M4 Malayalam
Connect with us

News

വീഴ്ചയില്‍ തല പൊട്ടി , രക്തം വാര്‍ന്ന് കിടന്നത് മണിക്കൂറുകള്‍ ; പോലീസ് ഇടപെടല്‍ തോട്ടം തൊഴിലാളിക്ക് രക്ഷയായി

Published

on

തൊടുപുഴ:ഷോപ്പിംഗ് കോംപ്ലക്‌സിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കുമുന്നിലും കടത്തിണ്ണകളിലും രക്തം തളംകെട്ടിയ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണം തോട്ടം തൊഴിലാളിയ്ക്ക് തുണയായി.

മൂലമറ്റത്ത് സ്വകാര്യബസ് സ്റ്റാന്റിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെ കടത്തിണ്ണകളിലും വിശ്രമകേന്ദ്രത്തിലും രക്തം തളം കെട്ടിക്കിയ സംഭവത്തെക്കുറിച്ചുള്ള തൊടുപുഴ പോലീസിന്റെ അന്വേഷണമാണ് പണിസ്ഥലത്ത് ഏറെക്കുറെ അവശനിലയില്‍ കഴിഞ്ഞിരുന്ന അറക്കുളം മൈലാടിയ്ക്ക് സമീപം ആലിന്‍ചുവട് പെരുമ്പാറടിയില്‍ സോമി(40)യ്ക്ക് രക്ഷയായത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഒരുദിവസത്തോളം നീണ്ട അന്വേഷണത്തിനും തിരച്ചിലിനും ശേഷം സോമിയെ പോലീസ് സംഘം കണ്ടെത്തുന്നത്.തോട്ടത്തിലെ വിശ്രസ്ഥലത്ത് ,തലയ്ക്ക് മുറിവേറ്റ് അവശനിലയില്‍ കണ്ടെത്തിയ ഇയാളെ സുഹൃത്തുക്കള്‍ക്കൊപ്പം ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് പോലീസ് സംഘം മടങ്ങിയത്.

സോമിയില്‍ നിന്നും തലേന്നത്തെ സംഭവങ്ങളുടെ ഏകദേശ രൂപം ലഭിച്ചതോടെയാണ് രക്തം തളം കെട്ടാനുണ്ടായ കാര്യ-കാരണങ്ങള്‍ പോലീസിന് വ്യക്തമായത്.രക്തം തളം കെട്ടിയ സംഭവത്തില്‍ പ്രചരിച്ച കിംവതന്തികളാണ് പോലീസ് ഇടപെടലിന് കാരണമായത്.

പോലീസ് പരിശോധനയില്‍ രക്തം തളംകെട്ടിക്കിടന്നതിന് സമീപത്ത് ഒരാള്‍ എത്തിയതായി നിരീക്ഷണ ക്യാമറ ദൃശ്യത്തില്‍ നി്ന്നും വ്യക്തമായിരുന്നു.എന്നാല്‍ ഇയാളെ തിരച്ചറിയാന്‍ സാധിച്ചില്ല.പിന്നീട് മണിക്കൂറുകള്‍ നീണ്ട പരിശ്രമവും കിലോമീറ്ററുകള്‍ നടന്നുള്ള തിരച്ചിലിനുശേഷമാണ് രക്തം തളം കെട്ടുന്നതിന് കാരണമായ മുറിവുമായി നടന്നിരുന്ന ആളെ പോലീസ് ആളെ തിരച്ചറിഞ്ഞത്

മദ്യലഹരിയിലായിരുന്ന സോമിക്ക് സ്വകാര്യ ബസ് സ്റ്റാന്റിന് സമീപം രാത്രിയില്‍ കാല്‍തട്ടി തലയടിച്ചു വീണ് പരിക്കേല്‍ക്കുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.

മദ്യലഹരിയില്‍ മുറിവ് കാര്യമാക്കാതെ സോമി ഷോപ്പിംഗ് കോംപ്ലസ്സിലും കടത്തിണ്ണകളിലും മൊക്കെ എത്തുകയും കുറച്ചുസമയം ഇവിടങ്ങളില്‍ ചിലവഴിയ്ക്കുകയും ചെയ്തതായാണ് രക്തം തറയില്‍ രക്തം പരക്കാന്‍ കാരണമായത്.

പുലര്‍ച്ചെ ബോധം വീണപ്പോള്‍ സോമി താന്‍ പണി ചെയ്യുന്ന തോട്ടത്തിലേയ്ക്ക് പോയി.രാവിലെ ടൗണിലെത്തിയവര്‍ പലസ്ഥലങ്ങളില്‍ രക്തം കണ്ടതോടെ പരിഭ്രാന്തരാവുകയും വിവരം അറിഞ്ഞ് പോലീസ് അന്വേഷണം ആരംഭിയ്ക്കുകയായിരുന്നു.

രാത്രിയില്‍ കത്തിക്കുത്ത് നടന്നെന്നും മുറിവേറ്റയാള്‍ മരണപ്പെട്ടിരിയ്ക്കാമെന്നും മറ്റുമായിരുന്നു വ്യാപകമായി പ്രചരിച്ച വിവരം.കുത്തിയയാളെയും കുത്തേറ്റയാളെയും കണ്ടെത്താനായി പിന്നീട് നാട്ടുകാരുടെയും പോലീസിന്റെയും ശ്രമം.

മുറിവുകളോടെ സോമി തോട്ടത്തിലേയ്ക്ക് പോകുന്നതു കണ്ട തൊഴിലുറപ്പ് സ്ത്രീ നല്‍കിയ വിവരമനുസരിച്ചാണ് പോലീസിന് ഇയാളെ കണ്ടെത്താനായത്.

അതിനായി മൂലമറ്റം സ്വിച്യാര്‍ഡിനു സമീപത്തെ റബര്‍ തോട്ടങ്ങളും ആളൊഴിഞ്ഞ കെട്ടിടങ്ങളിലുമെല്ലാം പോലീസ് സംഘം തിരച്ചില്‍ നടത്തി.ഏതാണ്ട് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ രാവിലെ 11.45ഓടെ മൂലമറ്റം ആഡിറ്റിന് താഴെയുള്ള റബര്‍തോട്ടത്തിലെ ഷെഡില്‍ അവശനിലയില്‍ സോമിയെ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ഇയാളെ പോലീസ് അറക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികില്‍സ നല്‍കി. തലയിലെ മുറിവിന് മൂന്ന് തുന്നിക്കെട്ട് വേണ്ടിവന്നു. പ്രഥമശുശ്രൂഷയ്ക്ക് ശേഷം സോമിയെ തൊടുപുഴ താലൂക്കാശുപത്രിയിലെത്തിക്കാന്‍ രണ്ട് സുഹൃത്തുക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ ശേഷമാണ് പോലിസ് മടങ്ങിയത്.

എസ്.ഐ.മാരായ കെ .ഐ. നസീര്‍, ഇസ്മായില്‍, എ.എസ്.ഐ സാംകുട്ടി, സി.പി.ഒ.മാരായ അരുണ്‍, ടോബി, ഷാജഹാന്‍,അജീഷ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് സോമിയെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്.

 

1 / 1

Advertisement

Latest news

കൊടുംചൂടിൽ വലഞ്ഞ് യാത്രക്കാർ: അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ട്രെയിൻ പിടിച്ചിട്ടത് ഒരു മണിക്കൂറോളം, മുന്നറിയിപ്പ് നൽകിയില്ലെന്നും ആക്ഷേപം

Published

on

By

കോഴിക്കോട്: കൊടുംചൂടിൽ യാത്രക്കാരെ വലച്ച് റെയിൽവേ. പാതയിലെ അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ഏറനാട് എക്സ്പ്രസ് കോഴിക്കോട് പിടിച്ചിട്ടത് ഒരു മണിക്കൂറോളം.

ഉച്ചയ്ക്ക് 12:30ന് കോഴിക്കോട് എത്തുന്ന 16606 നമ്പർ തിരുവനന്തപുരം മാംഗളൂരു ഏറനാട് എക്സ്പ്രസ്സാണ് ഇന്നലെ വൈകി 12:53ന് കോഴിക്കോടെത്തി 1:57 ന് പുറപ്പെട്ടത്.

പതിവിലും ചൂട് കനക്കുന്ന ഈ അവസരത്തിലും അറ്റകുറ്റപ്പണി നിർത്തിവച്ച് ട്രെയിൻ പോകാൻ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും മഴയ്ക്ക് മുന്നേ തീർക്കേണ്ട പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത് എന്നായിരുന്നു റെയിൽവേയുടെ വിശദീകരണം.
ട്രെയിൻ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ മുന്നറിയിപ്പൊന്നും നൽകിയില്ലെന്നും യാത്രക്കാർ ആരോപിച്ചു.

1 / 1

Continue Reading

Latest news

അനുവദിച്ച തീയതി പുതുക്കി നൽകിയില്ല: ഡ്രൈവിംഗ് ടെസ്റ്റ് പ്രതിസന്ധിയിൽ, ആർടിഒ ഓഫീസിലെത്തി അപേക്ഷകരുടെ പ്രതിഷേധം

Published

on

By

കാക്കനാട്: അനുവദിച്ച തീയതി പുതുക്കി നൽകാത്തതിനെ തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങിയതിനെതിരെ അപേക്ഷകർ ആർടിഒ ഓഫീസിലെത്തി പ്രതിഷേധം അറിയിച്ചു.
കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവരും പുറം സ്ഥലങ്ങളിൽ പഠിക്കാൻ പോകേണ്ടവരുമുൾപ്പെടെ ഒട്ടേറെ പേരാണ് അടിയന്തരമായി പുതിയ തീയതി ആവശ്യപ്പെട്ട് ആർടിഒ ഓഫീസിൽ എത്തിയത്.

എന്നാൽ ആര്‍ടിഒ കെ.മനോജ് സ്ഥലത്തില്ലാതിരുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും അപേക്ഷകർ ജോയിൻറ് ആർടിഒ കെ. ആർ സുരേഷിന്റെ ചെമ്പറിലേക്ക് കൂട്ടത്തോടെ ഇടിച്ച് കയറുകയും ചെയ്തു.

ദിവസങ്ങൾ പരിശ്രമിച്ചശേഷമാണ് തീയതി കിട്ടിയതെന്നും അത് റദ്ദാക്കിയത് ന്യായമല്ലെന്നും വാദിച്ച അപേക്ഷകർ പ്രശ്നം പരിഹരിച്ച് ലഭിച്ച തീയതി പുനർസ്ഥാപിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ടു.

അതേസമയം ആര്‍ടിഒ തലത്തിൽ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന് മറുപടി നൽകിയ ജോയിൻറ് ആർടിഒ സംസ്ഥാനതലത്തിൽ നടപ്പാക്കിയ പരിഷ്കരണമാണെന്നും പരാതി മുകളിലേക്ക് അറിയിക്കാം എന്ന് ഉറപ്പ് നൽകുകയും ചെയ്തു.

ഇതോടെ ശാന്തരായ പ്രതിഷേധക്കാർ പിരിഞ്ഞ് പോയി.അപേക്ഷകരിൽ പലരും സ്കൂളുകളിലും എത്തി പരാതി ബോധിപ്പിച്ചെങ്കിലും തീയതി കിട്ടാതായതോടെ ഡ്രൈവിംഗ് സ്കൂളുകളും പ്രതിസന്ധിയിലാണ്.

1 / 1

Continue Reading

Latest news

ഒറ്റപ്പാലത്ത് വോട്ട് ചെയ്ത് മടങ്ങവേ കുഴഞ്ഞ് വീണ് വോട്ടേർക്ക് ദാരുണാന്ത്യം

Published

on

By

ഒറ്റപ്പാലം: ചുനങ്ങാട് വാണിവിലാസത്തിൽ വോട്ട് ചെയ്യാൻ എത്തിയ വോട്ടർ കുഴഞ്ഞ് വീണ് തൽക്ഷണം മരിച്ചു. വാണി വിലാസിനി മോഡേൺ കാട്ടിൽ ചന്ദ്രൻ (68)ആണ് മരിച്ചത്.

വോട്ട് ചെയ്ത് മടങ്ങവേ കുഴഞ്ഞ് വീണതിനെ തുടർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1 / 1

Continue Reading

Latest news

തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം:ദുരനുഭവം വിവരിച്ച് വിദേശി ദമ്പതികൾ

Published

on

By

തൃശൂർ: യുഎസിൽ നിന്നെത്തിയ വ്ലോഗര്‍ ദമ്പതിമാർക്ക് നേരെ തൃശ്ശൂർ പൂരത്തിനിടെ ലൈംഗിക അതിക്രമം നടത്തിയതായി ആരോപണം.

ലോകമാകെ യാത്ര വിവരണം ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന മക്കൻസി, കിനൻ എന്നിവർക്കാണ് ദുരനുഭവം ഉണ്ടായത്.

സംഭവത്തിന് പിന്നാലെ യുഎസ‍ുകാരികാരിയായ മക്കൻസിയും ബ്രിട്ടിഷുകാരനായ കിനിനും വീഡിയോ ദൃശ്യങ്ങൾ സഹിതം നേരിട്ട ദുരവസ്ഥ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചു.

പൂരനഗരിയിൽ കണ്ടുമുട്ടിയ ഒരാളോട് വിശേഷങ്ങൾ ചോദിച്ചറിയുമ്പോഴാണ് മക്കൻസിയെ അയാൾ ബലമായി ചുംബിക്കാൻ ശ്രമിച്ചത്. മക്കൻസി എതിർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

മക്കസി കുതറി മാറിയപ്പോൾ കിനാനും തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുന്നുണ്ട്. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ തന്റെ ജനനേന്ദ്രിയത്തിൽ സ്പർശിച്ചതായാണ് കീനൻ പറയുന്നത്.
ദൃശ്യങ്ങൾ പുറത്ത് വന്നെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
.

1 / 1

Continue Reading

Latest news

പണിയെടുക്കാൻ വാണിജ്യ റോബോട്ടുകൾ: വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ, ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല

Published

on

By

കൊച്ചി:മനുഷ്യനെപ്പോലെ സൂക്ഷ്മമായി പെരുമാറുന്ന റോബട്ടിനെ (ഹ്യൂമനോയ്ഡ് റോബട്ട്) അടുത്ത വർഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിൽ വിൽപനയ്ക്കെത്തിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക്.

ഇത്തരം റോബട്ടുകളെ വിപണയിൽ അവതരിപ്പിച്ച് വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നാണ് ടെസ്ല പ്രതിക്ഷിക്കുന്നത്.പുതിയ റോബോട്ടുകളെ പരീക്ഷണാടിസ്ഥാനത്തിൽ വിവിധ കമ്പനികൾ വികസിപ്പിച്ചുകൊണ്ടിരിക്കേയാണ് ടെസ്‌ലയുടെ പ്രഖ്യാപനം പുറത്തുവന്നിട്ടുള്ളത്.

ഫാക്ടറികളിലെ ജോലിക്ക് ഉപയോഗിക്കാവുന്ന യന്ത്രത്തിന് ഒപ്റ്റിമസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ വർഷം പരീക്ഷണ പ്രവർത്തനം തുടങ്ങുമെന്നും മസ്ക് നിക്ഷേപക യോഗത്തിൽ പറഞ്ഞു.

ഇതിനിടയിൽ ജപ്പാനിൽ ഹോണ്ട, ഹ്യുണ്ടായ് തുടങ്ങി കമ്പനികളും ഹ്യൂമനോയ്ഡുകളെ വികസിപ്പിക്കുന്നുണ്ടെന്നുമുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

1 / 1

Continue Reading

Trending

error: