M4 Malayalam
Connect with us

Latest news

ഒരാളിൽ നിന്നും ദിവസം വരുമാനം 40000;അഥിതിത്തൊഴി ലാളികളെ വരുതിയിലാക്കി ലഹരി മാഫിയ കൊയ്യുന്നത് കോടികൾ

Published

on

കൊച്ചി;അഥിതിത്തൊഴിലാളികളെ വലയിൽ വീഴ്ത്തി ലഹരി മാഫിയ കൊയ്യുന്നത് കോടികൾ.കോതമംഗലത്ത് അടുത്തടുത്ത ദിവസങ്ങളിലായി ബ്രൗൺഷുഗർ വിറ്റതിന് 3 പേർ അറസ്റ്റിലായിരുന്നു.ഇവരിൽ നിന്നാണ് ഇക്കാര്യം സ്ഥിരീകരിയ്ക്കുന്ന വിവരങ്ങൾ എക്‌സൈസ് സംഘത്തിന് ലഭിച്ചത്.

കോതമംഗലം എക്സൈസ് സി ഐ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ കോതമംഗലം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയിഡിലും മിന്നൽ പരിശോധനകളിലുമായിട്ടാണ് 3 പേർ പടിയിലായത്.

ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് അഥിതിത്തൊഴിലാളികളിൽ ഒരു വിഭാഗം അതിവേഗം മയക്കുമരുന്നുകളുടെ വിൽപ്പനയിലേയ്ക്ക് തിരിയുന്നതായുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്.

നെല്ലിക്കുഴി – ചെറുവട്ടൂർ റോഡിൽ ചിറപ്പടിക്കു സമിപം നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ ആയുഷ് പ്രാഥമിക ഹോമിയോപ്പതി ആരോഗ്യ കേന്ദ്രത്തിന്റെ മുൻവശം സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട ആസം സ്വദേശി സദ്ദാം ഹുസൈൻ( 28) ആണ് ആദ്യം പിടിയിലാവുന്നത്.

രണ്ടു പെട്ടികളിലായി സുക്ഷിച്ച 25 ഗ്രാം ബ്രൗൺ ഷുഗർ ഇയാളിൽ നിന്നും കണ്ടെടുത്തു.ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ചു കോതമംഗലം എക്സ്സൈസ് സർക്കിൾ ടീം കോതമംഗലം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ റെയിഡും മിന്നൽ പരിശോധനകളും നടത്തി വരുന്നതിനിടെയാണ് ഇയാൾ പിടിയിലാവുന്നത്.

നെല്ലിക്കുഴി സ്വദേശികൾക്ക് ബ്രൗൺ ഷുഗർ കൈമാറുന്നതിനായി കാഞ്ഞുനിൽക്കവെയാണ് സദ്ദാം ഹുസൈൻ പിടിയിലാവുന്നത്.ഇയാളെ ചോദ്യം ചെയ്തിപ്പോഴാണ് ആസം സ്വദേശികളും ഇയാളുടെ പരിചയക്കാരുമായി നിരവധി പേർ പലഭാഗങ്ങളിലായി മയക്കുമരുന്ന് വിൽപ്പനയിൽ സജീവമാണെന്ന വിവരം ഉദ്യോഗസ്ഥ സംഘത്തിന് ലഭിച്ചത്.

പണിക്കൂലിയേക്കാൾ കൂടുതൽ തുകയും ആഡംമ്പര ജീവിതവും ഉറപ്പുനൽകി,ആസൂത്രിതമായിട്ടാണ് വിവിധതൊഴിലുകളിൽ ഏർപ്പെട്ടിരുന്ന അഥിതി തൊഴിലാളികളെ ലഹരിമാഫിയ സഹായികളായി കൂട്ടന്നതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

ആദ്യം സദ്ദാം ഹുസൈനാണ് പിടിയിലാവുന്നത്.പിന്നാലെ തൊട്ടടുത്ത ദിവസം ഇയാളുടെ അടുത്ത സഹായി അസം സോണൈപ്പർ സ്വദേശി മുജീബ് റഹ്‌മാൻ(37) 10 ഗ്രാം ബ്രൗൺഷുഗറുമായി എക്സൈസ് സംഘത്തിന്റെ വലയിലായി.കോതമംഗലം-മൂവാറ്റുപുഴ റോഡിൽ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലാവുന്നത്.സദ്ദാം ഹുസൈൻ നൽകിയ മൊഴി സാധൂകരിയ്ക്കുന്ന വിവരങ്ങളാണ് ഇയാളും ഉദ്യോഗസ്ഥരുമായി പങ്കിട്ടത്.

രണ്ട് പേരും പെരുമ്പാവൂർ വെങ്ങോലയിൽ വെവ്വേറെ ഫ്ലാറ്റുകളിൽ ആണ് താമസം.മുജീബ് റഹ്‌മാന്റെ ഫ്ലാറ്റിലും എക്സ്സൈസ് സംഘം റെയ്ഡ് നടത്തി.മേഖലയിൽ അഥിതിത്തൊഴിലാളിൽ സംഘം ചേർന്ന വിവധ ഭാഗങ്ങളിൽ തമ്പടിച്ച് ലഹരിവസ്തുക്കൾ വിൽപ്പന നടത്തുന്നുണ്ടെന്നായിരുന്നു സദ്ദാം ഹുസൈന്റെ വെളിപ്പെടുത്തൽ.

തൊട്ടടുത്ത ദിവസം ബ്രൗൺഷുഗറുമായി മറ്റൊരു ആസ്സം സ്വദേശി കൂടി പിടിയിലായതോടെ മുമ്പ് പിടിയിലായവർ നൽകിയ വിവരങ്ങൾ അക്ഷരംപ്രതി ശരിയായിരുന്നെന്ന് ഉദ്യോഗസ്ഥ സംഘത്തിനും ബോദ്ധ്യമായി.അംദാദുൽ ഇസ്ലാം ആണ് പിടിയിലായ മൂന്നാമൻ.

5.6 ഗ്രം ബ്രൗൺ ഷുഗർ ഇയാളിൽ നിന്നും കണ്ടെടുത്തു.നെല്ലിക്കുഴിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.കോതമംഗലം പെരുമ്പാവൂർ മേഖലകളിലായി 45 -ളം അഥിതി തൊഴിലാളികൾ ലഹരി വസ്തുക്കളുടെ വിൽപ്പനയിൽ സജീവമാണെന്ന് സദ്ദാം ഹുസൈൻ ചോദ്യം ചെയ്യലിൽ എക്‌സൈസ് സംഘത്തോട് വ്യക്തമാക്കിയിരുന്നു.

ഒരാളിൽ നിന്നുമാത്രം ദിവസം 40000 രൂപയോളം വരുമാനം ലഭിച്ചിരുന്നെന്നും ഗ്രാമിന് 3000 രൂപ നിരക്കിലായിരുന്നു ബ്രൗൺ ഷുഗർ വിറ്റിരുന്നതെന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു.തന്നെപ്പോലെ നിരവധി ഏജന്റുമാർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരി വസ്തുക്കളുടെ വിൽപ്പനയിൽ സജീവമാണെന്ന് ഇയാൾ സൂചിപ്പിച്ചതായും അറിയുന്നു.

മയക്കുമരുന്ന വിൽപ്പന സംഘത്തെ അടപടലം പൂട്ടുന്നതിനുള്ള കർമ്മപദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണെന്നും ലഹരി വസ്തുക്കളുടെ വിൽപ്പന പാടെ അവസാനിപ്പിക്കുന്നതിനാണ് താനും സഹപ്രവർത്തകരും ശ്രമിയ്ക്കുന്നതെന്നും തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും എക്സൈസ് ഇൻസപെക്ടർ എ ജോസ് പ്രതാപ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനകളിൽ പ്രിവന്റീവ് ഓഫീസമാരായ നിയാസ്, ജയ് മാത്യു,സിദ്ധിഖ്,സിഇഒ മാരായ എൽദോ, അജീഷ്, ഉമ്മർ, ബിജു, നന്ദു,ഡ്രൈവർ ബിജു പോൾ എന്നിവരും റെയ്ഡുകളിൽ പങ്കെടുത്തിരുന്നു.

ഓണംസ്പെഷ്യൽഡ് ഡ്രൈവിനോട് അനുബന്ധിച്ച് നിരന്തരമായി റെയ്ഡുകൾ നടത്തിവരികയാണെന്നും മദ്യം-മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിയ്ക്കുകയാണെങ്കിൽ പൊതുജങ്ങൾ 9400069578, 0485-2826460 എന്നീ നംബറുകളിൽ അറിയിക്കണമെന്നും വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിയ്ക്കുമെന്നും സി ഐ അറയിച്ചു.

കോതമംഗലം താലൂക്കിൽ എക്സ്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ ഓണം സ്പെഷ്യൽ ഡ്രൈവ് ഓഗസ്റ്റ് 5 മുതൽ സെപ്റ്റംബർ 12 വരെ പ്രഖ്യാപിച്ചിട്ടുണ്ട്.എക്സ്സൈസ്, പോലീസ്, ഫോറസ്റ്റ്, റവന്യൂ, വകപ്പുകളുമായി സഹകരിച്ച് സംയുക്ത റെയിഡുകളും നടത്തുന്നതിനും തീരുമാനമായിട്ടുണ്ട്.

 

Latest news

ഐസിഎസ്‌ഇ 10, +2 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു

Published

on

By

ന്യൂ ഡൽഹി ; ഐസിഎസ്‌ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു. രാവിലെ 11 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്.

പരീക്ഷാഫലം അറിയാൻ സിഐഎസ്സിഇ വെബ്‌സൈറ്റായ cisce.org യില്‍ പരിശോധികേണ്ടതാണ്. ഡിജി ലോക്കറിലും ഫലം ലഭ്യമാകും. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച്‌ 28 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ മൂന്നിനുമാണ് സമാപിച്ചത്.

2023 ല്‍ പത്താം ക്ലാസില്‍ 98.84 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 96.63 ശതമാനവുമാണ് വിജയം ഉണ്ടായിരുന്നത്.

Continue Reading

Latest news

വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്‌സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍

Published

on

By

ഇടുക്കി;വൈദീകനും ഇടവകക്കാരിയും തമ്മിലുള്ളത് എന്ന തരത്തില്‍ വാട്‌സാപ്പ് ചാറ്റ് പുറത്ത്.വിശ്വാസികള്‍ അങ്കലാപ്പില്‍.

വൈദികനും യുവതിയും തമ്മിലുള്ളത് അതിരുവിട്ട ബന്ധമാണെന്ന് വ്യാപകമായി പ്രചരിച്ചിട്ടുള്ള വാട്‌സാപ്പ് ചാറ്റില്‍ വ്യക്തമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

തൊടുപുഴയ്ക്കത്ത് മലയോരമേഖലയിലെ പള്ളിയിലെ വികാരിയും ഇടവക്കാരിയായ യുവതിയും തമ്മിലുള്ളത് എന്ന തരത്തിലാണ് വാട്‌സാപ്പ് ചാറ്റ്് പ്രചരിയ്ക്കുന്നത്.

യുവതിയുടെ മൊബൈലില്‍ നിന്നും തന്ത്രത്തില്‍ വാട്‌സാപ്പ് ച്റ്റ് വിവരങ്ങള്‍ കൈക്കലാക്കി,വിശ്വാസികളില്‍ ഒരാളാണ് വിവരം പുറത്തുവിട്ടതെന്നാണ് സൂചന.

ടെസ്റ്റ് ഡോസെന്ന നിലയില്‍ ഒരു വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കിട്ടെന്നും ഇതുകണ്ട് ഇടവകക്കാര്‍ പ്രശ്‌നത്തയില്‍ ഇടപെടും എന്നാണ് കരുതിയതെന്നും മറ്റും വ്യക്തമാക്കി, വിശ്വാസിയുടേത് എന്ന നിലയില്‍ ഒരു കുറിപ്പും പ്രചരിയ്ക്കുന്നുണ്ട്.

 

Continue Reading

Latest news

പെറ്റമ്മ മുതലക്കുളത്തിലെറിഞ്ഞ ആറുവയസുകാരന് ദാരുണാന്ത്യം

Published

on

By

ബെംഗളൂരു; പെറ്റമ്മ മുതലക്കുളത്തിലെറിഞ്ഞ ആറുവയസുകാരന് ദാരുണാന്ത്യം.

കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ കാളീനദിയിലെ ദണ്ഡേലി മുതലസംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

ഭര്‍ത്താവ് രവികുമാറുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയ 23 കാരിയായ സാവിത്രി മകന്‍ വിവേകിനെ മുതലക്കുളത്തിലേയ്ക്ക് വലിച്ചെറിയുകയായിരുന്നെന്നാണ് സൂചന.

പൊലീസും അഗ്‌നിരക്ഷാ സേനയും രാത്രി തന്നെ തിരച്ചില്‍ തുടങ്ങിയെങ്കിലും വെളിച്ചക്കുറവ്
തടസ്സമായി.

രാവിലെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്നുള്ള അന്വേഷണത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

 

 

 

 

Continue Reading

Latest news

കയര്‍ കൊണ്ട് പരസ്പരം ബന്ധിച്ച് പുഴയില്‍ച്ചാടിയ യുവതികളെ മീന്‍പിടുത്തക്കാര്‍ സാഹസീകമായ രക്ഷപെടുത്തി

Published

on

By

തലശ്ശേരി;കയര്‍ കൊണ്ട് പരസ്പരം ബന്ധിച്ച് പുഴയില്‍ച്ചാടിയ യുവതികളെ മീന്‍പിടുത്തക്കാര്‍ സാഹസീകമായ രക്ഷപെടുത്തി.

മാഹി ബൈപാസില്‍ അഴിയൂര്‍ പാത്തിക്കല്‍ പാലത്തില്‍ നിന്നും താഴേയ്ക്ക് ചാടിയ കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികളാണ് പുഴയില്‍ച്ചാടിയത്.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികത്സയില്‍ കഴിയുന്ന ഇവര്‍ അപകട നില തരണം ചെയ്തായിട്ടാണ് അറയുന്നത്.

അടുത്ത സൗഹൃദത്തിലായിരുന്ന 18 ഉം 19 ഉം ആണ് ഇവരുടെ പ്രായം.ഇവരെ നാലാം തീയതി ഉച്ചയോടെ വീട്ടില്‍ നിന്നും കാണാതായിരുന്നു.

ബന്ധുക്കളുടെ പരാതിയില്‍ എലത്തൂര്‍, ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും വിവരം ലഭിച്ചില്ല.ഇതില്‍ ഒരാളുടെ ഇരുചക്ര വാഹനവുമായാണ് ഇരുവരും കടന്നുകളഞ്ഞത്.

ബന്ധുക്കളും നാട്ടുകാരും രാത്രി വൈകിയും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മാഹി ഭാഗത്തുണ്ടെന്ന് സൂചന ലഭിച്ചു.

ഇതിനിടെ അഴിയൂര്‍ പാത്തിക്കല്‍ പാലത്തിന് സമീപം വാഹനം നിര്‍ത്തിയ പെണ്‍കുട്ടികള്‍ കയര്‍ കൂട്ടിക്കെട്ടി പുഴയിലേക്ക് ചാടുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു.

തോണിയില്‍ മീന്‍ പിടിക്കുകയായിരുന്ന രണ്ടു പേര്‍ യുവതികള്‍ മുങ്ങുന്നത് കണ്ട് അടുത്തേക്കെത്തി.

തോണിയിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും കയര്‍ കെട്ടിയതിനാല്‍ സാധിച്ചില്ല. കത്തി ഉപയോഗിച്ച് കയര്‍ മുറിച്ചാണ് ഇവരെ രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൊക്ലി പൊലീസും പാനൂര്‍ ഫയര്‍ഫോഴ്‌സും ഉടന്‍ സ്ഥലത്തെത്തി.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട്ടുനിന്നും കാണാതായവരാണ് ഇവരെന്ന് തിരിച്ചറിഞ്ഞത്.

ഉടനെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

 

 

Continue Reading

Latest news

അതിഥി തൊഴിലാളികൾക്കിടയിൽ പോലീസ് പരിശോധന ;ലക്ഷങ്ങള്‍ വിലവരുന്ന ലഹരി വസ്തുക്കൾ കണ്ടെടുത്തു

Published

on

By

കൊച്ചി ; പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ പോലീസിന്റെ പരിശോധന. കഞ്ചാവ്, എം.ഡി.എം.എ, ഹെറോയിൻ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉൾപ്പടെ ലക്ഷങ്ങൾ വില വരുന്ന വസ്തുക്കളാണ് പിടികൂടിയത്. മയക്കുമരുന്ന് വലിയ്ക്കാൻ ഉപയോഗിക്കുന്ന ഹുക്കയും പിടികൂടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ മുപ്പതോളം കേസുകൾ എടുത്തു.

രാവിലെ പതിനൊന്നരയോടെ മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുത്താണ് പരിശോധന ആരംഭിച്ചത്. ഒരു ഉത്തമ പൗരൻ എന്ന നിലയിലും, പോലീസ് സേനാംഗമെന്ന നിലയിലും ലഹരി വസ്തുക്കൾ ഉപയോഗിക്കില്ലെന്നും, മയക്കുമരുന്നിനെതിരെ യുള്ള പോരാട്ടം ശക്തമാക്കുമെന്നുള്ള പ്രതിജ്ഞ എ.എസ്.പി ട്രെയ്നി അഞ്ജലി ഭാവന ചൊല്ലിക്കൊടുത്തു.

തുടർന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഇരുപതോളം ടീമുകൾ പരിശോധനയ്ക്കിറങ്ങി.

മാർക്കറ്റുകൾ, ബസ് സ്റ്റാൻഡ്, അതിഥിത്തൊഴിലാളികൾ കൂടുന്ന ഇടങ്ങൾ, കടകൾ, ലോഡ്ജുകൾ, താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.

നിരവധി പേരിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളും , രാസലഹരി ഉൾപ്പെടെയുള്ള മയക്ക്മരുന്നും പിടികൂടി. പൊതു സ്ഥലത്തിരുന്ന് മദ്യപിച്ചവരെ കസ്റ്റഡിയിലെടുത്തു. മയക്ക്മരുന്ന് വിൽക്കുന്ന ടീമിനേയും പിടികൂടിയിട്ടുണ്ട്.

വെങ്ങോല ഭാഗത്ത് ഓട്ടോറിക്ഷ പിന്തുടർന്നാണ് ഹെറോയിൻ പിടികൂടിയത്. ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ എ.എസ്.പി മോഹിത് രാവത്ത്, എ.ഡി.എസ്.പി വി. അനിൽ, എ.എസ്.പി ട്രെയ്നി അഞ്ജലി ഭാവന, ഇൻസ്പെക്ടർമാരായ എം.കെ രാജേഷ്, കെ.ഷിജി, ഹണി. കെ ദാസ് , രാജേഷ് കുമാർ, വി.പി സുധീഷ് ഉൾപ്പടെ ഇരുനൂറോളം ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

Continue Reading

Trending

error: