M4 Malayalam
Connect with us

Latest news

ഇടുക്കിയിൽ കമിതാക്കളുടെ ഒളിച്ചോട്ടം പതിവാകുന്നു; നാടുവിട്ടവരിൽ കൗമാരക്കാരും, കണ്ടെത്താൻ പോലീസ് നെട്ടോട്ടത്തിൽ

Published

on

തൊടുപുഴ:ഇടുക്കിയിൽ കമിതാക്കളുടെ ഒളിച്ചോട്ടം പതിവായി.നാടുവിട്ടവരിൽ കൗമാരക്കാരും.കണ്ടെത്താൻ പോലീസ് നെട്ടോട്ടത്തിൽ.

15 കാരനായ കാമുകനൊപ്പമാണ് മൂലമറ്റം സ്വദേശിനി ഒളിച്ചോടിയത്.പുറപ്പുഴ സ്വദേശിനിയായ 17 കാരി സമീപവാസിയായ 17 കാരനൊപ്പമാണ് നാടുവിട്ടിട്ടുള്ളതെന്ന് അന്വേഷണത്തിൽ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.വെങ്ങല്ലൂരിലെ 16 കാരി വീടുവിട്ടത് അഥിതി തൊഴിലാളിക്കൊപ്പമാണെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.കുമാരമംഗലത്തുനിന്നും 18 കാരിയെ കൂട്ടിക്കൊണ്ടുപോയത് 19 കാരനാണെന്നും പോലീസ് കണ്ടെത്തി.

ഒരാഴ്ച മുമ്പാണ് മൂലമറ്റത്തുനിന്നും കൗമാരക്കാരായ കമിതാക്കളെ കാണാതാവുന്നത്.കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ പോണ്ടിച്ചേരിയിൽ നിന്നും കാഞ്ഞാർ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ കണ്ടെത്തി,നാട്ടിലെത്തിച്ചു.

മകളെ കാണാനില്ലന്ന് കാണിച്ച് പെൺകുട്ടിയുടെ വീട്ടുകാർ കാഞ്ഞാർപോലീസിൽ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത്.നടത്തിയ അന്വേഷണത്തിലാണ് കാമുകനായ 15 കാരനൊപ്പമാണ് പെൺകുട്ടി നാടുവിട്ടതെന്ന് സ്ഥിരീകരിച്ചത്

ഇത് മൂന്നാം തവണയാണ് പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടുന്നത്.മൂവാറ്റുപുഴയിൽ വർക്ക് ഷോപ്പിൽ സഹായിയാണ് 15 കാരൻ.മൂന്നുമാസം മുമ്പ് വീട്ടിൽ നിന്ന് പെൺകുട്ടിയെ കാണാതായിരുന്നു.അന്ന് അടിമാലിക്കടുത്ത് ആനച്ചാലിൽ നിന്നും പോലീസ് സംഘം ഇവരെ കണ്ടെത്തുകയായിരുന്നു.

ഇതിന് മുമ്പ് മൂവാറ്റുപുഴയ്ക്കടുത്ത് ആയവനയിൽ താമസിയ്ക്കുമ്പോഴും പെൺകുട്ടി കാമുകനൊപ്പം നാടുവിട്ടിരുന്നു.താമസിയാതെ പോലീസ് ഇരുവരെയും കണ്ടെത്തി വീട്ടുകാരെ വിളിച്ചുവരുത്തി പറഞ്ഞുവിട്ടിരുന്നു.

ഒളിച്ചോട്ടം പതിവായതോടെ ഇരുവരുടെയും വീട്ടുകാർ തമ്മിൽ ആലോചിച്ച് പ്രായപൂർത്തിയാവുമ്പോൾ വിവാഹം നടത്താം എന്ന്് ധാരണയായിരുന്നു.ഇത് കമിതാക്കൾക്ക് സ്വകാര്യമായിരുന്നില്ല.തങ്ങൾക്ക് ഒന്നിച്ച് ജീവിയ്ക്കണം എന്നായിരുന്നു ഇവരുടെ നിലപാട്.ഇപ്പോൾ മൂന്നാംവട്ടം പോലീസ് പിടികൂടി ,നാട്ടിലെത്തിച്ചപ്പോഴും പെൺകുട്ടി ഈ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നാണ് പോലീസ് നൽകുന്ന സൂചന.

നടപടികൾ പൂർത്തീകരിക്കാൻ കൂടുതൽ സമയം ആവശ്യമായതിനാൽ ഒരു രാത്രി ഈ പെൺകുട്ടിയെ റെസ്‌ക്യൂഹോമിൽ താമസിപ്പിയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധതരായി. ഈക്കാര്യം അറിയിച്ചപ്പോൾ പെൺകുട്ടി പോലീസിനെ അസഭ്യം പറയുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്‌തെന്നാണ് അറിയിയുന്നത്.ഒടുവിൽ മാതാവിനെക്കൂടി ഒപ്പം നിർത്താമെന്ന് അറിയിച്ചപ്പോഴാണ് പെൺകുട്ടി പോലീസിന്റെ ആവശ്യം അംഗീകരിയ്ക്കാൻ തയ്യാറായത്.

പുറപ്പുഴ സ്വദേശിയായ 17 കാരനെയും സമീപ വാസിയായ 17 കാരിയെയും കാണാതായതായുള്ള പരാതിയിൽ കരിങ്കുന്നം പോലീസ് കേസെടുത്തിട്ടുണ്ട്.സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിൽ രണ്ട് മിസിംങ് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനത്തിലെ സി സി ടി വി ക്യാമറയിൽ നിന്നും ഇവർ ഇരുവരും നടന്നു വരുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

ഇവരുടെ കൈവശമുള്ള മൊബൈൽ സ്വച്ച് ഓഫ് ആയതിനാൽ ലൊക്കേഷൻ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.ഇരുവരുടെയും കൈയ്യിൽ കാര്യമായി പണം ഇല്ലാത്തതിനാൽ താമസിയാതെ തിരച്ചെത്തുമെന്നാണ് വീട്ടുകാർ കരുതിയിരുന്നത്.എന്നാൽ ദിവസങ്ങൾ പിന്നിട്ടും ഇവർ തിരിച്ചെത്തിയിട്ടില്ല.

ഇവരെ കണ്ടെത്താൻ പോലീസ് അന്വേഷണം സംസ്ഥാനത്തിനേ പുറത്തേയ്ക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.

വെങ്ങല്ലൂരിൽ നിന്നും 16 കാരിയെ കാണാതായതായുള്ള സംഭവത്തിൽ തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അഥിതി തൊഴിലാളിയായ സുഹൈലിനൊപ്പമാണ് പെൺകുട്ടി നാടുവിട്ടതെന്ന്് പോലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായി.ഇവരെ കണ്ടെത്താൻ പോലീസ് സംഘം കൽക്കട്ടയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.

കാമുകനുമായി രാത്രി സംസാരിയ്ക്കുന്നത് വിലക്കുകയും പിതാവ് മൊബൈൽ വാങ്ങിയെടുക്കുകയും ചെയ്തിന് പിന്നാലെയാണ് കുമാരമംഗലത്തുനിന്നും 18 കാരി 19 കാരനൊപ്പം നാടുവിട്ടത്.ഈ സംഭവത്തിൽ തൊടുപുഴ പോലീസ് കേസെടുത്ത്, ആന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

 

Latest news

അതിരുക്ഷമായ ചൂടും വരണ്ട കാലവസ്ഥയും ; ക്ഷീര കർഷകർ ശ്രെദ്ധിക്കേണ്ടത്

Published

on

By

ഇടുക്കി ; അതിരുക്ഷമായ ചൂടും വരണ്ട കാലവസ്ഥയും മനുഷ്യനേക്കാളും കന്നുകാലികളിലും പക്ഷികളിലും പലവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഉയർന്ന ഉത്പാദന ശേഷിയുള്ള സങ്കരയിനം ഉരുക്കൾക്ക് പ്രത്യേക പരിപാലനം ആവശ്യമായതിനാൽ ഇടുക്കിയിലെ ക്ഷീരകർഷകർ മുൻകരുതൽ സ്വീകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു .

സൂര്യാഘാത ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം.കന്നുകാലികളോ പക്ഷികളോ സൂര്യാഘാതം മൂലം മരണപ്പെട്ടാൽ മൃഗാശുപത്രിയിൽ വിവരം അറിയിച്ച് വെറ്ററിനറി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം മാത്രമേ ജഡം മറവ് ചെയ്യാൻ പാടുള്ളുവെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

വേനല്കാലത്ത് ക്ഷീരകർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  •  ശുദ്ധജലം യഥേഷ്ടം കുടിയ്ക്കാൻ നല്കണം.
  •  ഘരാഹാരം രാവിലെയും വൈകുന്നേരവുമായി പരിമിതപ്പെടുത്തുക.
  •  പച്ചപ്പുല്ല് കുറവാണെങ്കിൽ പച്ചിലകൾ , ഈർക്കിൽ കളഞ്ഞ് മുറിച്ച ഓല എന്നിവ നല്കാം.
  •  വേനല്ക്കാല ഭക്ഷണത്തിൽ ഊര്‍ജ്ജദായകമായ കൊഴുപ്പിന്റെയും മാംസ്യത്തിന്റെയും അളവ് കൂട്ടുന്നതിന് പരുത്തിക്കുരു, സോയാബീൻ എന്നിവ തീറ്റയിൽ ഉൾപ്പെടുത്തണം.
  •  ധാതുലവണങ്ങളും വിറ്റാമിൻ മിശ്രിതവും നല്കണം.
  •  വൈക്കോൽ തീറ്റയായി നല്കുന്നത് രാത്രികാലങ്ങളിൽ മാത്രം.
  •  വെയിലത്ത് തുറസ്സായ സ്ഥലങ്ങളിൽ കെട്ടിയിടുകയോ മേയാൻ വിടുകയോ ചെയ്യരുത്. നല്ല തണലുള്ള സ്ഥലത്ത് മാത്രം നിർത്തണം.
  •  കൃത്രിമ ബീജധാനത്തിനു മുൻപും ശേഷവും ഉരുക്കളെ തണലിൽ നിർത്തുക
  •  മേൽകൂരയ്ക്ക് മുകളിൽ ചാക്ക്, വയ്‌ക്കോൽ എന്നിവ നിരത്തി വെള്ളം തളിക്കുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും .
  •  ദിവസവും ഒന്നോ രണ്ടോ തവണയെങ്കിലും പശുക്കളെ കുളിപ്പിക്കണം.
  •  എരുമകളെ വെള്ളത്തിൽ കിടത്തുകയോ നാലഞ്ചു തവണ ദേഹത്ത് വെള്ളമൊഴിക്കുകയോ ചെയ്യണം.
  •  തൊഴുത്തിലെ ചൂട് കുറയ്ക്കാൻ മിസ്റ്റ് സ്‌പ്രേ, ചുമരിലുറപ്പിക്കുന്ന ഫാന് (വാൾ ഫാൻ ) മുതലായവയും ഉപയോഗിക്കാം.
  •  തൊഴുത്തിൽ വായു സഞ്ചാരം സുഗമമാക്കുന്നതിന് വശങ്ങൾ മറച്ചുകെട്ടാതെ തുറന്നിടണം.
  •  വളർത്തുമൃഗങ്ങളുടെ ട്രന്‌സ്‌പോര്‌ട്ടേഷന് വെയിലിന്റെ തീവ്രത കുറഞ്ഞ രാവിലെയും, വൈകുന്നേരവുമായി പരിമിതപ്പെടുത്തുക.
  • ? അമിതമായ ഉമിനീരൊലിപ്പിക്കൽ , തളർച്ച , പൊള്ളൽ തുടങ്ങിയ സൂര്യഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടുക.
Continue Reading

Latest news

മാസപ്പടി കേസ് ; മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി വിജിലൻസ് കോടതി

Published

on

By

തിരുവനന്തപുരം ; മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മകള്‍ വീണ വിജയനെതിരെയും അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടൻ നല്‍കിയ ഹർജി വിജിലൻസ് കോടതി തള്ളി.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് മാസപ്പടിയായി പണം നല്‍കിയെന്ന ആരോപണം ഉയര്‍ന്ന കേസില്‍ സിഎംആര്‍എല്‍ കമ്പനിക്ക്  സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം. എന്നാല്‍ തെളിവില്ലെന്ന് കണ്ടെത്തിയാണ് വിജിലൻസ് കോടതി ഈ ആവശ്യം നിരാകരിച്ചത്.

സിഎംആർഎല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണല്‍ ഖനനത്തിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നല്‍കിയെന്നാണ് ഹർജിക്കാരൻെറ ആരോപണം. സ്വകാര്യ കമ്ബനിക്ക് വഴിവിട്ട സഹായം നല്‍കിയതിന് തെളിവുകള്‍ ഹാജരാക്കാൻ മാത്യുകുഴല്‍ നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

ചില രേഖകള്‍ കുഴല്‍നാടൻെറ അഭിഭാഷകൻ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ രേഖളിലൊന്നും സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലൻസും വാദിച്ചു.

Continue Reading

Latest news

ഐസിഎസ്‌ഇ 10, +2 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു

Published

on

By

ന്യൂ ഡൽഹി ; ഐസിഎസ്‌ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു. രാവിലെ 11 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്.

പരീക്ഷാഫലം അറിയാൻ സിഐഎസ്സിഇ വെബ്‌സൈറ്റായ cisce.org യില്‍ പരിശോധികേണ്ടതാണ്. ഡിജി ലോക്കറിലും ഫലം ലഭ്യമാകും. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച്‌ 28 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ മൂന്നിനുമാണ് സമാപിച്ചത്.

2023 ല്‍ പത്താം ക്ലാസില്‍ 98.84 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 96.63 ശതമാനവുമാണ് വിജയം ഉണ്ടായിരുന്നത്.

Continue Reading

Latest news

വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്‌സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍

Published

on

By

ഇടുക്കി;വൈദീകനും ഇടവകക്കാരിയും തമ്മിലുള്ളത് എന്ന തരത്തില്‍ വാട്‌സാപ്പ് ചാറ്റ് പുറത്ത്.വിശ്വാസികള്‍ അങ്കലാപ്പില്‍.

വൈദികനും യുവതിയും തമ്മിലുള്ളത് അതിരുവിട്ട ബന്ധമാണെന്ന് വ്യാപകമായി പ്രചരിച്ചിട്ടുള്ള വാട്‌സാപ്പ് ചാറ്റില്‍ വ്യക്തമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

തൊടുപുഴയ്ക്കത്ത് മലയോരമേഖലയിലെ പള്ളിയിലെ വികാരിയും ഇടവക്കാരിയായ യുവതിയും തമ്മിലുള്ളത് എന്ന തരത്തിലാണ് വാട്‌സാപ്പ് ചാറ്റ്് പ്രചരിയ്ക്കുന്നത്.

യുവതിയുടെ മൊബൈലില്‍ നിന്നും തന്ത്രത്തില്‍ വാട്‌സാപ്പ് ച്റ്റ് വിവരങ്ങള്‍ കൈക്കലാക്കി,വിശ്വാസികളില്‍ ഒരാളാണ് വിവരം പുറത്തുവിട്ടതെന്നാണ് സൂചന.

ടെസ്റ്റ് ഡോസെന്ന നിലയില്‍ ഒരു വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കിട്ടെന്നും ഇതുകണ്ട് ഇടവകക്കാര്‍ പ്രശ്‌നത്തയില്‍ ഇടപെടും എന്നാണ് കരുതിയതെന്നും മറ്റും വ്യക്തമാക്കി, വിശ്വാസിയുടേത് എന്ന നിലയില്‍ ഒരു കുറിപ്പും പ്രചരിയ്ക്കുന്നുണ്ട്.

 

Continue Reading

Latest news

പെറ്റമ്മ മുതലക്കുളത്തിലെറിഞ്ഞ ആറുവയസുകാരന് ദാരുണാന്ത്യം

Published

on

By

ബെംഗളൂരു; പെറ്റമ്മ മുതലക്കുളത്തിലെറിഞ്ഞ ആറുവയസുകാരന് ദാരുണാന്ത്യം.

കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ കാളീനദിയിലെ ദണ്ഡേലി മുതലസംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

ഭര്‍ത്താവ് രവികുമാറുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയ 23 കാരിയായ സാവിത്രി മകന്‍ വിവേകിനെ മുതലക്കുളത്തിലേയ്ക്ക് വലിച്ചെറിയുകയായിരുന്നെന്നാണ് സൂചന.

പൊലീസും അഗ്‌നിരക്ഷാ സേനയും രാത്രി തന്നെ തിരച്ചില്‍ തുടങ്ങിയെങ്കിലും വെളിച്ചക്കുറവ്
തടസ്സമായി.

രാവിലെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്നുള്ള അന്വേഷണത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

 

 

 

 

Continue Reading

Trending

error: