‍കാന്‍ കഴിയാത്തതാണ് പ്രധാന വെല്ലുവിളിയായിരിയ്ക്കുന്നത്.കൊടും ചൂടും കാറ്റും സിഹിച്ചാണ് ബാബു പാറയിടുക്കില്‍ കഴിയുന്നത്.
ബാബു തന്നെയാണ് മൊബൈലില്‍ നിന്നും വിളിച്ച് താന്‍ അപകടത്തില്‍പ്പെട്ട വിവരം സുഹൃത്തുക്കളെയും അഗ്നിരക്ഷസേനയെയും അറിയിയ്ക്കുന്നത്.മലമുകളിലേയ്ക്ക് കയറുന്നതിനിടെ കാല്‍വഴുതി താഴേയ്ക്ക് വീണതിനെത്തുടര്‍ന്നാണ് ബാബു പാറയിടുക്കില്‍ കുടുങ്ങിയത്.
ഇന്നലെ ഉച്ചയോടെ ഡ്രോണ്‍ പറത്തിയാണ് ബാബു എത്തപ്പെട്ട പാറയിടുക്ക് രക്ഷപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.സ്ഥലത്ത് തമ്പടിച്ചാണ് കളക്ടറും എസ് പിയും അടക്കമുള്ളവര്‍ രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
രക്ഷദൗത്യത്തിന് മുഖ്യമന്ത്രി കരസേനയുടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.ഇതെത്തുടര്‍ന്നാണ് രാത്രി കൊച്ചിയില്‍ നിന്നും കരസേനയുടെ സംഘം ചേറാട് മലയില്‍ എത്തിയത്.നേരത്തെ സ്ഥലത്തെത്തിയ തൃശൂരില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി.രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.നേവി ഹെലികോപ്റ്റര്‍ നിരീക്ഷണത്തിനുശേഷം രക്ഷപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് കണ്ട് മടങ്ങുകയായിരുന്നു.
ഹെലികോപ്റ്ററിന് യുവാവ് കുടുങ്ങിക്കിടക്കുന്ന മലയിടുക്കില്‍ എത്താന്‍ ബുദ്ധിമുട്ടാണെന്നാണ് വിവരം.യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പാലക്കാട് കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് ഇന്നലെ ഉച്ചയോടെ മാധ്യമങ്ങളോട് വ്യക്തമാക്കി.
ബാബുവും മറ്റ് രണ്ട് കുട്ടികളുമായി ചേര്‍ന്നാണ് മലമ്പുഴ ചെറാട് മലയുടെ ചെങ്കുത്തായ കുറുമ്പാച്ചി മലയിലേക്ക് കയറിയത്. എന്നാല്‍ കുട്ടികള്‍ രണ്ടുപേരും പകുതിയെത്തിയപ്പോള്‍ തിരികെ പോയി. ബാബു മലമുകളിലേയ്ക്ക് കയറുകയായിരുന്നു.
മലയുടെ മുകളില്‍നിന്ന് കാല്‍ തെന്നിവീണ ബാബു പാറക്കെട്ടിനിടയില്‍ കുടുങ്ങുകയായിരുന്നു.താഴെയുള്ളവരെ ബാബു ഫോണില്‍ വിവരമറിയിച്ചു.ചിലര്‍ മലമുകളിലെത്തി ബാബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടര്‍ന്ന് നേരം ഇരുട്ടിത്തുടങ്ങിയതോടെ അവര്‍ തിരിച്ചുപോന്നു. അപ്പോള്‍ ബാബു തന്നെ അപകടത്തില്‍പ്പെട്ട വിവരം തന്റെ ഫോണില്‍നിന്ന് അഗ്നിരക്ഷാസേനയെ വിളിച്ചറിയിക്കുകയായിരുന്നു.
സുഹൃത്തുക്കള്‍ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നല്‍കിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല.കുട്ടികള്‍ പറഞ്ഞ വിവരമനുസരിച്ച് രക്ഷാപ്രവര്‍ത്തകര്‍ ബാബു അകപ്പെട്ട സ്ഥലം കണ്ടെത്തി.
എന്നാല്‍, രാത്രിയായിട്ടും രക്ഷാസംഘത്തിന് മുകളിലെത്തി ബാബുവിനെ താഴെയിറക്കാന്‍ സാധിച്ചിട്ടില്ല. മൊബൈല്‍ റെയ്ഞ്ച് ഇല്ലാത്തതും വെളിച്ചക്കുറവും പ്രതിസന്ധിയാണ്.
രാത്രിയോടെ ദേശീയ ദുരന്തനിവാരണസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടര്‍ന്നെങ്കിലും ദുര്‍ഘടമായതിനാല്‍ ബാബുവിനെ രക്ഷിക്കാനായില്ല. മലയുടെ കീഴില്‍ ബാബുവിന്റെ കുടുംബാംഗങ്ങളും പൊലീസും നാട്ടുകാരും കാത്തുനില്‍ക്കുകയാണ്.
ഇന്ന് രാവിലെ വീണ്ടും രക്ഷാപ്രവര്‍ത്തകര്‍ മലയിലേക്ക് പോയെങ്കിലും ബാബുവിന്റെ അടുത്തേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. കാലുകളില്‍ മുറിവും പേശീവേദനയുമായിട്ടാണ് ബാബു ഇപ്പോള്‍ പാറയിടുക്കില്‍ കഴിയുന്നത്.
Latest news
ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്‌കൂൾ ബസ് ഫീസിൽ ഇളവ് നൽകി പൊതുവിദ്യാദ്യാസ വകുപ്പിന്റെ ഉത്തരവ്
തിരുവനന്തപുരം: ശാരിരിക വെല്ലുവിളി നേരിടുന്നവരും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് ആശ്വാസവാർത്തയായി സ്‌കൂൾ ബസ് ഫീസ് ഇളവ് നൽകണമെന്ന് പൊതുവിദ്യാദ്യാസ വകുപ്പിന്റെ ഉത്തരവ്.
ഈ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് സീറ്റ് സംവരണം ഉറപ്പാക്കിയതായും ഉത്തരവിൽ പറയുന്നു.
മലപ്പുറം കക്കാട് വിദ്യാർത്ഥിനിയായ ഫാത്തിമ സനയ്യ നവകേരള സദസ്സിൽ
മാനുഷിക പരിഗണന വച്ച് ബസ് ഫീസ് ഇളവ് നൽകുന്നത് പരിഗണിക്കാൻ അധികൃതരോട് നിർദേശിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Latest news
കോന്നി ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ‘കാട്ടുപന്നിയുടെ മിന്നൽ സന്ദർശനം’:സംഭവം പുലർച്ചെ അത്യാഹിത വിഭാഗത്തിൽ
പത്തനംതിട്ട: കോന്നി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രധാന വാതിൽ കടന്ന് അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നിയുടെ മിന്നൽ സന്ദർശനം. ഇന്നലെ പുലർച്ചെ 3 മണിക്കാണ് സംഭവം.
ഇസിജി മുറിക്ക് സമീപം രോഗികളെ കിടത്താനുള്ള സ്ട്രെക്ചറിനും വീൽചെയറിനും ഇടയിലൂടെ ഓടിയ പന്നി പരിഭ്രാന്തി പരത്തി.മുന്നിലെ ഭിത്തിയിൽ ഇടിച്ച് വീണ പന്നി പൊലീസ് എയ്ഡ് പോസ്റ്റിന്റെയും മുന്നിലൂടെ പാഞ്ഞു.
ഇതിനിടെ എതിർവശത്തെ ഭിത്തിയിലും ഇടിച്ച് വീണങ്കിലും തിരികെയെത്തി എയ്ഡ് പോസ്റ്റിന്റെ വാതിലിൽ തട്ടിയ ശേഷം ഇടത് ഭാഗത്തുകൂടി ഓടിപോകുകയായിരുന്നു.
മുറിയുടെ വാതിൽ അടഞ്ഞ് കിടന്നതിനാൽ പന്നിക്ക് ഉള്ളിൽ പ്രവേശിക്കാൻ സാധിച്ചില്ല.പുലർച്ചെ സമയം രോഗികൾ കുറവായിരുന്നെങ്കിലും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സുമാരാടക്കം ആർക്ക് നേരെയും പന്നിയുടെ ആക്രമണം ഉണ്ടായില്ല.
ആശുപത്രിയിൽ ഈ സമയം ഉണ്ടായിരുന്ന അന്തേവാസിയാണ് ദൃശ്യങ്ങൾ പകർത്തിയത്.പ്രധാന വാതിൽ തുറന്ന് കിടന്നതും സെക്യൂരിറ്റി ജീവനക്കാർ ഇല്ലാതിരുന്നതിനാലുമാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായത് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ഇതിനിടെ സെക്യൂരിറ്റി ജീവനക്കാരില്ലാതെ പ്രധാന വാതിലിൽ തെരുവ് നായ കാവലിരിക്കുന്ന ചിത്രവും പുറത്ത് വന്നിട്ടുണ്ട്.
Latest news
കോതമംഗലത്ത് മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു
കോതമംഗലം: റോഡിലൂടെ നടന്നു പോകവേ വർഷോപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.പിടവൂർ മൈലാടുംപാറ കുമ്പപിള്ളി കെ എം ചന്ദ്രൻ(56) ആണ് മരിച്ചത്.
അവശനിലയിൽ കണ്ടെത്തിയ ചന്ദ്രനെ നാട്ടുകാരും പോലീസും ചേർന്ന് തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ
Local News
വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ വരുന്ന അപാകതകൾ മൂലം സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ
ഡൽഹി: ദുബായിലേക്ക് പോകുന്ന വിമാന സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ.
തുടർച്ചയായി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ വരുന്ന അപാകതകൾ മൂലം സർവീസുകൾ റദ്ദാക്കുന്നതായും, തടസ്സങ്ങൾ മാറിയാൽ സർവീസുകൾ പുനരാരംഭിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ഏപ്രിൽ 21 വരെ എയർ ഇന്ത്യയിൽ ബുക്ക് ചെയ്ത മുഴുവൻ യാത്രക്കാർക്കും റീഫണ്ടും റീ ഷെഡ്യൂളിംഗ് ഇളവുകളും നൽകും എന്നും കമ്പനി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 011-69329333 / 011-69329999 എന്ന നമ്പറിലോ http:// airindia.com എന്ന എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലോ ബന്ധപ്പെടാം
Local News
പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ: എത്തുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി
ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ.ചാലക്കുടി പത്തനംതിട്ട ലോക്സഭാ മണ്ഡലങ്ങളിലെ പൊതുസമ്മേളനത്തിലും പ്രിയങ്ക പങ്കെടുക്കും.
തിരുവനന്തപുരത്തെ റോഡ് ഷോയിൽ ഭാഗമായ ശേഷം നാളെ ഉച്ചയ്ക്ക് 2 മണിയോടെ പ്രേമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്റ്റർ മാർഗം എത്തുന്ന പ്രിയങ്ക റോഡ് മാർഗ്ഗം നഗരസഭ സ്റ്റേഡിയത്തിൽ എത്തും എന്നാണ് കരുതുന്നത്.
2:30 ഓടെയാണ് പത്തനംതിട്ട നഗരസഭസ്റ്റേഡിയത്തിലാണ് പ്രിയങ്കയുടെ പ്രസംഗം സംഘടിപ്പിച്ചിരിക്കുന്നത്
-
Latest news3 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news2 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news2 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news2 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news4 weeks ago
കോതമംഗലം ചേലാട് വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
-
Latest news1 day ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized2 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news3 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ