Local News
തീപ്പന്തവും പടക്കവും പ്രകോപനമാവും ; ആനകളുടെ ആക്രമണം വർദ്ധിയ്ക്കുമെന്ന് മൃഗസ്‌നേഹികൾ
കൊച്ചി;കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യത്തിനെതിരെ മൃഗസ്‌നേഹികൾ രംഗത്ത്.ആനിമൽ ലീഗൽഫോഴ് എന്ന മൃഗസ്‌നേഹി സംഘടനയുടെ ഭാരവാഹി ഏംഗൽസ് നായർ ഉൾപ്പെയുള്ള ഒരു വിഭാഗം മൃഗസ്‌നേഹികളാണ് ഇതിനെതിരെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുള്ളത്.ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി ഏംഗൽസ് നായർ വാർത്തകുറിപ്പും മാധ്യമങ്ങൾക്ക് നൽകിയിരുന്നു.വാർത്തകുറുപ്പിന്റെ പൂർണ്ണരൂപം ചുവടെ..
ആവാസസ്ഥലവും ഭക്ഷണവും നഷ്ടപ്പെടുന്ന വന്യ ജീവികൾ കൃഷിഭൂമികൾ കൈയ്യേറുക എന്ന പ്രവണത കേരളത്തിൽ അടുത്ത കാലത്തായി വർദ്ധിച്ചു വരികയാണ്. ആയിരക്കണക്കിന് ഏക്കർ വനഭൂമിയാണ് പേപ്പർ കമ്പനികൾക്ക് വേണ്ടി വെട്ടിവെളുപ്പിച്ച് മൃദുവായ തടിയുടെ വൻ തോട്ടങ്ങൾ ആക്കി മാറ്റിയിരിക്കുന്നത്. കേരളത്തിൽ എത്ര ഏക്കർ വനഭൂമി ഇങ്ങനെ തോട്ടങ്ങൾ ആക്കി മാറ്റിയിട്ടുണ്ട് എന്നതിന്റെ കണക്ക് വനം വകുപ്പിന്റെ കയ്യിൽ ലഭ്യമല്ല എന്നാണ് വിവരവകാശരേഖ പ്രകാരം മറുപടി നൽകിയിരിക്കുന്നത്. ഈ മറുപടിക്ക് വനം വകുപ്പിനെതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ കമ്മീഷനെ സമീപിച്ചിട്ടുണ്ട്.
കാട്ടാനകളും മനുഷ്യരും വംശീയമായും ജീവശാസ്ത്രപരമായും ശത്രുക്കൾ അല്ല.ആനകേന്ദ്രങ്ങളിൽ പ്രദർശനവസ്തുക്കൾ ആക്കി പണം കൊയ്യാൻ കുട്ടിയാനകളെ തട്ടിക്കൊണ്ടുപോകുന്നതിനും കാടുവിട്ട് ഇറങ്ങുന്ന ആനകളെ തുരത്താനും വനം വകുപ്പ് തന്നെ തീപന്തവും പടക്കവും എറിഞ്ഞു പ്രകോപനവും സംഘർഷവും സൃഷ്ടിക്കുമ്പോൾ നാളെ ആനകൾ മനുഷ്യന് നേരെ തിരിയും എന്ന ചെറിയ ബോധം പോലും വകുപ്പിന് ഇല്ല.
ആനകൾ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ അല്ല ആനകളെ കൂടുതൽ ഉപദ്രവിക്കുന്ന പാലക്കാട് ജില്ലയിൽ ആണ് ആനകൾ മനുഷ്യന് നേരെ കൂടുതൽ ആക്രമണം നടത്തിയിരിക്കുന്നത്.കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുമ്പോൾ ഈ ജീവികളുടെ വംശം കുറയുകയും അതിനെ ഇരയാക്കി ജീവിക്കുന്ന പുലി, കടുവ, കുറുനരി, ചെന്നായ മുതലായ ജീവികൾ ഭക്ഷണത്തിനായി കൃഷിഭൂമിയിലേക്ക് ആയിരിക്കില്ല കർഷകരെ തിന്ന് വിശപ്പടക്കാൻ ആയിരിക്കും എത്തുക എന്ന വസ്തുത കാട്ടുകൊള്ള മാത്രം പഠിച്ചിട്ടുള്ള മന്ത്രിമാരും കൃഷി മാത്രം അറിയാവുന്ന കർഷകരും മനസ്സിലാക്കിയിട്ടില്ല.
ഒരു ചായ കുടിച്ച് പേപ്പർ കപ്പ് വലിച്ചെറിയുമ്പോൾ ഒരു വട തിന്ന് രണ്ട് ടിഷ്യു പേപ്പർ വലിച്ചെറിയുമ്പോൾ തെരഞ്ഞെടുപ്പിന് വഴിനീളെ പോസ്റ്ററുകൾ ഒട്ടിക്കുമ്പോൾ വനം നഷ്ടപ്പെടുന്ന കാട്ടുപന്നികൾ തങ്ങളുടെ കൃഷിഭൂമിയെ ആക്രമിക്കും എന്ന് കർഷകരും മുൻകൂട്ടി മനസ്സിലാക്കേണ്ടിയിരുന്നു.
ഇന്ത്യയിൽ 109 തരം വവ്വാലുകൾ ഉണ്ടെങ്കിലും അതിൽ ഒരു ഇനത്തെ മാത്രമാണ് ക്ഷുദ്രജീവി ഗണത്തിൽ ഉൾപെടുത്തിയിട്ടുള്ളത്. Salim Ali’s Fruit Bat, Wronghton’s free tailed bat എന്നീ രണ്ടിനം വവ്വാലുകൾ ഷെഡ്യൂൾ ഒന്നിൽ ആണ് ഉൾപ്പെട്ടിട്ടുള്ളത്. ഇവയെ കൊന്നാൽ ജാമ്യം ഇല്ലാ വകുപ്പുകൾ പ്രകാരം 7 വർഷം വരെ തടവും പിഴയും ലഭിക്കും.Angels nair,Animal Legal Force,8891740702.
Local News
അങ്കമാലിയിൽ ഇരുനൂറ് ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയിൽ
അങ്കമാലി ; അങ്കമാലിയിൽ വൻ രാസലഹരി വേട്ട. ഇരുനൂറ് ഗ്രാം എം ഡി എം എ യുമായി യുവാവ് പോലീസ് പിടിയിൽ. തോപ്പുംപടിയിൽ താമസിക്കുന്ന കരുനാഗപ്പിള്ളി എബനേസർ വില്ലയിൽ വിപിൻ ജോൺ (27) നെയാണ് റൂറൽ ജില്ലാ ഡാൻ സാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബാംഗ്ലൂരിൽ നിന്നുള്ള ടൂറിസ്റ്റ് ബസിലാണ് വിപിൻ യാത്ര ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ അങ്കമാലി കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്തുള്ള റോഡിലായിരുന്നു പരിശോധന. ബാംഗ്ലൂരിൽ നൈജീരിയക്കാരിൽ നിന്നും നേരിട്ടാണ് രാസലഹരി വാങ്ങിയതെന്ന് ഇയാൾ പറഞ്ഞു. പിടികൂടിയ എം.ഡി.എം.എയ്ക്ക് പതിനഞ്ച് ലക്ഷത്തിലേറെ വില വരും. ചെറിയ പായ്ക്കറ്റുകളിലാക്കി വൻ തുകയ്ക്ക് കൊച്ചിയിലാണ് വിൽപ്പന നടത്തുന്നത്. യുവാക്കളാണ് പ്രധാന ആവശ്യക്കാർ.
മയക്കുമരുന്നു കണ്ണിയിലെ പ്രധാന കണ്ണിയാണ് ഇയാൾ. ഇതിനു മുമ്പും ഇത്തരത്തിൽ രാസലഹരി കടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭ്യമാകുന്ന വിവരം. വ്യത്യസ്ത രീതിയിലാണ് വിപിൻ മയക്കുമരുന്ന് കൊണ്ടുവരുന്നത്. ഇക്കുറി മൂന്ന് പായ്ക്കറ്റിൽ പൊതിഞ്ഞ് പിടിയ്ക്കപ്പെടാതിരിക്കാൻബാഗിലെ പ്രത്യേക അറയിലാണ് സൂക്ഷിച്ചിരുന്നത്.
പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. മയക്ക്മരുന്ന് പിടികൂടിയ ടീമിന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന പതിനായിരം രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചു.മയക്കുമരുന്ന് വിൽപനയും ഉപയോഗവുമായി ബന്ധപ്പെട്ട് ഏപ്രിലിൽ റൂറൽ ജില്ലയിൽ 300 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തത്. മയക്കുമരുന്ന് പിടികൂടുന്നതിന് പ്രത്യേക ടീമുമുണ്ട്.
ഡാൻസാഫ് ടീമിനെ കൂടാതെ എ എസ് പി ട്രെയ്നി അഞ്ജലി ഭാവന, ഡി വൈ എസ് പി വി. അനിൽ, ഇൻസ്പെക്ടർമാരായ പി. ലാൽ കുമാർ, രഞ്ജിത്ത് വിശ്വനാഥൻ എസ്.ഐമാരായ കുഞ്ഞുമോൻ തോമസ് എം.എസ് സിജീഷ്, എ.എസ്.ഐമാരായ പ്രദീപ് കുമാർ , സജീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Latest news
അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ
പാലക്കാട്: കൂട്ടുപാതയിൽ വിരമിച്ച അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ.മഞ്ഞപ്പളം ആശാരി തറയിൽ സ്വേദേശിനി ശ്രീ ദേവിയാണ് മരിച്ചത്. മൃദദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇൻക്യുസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ
Local News
കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം ; 24 കാരി കുറ്റം സമ്മതിച്ചെന്ന് പോലീസ്
കൊച്ചി ; കൊച്ചി പനമ്ബിള്ളി നഗറിനടുത്ത് നടുക്കി നടുറോഡില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ 23 കാരി കുറ്റം സമ്മതിച്ചെന്ന് പൊലീസ്.
യുവതി ബലാത്സംഗത്തിന് ഇരയായി എന്ന സംശയം അന്വേഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മകള്‍ ഗർഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ക്ക് അറിയുമായിരുന്നില്ലെന്നാണ് നിഗമനം.
പ്രസവം നടന്നത് ഇന്ന് പുലര്‍ച്ചെയായിരുന്നു എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പ്രസവം നടന്ന് മൂന്ന് മണിക്കൂറിന് ശേഷം കുഞ്ഞിനെ പുറത്തേക്ക് എറിയുകയായിരുന്നു. പെട്ടെന്നുണ്ടായ പരിഭ്രാന്തിയിലാണ് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഗര്‍ഭിണിയാണെന്ന കാര്യം മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.
കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
യുവതിയെ വൈദ്യ പരിശോധനയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചു. ചോദ്യം ചെയ്യലിന് ശേഷം യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.
കൊലപാതകമാണോയെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാകുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
Latest news
സംസ്ഥാനത്ത് വൈദുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിൽ: നിയന്ത്രണങ്ങളിലേക്ക് കടക്കാനൊരുങ്ങി കെ.എസ്.ഇ.ബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദുതി ഉപയോഗത്തിൽ സർവകാല റെക്കോർഡ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 114.18ദശലക്ഷം യൂണിറ്റ് വൈദുതിയാണ് ഉപയോഗിച്ചത്.
ഏപ്രിൽ 9ലെ 113.15 എന്ന റെക്കോർഡാണ് ഇത് മറികടന്നത്. നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിലും വൈദുതി ഉപയോഗം കൂടിയ നിലയിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് ബോർഡിന്റെ തീരുമാനം.
വൈദുതി വിതരണ ശൃംഖലയുടെ ആകെ ശേഷി 5800 മെഗാവാൾട്ടായി ശേഷിക്കെ ഇന്നലെ രാത്രി തന്നെ 5797 മെഗാവാൾട്ടായി വൈദുത ഉപയോഗം കൂടിയ സാഹചര്യത്തിൽ വൈദുത ബോർഡ് ലോഡ് ഷെഡ്ഡിംഗിലേക്ക്കടക്കുമെന്നാണ് സൂചന.
ഇതിന്റെ ഭാഗമായി മലപ്പുറം, കണ്ണൂർ, കാസർകോട്,പാലക്കാട്, ഇടുക്കി,ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഇന്ന് രാത്രി ലോഡ് ഷെഡിങ് ഉണ്ടായേക്കാം.നിയന്ത്രണങ്ങൾ നടപ്പിലാക്കിയാൽ 10 ദിവസത്തിനകം വൈദുതി പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ.
Local News
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിന് സ്റ്റേയില്ല, ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി ; ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലറിന് സ്‌റ്റേ ഇല്ല. പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി.പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന ഹര്‍ജികളിലെ ആവശ്യം കോടതി നിരാകരിച്ചു.
ഗതാഗത കമ്മീഷണര്‍ ഇറക്കിയ ഡ്രൈവിങ് ടെസ്റ്റിന് പരിഷ്‌കാരം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള 4/ 2024 എന്ന സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍, ജീവനക്കാര്‍, യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ കോടതിയെ സമീപിച്ചത്. നാലു ഹര്‍ജികളാണ് ജസ്റ്റിസ് കൈസര്‍ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിച്ചത്.
എന്നാല്‍ ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ അടിയന്തരമായി സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാഹചര്യം കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കും. അതേസമയം ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം തുടരുകയാണ്.
-
Latest news4 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news4 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news2 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized4 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news4 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്
-
Latest news4 weeks ago
അമ്മുമ്മയും കൊച്ചുമകളും മുങ്ങി മരിച്ചു: സംഭവം മുവാറ്റുപുഴ രണ്ടാർകരയിൽ , പെൺകുട്ടിയുടെ നില ഗുരുതരം
-
Latest news4 weeks ago
വാളകത്ത് അഥിതി തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം; 10 പേർ അറസ്റ്റിൽ
-
Latest news3 weeks ago
വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ