M4 Malayalam
Connect with us

Latest news

അബ്ദുള്‍ അലി, സന്തോഷ് മാത്യു, ഡോ രാഗേഷ്, അഭിലാഷ് കൃഷ്ണന്‍, എന്നിവര്‍ക്ക് എസ്സെന്‍സ് പുരസ്‌ക്കാരം; അവാര്‍ഡ് വിതരണം ലിറ്റ്മസില്‍

Published

on

തിരുവനന്തപുരം: ശാസ്ത്രപ്രചരണവും സ്വതന്ത്രചിന്തയും നാസ്തികതയും പ്രചരിപ്പിക്കുന്നതില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് എസ്സെന്‍സ് ഗ്ലോബല്‍ നല്‍കുന്ന പുരസ്‌ക്കാരങ്ങള്‍ ഒക്ടോബര്‍ ഒന്നിന് തിരുവനന്തപുരം നിശാഗന്ധിയിലെ ലിറ്റ്മസ് 2023 വേദിയില്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കെ. കെ. അബ്ദുള്‍ അലി, സന്തോഷ് മാത്യു, ഡോ രാഗേഷ്, അഭിലാഷ് കൃഷ്ണന്‍, എന്നിവരാണ് ഇത്തവണ പുരസ്‌ക്കാരത്തിന് അര്‍ഹരായിട്ടുള്ളത്.

സ്വതന്ത്രചിന്ത, ശാസ്ത്രപ്രചരണം എന്നിവയില്‍ നല്‍കിയ സംഭാവന മുന്‍നിര്‍ത്തിയാണ്, അലി മാസ്റ്റര്‍ എന്ന് അറിയപ്പെടുന്ന 80 കാരനായ കെ. കെ. അബ്ദുള്‍ അലിക്ക് ഈ വര്‍ഷത്തെ സമഗ്ര സംഭാവനയ്ക്കുള്ള എസ്സെന്‍സ് പ്രൈസ് സമ്മാനിക്കുന്നത്.

ഇതാദ്യമായാണ് എസ്സെന്‍സ് ഗ്ലോബല്‍ ഇത്തരമൊരു പുരസ്‌കാരം നല്‍കുന്നത്.കോഴിക്കോട്ടെ ഒരു മുസ്ളിം പുരോഹിത കുടുംബത്തില്‍ 1943 ല്‍ ജനിച്ച അബ്ദുള്‍ അലി, മതവിദ്യാഭ്യാസത്തിന് ശേഷം ഒരു മത പാഠശാലയില്‍ അദ്ധ്യാപകനായി ജോലി ചെയ്തു.

തുടര്‍ന്ന് സര്‍ക്കാര്‍ സ്‌ക്രൂളില്‍ അറബിക് അദ്ധ്യാപകനായി. നിരവധി മതവിമര്‍ശന ഗ്രന്ഥങ്ങള്‍ രചയിതാവാണ്. ഇദ്ദേഹത്തിന്റെ ‘മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമം-ഒരു സമഗ്ര പഠനം’ എന്ന പുസ്തകം, ഇത്തരം കേസുകളില്‍ സുപ്രീകോടതി റഫറന്‍സായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

1970 മുതല്‍ ഇദ്ദേഹം സാമൂഹികരംഗത്തും മതവിമര്‍ശന രംഗത്തും സജീവമാണ്.സര്‍ട്ടിഫിക്കേറ്റിന് പൂറമെ, 30,000 രൂപയുടെ കാഷ് അവാര്‍ഡും അബ്ദുല്‍ അലിക്ക് ലഭിക്കും.

ഈ വര്‍ഷത്തെ മികച്ച ഫ്രീ തിങ്കറിനുള്ള എസ്സെന്‍സ് പ്രൈസ്, കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ സന്തോഷ് മാത്യു (51) വിനാണ് നല്‍കുന്നത്.സോഫ്റ്റ് വെയര്‍ ഡെപലെപ്പ്മെന്റ് രംഗത്ത് ടീം ലീഡറാണ് സന്തോഷ്.

ലിറ്റ്മസ് 19 ല്‍ അടക്കം കോഴിക്കോട് നടന്ന നിരവധി എസ്സെന്‍സ് പരിപാടികളുടെ മുന്‍ നിരപ്രവര്‍ത്തകരില്‍ ഒരാള്‍ എന്ന നിലയിലും സന്തോഷ്് ശ്രദ്ധേയനാണ്.25,000 രൂപയുടെ ക്യാഷ് അവാര്‍ഡാണ് സന്തോഷ് മാത്യുവിന് സമ്മാനമായി ലഭിക്കുക.

യങ്ങ്് ഫ്രീ തിങ്കര്‍ ഓഫ് ദ ഇയര്‍ 2023 അവാര്‍ഡ് എസ്സെന്‍സ് വേദികളിലൂടെ ചരി പരിചിതരായ രണ്ട് പ്രഭാഷകര്‍ക്കാണ് ലഭിക്കുന്നത്.ഡോ ആര്‍ രാഗേഷിനും,അഭിലാഷ് കൃഷ്ണനും.

ഇപ്പോള്‍ തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ ഡോ രാഗേഷ് ആര്‍ (38) പുനലൂര്‍ സ്വദേശിയാണ്.പുനലൂര്‍ താലൂക്ക് ആശുപത്രി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഫോറന്‍സിക് സയന്‍സില്‍ എം.ഡി ബിരുദം നേടിയശേഷം തിരുവനന്തപുരത്ത് വട്ടപ്പാറയിലെ എസ് യു ടി മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നോക്കുന്നു. എസ്സെന്‍സ് വേദികളിലെ സ്ഥിര സാന്നിധ്യം.2019, 2022 ലിറ്റ്മസുകളിലും പ്രഭാഷകനായി പങ്കെടുത്തിട്ടുണ്ട്.

പെരുമ്പാവൂര്‍ സ്വദേശിയായ അഭിലാഷ് കൃഷ്ണന്‍ (35) സാമ്പത്തിക അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിരവധി പ്രഭാഷണങ്ങള്‍ ചെയ്തിട്ടുണ്ട്.സോഷ്യല്‍ മീഡിയ ഇടപെടലുകളിലൂടെയും ശ്രദ്ധേയനായ ഇദ്ദേഹം കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ഡേറ്റാ എഞ്ചിനീയറായി ജോലി ചെയ്യുന്നു.

ലിറ്റ്മസ് 2022 ല്‍ പ്രഭാഷകനായി പങ്കെടുത്തിരുന്നു. ഇരുപതിനായിരം രൂപ വീതമാണ് ഇരുവര്‍ക്കുമുള്ള സമ്മാനം.

 

Latest news

യാത്ര ദുരിതത്തിനു പരിഹാരമായില്ല ; ഇന്നും വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ

Published

on

By

കൊച്ചി ; വീണ്ടും എയർ ഇന്ത്യ പണിമുടക്കി. ഇന്ന് പുറപ്പെടേണ്ട കൊച്ചി – ദമാം ഫ്ലൈറ്റ് റദാക്കി എയർ ഇന്ത്യ എക്സ്‌പ്രസ് . രാവിലെ 8.35ന് പുറപ്പെടേണ്ട കൊച്ചി – ദമാം ഫ്ലൈറ്റ് റദാക്കി. കണ്ണൂരില്‍ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് രണ്ട് സർവ്വീസുകള്‍ റദ്ദാക്കി. ഷാർജ,അബുദാബി സർവ്വീസുകളാണ് റദ്ദാക്കിയത്.

അതേസമയം യാത്ര ദുരിതത്തിനു എയർ ഇന്ത്യ എക്സ്‌പ്രസ് മാനേജ്മെന്റ് പരിഹാരം കാണുന്നില്ല . കഴിഞ്ഞ ദിവസവും വിവിധയിടങ്ങളിലേക്കുള്ള ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകള്‍ മുടങ്ങിയിരുന്നു .കൊച്ചിയില്‍ നിന്നുള്ള അഞ്ച് വിമാനങ്ങളാണ്റദ്ദാക്കിയത്. ബഹ്റൈൻ, ഹൈദരാബാദ്, ദമാം, കൊല്‍ക്കത്ത, ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാക്കാനുള്ള കാലാതാമസമാണ് പ്രതിസന്ധി തുടരാനുള്ള കാരണം.

അതേസമയം മുഴുവന്‍ ജീവനക്കാരും ഡ്യൂട്ടിയില്‍ കയറിയതായും ഡ്യൂട്ടി ക്രമീകരിക്കുന്ന സിഎഇ ആപ്പിലെ സാങ്കേതിക പ്രശ്‌നമാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണമെന്നും ജീവനക്കാര്‍ പറഞ്ഞിരുന്നു .

Continue Reading

Latest news

ആത്മീയ ചൈതന്യത്തിൽ അലിഞ്ഞുചേരാം.ഒപ്പം വന സൗന്ദര്യവും നുകരാം;ഇരിങ്ങോൾ കാവിലേയ്ക്ക് സന്ദർശക പ്രവാഹം ഊർജ്ജിതം

Published

on

By

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ;കാടിന് നടുവിലെ ആത്മീയ ചൈതന്യം .എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് സ്ഥിതിചെയ്യുന്ന ഇരിങ്ങോൾ കാവിനെ ഒറ്റ വാക്കിൽ ഇങ്ങിനെ വിശേഷിപ്പിക്കാം.കാവ് സന്ദർശിയ്ക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ അടുത്തകാലത്ത് വൻ വർദ്ധന ഉണ്ടായിട്ടുണ്ടെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

നട്ടുച്ചവെയിലും കുളിർമ്മപകരുന്ന അന്തരീക്ഷവും സദാസമയവും ഉയരുന്ന കിളികളുടെ കളകളാരവും ഇടതൂർന്ന കാടുമെല്ലാം സന്ദർശകരിൽ നവ്യാനുഭൂതി പകരുമെന്ന കാര്യത്തിൽ തർക്കമില്ല.ജൈവവൈവിധ്യങ്ങളാൽ സമ്പുഷ്ടമായ 55 ഏക്കർ വനഭൂമിക്ക് നടുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

വനമേഖലയായിമാറിയിട്ട് ദശാബ്ദങ്ങൾ പിന്നിട്ടെങ്കിലും ഇവിടം വന്യമൃങ്ങൾ താവാളമാക്കിയിട്ടല്ല എന്നാണ് ഇതുവരെയുള്ള നിരീക്ഷണത്തിൽ നിന്നും വ്യക്തമായിട്ടുള്ളത്.

ഇതുകൊണ്ടുതന്നെ ഭയമില്ലാതെ ഈ വനമേഖലയുടെ സൗന്ദര്യം ആസ്വദിയ്ക്കാമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്.
കാവിനോടനുബന്ധിച്ചുള്ള വനത്തിൽ പലഭാഗത്തേയ്ക്കും കാൽനട പാതകൾ രൂപപ്പെടുത്തിയിട്ടുണ്ട്.

ഇതുമൂലം ആത്മീയചൈതന്യം തേടിയെത്തുന്നവർക്കൊപ്പം പരിസ്ഥിതി സ്നേഹികളും ഇവിടേയ്ക്കെത്തുന്നുണ്ട്.സൈലന്റ് വാലി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ നിത്യഹരിതവനം ഇരിങ്ങോൾകാവിനോടനുബന്ധിച്ചുള്ളതാണെന്നാണ് ഇതുവരെയുള്ള പഠനങ്ങളിൽ വ്യക്തമായിട്ടുള്ളത്.

180-ൽപ്പരം ഔഷധസസ്യങ്ങളും 70- ഇനം പക്ഷികളും ഇവിടെയുണ്ടെന്ന് കേരളഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.അപൂർവ്വയിനത്തിൽപ്പെട്ട് ചിത്രശലഭങ്ങളുടെ ആവാസകേന്ദ്രംകൂടിയാണ് ഈ വനമേഖല.

രാജ്യത്ത് പട്ടണനടുവിൽ ഇത്രയും വിസ്തൃമായ വനഭൂമിയിൽ സ്ഥിതി ചെയ്യുന്ന കാവ് ഒരു പക്ഷേ ഇതുമാത്രമായിരിയ്ക്കുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

ദക്ഷിണകേരളത്തിലെ ഏറ്റവും വലിയകാവെന്ന ഖ്യാതിയും ഇരിങ്ങോൾ കാവിന് സ്വന്തം.തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ളതാണ് നിത്യപൂജയുള്ള ഈ ക്ഷേത്രം.

കൃഷ്ണാവതാരവുമായി ബന്ധപ്പെട്ടുള്ളതാണ് ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന പ്രധാന ഐതീഹ്യം.വനദുർഗ്ഗയാണ് ഇവിടുത്തെ പ്രതിഷ്ഠ.ഇവിടുത്തെ പൂജകാര്യങ്ങളിലും നിരവധി സവിശേഷതകളുണ്ട്.

പുജയ്ക്ക് ചന്ദനത്തിരിയും സുഗന്ധ പുഷിപങ്ങളും ഉപയോഗിക്കാറില്ല.ചെത്തി,തുളസി, താമര തുടങ്ങിയ പുഷ്പങ്ങൾ മാത്രമാണ് ഇവിടെ പൂജയ്ക്കെടുക്കുന്നത്.സുഗന്ധ പുഷ്പങ്ങൾ ചൂടി ക്ഷേത്രത്തിൽ പ്രവേശിയ്ക്കുന്നതിനും വിലക്കുണ്ട്.അഭിഷേകത്തിന് പച്ചവെള്ളം മാത്രമാണ് ഉപയോഗിയ്ക്കുക.

ആചാരാ-അനുഷ്ടാനങ്ങളിലും സവിശേഷതകളുണ്ട്.പിടിയാനയാണ് ഇവിടുത്തെ എഴുന്നള്ളിപ്പിനായി എത്തിയ്ക്കുന്നത്.ഇവിടെ ഉപദേവ പ്രതിഷ്ഠയില്ലന്നതാണ് മറ്റൊരുപ്രത്യേകത.നവരാത്രി ഉത്സവമാണ് പ്രധാന ആഘോഷം.

ഉത്സവത്തോടനുബന്ധിച്ച് നടന്നുവന്നിരുന്ന സഗീതോത്സവത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തിട്ടുണ്ട്. കുട്ടികളെ എഴുത്തിനിരുത്തും നടന്നുവരുന്നു.ക്ഷേത്രകലകൾക്കും മേളങ്ങൾക്കുമാണ് പ്രാധാന്യം.

Continue Reading

Latest news

ഡല്‍ഹിയിൽ ഇമെയില്‍ വഴി സന്ദേശമയച്ച് 2 ആശുപത്രികളില്‍ ബോംബ് ഭീഷണി

Published

on

By

ഡൽഹി ; ദില്ലിയിലെ രണ്ട് ആശുപത്രികളിലും വിമാനത്താവളത്തിലും ബോബ് ഭീഷണി. ദില്ലിയിലെ ബുരാഡി സർക്കാർ ആശുപത്രിയിലും സ‌ഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ഭീഷണി ഇ മെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്.

രാജ്യതലസ്ഥാനത്തെ പത്തോളം ആശുപത്രികളിലും വിമാനത്താവളത്തിലും ബോംബ് ഭീഷണി വന്നതായി വിവരം ലഭിച്ചു. ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും പരിശോധന നടന്നു. പരിശോധനയില്‍ സംശയമുളവാക്കുന്ന യാതൊന്നും ഇതുവരെ കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു.

ആദ്യം ബോംബ് ഭീഷണി സന്ദേശം എത്തിയത് ബുരാരി ആശുപത്രിയിലാണ്. പിന്നാലെ സഞ്ജയ് ഗാന്ധി സ്മാരക ആശുപത്രിയിലും ബോംബ് ഭീഷണി എത്തി. ഇവയ്‌ക്ക് രണ്ടിനും പുറമേ 10 ഓളം ആശുപത്രികളിലും ബോംബ് ഭീഷണിയെത്തിയെന്ന് പൊലീസ് വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം ദല്‍ഹിയിലെ സ്‌കൂളുകളില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു.പിന്നീട് നടത്തിയ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. മേയ് ഒന്നിന് ദല്‍ഹിയിലെ 100 സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു.

Continue Reading

Latest news

മഴ കനക്കുന്നു ; മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട്

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്ത് ഇന്നും ശക്തമായ വേനല്‍ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട് ഏർപ്പെടുത്തി. ഒരിടവേളയ്ക്ക് ശേഷം എത്തിയ ന്യൂനമർദ്ദപാത്തിയും ചക്രവാതച്ചുഴിയുമാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണം ആയത്.

പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലി ലിറ്റർവരെ മഴ ലഭിക്കും. മഴയ്ക്ക് പുറമേ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരും.

നാളെയും മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. മറ്റെന്നാള്‍ പത്തനംതിട്ടയില്‍ യെല്ലോ അലർട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിന് കുറുകെയായാണ് ന്യൂനമർദ്ദപാത്തി നിലനില്‍ക്കുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിലാണ് ചക്രവാതച്ചുഴി. ഇവയുടെ സ്വാധീനമാണ് കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണം ആകുന്നത്.

അതേസമയം ഇക്കുറി കാലാവർഷം ജൂണ്‍ ആദ്യം തന്നെ കേരളത്തില്‍ ആരംഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഈ മാസം 18 ഓടെ കാലവർഷം ആൻഡമാൻ തീരത്ത് എത്തും. അതിനാല്‍ ഇക്കുറി കാലവർഷം വൈകില്ലെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ വർഷം കാലവർഷം എട്ട് ദിവസം വൈകിയിരുന്നു.

Continue Reading

Latest news

തെരഞ്ഞെടുപ്പ് ചട്ടലംഘനം ; അല്ലു അര്‍ജുനെതിരെ കേസ്

Published

on

By

ഹൈദരാബാദ് ; തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ നടൻ അല്ലു അർജുനെതിരെ പോലീസ് കേസെടുത്തു.

വൈഎസ്‌ആർസിപി സ്ഥാനാർഥിക്കായുള്ള പ്രചാരണവുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്.വരണാധികാരിയുടെ അനുമതി ഇല്ലാതെ ആളെ കൂട്ടി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാണ് പരാതി.

സ്പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാറുടെ പരാതിയിലാണ് നന്ദ്യാല്‍ പോലീസ് കേസെടുത്തത്. സ്ഥാനാർഥി ശില്പ രവി ചന്ദ്ര റെഡ്ഡിക്കെതിരെയും പോലീസ് കേസെടുത്തിരിക്കുന്നത്.

Continue Reading

Trending

error: