M4 Malayalam
Connect with us

News

ലഹരി മാഫിയ-സെക്‌സ് റാക്കറ്റ് പ്രവര്‍ത്തനം ; അടിമാലി സാമൂഹ്യവിരുദ്ധരുടെ പിടിയില്‍ ? പരക്കെ ഭീതി

Published

on

അടിമാലി:ന്യൂ ജന്‍ മയക്കുമരുന്ന് മുതല്‍ പാന്‍ മസാല വരെ ഏതുതരം മയക്കുമരുന്ന് വേണമെങ്കിലും സുലഭം.വാടക വീടുകള്‍ കേന്ദ്രകരിച്ച് പെണ്‍വാണിഭ സംഘങ്ങളുടെ അഴിഞ്ഞാട്ടം.ഒപ്പം നിരത്തുകളില്‍ ആഡംബര ബൈക്കുകളിലെ അഭ്യാസ പ്രകടനങ്ങളും.പൊറുതി മുട്ടിയെന്ന് നാട്ടുകാര്‍

അടിമാലി ,ആനച്ചാല്‍, മാങ്കുളം പരിസര പ്രദേശങ്ങളിലേയും ഒഴിഞ്ഞതും, നിര്‍മ്മാണത്തിലിരിക്കുന്നതുമായ കെട്ടിടങ്ങളും പരിസരങ്ങളും കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നത്. ഇരുളിന്റെ മറവിലാണ് വ്യാപാരം.ന്യൂ ജന്‍ മയക്കുമരുന്ന് എത്തിക്കാനും, വിതരണം നടത്താനും പ്രത്യേക സംഘങ്ങള്‍ തന്നെയുണ്ട്

വിദുരഗ്രാമങ്ങളില്‍ പോലും കഞ്ചാവ് സുലഭമാണ്.നാട്ടുകാരായ ആവശ്യക്കാര്‍ക്കൊപ്പം ഇതര സംസ്ഥാന തൊഴിലാളികളും ഉപഭോക്താക്കളാണ്.ഹാന്‍സ് അടക്കമുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ കടകള്‍ കേന്ദ്രീകരിച്ച് വില്‍പ്പന രഹസ്യമാണെങ്കിലും ആവശ്യക്കാര്‍ക്ക് സുലഭമാണ്.മദ്യം ആര്‍ക്ക് ,എവിടെ വേണമെങ്കിലും ലഭിയ്ക്കുന്ന അവസ്ഥയും നിലവിലുണ്ട്.വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരാണ് മയക്കുമരുന്നിന്റെ ഇരകള്‍.അടിമാലി ,ആനച്ചാല്‍ കൊന്നത്തടി ,മാങ്കുളം പരിസര പ്രദേശങ്ങളും കയ്യടക്കിയ ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരെ പോലീസിന്റെയും, എക്‌സൈസിന്റെയും ഭാഗത്ത് നിന്നും യാതൊരു വിധ നടപടിയും ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ഇടക്കാലത്ത് ഹൈറേഞ്ച് മേഖലകളില്‍ പോലീസും എക്‌സൈസും ശക്തമായ ലഹരി വേട്ട നടത്തിയപ്പോള്‍ പ്രതിദിനം കിലോ കണക്കിന് പുകയില,ലഹരി, വസ്തുക്കള്‍ പിടികൂടിയിരുന്നു.ഇതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍ സ്ഥലം മാറി പോയതോടെ പരിശോധനകളും ഏറെക്കുറെ നിലച്ചമട്ടായി.നിലവില്‍ പരിശോധനകള്‍ പേരിന് മാത്രമായി ചുരുങ്ങിയെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.

സര്‍ക്കാര്‍ ലോട്ടറി വില്‍പ്പനയുടെ മറവില്‍ ലോട്ടറികടകള്‍ കേന്ദ്രീകരിച്ച് എഴുത്ത് ലോട്ടറി വില്‍പ്പനയും വ്യാപകമാണ്, കോടികളുടെ ചൂതാട്ടമാണ് ഇതുവഴി നടക്കുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. അടിമാലി,ആനച്ചാല്‍,കൊന്നത്തടി,ആനച്ചാല്‍ ഉള്‍പ്പെട്ടയുള്ള മേഖലകളില്‍ പോലും പാതകളില്‍ ആഡംബര ബൈക്കുകളില്‍ യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തുന്നതായിട്ടാണ് നാട്ടുകാരുടെ പരാതി.

മയക്കുമരുന്ന് ഉപയോഗിച്ച ശേഷം ലക്ഷങ്ങള്‍ വിലയുള്ള ബൈക്കുകളുമായി പാതകളില്‍ ഒരുപറ്റം യുവാക്കള്‍ നടത്തുന്ന അഭ്യാസപ്രടനങ്ങള്‍ ഇതുവഴി യാത്ര ചെയ്യുന്നവരുടെ ജീവനുതന്നെ ഭീഷിണിയായി മാറിയിട്ടുണ്ട്.പലപ്പോഴും ബൈക്ക് ആഭ്യസത്തിനെത്തുന്നവര്‍ തമ്മില്‍ വാക്കേറ്റവും തമ്മില്‍തല്ലുകളും ഉണ്ടാവുന്നുണ്ടെന്നും പോലീസില്‍ വിവരം അറിയിച്ചാലും കാര്യമായ നടപടി ഉണ്ടാവുന്നില്ലന്നുമുള്ള പരാതികളും വ്യാപകമാണ്.

മയക്കുമരുന്ന് ഉപയോഗിച്ച് ലഹരിമൂത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ മാരകയുധങ്ങളുമായി പാതകളില്‍ ഇറങ്ങി വെല്ലുവിളിയ്ക്കുന്നതും പരസ്പരം തമ്മില്‍ത്തല്ലുന്ന സ്ഥിതിയും നിലവിലുണ്ട്.കഴിഞ്ഞ ദിവസം അടിമാലി വാടക വീടുകള്‍ കേന്ദ്രകരിച്ച് പോലീസ് റെയ്ഡ് നടത്തിയിരുന്നു.പെണ്‍വാണിഭ സംഘങ്ങള്‍ തമ്പടിച്ചിട്ടുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്ന റെയ്ഡ്.

റെയ്ഡില്‍ ഏതാനും യുവതികളെ കണ്ടെത്തിയെങ്കിലും പോലീസ് ഇവരെ ചോദ്യം ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു.ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും കേന്ദ്രം നടത്തിപ്പുകാരെക്കുറിച്ച് വിവരം ലഭിച്ചിരിയ്ക്കാമെന്നും തുടര്‍നടപടികള്‍ സ്വീകരിയ്ക്കാന്‍ പോലീസ് തയ്യാറാവാത്തക് ബാഹ്യഇടപെടലുകളെത്തുടര്‍ന്നാണെന്നും ആക്ഷേപമുണ്ട്.

1 / 1

Advertisement

Latest news

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകവേ അപകടം: കായംകുളത്ത് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Published

on

By

കായംകുളം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകവേ അപകടം. ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു. പുല്ലുകുളങ്ങര മാർക്കറ്റ് ജംഗ്ഷന് സമീപം സാസ് മൻസിലിൽ ബാലു (42) ആണ് മരിച്ചത്. ഹരിപ്പാട് സ്പെഷൽ തഹസിൽദാർ ഓഫിസിലെ ഡ്രാഫ്റ്റ്‌മാനായിരുന്നു.

കായംകുളം എം.എസ്.എം കോളജിന് സമീപം ദേശീയപാതയിൽ പുലർച്ചെ ബാലു സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

1 / 1

Continue Reading

Film News

ഫെയർപ്ലേ ബെറ്റിങ് ആപ്പ് കോടികളുടെ നഷ്ട്ടമുണ്ടാക്കിയതായി പരാതി:നടി തമന്ന ഭാട്ടിയയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

Published

on

By

മുംബൈ: ബെറ്റിങ് ആപ്പിൽ നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്ത കേസിൽ നടി തമന്ന ഭാട്ടിയക്ക് പോലീസിന്റെ സമൻസ്. മഹാദേവ് ഓൺലൈൻ ഗെയിമിങ്ങിന്റെ അനുബന്ധ ആപ്പായ ‘ഫെയർപ്ലേ’ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് ഏപ്രിൽ 29ന് ഹാജരാകാൻ മഹാരാഷ്ട്ര സൈബർ സെല്ലിന്റെ നിർദ്ദേശം.

കേസിലെ സാക്ഷിയായാണ് തമന്നയ്ക്ക് സമൻസ് അയച്ചതെന്ന് സൈബർ സെൽ മാധ്യമങ്ങളോട് വിശദീകരിച്ചു. കേസിൽ തുടക്കം മുതൽ തന്നെ ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെ നടൻ സഞ്ജയ് ദത്ത്, നടി ജാക്വിലിൻ ഫെർണാണ്ടസ് എന്നിവരുടെ മാനേജർമാരുടെ മൊഴികളും സൈബർ സെൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഫെയർപ്ലേ ബെറ്റിങ് ആപ്പിലൂടെ ഐ.പി.എൽ. മത്സരങ്ങൾ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തതായി നേരത്തെ പരാതികൾ ഉയർന്നിരുന്നു. ആപ്പ് വഴി ഐ.പി.എൽ. മത്സരങ്ങൾ കാണാൻ പ്രൊമോഷൻ നടത്തിയതായും ഇത് വഴി വയാകോമിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയെന്നുമാണ് നടി തമന്ന ഭാട്ടിയക്കെതിരേയുള്ള ആരോപണം.

1 / 1

Continue Reading

Latest news

ഓടിവന്ന് കെട്ടിപ്പിടിച്ചു,ഭക്ഷണം കഴിച്ചതും ഒരുമിച്ച്, മടക്കം ഉള്ളുനുറുങ്ങും വേദനകളോടെ; നിമഷപ്രിയയയെ ജയിലില്‍ കണ്ട അനുഭവം പങ്കിട്ട് അമ്മ പ്രേമകുമാരി

Published

on

By

സന; നേരില്‍ കണ്ടപ്പോള്‍ നിമിഷ ഓടിവന്ന് കെട്ടിപ്പിടിച്ചു,സങ്കടം പങ്കിട്ടു.ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.ജയില്‍ ഉദ്യോഗസ്ഥരെക്കുറിച്ച് പറഞ്ഞുകേട്ടത് നല്ലതുമാത്രം.തഹതടവുകാരെയും പരിചയപ്പെടുത്തി.മനസിലുള്ളത് മകളുടെ ജീവന്‍ രക്ഷിയ്ക്കണമെ എന്ന പ്രാര്‍ത്ഥന മാത്രം.

യെമന്‍ ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നിമഷപ്രിയയുടെ അമ്മ പ്രേമകുമാരി മകളെ ജയിലില്‍ കണ്ട ശേഷം മാധ്യമങ്ങളുമായി പങ്കുവച്ച വിവരങ്ങള്‍ ഇങ്ങിനെ.

സനയിലെ ജയിലില്‍ കഴിയുന്ന മകളെ സന്ദര്‍ശിച്ച ശേഷം സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ കോര്‍ കമ്മിറ്റി യോഗത്തിലും പ്രേമകുമാരി പങ്കെടുത്തു.മകളുടെ ജീവന്‍ രക്ഷിയ്ക്കാന്‍ പ്രവര്‍ത്തിച്ചുവരുന്ന എല്ലാവര്‍ക്കുംനന്ദി അറയിച്ചാണ് പ്രേമകുമാരി ഇവിടെ നിന്നും മടങ്ങിയത്.

മകളെ കാണാന്‍ സാധിച്ചതില്‍ അവര്‍ യെമന്‍ ഭരണകര്‍ത്താക്കള്‍ക്ക്  നന്ദിയര്‍പ്പിച്ചു.ജയില്‍ അധികൃതര്‍ നന്നായിട്ടാണ് പെരുമാറുന്നതെന്ന് മകള്‍ പറഞ്ഞെന്നും ഉദ്യോഗസ്ഥരുടെ കനിവില്‍ മകളുമായി കുറച്ചുസമയം ചിലവഴിയ്ക്കാന്‍ അവസരം ലഭിച്ചെന്നും അവര്‍ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി.

12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയിലില്‍ അമ്മയും മകളും കണ്ടുമുട്ടിയത്.സന്ദര്‍ശകര്‍ക്കുള്ള ഇടത്തില്‍ തന്നെ കണ്ടപ്പോള്‍ മകള്‍ ഓടിവന്ന് കെട്ടിപ്പിടിച്ചെന്നും ഭക്ഷണം കൊണ്ടുവന്നപ്പോള്‍ പരസ്പരം വിളമ്പിക്കഴിച്ചെന്നും സഹതടവുകാരെയും ജയില്‍ ഉദ്യോഗസ്ഥരെയും പരിചയപ്പെടുത്തിയെന്നും പ്രേമകുമാരി പറഞ്ഞു.

ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും ദുഹയ്ക്കും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജറോമിനുമൊപ്പമാണ് നിമിഷയെ കാണുന്നതിനായി പ്രേമകുമാരി ജയിലിലെത്തിയത്.

പ്രാദേശികസമയം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി മകളെ കാണാന്‍ ജയിലില്‍ എത്തിയത്. വൈകുന്നേരം അഞ്ചര വരെ അവര്‍ മകള്‍ക്കൊപ്പം തുടര്‍ന്നു. ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. പിന്നീട് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ കോര്‍ കമ്മിറ്റി യോഗത്തിലും പ്രേമകുമാരി പങ്കെടുത്തു.

2012-ലാണ് മകളെ പ്രേമകുമാരി അവസാനമായി കണ്ടത്. ഇന്നലെ രാവിലെ 11 മണിയോടെ (ഇന്ത്യന്‍ സമയം) റോഡുമാര്‍ഗം ഏദനില്‍നിന്നുമാണ് പ്രേമകുമാരി സനയിലെത്തിയത്.മകളെ കാണാന്‍ പ്രേമകുമാരി സാമുവേല്‍ ജെറോം വഴിയാണ് ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയത്.

2017 ജൂലൈ 25ന് യെമന്‍ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്ക് വിധിച്ചത്.

നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായവാഗ്ദാനവുമായി വന്ന യുവാവ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത്,ക്രൂരമായി പീഡിപ്പിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

 

1 / 1

Continue Reading

Latest news

മുപ്ലിവണ്ടിന്റെ ശല്യം വ്യാപകം: ഉറങ്ങാനും ഭക്ഷണം കഴിക്കാനും കഴിയാത്ത അവസ്ഥ, ആരോഗ്യവകുപ്പ് അധികൃതർ ഇടപെടെണമെന്ന് നാട്ടുകാർ

Published

on

By

കോട്ടയം: പാറത്തോട് പഞ്ചായത്തിലെ 1,2,3 വാർഡുകളിൽ മുപ്ലിവണ്ടിൻ്റെ ശല്യം വ്യാപകമാകുന്നു. പാലപ്ര മേഖലയിലാണ് മുപ്ലി വണ്ടിന്റെ ശല്യം കൂടുതലായി കാണപ്പെടുന്നത്.

വീടുകൾക്കുള്ളിൽ താമസിക്കാൻ കഴിയാത്ത വിധം വണ്ട് കയറികുടിയിരിക്കുന്ന സ്ഥിതിയാണെന്നും ഇരുപതോളം വീടുകളിൽ കിടന്നുറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും നാട്ടുകാർ പറഞ്ഞു.

രാത്രി തെളിക്കുന്ന വെളിച്ചത്തിൽ ഇവ കൂടുതലായി എത്താറുണ്ടെന്നും കഴിഞ്ഞ മാസം മുതൽ തുടങ്ങിയ ശല്യം മൂലം പ്രദേശത്ത് ജീവിക്കാൻ കഴിയാത്ത രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നത് എന്നുമാണ് നാട്ടുകാരുടെ പരാതി. വീടിന്റെ ഭിത്തികളിലും തറയിലും ഫാനിലും ഗൃഹോപകരണങ്ങളിലും എല്ലാം ഇവ കയറുന്നു.

കൂടാതെ ദേഹത്ത് വീണാൽ നീറ്റൽ അനുഭവപ്പെടുകയും കിടന്നുറങ്ങുമ്പോൾ ചെവിയിലും മറ്റും കയറുന്നത് മൂലം ഉറക്കം നഷ്ട്ടപെടുകയാണെന്നും ശല്യം കൂടുതലായ വീട്ടുകാർ മാറ്റ് വീടുകളിൽ പോയതയുമാണ് നാട്ടുകാർ പറയുന്നത്. മുപ്ലി വണ്ടിന്റെ ശല്യം പരിഹരിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ ഉടൻ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

1 / 1

Continue Reading

Latest news

ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണമാല കവർന്ന കേസിൽ 2 പേർ പിടിയിൽ

Published

on

By

മൂവാറ്റുപുഴ:ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണമാല കവർന്ന കേസിൽ 2 പേർ പിടിയിൽ.

മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ ഷാഹുൽ ഹമീദ് (24), കണ്ണന്തറയിൽ താമസിക്കുന്ന മൂവാറ്റുപുഴ പഴയിടത്ത് വീട്ടിൽ ആഷിക് (18) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്.

ഇരുപതാം തീയതി പകൽ 11ന് പട്ടിമറ്റം കൈതക്കാട് ഭാഗത്തുള്ള വീടിനു മുന്നിൽ നിൽക്കുകയായിരുന്ന 76 വയസുള്ള വൃദ്ധയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ തിങ്കളാഴ്ച മൂവാറ്റുപുഴ ഭാഗത്ത് നിന്ന് പ്രതികളെ പിടികൂടി.

മോഷണം ചെയ്ത മാല മൂവാറ്റുപുഴയിലെ ഒരു ജ്വല്ലറിയിൽ നിന്നും കണ്ടെടുത്തു. അന്നേദിവസം അമ്പലമേട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വീട് കുത്തിത്തറന്ന് മോഷണം നടത്തിയതായി പ്രതികൾ പോലീസിനോട് പറഞ്ഞു.

മോഷണസംഘം സഞ്ചരിച്ച ബൈക്ക് പള്ളുരുത്തി ‘പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി. ഷാഹുൽ ഹമിദ് നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്.

ഇയാൾക്ക് കോതമംഗലം പോത്താനിക്കാട് മൂവാറ്റുപുഴ പെരുമ്പാവൂർ കുന്നത്തുനാട് കാസർഗോഡ് തൃശ്ശൂർ തൃക്കാക്കര എന്നിവിടങ്ങളിലായി 13 മോഷണ കേസുകൾ ഉണ്ട്. ആഷിക്കിന് പെരുമ്പാവൂർ , കുറുപ്പുംപടി സ്റ്റേഷനുകളിൽ ബൈക്ക് മോഷണ കേസുകൾ ഉണ്ട്. പിടകൂടിയ സമയം പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് അറസ്റ്റ് ചെയ്തത്.

എ എസ് പിമോഹിത് രാവത്ത്, ഇൻസ്പെക്ടർ വി.പി സുധീഷ്, എസ്.ഐമാരായ കെ.ആർ അജേഷ്,കെ.വി
നിസാർ, എ.എസ്.ഐ മാരായ പി.എ അബ്ദുൽ മനാഫ്, വി.എസ് അബൂബക്കർ ,സീനിയർ സി പി ഒ മാരായ ടി.എൻ മനോജ് കുമാർ, ടി.എ അഫ്സൽ, വർഗീസ് ടി വേണാട്ട്, ബെന്നി ഐസക്ക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

1 / 1

Continue Reading

Trending

error: