News
കാല്‍ നിലത്ത് മുട്ടി മൃതദ്ദേഹം , എംഡിഎംഎയും കണ്ടെടുത്തു ; മോഡല്‍ മരിച്ചത് ലഹരിമാഫിയ ഇടപെടല്‍ മൂലമെന്ന് ബന്ധുക്കള്‍
കൊച്ചി;യുട്യൂബ് വ്‌ലോഗറും മോഡലുമായ കണ്ണൂര്‍ സ്വദേശിനി നേഹയുടെ (27)ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇപ്പോഴും അജ്ഞാതം.ദൂരുഹതയുടെ ചുരുളയ്ക്കാന്‍ പോലീസ് ഇടപെടല്‍ കാര്യക്ഷമമാക്കണമെന്ന് ആവശ്യം ശക്തം.
കഴിഞ്ഞ തിങ്കളാഴഴ്ച ഉച്ചയ്ക്ക് 1.30 തോടെ ഭക്ഷണം വാങ്ങി താന്‍ തിരിച്ചുവന്നപ്പോള്‍ ഫാനില്‍ ഷാള്‍ കുരുക്കി തൂങ്ങിമരിച്ച നിലയില്‍ നേഹയുടെ ജഡം കണ്ടെത്തിയെന്നാണ് സുഹൃത്ത് സനോജ് മുഹമ്മദ് പോലീസിനെ അറിയിച്ചിട്ടുള്ളത്.കാലുകള്‍ നിലത്ത് മുട്ടിയ നിലയിലാണ് മൃദദ്ദേഹം കണ്ടെത്തിയത്.
നേഹയുടെ മരണം നടന്ന ദിവസം ഒപ്പം താമസിച്ചിരുന്ന തലശേരി സ്വദേശി സിദ്ധാര്‍ത്ഥ് സ്ഥലത്തില്ലായിരുന്നു.നേഹയ്ക്ക് ആത്യവശ്യസഹായങ്ങള്‍ക്കായി സിദ്ധാര്‍ത്ഥ് തന്നെയാണ് സനോജിനെ ചുമതലപ്പെടുത്തിയത്.സിദ്ധാര്‍ത്ഥും സനോജും വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്നു.ഭര്‍ത്താവുമായി അകന്നുകഴിയുന്ന നേഹ 6 മാസത്തോളമായി സിദ്ധാര്‍ത്ഥിനൊപ്പം പോണേക്കരയില്‍ താമസിച്ചുവരികയായിരുന്നു.
ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് നേഹയുസിദ്ധാര്‍ത്ഥും താമസിച്ചിരുന്ന അപ്പാര്‍ട്ടുമെന്റില്‍ നടത്തിയ എളമക്കര പോലീസ് നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്.കൂടാതെ ആത്മഹത്യ നടന്ന ദിവസം അപ്പാര്‍ട്ടുമെന്റിലെത്തിയ കാസര്‍കോട് സ്വദേശി അബ്ദുള്‍ സലാമില്‍ നിന്നും പോലീസ് എംഡിഎംഎ പിടിച്ചെടക്കുകയും ചെയ്തിരുന്നു.
അപ്പാര്‍ട്ടുമെന്റില്‍ രാത്രിയും പകലുമൊക്കെ നിരവധി പേര്‍ വന്നുപോയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.നിലവിലെ സാഹചര്യത്തില്‍ മയക്കുമരുന്ന വിതരണ ശൃംഘലയുമായി ബന്ധപ്പെട്ടവര്‍ ആയിരിക്കാം ഇവിടെ വന്നുപോയിരുന്നതെന്നാണ സംശയം ഉയരുന്നത്.ഫുഡ് ടെലിവറിയും മോജോ വീഡിയോകളുമൊക്കെയായി നടക്കുന്ന സിദ്ധാര്‍ത്ഥും സുഹൃത്ത് സനോജും സുഹൃത്തുക്കളും മടങ്ങുന്ന സംഘം മയക്ക് മരുന്ന് ഉപയോഗത്തിനുള്ള താവളനായി അപ്പാര്‍ട്ടുമെന്റ് ഉപയോഗപ്പെടുത്തിയിരിയ്ക്കാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടികാണിയ്ക്കപ്പെടുന്നു.
നേഹ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ച ഇതുവരെ കാര്യമായ വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും മരണത്തിന് പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവരണമെന്നുമാണ് നേഹയുടെ അടുപ്പക്കാരുടെയും ബന്ധുക്കളുടെയും ആവശ്യം.
Latest news
അമ്മയുടെയും മകളുടെയും മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി
കണ്ണൂർ: അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ.സുവിഷത്തിൽ സുനന്ദ വി.ഷേണായി(78), മകൾ ദീപ വി.ഷേണായി(44) എന്നിവരാണ് കൊറ്റാളിക്കാവ് പോസ്റ്റ് ഓഫിസിന് സമീപമുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.
പോലീസ് സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കിയതിന് പിന്നാലെ ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
സുനന്ദയുടെ മൃതദേഹം ഡൈനിങ്ങ് ഹാളിന് സമീപവും ദീപയുടേത് അടുക്കളയിലുമാണ് കണ്ടെത്തിയത്. മരിച്ചവർ മംഗലാപുരം സ്വേദേശികളാണെന്നും പത്ത് വർഷമായി ഇവിടെയായിരുന്നു താമാസമെന്നുമാണ് പരിസരവാസികൾ പറയുന്നത്.
ദീപ അവിവാഹിതയാണ്.പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്.മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടിയ്ക്കൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Latest news
തൂതപ്പുഴയിൽ 12 കാരന് ദാരുണാന്ത്യം :അപകടം മുങ്ങിത്താഴ്ന്ന കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ
പാലക്കാട്:തൂതപ്പുഴയിൽ കുളിക്കാനെത്തിയ കുട്ടിക്ക് ദാരുണാന്ത്യം. പട്ടാമ്പി മരുതൂർ പൂഴിക്കുന്നത്ത് അബ്ദുൽ നാസറിന്റെ മകൻ മുഹമ്മദ് നിശാൽ (12) ആണ് മരിച്ചത്. തൂതപ്പുഴയുടെ ചുണ്ടമ്പറ്റ പൊന്നീരിപ്പാറ കടവിലായിരുന്നു സംഭവം.
നാട്ട്യമംഗലം ചുണ്ടമ്പറ്റ ശിൽപിപുരത്ത് അമ്മാവന്റെ വിവാഹത്തിനെത്തിയതായിതായിരുന്നു. കൂടെ ഉണ്ടായിരുന്ന കുട്ടി മുങ്ങി താഴ്ന്നപ്പോൾ രക്ഷപെടുത്താൻ ശ്രമിക്കവെയാണ് അപകടമുണ്ടായത്. കടവിൽ കുളിക്കാനെത്തിയവർ മുഹമ്മദിനെ ഉടനെ മുങ്ങിയെടുത്ത് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും ചികത്സയിലിരിക്കെ മരിച്ചു.
പട്ടാമ്പി ഗവ. യുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
Latest news
ചെന്നൈയിൽ മലയാളി ദമ്പതികളുടെ കഴുത്തറുത്ത നിലയിൽ: 100 പവൻ സ്വർണം കവർന്നു, അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വർണം കവർന്ന സംഭവം. രാജസ്ഥാൻ സ്വദേശിയായ ഒരാൾ പിടിയിൽ.
സിദ്ധ ഡോക്ടറായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം ഇവരുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 100 പവൻ സ്വർണവും നഷ്ടപ്പെട്ടിരുന്നു.
കൊലപാതകത്തിന് പിന്നിൽ കൂടുതൽ പേരുണ്ടോ എന്നും പോലീസ് അനോഷിച്ച് വരുകയാണ്.
മുത്താപ്പുതുപ്പെട്ട ഗാന്ധിനഗറിൽ വീടിനോട് ചേർന്ന് ശിവൻ നായർ ഒരു ക്ലിനിക് നടത്തിയിരുന്നു. ഇവിടേയ്ക്ക് രോഗികളെന്ന വ്യാജേന വീട്ടിൽ പ്രവേശിച്ച അക്രമികളാണ് ഇവരെ കൊലപ്പെടുത്തിയത് എന്നാണ് നിഗമനം.
വീട്ടിൽ നിന്നും അസ്വാഭാവികമായ രീതിയിൽ ബഹളം കേട്ടതിന് പിന്നാലെ നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. പോലീസ് നടത്തിയ പരിശോധനയിൽ സംഭവസ്ഥലത്ത് നിന്നും പ്രതിയെന്ന് സംശയിക്കുന്ന ആളുടെ മൊബൈൽ ഫോൺ കണ്ടെത്തുകയും ഹാർഡ്‌വെയർ സ്ഥാപനത്തിലെ അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വിമുക്തഭടനായി ശിവൻ നായർ സേവനാമനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയായിരുന്നു പ്രസന്ന കുമാരി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി
Latest news
മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യ ബന്ധനവള്ളം മറിഞ്ഞു ; ഒരാളെ കാണാതായി
തിരുവനന്തപുരം ; പെരുമാതുറ മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യ ബന്ധനവള്ളം മറിഞ്ഞു.
അഴിമുഖത്തുണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ജോണി (50)നെയാണ് കാണാതായത്. പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം. മത്സ്യ ബന്ധനത്തിനായി പോകവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട വള്ളം മറിയുകയായിരുന്നു.
പുതുക്കുറിച്ചി സ്വദേശി നജീബിൻ്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. വള്ളത്തില്‍ ആറ് തൊഴിലാളികളുണ്ടായിരുന്നു. 5 തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. സിദ്ധീഖ്, നജീബ്, അൻസില്‍, അൻസാരി, സജീബ് എന്നിവരാണ് രക്ഷപ്പെട്ടത്.
മുതലപ്പൊഴി അഴിമുഖത്ത് മണല്‍ അടിഞ്ഞ് കൂടി ചുഴി രൂപപ്പെടുന്നതാണ് സ്ഥിരമായി വള്ളങ്ങള്‍ അപകടത്തിന് കാരണമായി മത്സ്യതൊഴിലാളികള്‍ പറയുന്നത്. കാണാതായ മത്സ്യതൊഴിലാളിയെ കണ്ടെത്താനുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Latest news
സൂര്യതാപം ഭീതിപ്പെടുത്തും സ്ഥിതിയില്‍; മരണങ്ങളും മുന്നറിയിപ്പും ഭീതി പരത്തുന്നു; കൊടുംചൂടില്‍ ഗതികെട്ട് പണിയെടുക്കുന്നത് ആയിരങ്ങള്‍
തിരുവനന്തപുരം;സൂര്യതാപം ഭീതിപ്പെടുത്തും സ്ഥിതിയില്‍.ഇന്നലെ രണ്ടുപേര്‍ മരണപ്പെട്ടത് സുര്യാഘാതത്തെത്തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.
ഇതിന് പിന്നാലെ ഉഷ്ണതരംഗം വ്യാപനം സംബന്ധിച്ചുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്.മരണങ്ങളും മുന്നറിപ്പും പൊതുസമൂഹത്തില്‍ വലിയ ഭയാശങ്കകളാണ് സൃഷ്ടിച്ചിട്ടുള്ളത്.
മാഹിയിലെ പന്തക്കല്‍ സ്വദേശി ഉളുമ്പന്റവിട വിശ്വനാഥന്‍ (53), പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കല്‍ വീട്ടില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയമ്മ (90) എന്നിവരാണ് സുര്യതാപമേറ്റ് മരിച്ചത്.കിണര്‍ പണിക്കിടയില്‍ തളര്‍ന്ന് വീണ വിശ്വനാഥന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചിക്തസയില്‍ ഇരിയ്‌ക്കെയാണ് മരണപ്പെട്ടത്.
ലക്ഷ്മിയമ്മയെ ഉച്ചയ്ക്ക് ഒന്നര മുതല്‍ വീട്ടില്‍നിന്നും കാണാതായിരുന്നു.തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ വൈകിട്ട് അഞ്ചരയോടെ പള്ളത്തേരിയിലെ ആളിയാര്‍ കനാലില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തി.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.
മുന്നറിയിപ്പിന് പുല്ല
ചൂടുകൂടുതലുള്ള സമയങ്ങളില്‍ നേരിട്ട് ശരീരത്തില്‍ സൂര്യരശ്മികള്‍ ഏല്‍ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിയ്ക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഇത് എത്രത്തോളം പ്രാവര്‍ത്തീകമാവുമെന്ന് കണ്ടറിയണം.സ്വകാര്യസ്ഥാപനങ്ങള്‍ പൊരിവെയിലത്തും ജീവനക്കാരെക്കൊണ്ട് പണിയെടുപ്പിയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
സെയില്‍സ്മാന്‍മാര്‍,കളക്ഷന്‍ ഏജന്റുമാര്‍,ഭക്ഷ്യവസ്തുക്കള്‍ ഏത്തിച്ചുനല്‍കുന്ന ഏജന്‍സികളിലെ ജീവനക്കാര്‍,നിര്‍മ്മാണ കരാറുകാരുടെ കീഴിലെ ജീവനക്കാര്‍ എന്നിങ്ങിനെ വിവധ മേഖലകളില്‍ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ കൊടുംചൂടിലും ജോലി ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
ഈ സ്ഥിതി ഒഴിവാക്കാന്‍ ബന്ധപ്പെട്ട് അധികൃതരുടെ പരിശോധനകളും ഇടപെടലുകളും ആവശ്യമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
-
Latest news4 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news3 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news4 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news3 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news1 week ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized4 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news4 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ
-
Latest news3 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്