Uncategorized
നിലവിളിക്ക് പിന്നാലെ ആള്‍ രൂപം അഗ്നിഗോളമായി ; നട്ടുച്ച നേരത്തെ യുവാവിന്റെ ആത്മഹ്യത്യയില്‍ ഞെട്ടിവിറച്ച് കണ്ണാടിക്കോട്
കോതമംഗലം: ആദ്യം ഉയര്‍ന്നത് നിലവിളി,പിന്നാലെ കാണുന്നത് ആള്‍രൂപം അഗ്നിഗോളമായി മാറുന്ന ഭീകര ദൃശ്യം.നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം കഴിഞ്ഞു.പരസരത്താകെ വെന്തമാംസത്തിന്റെ മനംമടുപ്പിയ്ക്കും ഗന്ധം.
പട്ടാപ്പകല്‍ വീടിന്റെ സിറ്റൗട്ടില്‍ കയറി യുവാവ് സ്വയം തീകൊളുത്തി മരിച്ചതിന്റെ ഞെട്ടലില്‍ നിന്നും നെല്ലിമറ്റം കണ്ണാടിക്കോട് നിവാസികള്‍ ഇപ്പോഴും മുക്തരായിട്ടില്ല. ഇടുക്കി കൊന്നത്തടി മുക്കുടം ഇഞ്ചപതാല്‍ വലിയ വാഴയില്‍ വീട്ടില്‍ വിശ്വഭരന്റെ മകന്‍ ബിനു(35) ആണ് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തത്.ഇന്ന് ഉച്ചയ്ക്ക് 1.30 തോടെയായിരുന്നു സംഭവം.
ഭാര്യയും മാതാപിതാക്കളും താമസിച്ചിരുന്ന നെല്ലിമറ്റം കണ്ണാടിക്കോട്ടെ വാടകവീടിന്റെ സിറ്റൗട്ടിലെത്തി,സ്വയം തീകൊളുത്തി ബിനു സ്വയം ജീവനൊടുക്കുകയായിരുന്നു. ഈ സമയം വീട് പൂട്ടിക്കിടക്കുകയായിരുന്നു.
ബിനുവും ഭാര്യ ശരണ്യയുമായുള്ള അസ്വാരസ്യങ്ങളാണ് ഇയാളെ ഈ കുടംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് നിഗമനം.ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷത്തോളമായി.ദമ്പതികള്‍ക്ക് എട്ട് വയസ്സുള്ള ഒരു മകനുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും അകന്ന് താമസിയ്ക്കുകയായിരുന്നു.
ശരണ്യയും മകനും പിതാവിനൊപ്പം അടുത്തകാലത്ത് നെല്ലിമറ്റത്ത് കണ്ണാടിക്കോടുള്ള വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു.ജോലി തരപ്പെട്ടതിനാല്‍ ഇടയയ്ക്ക് ശരണ്യ വിദേശത്ത് പോയിരുന്നു.
മകനെ വിട്ടുകിട്ടണമെന്ന്് ബനു പലതവണ ശരണ്യയോട് ആവശ്യപ്പെട്ടിരുന്നു.ഇത് സംബന്ധിച്ച് ഇരുവരും തമ്മില്‍ പലവട്ടം തര്‍ക്കവും ബഹളങ്ങളും നടന്നിരുന്നു.എന്നാല്‍ ശരണ്യ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.
ഇന്നലെയാണ് ശരണ്യ വിദേശത്തുനിന്നും നാട്ടിലെത്തിയത്.കഴിഞ്ഞ ദിവസം കുട്ടിയെ കാണാന്‍ ബിനു വാടക വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ വീട്ടുകാര്‍ കുട്ടിയെ കാണിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ബിനുബഹളം വച്ചു.കുട്ടിയെ കാണാതെ പോവില്ലന്നായിരുന്നു ബിനുവിന്റെ നിലപാട്.ഒടുവില്‍ പോലീസ് ഇടപെടലിലാണ്് ബിനു മടങ്ങിയത്.
ഇന്ന് നെല്ലിമറ്റത്തെ വീട്ടില്‍ ഭാര്യയും മകനും ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ ബിനു എത്തുകയായിരുന്നു.കാറിലാണ് വീട്ടിലേയ്‌ക്കെത്തിയത്.വീട്ടില്‍ ആരെയും കാണാതായതോടെ ഭാര്യയുമായി ബിനു മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
കുട്ടിയെ കാണാന്‍ പറ്റുമെന്ന് പ്രതീക്ഷയുമായി എത്തിയപ്പോള്‍ വീട്ടിലെ സാഹചര്യം താങ്ങാന്‍ പറ്റാത്ത മാനസീക സമ്മര്‍ദ്ധം സൃഷ്ടിച്ചിരിയ്ക്കാമെന്നും ഇതായിരിയ്ക്കാം ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് പോലീസ് നല്‍കുന്ന സൂചന.
ദേഹത്ത് ഒഴിച്ചത് എന്താണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല.ബിനു സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു.തീ നന്നായി ആളിപ്പര്‍ന്നതിന്റെ ലക്ഷണങ്ങള്‍ മൃതദ്ദേഹം കണ്ടെത്തിയ ഭാഗത്ത് ദൃശ്യമാണ്.ജനല്‍ ചില്ലുകള്‍ പൊട്ടിത്തകര്‍ന്നിട്ടുണ്ട്.
ശരീരം പൂര്‍ണ്ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു.ഊന്നുകല്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.പോസ്റ്റ് മാര്‍ട്ടത്തിനായി മൃതദ്ദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.
Uncategorized
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
കോതമംഗലം; ഒരെ നമ്പറിൽ 2 ടിപ്പറുകൾ.നേര്യമംഗലത്ത് റോഡ് പണിസ്ഥലത്താണ് ഒരെ നമ്പറിൽ രണ്ട് ടിപ്പറുകൾ കാണപ്പെട്ടത്.വാഹനങ്ങളുടെ വീഡിയോ എം4 മലയാളത്തിന് ലഭിച്ചു.
കെഎൽ 44 ബി 2747 എന്നാണ് രണ്ട് ടിപ്പറുകളുടെയും നമ്പർ പ്ലേറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ഒരെ നമ്പർ എന്നുമാത്രമല്ല ടിപ്പറുകളുടെ നിറവും ഒന്നുതന്നെ.
റോഡുപണി നടക്കുമ്പോൾ ടാങ്കറുകളിൽ വെള്ളവുമായിട്ടാണ് ടിപ്പറുകൾ എത്തിയത്.ഒരെ നമ്പർ ശ്രദ്ധയിൽപ്പെട്ടതോടെ സ്ഥലവാസി ടിപ്പറുകളുടെ വീഡിയോ എടുത്തത്.
സംഭവം ശ്രദ്ധയിൽപ്പെട്ട അടിമാലി പോലീസ് ഉച്ചമുതൽ വാഹനം കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.മോട്ടോർ വാഹനവകുപ്പിന്റെ വെബ്‌സൈറ്റിലെ രേഖകൾ പ്രകാരം ബിജു ജോർജ്ജ് എന്നാണ് വാഹന ഉടമയുടെ പേര്.ഈ പേരിലുള്ളയാളാണ് റോഡ് നിർമ്മാണം കരാർ എടുത്തിട്ടുള്ളത് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ഒരെ നമ്പറിൽ നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾ ,വീഡിയോ കാണാം
Uncategorized
വാഹനാപകടം; കാറും ഓട്ടോയും കൂട്ടിമുട്ടി,പോസ്റ്റിന് ഇടയിൽ കുടുങ്ങിയ ഡ്രൈവർ മരിച്ചു
തൃശ്ശൂർ: തളിക്കുളത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാദ്യം.തളിക്കുളം സ്വദേശി രതീഷാണ് മരിച്ചത്.
കാറുമായി കൂട്ടിയിടിച്ച് ഓട്ടോ നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും മറിഞ്ഞ ഓട്ടോയുടെ മുകളിലേക്ക് പോസ്റ്റ് വീഴുകയുമായിരുന്നു.
ഇന്നുച്ചയ്ക്ക് 1:30 നാണ് തളിക്കുളം ഹൈസ്കൂൾ മൈതാനത്തിന് സമീപം അപകടമുണ്ടായത്. അരമണിക്കൂറോളം പോസ്റ്റിനും ഓട്ടോയ്ക്കും ഇടയിൽ കുടുങ്ങിയ രതീഷിനെ ഏറെനേരത്തെ ശ്രമത്തിനൊടുവിൽലാണ് പുറത്തെടുത്തത്.
സമീപവാസികളുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.അപകടത്തിൽ കാറിൽ ഉള്ളവർക്കും സാരമായി പരിക്കേറ്റു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
Latest news
കഥാകൃത്തും നോവലിസ്റ്റുമായ ടി.എന്‍ പ്രകാശ് അന്തരിച്ചു: ഓർമ്മയായത് ഒരുപിടി നല്ല പുസ്തകങ്ങളുടെ ശിൽപ്പി
കണ്ണൂര്‍: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി എന്‍ പ്രകാശ് അന്തരിച്ചു. 69-ാം വയസിലാണ് പ്രിയ എഴുത്തുകാരന്‍ ജീവിതത്തിൻറെ തിരക്കുകളിൽ നിന്നും വിട പറഞ്ഞത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുംശ്രദ്ധേയമായ പുസ്തകങ്ങളുടെ രചയിതാവുമാണ് ടി. എം പ്രകാശൻ.
കൈകേയി ആണ് ഏറ്റവും ശ്രദ്ധ ആകർഷിച്ച നോവല്‍.പുരാണ കഥാപാത്രമായ കൈകേയിയെ വ്യത്യസ്തമായി അവതരിപ്പിച്ചതിന് നോവല്‍ നിരൂപക പ്രശംസ നേടിയിരുന്നു. തണല്‍, താപം, വിധവകളുടെ വീട് തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍.
നിരവധിയായ ചെറുകഥകളും ബാലസാഹിത്യ കൃതികളും എഴുതിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് വിരമിച്ചത്. കഥാകൃത്ത് ടി എന്‍ പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.
Uncategorized
സപ്ലൈകോയില്‍ ഈസ്റ്റർ വിഷു സബ്‌സിഡി സാധനങ്ങള്‍ എത്താൻ വൈകും
തിരുവനന്തപുരം ; സംസ്ഥാനത്തെ ഈസ്റ്റർ വിഷു അടുക്കുന്നത്തോടെ സബ്‌സിഡി സാധനങ്ങള്‍ സപ്ലൈകോയില്‍ എത്താൻ വൈകും എന്ന് ഭക്ഷ്യവകുപ്പ്. നിലവിലെ സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്റർ വിഷു സബ്‌സിഡി സാധനങ്ങള്‍ കൂടി ചേർത്ത് വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.
സബ്‌സിഡി അരിയുടെ കുറവുള്ളതുകാരണം കെ റൈസ് കൂടി സബ്‌സിഡി വിഭാഗങ്ങളിലേക്ക് ചേർത്താണ് വിതരണം ചെയ്യുന്നത്.
കെ റൈസിന്റെ വിപണന ദിനത്തിലെ പ്രധാന പ്രഖ്യാപനം കൂടിയായിരുന്നു സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്ററിനോടനുബന്ധിച്ച് ഭക്ഷ്യ സാധനങ്ങള്‍ വിലകുറച്ച് വില്‍പ്പന നടത്തുമെന്നത്.ഭക്ഷ്യവകുപ്പ് മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചതും.
പയർ വർഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് സബ്‌സിഡി നല്‍കും. എന്നാല്‍ ഇതുവരെ സപ്ലെയ്‌കോയില്‍ ഈസ്റ്റർ വിഷു ആനുകൂല്യ സാധനങ്ങളുടെ ഫണ്ട് പോലും അനുവദിച്ചിട്ടില്ല.
നിലവില്‍ സംസ്ഥാനത്തെ സപ്ലൈകോകള്‍ കാലിയാണ്. സബ്‌സിഡി സാധനങ്ങളായ 11 ഇനങ്ങളാണ് കിട്ടാനില്ലാത്തത്. ഇത് പ്രതിക്ഷിച്ചെത്തുന്നവർ നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
അതേസമയം മറ്റ് സാധനങ്ങള്‍ക്ക് വിലകുറച്ച് വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സപ്ലൈകോ സംസ്ഥാനത്തിന്റെ ബ്രാൻഡാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ക്ഷാമത്തിന് മാത്രം അറുതിയില്ല
Uncategorized
ഗൂഡല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവ് മരിച്ചു
തമിഴ്നാട്: ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. ഓവാലി പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത് ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി 10:45 നാണ് സംഭവം. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ വനപാലകരോടൊപ്പം തുരത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം.
വനപാലക സംഘം പ്രശാന്തിനെ ഗൂഡല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഊട്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ രാവിലെ 6 മണിയോടുകൂടി മരിച്ചു.
ഒരാഴ്ചയ്ക്കിടെ മൂന്നു പേർ ഇവിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു
-
Latest news3 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news3 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news3 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news3 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news6 days ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized3 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news3 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ
-
Latest news4 weeks ago
കള്ളാട് കൊലപാതകം; തെളിവുകളുടെ അഭാവം വെല്ലുവിളി, പ്രതിയെക്കുറിച്ച് സൂചനയില്ല, അന്വേഷണം ഊർജിതമെന്നും പോലീസ്