M4 Malayalam
Connect with us

News

ലഹരി മാഫിയ-സെക്‌സ് റാക്കറ്റ് പ്രവര്‍ത്തനം ; അടിമാലി സാമൂഹ്യവിരുദ്ധരുടെ പിടിയില്‍ ? പരക്കെ ഭീതി

Published

on

അടിമാലി:ന്യൂ ജന്‍ മയക്കുമരുന്ന് മുതല്‍ പാന്‍ മസാല വരെ ഏതുതരം മയക്കുമരുന്ന് വേണമെങ്കിലും സുലഭം.വാടക വീടുകള്‍ കേന്ദ്രകരിച്ച് പെണ്‍വാണിഭ സംഘങ്ങളുടെ അഴിഞ്ഞാട്ടം.ഒപ്പം നിരത്തുകളില്‍ ആഡംബര ബൈക്കുകളിലെ അഭ്യാസ പ്രകടനങ്ങളും.പൊറുതി മുട്ടിയെന്ന് നാട്ടുകാര്‍

അടിമാലി ,ആനച്ചാല്‍, മാങ്കുളം പരിസര പ്രദേശങ്ങളിലേയും ഒഴിഞ്ഞതും, നിര്‍മ്മാണത്തിലിരിക്കുന്നതുമായ കെട്ടിടങ്ങളും പരിസരങ്ങളും കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നത്. ഇരുളിന്റെ മറവിലാണ് വ്യാപാരം.ന്യൂ ജന്‍ മയക്കുമരുന്ന് എത്തിക്കാനും, വിതരണം നടത്താനും പ്രത്യേക സംഘങ്ങള്‍ തന്നെയുണ്ട്

വിദുരഗ്രാമങ്ങളില്‍ പോലും കഞ്ചാവ് സുലഭമാണ്.നാട്ടുകാരായ ആവശ്യക്കാര്‍ക്കൊപ്പം ഇതര സംസ്ഥാന തൊഴിലാളികളും ഉപഭോക്താക്കളാണ്.ഹാന്‍സ് അടക്കമുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ കടകള്‍ കേന്ദ്രീകരിച്ച് വില്‍പ്പന രഹസ്യമാണെങ്കിലും ആവശ്യക്കാര്‍ക്ക് സുലഭമാണ്.മദ്യം ആര്‍ക്ക് ,എവിടെ വേണമെങ്കിലും ലഭിയ്ക്കുന്ന അവസ്ഥയും നിലവിലുണ്ട്.വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരാണ് മയക്കുമരുന്നിന്റെ ഇരകള്‍.അടിമാലി ,ആനച്ചാല്‍ കൊന്നത്തടി ,മാങ്കുളം പരിസര പ്രദേശങ്ങളും കയ്യടക്കിയ ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരെ പോലീസിന്റെയും, എക്‌സൈസിന്റെയും ഭാഗത്ത് നിന്നും യാതൊരു വിധ നടപടിയും ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ഇടക്കാലത്ത് ഹൈറേഞ്ച് മേഖലകളില്‍ പോലീസും എക്‌സൈസും ശക്തമായ ലഹരി വേട്ട നടത്തിയപ്പോള്‍ പ്രതിദിനം കിലോ കണക്കിന് പുകയില,ലഹരി, വസ്തുക്കള്‍ പിടികൂടിയിരുന്നു.ഇതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍ സ്ഥലം മാറി പോയതോടെ പരിശോധനകളും ഏറെക്കുറെ നിലച്ചമട്ടായി.നിലവില്‍ പരിശോധനകള്‍ പേരിന് മാത്രമായി ചുരുങ്ങിയെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.

സര്‍ക്കാര്‍ ലോട്ടറി വില്‍പ്പനയുടെ മറവില്‍ ലോട്ടറികടകള്‍ കേന്ദ്രീകരിച്ച് എഴുത്ത് ലോട്ടറി വില്‍പ്പനയും വ്യാപകമാണ്, കോടികളുടെ ചൂതാട്ടമാണ് ഇതുവഴി നടക്കുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. അടിമാലി,ആനച്ചാല്‍,കൊന്നത്തടി,ആനച്ചാല്‍ ഉള്‍പ്പെട്ടയുള്ള മേഖലകളില്‍ പോലും പാതകളില്‍ ആഡംബര ബൈക്കുകളില്‍ യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തുന്നതായിട്ടാണ് നാട്ടുകാരുടെ പരാതി.

മയക്കുമരുന്ന് ഉപയോഗിച്ച ശേഷം ലക്ഷങ്ങള്‍ വിലയുള്ള ബൈക്കുകളുമായി പാതകളില്‍ ഒരുപറ്റം യുവാക്കള്‍ നടത്തുന്ന അഭ്യാസപ്രടനങ്ങള്‍ ഇതുവഴി യാത്ര ചെയ്യുന്നവരുടെ ജീവനുതന്നെ ഭീഷിണിയായി മാറിയിട്ടുണ്ട്.പലപ്പോഴും ബൈക്ക് ആഭ്യസത്തിനെത്തുന്നവര്‍ തമ്മില്‍ വാക്കേറ്റവും തമ്മില്‍തല്ലുകളും ഉണ്ടാവുന്നുണ്ടെന്നും പോലീസില്‍ വിവരം അറിയിച്ചാലും കാര്യമായ നടപടി ഉണ്ടാവുന്നില്ലന്നുമുള്ള പരാതികളും വ്യാപകമാണ്.

മയക്കുമരുന്ന് ഉപയോഗിച്ച് ലഹരിമൂത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ മാരകയുധങ്ങളുമായി പാതകളില്‍ ഇറങ്ങി വെല്ലുവിളിയ്ക്കുന്നതും പരസ്പരം തമ്മില്‍ത്തല്ലുന്ന സ്ഥിതിയും നിലവിലുണ്ട്.കഴിഞ്ഞ ദിവസം അടിമാലി വാടക വീടുകള്‍ കേന്ദ്രകരിച്ച് പോലീസ് റെയ്ഡ് നടത്തിയിരുന്നു.പെണ്‍വാണിഭ സംഘങ്ങള്‍ തമ്പടിച്ചിട്ടുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്ന റെയ്ഡ്.

റെയ്ഡില്‍ ഏതാനും യുവതികളെ കണ്ടെത്തിയെങ്കിലും പോലീസ് ഇവരെ ചോദ്യം ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു.ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും കേന്ദ്രം നടത്തിപ്പുകാരെക്കുറിച്ച് വിവരം ലഭിച്ചിരിയ്ക്കാമെന്നും തുടര്‍നടപടികള്‍ സ്വീകരിയ്ക്കാന്‍ പോലീസ് തയ്യാറാവാത്തക് ബാഹ്യഇടപെടലുകളെത്തുടര്‍ന്നാണെന്നും ആക്ഷേപമുണ്ട്.

Latest news

അതിഥി തൊഴിലാളികൾക്കിടയിൽ പോലീസ് പരിശോധന ; കഞ്ചാവ്, എം.ഡി.എം.എ, അടക്കമുള്ള ലഹരി വസ്തുക്കൾ കണ്ടെടുത്തു

Published

on

By

പെരുമ്പാവൂർ ; പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ പോലീസിന്റെ പരിശോധന. കഞ്ചാവ്, എം.ഡി.എം.എ, ഹെറോയിൻ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉൾപ്പടെ ലക്ഷങ്ങൾ വില വരുന്ന വസ്തുക്കളാണ് പിടികൂടിയത്. മയക്കുമരുന്ന് വലിയ്ക്കാൻ ഉപയോഗിക്കുന്ന ഹുക്കയും പിടികൂടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ മുപ്പതോളം കേസുകൾ എടുത്തു.

രാവിലെ പതിനൊന്നരയോടെ മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുത്താണ് പരിശോധന ആരംഭിച്ചത്. ഒരു ഉത്തമ പൗരൻ എന്ന നിലയിലും, പോലീസ് സേനാംഗമെന്ന നിലയിലും ലഹരി വസ്തുക്കൾ ഉപയോഗിക്കില്ലെന്നും, മയക്കുമരുന്നിനെതിരെ യുള്ള പോരാട്ടം ശക്തമാക്കുമെന്നുള്ള പ്രതിജ്ഞ എ.എസ്.പി ട്രെയ്നി അഞ്ജലി ഭാവന ചൊല്ലിക്കൊടുത്തു.

തുടർന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഇരുപതോളം ടീമുകൾ പരിശോധനയ്ക്കിറങ്ങി.

മാർക്കറ്റുകൾ, ബസ് സ്റ്റാൻഡ്, അതിഥിത്തൊഴിലാളികൾ കൂടുന്ന ഇടങ്ങൾ, കടകൾ, ലോഡ്ജുകൾ, താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.

നിരവധി പേരിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളും , രാസലഹരി ഉൾപ്പെടെയുള്ള മയക്ക്മരുന്നും പിടികൂടി. പൊതു സ്ഥലത്തിരുന്ന് മദ്യപിച്ചവരെ കസ്റ്റഡിയിലെടുത്തു. മയക്ക്മരുന്ന് വിൽക്കുന്ന ടീമിനേയും പിടികൂടിയിട്ടുണ്ട്.

വെങ്ങോല ഭാഗത്ത് ഓട്ടോറിക്ഷ പിന്തുടർന്നാണ് ഹെറോയിൻ പിടികൂടിയത്. ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ എ.എസ്.പി മോഹിത് രാവത്ത്, എ.ഡി.എസ്.പി വി. അനിൽ, എ.എസ്.പി ട്രെയ്നി അഞ്ജലി ഭാവന, ഇൻസ്പെക്ടർമാരായ എം.കെ രാജേഷ്, കെ.ഷിജി, ഹണി. കെ ദാസ് , രാജേഷ് കുമാർ, വി.പി സുധീഷ് ഉൾപ്പടെ ഇരുനൂറോളം ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

Continue Reading

Latest news

കോതമംഗലം കുടമുണ്ടയിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ഹൃഹനാഥൻ മുങ്ങിമരിച്ചു

Published

on

By

കോതമംഗലം : കിണർ വൃത്തിയാക്കാനിറങ്ങിയ മധ്യവയസ്കൻ മുങ്ങി മരിച്ചു. രക്ഷാപ്രവർത്തിന് ഇറങ്ങി, അവശനിലയിയ നാട്ടുകാരനെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു.
വാരപ്പെട്ടി പഞ്ചായത്ത് രണ്ടാം വാർഡിൽ  ഉൾപ്പെടുന്ന കുടമുണ്ടയിലാണ് സംഭവം. കുടമണ്ട പുഞ്ചകുഴി ശശി (58) യാണ് മരണപ്പെട്ടത്.
ഉദ്ദേശം 25 അടി ആഴവും 3 അടി വെള്ളവും ഉള്ള വീട്ടുമുറ്റത്തെ
കിണർ വൃത്തിയാക്കാൻ  ഇറങ്ങിയപ്പോൾ വെള്ളത്തിൽ വീണ  ശശി മുങ്ങി പോകു
കയായിരുന്നു.
ശശിയെ രക്ഷിയ്ക്കാൻ ഇറങ്ങിയ നാട്ടുകാരന് ശ്വാസം മുട്ട് അനുഭവ
പ്പെട്ടതിനെത്തുടർന്ന് അഗ്നിശമന സേ
ന ഉദ്യോഗസ്ഥനായ റഷീദ് സുരക്ഷാ സംവിധാനേത്തോടെ കിണറ്റിൽ ഇറങ്ങി കരയ്ക്കെത്തിച്ച് ,ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. ശശിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എം  അനിൽകുമാർ, എസ് എഫ് ആർ ഒ പി എം റഷീദ്,സേനാംഗങ്ങളായ വി എം ഷാജി 1വൈശാഖ്, വിഷ്ണു, അനുരാജ്,ബേസിൽ ഷാജി , രാമചന്ദ്രൻ നായർ എന്നിവർ  രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി.
Continue Reading

Latest news

മുരളി മന്ദിരത്തിൽ തനിക്കും മുരളിയേട്ടനും അവകാശം ഉണ്ടെന്ന് പത്മജ

Published

on

By

തൃശൂർ ;  കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. തന്നെ ഉപദ്രവിച്ചത് പ്രതാപനും വിൻസെന്റും തന്നെയാണെന്ന് പത്മജ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു  പത്മജയുടെ പ്രതികരണം.

തൃശ്ശൂരിലെ കോൺഗ്രസുകാരിൽ ചിലരുടെ സ്വഭാവം മുമ്പ് തന്നെ പറഞ്ഞിട്ടുള്ളതാണ്. അത് അവിടെ എത്തുമ്പോൾ മുരളിയേട്ടന് മനസ്സിലാകുമെന്നും പറഞ്ഞിരുന്നു.

പ്രതാപനും വിൻസെന്റും പിന്നെ അവരുടെ ഒരു കോക്കസും. വേറെ ആര് വന്നാലും അവർ സമ്മതിക്കില്ല, ശ്വാസം മുട്ടിച്ചു കളയുമെന്നും പത്മജ പറഞ്ഞു.

ജോസ് വെള്ളൂർ തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും സഹികെട്ടാണ് കോൺഗ്രസ്‌ വിട്ടതെന്നും  പത്മജ. മുരളി മന്ദിരത്തിൽ തനിക്കും മുരളിയേട്ടനും അവകാശം ഉണ്ട്. ശരിക്ക് പറഞ്ഞാൽ അച്ഛൻ എനിക്കെന്ന് പറഞ്ഞ വീടാണത്. അവിടെ എന്നെ കാണാൻ ആര് വരണം എന്നു ഞാനല്ലേ പറയേണ്ടത്.

ഞാൻ മുരളിയേട്ടനെ ബ്ലോക്ക് ചെയ്തിട്ടില്ല, ആരെയും ബ്ലോക്ക് ചെയ്തിട്ടില്ല.എന്നെ ഏട്ടൻ വിളിച്ചിട്ടില്ല. ബിജെപിയിലേക്ക് പോകുന്ന കാര്യം മുമ്പേ പറഞ്ഞില്ല എന്നത് സത്യമാണ്. ഏട്ടൻ ഡിഐസി പോയതും എൻസിപിയിൽ പോയതും ഒന്നും തന്നോട് ചർച്ച ചെയ്തല്ലല്ലോയെന്നും  അവർ പറഞ്ഞു.

കഴിഞ്ഞ ദിവസം ഫേസ്ബുക്കിലും പത്മജ വിമർശനമുന്നയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്ന തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ മുരളീധരന്‍റെ വിമർശനത്തിന് പിന്നാലെയാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ പത്മജ രംഗത്തെത്തിയത്.

തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾ കൂടെ നടന്ന് ചതിക്കുന്നവരാണെന്നാണ് പത്മജ ഫേസ്ബുക്കിൽ കുറിച്ചത്. ടിഎൻ പ്രതാപൻ, എംപി വിൻസന്‍റ് എന്നിവരുടെ പേര് പറഞ്ഞാണ് വിമർശനം.

Continue Reading

Health

ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ: കഴിച്ചത് ഷവർമയും അൽഫാമും, 15 പേർ ആശുപത്രിയിൽ

Published

on

By

കൊല്ലം: ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു.

എട്ടുവയസ്സുകാരനും മാതാവും ഉൾപ്പെടെ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹോട്ടൽ പഞ്ചായത്ത് അധികൃതർ അടപ്പിച്ചു.

ചടയമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂ അയ്യപ്പൻ ഫാസ്റ്റ് ഫുഡ് നിന്നും ഞായറാഴ്ച ഷവർമയും അൽ ഫാമും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്.

അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ചടയമംഗലം കീഴിൽ തോണി സ്വദേശി അജ്മി, മകൻ മുഹമ്മദ് ഫയാസ് എന്നിവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ നേരിട്ടെത്തി വിഷബാധ ഏറ്റവരുടെ മൊഴി രേഖപ്പെടുത്തി.സംഭവത്തിൽ ചടയമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Continue Reading

Latest news

വിദേശത്തേക്ക് വിനോദയാത്ര വാഗ്ദാനം: പണം തട്ടിയ ട്രാവൽ ഏജൻസിക്ക് 6 ലക്ഷം രൂപ പിഴ

Published

on

By

ന്യൂഡൽഹി: വിനോദയാത്ര അവതാളത്തിലാക്കിയതിന് ടൂർ ഓപ്പറേറ്റർക്ക് ആറ് ലക്ഷം രൂപ പിഴതുക വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്താ തർക്ക പരിഹാര കോടതിയുടെ ഉത്തരവ്.

ജർമ്മനിയിലെ ഡെസൽഡോർഫിൽ നടന്ന വ്യാപാരമേളയിൽ പങ്കെടുക്കാനാണ് ന്യൂഡൽഹിയിലെ ഡെൽമോസ് വേൾഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ട്രാവൽ ആൻഡ് ടൂറിസം കമ്പനിയെ പരാതിക്കാർ സമീപിച്ചത്.

ഒരാളിൽ നിന്നും ഒന്നരലക്ഷം രൂപയാണ് ഇതിനായി ട്രാവൽ ഏജൻസി കൈപ്പറ്റിയത്. എന്നാൽ വിദേശയാത്ര വാഗ്ദാനം നൽകിയതിന് പിന്നാലെ ജർമ്മൻ വിസ ലഭ്യമാക്കുന്നതിൽ ട്രാവൽ കമ്പനി പരാജയപ്പെടുകയായിരുന്നു.

ഇതോടെ തുക നൽകിയവർ ടൂർ ഓപ്പറേറ്ററുടെ സേവന രീതികൾ മെച്ചപ്പെടുത്തണമെന്നും ഒട്ടും നന്നല്ലാത്ത പ്രവർത്തിയാണ് ചെയ്തത് എന്ന് ആരോപിച്ച് കോടതിയെ സമീപിക്കുകയായിരുന്നു.

ബുക്ക് ചെയ്ത വിമാന ടിക്കറ്റ് തുക എയർലൈൻസ് ട്രാവൽസ് ഏജൻസിക്ക് തിരികെ നൽകിയെങ്കിലും ആ തുക പരാതിക്കാർക്ക് കൈമാറാൻ ട്രാവൽ കമ്പനി തയ്യാറായില്ല.

ഈ സാഹചര്യത്തിലാണ് എറണാകുളം ജില്ല ഉപഭോക്ത തർക്കപരിഹാര കോടതി എതിർകക്ഷിയുടെ സേവനത്തിൽ ന്യൂനതകൾ ഉണ്ടെന്ന് വ്യക്തമാക്കിയത്.

ടൂറിസം രംഗങ്ങളിലെ ഇത്തരത്തിൽ പ്രതികൂലമായി നടക്കുന്ന കാര്യങ്ങളെ ചെറുക്കുന്നതിനും ഉപഭോക്താക്കളെ അവരുടെ അവകാശങ്ങളിൽ നിന്നുകൊണ്ട് സംരക്ഷിക്കുന്നതിനും ശക്തമായ നടപടികൾ ആവശ്യമാണെന്ന് കോടതി ഉത്തരവിൽ പറഞ്ഞു.

45 ദിവസത്തിനുള്ളിൽ പരാതിക്കാർക്ക് തുക എതിർകക്ഷിക്കാർ കൈമാറണമെന്നാണ് കോടതി നിർദ്ദേശം.ട്രാവൽ ഏജൻസിയുടെ സേവനത്തിനായി പരാതിക്കാർ നൽകിയ നാലര ലക്ഷം കൂടാതെ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരത്തുകയായും 15,000 രൂപ കോടതി ചെലവായും കണക്കാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത് .

Continue Reading

Trending

error: