Latest news
മലാക്ക രാജേഷ് അറസ്റ്റിൽ; നിക്ഷേപകരെ കബളിപ്പിച്ച് സ്വന്തമാക്കിയത് കോടികൾ,തട്ടിപ്പ് ഉന്നതരുടെ പിൻബലത്തിലെന്നും സൂചന
തൃശൂർ:നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയ മലാക്ക രാജേഷ് അറസ്റ്റിൽ.നിക്ഷേപത്തുക 10 മാസം കൊണ്ട് ഇരട്ടിപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് ഇയാളും കൂട്ടാളികളും ചേർന്ന് 100 കണക്കിന് ആളുകളിൽ നിന്നായി 100 കോടിയിലേറെ രൂപ സമാഹരിച്ചതായിട്ടാണ് സൂചന.
രണ്ടുപേരിൽ നിന്നായി 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായിട്ടുള്ള പരാതിയിൽ തൃശൂർ ഈസ്റ്റ് പോലീസാണ് കോയംമ്പത്തൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന തൃശൂർ വടക്കാഞ്ചേരി വാഴാനി മലാക്ക സ്വദേശി തണ്ടാരത്തിൽ രാജേഷിനെ പിടികൂടിയത്.
എംസിറ്റി (മൈക്ലബ്ബ്) ,ഫ്യൂച്ചർ ട്രേഡ് ലിങ്ക് എന്നീ കമ്പനികളുടെ മറവിലാണ് രാജേഷ് തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് പറയുന്നത്. തട്ടിക്കൂട്ട് കമ്പനികൾ രൂപീകരിച്ച് ഇയാൾ നടത്തിയ തട്ടിപ്പിന്റെ യഥാർത്ഥ ചിത്രം വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.ഇയാളുടെ കൂട്ടാളികായ ലിജോ ശങ്കൂരിയക്കൽ ,ജോബി എന്നിവർ ഒളിവിലാണ് .ഇവരെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
എംസിറ്റി (മൈക്ലബ്ബ്)എന്ന കമ്പനിയിലൂടെയാണ് മലാക്ക രാജേഷ് തട്ടിപ്പിന് തുടക്കമിട്ടത്.പിന്നീട് ഫ്യൂച്ചർ ട്രേഡിലിങ്ക് എന്ന സ്ഥാപനം രൂപീകരിച്ച് തട്ടിപ്പ്വിപുലമാക്കുകയായിരുന്നു.
ഇതുരണ്ടുമല്ലാതെ തമിഴ്‌നാട് കേന്ദ്രീകരിച്ച് മറ്റൊരുകമ്പനിയുടെ പേരിലും ഇയാൾ തട്ടിപ്പ് നടത്തിയതായുള്ള വിവരവും പ്രചരിയ്ക്കുന്നുണ്ട്.
തൃശൂർ ജീല്ലയിൽ മാത്രം 25 ലേറെ കേസുകൾ ഇയാളുടെ പേരിൽ ഉണ്ടെന്നുമാണ് പോലീസ് നൽകുന്ന വിവരം.
രാജേഷിന് മുങ്ങാൻ തുണയായത് അടിമാലി പോലീസിന്റെ പിടിപ്പുകേടെന്നും ആരോപണം
ഏജന്റുമാർ വഴിയാണ് ഇവർ നിക്ഷേപകരെ കണ്ടെത്തിയിരുന്നത്.കമ്പനിയിലെ നിക്ഷേപകർ കൂടിയായ ഏതാനും പേരെ അടിമാലി പോലീസ് മാസങ്ങൾക്ക് മുമ്പ് അറസ്റ്റുചെയ്തിരുന്നു.പണം വാങ്ങി കമ്പളിപ്പിതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
മൈക്ലബ്ബ് എന്ന കമ്പനിയിലാണ് പണം നിക്ഷേപിച്ചതെന്നും കമ്പനി നടത്തിവന്നിരുന്നത് മലാക്ക രാജേഷ് ആണെന്നും തങ്ങളും കബളിപ്പിക്കപ്പെടുകയായിരുന്നെന്നും അടിമാലി പോലീസിൽ അറസ്റ്റിലായവർ വ്യക്തമാക്കിയെങ്കിലും രേഖകളിലൊന്നും ഇക്കാര്യം സൂചിപ്പിക്കാൻ പോലും ബന്ധപ്പെട്ട അന്വേഷണ ഉദ്യഗസ്ഥൻ തയ്യാറായില്ലന്നും വിവരം വെളിപ്പെടുത്തിയതിന് പോലീസ് ശകാരിച്ചെന്നും അറസ്റ്റിലായവർ പിന്നീട് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
സാമ്പത്തീക -രാഷ്ട്രീയ ഇടപെടലിനെത്തുടർന്നാണ് രജേഷിനെ അടിമാലി പോലീസ് കേസിൽ പ്രതിചേർക്കാതിരുന്നതെന്നും കേസിൽ നിന്നും രാജേഷിനെ രക്ഷിച്ചെടുക്കാൻ അടിമാലി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഇയാളുടെ വിശ്വസ്തയായ യുവതി പോലീസിൽ പലവഴിക്ക് സ്വാധീനം ചെലത്തിയെന്നും മറ്റുമുള്ള ആരോപണങ്ങളും പരക്കെ പ്രചരിച്ചിരുന്നു.
ഡോക്ടർമാർ, എഞ്ചിനിയർമാർ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ, സിനിമതാരങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ളവർ കമ്പനിയിൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്നും പണം ബാങ്കിൽ ഇടുന്നതുപോലെ സുരക്ഷിതമാണെന്നും മറ്റുമാണ് രാജേഷും കൂട്ടാളികളും നിക്ഷേപകരെ ആകർഷിക്കാൻ നടത്തിവന്നിരുന്ന പ്രധാന പ്രചാരണം.
ഇതിനായി ഇവരിൽ ചിലർക്കൊപ്പം രാജേഷും കൂട്ടാളികളുടെയും ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇവർ പ്രയോജനപ്പെടുത്തിയിരുന്നു.എന്തായാലും രാജേഷും കൂട്ടാളികളും നടത്തിയ തട്ടിപ്പിനെക്കുറിച്ച്് വിശദമായ അന്വേഷണം നടത്തുത്തുന്നതിനാണ് പോലീസ് തീരുമാനം.വരും ദിവസങ്ങളിൽ തട്ടിപ്പിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുമെന്നുമാണ് സൂചന.
Latest news
നടി കനകലത അന്തരിച്ചു
തിരുവനന്തപുരം ; പ്രിയം, ആദ്യത്തെ കണ്‍മണി അടക്കം നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. അഭിനയരംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ മലയാളത്തിലും തമിഴിലും സജീവമായിരുന്നു കനകലത. നാടകത്തിലൂടെയാണ് സിനിമയിലെത്തിയത്.
കുറച്ച് വർഷമായി മറവിരോഗവും പാർക്കിൻസണ്‍സും ബാധിച്ച് കനകലത ചികിത്സയിലായിരുന്നു.കഴിഞ്ഞ വർഷം സഹോദരി വിജയമ്മ ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കനകലതയുടെ അസുഖ വിവരം വെളിപ്പെടുത്തിയത്. 2021 ഓഗസ്റ്റിലാണ് കനകലതയ്ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.
ഉറക്കക്കുറവായിരുന്നു ആദ്യ ലക്ഷണം. ഡോക്ടറെ കണ്ട്, വിശദപരിശോധനയ്ക്ക് വിധേയയായതോടെ ഡിമൻഷ്യയുടെ തുടക്കമാണെന്നും തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തിയിരുന്നു
Latest news
3 പവൻ്റെ സ്വർണ്ണമാലക്കുവേണ്ടി അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ
Latest news
സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു
തിരുവനന്തപുരം ; ചലചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായി തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സുകൃതം, ഉദ്യാനപാലകന്‍, സ്വയംവര പന്തല്‍, എഴുന്നള്ളത്ത് ഉള്‍പ്പെടെ 18 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
1981ല്‍ പുറത്തിറങ്ങിയ ആംബല്‍പ്പൂവാണ് ആദ്യ ചിത്രം. സദ്ഗമയ, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, പുലര്‍വെട്ടം, ഊഴം, ജാലകം, പുലി വരുന്നേ പുലി, അയനം, ഒരു സ്വകാര്യം, സ്‌നേഹപൂര്‍വം മീര എന്നിവയാണ് ശ്രദ്ധേമായ മറ്റ് സിനിമകള്‍. സംവിധാനത്തിന് പുറമേ ഇരുപതിലധികം സിനിമകളില്‍ തിരക്കഥയെഴുതിയിട്ടുണ്ട്.
40 വര്‍ഷക്കാലം മലയാള സിനിമയില്‍ സജീവമായിരുന്നു. എം മുകന്ദന്റെ കഥയെ ആസ്പദമാക്കി 2022ല്‍ പുറത്തറങ്ങിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാന ചിത്രം. എംടി വാസുദേവന്‍ നായര്‍ അടക്കമുള്ള പ്രശസ്ത കഥാകൃത്തുകളോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയിലും അംഗമായിരുന്നു.
Latest news
അതിരുക്ഷമായ ചൂടും വരണ്ട കാലവസ്ഥയും ; ക്ഷീര കർഷകർ ശ്രെദ്ധിക്കേണ്ടത്
ഇടുക്കി ; അതിരുക്ഷമായ ചൂടും വരണ്ട കാലവസ്ഥയും മനുഷ്യനേക്കാളും കന്നുകാലികളിലും പക്ഷികളിലും പലവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഉയർന്ന ഉത്പാദന ശേഷിയുള്ള സങ്കരയിനം ഉരുക്കൾക്ക് പ്രത്യേക പരിപാലനം ആവശ്യമായതിനാൽ ഇടുക്കിയിലെ ക്ഷീരകർഷകർ മുൻകരുതൽ സ്വീകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു .
സൂര്യാഘാത ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം.കന്നുകാലികളോ പക്ഷികളോ സൂര്യാഘാതം മൂലം മരണപ്പെട്ടാൽ മൃഗാശുപത്രിയിൽ വിവരം അറിയിച്ച് വെറ്ററിനറി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം മാത്രമേ ജഡം മറവ് ചെയ്യാൻ പാടുള്ളുവെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.
വേനല്കാലത്ത് ക്ഷീരകർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- ശുദ്ധജലം യഥേഷ്ടം കുടിയ്ക്കാൻ നല്കണം.
- ഘരാഹാരം രാവിലെയും വൈകുന്നേരവുമായി പരിമിതപ്പെടുത്തുക.
- പച്ചപ്പുല്ല് കുറവാണെങ്കിൽ പച്ചിലകൾ , ഈർക്കിൽ കളഞ്ഞ് മുറിച്ച ഓല എന്നിവ നല്കാം.
- വേനല്ക്കാല ഭക്ഷണത്തിൽ ഊര്‍ജ്ജദായകമായ കൊഴുപ്പിന്റെയും മാംസ്യത്തിന്റെയും അളവ് കൂട്ടുന്നതിന് പരുത്തിക്കുരു, സോയാബീൻ എന്നിവ തീറ്റയിൽ ഉൾപ്പെടുത്തണം.
- ധാതുലവണങ്ങളും വിറ്റാമിൻ മിശ്രിതവും നല്കണം.
- വൈക്കോൽ തീറ്റയായി നല്കുന്നത് രാത്രികാലങ്ങളിൽ മാത്രം.
- വെയിലത്ത് തുറസ്സായ സ്ഥലങ്ങളിൽ കെട്ടിയിടുകയോ മേയാൻ വിടുകയോ ചെയ്യരുത്. നല്ല തണലുള്ള സ്ഥലത്ത് മാത്രം നിർത്തണം.
- കൃത്രിമ ബീജധാനത്തിനു മുൻപും ശേഷവും ഉരുക്കളെ തണലിൽ നിർത്തുക
- മേൽകൂരയ്ക്ക് മുകളിൽ ചാക്ക്, വയ്‌ക്കോൽ എന്നിവ നിരത്തി വെള്ളം തളിക്കുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും .
- ദിവസവും ഒന്നോ രണ്ടോ തവണയെങ്കിലും പശുക്കളെ കുളിപ്പിക്കണം.
- എരുമകളെ വെള്ളത്തിൽ കിടത്തുകയോ നാലഞ്ചു തവണ ദേഹത്ത് വെള്ളമൊഴിക്കുകയോ ചെയ്യണം.
- തൊഴുത്തിലെ ചൂട് കുറയ്ക്കാൻ മിസ്റ്റ് സ്‌പ്രേ, ചുമരിലുറപ്പിക്കുന്ന ഫാന് (വാൾ ഫാൻ ) മുതലായവയും ഉപയോഗിക്കാം.
- തൊഴുത്തിൽ വായു സഞ്ചാരം സുഗമമാക്കുന്നതിന് വശങ്ങൾ മറച്ചുകെട്ടാതെ തുറന്നിടണം.
- വളർത്തുമൃഗങ്ങളുടെ ട്രന്‌സ്‌പോര്‌ട്ടേഷന് വെയിലിന്റെ തീവ്രത കുറഞ്ഞ രാവിലെയും, വൈകുന്നേരവുമായി പരിമിതപ്പെടുത്തുക.
- ? അമിതമായ ഉമിനീരൊലിപ്പിക്കൽ , തളർച്ച , പൊള്ളൽ തുടങ്ങിയ സൂര്യഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടുക.
Latest news
മാസപ്പടി കേസ് ; മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി വിജിലൻസ് കോടതി
തിരുവനന്തപുരം ; മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മകള്‍ വീണ വിജയനെതിരെയും അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടൻ നല്‍കിയ ഹർജി വിജിലൻസ് കോടതി തള്ളി.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് മാസപ്പടിയായി പണം നല്‍കിയെന്ന ആരോപണം ഉയര്‍ന്ന കേസില്‍ സിഎംആര്‍എല്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം. എന്നാല്‍ തെളിവില്ലെന്ന് കണ്ടെത്തിയാണ് വിജിലൻസ് കോടതി ഈ ആവശ്യം നിരാകരിച്ചത്.
സിഎംആർഎല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണല്‍ ഖനനത്തിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നല്‍കിയെന്നാണ് ഹർജിക്കാരൻെറ ആരോപണം. സ്വകാര്യ കമ്ബനിക്ക് വഴിവിട്ട സഹായം നല്‍കിയതിന് തെളിവുകള്‍ ഹാജരാക്കാൻ മാത്യുകുഴല്‍ നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
ചില രേഖകള്‍ കുഴല്‍നാടൻെറ അഭിഭാഷകൻ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ രേഖളിലൊന്നും സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലൻസും വാദിച്ചു.
-
Latest news3 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news4 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്
-
Latest news3 weeks ago
വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ
-
Local News3 weeks ago
കവിത വായ പൊത്തിപ്പിടിച്ചു, അലക്സ് കഴുത്തറുത്തു; അടിമാലിയിലെ ഫാത്തിമയുടെ ജീവനെടുത്തത് സ്വർണ്ണം കവരാനെന്ന് പ്രതികൾ
-
Latest news2 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
Latest news3 weeks ago
നദിയിൽ ബോട്ട് കീഴ്മേൽ മറിഞ്ഞ് അപകടം; 6 കുട്ടികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
-
Latest news4 weeks ago
ചെമ്മീൻ കറി വില്ലനായി: യുവതിക്ക് ദാരുണാന്ത്യം
-
Latest news1 week ago
മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍