Uncategorized
രക്തക്കറ , ഗര്‍ഭനിരോധന ഉറകള്‍ , മദ്യകുപ്പികള്‍ ; നീല പാലം നിഗൂഡതകളുടെ വിളനിലം
കാലടി:ഒരാള്‍ക്ക് കഷ്ടിച്ച് കടന്നുപോകാവുന്ന കവാടം.ഉള്ളിലേയ്ക്ക് കടന്നാല്‍ ഇരിയ്ക്കാനും കിടക്കാനും വേണ്ടത്ര സൗകര്യം.കമിതാക്കളുടെയും അസന്മാര്‍ഗ്ഗീക ജിവിതം നയിക്കുന്നവരുടെയും സംഗമകേന്ദ്രം.രാത്രികളില്‍ വിഹരിയ്ക്കുന്നത് കൊട്ടേഷന്‍ സംഘങ്ങള്‍.ഒറ്റ നോട്ടത്തില്‍ പ്രത്യക്ഷമാവുന്നത് നിഗൂഡതയുടെ നിഴലാട്ടം.
ഇതാണ് കാലടിയിലെ നീല പാലത്തെക്കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത്.ഇക്കാര്യത്തില്‍ കഴമ്പുണ്ടെന്ന് ഇവിടം സന്ദര്‍ശിയ്ക്കുന്ന ആര്‍ക്കും ബോദ്ധ്യമാവുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
തറയില്‍ പലഭാഗത്തും കട്ടപിടിച്ച രക്തക്കറകളുണ്ട്.ഒഴിഞ്ഞ മദ്യക്കുപ്പികളും ശീതളപാനീയങ്ങളുടെ ബോട്ടിലുകളും സിറിഞ്ചുകളും ഗര്‍ഭനിരോധന ഉറകളുമെല്ലാം അവിടെയും ഇവിടെയുമായി ചിതറികിടക്കുന്നുണ്ട്.ഇത് സാമൂഹ്്യവിരുദ്ധരുടെ താവളമെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാവുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
കാലടി ശ്രീശങ്കര പാലത്തിന് ഒരു കിലോമീറ്റര്‍ അകലെ പെരിയാറിന് കുറുകെ ശബരി റെയിലിന്റെ ഭാഗമായി നിര്‍മ്മിച്ചിട്ടുള്ള പാലമാണ് അടുത്തകാലത്ത് നീല പാലം എന്ന പേരില്‍ പ്രശസ്തി നേടിയിരുയ്ക്കുന്നത്.
പാലത്തിന് നീല പെയിന്റ് അടിച്ചിരുന്നു.ഇതാണ് നീല പാലം എന്ന് പേര് വീഴാന്‍ കാരണമെന്നാണ് നാട്ടുകാരുടെ നിഗമനം.അപരിചിതര്‍ ഇവിടെ വന്ന് പോകുന്നുണ്ടെന്നള്ള വിവരം നാട്ടില്‍ പ്രചരിയ്ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.നാട്ടുകാരില്‍ ചിലര്‍ ഇതിനെ ചോദ്യം ചെയ്തപ്പോള്‍ സദാചാരപോലീസ് കളിയാണോ എന്ന് ചോദിച്ച് ആഗതര്‍ വിരട്ടി.
ഇതിന്റെ രേരില്‍ പോലീസ് കേസ് ഉണ്ടായാലോ എന്ന് ഭയന്ന് പിന്നീട് നാട്ടുകാര്‍ ഈ വഴിയ്ക്കുള്ള നീക്കം ഉപേക്ഷിച്ചു.ഇത് ഇവിടേയ്ക്ക് എത്തുന്നവര്‍ക്ക് അനുഗ്രഹവുമായി.
കാട് പിടിച്ച് കിടക്കുന്ന പദ്ധതി പ്രദേശം കുറുക്കന്മാരുടെയും നായ്ക്കളുടെയും ഇഴജന്തുക്കളുടെയും താവളമാണ്. 700 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലത്തിന്റെ താഴ്ഭാഗം ചതുരാകൃതിയില്‍ നിര്‍മ്മിച്ച അറകളാണ്.
ഏകദേശം അരയ്‌ക്കൊപ്പം പൊക്കത്തില്‍ ഒരാള്‍ക്ക് കടന്നുപോകത്ത വിസ്താരത്തിലുള്ളതാണ് അറകളിലേയ്ക്കുള്ള കവാടം.അകത്ത് പകല്‍ സമയത്ത് പോലും ഇരുട്ടാണ്.പുറമെ നിന്ന് നോക്കിയാല്‍ ഉള്ളില്‍ നടക്കുന്നത് കാണാന്‍ മാര്‍ഗ്ഗമില്ല.ഇതാണ് രാപകലന്യേ ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറാന്‍ പ്രധാന കാരണം.
2017ല്‍ അങ്കമാലിയില്‍ നിന്ന് ഇടുക്കിയിലേക്ക് 116 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ റെയില്‍പാത നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചതുള്ളതാണ് പദ്ധതി. ആദ്യ റീച്ചിന്റെ പാളം പണി പൂര്‍ത്തികരിച്ച് കെ.പി.ധനപാലന്‍ എം.പി.ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം റെയിലിന്റെ പണി നിന്ന് പോയെങ്കിലും കാലടിയില്‍ റെയില്‍വേ സ്റ്റേഷനും, പാലവും പണി പുര്‍ത്തികരിച്ചിരുന്നു.
റെയില്‍വേയും സംസ്ഥാന സര്‍ക്കാരും ശബരി റെയില്‍വേ കൈയൊഴിഞ്ഞെങ്കിലും ഈ കേന്ദ്രങ്ങള്‍ ഇന്ന് കൊടുംക്രിമിനലുകളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാണ്.അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള പ്രദേശമെന്ന് വിലയിരുത്തി,പോലീസ് ഈ ഭാഗത്ത് നീരീക്ഷണം ശക്തിപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Uncategorized
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
കോതമംഗലം; ഒരെ നമ്പറിൽ 2 ടിപ്പറുകൾ.നേര്യമംഗലത്ത് റോഡ് പണിസ്ഥലത്താണ് ഒരെ നമ്പറിൽ രണ്ട് ടിപ്പറുകൾ കാണപ്പെട്ടത്.വാഹനങ്ങളുടെ വീഡിയോ എം4 മലയാളത്തിന് ലഭിച്ചു.
കെഎൽ 44 ബി 2747 എന്നാണ് രണ്ട് ടിപ്പറുകളുടെയും നമ്പർ പ്ലേറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ഒരെ നമ്പർ എന്നുമാത്രമല്ല ടിപ്പറുകളുടെ നിറവും ഒന്നുതന്നെ.
റോഡുപണി നടക്കുമ്പോൾ ടാങ്കറുകളിൽ വെള്ളവുമായിട്ടാണ് ടിപ്പറുകൾ എത്തിയത്.ഒരെ നമ്പർ ശ്രദ്ധയിൽപ്പെട്ടതോടെ സ്ഥലവാസി ടിപ്പറുകളുടെ വീഡിയോ എടുത്തത്.
സംഭവം ശ്രദ്ധയിൽപ്പെട്ട അടിമാലി പോലീസ് ഉച്ചമുതൽ വാഹനം കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.മോട്ടോർ വാഹനവകുപ്പിന്റെ വെബ്‌സൈറ്റിലെ രേഖകൾ പ്രകാരം ബിജു ജോർജ്ജ് എന്നാണ് വാഹന ഉടമയുടെ പേര്.ഈ പേരിലുള്ളയാളാണ് റോഡ് നിർമ്മാണം കരാർ എടുത്തിട്ടുള്ളത് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ഒരെ നമ്പറിൽ നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾ ,വീഡിയോ കാണാം
Uncategorized
വാഹനാപകടം; കാറും ഓട്ടോയും കൂട്ടിമുട്ടി,പോസ്റ്റിന് ഇടയിൽ കുടുങ്ങിയ ഡ്രൈവർ മരിച്ചു
തൃശ്ശൂർ: തളിക്കുളത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാദ്യം.തളിക്കുളം സ്വദേശി രതീഷാണ് മരിച്ചത്.
കാറുമായി കൂട്ടിയിടിച്ച് ഓട്ടോ നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും മറിഞ്ഞ ഓട്ടോയുടെ മുകളിലേക്ക് പോസ്റ്റ് വീഴുകയുമായിരുന്നു.
ഇന്നുച്ചയ്ക്ക് 1:30 നാണ് തളിക്കുളം ഹൈസ്കൂൾ മൈതാനത്തിന് സമീപം അപകടമുണ്ടായത്. അരമണിക്കൂറോളം പോസ്റ്റിനും ഓട്ടോയ്ക്കും ഇടയിൽ കുടുങ്ങിയ രതീഷിനെ ഏറെനേരത്തെ ശ്രമത്തിനൊടുവിൽലാണ് പുറത്തെടുത്തത്.
സമീപവാസികളുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.അപകടത്തിൽ കാറിൽ ഉള്ളവർക്കും സാരമായി പരിക്കേറ്റു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
Latest news
കഥാകൃത്തും നോവലിസ്റ്റുമായ ടി.എന്‍ പ്രകാശ് അന്തരിച്ചു: ഓർമ്മയായത് ഒരുപിടി നല്ല പുസ്തകങ്ങളുടെ ശിൽപ്പി
കണ്ണൂര്‍: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി എന്‍ പ്രകാശ് അന്തരിച്ചു. 69-ാം വയസിലാണ് പ്രിയ എഴുത്തുകാരന്‍ ജീവിതത്തിൻറെ തിരക്കുകളിൽ നിന്നും വിട പറഞ്ഞത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുംശ്രദ്ധേയമായ പുസ്തകങ്ങളുടെ രചയിതാവുമാണ് ടി. എം പ്രകാശൻ.
കൈകേയി ആണ് ഏറ്റവും ശ്രദ്ധ ആകർഷിച്ച നോവല്‍.പുരാണ കഥാപാത്രമായ കൈകേയിയെ വ്യത്യസ്തമായി അവതരിപ്പിച്ചതിന് നോവല്‍ നിരൂപക പ്രശംസ നേടിയിരുന്നു. തണല്‍, താപം, വിധവകളുടെ വീട് തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍.
നിരവധിയായ ചെറുകഥകളും ബാലസാഹിത്യ കൃതികളും എഴുതിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് വിരമിച്ചത്. കഥാകൃത്ത് ടി എന്‍ പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.
Uncategorized
സപ്ലൈകോയില്‍ ഈസ്റ്റർ വിഷു സബ്‌സിഡി സാധനങ്ങള്‍ എത്താൻ വൈകും
തിരുവനന്തപുരം ; സംസ്ഥാനത്തെ ഈസ്റ്റർ വിഷു അടുക്കുന്നത്തോടെ സബ്‌സിഡി സാധനങ്ങള്‍ സപ്ലൈകോയില്‍ എത്താൻ വൈകും എന്ന് ഭക്ഷ്യവകുപ്പ്. നിലവിലെ സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്റർ വിഷു സബ്‌സിഡി സാധനങ്ങള്‍ കൂടി ചേർത്ത് വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.
സബ്‌സിഡി അരിയുടെ കുറവുള്ളതുകാരണം കെ റൈസ് കൂടി സബ്‌സിഡി വിഭാഗങ്ങളിലേക്ക് ചേർത്താണ് വിതരണം ചെയ്യുന്നത്.
കെ റൈസിന്റെ വിപണന ദിനത്തിലെ പ്രധാന പ്രഖ്യാപനം കൂടിയായിരുന്നു സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്ററിനോടനുബന്ധിച്ച് ഭക്ഷ്യ സാധനങ്ങള്‍ വിലകുറച്ച് വില്‍പ്പന നടത്തുമെന്നത്.ഭക്ഷ്യവകുപ്പ് മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചതും.
പയർ വർഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് സബ്‌സിഡി നല്‍കും. എന്നാല്‍ ഇതുവരെ സപ്ലെയ്‌കോയില്‍ ഈസ്റ്റർ വിഷു ആനുകൂല്യ സാധനങ്ങളുടെ ഫണ്ട് പോലും അനുവദിച്ചിട്ടില്ല.
നിലവില്‍ സംസ്ഥാനത്തെ സപ്ലൈകോകള്‍ കാലിയാണ്. സബ്‌സിഡി സാധനങ്ങളായ 11 ഇനങ്ങളാണ് കിട്ടാനില്ലാത്തത്. ഇത് പ്രതിക്ഷിച്ചെത്തുന്നവർ നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
അതേസമയം മറ്റ് സാധനങ്ങള്‍ക്ക് വിലകുറച്ച് വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സപ്ലൈകോ സംസ്ഥാനത്തിന്റെ ബ്രാൻഡാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ക്ഷാമത്തിന് മാത്രം അറുതിയില്ല
Uncategorized
ഗൂഡല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവ് മരിച്ചു
തമിഴ്നാട്: ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. ഓവാലി പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത് ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി 10:45 നാണ് സംഭവം. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ വനപാലകരോടൊപ്പം തുരത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം.
വനപാലക സംഘം പ്രശാന്തിനെ ഗൂഡല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഊട്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ രാവിലെ 6 മണിയോടുകൂടി മരിച്ചു.
ഒരാഴ്ചയ്ക്കിടെ മൂന്നു പേർ ഇവിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു
-
Latest news3 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news2 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news2 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news2 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news4 weeks ago
കോതമംഗലം ചേലാട് വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
-
Uncategorized2 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news1 day ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news3 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ