Local News
ഇടുക്കിയിൽ വീണ്ടും പ്രശ്നക്കാരനായി ചക്കക്കൊമ്പൻ ; വീടിൻ്റെ ചുമരിൽ കുത്തി വിള്ളൽ വീഴ്ത്തി ,ഭയന്ന് വിറച്ച് കുടുംബം
മൂന്നാർ: വീട്ടിനുള്ളിൽ ആളുകൾ കിടന്നുറങ്ങവേ ചുമരിൽ കുത്തി വിള്ളൽ വീഴ്ത്തി, ചക്കക്കൊമ്പൻ.ഇന്ന് പുലർച്ചെ നാല് മണിയോടെ കൂനംമാക്കൽ മനോജ് മാത്യുവിൻ്റെ വീടിൻ്റെ ചുമരാണ് കാട്ടുകൊമ്പൻ കുത്തിപ്പൊളിച്ചത്.
മനോജും ഭാര്യയും മക്കളും വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം.
“നല്ല ഉറക്കമായിരുന്നു, ഇടിക്കുന്ന ശബ്ദം കേട്ട് ഉണർന്ന് നോക്കിയപ്പോൾ ചക്കക്കൊമ്പൻ ചുമരിടിച്ച് തകർക്കുന്നു. ഒറ്റക്കുത്തിന് ചുമരിൽ വിള്ളൽ വീഴ്ത്തി ” -മനോജ് പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ഇതോടെ ഭിത്തിയിൽ വിള്ളൽ വീഴുകയും സീലിങ് തകർന്നുവീഴുകയും ചെയ്തു.
രണ്ട് ദിവസത്തിനിടെ കൊച്ചി – ധനുഷ്കോടി ദേശീ പാതയിലും എസ്സ്റ്റേറ്റ് മേഖലകളിലും അടക്കം മറ്റ് 5 ഇടങ്ങളിൽ കൂടി കാട്ടാനകൾ ഇറങ്ങിയതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.
ഇടമലകുടിയിലെ പലചരക്കു കടയും കാട്ടാന ആക്രമണത്തിൽ നശിച്ചിട്ടുണ്ട്. കടുത്ത വേനലിനെ തുടർന്ന് കാട്ടിൽ ജലക്ഷാമം രൂക്ഷമാകുന്നതിനെ തുടർന്നാണ് ഇത്തരത്തിൽ ആനകൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നതെന്ന് വനംവകുപ് ഉദ്യോഗസ്ഥർ പറയുന്നു.
വനമേഖലയോട് അടുത്തുള്ള പ്രദേശങ്ങളിലെ ആളുകൾക്ക് വനം വകുപ്പ് ജാഗ്ര നിർദേശം നൽകിയിട്ടുണ്ട്.
Latest news
അമിത വേഗം: പരിശോധനക്കിടയിൽ പോലീസുകാരനെ ഇടിച്ച് തെറിപ്പിച്ചു, പ്രായപൂർത്തിയാകാത്ത 3 പേർ പിടിയിൽ
കട്ടപ്പന:കട്ടപ്പന ഇരട്ടയാറിൽ വാഹനപരിശോധനക്കിയിടയിൽ നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി പോലീസുകാരനെ ഇടിച്ച് തെറിപ്പിച്ച 3പേർ പിടിയിൽ. പ്രായപൂർത്തിയാകാത്ത 2 പേരും ഒരു പതിനെട്ടുകാരനുമാണ് പിടിയിലായത്.
അപകടത്തിൽ പരുക്കേറ്റ കട്ടപ്പന സ്റ്റേഷനിലെ സി.പി.ഒ മനു ജോണിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രയിൽ പ്രേവേശിപ്പിച്ചു. അപകടത്തിനിടയാക്കിയവരുടെ ബൈക്ക് പിടിച്ചെടുത്ത പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് വ്യാഴാഴ്ച രാത്രി പോലീസിന്റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തുബോഴായിരുന്നു സംഭവം. അപ്പോഴാണ് നമ്പർ പ്ലേറ്റ് ഇല്ലാതെ 2പേർ മൂന്ന് ബൈക്കിലായി തുളസിപ്പാറ റോഡിലൂടെ വേഗതയിലെത്തിയത്.
പോലീസുകാർ കൈകാണിച്ചെങ്കിലും നിർത്താൻ കൂട്ടാക്കാതെ അമിത വേഗതയിൽ ഇവർ മുന്നോട്ട് പോകുകയായിരുന്നു.അപകടത്തിൽ ജോണിന്റെ ഇരു കൈകൾക്കും കാലിനും പരിക്കേറ്റു. ഒരാളെ സംഭവസ്ഥലത്തും ഓടി രക്ഷപെടാൻ ശ്രമിച്ച 2 പേരെ ഇരട്ടയാർ ടൗണിൽവച്ചുമാണ് പിടികൂടിയത്.
Latest news
ചെന്നൈയില്‍ കണ്ടെത്തിയത് മലയാളി നഴ്‌സിന്റെ മൃതദ്ദേഹം; മരണപ്പെട്ടത് പാലക്കാട് സ്വദേശിനി രശ്മി, തൂങ്ങിമരിച്ചതെന്ന് പ്രാഥമീക നിഗമനം
ചെന്നൈ: സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയത് മലയാളി നേഴ്‌സിന്റെ മൃതദ്ദേഹമെന്ന് സ്ഥിരീകരിച്ചു.പാലക്കാട് സ്വദേശിനിയും കോയമ്പത്തൂരില്‍ സ്ഥിരതാമസക്കാരിയുമായ രശ്മിയാണ് മരണപ്പെട്ടത്.കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സ് ആയിരുന്നു.
സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം പ്രവേശനമുള്ള മുറിയിലെ ഇരുമ്പ് കട്ടിലിന്റെ കൈപ്പിടിയില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.മൃതദേഹത്തിന് ചുറ്റും പണം വിതറിയിട്ടുണ്ടായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി.മൃതദേഹത്തിന് ചുറ്റും പണം വിതറിയിട്ടുണ്ടായിരുന്നു.കഴിഞ്ഞ മാസമാണ് രശ്മിയുടെ മാതാവ് മരണപ്പെട്ടത്.അടുത്ത നാളുകളില്‍ രശ്മി കടുത്ത വിഷാദത്തില്‍ അകപ്പെട്ടു എന്നാണ് അടുത്തബന്ധുക്കളില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുള്ള വിവരം.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ രശ്മി സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ എത്തുകയും പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടക്കുകയും ചെയ്തുവെന്നാണ് പോലീസ് വിശദീകരണം.
Latest news
മുന്‍ സുഹൃത്തുമായി വാക്കേറ്റവും കയ്യാങ്കളിയും,കാറിന്റെ ചില്ലുപൊട്ടി, കൂട്ടുകാരുമായി എത്തി നൈറ്റ് കഫേ തകര്‍ത്തു;യുവതി അടക്കം 4 പേര്‍ പിടിയില്‍
കൊച്ചി;നൈറ്റ് കഫേ അടിച്ചു തകര്‍ക്കുകയും ഉടമകളെയും ജീവനക്കാരെയും ആക്രമിച്ച് പരിക്കേല്‍പ്പിയ്ക്കുകയും ചെയ്ത സംഭവത്തില്‍ യുവതി അടക്കം 4 പേര്‍ അറസ്റ്റില്‍.
കൊച്ചി പനമ്പിള്ളിനഗര്‍ ഷോപ്പിങ് കോംപ്ലക്‌സിലെ സാപിയന്‍സ് കഫറ്റീരിയാണ് അടിച്ചുതകര്‍ത്തത്.
കോട്ടയം ചങ്ങനാശേരി സ്വദേശിനി ലീന (26), ഇടുക്കി കട്ടപ്പന മേപ്പാറ ഏഴാച്ചേരില്‍ ജെനിറ്റ് (23), വയനാട് കല്‍പറ്റ മുണ്ടേരി പറമ്പില്‍ ഹൗസില്‍ മുഹമ്മദ് സിനാന്‍ (22), കോട്ടയം ചങ്ങനാശേരി നാലുകോടി ഇടശ്ശേരി ഹൗസില്‍ ആദര്‍ശ് ദേവസ്യ (22) എന്നിവരാണെയാണ് സംഭവവുമായി ബന്ധപ്പെട്ട് സൗത്ത് പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.
സംഭവത്തില്‍ കണ്ടാലറിയാവുന്ന 4 പേര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
കഫറ്റീരിയയില്‍ ഭക്ഷണം കഴിക്കാനെത്തിയ ലീനയും മുന്‍സുഹൃത്തും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയുമുണ്ടായിരുന്നു.
മദ്യലഹരിയിലായിരുന്ന ലീനയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘര്‍ഷത്തിലാണ് കലാശിച്ചത്.ഇതിനിടയില്‍ ഇവര്‍ എത്തിയ കാറിന്റെ ചില്ല് തകര്‍പ്പെടുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ലീന പനമ്പിള്ളിനഗറില്‍ത്തന്നെ ഉണ്ടായിരുന്ന യുവാക്കളെയും കൂട്ടിയെത്തി രാത്രി പത്തേകാലോടെ അക്രമം അഴിച്ചുവിടുകയായിരുന്നു.
ബേസ് ബോള്‍ ബാറ്റ്, ഇരുമ്പുവടി എന്നിവ ഉപയോഗിച്ചുള്ള അടിയേറ്റു കടയുടമ ഫോര്‍ട്ട്‌കൊച്ചി സ്വദേശി അമന്‍ അഷ്‌കറിനും പാര്‍ട്ണര്‍ക്കും സുഹൃത്തിനും രണ്ടു ജീവനക്കാര്‍ക്കും പരുക്കേറ്റു.
കടയിലെ സാധനസാമഗ്രികളും തല്ലിത്തകര്‍ത്തു.
സ്ഥലത്തെത്തിയ സൗത്ത് പൊലീസ് ലീന ഉള്‍പ്പെടെ 4 പേരെ പിടികൂടി.എന്നാല്‍, മറ്റുള്ളവര്‍ കടന്നുകളഞ്ഞു.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Latest news
നിശ്ചിത സമയം കഴിഞ്ഞും ക്യൂവില്‍ 150-ലേറെപ്പേര്‍; കോതമംഗലം നെല്ലിക്കുഴിയില്‍ വോട്ടെടുപ്പ് അവസാനിച്ചത് രാത്രി 9-ന്
കോതമംഗലം; ഇടുക്കി പാര്‍ളിമെന്റ് മണ്ഡലത്തിലെ കോതമംഗലം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നെല്ലിക്കുഴി പഞ്ചായത്ത് ഹൈസ്‌കൂളില്‍ സജ്ജീകരിച്ചിരുന്ന 102-ാം നമ്പര്‍ ബൂത്തില്‍ രാത്രിയിലും വോട്ടെടുപ്പ് .
നിശ്ചിത സമയം കഴിഞ്ഞ് ഏകദേശം മൂന്നുമണിക്കോളം ഇവിടെ വോട്ടെടുപ്പ് നടന്നു.നടപടികള്‍ അവസാനിപ്പിക്കുമ്പോള്‍ രാത്രി 9 മണിയോടടുത്തിരുന്നെന്നാണ് അറിയുന്നത്.
ഈ ബൂത്തില്‍ 1400-ല്‍പ്പരം വോട്ടര്‍മാരുണ്ട്്.വോട്ടെടുപ്പ് സമയം അവസാനിയ്ക്കുന്ന 6 മണിയോടടുത്തപ്പോള്‍ ഏകദേശം 934 വോട്ടുകള്‍ മാത്രമാണ് പോള്‍ ചെയ്തിരുന്നത് എന്നാണ് സൂചന.
അറ് മണിക്ക് ശേഷംഏകദേശം 150-ലേറെ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി ക്യൂനില്‍ക്കുന്നുണ്ടായിരുന്നു.പോളിംഗ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് ടോക്കണ്‍ നല്‍കി,വോട്ട് ചെയ്യാന്‍ അവസരമൊരുക്കുകയായിരുന്നു.
മറ്റുബൂത്തുകളെ അപേക്ഷിച്ച് ഈ ബൂത്തില്‍ വോട്ടെടുപ്പ് മന്ദഗതിയില്‍ ആയിരുന്നെന്നാണ് ഇക്കാര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ചിലരുടെ പ്രതികരണം.
Latest news
ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്
ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.
പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
-
Latest news4 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news3 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news3 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news3 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news1 week ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized3 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news4 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ
-
Latest news3 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്