M4 Malayalam
Connect with us

Latest news

പണം വാങ്ങി ഭർത്താവ് ഭാര്യയെ വിറ്റു,യുവതി നേരിട്ടത് ക്രൂരമായ ലൈംഗീക പീഡനം;ഭർത്താവും കൂട്ടാളികളും അറസ്റ്റിൽ

Published

on

മലപ്പുറം:പൂക്കോട്ടൂർ അറവങ്കരയിൽ മുറയിൽപ്പൂട്ടിയിട്ട് യുവതിയെ ബലാൽസംഘത്തിനിരയാക്കിയ സംഭവത്തിൽ പോലീസ് നടത്തിവരുന്ന അന്വേഷണത്തിൽ നിന്നും പുറത്തുവരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങൾ.

കേസിൽ അറസ്റ്റിലായ പ്രതികളിൽ ഒരാളുടെ ഭാര്യയാണ് പരാതിക്കാരിയെന്നും ഈ നരാധമൻ പണം വാങ്ങി ഭാര്യയെ സുഹൃത്തുക്കൾക്ക് കൈമാറുകയായിരുന്നെന്നുമാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

ഹോട്ടൽ മുറയിൽ കടുത്ത ലൈംഗീക പീഡനമാണ് യുവതിക്കുനേരെയുണ്ടായത്.അടച്ചുപൂട്ടിയ മുറിയിൽ പ്രതികൾ യുവതിയെ ബലാൽസംഘം ചെയ്യുകയായിരുന്നാണ് പോലീസ് വെളിപ്പെടുത്തൽ.

ആസാം മാരിഗോൺ അഷിഗർ ഗഗലമാരി ഫിർദൗസ് അഹമ്മദ് (26),പൂക്കോട്ടൂർ പള്ളിപ്പടി കോതടി മജീദ് (52), പൂക്കോട്ടൂർ അറവങ്കര തൊട്ടിപ്പാറമ്മൽ കൃഷ്ണൻ (54), പൂക്കോട്ടൂർ ചോലമുക്ക് കറുത്തേടത്ത് കെ പി അഷറഫ് (42), പൂക്കോട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി കതിരവൻ എന്ന മാധവൻ(35) എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായത്.

പിന്നാലെ യുവതിയെ ഹോട്ടൽ മുറിയിൽ എത്തിയ്ക്കാൻ സഹായം ചെയ്ത ഓട്ടോ ഡ്രൈവർ ഹാജിയാർപടി ചോലക്കുഴി മൂലയിൽ ശ്രീജിത്തി(35)നെയും പോലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ അഞ്ചു പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലും തെളിവെടുപ്പിലുമാണ് തൊണ്ടി മുതലുകൾ കണ്ടെടുത്തത്.

തെളിവെടുപ്പിന് ശേഷം ഇന്നലെ ഹാജരാക്കിയ പ്രതികളെ കോടതി വീണ്ടും റിമാന്റ് ചെയ്ത് പെരിന്തൽമണ്ണ സബ്ജയിലിലേക്കയച്ചു. ഓട്ടോ ഡ്രൈവറായ ശ്രീജിത്തിനെ മലപ്പുറം ഡിവൈഎസ്പി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിൽ എസ്.സി.പി. ഒ മാരായ ശ്രീലാൽ , മുസ്തഫ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്.

രാത്രികാല ഓട്ടോ റിക്ഷ ഓടുന്നതിന്റെ മറവിൽ പീഡനത്തിനിരയായ പെൺകുട്ടിയെ കടത്തികൊണ്ടുവരാൻ പ്രതികൾക്ക് സഹായം ചെയ്ത കുറ്റത്തിനാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.

ഇയാൾ മുമ്പ് ഒരു പോക്‌സോ കേസുൾപ്പെടെ 3 കേസുകളിൽ പ്രതിയാണെന്നും ഇത്തരത്തിലുള്ള മറ്റ് സംഭവങ്ങൾ ഉണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

 

 

1 / 1

Advertisement

Latest news

ഹൃദ്യരോഗികളുടെ ചികിത്സ പ്രതിസന്ധിയിൽ: കുടിശിക തുക 140 കോടിയിലേറെ, ശാസ്ത്ര ക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്തി കമ്പനികൾ

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കൽ കോളേയ്ജ്ലെ ഹൃദയ ശസ്ത്രക്രിയ ഗുരുതര പ്രതിസന്ധിയില്‍.കോഴിക്കോട് , കോട്ടയം മെഡിക്കല്‍ കോളജുകളില്‍ 3 ദിവസത്തേയ്ക്കുളള ഉപകരണങ്ങളുടെ സ്റ്റോക്ക് മാത്രമാണ് നിലവിലുള്ളത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആന്‍ജിയോപ്ളാസ്റ്റി നിലച്ചിട്ട് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. 19 ആശുപത്രികളിലെയായി 143 കോടി രൂപ കുടിശിക തുക പിന്നിട്ടതോടെ ഒന്നാം തിയതി മുതൽ കമ്പനികൾ ഹൃദയ ശസ്ത്രക്രിയ ഉപകണങ്ങളുടെ വിതരണംപൂർണമായി നിർത്തിവക്കുകയായിരുന്നു.

തിരുവനന്തപുരം പൂഴനാട് സ്വദേശി മണിയനെ നെഞ്ച് വേദനയെ തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രേവേശിപ്പിച്ചെങ്കിലും ആന്‍ജിയോപ്ളാസ്റ്റി നടത്താതെ തിരികെ അയച്ചതായും പിന്നാലെ ശസ്ത്രക്രിയ നടത്താനിരുന്ന 13 പേരെ പറഞ്ഞുവിട്ടതായും ആക്ഷേപമുയർന്നിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് 49 കോടി, കോഴിക്കോട് മെഡിക്കല്‍ കോളജ് 23 കോടി, കോട്ടയം മെഡിക്കല്‍ കോളജ് 17 കോടി, എറണാകുളം ജനറല്‍ ആശുപത്രി 10 കോടി എന്നിങ്ങനെയാണ് നൽകാനുള്ള തുക.

പരിയാരം, ആലപ്പുഴ മെഡിക്കല്‍ കോളജുകളിലും പാലക്കാട് ജില്ലാ ആശുപത്രിയിലും കുടിശിക തുക നല്കിയതോടെ വിതരണം പുനർസ്ഥാപിച്ചു.

1 / 1

Continue Reading

Latest news

മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണ്ണമി ഉത്സവം;ഭക്തനതിരക്ക് രൂക്ഷം, ഏര്‍പ്പെടുത്തിയിട്ടുള്ളത് വിപുലമായ ക്രമീകരണങ്ങള്‍

Published

on

By

കുമളി;പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം ആഘോഷ ചടങ്ങുകള്‍ ഇന്ന് പുലര്‍ച്ചെ ആരംഭിച്ചു.

വര്‍ഷത്തില്‍ ഒരിക്കല്‍ ചിത്രാപൗര്‍ണ്ണമി നാളില്‍ മാത്രം ഭക്തര്‍ക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം കേരളവും തമിഴ്നാടും സംയുക്തമായാണ് നടത്തുന്നത്. ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ ഉത്സവനാളില്‍ കേരളം, തമിഴ്നാട് ശൈലികളിലെ പൂജകളാണ് നടത്തുന്നത്.

അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്.
രാവിലെ ആറു മണി മുതല്‍ ഒന്നാം ഗേറ്റിലൂടെ ഭക്തരെ കയറ്റിവിടാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ ക്ഷേത്ര പരിസരത്ത് ഭക്തജനത്തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.

ഉച്ചക്ക് 2.30 ന് ശേഷം ആരെയും മലമുകളിലേക്ക് കയറ്റിവിടില്ല. വൈകിട്ട് 5.30 ന് ശേഷം ക്ഷേത്രപരിസരത്ത് ആരെയും തുടരാന്‍ അനുവദിക്കില്ലന്ന് ജില്ല ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

രാവിലെ 4 മണി മുതല്‍ ഇരു സംസ്ഥാനങ്ങളിലെയും പൂജാരിമാര്‍, സഹായികള്‍ എന്നിവരെ ക്ഷേത്രത്തിലേക്കു കടത്തിവിട്ടിരുന്നു. അഞ്ചുമണിയോടെ ട്രാക്ടറുകളില്‍ ഭക്ഷണവും കയറ്റിവിട്ടു.

ഓരോ ട്രാക്ടറുകളിലും ആറു പേര്‍ക്ക് സഞ്ചരിയ്ക്കുന്നതിനാണ് അനുമതി നല്‍കിയിരുന്നത്.
സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ് എന്നീ സൗകര്യങ്ങളോടെ കൊക്കരകണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ട്.

പ്രഥമശുശ്രൂഷ നല്‍കാന്‍ മെഡിക്കല്‍ സംഘം, കാര്‍ഡിയോളജിസ്റ്റ് എന്നിവരുടെ സേവനവും ആംബുലന്‍സ് സൗകര്യവും മലമുകളില്‍ ഏര്‍പ്പെടുത്തിയിരുന്നു.

1 / 1

Continue Reading

Latest news

ഗൃഹനാഥനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി:ലാഭവിഹിതം നൽകാമെന്നും വാഗ്ദാനം, 2 പേർ പിടിയിൽ

Published

on

By

ഏറ്റുമാനൂർ: ഗൃഹനാഥനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവം. ഇതര സംസ്ഥാനക്കാരായ 2 പേർ പിടിയിൽ.

ഹരിയാന സ്വദേശിയായ ഹരിദാസ് (38), മഹാരാഷ്ട്ര സ്വദേശിയായ ദിപിൻ രാംദാസ് ശിർക്കാർ (39) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇവരും സുഹൃത്തുക്കളും ചേർന്ന് പേരൂർ തെള്ളകം സ്വദേശിയുടെ കൈയ്യിൽ നിന്നും 11,51,200 രൂപ തട്ടിയെടുത്തെന്നാണ് കേസ്.

എലൈറ്റ് ക്യാപ്പിറ്റൽ എഫ്.എക്സ് എന്ന കമ്പനിയിൽ പണം നിക്ഷേപിച്ചാൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ഒരു ശതമാനം ലാഭമുണ്ടാക്കാം എന്ന് വിശ്വാസിപ്പിച്ചായിരുന്നു തട്ടിപ്പ്.

പണം നഷ്ട്ടപ്പെട്ടന്ന് ബോദ്ധ്യമായതിനെ തുടർന്ന് ഗൃഹനാഥന്റെ പരാതിയിൽ പോലീസ് കേസെടുത്തു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ പണം ഇവരുടെ അക്കൗണ്ടിലേക്ക് ചെന്നതായി കണ്ടെത്തുകയും പ്രതികളെ ഹരിയാനയിൽ നിന്നും പിടികൂടുകയുമായിരുന്നു

1 / 1

Continue Reading

Latest news

ഭക്ഷണം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ മുന്നില്‍ പത്തിവിടര്‍ത്തി രാജവെമ്പാല; ഞെട്ടലില്‍ കുടുംബവും നാട്ടുകാരും; സംഭവം ഇടുക്കി തൊമ്മന്‍കുത്തില്‍

Published

on

By

തൊടുപുഴ;ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോള്‍ എന്തോ ശബ്ദം കേട്ടു,തിരിഞ്ഞുനോക്കുമ്പോള്‍ കാണുന്നത് പത്തിവിടര്‍ത്തി നില്‍ക്കുന്ന പാമ്പിനെ.ഉടന്‍ കുട്ടികളെ പുറത്തിറക്കി.പിന്നാലെ വനംവകുപ്പ് അധികൃതരെ വിവരം അറയിച്ചു.അവരെത്തി ,പാമ്പിനെ വീട്ടില്‍ നിന്നും മാറ്റിയപ്പോഴാണ് സമാധാനമായത്.

വീടിനുള്ളില്‍ പട്ടാപ്പകല്‍ രാജവെമ്പാലയെ കണ്ട സംഭവത്തില്‍ തൊമ്മന്‍കുത്ത് പുത്തന്‍പുരയ്ക്കല്‍ തങ്കപ്പന്റെ വിവരണം ഇങ്ങിനെ.വീട്ടിലെ ഡൈനിംഗ് ഹാളില്‍ ഇന്നലെ രാവിലെ 9.15 ഓടെയാണ് തങ്കപ്പന്‍ രാജവെമ്പാലയെ കണ്ടെത്തിയത്.

വിവവരം അറയിച്ചത് പ്രകാരം പാമ്പുപിടിത്തത്തില്‍ പരിശീലനം ലഭിച്ചിട്ടുള്ള വെണ്‍മണി സ്വദേശി കാമി, വനപാലകരായ പി.ജി.സത്യപാലന്‍, രാജിമോള്‍ ബാലകൃഷ്ണന്‍, പി.പി.ചന്ദ്രന്‍, സുമോദ് എന്നിവര്‍ ചേര്‍ന്ന് പാമ്പിനെ പിടികൂടി,കുളമാവ് വനത്തില്‍ തുറന്നുവിട്ടു.പത്തടി നീളവും 4 കിലോഗ്രാം തൂക്കവുമുണ്ടായിരുന്നു.

 

1 / 1

Continue Reading

Latest news

പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യവിരുദ്ധം ; നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Published

on

By

രാജസ്ഥാൻ ; പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗം രാജ്യവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ഒരു വിഭാഗത്തെ അകറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നത്.

‘ബിജെപി നിലവിട്ട് പ്രവർത്തിക്കുന്നു, അവർ എല്ലായ്പ്പോഴും വർഗീയ കാർഡാണ് ഇറക്കാറുള്ളത്’ – മുഖ്യമന്ത്രി

മുസ്ലിങ്ങളെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിക്കുകയാണ് പ്രധാനമന്ത്രി. മോദിക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സങ്കല്‍പ്പ കഥകള്‍ കെട്ടിച്ചമച്ച്‌ മുസ്ലീം വിരോധം സൃഷ്ടിക്കുകയാണ്. മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാരായാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. രാജ്യത്തെ സന്തതികള്‍ എങ്ങനെയാണ് നുഴഞ്ഞുകയറ്റക്കാരാകുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് മുസ്ലീങ്ങളെ മാറ്റിനിര്‍ത്താന്‍ കഴിയുന്നതല്ല.

രക്തസാക്ഷിത്വം വഹിക്കേണ്ടി വന്നവരില്‍ ഒരുപാട് മുസ്ലീങ്ങളുണ്ട്. പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്.പ്രധാനമന്ത്രി പറയുന്നത് വര്‍ഗീയതയാണ്. ചട്ടങ്ങളും നിയമങ്ങളും പരസ്യമായി ലംഘിക്കുന്ന പ്രസ്താവനയാണ്. പ്രധാനമന്ത്രി രാജ്യത്തെ ഒന്നിച്ച്‌ നയിക്കാന്‍ ബാധ്യതപ്പെട്ടയാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1 / 1

Continue Reading

Trending

error: