M4 Malayalam
Connect with us

Latest news

മോഷ്ടിക്കുന്നതിനിടെ പിടികൂടിയെന്നും തുടർന്ന് രക്ഷപെട്ടെന്നും മൊഴി,പോലീസ് ഇടപെടലിൽ തെളിഞ്ഞത് അരുംകൊല;ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Published

on

നെടുംങ്കണ്ടം;മോഷണശ്രമത്തിനിടയിൽ പിടികൂടിയെന്നും മൽപ്പിടുത്തത്തിനിടെ ഓടി രക്ഷപെട്ടെന്നുമുള്ള വെളിപ്പെടുത്തൽ പോലീസ് ഇടപെടലിൽ പൊളിഞ്ഞു.ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണം.ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ.

സേനാപതി വട്ടപ്പാറ വരിക്കപ്പള്ളിയിൽ ജോസഫിനെ (56) കൊലപ്പെടുത്തിയ സംഭവത്തിൽ ചെമ്മണ്ണാറിലെ ഓട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പറമ്പിൽ രാജേന്ദ്രനെ ഉടുംമ്പൻചോല പോലീസ് അറസ്റ്റുചെയ്തു.

ചൊവ്വാഴ്ച പുലർച്ചെ നാലിനും അഞ്ചിനുമിടയിൽ തന്റെ വീട്ടിൽ മോഷണം നടത്തുന്നതിനിടെ താൻ ജോസഫിനെ പിടികൂടിയെന്നും മൽപ്പിടുത്തത്തിനിടയിൽ മുഖത്ത് കടിച്ച ശേഷം ഇയാൾ ഓടി രക്ഷപെട്ടെന്നും രാജേന്ദ്രൻ പോലീസിനോടും നാട്ടുകാരോടും വെളിപ്പെടുത്തിയിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ രാജേന്ദ്രന്റെ വീട്ടിൽ നിന്നും ഏകദേശം 150 മീറ്ററോളം അകലെ ജോസഫിന്റെ ജഡം കണ്ടെത്തുകയായിരുന്നു.ഇതിന് പിന്നാലെയാണ് ജോസഫ് പുലർച്ചെ അടുക്കളവാതിൽപൊളിച്ച് തന്റെ വീട്ടിൽ കയറിയെന്നും മോഷ്ടിക്കാൻ ശ്രമിച്ചെന്നും പിടിവലി നടന്നെന്നും മറ്റുമുള്ള വിവരങ്ങൾ രാജേന്ദ്രൻ പരിസരവാസികളുമായി പങ്കിട്ടത്.

കഴുത്തിൽ മുറുകെ പിടിച്ചതിനെത്തുടർന്ന് ശ്വാസംമുട്ടിയാണ് ജോസഫ് മരണപ്പെട്ടതെന്നാണ് പ്രാഥമീക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന.

ഇടുക്കി എസ് പി കറുപ്പുസ്വാമിയുടെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോൻ ഉടുമ്പൻചോല സിഐ ഫിലിപ് സാം,നെടുങ്കണ്ടം സിഐ ബി.എസ്. ബിനു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം നടത്തിയ ശക്തമായ ഇടപെടലാണ് സംഭവത്തിന് പിന്നിലെ ദൂരൂഹത അകറ്റുന്നതിനും പ്രതിയെ പിടികൂന്നതിനും വഴിതെളിച്ചത്.

‘വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്താണ് അകത്ത് ജോസഫ് അകത്ത് കടന്നത്.താൻ ഉറങ്ങിക്കിടന്ന മുറിയിൽ കയറി അലമാര തുറക്കാൻ ശ്രമിക്കുന്നതിനിടെ ജോസഫിന്റെ കൈതട്ടി ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോൺ നിലത്ത് വീണു.

ശബ്ദം കേട്ട് താൻ ഉണർന്നതോടെ ജോസഫ് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്നെത്തിയപ്പോൾ തമ്മിൽ തമ്മിൽ മൽപ്പിടുത്തമുണ്ടായി. തന്നെ കടിച്ച് പരിക്കേൽപ്പിച്ച ശേഷം ജോസഫ് രക്ഷപെട്ടു.’ഇതായിരുന്നു ജഡം കണ്ടെത്തിയതിന് പിന്നാലെ രാജേന്ദ്രൻ സ്ഥലത്തെത്തിയ പോലീസ് സംഘത്തോടും അയൽവാസികളോടും വെളിപ്പെടുത്തിയ സംഭവ പരമ്പരകളുടെ ഉള്ളടക്കം.

ഓടി രക്ഷപ്പെട്ട ജോസഫിനെ രാജേന്ദ്രൻ പിൻതുടർന്ന് പിടികൂടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് അനുമാനം.ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.ഇന്നലെ രാത്രി അറസ്റ്റുരേറപ്പെടുത്തിയെന്നും തെളിവെടുപ്പിനും വിശദമായ മൊഴിയെടുക്കലിനും ശേഷം കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറയിച്ചു.

ജഡം കണ്ടെത്തിയ ചൊവ്വാഴ്ച പുലർച്ചെ ജോസഫ് വീട്ടിൽ എത്തിയെന്നും മൽപ്പിടുത്തത്തിനിടെ ഓടി രക്ഷപെട്ടെന്നും കണ്ടെത്താൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് രാജേന്ദ്രൻ അയൽവാസികളെ സമീപിച്ചതായും ഏതാനും ചിലർ തിരച്ചിലിനിറങ്ങിയിരുന്നെന്നും മറ്റുമുള്ള ഊഹാഭോഗങ്ങൾ പ്രചരിച്ചിരുന്നു.

ഇക്കാര്യം സ്ഥിരീകരിക്കാൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.ഒരു പക്ഷം ഇത് ഒരു ആൾക്കൂട്ട ആക്രമണത്തെത്തുടർന്നുള്ള കൊലപാതകം ആകാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

 

Latest news

എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ

Published

on

By

തിരുവനന്തപുരം ; 2023-24 അക്കാദമിക വർഷത്തെ എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം. നാളെ മൂന്ന് മണിയോടെയായിരിക്കും പ്രഖ്യപിക്കും. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപനം നടത്തുക.

കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പാണ് ഫലപ്രഖ്യാപനം. ഫലം നോക്കാൻ താഴെ തന്നിരിക്കുന്നു സൈറ്റുകളിൽ പരിശോധിക്കാം

www.prd.kerala.gov.in

www.result.kerala.gov.in

www.examresults.kerala.gov.in

https://sslcexam.kerala.gov.in

www.results.kite.kerala.gov.in

https://pareekshabhavan.kerala.gov.in

Continue Reading

Latest news

ആംബുലൻസും കാറുമായി കൂട്ടിയിടിച്ചു: 3 മരണം

Published

on

By

കാസർകോട്: മഞ്ചേശ്വരത്ത് തുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. അച്ഛനും 2 മക്കളും മരിച്ചു. കാറിൽ സഞ്ചരിച്ച തൃശ്ശൂർ ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ ശിവകുമാർ (54) ശരത് (23) സൗരവ് (15) എന്നിവരാണ് മരിച്ചത്.

ബാംഗ്ലൂരിൽ നിന്ന് ആശുപത്രിയിൽ നിന്ന് രോഗിയുമായി വന്ന ആംബുലൻസ് കൊല്ലൂർ മൂകാംബിക ക്ഷേത്രം ദർശിച്ച് മടങ്ങി വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

നാട്ടുകാരും യാത്രക്കാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.
2 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രി മധ്യേയുമാണ് മരണപ്പെട്ടത്.ആംബുലൻസിൽ   ഉണ്ടായിരുന്ന രോഗി ഉഷ, ഭർത്താവ് ശിവദാസ്, ഡ്രൈവർ എന്നിവർക്കും പരിക്കുണ്ട്. ഇവരെ  മാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആംബുലൻസ് എതിർ ദിശയിൽ വന്നതാണ് അപകടകാരണം എന്നാണ് പ്രദേശവാസികൾ പറയുന്നത്.

Continue Reading

Latest news

നായ കുറുകെ ചാടി: നിയന്ത്രണം തെറ്റിയ സ്കൂട്ടർ മറിഞ്ഞ് ഒരു മരണം

Published

on

By

പത്തനംതിട്ട: അടൂരിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ സ്കൂട്ടർ മറിഞ്ഞ് യാത്രികന് ദാരുണാന്ത്യം. മണ്ണടി സന്തോഷ് ഭവനിൽ സജേഷാണ് (33) മരിച്ചത്.

മണ്ണടി മൃഗാശുപത്രിക്ക് സമീപമായിരുന്നു അപകടം.ഓടിക്കൂടിയ പ്രദേശവാസികൾ സജേഷിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കൊട്ടാരക്കരയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.

Continue Reading

Latest news

കോഴിഫാമിൽ തീ പിടുത്തം: 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു, ഒന്നര ലക്ഷം രൂപയുടെ നഷ്ടം

Published

on

By

പാലക്കാട്: മണ്ണാർക്കാട് കോഴിഫാമിൽ ഉണ്ടായ തീ പിടുത്തത്തിൽ ഒന്നര ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായതായി കണക്കുകൾ. 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു. അരിയൂർ ഫൈസൽ എന്ന വ്യക്തി നടത്തിയിരുന്ന സ്വകാര്യ കോഴിഫാമിലാണ് ഇന്നലെ രാത്രി 10:30ന് അഗ്നിബാധ ഉണ്ടായത്.

പഴക്കം ചെന്ന ഷോർട്ട് സർക്യൂട്ട് ആണ് തീ പിടുത്തതിനുള്ള പ്രാഥമിക കാരണം എന്നാണ് അഗ്നിശമന സേനയുടെ നിഗമനം. തീ പടർന്നപ്പോൾ കൂര മെയ്യാൻ ഉപയോഗിച്ച തെങ്ങിന്റെയും കൗങ്ങിന്റെയും പട്ടകളിലേയ്ക്കും തീ പടർന്നത് അപകടത്തിന്റെ വ്യപതി കൂട്ടി.

രാത്രി സമയമായതിനാൽ തൊഴിലാളികൾ കോഴികുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകി മടങ്ങയിരുന്നു. പരിസര വാസികളാണ് വിവരം അഗ്നിശമന സേനയെ അറിയിച്ചത്.

ഒന്നരമണിക്കൂർ പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിതെയമാക്കിയത്

Continue Reading

Latest news

സംസ്ഥാനത്ത് പുതിയ ആശങ്ക ; രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫീവര്‍ ബാധ

Published

on

By

കോഴിക്കോട് ;  കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈല്‍ ഫീവർ സ്ഥിരീകരിച്ചു.രോഗബാധയുള്ള നാലു പേർ കോഴിക്കോട് ജില്ലക്കാരാണ്.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കോഴിക്കോട് ജില്ലക്കാരന്‍റെ നില ഗുരുതരമാണ്.

രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസർച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയില്‍ (വി.ആർ.ഡി.എല്‍) പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന് സ്ഥിരീകരിച്ചത്.

തുടർന്ന് സ്രവങ്ങള്‍ പുനെ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാല്‍ തളർച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.മസ്തിഷ്കജ്വരത്തിന്റെയും ലക്ഷണങ്ങളും ഇതിന് സമാനമാണ്.

അതിനാല്‍ രോഗബാധയുണ്ടായ ചിലർക്ക് മസ്തിഷ്കജ്വരത്തിന്‍റെ ചികിത്സയാണ് ആദ്യം നല്‍കിയതെന്നാണ് വിവരം. വി.ആർ.ഡി.എല്‍ ലാബിലെ പരിശോധനയിലെ സ്ഥിരീകരണത്തിനു ശേഷമാണ് തുടർനടപടികളുണ്ടായത്.ക്യൂലക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്കു രോഗം പകരില്ല.

രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്ബോഴാണ് രോഗ വ്യാപനം ഉണ്ടാവുക.പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം കൂടുതല്‍ അപകടകരമാവും.

Continue Reading

Trending

error: