Connect with us

Latest news

മലാക്ക രാജേഷ് അറസ്റ്റിൽ; നിക്ഷേപകരെ കബളിപ്പിച്ച് സ്വന്തമാക്കിയത് കോടികൾ,തട്ടിപ്പ് ഉന്നതരുടെ പിൻബലത്തിലെന്നും സൂചന

Published

on

തൃശൂർ:നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയ മലാക്ക രാജേഷ് അറസ്റ്റിൽ.നിക്ഷേപത്തുക 10 മാസം കൊണ്ട് ഇരട്ടിപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് ഇയാളും കൂട്ടാളികളും ചേർന്ന് 100 കണക്കിന് ആളുകളിൽ നിന്നായി 100 കോടിയിലേറെ രൂപ സമാഹരിച്ചതായിട്ടാണ് സൂചന.

രണ്ടുപേരിൽ നിന്നായി 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായിട്ടുള്ള പരാതിയിൽ തൃശൂർ ഈസ്റ്റ് പോലീസാണ് കോയംമ്പത്തൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന തൃശൂർ വടക്കാഞ്ചേരി വാഴാനി മലാക്ക സ്വദേശി തണ്ടാരത്തിൽ രാജേഷിനെ പിടികൂടിയത്.

എംസിറ്റി (മൈക്ലബ്ബ്) ,ഫ്യൂച്ചർ ട്രേഡ് ലിങ്ക് എന്നീ കമ്പനികളുടെ മറവിലാണ് രാജേഷ് തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് പറയുന്നത്. തട്ടിക്കൂട്ട് കമ്പനികൾ രൂപീകരിച്ച് ഇയാൾ നടത്തിയ തട്ടിപ്പിന്റെ യഥാർത്ഥ ചിത്രം വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.ഇയാളുടെ കൂട്ടാളികായ ലിജോ ശങ്കൂരിയക്കൽ ,ജോബി എന്നിവർ ഒളിവിലാണ് .ഇവരെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

എംസിറ്റി (മൈക്ലബ്ബ്)എന്ന കമ്പനിയിലൂടെയാണ് മലാക്ക രാജേഷ് തട്ടിപ്പിന് തുടക്കമിട്ടത്.പിന്നീട് ഫ്യൂച്ചർ ട്രേഡിലിങ്ക് എന്ന സ്ഥാപനം രൂപീകരിച്ച് തട്ടിപ്പ്വിപുലമാക്കുകയായിരുന്നു.

ഇതുരണ്ടുമല്ലാതെ തമിഴ്‌നാട് കേന്ദ്രീകരിച്ച് മറ്റൊരുകമ്പനിയുടെ പേരിലും ഇയാൾ തട്ടിപ്പ് നടത്തിയതായുള്ള വിവരവും പ്രചരിയ്ക്കുന്നുണ്ട്.

തൃശൂർ ജീല്ലയിൽ മാത്രം 25 ലേറെ കേസുകൾ ഇയാളുടെ പേരിൽ ഉണ്ടെന്നുമാണ് പോലീസ് നൽകുന്ന വിവരം.

രാജേഷിന് മുങ്ങാൻ തുണയായത് അടിമാലി പോലീസിന്റെ പിടിപ്പുകേടെന്നും ആരോപണം

ഏജന്റുമാർ വഴിയാണ് ഇവർ നിക്ഷേപകരെ കണ്ടെത്തിയിരുന്നത്.കമ്പനിയിലെ നിക്ഷേപകർ കൂടിയായ ഏതാനും പേരെ അടിമാലി പോലീസ് മാസങ്ങൾക്ക് മുമ്പ് അറസ്റ്റുചെയ്തിരുന്നു.പണം വാങ്ങി കമ്പളിപ്പിതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

മൈക്ലബ്ബ് എന്ന കമ്പനിയിലാണ് പണം നിക്ഷേപിച്ചതെന്നും കമ്പനി നടത്തിവന്നിരുന്നത് മലാക്ക രാജേഷ് ആണെന്നും തങ്ങളും കബളിപ്പിക്കപ്പെടുകയായിരുന്നെന്നും അടിമാലി പോലീസിൽ അറസ്റ്റിലായവർ വ്യക്തമാക്കിയെങ്കിലും രേഖകളിലൊന്നും ഇക്കാര്യം സൂചിപ്പിക്കാൻ പോലും ബന്ധപ്പെട്ട അന്വേഷണ ഉദ്യഗസ്ഥൻ തയ്യാറായില്ലന്നും വിവരം വെളിപ്പെടുത്തിയതിന് പോലീസ് ശകാരിച്ചെന്നും അറസ്റ്റിലായവർ പിന്നീട് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

സാമ്പത്തീക -രാഷ്ട്രീയ ഇടപെടലിനെത്തുടർന്നാണ് രജേഷിനെ അടിമാലി പോലീസ് കേസിൽ പ്രതിചേർക്കാതിരുന്നതെന്നും കേസിൽ നിന്നും രാജേഷിനെ രക്ഷിച്ചെടുക്കാൻ അടിമാലി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഇയാളുടെ വിശ്വസ്തയായ യുവതി പോലീസിൽ പലവഴിക്ക് സ്വാധീനം ചെലത്തിയെന്നും മറ്റുമുള്ള ആരോപണങ്ങളും പരക്കെ പ്രചരിച്ചിരുന്നു.

ഡോക്ടർമാർ, എഞ്ചിനിയർമാർ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ, സിനിമതാരങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ളവർ കമ്പനിയിൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്നും പണം ബാങ്കിൽ ഇടുന്നതുപോലെ സുരക്ഷിതമാണെന്നും മറ്റുമാണ് രാജേഷും കൂട്ടാളികളും നിക്ഷേപകരെ ആകർഷിക്കാൻ നടത്തിവന്നിരുന്ന പ്രധാന പ്രചാരണം.

ഇതിനായി ഇവരിൽ ചിലർക്കൊപ്പം രാജേഷും കൂട്ടാളികളുടെയും ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇവർ പ്രയോജനപ്പെടുത്തിയിരുന്നു.എന്തായാലും രാജേഷും കൂട്ടാളികളും നടത്തിയ തട്ടിപ്പിനെക്കുറിച്ച്് വിശദമായ അന്വേഷണം നടത്തുത്തുന്നതിനാണ് പോലീസ് തീരുമാനം.വരും ദിവസങ്ങളിൽ തട്ടിപ്പിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുമെന്നുമാണ് സൂചന.

 

Latest news

നവീകരിച്ച സിപിഐ എം കോതമംഗലം മുനിസിപ്പല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉല്‍ഘാടനം ഇന്ന്

Published

on

By

കോതമംഗലം :നവീകരിച്ച സിപിഐ എം കോതമംഗലം മുനിസിപ്പല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസായ അഴിക്കോടന്‍ രാഘവന്‍ സ്മാരക മന്ദിരം അഴീക്കോടന്‍ അനുസ്മരണദിനമായ ഇന്ന് രാവിലെ 10 ന് ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ലോക്കല്‍ സെക്രട്ടറി ഇ വി രാധാകൃഷ്ണന്‍ അറിയിച്ചു.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം ആര്‍ അനില്‍കുമാര്‍, എരിയ സെക്രട്ടറി കെ എ ജോയി, ആന്റണി ജോണ്‍ എംഎല്‍എ, നഗരസഭ ചെയര്‍മാര്‍ കെ കെ ടോമി എന്നിവര്‍ പങ്കെടുക്കും.

 

Continue Reading

Latest news

ഗുരുദേവ മഹാസമാധി ദിനാചരണം;ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തില്‍ വിശേഷാല്‍ പൂജയും ചടങ്ങുകളും നടത്തി

Published

on

By

കോതമംഗലം:ശ്രീനാരായണ ഗുരുദേവന്റെ 96 -ാ മത് മഹാസമാധി ദിനം ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തില്‍ വിവിധ ചടങ്ങുകളോടെ ആചരിച്ചു.

രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം യൂണിയന്‍ സെക്രട്ടറി പി.എ. സോമന്‍ ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.

തുടര്‍ന്ന് 10.30 ന് ഡോ. സായ്കുമാര്‍ (കോട്ടയം)പ്രഭാഷണം നടത്തി. സമൂഹപ്രാര്‍ത്ഥനയോടെ വൈകിട്ട് 3.30 ന് ചടങ്ങുകള്‍ സമാപിച്ചു.

യുണിയന്‍ പ്രസിഡന്റ് അജി നാരായണന്‍, സെക്രട്ടറി പി.എ.സോമന്‍, വൈസ് പ്രസിഡന്റ് കെ എസ് ഷിനില്‍കുമാര്‍, ബോര്‍ഡ് അംഗം സജീവ് പാറയ്ക്കല്‍, ക്ഷേത്രം കണ്‍വീനര്‍ പി.വി. വാസു, എം.വി.രാജീവ്, റ്റി.ജി. അനി, ബിനു കെ.വി, എം ബി തിലകന്‍, സജി കെ.ജെ,അജി കൊള്ളിപ്പറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

യൂണിയന് കീഴിലുള്ള 26 ശാഖകളിലും സമാധി ദിനാചരണത്തിന്റെ ബാഗമായി പ്രാര്‍ത്ഥനയും ഉപവാസവും നടന്നു.

 

Continue Reading

Latest news

കവര്‍ച്ചയ്ക്കുള്ള സ്ഥലം പകല്‍ കണ്ടുവയ്ക്കും, രാത്രിയില്‍ ഷട്ടര്‍ തകര്‍ത്ത് മോഷണം;മുപ്പതിലേറെ മോഷണ കേസില്‍ പ്രതിയായ സിദ്ദിഖ് പിടിയില്‍

Published

on

By

മൂവാറ്റുപുഴ;മുപ്പതിലേറെ മോഷണ കേസിലെ പ്രതിയായ മോഷ്ടാവ് പോലീസ് പിടിയില്‍.ആലുവ തോട്ടുമുഖം പള്ളിക്കുന്നത്ത് സിദിഖ് (54) നെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്.

മൂവാറ്റുപുഴയിലെ ഒരു തുണിക്കടയിലും, അരമനപ്പടിയിലെ മെഡിക്കല്‍ ഷോപ്പിലും കഴിഞ്ഞ രാത്രി ഇയാള്‍ മോഷണം നടത്തിയിരുന്നു. ചാലക്കുടിയിലെ ഒരു മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ 8 ന് ആണ് സിദ്ദിഖ് ജയില്‍ മോചിതനായത്.മെഡിക്കല്‍ ഷോപ്പുകള്‍, തുണിക്കടകള്‍ , ബേക്കറികള്‍ തുടങ്ങിയ പകല്‍ കണ്ടു വയ്ക്കുകയും രാത്രി ഷട്ടര്‍ പൊളിച്ച് അകത്തുകയറി മോഷണം നടത്തുകയുമാണ് രീതി.ഒരു സ്ഥലത്തും സ്ഥിരമായി തങ്ങുന്ന സ്വഭാവമില്ല.

രാത്രിയില്‍ പട്രോളിംഗ് നടത്തുന്ന പോലീസ് സംഘം പിന്തുടര്‍ന്നാണ് മോഷ്ടാവിനെ പിടികൂടിയത്.ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് പറവൂരിലെ ഒരു മോഷണ കേസ് തെളിഞ്ഞു. മൂവാറ്റുപുഴയിലെ രണ്ടിടങ്ങളില്‍ നിന്നും മോഷ്ടിച്ച ഫോണ്‍, പണം , മോഷണത്തിനുപയോഗിക്കുന്ന കമ്പി, ടോര്‍ച്ച് തുടങ്ങിയ സിദ്ദീഖിന്റെ പക്കല്‍ നിന്നും കണ്ടെടുത്തു.

ഇന്‍സ്‌പെക്ടര്‍ പി.എം.ബൈജു , എസ്.എ എം .വി .റെജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ആര്‍ ശശികുമാര്‍ ,വി കെ സുഭാഷ് കുമാര്‍ , എ ജെ. ജിസ്‌മോന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

English description – The thief, accused in more than 30 theft cases, has been arrested by the police

Continue Reading

Latest news

കാണാതായ വയനാട് സ്വദേശിയായ യുവതിയും 5 മക്കളും സുരക്ഷിതര്‍; ആശ്വാസത്തിന്റെ നിറവില്‍ ഉറ്റവര്‍, പോലീസിന് പരക്കെ കയ്യടി

Published

on

By

പനമരം;വയനാട്ടില്‍നിന്നും 3 ദിവസം മുന്‍പ് കാണാതായ യുവതിയെയും 5 മക്കളെയും പോലീസ് ഗുരുവായൂരില്‍ നിന്നും കണ്ടെത്തി.

പനമരം കൂടോത്തുമ്മലില്‍ നിന്നും കാണാതായ വമിജ (45), മക്കളായ വൈഷ്ണവ് (12) വൈശാഖ് (10), സ്‌നേഹ (9),അഭിജിത് (6), ശ്രീലക്ഷ്മി (4) എന്നിവരെയാണ് പോലീസ് സംഘം ഗുരുവായൂരില്‍ നിന്നും കണ്ടെത്തിയത്.

സെപ്റ്റംബര്‍ 18-ന് ഇവരെ കാണാതായതായി കാണിച്ച് ബന്ധുക്കള്‍ പോലീസിനെ സമീപിയ്ക്കുന്നത്.ഇവര്‍ ആദ്യം കണ്ണൂരില്‍ എത്തിയെന്നും ഇവിടെ നിന്ന് രാമനാട്ടുകരയിലെ ബന്ധുവീട്ടിലും ഷൊര്‍ണൂരിലും എത്തിയതായും പൊലീസിന് വിവരം ലഭിച്ചു.

തുടര്‍ന്ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി.ഇവിടെ നിന്നും ഇന്നലെ ഉച്ചയോടെ ഗുരുവായൂരിലെത്തിയ ഇവരെ രാത്രി ഏഴു മണിയോടെ പൊലീസ് സംഘം കണ്ടെത്തുകയായിരുന്നു.

സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് പോയ വിമിജയും കുട്ടികളെയും പിന്നീട് കാണാതാവുകയായിരുന്നു.ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല.

ഇതോടെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഷൊര്‍ണൂരിലെ ബന്ധുവിന്റെ കടയിലെത്തി ഇവര്‍ പണം വാങ്ങിയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് മാതാവിനെയും മക്കളെയും കണ്ടെത്തിയത്.

ഇവര്‍ ഇത്തരത്തില്‍ വീട്ടില്‍ നിന്നും മാറി നില്‍ക്കാനുള്ള സാഹചര്യത്തെക്കുറിച്ച് വിശദമായി അന്വേഷിയ്ക്കുന്നുണ്ടെന്നും ഇത് പൂര്‍ത്തിയയാലെ കൂടുതല്‍ എന്തെങ്കിലും വിവരം വെളിപ്പെടുത്താന്‍ കഴിയു എന്നുമാണ് പോലീസ് നിലപാട്.

English Description -Police found missing woman and 5 children from Wayanad in Guruvayur

Continue Reading

Latest news

മഴ കനത്തു,മലയോരങ്ങള്‍ ഭീതിയില്‍;കോട്ടയം ജില്ലയില്‍ പരക്കെ നാശ നഷ്ടം

Published

on

By

കോട്ടയം;ഇന്നലെ പെയ്്ത കനത്ത മഴ കോട്ടയം ജില്ലയുടെ വിവിധ പ്രദേശിങ്ങളില്‍ ജന ജീവിതം ദുസഹമാക്കി.മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും മൂലം ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ മണിക്കൂറികളോളം ഗതാഗതം തടസപ്പെട്ടു.

രാത്രി വൈകിയാണ് കല്ലും മണ്ണും നീക്കി കുടുങ്ങിക്കിടന്ന വാഹനങ്ങള്‍ കടത്തി വിട്ടത്.ഇന്നലെ വൈകിട്ട്,മഴ ആരംഭിച്ച് താമസിയാതെ റോഡിലേയ്ക്ക് മലവെള്ളം എത്തുകയായിരുന്നു.

നിമിഷ നേരം കൊണ്ട് റോഡ് തകര്‍ന്നു,പിന്നാലെ ജില്ല കളക്ടര്‍ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചിരുന്നു. കനത്ത മഴയേത്തുടര്‍ന്ന് തീക്കോയി ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഇഞ്ചിപ്പാറ, ആനിപ്ലാവ് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി.രാത്രിയോടെ പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞു. വെള്ളികുളം സ്‌കൂളില്‍ ക്യാംപ് ആരംഭിച്ചു.

 

 

Continue Reading

Trending

error: