M4 Malayalam
Connect with us

Latest news

തുമ്പിപ്പെണ്ണിന്റെയും കൂട്ടരുടെയും ഒറ്റ ദിവസത്തെ വരുമാനം ലക്ഷങ്ങള്‍;കൊച്ചിയിലെ മയക്കുമരുന്ന് വേട്ടയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Published

on

കൊച്ചി; എംഡിഎംഎയുമായി കോട്ടയം സ്വദേശിനിയെയും കൂട്ടാളികളെയും അറസ്റ്റുചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

സംഘാംഗങ്ങള്‍ക്ക് മുഖം കൊടുക്കാതെ ,എംഡിഎംഎ അടക്കം ചെയ്ത കവര്‍ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ ഇടുകയും പിന്നീട് വിവരം നല്‍കി,അത് സംഘാംഗങ്ങള്‍ ശേഖരിച്ചെന്ന് ഉറപ്പുവരുത്തുകയുമായിരുന്നു മുഖ്യവിതരണക്കാരന്‍ ചെയ്തിരുന്നതെന്നും പണം തങ്ങള്‍ ഇയാള്‍ പറയുന്ന അക്കൗണ്ടില്‍ നിക്ഷേപിയ്ക്കുകയാരുന്നു പതിവെന്നും പിടിയിലായവര്‍ മൊഴി നല്‍കിയതായിട്ടാണ് സൂചന.

മയക്ക് മരുന്നിന്റെ മൊത്ത വിതരണക്കാരായ തുമ്പിപ്പെണ്ണിനേയും ശിങ്കിടികളെയുമാണ് കൊച്ചി ജവര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് സമീപത്തുനിന്നും ഇന്നലെ രാത്രി എ്‌സൈസ് സംഘം വളഞ്ഞിട്ട് പിടികൂടിയത്.

തുമ്പിപ്പെണ്ണ് എന്ന പേരില്‍ പ്രദേശത്ത് കുപ്രസിദ്ധിയാര്‍ജ്ജിച്ച കോട്ടയം, നാട്ടകം, ചിങ്ങവനം സ്വദേശിനി, മുട്ടത്താട്ടുചിറ വീട്ടില്‍ സൂസിമോള്‍ എം സണ്ണി (24) ആലുവ ചെങ്ങമനാട് സ്വദേശി കല്ലൂക്കാടന്‍പ്പറമ്പില്‍ വീട്ടില്‍ നൗഷാദ് മകന്‍ അമീര്‍ സുഹൈല്‍ (23്) കൊച്ചി മാലിപ്പുറം സൗത്ത് പുതുവൈപ്പ് സ്വദേശിയും ഇപ്പോള്‍ കാക്കനാട് അത്താണിയില്‍ താമസിക്കുന്നതുമായ കുറുമ്പനാട്ട് പറമ്പ് വീട്ടില്‍ അജ്മല്‍ കെ എ (അജിപ്പായി- 24 ) അങ്കമാലി, മങ്ങാട്ട് കര, പുളിയനം സ്വദേശി മാളിയേക്കല്‍ വീട്ടില്‍ എല്‍റോയ് വര്‍ഗ്ഗീസ് (21) എന്നിവരാണ് ന്‍ഫോഴ്‌സ്‌മെന്റ് അസ്സി. എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷ്യല്‍ ആക്ഷന്‍ ടീം, എറണാകുളം ഐബി, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പാര്‍ട്ടി, എറണാകുളം റേഞ്ച് പാര്‍ട്ടി എന്നിവര്‍ സംയുക്തമായി നടത്തിയ നീക്കത്തില്‍ പിടിയിലായത്.

പിമ്പിരിയായി തുമ്പിപ്പെണ്ണും കൂട്ടരും,കാറില്‍ സ്പ്രിംഗ് ബാറ്റണും വിദേശ നിര്‍മ്മിത കത്തികളും

ഇവരുടെ പക്കല്‍ നിന്ന് 350 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന അഡംബര കാറും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ കിഴക്ക് ഭാഗത്ത് ഏജന്റുമാരെ കാത്ത് നില്‍ക്കവെ നല്‍വര്‍ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എക്‌സൈസ് സംഘം വളയുകയായിരുന്നു.

മാരക ലഹരിയിലായിരുന്ന 4 പേരെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് എക്‌സൈസ് സംഘത്തിന് കീഴ്‌പ്പെടുത്താനായത്.എറണാകുളം ടൗണിലെ ക്വട്ടേഷന്‍- ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ള തുമ്പിപ്പെണ്ണ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സൂസി മോള്‍ എം സണ്ണിയാണ് മയക്ക് മരുന്നിന്റെ മൊത്ത വിതരണം നേരിട്ട് നിയന്ത്രിച്ചിരുന്നത്.

സംഘാംഗങ്ങളായ മറ്റുമൂന്നുപേരും നിരവധി ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്ന വിവരം. ഇതില്‍ അജിപ്പായ് എന്ന് അറിയപ്പെടുന്ന അജ്മല്‍ അടിപിടി ഭവനഭേദനം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ പ്രതിയാണ്.

ഹൈവേ റോബറി നടത്തി വരുന്ന എല്‍റോയ് ആണ് കൂട്ടത്തില്‍ ഏറ്റവും അപകടകാരി.അതിവേഗത്തില്‍ മാരകമായി പരിക്കേപ്പിക്കാന്‍ സാധിക്കുന്ന സ്പ്രിംഗ് ബാറ്റണ്‍ അടക്കം വ്യത്യസ്ത ഇനം വിദേശ നിര്‍മ്മിത കത്തികള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നും എക്‌സൈസ് സംഘം കണ്ടെടുത്തു.

എല്ലാം നിയന്ത്രിച്ച് കമാന്റര്‍

കമാന്റര്‍ എന്ന പേരില്‍ തങ്ങളുമായി സംസാരിച്ചിരുന്ന ആള്‍ ആണ് ഇപ്പോള്‍ പിടിച്ചെടുത്തിട്ടുള്ള മയക്കുമരുന്ന് ഹിമാചല്‍ പ്രദേശില്‍ നിന്നും നെടുംമ്പാശ്ശേരി ഏയര്‍ പോര്‍ട്ട് പരിസരത്ത് എത്തിച്ച് തങ്ങള്‍ക്ക് നല്‍കിയതെന്ന് പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.കമാന്റര്‍ കൊല്ലം സ്വദേശി സച്ചിന്‍ ആണെന്ന് എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായിട്ടാണ് സൂചന.

എയര്‍പോര്‍ട്ട് പരിസരത്ത് എത്തി,മയക്കുമരുന്ന് ഒരു പോളിത്തീന്‍ കവറിലാക്കി മാലിന്യം ഉപേക്ഷിക്കുന്നത് പോലെ ഇടുകയും ശേഷം, അതിന്റെ കവര്‍ ഇട്ട ലൊക്കേഷന്‍ സൂസിക്ക് അയച്ചു നല്‍കുന്നതാണ് കാന്ററുടെ മയക്കുമരുന്ന് കൈമാറ്റ രീതി.

തുടര്‍ന്ന് മയക്കുമരുന്ന് തുമ്പിപ്പെണ്ണും സംഘവും എറണാകുളം ടൗണ്‍ ഭാഗത്തും പരിസരപ്രദേശങ്ങളിലും വിറ്റഴിച്ച ശേഷം ഇയാള്‍ നല്‍കുന്ന ക്യൂ ആര്‍ കോഡ് വഴി പണം കൈമാറുകയായിരുന്നു ചെയ്തതിരുന്നത്.ഇതിന്റെ കമ്മീഷന്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്നതായും ഇവര്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.

ഹിമാലയന്‍ മെത്ത് എന്ന് വിളിപ്പേരുള്ള ഈ രാസ ലഹരിക്ക് ഡിമാന്റ് അനുസരിച്ച് ഗ്രാമിന് 4000 മുതല്‍ 7000 രൂപ വരെ ഇവര്‍ ഈടാക്കിയിരുന്നു.

ഇവരില്‍ നിന്ന് മയക്ക് മരുന്ന് വാങ്ങി മറിച്ച് വില്‍പ്പന നടത്തുന്ന എറണാകുളം ടൗണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്റുമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്‌സൈസ്.ഹിമാചല്‍ പ്രദേശ് കേന്ദ്രീകരിച്ച് വന്‍ സംഘം ഈ രാസലഹരിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച് വരുന്നതായി ചോദ്യം ചെയ്യലില്‍ ഇവര്‍ വ്യക്തമായി.

ഇത്തരത്തില്‍ വ്യാപാര അളവിലുള്ള രാസലഹരി കൈവശം വയ്ക്കുന്നത് 20 വര്‍ഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

അമ്പരപ്പ് വിട്ടുമാറിയിട്ടില്ലന്ന് നാട്ടുകാര്‍

സംഭവം അറിഞ്ഞ് രാത്രി 10 മണിയോട് കൂടി ആളുകള്‍ കലൂര്‍ സ്റ്റേഡിയം ഭാഗത്ത് തടിച്ച് കൂടി.തുമ്പിപ്പെണ്ണിന്റെയും കൂട്ടരുടെയും നീക്കം കാഴ്ചക്കാരില്‍ അമ്പരപ്പ് സൃ്ഷ്ടിച്ചിരുന്നു.സംഭവത്തിന്റെ ഗൗരവം തിരച്ചറിഞ്ഞ് എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ബി. ടെനിമോന്‍, എന്‍ഫോഴ്‌സ്‌മെന്റ് അസി. കമ്മീഷ്ണര്‍ ടി.എന്‍. സുധീര്‍ എന്നിവര്‍ സംഭവ സ്ഥലത്ത് എത്തി പ്രതികളെ ചോദ്യചെയ്യുകയും തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുകയുമായിരുന്നു.

സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ കെ.പി. പ്രമോദ് ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. അജിത്ത് കുമാര്‍, എം.ടി. ഹാരിസ്, സിറ്റി മെട്രോ ഷാഡോയിലെ സി.ഇ.ഒ. എന്‍.ഡി. ടോമി, സി.ഇ.ഒ പി. പത്മഗിരീശന്‍ , ടി. അഭിലാഷ്, വനിത സി.ഇ.ഒ അനിമോള്‍ പി, എക്‌സൈസ് ഡ്രൈവര്‍ പ്രവീണ്‍ പി.സി, ബദര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഈ കേസ്സിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ഇവരെ വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങി,ഇവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുവിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി അന്വേഷണ സംഘത്തലവന്‍ എന്‍ഫോഴ്‌സ്‌മെന്റ് അസി. കമ്മീഷന്‍ ടി.എന്‍ . സുധീര്‍ അറിയിച്ചു.

 

Latest news

റിവ്യൂ ബോംബിങ് ; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി നിര്‍മാതാവ് സിയാദ് കോക്കര്‍

Published

on

By

കൊച്ചി ; സിനിമ റിവ്യൂ ബോംബിങ്ങിനെതിരെ പരാതിയുമായി നിര്‍മാതാവ് സിയാദ് കോക്കര്‍. യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ റിവ്യൂവിനെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്.മാരിവില്ലിന്‍ ഗോപുരങ്ങള്‍’ എന്ന സിനിമയുടെ റിവ്യൂവിനെതിരെയാണ് പരാതി. ഈ സിനിമയുടെ നിര്‍മാതാവാണ് സിയാദ് കോക്കര്‍. അതേസമയം പരാതിയില്‍ പറയുന്ന സിനിമയുടെ റിവ്യൂ അശ്വന്ത് യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്.

റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ പരാതി നില്‍ക്കവെയാണ് സിയാദ് കോക്കര്‍ രംഗത്തെത്തുന്നത്. റിവ്യൂ ബോംബിങ് സിനിമകളെ തകര്‍ക്കുന്നുവെന്ന് ആരോപിച്ച്‌ ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ സിനിമയുടെ സംവിധായകന്‍ മുബീന്‍ റഊഫ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് കോടതിയുടെ പരിഗണനയിലാണ്. സിനിമ റിലീസ് ചെയ്ത ശേഷം രണ്ട് ദിവസത്തേക്ക് റിവ്യൂ നല്‍കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു.

അരുണ്‍ ബോസ് സംവിധാനം ചെയ്ത് ഇന്ദ്രജിത്ത്, വിന്‍സി അലോഷ്യസ്, സര്‍ജാനോ ഖാലിദ്, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍. മെയ് 10ന് റിലീസിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

Continue Reading

Latest news

വിഷ്ണുപ്രിയ കൊലക്കേസ്:വധ ശിക്ഷയില്ല, പ്രതിക്ക് ജീവപര്യന്തം

Published

on

By

കണ്ണൂർ: വിഷ്ണുപ്രിയ വധക്കേസിൽ പ്രതിയായ കൂത്തുപറമ്പ് സ്വദേശി ശ്യാം ജിത്തിന് (24) 10 വർഷം ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും വീധിച്ച് തലശ്ശേരി ജില്ലാ സെക്ഷൻ കോടതി.

വധശിക്ഷ നടപ്പിലാക്കണമെന്ന പ്രോസിക്യൂഷന്റെ വാദം മറികടന്നാണ് വീട്ടിൽ അതിക്രമിച്ച് കയറിയ വകുപ്പ് ചുമത്തി പ്രതിക്കെതിരെ തടവ് ശിക്ഷ വിധിച്ചത്.

2022 ഒക്‌ടോബർ 22ന് നടന്ന കൊലപാതകത്തിന് പ്രതി ഉപയോഗിച്ച കത്തി സ്വായം നിർമിച്ചതാണെന്നും കോടതിക്ക് ബോധ്യപ്പെട്ട സഹജര്യത്തിലാണ് ഉത്തരവ്.വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.

കേസിൽ ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞാ ദിവസം കണ്ടെത്തിയിരുന്നു. കൂടാതെ കൊലപാതകം നടന്ന് ഒരു വർഷം പൂർത്തിയാകുബോഴും പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നില്ല.

ഇതും കൊലപാതകത്തിന് പിന്നാലെ നടന്ന വിചാരണ നടപടികൾ വേഗത്തിലാക്കാൻ ഏറെ സഹായിച്ചു. കേസിൽ ദൃക്‌സാക്ഷികൾ ഇല്ലാതിരുന്നതിനാൽ സഹജര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്.

Continue Reading

Latest news

വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തു ; സീരിയല്‍ താരം ആര്യ അനിലിനെതിരെ യുവാവിന്റെ വെളിപ്പെടുത്തല്‍

Published

on

By

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ താരങ്ങളില്‍ ഒരാളാണ് ആര്യ അനില്‍. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും സീരിയല്‍ നടിയും കൂടിയാണ് ആര്യ.ടിക്ക് ടോക്ക് കാലം മുതല്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ആര്യ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്.

ഇവർക്കെതിരെ രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എതിരെ മറുപടിയുമായിട്ടാണ് ഇവർ എത്തിയിരിക്കുന്നത്. ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്നും വിവാഹ വാഗ്ദാനം നല്‍കി ആര്യയും കുടുംബവും ലക്ഷങ്ങള്‍ തട്ടിയെന്നാണ് രഞ്ജിത്ത് ഒരു ഓണ്‍ലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

ആര്യയുടെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചതിങ്ങനെ 

ഹലോ ഫാമിലി, എന്നെ ഒരുപാട് സ്നേഹിക്കുകയും, ഞാൻ ഈ നിലയില്‍ എത്താൻ എൻറെ കൂടെ നിന്നവർക്കും വേണ്ടിയാണ് ഈ പോസ്റ്റ്. ഈ കഴിഞ്ഞ നാല് വർഷമായി ഞാൻ ശരത്തേട്ടനുമായി എൻഗേജ്ഡ് ആണ് എന്നും ആ വ്യക്തിയെ തന്നെയാണ് വിവാഹം ചെയ്തത് എന്നും എന്നെ ഫോളോ ചെയ്യുന്ന എല്ലാവർക്കും അറിയാവുന്നതാണ്.

ഈ നാല് വർഷത്തിനിടയില്‍ നടന്ന എന്റെ വിവാഹ നിശ്ചയം, വിവാഹം എല്ലാം തന്നെ പബ്ലിക് ആയി എല്ലാവരെയും അറിയിച്ചു നടത്തിയ ചടങ്ങുകളാണ്.ആ സമയത്ത് ഒന്നും തന്നെ എനിക്കെതിരെ ഉന്നയിക്കാത്ത ആരോപണങ്ങളാണ് എന്നെയും എൻറെ കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ വേണ്ടി ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

സന്തോഷകരമായി പോകുന്ന എൻറെ ഈ ജീവിതത്തെ ടാർഗറ്റ് ചെയ്തുകൊണ്ട് ഇപ്പോള്‍ എനിക്കെതിരെ ഫെയ്‌ക്ക് അലിഗേഷൻ നടത്തിയിരിക്കുന്ന രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി എൻറെ അച്ഛനുമായി സാമ്ബത്തിക ഇടപാടില്‍ ശത്രുതയുള്ള വ്യക്തിയാണ്. അതിൻറെ പേരില്‍ എന്നെ അപകീർത്തിപ്പെടുത്തുവാൻ ആണ് അയാള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

ആർട്ടിസ്റ്റും ഇൻഫ്ലുവൻസറും ആയ എനിക്കെതിരെ ഇത്തരത്തില്‍ ഒരു ഫേക്ക് എലിഗേഷൻ നടത്തിയാല്‍ അത് എത്രത്തോളം ആളുകളിലേക്ക് എത്തുമെന്ന വ്യക്തമായ പ്ലാനിങ് ഓടുകൂടിയാണ് ഇത് ചെയ്തിരിക്കുന്നത്.

മുഖം പോലും കാണിക്കാതെ ഇപ്പോള്‍ അയാള്‍ പറയുന്ന കാര്യങ്ങളില്‍ ഒന്നും തന്നെ വ്യക്തതയോ വാസ്തവമോ ഇല്ല. തെളിവുകള്‍ ഉണ്ടെന്ന് പറയുന്നതല്ലാതെ ഒന്നും തന്നെ പുറത്തു കാണിച്ചിട്ടില്ല. രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി പുറത്തുവിട്ട വീഡിയോയിക്കുള്ള എൻറെ പ്രതികരണം മാത്രമാണ് ഇത്.

എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ഇങ്ങനെ ഒരു ക്ലാരിഫിക്കേഷൻ ഉടൻ തരണം എന്ന് എനിക്ക് തോന്നി. ഞാൻ ഇനിയും ക്ലിയർ എവിഡൻസുകളും ക്ലാരിഫിക്കേഷനും ആയി വരുന്നതാണ്”.

Continue Reading

Latest news

കൊല്ലത്ത് വനിതാ ഡോക്ടർക്ക് കുട്ടിരിപ്പുകാരിയുടെ മർദ്ദനം

Published

on

By

കൊല്ലം: ചവറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ കുട്ടിരിപ്പുകാരിയുടെ ക്രൂര മർദ്ദനം. ആശുപത്രയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.ജാൻസി ജെയിംസിനാണ് മുഖത്തടിയേറ്റത്. പോലീസ് എത്തിയങ്കിലും കേസെടുക്കാൻ തയാറായില്ല.

ഇന്നലെ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. 2 സ്ത്രികൾ ശാരീരിക അസ്വസ്തകൾ വിവരിക്കുന്നതിനിടയിൽ കുട്ടിരിപ്പുക്കാരായി എത്തിയവർ ഉള്ളിൽ പ്രേവേശിക്കുകയും ഒപ്പമുണ്ടായിരുന്ന സ്ത്രീ വനിതാ ഡോക്ടറുടെ മുഖത്തടിക്കുകയുമായിരുന്നു.

18 വയസ്സ് മാത്രം പ്രായമുള്ള മകൾക്ക് അലർജിയുമായി ബന്ധപെട്ട് പരിശോധിക്കാതെ മരുന്ന് നൽകിയെന്നാരോപിച്ചായിരുന്നു മർദ്ദനം. പിന്നാലെ ഡോക്ടറുടെ പരാതിയിൽ പോലീസ് കേസെടുത്തു.കേസുമായി ബന്ധപ്പെട്ട് പോലീസ് ഇന്ന് ഡോക്ടറുടെ വിശദമായ മൊഴി രേഖപ്പെടുത്തും.

Continue Reading

Latest news

താമരശ്ശേരി ചുരത്തിൽ ദിവസങ്ങൾ പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി

Published

on

By

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ അജ്ഞാത മൃതദേഹം. ചിപ്പില തോടിന് സമീപമുള്ള റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. മേൽ നടപടികൾ സ്വികരിച്ചുവരുന്നു

Continue Reading

Trending

error: