M4 Malayalam
Connect with us

News

സൈജുവിന്റെ മൊബൈലിൽ സ്വന്തം കാമലീലകളും ; ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവച്ച് പോലീസും

Published

on

കൊച്ചി;മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്ത കൊല്ലം നല്ലില സ്വദേശി സൈജു എം.തങ്കച്ചന്റെ (41)ന്റെ മൊബൈലിലെ രഹസ്യഫോൾഡറിൽ സൂക്ഷിച്ചിരുന്ന വീഡിയോ ദൃശ്യങ്ങൾ അമ്പരപ്പിക്കുന്നതെന്ന് സൂചന.
പ്രകൃതിവിരുദ്ധ പീഡനം,ലഹരി വസ്തുക്കൾ സ്ത്രീയുടെ ശരീരത്തിൽ വിതറി, ഇതും നുണഞ്ഞ് ഒന്നിലധികം പേർ ചേർന്ന് പീഡനം,പൊടിരൂപത്തിലുള്ള ലഹരി മരുന്നുകളുടെ ഉപയോഗം തുടങ്ങി 50-ളം വീഡിയോകൾ സൈജുവിന്റെ മൊബൈലിൽ നിന്നും പോലീസിന് ലഭിച്ചെന്നാണ് അറിയുന്നത്.
ഹോട്ടൽ 18 ഉടമ റോയ് അടക്കം അറിയപ്പെടുന്ന പലരും ലഹരി പാർട്ടികളിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും ദൃശ്യങ്ങളിൽ കാണുന്നവരുടെ പേരുകളും ഫോൺ നമ്പരും സൈജു അന്വേഷണ സംഘത്തിനു കൈമാറിയതായും സൂചനയുണ്ട്.ലഹരി പാർട്ടി നടത്താനായി താൻ കാട്ടിൽ പോയി കാട്ടുപോത്തിനെ വെടിവച്ചു കൊന്നന്നെന്ന് കാണിച്ച് സൈജു പെൺസുഹൃത്തുമായി നടത്തിയ ചാറ്റും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

 

Latest news

നിങ്ങളെപ്പോലെ ഞാനും അത് ആസ്വദിച്ചു: തരംഗമായ എഐ വീഡിയോയെ പ്രശംസിച്ച് പ്രധാനമന്ത്രി

Published

on

By

ഗുജറാത്ത്: സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയാവുകയും ഒരുപാട് ആളുകൾ പങ്കിടുകയും ചെയ്ത എഐ വീഡിയോയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിവിനെ അഭിനന്ദിക്കുകയാണെന്നും വളരെ ആസ്വാദകരമായിരുന്നു എന്നുമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

മമതാ ബാനർജിയുടെ പ്രസംഗത്തിനൊപ്പം നൃത്തം ചെയ്യുന്ന മീമിനെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തതിന് പിന്നാലെയാണ് മോദിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായത്.

“നിങ്ങളെപ്പോലെ തന്നെ ഞാനും നൃത്തം  ചെയ്യുന്നത് കണ്ട് ആസ്വദിച്ചു. തെരഞ്ഞെടുപ്പ് സമയത്തുള്ള ഇത്തരം കാര്യങ്ങൾ വളരെ സന്തോഷമുളവാക്കുന്നതാണ്.” മോദി പറഞ്ഞു.

അഹമ്മദാബാദിലെ നിഷാൻ സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയപ്പോഴായിരുന്നു മോദിയുടെ പ്രതികരണം. ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്താൻ എത്തിയത്. എല്ലാവരും സമ്മതിദാനാവകാശം രേഖപ്പെടുത്തണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു

Continue Reading

Latest news

കീറിയ നോട്ട് മാറ്റിയെടുക്കാം: വിസമ്മതിക്കുന്ന ബാങ്കുകൾക്കെതിരെ നടപടിയെന്ന് ആർബിഐ

Published

on

By

മുംബൈ: സാമ്പത്തിക ഇടപാടുകളുടെ ഭാഗമായി യുപിഐ നിലവിൽ വന്നതോടെ ഇന്ത്യ ക്യാഷ് ലെസ്സ് ആകാൻ തുടങ്ങിയിരിക്കുന്നു.എങ്കിലും എല്ലാ കാര്യങ്ങളിലും ഇത് പ്രായോഗികമായിട്ടില്ല.

ഈ സാഹചര്യം കണക്കിലെടുക്കുമ്പോൾ കേടായ നോട്ടുകൾ കയ്യിലുണ്ടെങ്കിൽ ആർബിഐയുടെ നിർദ്ദേശകപ്രകാരം മാറ്റിയെടുക്കാൻ സാധിക്കും. നിലവിലെ സാഹചര്യത്തിൽ ഒരു ബാങ്കുകൾക്കും ഇത് നിരസിക്കാനുള്ള അവകാശമില്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു.

കീറിയതോ പഴയതോ ഒട്ടിച്ചതോ മറ്റെന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചത് മൂലം ഉപയോഗിക്കാൻ കഴിയാത്ത നോട്ടുകൾ മാറ്റുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ആർബിഐ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫോമുകൾ പൂരിപ്പിക്കാതെ തന്നെ ഈ ഇടപാടുകൾ പൊതുമേഖല ബാങ്ക് ശാഖയിലോ സ്വകാര്യമേഖലയിലോ ബാങ്ക് കറൻസി ചെസ്റ്റ് ശാഖയിലോ ആർബിഐ ഇഷ്യൂ ഓഫീസിലോ മാറ്റിയെടുക്കാൻ സാധിക്കും.

കേടായ നോട്ടുകൾ മാറ്റുന്നതിനുള്ള സേവനവും പൊതുജനങ്ങളുടെ ആവശ്യപ്രകാരം ടിഎൽആർ (ട്രിപ്പിൾ ലോക്ക് റിസപ്റ്റാക്കിൾ) കവറുകൾ വഴി ലഭ്യമാക്കിയിട്ടുണ്ട്.

ആർബിഐയുടെ നിർദ്ദേശപ്രകാരം ഏത് ബാങ്കിലും നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കും. റിസർവ് ബാങ്ക് പറയുന്നതനുസരിച്ച് ഒരു ബാങ്കിനും നോട്ടുകൾ മാറാൻ സാധിക്കില്ല എന്ന് പറയാൻ കഴിയില്ല.അത് പാലിക്കാൻ വിസമ്മതിച്ചാൽ ബാങ്ക് അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരും.

എന്നാൽ കേടുപാടുകൾ സംഭവിച്ച കറൻസി നോട്ടുകൾ മാറുന്നതുമായി ബന്ധപ്പെട്ട് ആർബിഐയുടെ ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്.

1: നോട്ടിന്റെ ഗുണനിലവാരം കുറയുന്നതനുസരിച്ച് മൂല്യം കുറയും.

2: ഒരു വ്യക്തിയുടെ കൈവശം 5000 രൂപയിൽ കൂടുതൽ കേടായ 20 നോട്ടുകൾ ഉണ്ടെങ്കിൽ ഇടപാട് ഫീസ് ബാധകമാകും.

3: ഒരു കൈമാറ്റം നടത്തുന്നതിന് മുൻപ് നോട്ടിൽ സുരക്ഷ ചിഹ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കണം.

ഈ കാര്യങ്ങൾ മുൻനിർത്തി നോട്ടുകൾ മാറാൻ ബാങ്ക് വിസമ്മതിച്ചാൽ ഓൺലൈനായി പരാതി നൽകാം. ആർബിഐ ബാങ്ക് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കും. 1000 രൂപ വരെയുള്ള നാശനഷ്ടങ്ങൾക്ക് ബാങ്കിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ സാധിക്കും

 

 

Continue Reading

Latest news

ആംബുലൻസും കാറുമായി കൂട്ടിയിടിച്ചു: 3 മരണം

Published

on

By

കാസർകോട്: മഞ്ചേശ്വരത്ത് തുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. അച്ഛനും 2 മക്കളും മരിച്ചു. കാറിൽ സഞ്ചരിച്ച തൃശ്ശൂർ ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ ശിവകുമാർ (54) ശരത് (23) സൗരവ് (15) എന്നിവരാണ് മരിച്ചത്.

ബാംഗ്ലൂരിൽ നിന്ന് ആശുപത്രിയിൽ നിന്ന് രോഗിയുമായി വന്ന ആംബുലൻസ് കൊല്ലൂർ മൂകാംബിക ക്ഷേത്രം ദർശിച്ച് മടങ്ങി വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

നാട്ടുകാരും യാത്രക്കാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.
2 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രി മധ്യേയുമാണ് മരണപ്പെട്ടത്.ആംബുലൻസിൽ   ഉണ്ടായിരുന്ന രോഗി ഉഷ, ഭർത്താവ് ശിവദാസ്, ഡ്രൈവർ എന്നിവർക്കും പരിക്കുണ്ട്. ഇവരെ  മാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആംബുലൻസ് എതിർ ദിശയിൽ വന്നതാണ് അപകടകാരണം എന്നാണ് പ്രദേശവാസികൾ പറയുന്നത്.

Continue Reading

Latest news

നായ കുറുകെ ചാടി: നിയന്ത്രണം തെറ്റിയ സ്കൂട്ടർ മറിഞ്ഞ് ഒരു മരണം

Published

on

By

പത്തനംതിട്ട: അടൂരിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ സ്കൂട്ടർ മറിഞ്ഞ് യാത്രികന് ദാരുണാന്ത്യം. മണ്ണടി സന്തോഷ് ഭവനിൽ സജേഷാണ് (33) മരിച്ചത്.

മണ്ണടി മൃഗാശുപത്രിക്ക് സമീപമായിരുന്നു അപകടം.ഓടിക്കൂടിയ പ്രദേശവാസികൾ സജേഷിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കൊട്ടാരക്കരയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.

Continue Reading

Latest news

മദ്യലഹരിയില്‍ നടുറോഡില്‍ പരാക്രമം,സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്ക് ;അക്രമി പിടിയില്‍

Published

on

By

പത്തനംതിട്ട:  സ്‌കൂട്ടറില്‍  സഞ്ചരിച്ച യുവതിക്ക് നേരെ മദ്യപന്റെ ആക്രമണം.  പോലീസ്റ്റേഷനിൽ ബഹളം വച്ചശേഷം പുറത്തിറങ്ങിയ തിരുവല്ല സ്വദേശി ജോജോയാണ് യുവതിയെ ആക്രമിച്ചത്.

മദ്യലഹരിയിലായിരുന്ന ഇയാള്‍ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞ് സംഘഷാവസ്ഥ സൃഷ്ടിച്ചിരുന്നു.ഇതിനിടയില്‍ ഇതുവഴി സ്‌കൂട്ടറില്‍ എത്തിയ യുവതിയെയാണ് ഇയാള്‍ ആക്രമിച്ചത്.

സഹോദരിയെ ഫോൺ വിളിക്കാനായി വാഹനം നിര്‍ത്തിയപ്പോള്‍  ഇയാള്‍
താക്കോൽ ഊരിയെടുത്തു.ഇത് ചെറുത്ത യുവതിയുടെ കൈ പിടിച്ച് തിരിക്കുകയും വലിച്ച് താഴെയിടുകയുമായിരുന്നു. ആക്രമണത്തിൽ വേങ്ങൽ സ്വദേശിനിയായ 25കാരിക്ക് കൈയ്ക്കും താടക്കും പരിക്കേറ്റു.

സംഭവമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ പറയുന്നത് ഇങ്ങനെ

“5 മീറ്റർ അകലെയായി പെൺകുട്ടിയുമായി ഒരാൾ പിടുത്തവും വലിയയും ഉണ്ടാക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഉടനെ വാഹനം നിർത്തി പുറത്തിറങ്ങി. പെൺകുട്ടിയോട് ചോദിച്ചപ്പോൾ താക്കോൽ ഊരിയെടുത്തതായും കയ്യിൽ പിടിച്ച് തിരിച്ചതായും പറഞ്ഞു. ശേഷം പെൺകുട്ടി ബോധരഹിതയായി വീഴുകയായിരുന്നു.”

ഓട്ടോ ഡ്രൈവറും പോലീസും മാധ്യമപ്രവർത്തകരും ചേർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചത്.താക്കോൽ കൊണ്ട് പെൺകുട്ടിയുടെ കയ്യിൽ മുറിവേറ്റിട്ടുണ്ട്.

പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.

ഹെൽമറ്റില്ലാതെ ബൈക്കിൽ സഞ്ചരിച്ചതിനെതിരെ തിരുവല്ല പോലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നെന്നും ഇത് ചോദ്യം ചെയ്ത് ഇയാൾ സ്‌റ്റേഷനിൽ ബഹളം വച്ചെന്നും പോലീസ് ഇയാളെ ബലാമയി പുറത്താക്കുകയായിരുന്നെന്നുമാണ് സൂചന.

ഇതിന് പിന്നാലെ റോഡിലേക്ക് ഇറങ്ങിയ മദ്യപാനി ഇരുചക്രവാഹനങ്ങളുടെ അടക്കം മുന്നിലേക്ക് ചാടി സംഘർഷാവസ്ഥ സൃഷ്ടിച്ചു.ഈ സമയം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വേങ്ങൽ സ്വദേശിനിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു.

തലയിൽ ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ പെൺകുട്ടിക്ക് കാര്യമായ പരിക്കുകൾ സംഭവിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് തിരുവല്ല പോലീസ് വ്യക്തമാക്കി.പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം പോലീസ് സ്റ്റേഷനിൽ ഹാജരാക്കും

 

Continue Reading

Trending

error: