Uncategorized
കോതമംഗലത്തും മൂവാറ്റുപുഴയിലും വാഹനാപകടം ; 4 പേര്‍ മരിച്ചു , 8 പേര്‍ക്ക് പരിക്ക്
മൂവാറ്റുപുഴ ; കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കോതമംഗലം കുത്തുകുഴിയിലും മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയിലും ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടങ്ങളില്‍ 4 പേര്‍ മരിച്ചു.8 പേര്‍ക്ക് പരിക്ക്.
എറണാകുളം വടുതല സ്വദേശികളായ കുടുംബമാണ് കുത്തുകുഴിയില്‍ അപകടത്തില്‍പ്പെട്ടത്.വടുതല കുറുവങ്ങാട്ട് അബു (75), മകന്‍ ഷെഫിക്ക് (30) എന്നിവരാണ് മരിച്ചത്.
അബുവിന്റെ ഭാര്യ സീനത്ത് ( 62 ) കുടുംബാംഗങ്ങളായ അനീഷ (30), സുഫില (28), മുഹമ്മദ് ഷാര്‍ (16), അഷ്‌കര്‍ (25), അയല്‍വാസി സുല്‍ഫിക്കര്‍ (19) എന്നിവരെ പരിക്കുകളോടെ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അബുവിന്റെ മൃതദേഹം ബസേലിയോസ് ആശുപത്രി മോര്‍ച്ചറിയിലേക്കും, ഷെഫിക്കിന്റെ മൃതദേഹം ധര്‍മ്മഗിരി ആശുപത്രി മോര്‍ച്ചറിയിലേക്കും മാറ്റി. ഇന്ന് പുലര്‍ച്ചെ 1.25 ഓടെ ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് കുത്തുകുഴി അയ്യങ്കാവില്‍ റോഡരുകിലെ മരത്തിലിടിച്ചാണ് അപകടം.കോതമംഗലം പോലീസ് മേല്‍നപടികള്‍ സ്വീകരിച്ചു.
ഈസ്റ്റ് മാറാടി പള്ളിപ്പടിയില്‍ കാറും നാഷ്ണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ്് കാര്‍ ഡ്രൈവര്‍ ചങ്ങനാശേരി സ്വദേശി മുഹമ്മദ് ഇസ്മയില്‍ ഒപ്പമുണ്ടായിരുന്ന പെരുന്ന സ്വദേശിനി ശ്യാമള ദാമോദരന്‍ എന്നിവര്‍ മരണമടഞ്ഞത്.
പുലര്‍ച്ചെ 3.30 ന് മൂവാറ്റുപുഴ ഈസ്റ്റ് മാറാടി പള്ളിപ്പടിയിലായിരുന്നു അപകടം.എയര്‍ പോര്‍ട്ടില്‍ പോയി തിരികെ വരുകയായിരുന്ന കാറും മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് വരുകയായിരുന്ന ലോറിയും തമ്മിലാണ് ഇടിച്ചത്.പരിക്കേറ്റ കാര്‍ യാത്രക്കാരായ രണ്ടുപേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികത്സയിലാണ്.
Uncategorized
വാഹനാപകടം; കാറും ഓട്ടോയും കൂട്ടിമുട്ടി,പോസ്റ്റിന് ഇടയിൽ കുടുങ്ങിയ ഡ്രൈവർ മരിച്ചു
തൃശ്ശൂർ: തളിക്കുളത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാദ്യം.തളിക്കുളം സ്വദേശി രതീഷാണ് മരിച്ചത്.
കാറുമായി കൂട്ടിയിടിച്ച് ഓട്ടോ നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും മറിഞ്ഞ ഓട്ടോയുടെ മുകളിലേക്ക് പോസ്റ്റ് വീഴുകയുമായിരുന്നു.
ഇന്നുച്ചയ്ക്ക് 1:30 നാണ് തളിക്കുളം ഹൈസ്കൂൾ മൈതാനത്തിന് സമീപം അപകടമുണ്ടായത്. അരമണിക്കൂറോളം പോസ്റ്റിനും ഓട്ടോയ്ക്കും ഇടയിൽ കുടുങ്ങിയ രതീഷിനെ ഏറെനേരത്തെ ശ്രമത്തിനൊടുവിൽലാണ് പുറത്തെടുത്തത്.
സമീപവാസികളുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.അപകടത്തിൽ കാറിൽ ഉള്ളവർക്കും സാരമായി പരിക്കേറ്റു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
Latest news
കഥാകൃത്തും നോവലിസ്റ്റുമായ ടി.എന്‍ പ്രകാശ് അന്തരിച്ചു: ഓർമ്മയായത് ഒരുപിടി നല്ല പുസ്തകങ്ങളുടെ ശിൽപ്പി
കണ്ണൂര്‍: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി എന്‍ പ്രകാശ് അന്തരിച്ചു. 69-ാം വയസിലാണ് പ്രിയ എഴുത്തുകാരന്‍ ജീവിതത്തിൻറെ തിരക്കുകളിൽ നിന്നും വിട പറഞ്ഞത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുംശ്രദ്ധേയമായ പുസ്തകങ്ങളുടെ രചയിതാവുമാണ് ടി. എം പ്രകാശൻ.
കൈകേയി ആണ് ഏറ്റവും ശ്രദ്ധ ആകർഷിച്ച നോവല്‍.പുരാണ കഥാപാത്രമായ കൈകേയിയെ വ്യത്യസ്തമായി അവതരിപ്പിച്ചതിന് നോവല്‍ നിരൂപക പ്രശംസ നേടിയിരുന്നു. തണല്‍, താപം, വിധവകളുടെ വീട് തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍.
നിരവധിയായ ചെറുകഥകളും ബാലസാഹിത്യ കൃതികളും എഴുതിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് വിരമിച്ചത്. കഥാകൃത്ത് ടി എന്‍ പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.
Uncategorized
സപ്ലൈകോയില്‍ ഈസ്റ്റർ വിഷു സബ്‌സിഡി സാധനങ്ങള്‍ എത്താൻ വൈകും
തിരുവനന്തപുരം ; സംസ്ഥാനത്തെ ഈസ്റ്റർ വിഷു അടുക്കുന്നത്തോടെ സബ്‌സിഡി സാധനങ്ങള്‍ സപ്ലൈകോയില്‍ എത്താൻ വൈകും എന്ന് ഭക്ഷ്യവകുപ്പ്. നിലവിലെ സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്റർ വിഷു സബ്‌സിഡി സാധനങ്ങള്‍ കൂടി ചേർത്ത് വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.
സബ്‌സിഡി അരിയുടെ കുറവുള്ളതുകാരണം കെ റൈസ് കൂടി സബ്‌സിഡി വിഭാഗങ്ങളിലേക്ക് ചേർത്താണ് വിതരണം ചെയ്യുന്നത്.
കെ റൈസിന്റെ വിപണന ദിനത്തിലെ പ്രധാന പ്രഖ്യാപനം കൂടിയായിരുന്നു സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്ററിനോടനുബന്ധിച്ച് ഭക്ഷ്യ സാധനങ്ങള്‍ വിലകുറച്ച് വില്‍പ്പന നടത്തുമെന്നത്.ഭക്ഷ്യവകുപ്പ് മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചതും.
പയർ വർഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് സബ്‌സിഡി നല്‍കും. എന്നാല്‍ ഇതുവരെ സപ്ലെയ്‌കോയില്‍ ഈസ്റ്റർ വിഷു ആനുകൂല്യ സാധനങ്ങളുടെ ഫണ്ട് പോലും അനുവദിച്ചിട്ടില്ല.
നിലവില്‍ സംസ്ഥാനത്തെ സപ്ലൈകോകള്‍ കാലിയാണ്. സബ്‌സിഡി സാധനങ്ങളായ 11 ഇനങ്ങളാണ് കിട്ടാനില്ലാത്തത്. ഇത് പ്രതിക്ഷിച്ചെത്തുന്നവർ നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
അതേസമയം മറ്റ് സാധനങ്ങള്‍ക്ക് വിലകുറച്ച് വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സപ്ലൈകോ സംസ്ഥാനത്തിന്റെ ബ്രാൻഡാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ക്ഷാമത്തിന് മാത്രം അറുതിയില്ല
Uncategorized
ഗൂഡല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവ് മരിച്ചു
തമിഴ്നാട്: ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. ഓവാലി പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത് ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി 10:45 നാണ് സംഭവം. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ വനപാലകരോടൊപ്പം തുരത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം.
വനപാലക സംഘം പ്രശാന്തിനെ ഗൂഡല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഊട്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ രാവിലെ 6 മണിയോടുകൂടി മരിച്ചു.
ഒരാഴ്ചയ്ക്കിടെ മൂന്നു പേർ ഇവിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു
Uncategorized
മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം; മുന്നൊരുക്കങ്ങൾ പൂർത്തിയായി, വിശ്വാസികളുടെ പ്രവാഹം ഊർജ്ജിതം
കൊച്ചി;അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടി തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി മലയാറ്റൂർ സെന്റ്.തോമസ് ചർച്ച് വികാരി ഫാ. വർഗീസ് മണവാളൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഈ വർഷത്തെ തീർത്ഥാടനത്തിന് അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. കടുത്ത വേനൽചൂട്
ഉള്ളതിനാൽ തീർത്ഥാടകരുടെ ആവശ്യത്തിന് കുടിവെള്ളം കരുതിയിട്ടുണ്ടെന്നും ഇതിനായി വാട്ടർ അതോറിറ്റി, പള്ളി നേരിട്ടെത്തിക്കുന്ന ജലം
എന്നിവ പൈപ്പ് ലൈൻ വഴി മലമുകളിലേക്കും എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും വികാരി പറഞ്ഞു.
പെസഹാ വ്യാഴം ദു:ഖ വെള്ളി, ശനി, ഈസ്റ്റർ ഞായർ എന്നി ദിവസങ്ങളിൽ മലമുകളിലും താഴത്തെ പള്ളിയിലും വിശുദ്ധ തിരുകർമങ്ങൾ ഉണ്ടായിരിക്കും.
പുതുഞായർ എപ്രിൽ 6, 7 തീയതികളിലായി പതിവ് പോലെ ആചരിക്കും.ഹരിത പ്രോട്ടോക്കോൾ , മെഡിക്കൽ സംവിധാനം, ട്രാഫിക് നിയന്ത്രണം, വോളണ്ടിയർ സേവനം, പൊലിസ് , വനം വകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരുടെ സഹകരണവും ഉണ്ടായിരിക്കുമെന്നും വികാരി വ്യക്തമാക്കി.
വാർത്താ സമ്മേളനത്തിൽ പള്ളി ഭാരവാഹികളും പങ്കെടുത്തു.
-
Latest news4 days ago
കോതമംഗലം ചേലാട് വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
-
Latest news1 day ago
കള്ളാട് കൊലപാതകം; തെളിവുകളുടെ അഭാവം വെല്ലുവിളി, പ്രതിയെക്കുറിച്ച് സൂചനയില്ല, അന്വേഷണം ഊർജിതമെന്നും പോലീസ്
-
Latest news2 weeks ago
നേര്യമംഗലം “നിലാംബരിയിൽ” കത്തി വീശലും ആക്രമണവും ; ഓരാൾക്ക് കുത്തേറ്റു
-
Latest news4 weeks ago
നേര്യമംഗലത്ത് വയോധികയെ കാട്ടാന ചവിട്ടികൊന്നു
-
Latest news2 weeks ago
അനുവിന്റെ മരണം,പ്രതി പിടിയിൽ,15 വർഷത്തിന് ശേഷവും നിനിയുടെ മരണത്തിന് പിന്നിൽ ചുരുളഴിയാത്ത ദരൂഹത;അന്വേഷണം സിബിഐക്ക് വിടണമെന്നും ആവശ്യം
-
Latest news3 weeks ago
കാണാതായ കുട്ടികൾ ഉൾവനത്തിൽ മരിച്ച നിലയിൽ; രക്ഷാദൗത്യം വൈകിയതിൽ പരക്കെ രോക്ഷം
-
Latest news2 weeks ago
സഭ വിവാഹം മുടക്കിയെന്ന് സംശയം,ബൈക്കിൽ ചുറ്റിക്കറങ്ങി, കുരിശുപള്ളികൾ തകർത്തു;യുവാവ് പിടിയിൽ
-
Latest news2 weeks ago
ഗർഭിണിയായ 19 കാരി തൂങ്ങിമരിച്ച നിലയിൽ