M4 Malayalam
Connect with us

News

മുന്നിലുള്ളത് ജഡങ്ങൾ എന്ന സത്യം ഞെട്ടലുണ്ടാക്കി; കൂട്ട ആത്മഹത്യയെക്കുറിച്ച് സി എം നേതാവ് പ്രബീഷ്

Published

on

തൃശ്ശൂർ:തറയിൽ വിരിച്ച കിടക്കയിൽ ഉറങ്ങിക്കിടക്കും പോലെ മാതാപിതാക്കളും മക്കളും.പിതാവിന്റെയും മാതാവിന്റെ നടുവിവിലാണ് പെൺമക്കളുടെ കിടപ്പ്.അരികിലെത്തി ഉണർത്താൻ ശ്രമിച്ചിട്ടും 4 പേർക്കും അനക്കമില്ല.

മുറിയിൽക്കടന്നപ്പോൾ അസ്വസ്ഥത ഉണ്ടായതിനെത്തുടർന്ന് പരിശോധിച്ചപ്പോൾ ഒരുപാത്രത്തിൽ വെളുത്തപൊടി പുകച്ചതായും കണ്ടു.പാത്രത്തിൽ വെളുത്തപൊടിയും കണ്ടു.ഇതോടെ കാര്യങ്ങളുടെ കിടപ്പ് പന്തിയല്ലന്ന് കണ്ട് ഉടൻ വിവരം പോലീസിൽ അറിയിച്ചു.

കൊടുങ്ങല്ലൂർ ചന്തപ്പുര ഉഴവത്തുകടലിൽ ഒരു കുടുംബത്തിലെ 4 പേർ ആത്മഹത്യചെയ്ത വീട്ടിൽ താൻ കണ്ട കാഴ്ചയെക്കുറിച്ച് സി പി എം പ്രാദേശിക നേതാവ് ടി പി പ്രബീഷ് പറഞ്ഞത് ഇതാണ്.കൂട്ട ആത്മഹത്യ നടന്ന കാടാംപറമ്പ് വീട്ടിൽ ആദ്യമെത്തിയവരിൽ ഒരാളാണ് പ്രബീഷ്.

കാടാംപറമ്പ് പരേതനായ ഉബൈദുള്ളയുടെ മകനും സോഫ്റ്റ് വെയർ എഞ്ചിനീയറുമായ ആഷിഫ്(41) ഭാര്യ അബീറ, മക്കളായ അസ്‌റ(14) അനൈനുനിസ്സ(7) എന്നിവരെയാണ് വീട്ടിലെ മുകൾനിലയിലെ മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

വിഷവാതകം ശ്വസിച്ചതിനാലാണ് ഇവർ മരണപ്പെട്ടത് എന്നാണ് പോലീസിന്റെ വിലയിരുത്തൽ.വീടിനകത്ത് കാർബൺ മോണോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തി.ജനലുകൾ ടേപ്പ് വച്ച് ഒട്ടിച്ചിരുന്നു.

വലിയൊരു വീടിന്റെ മുകൾ നിലയിലായിരുന്നു മരിച്ച കുടുംബം താമസിച്ചിരുന്നത്.കടബാദ്ധ്യത മൂലമാണ് കുടംകൈ ചെയ്തതെന്നാണ് ആഷിഫ് എഴുതിയ ആത്മഹത്യകുറുപ്പിലെ സൂചന.

തൃശ്ശൂർ മെഡിയ്ക്കൽ കോളേജിൽ സൂക്ഷിച്ചിട്ടുള്ള മൃതദ്ദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.

താഴത്തെ നിലയിൽ ഉമ്മയും സഹോദരിയും രണ്ടുമക്കളും ഉണ്ടായിരുന്നു.രാവിലെ 9 മണിയായിട്ടും മുകൾ നിലയിൽ നിന്നും ആരും താഴേയ്ക്ക് വരാത്തതിനെത്തുടർന്ന സഹോദരിയും ഉമ്മയും മുകൾ നിലയിലെ ഇവരുടെ മുറിയുടെ വാതിലിൽ ഏറെ നേരം മു്ട്ടി വിളിച്ചു.

പ്രതികരണം ഇല്ലന്നുകണ്ടതോടെ ഇവർ വിവരം അയൽക്കാരെ അറിയിക്കുകയും ഇവരിൽച്ചിലർ സ്ഥലത്തെത്തിയ പ്രബീഷിനെയും കൂട്ടിയെത്തി വാതിലിന്റെ കുറ്റിതകർത്ത് മുറിയ്ക്കുള്ളിൽ പ്രവേശിയ്ക്കുകയുമായിരുന്നു.നിലത്തുവിരച്ച് ബെഡ്ഡിൽ കിടന്നുറങ്ങുന്നതുപോലെ 4 പേരെയും കണ്ടെത്തിയതോടെ ഇവരെ ഉണർത്തുന്നതിനായി മുറിയിൽ പ്രവേശിച്ചവരുടെ നീക്കം.

ഏത്രവിളിച്ചിട്ടും അനക്കമില്ലന്നറിഞ്ഞതോടെ വീട്ടിൽ നിന്നും അലമുറകൾ ഉയർന്നു.ഇതിനിടയിൽത്തന്നെ പ്രബീഷ് വിവരം പോലീസിൽ അറിയിച്ചിരുന്നു.പോലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമീക പരിശോധനയിൽ ആഷിഫ് മുറിയിൽ വിഷവാതകം നിറച്ച് കൂട്ട ആത്മഹത്യക്ക് വഴിയൊരുക്കുകയായിരുന്നെന്ന്് വ്യക്തമായി.

ഓൺലൈനിൽ വാങ്ങിയ രാസപദാർത്ഥങ്ങൾ മുറിയിൽ വച്ച് ചൂടാക്കി അഷീഫ് വിഷവാതകം രൂപപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് നിഗമനം.വാതകം മുറിയിൽ നിറയാൻ ജനലകളുടെ വാതിലുകളുടെ വിടവുകളും വെന്റിലേഷനും ടേപ്പ് വച്ച് അടച്ചിരുന്നു.

ആഷിഫോ ആബിറയോ അയൽവാസികകളുമായി കാര്യമായ അടുപ്പം പുലർത്തിയിരുന്നില്ല.അതുകൊണ്ടുതന്നെ ആത്മഹത്യയ്ക്കിടയാക്കിയ സാഹചര്യത്തെക്കുറിച്ച് ഇവർക്ക് ഒരു എത്തുംപിടിയുമില്ല.മരണത്തെക്കുറിച്ച് വിശദമായ ശാസ്ത്രീ യ അന്വേഷണം നടത്തുമെന്ന് എസ് പി അറിയിച്ചു.

Latest news

വന്യമൃഗങ്ങളെ കാണാം,വനസൗന്ദര്യം നുകരാം,ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്തെത്താം; ആനക്കല്ല് ജംഗിൾ സഫാരി ബംബർ ഹിറ്റ്

Published

on

By

പ്രകാശ് ചന്ദ്രശേഖർ
തൃശൂർ;വനംവകുപ്പിന്റെ ആനക്കല്ല് ജംഗിൾ സഫാരിയിൽ പങ്കാളികളാവാൻ എത്തുന്ന വിദേശിയർ ഉൾപ്പെയുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധന.

തൊട്ടടുത്ത്, സുരക്ഷിതമായി വന്യമൃഗങ്ങളെയും മയിലും വേഴാമ്പുകളും അടക്കം പക്ഷികൂട്ടങ്ങളെയും മറ്റും കാണുന്നതിനും വന സൗന്ദര്യം ആവോളം ആസ്വദിയ്ക്കുന്നതിനും സാധിയ്ക്കും വിധമാണ് വനംവകുപ്പ് സഫാരി ഒരുക്കിയിട്ടുള്ളത്.

കൂടാതെ പ്രശസ്തമായ ആതിരപ്പിള്ളി വെള്ളച്ചാട്ടം കൈ എത്തും ദൂരത്തിൽ കാണാനുള്ള അവസരവും ഇതുവഴി സഞ്ചാരികൾക്ക് ലഭിയ്ക്കും.

വനംവകുപ്പ് വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിലെ ആതിരപ്പിള്ളി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ,ജനവാസമേഖലയിൽ നിന്നും 18 കിലോമീറ്ററോളം അകലെ ഉൾവനത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ആനക്കല്ല്.കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇക്കോ ടൂറിസം പദ്ധയിൽ ഉൾപ്പെടുത്തി ഇവിടേയ്ക്ക് ജീപ്പ് സഫാരി ആരംഭിയ്ക്കുന്നത്.

ആതിരപ്പിള്ളി ഫോറസ്റ്റ് ഡിവിഷനിലെ 15-ാം ബ്ലോക്കിൽ ഉൾപ്പെടുന്ന ആതിരപ്പിള്ളി ഫോറസ്റ്റ് സ്‌റ്റേഷനിൽ നിന്നാണ്് സഫാരി ആരംഭിയ്ക്കുന്നത്.ആറ് പേർ വീതമുള്ള സംഘങ്ങളായിട്ടാണ് വിനോദ സഞ്ചാരികളെ സഫാരിയിൽ ഉൾപ്പെടുത്തുക.തോക്കേന്തിയ ഉദ്യോഗസ്ഥനും വാഹനത്തിന്റെ ഡ്രൈവറുമാണ് സംഘത്തിലെ മറ്റംഗങ്ങൾ.

പ്ലാന്റേഷൻ കോർപ്പറേഷൻ പാട്ടത്തിനെടുത്തിട്ടുള്ള തോട്ടങ്ങളിലൂടെയാണ് യാത്രയുടെ മുന്നോട്ടുപോകുന്നത്.തോട്ടങ്ങൾ എന്നാണ് പറയുന്നതെങ്കിലും കാഴ്ചയിൽ നിബിഡ വനത്തിന്റെ പ്രതീതിയാണ് അനുഭവപ്പെടുക.ആനക്കൂട്ടങ്ങളുടെ പ്രധാന താവളമാണ് ഈ തോട്ടങ്ങൾ.പാതയുടെ ഇരുപുറത്തും ഒട്ടുമിക്ക സമയങ്ങളിലും ആനകളെ കാണാം.

കരടി, പുലി,കാട്ടുപോത്ത് , മ്ലാവ് എന്നിവയും പാതയോരങ്ങളിൽ എത്തുന്നുണ്ട്.പാതയിൽ പലയിടത്തും മയിലുകളെ ഒറ്റയ്ക്കും കൂട്ടമായും കാണാൻ സാധിയ്ക്കും.

മരക്കൊമ്പുകളിൽ കണ്ണോടിച്ചാൽ മലയണ്ണാനെയും വേഴാമ്പലിനെയും മറ്റും കാണാം.ഭീമൻ മലമ്പാമ്പുകളും ഇടയ്ക്ക് പാതയോരത്ത് ദർശനം നൽകാറുണ്ട്.

യാത്രയിൽ കുറച്ചുഭാഗം മാത്രമാണ് ടാർ റോഡുള്ളത്.പിന്നീട് യാത്ര അവസാനിയ്ക്കുന്ന ആനക്കല്ല് ക്യാമ്പ് സ്റ്റേഷൻ വരെ ഓഫ് റോഡ് യാത്രയാണ് സാധ്യമാവുക.

ഇരിപ്പിടത്തിൽ ഇരുന്നുകൊണ്ട് തന്നെ പാതയുടെ ഇരുപുറത്തുമുള്ള കാഴ്ചകൾ കാണാൻ കഴിയുന്ന രീതിയിലാണ് സഫാരി വാഹനം രൂപപ്പെടുത്തിയിട്ടുള്ളത്.

ആനക്കല്ലിനോട് അടുത്താണ് ആതിരപ്പിള്ളി വെള്ളച്ചാട്ടിന്റെ മറുപുറം കാണാൻ സന്ദർശകർക്ക് അവസരം ലഭിയ്ക്കുക.

വനപാതയിലുടെ ഏതാണ്ട് 150 മീറ്റളോളം നടന്നാൽ വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത് താഴ്ഭാഗത്തെത്താം.നിരവധി സിനിമകളുടെ ഗാനചിത്രീകതരണം ഈ ഭാഗത്ത് നടന്നിട്ടുണ്ട്്.

ജീപ്പ് നിർത്തുന്ന ഭാഗത്ത് നിന്നാൽ പരന്നൊഴുകുന്ന പുഴ, പാറയിടുക്കിലൂടെ താഴേയ്ക്ക് പതിയ്ക്കുന്ന മനോഹര ദൃശ്യം ആസ്വദിയ്ക്കാം.

ആനക്കല്ലിലെ ക്യാമ്പിംഗ് സ്റ്റേഷനിൽ സഞ്ചാരികൾക്ക് ആൽപസമയം വിശ്രമത്തിനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.ഇവിടെ ലഘുഭക്ഷണവും വെള്ളവും ലഭിയ്ക്കും.

യാത്രയ്ക്കിടയിൽ വനമധ്യത്തിൽ ഏദേശം 30 മീറ്ററോളം ഉയരത്തിൽ വലിയ മരത്തിൽ തീർത്തിട്ടുള്ള ഏറുമാടത്തിൽ കയറുന്നതിനും ചുറ്റുമുള്ള കാഴ്ചകൾ വീക്ഷിയ്ക്കുന്നതിനും അധികൃതർ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ചാലക്കൂടി പുഴയുടെ തീരപ്രദേശത്തുകൂടി കൂടിയാണ് പാത കടന്നുപോകുന്നത്.പുഴയിലെ പാറപ്പുറത്ത് മുതലകൾ വിശ്രമിയ്ക്കുന്നത് പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞു.

വൈകുന്നേരങ്ങളിൽ ഒട്ടുമിക്കപ്പോഴും കപ്പപുഴുങ്ങിയതും കാന്തരി ചമ്മന്തിയും ഏലയ്ക്കാ ഇട്ട കട്ടൻചായയുമായിരിക്കും സഞ്ചാരികൾക്ക് ലഭിയ്ക്കുക.

ജീപ്പ് സഫാരിയ്ക്ക് പുറമെ നാടുകാണി മലയിലേയ്ക്ക് ട്രക്കിംഗും ചാലക്കുടി പുഴയോരത്ത് ക്യാമ്പിംഗും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്.

ആറ് പേർ അടങ്ങുന്ന സംഘത്തിന് പതിനായിരം രൂപയും ഒരാൾക്ക് രണ്ടായിരത്തി അഞ്ഞൂറ് രൂപയുമാണ് സഫാരിയുടെ ഫീസ് നിരക്ക്.യാത്രയ്ക്ക് താൽപര്യമുള്ളവർ ബന്ധപ്പെടേണ്ട മൊബൈൽ നമ്പർ- 8547601991

 

Continue Reading

Latest news

3 പവൻ്റെ സ്വർണ്ണമാലക്കുവേണ്ടി അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

Published

on

By

മൂവാറ്റുപുഴ: ധരിച്ചിരുന്ന മൂന്ന് പവന്‍റെ സ്വര്‍ണമാല സ്വന്തമാക്കാൻ മകൻ അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.
ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കൗസല്യ (67) ആണ് സ്വന്തം മകൻ്റെ കൈയ്യാൽ കൊല്ലപ്പെട്ടത്. കേസില്‍ കൗസല്യയുടെ രണ്ടാമത്തെ മകൻ ജിജോയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലിൽ
കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മക്കളായ സിജോ, ജിജോ എന്നിവരാണ് മരണവിവരം നാട്ടുകാരെയും പഞ്ചായത്തംഗത്തെയും അറിയിച്ചത്.
ഹൃദയാഘാതമാണെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും ആദ്യം കരുതിയത്. മരണം സ്ഥിരീകരിക്കാൻ പഞ്ചായത്ത് അംഗം രഹ്‍ന സോബിൻ കല്ലൂർക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഡോക്ടറെ വിളിച്ചു കൊണ്ടു വന്നു.
കൗസല്യയെ പരിശോധിച്ച  ഡോക്ടർ വെളി പ്പെടുത്തിയ വിവരങ്ങളാണ് ആരും കൊല പുറത്തറിയാൻ കാരണം . കഴുത്തിലെ പാടുകളും രക്തം കട്ടപിടിച്ച പാടും കണ്ടതോടെ മരണത്തിൽ സംശയമുണ്ടെന്ന്
ഡോക്ടർ മെമ്പറെ അറിയിച്ചു. തുടർന്ന് മെമ്പർ വിവരം പോലീസിന് കൈമാറി.
രാവിലെ മക്കളായ സിജോയെയും ജിജോയെയും പൊലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു.
ഇവരെ  വിശദമായി ചോദ്യം ചെയ്യുന്നതിനിടെ ജിജോ കുറ്റം സമ്മതിക്കുകയായിരുന്നു.തുടര്‍ന്ന് വൈദ്യപരിശോധനയും തെളിവെടുപ്പും പൂർത്തിയാക്കി.
വീടിന്‍റെ ശുചിമുറിയിൽ നിന്ന് പ്രതി മാല കണ്ടെടുത്ത് പൊലീസിന് നൽകി. തെളിവെടുപ്പ് നടത്തുന്നതിനായി ജിജോയെ എത്തിച്ചപ്പോൾ കൂടി നിന്നവർ
രോക്ഷാകുലരായി.
ധരിച്ചിരുന്ന മൂന്ന് പവന്‍റെ മാലയ്ക്ക് വേണ്ടിയായിരുന്നു പെറ്റമ്മയെ  കൊന്ന തെന്ന് ജിജോ   പൊലീസിൽ സമ്മതിച്ചതായിട്ടാണ് സൂചന.
കൗസല്യയുടെ മൃതദേഹം നാളെ പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. യുകെയിലുള്ള മകൾ മഞ്ജു നാട്ടിൽ എത്തിയതിനു ശേഷമാകും സംസ്‌കാരം.
Continue Reading

Latest news

വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്‌സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍

Published

on

By

ഇടുക്കി;വൈദീകനും ഇടവകക്കാരിയും തമ്മിലുള്ളത് എന്ന തരത്തില്‍ വാട്‌സാപ്പ് ചാറ്റ് പുറത്ത്.വിശ്വാസികള്‍ അങ്കലാപ്പില്‍.

വൈദികനും യുവതിയും തമ്മിലുള്ളത് അതിരുവിട്ട ബന്ധമാണെന്ന് വ്യാപകമായി പ്രചരിച്ചിട്ടുള്ള വാട്‌സാപ്പ് ചാറ്റില്‍ വ്യക്തമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

തൊടുപുഴയ്ക്കത്ത് മലയോരമേഖലയിലെ പള്ളിയിലെ വികാരിയും ഇടവക്കാരിയായ യുവതിയും തമ്മിലുള്ളത് എന്ന തരത്തിലാണ് വാട്‌സാപ്പ് ചാറ്റ്് പ്രചരിയ്ക്കുന്നത്.

യുവതിയുടെ മൊബൈലില്‍ നിന്നും തന്ത്രത്തില്‍ വാട്‌സാപ്പ് ച്റ്റ് വിവരങ്ങള്‍ കൈക്കലാക്കി,വിശ്വാസികളില്‍ ഒരാളാണ് വിവരം പുറത്തുവിട്ടതെന്നാണ് സൂചന.

ടെസ്റ്റ് ഡോസെന്ന നിലയില്‍ ഒരു വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കിട്ടെന്നും ഇതുകണ്ട് ഇടവകക്കാര്‍ പ്രശ്‌നത്തയില്‍ ഇടപെടും എന്നാണ് കരുതിയതെന്നും മറ്റും വ്യക്തമാക്കി, വിശ്വാസിയുടേത് എന്ന നിലയില്‍ ഒരു കുറിപ്പും പ്രചരിയ്ക്കുന്നുണ്ട്.

 

Continue Reading

Latest news

പെറ്റമ്മ മുതലക്കുളത്തിലെറിഞ്ഞ ആറുവയസുകാരന് ദാരുണാന്ത്യം

Published

on

By

ബെംഗളൂരു; പെറ്റമ്മ മുതലക്കുളത്തിലെറിഞ്ഞ ആറുവയസുകാരന് ദാരുണാന്ത്യം.

കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ കാളീനദിയിലെ ദണ്ഡേലി മുതലസംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

ഭര്‍ത്താവ് രവികുമാറുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയ 23 കാരിയായ സാവിത്രി മകന്‍ വിവേകിനെ മുതലക്കുളത്തിലേയ്ക്ക് വലിച്ചെറിയുകയായിരുന്നെന്നാണ് സൂചന.

പൊലീസും അഗ്‌നിരക്ഷാ സേനയും രാത്രി തന്നെ തിരച്ചില്‍ തുടങ്ങിയെങ്കിലും വെളിച്ചക്കുറവ്
തടസ്സമായി.

രാവിലെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്നുള്ള അന്വേഷണത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

 

 

 

 

Continue Reading

Latest news

കയര്‍ കൊണ്ട് പരസ്പരം ബന്ധിച്ച് പുഴയില്‍ച്ചാടിയ യുവതികളെ മീന്‍പിടുത്തക്കാര്‍ സാഹസീകമായ രക്ഷപെടുത്തി

Published

on

By

തലശ്ശേരി;കയര്‍ കൊണ്ട് പരസ്പരം ബന്ധിച്ച് പുഴയില്‍ച്ചാടിയ യുവതികളെ മീന്‍പിടുത്തക്കാര്‍ സാഹസീകമായ രക്ഷപെടുത്തി.

മാഹി ബൈപാസില്‍ അഴിയൂര്‍ പാത്തിക്കല്‍ പാലത്തില്‍ നിന്നും താഴേയ്ക്ക് ചാടിയ കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികളാണ് പുഴയില്‍ച്ചാടിയത്.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികത്സയില്‍ കഴിയുന്ന ഇവര്‍ അപകട നില തരണം ചെയ്തായിട്ടാണ് അറയുന്നത്.

അടുത്ത സൗഹൃദത്തിലായിരുന്ന 18 ഉം 19 ഉം ആണ് ഇവരുടെ പ്രായം.ഇവരെ നാലാം തീയതി ഉച്ചയോടെ വീട്ടില്‍ നിന്നും കാണാതായിരുന്നു.

ബന്ധുക്കളുടെ പരാതിയില്‍ എലത്തൂര്‍, ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും വിവരം ലഭിച്ചില്ല.ഇതില്‍ ഒരാളുടെ ഇരുചക്ര വാഹനവുമായാണ് ഇരുവരും കടന്നുകളഞ്ഞത്.

ബന്ധുക്കളും നാട്ടുകാരും രാത്രി വൈകിയും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മാഹി ഭാഗത്തുണ്ടെന്ന് സൂചന ലഭിച്ചു.

ഇതിനിടെ അഴിയൂര്‍ പാത്തിക്കല്‍ പാലത്തിന് സമീപം വാഹനം നിര്‍ത്തിയ പെണ്‍കുട്ടികള്‍ കയര്‍ കൂട്ടിക്കെട്ടി പുഴയിലേക്ക് ചാടുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു.

തോണിയില്‍ മീന്‍ പിടിക്കുകയായിരുന്ന രണ്ടു പേര്‍ യുവതികള്‍ മുങ്ങുന്നത് കണ്ട് അടുത്തേക്കെത്തി.

തോണിയിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും കയര്‍ കെട്ടിയതിനാല്‍ സാധിച്ചില്ല. കത്തി ഉപയോഗിച്ച് കയര്‍ മുറിച്ചാണ് ഇവരെ രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൊക്ലി പൊലീസും പാനൂര്‍ ഫയര്‍ഫോഴ്‌സും ഉടന്‍ സ്ഥലത്തെത്തി.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട്ടുനിന്നും കാണാതായവരാണ് ഇവരെന്ന് തിരിച്ചറിഞ്ഞത്.

ഉടനെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

 

 

Continue Reading

Trending

error: