Latest news
മലാക്ക രാജേഷ് അറസ്റ്റിൽ; നിക്ഷേപകരെ കബളിപ്പിച്ച് സ്വന്തമാക്കിയത് കോടികൾ,തട്ടിപ്പ് ഉന്നതരുടെ പിൻബലത്തിലെന്നും സൂചന
തൃശൂർ:നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയ മലാക്ക രാജേഷ് അറസ്റ്റിൽ.നിക്ഷേപത്തുക 10 മാസം കൊണ്ട് ഇരട്ടിപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് ഇയാളും കൂട്ടാളികളും ചേർന്ന് 100 കണക്കിന് ആളുകളിൽ നിന്നായി 100 കോടിയിലേറെ രൂപ സമാഹരിച്ചതായിട്ടാണ് സൂചന.
രണ്ടുപേരിൽ നിന്നായി 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായിട്ടുള്ള പരാതിയിൽ തൃശൂർ ഈസ്റ്റ് പോലീസാണ് കോയംമ്പത്തൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന തൃശൂർ വടക്കാഞ്ചേരി വാഴാനി മലാക്ക സ്വദേശി തണ്ടാരത്തിൽ രാജേഷിനെ പിടികൂടിയത്.
എംസിറ്റി (മൈക്ലബ്ബ്) ,ഫ്യൂച്ചർ ട്രേഡ് ലിങ്ക് എന്നീ കമ്പനികളുടെ മറവിലാണ് രാജേഷ് തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് പറയുന്നത്. തട്ടിക്കൂട്ട് കമ്പനികൾ രൂപീകരിച്ച് ഇയാൾ നടത്തിയ തട്ടിപ്പിന്റെ യഥാർത്ഥ ചിത്രം വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.ഇയാളുടെ കൂട്ടാളികായ ലിജോ ശങ്കൂരിയക്കൽ ,ജോബി എന്നിവർ ഒളിവിലാണ് .ഇവരെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
എംസിറ്റി (മൈക്ലബ്ബ്)എന്ന കമ്പനിയിലൂടെയാണ് മലാക്ക രാജേഷ് തട്ടിപ്പിന് തുടക്കമിട്ടത്.പിന്നീട് ഫ്യൂച്ചർ ട്രേഡിലിങ്ക് എന്ന സ്ഥാപനം രൂപീകരിച്ച് തട്ടിപ്പ്വിപുലമാക്കുകയായിരുന്നു.
ഇതുരണ്ടുമല്ലാതെ തമിഴ്‌നാട് കേന്ദ്രീകരിച്ച് മറ്റൊരുകമ്പനിയുടെ പേരിലും ഇയാൾ തട്ടിപ്പ് നടത്തിയതായുള്ള വിവരവും പ്രചരിയ്ക്കുന്നുണ്ട്.
തൃശൂർ ജീല്ലയിൽ മാത്രം 25 ലേറെ കേസുകൾ ഇയാളുടെ പേരിൽ ഉണ്ടെന്നുമാണ് പോലീസ് നൽകുന്ന വിവരം.
രാജേഷിന് മുങ്ങാൻ തുണയായത് അടിമാലി പോലീസിന്റെ പിടിപ്പുകേടെന്നും ആരോപണം
ഏജന്റുമാർ വഴിയാണ് ഇവർ നിക്ഷേപകരെ കണ്ടെത്തിയിരുന്നത്.കമ്പനിയിലെ നിക്ഷേപകർ കൂടിയായ ഏതാനും പേരെ അടിമാലി പോലീസ് മാസങ്ങൾക്ക് മുമ്പ് അറസ്റ്റുചെയ്തിരുന്നു.പണം വാങ്ങി കമ്പളിപ്പിതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
മൈക്ലബ്ബ് എന്ന കമ്പനിയിലാണ് പണം നിക്ഷേപിച്ചതെന്നും കമ്പനി നടത്തിവന്നിരുന്നത് മലാക്ക രാജേഷ് ആണെന്നും തങ്ങളും കബളിപ്പിക്കപ്പെടുകയായിരുന്നെന്നും അടിമാലി പോലീസിൽ അറസ്റ്റിലായവർ വ്യക്തമാക്കിയെങ്കിലും രേഖകളിലൊന്നും ഇക്കാര്യം സൂചിപ്പിക്കാൻ പോലും ബന്ധപ്പെട്ട അന്വേഷണ ഉദ്യഗസ്ഥൻ തയ്യാറായില്ലന്നും വിവരം വെളിപ്പെടുത്തിയതിന് പോലീസ് ശകാരിച്ചെന്നും അറസ്റ്റിലായവർ പിന്നീട് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
സാമ്പത്തീക -രാഷ്ട്രീയ ഇടപെടലിനെത്തുടർന്നാണ് രജേഷിനെ അടിമാലി പോലീസ് കേസിൽ പ്രതിചേർക്കാതിരുന്നതെന്നും കേസിൽ നിന്നും രാജേഷിനെ രക്ഷിച്ചെടുക്കാൻ അടിമാലി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഇയാളുടെ വിശ്വസ്തയായ യുവതി പോലീസിൽ പലവഴിക്ക് സ്വാധീനം ചെലത്തിയെന്നും മറ്റുമുള്ള ആരോപണങ്ങളും പരക്കെ പ്രചരിച്ചിരുന്നു.
ഡോക്ടർമാർ, എഞ്ചിനിയർമാർ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ, സിനിമതാരങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ളവർ കമ്പനിയിൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്നും പണം ബാങ്കിൽ ഇടുന്നതുപോലെ സുരക്ഷിതമാണെന്നും മറ്റുമാണ് രാജേഷും കൂട്ടാളികളും നിക്ഷേപകരെ ആകർഷിക്കാൻ നടത്തിവന്നിരുന്ന പ്രധാന പ്രചാരണം.
ഇതിനായി ഇവരിൽ ചിലർക്കൊപ്പം രാജേഷും കൂട്ടാളികളുടെയും ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇവർ പ്രയോജനപ്പെടുത്തിയിരുന്നു.എന്തായാലും രാജേഷും കൂട്ടാളികളും നടത്തിയ തട്ടിപ്പിനെക്കുറിച്ച്് വിശദമായ അന്വേഷണം നടത്തുത്തുന്നതിനാണ് പോലീസ് തീരുമാനം.വരും ദിവസങ്ങളിൽ തട്ടിപ്പിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുമെന്നുമാണ് സൂചന.
Latest news
ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്
ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.
പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Latest news
വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ
മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു
Latest news
ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന് നടൻ ശ്രീനിവാസൻ
തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന്
നടൻ ശ്രീനിവാസൻ. ആര് തന്നെ ജയിച്ചാലും രേഖപ്പെടുത്തുന്ന ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണെന്നും താരം അഭിപ്രായപ്പെട്ടു.
തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Latest news
കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ
കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.
സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.
അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.
Latest news
കൊടുംചൂടിൽ വലഞ്ഞ് യാത്രക്കാർ: അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ട്രെയിൻ പിടിച്ചിട്ടത് ഒരു മണിക്കൂറോളം, മുന്നറിയിപ്പ് നൽകിയില്ലെന്നും ആക്ഷേപം
കോഴിക്കോട്: കൊടുംചൂടിൽ യാത്രക്കാരെ വലച്ച് റെയിൽവേ. പാതയിലെ അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ഏറനാട് എക്സ്പ്രസ് കോഴിക്കോട് പിടിച്ചിട്ടത് ഒരു മണിക്കൂറോളം.
ഉച്ചയ്ക്ക് 12:30ന് കോഴിക്കോട് എത്തുന്ന 16606 നമ്പർ തിരുവനന്തപുരം മാംഗളൂരു ഏറനാട് എക്സ്പ്രസ്സാണ് ഇന്നലെ വൈകി 12:53ന് കോഴിക്കോടെത്തി 1:57 ന് പുറപ്പെട്ടത്.
പതിവിലും ചൂട് കനക്കുന്ന ഈ അവസരത്തിലും അറ്റകുറ്റപ്പണി നിർത്തിവച്ച് ട്രെയിൻ പോകാൻ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും മഴയ്ക്ക് മുന്നേ തീർക്കേണ്ട പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത് എന്നായിരുന്നു റെയിൽവേയുടെ വിശദീകരണം.
ട്രെയിൻ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ മുന്നറിയിപ്പൊന്നും നൽകിയില്ലെന്നും യാത്രക്കാർ ആരോപിച്ചു.
-
Latest news4 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news3 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news3 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news3 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news1 week ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized3 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news4 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ
-
Latest news4 weeks ago
കള്ളാട് കൊലപാതകം; തെളിവുകളുടെ അഭാവം വെല്ലുവിളി, പ്രതിയെക്കുറിച്ച് സൂചനയില്ല, അന്വേഷണം ഊർജിതമെന്നും പോലീസ്