News
ഷീബയുടെ മരണം ; കാരണം ദുരൂഹം , ആത്മഹത്യ ചെയ്യില്ലന്നും നിഗമനം
മൂന്നാര്‍; ദേവികുളം സര്‍ക്കാര്‍ സ്‌കൂളിലെ കൗണ്‍സിലര്‍ മൂന്നാര്‍ നല്ലതണ്ണി സ്വദേശിനി ഷീബ എയ്ഞ്ചല്‍ റാണിയുടെ മരണത്തിന് പിന്നില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് പരക്കെ സംശയം.
ഡിസംമ്പര്‍ 31 -ന് വൈകിട്ട് സഹോദരി വീട്ടിലെത്തിയപ്പോള്‍ കതക് അകത്തുനിന്നും പൂട്ടിയ നിലയില്‍ കാണപ്പെടുകയായിരുന്നെന്നും തുടര്‍ന്ന് അയല്‍ക്കാരുടെ സഹായത്തോടെ കതക് തുറന്നപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ ഷീബയുടെ മൃതദ്ദേഹം കാണപ്പെട്ടു എന്നുമാണ് ബന്ധുക്കള്‍ പോലീസില്‍ അറിയിച്ചിട്ടുള്ളത്.
മാസീക പ്രയാസം അനുഭവിയ്ക്കുന്ന കൂട്ടികളെയും മുതിര്‍ന്നവരെയും കൗണ്‍സിലിംഗിലൂടെ സാധാരണ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടുവരുന്നതില്‍ സജീവ ഇടപെടല്‍ നടത്തി വന്നിരുന്ന ഷീബ ഒരു കാരണവാശാലും ആത്മഹത്യ ചെയ്യാനിടയില്ലന്നാണ് അടുത്തറിയുന്നവരെല്ലാം വിശ്വസിയ്ക്കുന്നത്.കോവിഡ് കാലത്ത് മാനസീക സമ്മര്‍ദ്ധം അനുഭവിച്ചിരുന്ന രോഗികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്ന സംഘത്തില്‍ ഷീബയും ഉള്‍പ്പെട്ടിരുന്നു.
എല്ലാകാര്യത്തിലും പ്രസരിപ്പും ഊര്‍ജ്ജസ്വലതയും പ്രകടമാക്കിയിരുന്ന ഷീബയ്ക്ക് യാത്രകളോടായിരുന്നു കൂടുതല്‍ കമ്പം.സാമൂഹിക മാധ്യമങ്ങളിലും സജീവമായിരുന്നു.ഡിസംമ്പര്‍ 13 മുതല്‍ 30 വരെ ഷീബ വീട്ടില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
കൂട്ടുകാരിയുടടെ വീട്ടിലെ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തതായി വാട്‌സാപ്പ് സ്റ്റാറ്റസ് ആക്കിയിരുന്ന ചിത്രത്തിന് പിന്നാലെയുള്ള പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
വീട്ടില്‍ നിന്നും വിട്ടുനിന്ന 17 ദിവസവും ഷീബ കൂട്ടുകാരിയുടെ വീട്ടില്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ ഇനിയും സ്ഥിരീകരണം ആയിട്ടില്ല.
ഷീബയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ശാന്തന്‍പാറ സ്റ്റേഷനിലെ സി പി ഒ ശ്യംകുമാറിനെ ഇടുക്കി എസ് പി സസ്‌പെന്റ് ചെയ്തിട്ടുണ്ട്.ഷീബ വീട്ടില്‍ നിന്നും മാറി നിന്ന കുറച്ചുദിവസം ശ്യംകുമാറും ലീവിലുമായിരുന്നു എന്നാണ് സൂചന.ഇയാളെ ഇതുവരെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ല.
അന്വേഷണത്തില്‍ തെളിവ് ലഭിച്ചാല്‍ പ്രേരണകുറ്റം ചുമത്താന്‍ സാധ്യതയുണ്ടെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.ഇവര്‍ തമ്മില്‍ നല്ല അടുപ്പം ഉണ്ടായിരുന്നെന്നും ഭാര്യ-ഭര്‍ത്താക്കന്മാരെപ്പോലെ കഴിഞ്ഞിരുന്നെന്നും വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളും ഷീബയുടെ മൊബൈലില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.
പ്രേമനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.ഇടുക്കി നാര്‍ക്കോട്ടിക് ഡി വൈ എസ് പി ഏ ജി ലാലിനാണ് കേസന്വേഷണ ചുമതല.
സാമൂഹിക ക്ഷേമ വകുപ്പിനുകീഴില്‍ സ്‌കൂളുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍ ആയി ജോലിചെയതുവരികയായിരുന്നു ഷീബ.വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലി സംബന്ധമായ പ്രശ്‌നത്തില്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകന്‍ ജോണ്‍ എസ് എഡ്വഡിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
ജോണ്‍ എസ് എഡ്വഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷീബയെ പോക്‌സോ കേസില്‍ പ്രതിചേര്‍ത്ത് മൂന്നാര്‍ പോലീസ് കേസെടുത്തിരുന്നു.തന്റെ നിപരാധിത്വം തെളിയ്ക്കാന്‍ വീട്ടുകാരുടെ സഹായത്തോടെ ഒളിവിലിരുന്ന് ഷീബ നടത്തിയ നീക്കം കേസില്‍ നിര്‍ണ്ണയകമായി.
ഷീബ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജോണ്‍ എസ് എഡ്വഡ് കുറ്റക്കാരനാണെന്ന് സ്ഥിരീകരിച്ചത്.
ഏറെ മാനഹാനിയും മാനസീക വിഷമവും സൃഷ്ടിച്ച ഈ കള്ളക്കേസിനെ പൊളിയ്ക്കാന്‍ രംഗത്തിറങ്ങിയ ഷീബ ,പ്രേമ നൈരാശ്യന്റെ പേരില്‍ ആത്മഹത്യ ചെയ്തു എന്നുള്ളത് അടുപ്പക്കാര്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല.മരിയ്ക്കുന്ന ദിവസം ഉച്ചവരെ ഷീബ സാമൂഹിക മാധ്യമത്തില്‍ സജീവമായിരുന്നു എന്നതും ശദ്ധേയമാണ്.
Latest news
വേണാട് എക്സ്പ്രസ് പുതിയ സമയക്രമത്തിലേയ്ക്ക്: പുതുക്കിയ സമയങ്ങൾ പ്രകാരം മാത്രം സർവീസുകൾ
തിരുവനതപുരം: മേയ് 1 മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്‌റ്റേഷൻ ഒഴിവാക്കി യാത്ര തുടരാൻ തീരുമാനം. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത്സ്റ്റേഷൻ ഒഴിവാക്കുമെന്നാണ് സൂചന.
റെയിൽവേ അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച് എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടാനാണ് സാധ്യത.
തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തിച്ചേരും.ഷൊർണൂരിലേക്കുള്ള പുതിയ സമയം
എറണാകുളം നോർത്ത്: 9.50 എഎം
ആലുവ: 10.15 എഎം
അങ്കമാലി: 10.28 എഎം
ചാലക്കുടി: 10.43 എ.എം
ഇരിങ്ങാലക്കുട: 10.53 എഎം
തൃശൂർ : 1 1.18 AM
വടക്കാഞ്ചേരി: 11.40 എഎം
ഷൊർണൂർ ജം.: 12.25 പിഎം
തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതിയ സമയക്രമം
എറണാകുളം നോർത്ത്: 05.15 പിഎം
തൃപ്പൂണിത്തുറ: 05.37 പിഎം
പിറവം റോഡ്: 05.57 പിഎം
ഏറ്റുമാനൂർ: 06.18 പിഎം
കോട്ടയം: 06.30 പിഎം
ചങ്ങാശ്ശേരി: O6.50 പിഎം
തിരുവല്ല: 07.00 പിഎം
ചെങ്ങന്നൂർ: 07.11 പിഎം
ചെറിയനാട്: 07.19 പിഎം
മാവേലിക്കര: 07.28 പിഎം
കായംകുളം: 07.40 പിഎം
കരുനാഗപ്പള്ളി: 07.55 പിഎം
ശാസ്താംകോട്ട: 08.06 പിഎം
കൊല്ലം ജം: 08:27 പിഎം
മയ്യനാട്: 08.39 പിഎം
പരവൂർ: 08.44 പിഎം
വർക്കല ശിവഗിരി: 08.55 പിഎം
കടയ്ക്കാവൂർ: 09.06 പിഎം
ചിറയിൻകീഴ്: 09.11 പിഎം
തിരുവനന്തപുരം പേട്ട: 09.33 പിഎം
തിരുവനന്തപുരം സെൻട്രൽ: 10.00 പിഎം
Latest news
വാഹനാപകടം: 3 ഇന്ത്യൻ സ്ത്രീകൾക്ക് ദാരുണാന്ത്യം
ഡൽഹി:യുഎസിലെ സൗത്ത് കരോലിനയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. ഇന്ത്യൻ വംശജരായ ഗുജറാത്തിലെ ആനന്ദ് സ്വദേശികളായ രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനീഷബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.
സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രക്ഷപെട്ട ഒരാളെ പരിക്കുകളോടെ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.
Latest news
എറ്റവും വലിയ ഡിജിറ്റൽ ക്യാമറയുമായി ശാശ്ത്രജ്ഞർ: ലക്ഷ്യം ആകാശത്തിലെ വിസ്മയ കാഴ്ചകൾ
അമേരിക്ക: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ വികസിപ്പിച്ചെടുത്ത നേട്ടവുമായി വാഷിംഗ്‌ടൺ സർവകാല ശാലയിലെ ശാസ്ത്രജ്ഞന്മാർ.ലോ ലെഗസി സർവേ ഓഫ് സ്‌പേസ് ആൻഡ് ടൈം (എൽഎസ്എസ്ടി) എന്നാണ് ഈ വമ്പൻ ക്യാമറയുടെ പേര്.
3200 മെഗാപിക്‌സലുകളാണ് ക്യാമറയിൽ ഉൾപെടുത്തിയിരിക്കുന്നത്. ബഹിരാകാശ പ്രതിഭാസങ്ങൾ പകർത്താനുപയോഗിക്കുന്ന ക്യാമറ അതികം വൈകാതെ ചിലെയിൽ സ്ഥിതി ചെയ്യുന്ന വെറ.സി.റൂബിൻ നിരീകഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നാണ് കരുതുന്നത്.
ആകാശങ്ങളിൽ നടക്കുന്ന പ്രതിഭാസങ്ങൾ അപ്പാടെ ഇമ ചിമ്മാതെ പകർത്തുന്ന ക്യാമറയുടെ ചിത്രങ്ങൾ പ്രേദർശിപ്പിക്കാൻ 378 ഫോർകെ സ്‌ക്രീനുകൾ ആവശ്യമാണ്.
ഈ ക്യാമറയുടെ പൂർത്തീകരണവും ചിലെയിലെ നിരീക്ഷണ കേന്ദ്രങ്ങളിലെ പുതിയ കണ്ടെത്തലുകളും ആകാശ കാഴ്ചകളുടെ പുതിയ ഒരു ലോകം കാഴ്ചക്കാരന് സമ്മാനിക്കുമെന്നാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച വാഷിങ്ടൻ സർവകലാശാല പ്രഫസർ സെൽജിക്കോ ഇവേസികിന്റെയും പ്രതീക്ഷ
Latest news
ചാലക്കുടയിൽ തീ പിടുത്തം: അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു
തൃശൂർ: ചാലക്കുടയിൽ ഹരിത കർമസേന ശേഖരിച്ച മാലിന്യ കുമ്പാരത്തിന് തീ പിടിച്ചു. ഉച്ചക്ക് ഒന്നരയോടുകൂടിയാണ് സംഭവം.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവക്ക് തീ പിടിച്ചതുമൂലം പരിസരത്ത് വലിയ രീതിയിൽ തീ പടർന്നിട്ടുണ്ട്. സ്ഥലത്ത് തീ അണക്കുന്നതുമായി ബന്ധപെട്ട് അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തുടരുകയാണ്. എന്നാൽ തീ പടരാനുണ്ടായ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.
Latest news
കൽത്തൂൺ ദേഹത്ത് വീണതിനെ തുടർന്ന് 14 വയസ്സുകാരന് ദാരുണാന്ത്യം
കണ്ണൂർ: തലശേരി മാടപ്പീടികയിൽ കളിക്കുന്നതിനിടയിൽ കൽത്തൂൺ ദേഹത്ത് വീണതിനെ തുടർന്ന് 14 വയസ്സുകാരന് ദാരുണാന്ത്യം. പാറാൽ ആച്ചുകുളങ്ങര ചൈത്രത്തിൽ മഹേഷിന്റെയും സുനിലയുടെയും മകൻ കെ. പി. ശ്രീനികേത് ആണ് മരിച്ചത്.
അധ്യാപകരായ മാതാപിതാക്കൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയിരുന്നതിനാൽ കുട്ടി പറമ്പിൽ കളിയ്ക്കാൻ പോകുകയും ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്തേയ്ക്ക് വീഴുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
-
Latest news4 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news3 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news4 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news3 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news1 week ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized3 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news4 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ
-
Latest news3 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്