M4 Malayalam
Connect with us

Latest news

കുടുംബപ്രശ്‌നത്തെച്ചൊല്ലി ബാർബർ ഷോപ്പിൽ സംഘർഷം;മരുമകനുനേരെ കത്രിക പ്രയോഗം ;ഭാര്യപിതാവും കൂട്ടരും അറസ്റ്റിൽ

Published

on

കട്ടപ്പന;കുടുംബപ്രശ്നം ഒത്തുതീർക്കാൻ ലക്ഷ്യമിട്ട് ഭർത്താവും കൂട്ടരും ഒത്തുകൂടിയത് ബാർബർ ഷോപ്പിൽ.ചർച്ച മുറുകിയപ്പോൾ വാക്കേറ്റവും കത്രിക കൊണ്ടുള്ള ആക്രമണവും.മരുമകന്റെ പരാതിയിൽ ഭാര്യ പിതാവ് ഉൾപ്പെടെ 3 പേർ അറസ്റ്റിൽ.

ഇരട്ടയാർ ടണൽ സൈറ്റ് പുരയിടത്തിൽ രഘു (64), ഇരട്ടയാർ അറയ്ക്കൽ സാബു (52), ഇരട്ടയാർ അറയ്ക്കൽ സജി (47) എന്നിവരാണ് അറസ്റ്റിലായത്.

കോട്ടയം മാങ്ങാനം വാലുപറമ്പിൽ മുരളി, സഹോദരൻ രാഹുൽ, മുരളിയുടെ 12 വയസ്സുള്ള മകൻ എന്നിവരെ ആക്രമിച്ചെന്ന കേസിലാണ് ഇവരെ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് മുരളിയും ഭാര്യയും ഒരുവർഷത്തോളമായി അകന്നുകഴിയുകയാണെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.

ഇതേക്കുറിച്ച് സംസാരിക്കാനായി ഞായറാഴ്ച വൈകിട്ട് മുരളി തന്റെ മക്കളെയും സഹോദരനെയും കൂട്ടി ഇരട്ടയാറിലെ ഭാര്യ വീട്ടിലെത്തിയിരുന്നു.

ഈ സമയം ഭാര്യാപിതാവ് രഘു വീട്ടിൽ ഇല്ലായിരുന്നു.പിന്നീടുള്ള അന്വേഷണത്തിൽ ഇയാൾ ബാർബർ ഷോപ്പിലുണ്ടെന്ന് മുരളിക്ക് വിവരം ലഭിച്ചു.

പിന്നാലെ മുരളിയും കൂട്ടരും അവിടെ എത്തി. തുടർന്ന് വാക്കുതർക്കമുണ്ടായെന്നും മുരളിയെയും രാഹുലിനെയും രഘു കത്രികകൊണ്ട് കുത്തിപ്പരുക്കേൽപിച്ചെന്നുമാണ് പോലീസ് വെളിപ്പെടുത്തൽ.

എസ്എച്ച്ഒ എൻ.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിയ്ക്കുന്നത്.

 

Latest news

കള്ളക്കടൽ മുന്നറിയിപ്പിന് പിന്നാലെ കേരള തീരത്ത് ജാഗ്രത നിർദേശം

Published

on

By

തിരുവനന്തപുരം: കേരള തീരത്ത് കള്ളക്കടൽ പ്രതിഫസത്തിന് സാധ്യത ചൂണ്ടിക്കാട്ടി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത കൂടുതലാണെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിക്കുന്നത്.

അതെ സമയം കള്ളക്കടൽ തെക്കൻ തമിഴ്നാട് തീരത്തും ഉച്ച തിരിഞ്ഞ് 2:30 മുതൽ രാത്രി 11:30 വരെ 1.0 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അതിൻ്റെ വേഗത സെക്കൻഡിൽ 15 സെൻ്റിമീറ്ററിനും 45 സെൻ്റിമീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

ഉയർന്ന തിരമാല ഉണ്ടകനുള്ള സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് മൽസ്യ തൊഴിലാളികൾക്കും തീര ദേശത്തുള്ളവർക്കും ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം നൽകി. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള പ്രേദേശങ്ങളിൽ നിന്നും അപകട മേഖലകളിൽ നിന്നും അധികൃതരുടെ നിർദേശാനുസരണം ആവശ്യമെങ്കിൽ മാറി താമസിക്കണം.

കടൽ ശോഭം ശക്തമകനുള്ള സാധ്യതകൾ കണക്കിലെടുത്ത് ഉപയോഗിക്കുന്ന ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കെണ്ടതോടോപ്പം വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തേണ്ടതാണ്. കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാനാണ് ഇത്തരമൊരു നിർദേശം അധികൃതർ പുറപ്പെടുവിച്ചിട്ടുള്ളത്.

മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നഷ്ട്ടപെടാതിരിക്കാനുള്ള മുൻകരുതലുകൾ സ്വികരിക്കാൻ ശ്രമിക്കുക. കടൽ വെള്ളം ഉയരുന്ന സഹജര്യത്തിൽ സ്വാന്തം സുരക്ഷയോടോപ്പം ഒപ്പമുള്ളവരുടെ സുരക്ഷക്കും അതീവ പ്രാധാന്യം നൽകണം.

ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കുക. കടലിൽ ഇറങ്ങായിട്ടുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓർമിപ്പിക്കുന്നു.

പിന്നാലെ കൊടുംചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇടുക്കി, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പിന്റെ ഭാ​ഗമായി യെൽലോ അലെർട് നല്കയിട്ടുണ്ട്.

അടുത്ത 5 ദിവസങ്ങളിൽ വടക്കൻ കേരളത്തിലെ കൂടുതൽ സ്ഥലങ്ങളിൽ ശക്തമായ രീതിയിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു . മധ്യ–തെക്കൻ കേരളത്തിലാണ് കുടുതലും ഒറ്റ പെട്ട മഴക്ക് സാധ്യത എന്നാണ് പ്രവജനം.

Continue Reading

Latest news

സാറാമ്മ കൊലക്കേസ്; സിബിഐ അന്വേഷണം വേണമെന്ന് മക്കള്‍, മാതാവിനെ കൊന്നവര്‍ കാണമറയത്ത്,ജീവിതം ഭയപ്പാടില്‍ എന്നും വെളിപ്പെടുത്തല്‍

Published

on

By

കോതമംഗലം; ചേലാട് കള്ളാട് ചെങ്ങമനാട്ട് ഏല്യാസിന്റെ ഭാര്യ സാറമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് മക്കള്‍.സംഭവം നടന്നിട്ട് ഒന്നരമാസത്തോളം എത്തുമ്പോഴാണ് മക്കളായ എല്‍ദോസ് ,സിജ എന്നിവര്‍ ഈ ആവശ്യവുമായി രംഗത്തെത്തിയിട്ടുള്ളത്.

വീട്ടില്‍ നിന്നും മുമ്പ് ഒരു തേങ്ങപോലും മോഷണം പോയിട്ടില്ല.മാതാവിനെ കൊലപ്പെടുത്തിയവര്‍ തങ്ങളുടെ ജീവനെടുക്കാനും മടിക്കില്ലന്നാണ് കരുതുന്നനത്. ഇതുമൂലം തങ്ങളും നാട്ടുകാരും വലിയ ഭയപ്പാടിലാണ് ഇപ്പോള്‍ കഴിയുന്നത്.ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് തങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. ഇരുവരും വ്യക്തമാക്കി.

മാര്‍ച്ച് 25-ന് പകല്‍ വീട്ടില്‍ തനിച്ചായിരുന്ന സാറാമ്മയെ ഡൈനിംഗ് ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.മകന്‍ എല്‍ദോസിനൊപ്പമാണ് സാറാമ്മ കഴിഞ്ഞിരുന്നത്.ഏല്‍ദോസും ഭാര്യയും വീട്ടില്‍ ഇല്ലാത്തപ്പോഴാണ് സാറാമ്മ അതിക്രൂരമായി കൊല്ലപ്പെട്ടത്.കഴുത്തിലെ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

ജോലി കഴിഞ്ഞെത്തിയ എല്‍ദോസിന്റെ ഭാര്യയാണ് സാറാമ്മയെ രക്തത്തില്‍ കുളിച്ച് അനക്കമറ്റനിലയില്‍ ആദ്യം കാണുന്നത്. പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരും, ഡോഗ് സ്‌ക്വാഡും വിരലടയാണ വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല.

തുടര്‍ന്ന് ഡിവൈഎസ്പി മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷക സംഘം ഇതുവരെ തിരച്ചില്‍ നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ലന്നാണ് സൂചന.സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും ടവര്‍ ലൊക്കേഷന്‍ നേന്ദ്രീകരിച്ചും നിരവധി പേരെ ചോദ്യം ചെയ്തിരുന്നു.വിവിധ മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്തി അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് ഇതുസംബബന്ധിച്ച് കോതമംഗലം പോലീസിന്റെ പ്രതികരണം.

 

Continue Reading

Latest news

കാട്ടാന ആക്രമണത്തിൽ മാധ്യമ പ്രവർത്തകന് ദാരുണാന്ത്യം:അപകടം ദ്യശ്യങ്ങൾ പകർത്തുമ്പോൾ

Published

on

By

പാലക്കാട്:കൊട്ടേക്കാടിൽ കാട്ടാന ആക്രമണത്തിൽ മാധ്യമ പ്രവർത്തകന് ദാരുണാന്ത്യം. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താൻ വീട്ടിൽ, ദേവിയുടേയും പരേതനായ ഉണ്ണിയുടേയും മകനായ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എവി മുകേഷ് (34) ആണ് മരിച്ചത്.

പുലർച്ചെ കാട്ടാനക്കൂട്ടം പുഴ മുറിച്ച് കടക്കുന്നതിൻ്റെ ദൃശ്യങ്ങൾ പകർത്തുമ്പോഴായിരുന്നു അക്രമണം.ഉടനെ പാലക്കാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ .

ദീർഘകാലം ഡൽഹിയിൽ ജോലി ചെയ്തിരുന്നു. ഒരു വർഷമായി പാലക്കാട് ബ്യൂറോയിലാണ്.

ഡൽഹിയിൽ ജോലി ചെയ്തിരുന്ന കാലത്ത് ‘അതിജീവനം’ എന്നപേരിൽ മാതൃഭൂമി ഡോട്ട് കോമിൽ നൂറിലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: ടിഷ

Continue Reading

Latest news

ഗെയിംസ് ഓഫ് ത്രോൺസ് താരം ഇയാൻ ഗെൽഡർ അന്തരിച്ചു

Published

on

By

വാഷിംഗ്ടൺ ; പ്രശസ്ത പരമ്പരയായ ഗെയിം ഓഫ് ത്രോണ്‍സില്‍ കെവൻ ലാനിസ്റ്ററായി പ്രേക്ഷകർക്ക് മുന്നില്‍ എത്തിയ ഇയാൻ ഗെല്‍ഡർ (74) അന്തരിച്ചു. പിത്തനാളിയില്‍ ബാധിച്ച അർബുദത്തെ തുടർന്നായിരുന്നു മരണം. അഞ്ച് മാസം മുമ്പാണ്ഇ യാന് അർബുദം സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

പങ്കാളിയും സഹനടനുമായ ബെൻ ഡാനിയല്‍സാണ് ഇയാന്റെ വിയോഗം ലോകത്തെ അറിയിച്ചത്. ” ഹൃദയം നുറുങ്ങുന്ന വേദനയിലാണ് ഞാൻ ഇത് എഴുതുന്നത്. എന്റെ ജീവിത പങ്കാളിയായ ഇയാൻ ഗെല്‍ഡർ കാൻസർ എന്ന വേദനാജനകമായ ലോകത്തില്‍ നിന്ന് വിടപറഞ്ഞിരിക്കുന്നു. അഞ്ച് മാസങ്ങള്‍ക്ക് മുൻപാണ് അർബുദം ബാധിച്ച വിവരം ഞങ്ങള്‍ അറിഞ്ഞത്. എന്നിരുന്നാലും അദ്ദേഹം സധൈര്യം പോരാടി. ഇപ്പോള്‍ വിശ്രമിക്കാനുള്ള സമയമായി. എന്റെ പ്രിയപ്പെട്ട ചിയാനി.., നന്നായി വിശ്രമിക്കൂ..”

ഇരുവരുടെയും ചിത്രം പങ്കുവച്ച്‌ ബെൻ ഡാനിയല്‍സ് കുറിച്ചു. ഗെയിംസ് ഓഫ് ത്രോണ്‍സിന്റെ 12 എപ്പിസോഡുകളില്‍ ഇയാൻ പ്രേക്ഷകർക്ക് മുന്നില്‍ എത്തിയിരുന്നു. അടുത്തതായി പുറത്തിറങ്ങുന്ന ദി ലോർഡ് ഓഫ് ദ റിംഗ്‌സ് : ദി റിംഗ്‌സ് ഓഫ് പവർ സീസണ്‍2 ലും അദ്ദേഹം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Continue Reading

Latest news

വെസ്റ്റ് നൈല്‍ ഫിവര്‍ ബാധിച്ച് തൃശ്ശൂരിൽ ഒരാൾ മരിച്ചു

Published

on

By

തൃശ്ശൂർ ; തൃശൂരില്‍ 79 വയസുള്ള രോഗിയുടെ മരണം വെസ്റ്റ് നൈല്‍ ഫിവര്‍ ബാധിച്ചെന്ന് പരിശോധനാ ഫലം. വാടനപ്പിള്ളി, നടുവേലിക്കര സ്വദേശിയാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്.ഈ വര്‍ഷം വെസ്റ്റ് നൈല്‍ ബാധയെ തുടര്‍ന്നുള്ള ആദ്യ മരണമാണിത്.

രോഗിക്ക് വാര്‍ധക്യ സഹജമായ രോഗങ്ങള്‍ ഉണ്ടായിരുന്നതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനിയെ തുടര്‍ന്ന് രണ്ടാഴ്ച മുമ്ബാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഈ മാസം 3 നാണ് രോഗി മരിച്ചത്. ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്.

ജില്ലയില്‍ 70 വയസുള്ള കൊടുങ്ങല്ലൂര്‍ സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും രോഗിയുടെ ആരോഗ്യനില ഭേദപ്പെട്ട് വരികയാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ ഇടവിലങ്ങ് ഭാഗത്ത് രോഗം സംശയിക്കുന്നതായും പരിശോധനാ ഫലം പുറത്തുവന്നാല്‍ മാത്രമെ ഇക്കാര്യത്തില്‍ സ്ഥിരീകരണമാകുവെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. സംസ്ഥാനത്ത് 10 പേര്‍ക്കാണ് വെസ്റ്റ്നൈല്‍ പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ അഞ്ചു പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. ഇവര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് വിവിധ ഭാഗങ്ങളില്‍നിന്നു സാംപിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്കയച്ചിട്ടുണ്ട്. 2011 മുതല്‍ സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ആശങ്ക വേണ്ടെന്നും പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

Continue Reading

Trending

error: