M4 Malayalam
Connect with us

Latest news

മോദിയുടേത് കർഷകരെ കഷ്ടത്തിലാക്കുന്ന കോർപ്പറേറ്റ് നയം; മന്ത്രി കെ.കൃഷ്ണൻകുട്ടി

Published

on

ഇടുക്കി; ജനതാദൾ (എസ്) ഇടുക്കി പാർലമെൻറ് മണ്ഡലം കൺവെൻഷൻ അടിമാലിയിൽ മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു .

കർഷകരെ കഷ്ടത്തിലാക്കുന്ന കോർപ്പറേറ്റ് നയമാണ് മോദി സർക്കാർ സ്വീകരിക്കുന്നതെന്നും ഇത് മൂലം കർഷക ആത്മഹത്യകൾ രാജ്യത്ത് വർദ്ധിച്ച് വരുന്നതായും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.

ഇടുക്കി പാർലമെൻറ് മണ്ഡലം പൂർണമായും കാർഷിക മേഖലയാണ്.

85 ശതമാനവും കൃഷിക്കാർ.

ഈ മണ്ഡലത്തിൽ ഉൾപ്പെടുന്ന കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ എന്നിവിടങ്ങളിൽ ഒരുപാട് റബ്ബർ കർഷകർ ഉണ്ട്.

റബറിന്റെ വിലകുറഞ്ഞതിന് കോൺഗ്രസ്, കേരള സർക്കാരിനെ കുറ്റപ്പെടുന്നത് തീർത്തും വിവരമില്ലായ്മയാണ്.

കാരണം കേന്ദ്ര ഗവൺമെൻ്റ് രാജ്യത്തെ നാല് കുത്തക ടയർ കമ്പനികൾക്ക് വേണ്ടി കൊള്ള ലാഭം കൊയ്യുന്നതിന് വേണ്ടി വിയറ്റ്നാം ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും വൻതോതിൽ റബ്ബർ ഇറക്കുമതി ചെയ്യുകയാണ്.

ഇതുമൂലം കേരളത്തിലെ ബഹുഭൂരിപക്ഷം റബ്ബർ കർഷകയും വലിയ സാമ്പത്തിക പ്രതിസന്ധിയിലും പട്ടിണിയിലുമാണ്.

ഈ സത്യം മറച്ചുവയ്ക്കുകയാണ് കേരളത്തിലെ 18 എംപി മാരും സ്വീകരിക്കുന്നത്.

ഇത് ശരിയല്ലെന്നും കേരളത്തിലെ റബർ കർഷകരുടെ പ്രശ്നങ്ങൾക്ക് ന്യായമായ പരിഹാരം കാണുന്നതിന് റബർ ഇറക്കുമതി കുറച്ച് രാജ്യത്തെ റബർ കർഷകരെ രക്ഷിക്കണമെന്നാണ് ജനതാദൾ എസിന്റെയും കേരള ഭരിക്കുന്ന ഇടത് സർക്കാരിൻ്റെയും നിലപാട്. മന്ത്രി കൂട്ടിച്ചേർത്തു.

കൺവെൻഷനിൽ ജനതാദൾ എസ് ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ.എം റോയ് അധ്യക്ഷനായി.

സംസ്ഥാന വൈസ് പ്രസിഡൻ്റും മുൻമന്ത്രിയുമായ അഡ്വ.ജോസ് തെറ്റയിൽ സംസ്ഥാന ജനറൽ സെക്രട്ടറിയും കിൻഫ്ര ചെയർമാനുമായ സാബു ജോർജ്ജ്,ജനതാദൾ എസ് പാർലമെൻ്ററി ബോർഡ് ചെയർമാൻ കെ എസ് പ്രദീപ് കുമാർ സംസ്ഥാന ട്രഷറർ സിബി ജോസ് ,സംസ്ഥാന കമ്മിറ്റി അംഗം സണ്ണി ലില്ലിക്കൽ, ജനതാദൾ എസ് എറണാകുളം ജില്ല ഉപാധ്യക്ഷൻ മനോജ് ഗോപി ,സംസ്ഥാന കൗൺസിൽ അംഗങ്ങളായ മോഹൻദാസ് പി പി, അനിൽകുമാർ ,പൊന്നമ്മ തങ്കച്ചൻ ,ജില്ലാ ഭാരവാഹികളായ ഐൻസ് തോമസ് ,മാത്യൂസ് കുറുക്കൻമല, സനൽകുമാർ മംഗലശ്ശേരി, ഷിജു തൂങ്ങാലയിൽ, മനോജ് പുളിക്കൽ, എം പി ഷംസുദ്ദീൻ, തുടങ്ങിയവർ പ്രസംഗിച്ചു.

സ്വാഗതസംഘം ജനറൽ കൺവീനർ സി എച്ച് അഷ്റഫ് സ്വാഗതവും ജനറൽ സെക്രട്ടറി കെ.എം. സാബു നന്ദിയും പറഞ്ഞു

1 / 1

Latest news

വേണാട് എക്സ്പ്രസ് പുതിയ സമയക്രമത്തിലേയ്ക്ക്: പുതുക്കിയ സമയങ്ങൾ പ്രകാരം മാത്രം സർവീസുകൾ

Published

on

By

തിരുവനതപുരം: മേയ് 1 മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്‌റ്റേഷൻ ഒഴിവാക്കി യാത്ര തുടരാൻ തീരുമാനം. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത്സ്റ്റേഷൻ ഒഴിവാക്കുമെന്നാണ് സൂചന.

റെയിൽവേ അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച് എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടാനാണ് സാധ്യത.

തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തിച്ചേരും.ഷൊർണൂരിലേക്കുള്ള പുതിയ സമയം

എറണാകുളം നോർത്ത്: 9.50 എഎം
ആലുവ: 10.15 എഎം
അങ്കമാലി: 10.28 എഎം
ചാലക്കുടി: 10.43 എ.എം
ഇരിങ്ങാലക്കുട: 10.53 എഎം
തൃശൂർ : 1 1.18 AM
വടക്കാഞ്ചേരി: 11.40 എഎം
ഷൊർണൂർ ജം.: 12.25 പിഎം

തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതിയ സമയക്രമം

എറണാകുളം നോർത്ത്: 05.15 പിഎം
തൃപ്പൂണിത്തുറ: 05.37 പിഎം
പിറവം റോഡ്: 05.57 പിഎം
ഏറ്റുമാനൂർ: 06.18 പിഎം
കോട്ടയം: 06.30 പിഎം
ചങ്ങാശ്ശേരി: O6.50 പിഎം
​തിരുവല്ല: 07.00 പിഎം
ചെങ്ങന്നൂർ: 07.11 പിഎം
ചെറിയനാട്: 07.19 പിഎം
മാവേലിക്കര: 07.28 പിഎം
കായംകുളം: 07.40 പിഎം
കരുനാഗപ്പള്ളി: 07.55 പിഎം
ശാസ്താംകോട്ട: 08.06 പിഎം
കൊല്ലം ജം: 08:27 പിഎം
മയ്യനാട്: 08.39 പിഎം
പരവൂർ: 08.44 പിഎം
വർക്കല ശിവഗിരി: 08.55 പിഎം
കടയ്ക്കാവൂർ: 09.06 പിഎം
ചിറയിൻകീഴ്: 09.11 പിഎം
തിരുവനന്തപുരം പേട്ട: 09.33 പിഎം
തിരുവനന്തപുരം സെൻട്രൽ: 10.00 പിഎം

1 / 1

Continue Reading

Latest news

വാഹനാപകടം: 3 ഇന്ത്യൻ സ്ത്രീകൾക്ക് ദാരുണാന്ത്യം

Published

on

By

ഡൽഹി:യുഎസിലെ സൗത്ത് കരോലിനയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. ഇന്ത്യൻ വംശജരായ ഗുജറാത്തിലെ ആനന്ദ് സ്വദേശികളായ രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനീഷബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.

സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രക്ഷപെട്ട ഒരാളെ പരിക്കുകളോടെ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.

1 / 1

Continue Reading

Latest news

എറ്റവും വലിയ ഡിജിറ്റൽ ക്യാമറയുമായി ശാശ്ത്രജ്ഞർ: ലക്ഷ്യം ആകാശത്തിലെ വിസ്മയ കാഴ്ചകൾ

Published

on

By

അമേരിക്ക: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ വികസിപ്പിച്ചെടുത്ത നേട്ടവുമായി വാഷിംഗ്‌ടൺ സർവകാല ശാലയിലെ ശാസ്ത്രജ്ഞന്മാർ.ലോ ലെഗസി സർവേ ഓഫ് സ്‌പേസ് ആൻഡ് ടൈം (എൽഎസ്എസ്ടി) എന്നാണ് ഈ വമ്പൻ ക്യാമറയുടെ പേര്.

3200 മെഗാപിക്‌സലുകളാണ് ക്യാമറയിൽ ഉൾപെടുത്തിയിരിക്കുന്നത്. ബഹിരാകാശ പ്രതിഭാസങ്ങൾ പകർത്താനുപയോഗിക്കുന്ന ക്യാമറ അതികം വൈകാതെ ചിലെയിൽ സ്ഥിതി ചെയ്യുന്ന വെറ.സി.റൂബിൻ നിരീകഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നാണ് കരുതുന്നത്.

ആകാശങ്ങളിൽ നടക്കുന്ന പ്രതിഭാസങ്ങൾ അപ്പാടെ ഇമ ചിമ്മാതെ പകർത്തുന്ന ക്യാമറയുടെ ചിത്രങ്ങൾ പ്രേദർശിപ്പിക്കാൻ 378 ഫോർകെ സ്‌ക്രീനുകൾ ആവശ്യമാണ്.

ഈ ക്യാമറയുടെ പൂർത്തീകരണവും ചിലെയിലെ നിരീക്ഷണ കേന്ദ്രങ്ങളിലെ പുതിയ കണ്ടെത്തലുകളും ആകാശ കാഴ്ചകളുടെ പുതിയ ഒരു ലോകം കാഴ്ചക്കാരന് സമ്മാനിക്കുമെന്നാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച വാഷിങ്ടൻ സർവകലാശാല പ്രഫസർ സെൽജിക്കോ ഇവേസികിന്റെയും പ്രതീക്ഷ

1 / 1

Continue Reading

Latest news

ചാലക്കുടയിൽ തീ പിടുത്തം: അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

Published

on

By

തൃശൂർ: ചാലക്കുടയിൽ ഹരിത കർമസേന ശേഖരിച്ച മാലിന്യ കുമ്പാരത്തിന് തീ പിടിച്ചു. ഉച്ചക്ക് ഒന്നരയോടുകൂടിയാണ് സംഭവം.

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവക്ക് തീ പിടിച്ചതുമൂലം പരിസരത്ത് വലിയ രീതിയിൽ തീ പടർന്നിട്ടുണ്ട്. സ്ഥലത്ത് തീ അണക്കുന്നതുമായി ബന്ധപെട്ട് അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തുടരുകയാണ്. എന്നാൽ തീ പടരാനുണ്ടായ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.

 

1 / 1

Continue Reading

Latest news

കൽത്തൂൺ ദേഹത്ത് വീണതിനെ തുടർന്ന് 14 വയസ്സുകാരന് ദാരുണാന്ത്യം

Published

on

By

കണ്ണൂർ: തലശേരി മാടപ്പീടികയിൽ കളിക്കുന്നതിനിടയിൽ കൽത്തൂൺ ദേഹത്ത് വീണതിനെ തുടർന്ന് 14 വയസ്സുകാരന് ദാരുണാന്ത്യം. പാറാൽ ആച്ചുകുളങ്ങര ചൈത്രത്തിൽ മഹേഷിന്റെയും സുനിലയുടെയും മകൻ കെ. പി. ശ്രീനികേത് ആണ് മരിച്ചത്.

അധ്യാപകരായ മാതാപിതാക്കൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയിരുന്നതിനാൽ കുട്ടി പറമ്പിൽ കളിയ്ക്കാൻ പോകുകയും ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്തേയ്ക്ക് വീഴുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1 / 1

Continue Reading

Trending

error: