M4 Malayalam
Connect with us

Latest news

കണ്ണീർക്കയമായി കൊമ്പൊടിഞ്ഞാൽ; കരുന്നുകളുടെയും മുത്തശിയുടെയും വേർപാട് സൃഷ്ടിച്ചത് തീരാനോവെന്ന് നാട്ടുകാർ

Published

on

അടിമാലി:കണ്ണീർക്കയമായി കൊമ്പൊടിഞ്ഞാൽ.കരുന്നുകളുടെയും മുത്തശിയുടെയും മരണം പ്രദേശവാസികളിൽ താങ്ങാനാവാത്ത ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്.ആൻമരിയ (12)യുടെയും, അമേയ (7)യുടെയും ഇവരുടെ മുത്തശി എൽസമ്മ(55)യുടെയും അപ്രതീക്ഷിത വേർപാടിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ഈ മലയോരഗ്രാമം.

ഇന്നലെ വൈകിട്ട് 4.30 തോടെയാണ് 3 ജീവനെടുത്ത ദുരന്തം സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത് .കൊമ്പൊടിഞ്ഞാൽ ഇണ്ടിക്കുഴിയിൽ വിനോയി – ജാസ്മി ദമ്പതികളുടെ മക്കളാണ് ആൻമരിയ (12)യും അമേയ (7) യും.ജാസ്മിയുടെ മാതാവാണ് (55)കാരിയായ എൽസമ്മ.

എൽസമ്മയും കുട്ടികളും അയൽവാസിയായ അമ്മിണിയും ഒരുമിച്ചാണ് പാറക്കുളത്തിൽ കുളിയ്ക്കാൻ എത്തിയത്.തുണി അലക്കുന്നതിനായി ആൻമരിയ പാറക്കുഴിയിൽ നിന്നും ബക്കറ്റിൽ വെള്ളം മുക്കി എൽസമ്മയ്ക്ക് എത്തിച്ചുനൽകിയിരുന്നു.

ഇതിനിടയിൽ ആൻമരിയ കാൽവഴുതി കുഴിയിൽ അകപ്പെട്ടു.നിലിവിളികേട്ടാണ് എൽസമ്മ ഓടിയെത്തുന്നത്.നോക്കുമ്പോൾ അൻമരിയ വെള്ളത്തിൽ മുങ്ങിത്താഴുന്നതാണ് ഇവർ കാണുന്നത്.രക്ഷിയ്ക്കുന്നതിനായി വെള്ളക്കെട്ടിലേയ്ക്കിറങ്ങിയ എൽസമ്മയും വെള്ളത്തിൽ മുങ്ങിതാഴുകയായിരുന്നു.

ഇതുകണ്ട് താൻ സഹായം തേടി അടുത്ത വീട്ടിലേയ്ക്ക് പോയെന്നും കുറച്ചുദൂരം വരെ അമേയയും കൂടെയുണ്ടായിരുന്നെന്നും പിന്നീട് ചേച്ചി വരാതെ താൻ വരുന്നില്ലന്ന് പറഞ്ഞ് കുട്ടി വഴിയിൽ നിൽക്കുകയായിരുന്നെന്നും തിരിച്ചെത്തുമ്പോൾ ഈ കൂട്ടിയും വെള്ളത്തിൽ അകപ്പെട്ടതായി കണ്ടെത്തുകയായിരുന്നെന്നുമാണ് അമ്മണി വെളിപ്പെടുത്തിയിട്ടുള്ളത്.

അമേയ എങ്ങിനെ വെള്ളത്തിൽ അകപ്പെട്ടു എന്ന കാര്യത്തിൽ വ്യക്തതയില്ല.പാറക്കുളത്തിൽ നിന്നും കുറച്ചുമാറിയാണ് വീടുകളുള്ളത്.80 വയസിനോടടുത്തുള്ള അമ്മിണി സമീപത്തെ വീട്ടിലെത്തി കാര്യം പറഞ്ഞ് ആളെക്കൂട്ടിയെത്തിയപ്പോഴേയ്ക്കും 15 മിനിട്ട് പിന്നിട്ടിരുന്നു.

പ്രദേശവാസിയും മുങ്ങൽ വിദഗ്ധനുമായ കൊച്ചച്ചേരിൽ ആന്റണി ഉടൻ സ്ഥലത്തെത്തി കുളത്തിൽ മുങ്ങിതപ്പിയാണ് മൂന്നുപേരെയും പുറത്തെടുത്തത്.ആദ്യം ആൻമരിയെയും പിന്നാലെ മറ്റുരണ്ടുപേരെയും ആന്റണി കരയ്‌ക്കെത്തിച്ചു.

കരയ്‌ക്കെടുക്കുമ്പോൾ അമേയയയ്ക്ക് നേരിയ അനക്കമുണ്ടായിരുന്നു.ഉടൻ രക്ഷപ്രവർത്തകർ കുഞ്ഞിനെയും കൊണ്ട് അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് പാഞ്ഞു.താമസിയാതെ മരണം സ്ഥിരീകരിയക്കുകയായിരുന്നു.

പണിക്കൻകുടി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർത്ഥികളാണ് ആൻമരിയയും അമേയയും.ജാസ്മിയുടെ പിതാവ് നേരത്തെ മരണപ്പെട്ടിരുന്നു.ഇപ്പോൾ മാതാവും മക്കളും കൂടി നഷ്ടമായി.കൊമ്പൊടിഞ്ഞാലിലെ വാടക വീട്ടിൽ ഇനി അവശേഷിയ്ക്കുന്നത് വിനോയിയും ജാസ്മിയും മാത്രം.ഇന്നലെ വരെ കുട്ടികളുടെ കളിയും ചിരിയും മുഴങ്ങിയരുന്ന വീട്ടിൽ ഇപ്പോൾ ഉയരുന്നത് തേങ്ങലുകൾ മാത്രം.

മൃതദ്ദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിൽ.അടിമാലി പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയോടെ മൃതദ്ദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

നേരത്തെ ബസ്സ് ഓടിച്ചിരുന്ന വിനോയി ഇപ്പോൾ ഓട്ടോ ഓടിച്ചാണ് കുടുംബം പുലർത്തിയിരുന്നത്.ജാസ്മി വ്യാപാരസ്ഥാനത്തിൽ സെയിൽസ് ഗേളായി ജോലി ചെയ്തിരുന്നു.വളരെ വർങ്ങളായി ഈ കുടുംബം കൊമ്പടിഞ്ഞാലിലും പരിസര പ്രദേശങ്ങളിലുമായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.അടുത്തിടെ കൊന്നത്തടി പഞ്ചായത്ത് ലൈമിഷൻ പദ്ധതിയിൽപ്പെടുത്തി കുടുംബത്തിന് സ്ഥലവും വീടും അനുവദിച്ചിരുന്നു.

 

1 / 1

Latest news

ലോകസഭ തിരഞ്ഞെടുപ്പ് ; കേരളത്തിൽ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക്

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുന്നു. പരസ്യപ്രചാരണത്തിനുള്ള സമയം ഇന്ന് വൈകീട്ട് ആറുമണി വരെ. വൈകീട്ട് നടക്കുന്ന കൊട്ടിക്കലാശം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളളും.

കൊട്ടിക്കലാശത്തിന് ശേഷം വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ്. ഈ സമയം നിയമവിരുദ്ധമായി കൂട്ടംചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ അറിയിച്ചു. വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നല്‍കല്‍, മദ്യവിതരണം എന്നിവ കണ്ടെത്തിയാല്‍ നടപടി ഉണ്ടാകും.

വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെയുള്ള 48 മണിക്കൂർ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിതരണത്തിനും വില്‍പ്പനയ്ക്കും നിരോധനമുണ്ട്. എല്ലാവാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. പുറത്തുനിന്നുള്ള പാർട്ടി പ്രവർത്തകർ മണ്ഡലത്തില്‍ തുടരാൻ അനുവദിക്കില്ല. ലൈസൻസുള്ള ആയുധങ്ങള്‍ കൊണ്ടുനടക്കുന്നതിനുള്ള നിരോധനം ഫലം പ്രഖ്യാപിക്കുന്നതുവരെ തുടരും.

വെള്ളിയാഴ്ച ജനവിധി രേഖപ്പെടുത്താനായി കേരളം പോളിംഗ് ബൂത്തിലേക്കെത്തും. വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ്. കേരളത്തിലെ 20 മണ്ഡലങ്ങളിലും ഒറ്റഘട്ടമായി വെള്ളിയാഴ്ച സമ്മതിദാനം രേഖപ്പെടുത്തും. കേരളത്തിനൊപ്പം 13 സംസ്ഥാനങ്ങളില്‍ നിന്നായി 88 മണ്ഡലങ്ങളാണ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പോളിങ് ബൂത്തിലെത്തുന്നത്.

കര്‍ണാടകയിലെ 14, രാജസ്ഥാനിലെ 13 മണ്ഡലങ്ങളിലും വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. കലാപബാധിത മേഖലയായ ഔട്ടര്‍ മണിപ്പുരിലെ ശേഷിക്കുന്ന ബൂത്തുകള്‍, യുപി, മഹാരാഷ്ട്ര, അസം, ബിഹാര്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തൃപുര, ബംഗാള്‍, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളും വെള്ളിയാഴ്ച വിധിയെഴുതും.

1 / 1

Continue Reading

Latest news

സംസ്ഥാനത്ത് തുടർച്ചയായി സ്വർണ്ണവില താഴുന്നു: പവന് കുറഞ്ഞത് 1,120 രൂപ

Published

on

By

കൊച്ചി: സംസ്ഥാനത്ത് സ്വർണവില താഴുന്നു. ഇന്ന് ഗ്രാമിന് 140 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന് വില 6,615 രൂപയും ഒരു പവൻ സ്വർണത്തിന് വില 52,920 രൂപയുമായി.18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് ഇപ്പോൾ 130 രൂപ കുറഞ്ഞ് 5,535 രൂപയാണ്.

ഇറാൻ ഇസ്രായേൽ യുദ്ധ സാഹചര്യങ്ങളിൽ അയവ് വന്നതും ഓഹരി വിപണികളുടെ തിരിച്ചുവരവുമാണ് സ്വർണവില കുറയാൻ കാരണം. കഴിഞ്ഞ 2 ദിവസം മുമ്പ് 31.1 ഗ്രാം സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ 2,418 ഡോളർ നിലവാരത്തിൽ നിന്ന് കുറഞ്ഞ് 2,295 ഡോളിലേക്ക് താഴെ രേഖപെടുത്തിയിരുന്നു.

സംസ്ഥാനത്തെ വെള്ളി വിലയിലും ഇടിവുണ്ട്. 2 രൂപ ഇടിഞ്ഞ് ഗ്രാമിന് 87 രൂപയിലാണ് വെള്ളി വ്യാപാരം തുടരുന്നത്.

1 / 1

Continue Reading

Latest news

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ദുരൂഹസാഹചര്യത്തിൽ യുവതിയുടെ മൃതദ്ദേഹം കണ്ടെത്തി

Published

on

By

ചെന്നൈ: സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യ ദുരൂഹസാഹചര്യത്തിൽ യുവതിയുടെ മൃതദ്ദേഹം കണ്ടെത്തി.

ഒന്നാംനിലയിലെ ഓഫീസർമാരുടെ വിശ്രമമുറിയിൽ ഇരുമ്പ് സ്റ്റാൻഡിൽ കഴുത്തിൽ ഷാളിട്ട് മുറുക്കിയ നിലയിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സമീപത്തായി കറൻസി നോട്ടുകൾ ചിതറിക്കിടന്നിരുന്നു. 26 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

1 / 1

Continue Reading

Latest news

അജ്മീറിൽ പോലീസിന് നേരെ വെടിയുതിർത്ത ശേഷം രക്ഷപെടാൻ ശ്രമിച്ച ഉത്തരാഖണ്ഡ് സ്വദേശികൾ പിടിയിൽ

Published

on

By

ആലുവ: മോഷണം നടത്തി അജ്മീറിലേക്ക് കടക്കുകയും അവിടെ വച്ച് പോലീസിനെ വെടിവച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത ഉത്തരാഖണ്ഡ് സ്വദേശികളായ സജാദ് , ഡാനിഷ് എന്നിവരെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

മോഷണം നടത്തിയ വീടുകൾ, താമസിച്ച സ്ഥലങ്ങൾ,മോഷണമുതലായ ബൈക്ക് ഉപേക്ഷിച്ച ഇടം തുടങ്ങിയ സ്ഥലങ്ങളിൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന യുടെ മേൽനോട്ടത്തിലാണ് തെളിവെടുപ്പ് നടത്തിയത്.

മോഷണം നടത്തിയ രീതിയും, രക്ഷപ്പെട്ടതുമെല്ലാം പ്രതികൾ വിവരിച്ചു.ഉത്തരാഖണ്ഡിൽ സജാദ് ഓട്ടോറിക്ഷ ഓടിക്കുകയാണ്. ഡാനിഷ് കൂലിപ്പണിക്കാരനും 2018 ൽ വെള്ളപ്പൊക്ക സമയത്ത് ഡാനിഷ് കേരളത്തിൽ ജോലിയ്ക്ക് വന്നിട്ടുണ്ട്.

കേരളത്തിലെ വീടുകളിൽ ധാരാളം സ്വർണ്ണം സൂക്ഷിച്ചിട്ടുണ്ടെന്ന് തിരിച്ച് നാട്ടിലെത്തിയ ഡാനിഷ് സജാദിനെ ധരിപ്പിച്ചു. പിന്നീട് രണ്ട് പേരും കൂടി മോഷണം നടത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തു.

ഇരുപത്തിരണ്ടായിരം രൂപ മുടക്കി ബീഹാറിൽ നിന്ന് രണ്ട് തോക്ക് വാങ്ങി. ഫെബ്രുവരി 5ന് ഡൽഹിയിൽ നിന്ന് ആലുവയ്ക്ക് ട്രയിൻ കയറി. 8 ന് ആലുവയിലെത്തി ഒരു ലോഡ്ജിൽ മുറിയെടുത്തു. 9ന് പകൽ മുറയൊഴിഞ്ഞ് ആളില്ലാത്ത വീടുകൾ തപ്പിയിറങ്ങി.

പുറമെ നിന്ന് താഴിട്ട് പൂട്ടിയ വീടുകളായിരുന്നു ലക്ഷ്യം. ഇതിനിടയിൽ മുടിക്കലിലെ കളിസ്ഥലത്ത് നിന്ന് സംഘം ബൈക്കും മോഷ്ടിച്ചു. പിന്നീട് അതിലായി യാത്ര. രാത്രി കുട്ടമശേരിയിലെ വീട് ശ്രദ്ധയിൽപ്പെട്ടു. ചെറിയ കമ്പിയും സ്ക്രൂവും ഉപയോഗിച്ച് പൂട്ട് തുറന്ന് മോഷണം നടത്തി.

തുടർന്ന് മോഷ്ടിച്ച ബൈക്ക് ആലുവ കെ.എസ്.ആർ.ടി.സി. സ്റ്റാന്റ് പരിസരത്ത്ഉപേക്ഷിച്ചു. രാത്രി തന്നെ ആലുവയിലെ മറ്റൊരു ലോഡ്ജിൽ മുറിയെടുത്തു. പിറ്റേന്ന് പകലും രാത്രിയും കറങ്ങി നടന്ന് വീട് കണ്ടു വച്ച് രണ്ട് വീടുകളിൽ മോഷണം നടത്തി. അവിടെയും കമ്പിയും സ്ക്രൂവുമായിരുന്നു ആയുധം.

മോഷണത്തിന് ശേഷം ബസിൽ തൃശൂരെത്തി. അവിടെ നിന്നും മധ്യ പ്രദേശിലേക്ക് തീവണ്ടി കയറി. അവിടെയും മോഷണത്തിന് ശമിച്ചു. ശാസ്ത്രീയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ ആലുവയിലെ പ്രത്യേക അന്വേഷണ സംഘം പിന്നാലെ കുതിച്ചു.

മധ്യ പ്രദേശിലെത്തിയപ്പോൾ മോഷണ സംഘം രാജസ്ഥാനിലേക്ക് കടന്നിരുന്നു. പിന്നാലെ പോലീസ് സംഘവും. അജ്മീറിലെത്തിയ പ്രതികളെ രാത്രി അജ്മീർ പോലീസിന്റെ സഹായത്തോടെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികൾ വെടിയുതിർത്ത് രക്ഷപെടാൻ ശ്രമിച്ചു.

പിന്നീട് ജീവൻ പണയം വച്ച് സാഹസീകമായാണ് കീഴ്പ്പെടുത്തായത്. തുടർന്ന് കേസെടുത്ത് അജ്മീറിൽ റിമാന്റ് ചെയ്ത സംഘത്തെ കഴിഞ്ഞ ദിവസമാണ് ആലുവയിലെത്തിച്ചത്. കേരളമുൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ ഗുണ്ടാ ആക്ട് ഉൾപ്പടെ പത്തോളം കേസിലെ പ്രതിയാണ് ഡാനിഷ്.

ആലുവയിൽ മൂന്നും പെരുമ്പാവൂരിൽ ഒന്നും മോഷണമാണ് ഇവർ നടത്തിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ ഡിവൈഎസ്പി എ പ്രസാദ്, ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ്, സബ് ഇൻസ്പെക്ടർ എസ്.എസ് ശ്രീലാൽ, സീ പി.ഒ മാരായ എൻ.എ മുഹമ്മദ് അമീർ, കെ.എം മനോജ്, മാഹിൻ ഷാ അബൂബക്കർ , വി.എ അഫ്സൽ എന്നിവരാണ് തെളിവെടുപ്പിനുണ്ടായിരുന്നത്.

1 / 1

Continue Reading

Latest news

പുലിപ്പേടിയിൽ വിറങ്ങലിച്ച് കരിങ്കുന്നം: കെണി ഒരുക്കി വനംവകുപ്പ്, പരക്കെ ഭീതി

Published

on

By

തൊടുപുഴ: പുലിപ്പേടിയിൽ വിറങ്ങലിച്ച് കരിങ്കുന്നം . പിടികൂടാൻ കർമ്മപദ്ധതിയുമായി വനം വകുപ്പ്. നാട്ടുകാർ ഭീതിയുടെ മുൾമുനയിൽ. നാട്ടുകാരെ ഒന്നാകെ ഭീതിയിലാഴ്ത്തി ചുറ്റിക്കറങ്ങുന്ന പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു.

കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയിലാണ് പുലിയെ കുടുക്കാൻ വനംവകുപ്പ് ഇരുമ്പ് കൂട് സ്ഥാപിച്ചത്.
പുലി കൂട്ടിൽ അകപ്പെടണമേയെന്ന പ്രാർത്ഥനയിലാണിപ്പോൾ ഗ്രാമവാസികൾ. സമീപ പ്രദേശങ്ങളിൽ അടിക്കടി പുലിയെ കണ്ടതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.

അതിനാൽ മേഖലയിൽ ഒന്നിലധികം പുലി ഉണ്ടെന്നുള്ള സംശയവും ഉയർന്നിട്ടുണ്ട്.ഒരു മാസം മുൻപ് വളർത്തുമൃഗങ്ങളെ ഉൾപ്പടെ കാണാതെ വന്നതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നി തുടങ്ങിയത്.

പുലിയാണെന്ന് നാട്ടുകാർ ആക്ഷേപം ഉന്നയിച്ചതിന് പിന്നാലെ വനം വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമറ സ്ഥാപിച്ചിരുന്നു.ഈ മാസം 16-ന് കാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞതിന് പിന്നാലെയാണ് പുലിയെ പിടികൂടാൻ ഇന്നലെ വൈകിട്ട് 4 മണിയോടെ വനം വകുപ്പ് കൂട് സ്ഥാപിച്ചത്.

1 / 1

Continue Reading

Trending

error: