M4 Malayalam
Connect with us

Latest news

ഏലസ് കച്ചവടവും ബാധ ഒഴിപ്പിക്കലും തകൃതി; സുഭാഷ് തന്ത്രിയുടെ ക്ഷേത്രത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തം

Published

on

മൂവാറ്റുപുഴ:കലൂർ പേരാമംഗലത്ത് ഡോ.കെ വി സുഭാഷ് തന്ത്രി നടത്തിവരുന്ന ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തം.

ശ്രീനാരായണ ഗുരുദേവനെ നിന്ദിച്ച് നവമാധ്യമങ്ങളിൽ പോസ്റ്ററുകൾ ഇട്ടെന്നും അധിക്ഷേപിച്ച് സംസാരിച്ചെന്നും ആരോപിച്ച് ഈ ക്ഷേത്രത്തിലേയ്ക്ക് കഴിഞ്ഞ ദിവസം എൻ ഡി പി യുടെ നേതൃത്വത്തിൽ പ്രതിഷേധ മാച്ചും ധർണ്ണയും നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിയ്ക്കണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യം ശക്തമായിട്ടുള്ളത്.മൂവാറ്റുപുഴ, തൊടുപുഴ, കൂത്താട്ടുകുളം, കോതമംഗലം എസ്.എൻ.ഡി.പി യൂണിയനുകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം പരിപാടി സംഘടിപ്പിച്ചത്.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പരിപോഷിപ്പിയ്ക്കുന്ന നിലയിലാണ് ക്ഷേത്രത്തിന്റെ പ്രവർത്തനമെന്നാണ് പൊതുവിൽ ഉയർന്നിട്ടുള്ള ആക്ഷേപം.സുഭാഷ് തന്ത്രിയുടെ ചാനൽ പരിപാടിയിലെ പരാമർശങ്ങൾ ഇക്കാര്യം ശരിവയ്ക്കുന്നതാണെന്നാണ് വിമർശകരുടെ വിലയിരുത്തൽ.

ഉറക്കത്തിൽ കക്കൂസ് മാലിന്യം കാണുകയോ ചിലവഴിയ്ക്കാതെ സമ്പത്ത് നഷ്ടമാവുകയോ ചെയ്താൽ അത് ചാത്തന്റെ അനിഷ്ടം അറിയിക്കുന്നതാണെന്നാണ് തന്ത്രി ചാനൽ പരിപാടിയിൽപ്പറയുന്നത്.

രക്തം സ്വപനം കാണാൻ കരാണം ഭദ്രകാളിയുടെ കോപമാണെന്നും പാല പൂക്കാത്ത കാലത്ത് പാലപ്പൂമണമെത്തിയാൽ അത് യക്ഷി സാന്നിദ്ധ്യം അറിയിയ്ക്കുന്നതാണെന്നും സന്ധ്യസമയത്ത് മുട്ടനാടിന്റെ ഗന്ധം അനുഭപ്പെട്ടാൽ ജിന്നിന്റെ സാന്നിദ്ധ്യം ഉറപ്പിക്കാം എന്നും മറ്റുമുള്ള ഇയാളുടെ വെളിപ്പെടുത്തലും ചാനൽ പരിപാടിയിലുണ്ട്.

ക്ഷേത്രത്തെ ചുറ്റിപ്പറ്റി അടുത്തിടെ ഉയർന്നിട്ടുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തന്ത്രിയുടെ വെളിപാടുകളും ചൂടേറിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.ലക്ഷണം കാണിച്ചിട്ടും വകവയ്ക്കാത്തവർ ദുരിതങ്ങൾ അനുഭവിയ്‌ക്കേണ്ടി വരുമെന്നാണ് തന്ത്രി മുന്നറിയിപ്പ.് നൽകുന്നുണ്ട്.

ക്ഷേത്രം കേന്ദ്രീകരിച്ച് അഭിചാര കർമ്മങ്ങൾ നടക്കുന്നതായുള്ള വിവരം അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു.ഏതാനും ദിവസം മുമ്പ് ക്ഷേത്രത്തിൽ എത്തി ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ തനിക്ക് മർദ്ദനം ഏറ്റതായി തൊടുപുഴ പെരുമാംകണ്ടം സ്വദേശി വിജയൻ വെളിപ്പെടുത്തിയിരുന്നു.

യൂട്യൂബ് ചാനലിന് വേണ്ടിയാണ് താൻ വിവരങ്ങൾ ശേഖരിച്ചതെന്നും ദൃശ്യങ്ങൾ എടുത്തതിന്റെ പേരിൽ ക്ഷേത്രത്തിലുണ്ടായിരുന്നവർ കൂട്ടം ചേർന്ന് തന്നെ ആക്രമിച്ചെന്നും മൊബൈൽ പിടിച്ചുവാങ്ങിയെന്നുമാണ് വിജയന്റെ വെളിപ്പെടുത്തൽ.

മാന്ത്രീക ഏലസ് കച്ചവടവും ദുർമന്ത്രവാദവും ആഭിചാര ക്രിയകളും നടത്തി സർവ്വകാര്യ സിദ്ധി വാഗ്ദാനം ചെയ്ത് തന്ത്രിയും കൂട്ടരും വൻ സാമ്പത്തീക നേട്ടമുണ്ടാക്കുന്നുണ്ടെന്നാണ് എസ്എൻഡിപി ഉൾപ്പെടെ സുഭാഷ് തന്ത്രികളെ വിമർശിയ്ക്കുന്നവരുടെ പ്രധാന ആരോപണം.

മറ്റ് ഏത് ക്ഷേത്രങ്ങളിൽ പോകുന്നതിനേക്കാൾ ഫലസിദ്ധി ഉണ്ടാകുമെന്ന് പ്രചരിപ്പിച്ചാണ് ഇയാൾ ഭക്തരെ സൃഷ്ടിയ്ക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.കാണാൻ എത്തുന്നവരെ ജോത്സ്യവും വാസ്തുദോഷവും പറഞ്ഞ് ഭയപ്പെടുത്തി,പരിഹാരമയി മാന്ത്രീക കർമ്മങ്ങൾ നടത്തണമെന്നും ഇതുവഴി ദോപരിഹാരം ഉണ്ടാവുമെന്നും ഭക്തരെ വിശ്വസിപ്പിച്ചാണ്് ഇയാൾ സാമ്പത്തീക നേട്ടം കൊയ്യുന്നതെന്നാണ് വിമർശകരുടെ ആരോപണം.

സ്ത്രീകളെ പൂജാ വിദ്യപഠിപ്പിച്ച് വ്യക്തിയെന്ന രീതിയിലും ഇയാൾ വാർത്തമാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു.സ്വയമെ ഒരു ആൾദൈവമെന്ന പരിവേഷം സൃഷ്ടിയ്ക്കാൻ ഇയാളും കൂട്ടാളികളും സാമൂഹിക മാദ്യമങ്ങളെ വലിയരളവിൽ പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

ക്ഷേത്രത്തിലെത്തണമെങ്കിൽ തന്ത്രികളുടെ കിങ്കരന്മാരുടെ അനുമതി വേണമെന്നതാണ് സ്ഥിതി.എതിർത്ത് ആരെങ്കിലും സംസാരിച്ചാൽ ഇവർ നന്നായി കൈകാര്യം ചെയ്യുമെന്നാണ് അനുഭവസ്ഥർ വ്യക്തമാക്കുന്നത്.

 

Latest news

കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ സംഭവം ; മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ കേസ്

Published

on

By

തിരുവനന്തപുരം ; കെ എസ്‌ ആര്‍ ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും എംഎല്‍എ സച്ചിന്‍ദേവിനുമെതിരെ കേസെടുത്ത് പോലീസ്.മേയർക്കും എം.എല്‍.എയ്ക്കുമെതിരേ കേസ് എടുക്കാൻ തിരുവനന്തപുരം വഞ്ചിയൂർ സി.ജെ.എം. കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കേസെടുത്തത്.

ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ ഹർജിയിലാണ് കോടതി ഇടപെടല്‍. നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍, പൊതുജനശല്യം, അന്യായമായ തസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേർത്ത് കേസെടുക്കാനായിരുന്നു കോടതി നിർദേശിച്ചത്.

ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് അഞ്ചുപേർക്കെതിരേയും ചുമത്തിയിരിക്കുന്നത്.ഏപ്രില്‍ 27-നാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും എം.എല്‍.എയുമായ സച്ചിൻദേവ് എന്നിവരും കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർ യദുവുമായി തർക്കമുണ്ടാകുന്നത്.

തൊട്ടടുത്തദിവസം യദു ഇരുവർക്കുമെതിരേ പരാതിയുമായി കന്റോണ്‍മെന്റ് സ്റ്റേഷനിലും സിറ്റി പോലീസ് കമ്മിഷണറെയും കണ്ടിരുന്നു. എന്നാല്‍ യദുവിന്റെ പരാതി സ്വീകരിച്ചിരുന്നില്ല. തുടർന്ന് ശനിയാഴ്ച രാവിലെ യദു വഞ്ചിയൂർ കോടതിയില്‍ പരാതി നല്‍കിയിരുന്നു.

Continue Reading

Latest news

നീറ്റ് പരീക്ഷ ഇന്ന് ; രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത് 23.81 ലക്ഷം പേര്‍

Published

on

By

ഡൽഹി ; മെഡിക്കല്‍, അനുബന്ധ ബിരുദ കോഴ്സ് പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റ് കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) ഇന്ന് നടക്കും.ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് 5.20 വരെയാണ് പരീക്ഷ. രാജ്യത്തിനകത്തും പുറത്തുമായി 23.81 ലക്ഷം പേരാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്.

10.18 ലക്ഷം ആണ്‍കുട്ടികളും 13.63 ലക്ഷം പെണ്‍കുട്ടികളും 24 ട്രാന്‍സ്ജെന്‍‍ഡര്‍ പരീക്ഷ എഴുതുന്നുണ്ട്. കേരളത്തില്‍ 1.44 ലക്ഷം പേരാണ് ഇത്തവണ അപേക്ഷിച്ചത്.പരീക്ഷാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡില്‍ നിര്‍ദേശിച്ച സമയത്തു തന്നെ പരീക്ഷ കേന്ദ്രത്തിലെത്തണം. ഒന്നരയ്ക്ക് പരീക്ഷ കേന്ദ്രങ്ങളുടെ ഗേറ്റ് അടക്കും. പിന്നീട് വരുന്നവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. കര്‍ശനമായ പരിശോധനയോടെയാണ് പരീക്ഷ നടത്തിപ്പ്. ആഭരണങ്ങള്‍, ഷൂസ്, ഉയരമുള്ള ചെരിപ്പ് തുടങ്ങിയവ ധരിക്കാന്‍ പാടില്ല.

മതപരമായതും ആചാരപരമായ വസ്ത്രം ധരിക്കുന്നവരും പരിശോധനകള്‍ക്കായി നേരത്തെ എത്താനും നിര്‍ദേശമുണ്ട്.സുതാര്യമാ വെള്ളക്കുപ്പി മാത്രമേ പരീക്ഷ ഹാളില്‍ അനുവദിക്കു. എഴുതാനുള്ള പേന പരീക്ഷ കേന്ദ്രത്തില്‍ നിന്നും നല്‍കും. എഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള സിസിടിവി നിരീക്ഷണവും പരീക്ഷയ്ക്ക് ഏര്‍പ്പെടുത്തുന്നുണ്ട്.

Continue Reading

Latest news

ശബരിമലയിൽ മണ്ഡല-മകരവിളക്ക് കാലത്ത് ബുക്കിങ് ഓൺലൈൻ വഴി മാത്രം

Published

on

By

തിരുവനന്തപുരം: അടുത്ത മണ്ഡല- മകരവിളക്ക് കാലത്ത് സ്പോട് ബുക്കിങ് ഉണ്ടാവില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. ഓൺലൈൻ ബുക്കിങ് മാത്രം അനുവദിച്ചാൽ മതിയെന്നാണ് തീരുമാനം. പ്രതിദിനം ബുക്കിങ് 80000 ത്തിൽ നിർത്താനാണ് തീരുമാനം.

തിരക്ക് നിയന്ത്രിക്കാൻ ആണ് തീരുമാനം. ശബരിമലയിൽ കഴിഞ്ഞ തവണയുണ്ടായ തിരക്ക് നിയന്ത്രിക്കാൻ കഴിയാതിരുന്നതിൽ സർക്കാർ സംവിധാനങ്ങൾ ഏറെ പഴികേട്ട സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ അടക്കം യോഗത്തിലാണ് തീരുമാനം.

സ്പോട് ബുക്കിങ് വഴിയെത്തുന്ന ഭക്തരുടെ എണ്ണം കൃത്യമായി കണക്കാക്കാൻ കഴിയാത്തതും ഇതിലൂടെ തിരക്ക് കൂടുന്നതും പലപ്പോഴും ദർശന സമയം നീട്ടണമെന്ന ആവശ്യത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് സമയങ്ങളിൽ ഓൺലൈൻ ബുക്കിങിന് ഇളവ് വരുത്തണോയെന്ന കാര്യത്തിൽ തീരുമാനം പിന്നീട് മാത്രമേ ഉണ്ടാകൂ.

 

Continue Reading

Health

ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ: കഴിച്ചത് ഷവർമയും അൽഫാമും, 15 പേർ ആശുപത്രിയിൽ

Published

on

By

കൊല്ലം: ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു.

എട്ടുവയസ്സുകാരനും മാതാവും ഉൾപ്പെടെ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹോട്ടൽ പഞ്ചായത്ത് അധികൃതർ അടപ്പിച്ചു.

ചടയമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂ അയ്യപ്പൻ ഫാസ്റ്റ് ഫുഡ് നിന്നും ഞായറാഴ്ച ഷവർമയും അൽ ഫാമും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്.

അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ചടയമംഗലം കീഴിൽ തോണി സ്വദേശി അജ്മി, മകൻ മുഹമ്മദ് ഫയാസ് എന്നിവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ നേരിട്ടെത്തി വിഷബാധ ഏറ്റവരുടെ മൊഴി രേഖപ്പെടുത്തി.സംഭവത്തിൽ ചടയമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Continue Reading

Latest news

വിദേശത്തേക്ക് വിനോദയാത്ര വാഗ്ദാനം: പണം തട്ടിയ ട്രാവൽ ഏജൻസിക്ക് 6 ലക്ഷം രൂപ പിഴ

Published

on

By

ന്യൂഡൽഹി: വിനോദയാത്ര അവതാളത്തിലാക്കിയതിന് ടൂർ ഓപ്പറേറ്റർക്ക് ആറ് ലക്ഷം രൂപ പിഴതുക വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്താ തർക്ക പരിഹാര കോടതിയുടെ ഉത്തരവ്.

ജർമ്മനിയിലെ ഡെസൽഡോർഫിൽ നടന്ന വ്യാപാരമേളയിൽ പങ്കെടുക്കാനാണ് ന്യൂഡൽഹിയിലെ ഡെൽമോസ് വേൾഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ട്രാവൽ ആൻഡ് ടൂറിസം കമ്പനിയെ പരാതിക്കാർ സമീപിച്ചത്.

ഒരാളിൽ നിന്നും ഒന്നരലക്ഷം രൂപയാണ് ഇതിനായി ട്രാവൽ ഏജൻസി കൈപ്പറ്റിയത്. എന്നാൽ വിദേശയാത്ര വാഗ്ദാനം നൽകിയതിന് പിന്നാലെ ജർമ്മൻ വിസ ലഭ്യമാക്കുന്നതിൽ ട്രാവൽ കമ്പനി പരാജയപ്പെടുകയായിരുന്നു.

ഇതോടെ തുക നൽകിയവർ ടൂർ ഓപ്പറേറ്ററുടെ സേവന രീതികൾ മെച്ചപ്പെടുത്തണമെന്നും ഒട്ടും നന്നല്ലാത്ത പ്രവർത്തിയാണ് ചെയ്തത് എന്ന് ആരോപിച്ച് കോടതിയെ സമീപിക്കുകയായിരുന്നു.

ബുക്ക് ചെയ്ത വിമാന ടിക്കറ്റ് തുക എയർലൈൻസ് ട്രാവൽസ് ഏജൻസിക്ക് തിരികെ നൽകിയെങ്കിലും ആ തുക പരാതിക്കാർക്ക് കൈമാറാൻ ട്രാവൽ കമ്പനി തയ്യാറായില്ല.

ഈ സാഹചര്യത്തിലാണ് എറണാകുളം ജില്ല ഉപഭോക്ത തർക്കപരിഹാര കോടതി എതിർകക്ഷിയുടെ സേവനത്തിൽ ന്യൂനതകൾ ഉണ്ടെന്ന് വ്യക്തമാക്കിയത്.

ടൂറിസം രംഗങ്ങളിലെ ഇത്തരത്തിൽ പ്രതികൂലമായി നടക്കുന്ന കാര്യങ്ങളെ ചെറുക്കുന്നതിനും ഉപഭോക്താക്കളെ അവരുടെ അവകാശങ്ങളിൽ നിന്നുകൊണ്ട് സംരക്ഷിക്കുന്നതിനും ശക്തമായ നടപടികൾ ആവശ്യമാണെന്ന് കോടതി ഉത്തരവിൽ പറഞ്ഞു.

45 ദിവസത്തിനുള്ളിൽ പരാതിക്കാർക്ക് തുക എതിർകക്ഷിക്കാർ കൈമാറണമെന്നാണ് കോടതി നിർദ്ദേശം.ട്രാവൽ ഏജൻസിയുടെ സേവനത്തിനായി പരാതിക്കാർ നൽകിയ നാലര ലക്ഷം കൂടാതെ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരത്തുകയായും 15,000 രൂപ കോടതി ചെലവായും കണക്കാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത് .

Continue Reading

Trending

error: