M4 Malayalam
Connect with us

Latest news

പ്രാർത്ഥനകൾ സഫലം,ഉണ്ണികൃഷ്ണൻ ജീവിതത്തിലേയ്ക്ക് ; സന്തോഷത്തിന്റെ നിറവിൽ ഡോക്ടർ ദമ്പതികളും മകനും

Published

on

തൊടുപുഴ;പ്രാർത്ഥനകൾക്കും കഷ്ടപ്പാടുകൾക്കും ഫലം കണ്ടുതുടങ്ങി.ഉണ്ണികൃഷ്ണൻ ചുവടുവയ്ക്കുന്നത് സാധാരണ ജീവിതത്തിലേയ്ക്ക്.ഡോക്ടർ ദമ്പതികളും മകനും സന്തോഷത്തിന്റെ നിറവിൽ.

മൂന്ന് മാസം മുമ്പ് കാണാതാവുകയും ഒരാഴ്ച മുമ്പ് അവശ നിലയിൽ തിരികെ ലഭിയ്ക്കുകയും ചെയ്ത തങ്ങളുടെ അരുമയെ സാധരണ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാനുള്ളഒാേട്ടപ്പാച്ചിലിലാണ് ഇവർ.

ഇക്കാലത്തും ഇങ്ങിനെയുള്ളവരും ഉണ്ടോ …എാണ് ഈ വഴിക്കുള്ള ഇവരുടെ നീക്കത്തെക്കുറിച്ച് അറിയുന്നവർ ഉയർത്തുന്ന പ്രാധന ചോദ്യം.അത്രകണ്ട് വേറിട്ടതാണ് ഉണ്ണികൃഷ്ണനെ പഴയ ജീവിതത്തിലേയ്ക്ക് കൊണ്ടുവരുതിനുള്ള ഇവരുടെ പരിശ്രമം.

ഇടുക്കി ബാലഗ്രാമിൽ താമസിച്ചുവരുന്ന ഡോ.ശിവ പ്രസാദും ഭാര്യ ഡോ.സേതുലക്ഷമി എന്നിവരുടെ സംഭരക്ഷണയിലാണിപ്പോൾ ഉണ്ണികൃഷ്ണൻ എന്ന് വിളിപ്പേരുള്ള പേർഷ്യൻ ക്യാറ്റ.്ഇവരുടെ മകൻ ധ്രുവ പ്രസാദിന്റെ സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ഇടപെടലാണ് വീട്ടിൽ നിന്നും അപ്രത്യക്ഷനായ ഉണ്ണികൃഷ്ണനെ തിരികെ ലഭിക്കാൻ കാരണം.

ഉണ്ണികൃഷ്ണനെ കാണാതായത് ഇവർ മൂവരെയും വല്ലാതെ വേദനിപ്പിച്ചിരുന്നു.ഒന്നര വർഷത്തോളമായി കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ് അവർ ഉണ്ണികൃഷ്ണ കണ്ടിരുന്നത്.

മൂന്ന് മാസം മുമ്പ് കാണാതായ ഉണ്ണികൃഷ്ണൻ ഒട്ടും പ്രതീക്ഷിക്കാതെ ഏതാനും ദിവസം മുമ്പ് മതാപിതാക്കളുടെ കൈകളിൽ എത്തിയെന്നറിപ്പോൾ താൻ അനുഭവിച്ച മാനസീകാവസ്ഥ പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നെന്ന് ഡോ.ധ്രുവ് പറയുന്നു.

അത്ര കണ്ട് മനസ്സ് തൊട്ടറിഞ്ഞ സ്‌നേഹമായിരുന്നു ഉണ്ണികൃഷ്ണനോട് തനിക്ക് ഉണ്ടായിരുന്നതെന്നും അവന് വേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും ഡോ.ധ്രുവ് വ്യക്തമാക്കി.

ഒഡീഷയിലെ കട്ടക്കിൽ ജോലിചെയ്യുന്ന ധ്രുവ് ഉണ്ണികൃഷ്ണന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ചികത്സയെക്കുറിച്ചുമെല്ലാം അടിക്കടി വീട്ടിൽ വിളിച്ച് അന്വേഷിക്കുന്നുണ്ട്.

മാതാപിതാക്കൾക്ക് പെട്ടെന്ന് ചെന്നൈയ്ക്ക് പോകേണ്ടിവന്നപ്പോൾ ധ്രുവ് ഉണ്ണികൃഷന്റെ സംരക്ഷണച്ചുമതല തൊടുപുഴ പെരുമ്പിള്ളിച്ചിറയിൽ താമസിച്ചുവരുന്ന മാതൃ സോഹോഹരി ഡോ.ബീനയെ ഏൽപ്പിച്ചിരുന്നു.കഴിഞ്ഞ ഫെബ്രുവരി ആദ്യവാരം ബീനയുടെ വീട്ടിൽ പെയിന്റിംഗിന് പണിക്കാർ എത്തിയത് മുതലാണ് പൂച്ചയെ കാണാതാവുന്നത്.

പരിചയമില്ലാത്തവരെ കണ്ട് പൂച്ച പരിഭ്രമിച്ച് സമീപത്തെവിടെയെങ്കിലും മറഞ്ഞിരിക്കുന്നുണ്ടാവും എന്നാണ് വീട്ടുകാർ ആദ്യം കരുതിയത്.തുടർന്ന് പരിസരത്തെല്ലാം ദിവസങ്ങളോളം പൂച്ചയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

ആഴ്ചകളോളം വിവിധ സ്ഥലങ്ങളിൽ വീട്ടുകാർ പൂച്ചയെ അന്വേഷിച്ച് അലഞ്ഞെങ്കിലും ഫലമു്ണ്ടായില്ല.പിന്നീട് സാമൂഹിക മാധ്യമങ്ങളിലും ന്യൂസ് പേപ്പറുകളിലും ധ്രുവ് ഉണ്ണകൃഷ്ണനെ കാണാതായത് സംബന്ധിച്ച് ചിത്രം സഹിതം പരസ്യം നൽകി.ഇതാണ് ഇപ്പോൾ മൂന്നമാസങ്ങൾക്ക് ശേഷം ഉണ്ണികൃഷ്ണനെ തിരികെ ലഭിക്കാൻ നിമിത്തമായത്.

തൊടുപുഴയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നോക്കുന്ന ഇടവെട്ടി പാറേക്കുടി സനൽ, കാരിക്കോട് പുത്തൻവീട്ടിൽ ശ്യാം, ഇടവെട്ടി പഴവൂർ അഡ്വ. വിഷ്ണു എന്നിവരുടെ ഇടപെടലിനെത്തുടർന്നാണ്് പൂച്ചയെ ധ്രുവന്റെ കുടുംബത്തിന് തിരികെ ലഭിച്ചത്.

തൊടുപുഴ സിവിൽ സ്റ്റേഷന് സമീപത്ത് നായ ഓടിക്കുന്ന നിലയിൽ അഡ്വ.വിഷ്ണുവാണ് പൂച്ചയെ കാണുന്നത്.തുടർന്ന് വിഷ്ണു സനലിനെ വിളിച്ച് കാര്യം പറഞ്ഞു.സനൽ സുഹൃത്ത് ശ്യാമിനെയും കൂട്ടി സ്ഥലത്തെത്തി.അവശതകണ്ട് ഇവർ പൂച്ചകൾക്കൾക്കുള്ള തീറ്റവാങ്ങിക്കൊണ്ടുവന്ന് നൽകുകയും തുടർന്ന് മങ്ങാട്ടുകവലയിലെ ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ച,് ചികത്സ ലഭ്യമാക്കുകയുമായിരുന്നു.വാലിന്റെ ഭാഗത്തുള്ള മുറിവിൽ പുഴുവരിച്ചിരുന്നു.

വിഷ്ണുവിന്റെ സഹോദരി ധ്രുവ് പ്രസാദ് പൂച്ചയെ കാണാതായത് സംബന്ധിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് കണ്ടിരുന്നു.ഇക്കാര്യം സഹോദരി വിഷ്ണുവിനെ അറിയിച്ചു.വിഷ്ണു ഈ വിവരം സനലിന്റെ ശ്രദ്ധയിൽപ്പെടുത്തകയും സനൽ പോസ്റ്റ് തപ്പിയെടുത്ത് അതിലെ മൊബൈൽ നമ്പറിൽ വിളിച്ച് ധ്രുവനെ വിവരം അറിയിക്കുകയുമായിരുന്നു.

പൂച്ചയുടെ ഒരു കണ്ണ് നീലയും മറ്റേ കണ്ണ് പച്ചയും ആയതിനാൽ എളുപ്പത്തിൽ തിരിച്ചറിയാനായി.ഉടനെ തന്നെ ധ്രുവപ്രസാദ് ഈ വിവരം ഡോ. ബിനയെ അറിയിച്ചു. ഈ സമയം ധ്രുവന്റെ മാതാപിതാക്കളും ഡോ.ബീനയുടെ വീട്ടിൽ ഉണ്ടായിരുന്നു.തുടർന്ന് ഇവർ മൂവരും ചേർന്ന് ആശുപത്രിയിൽ എത്തി പൂച്ചയെ ഏറ്റുവാങ്ങുകയായിരുന്നു.

 

1 / 1

Advertisement

Latest news

മുന്‍ സുഹൃത്തുമായി വാക്കേറ്റവും കയ്യാങ്കളിയും,കാറിന്റെ ചില്ലുപൊട്ടി, കൂട്ടുകാരുമായി എത്തി നൈറ്റ് കഫേ തകര്‍ത്തു;യുവതി അടക്കം 4 പേര്‍ പിടിയില്‍

Published

on

By

കൊച്ചി;നൈറ്റ് കഫേ അടിച്ചു തകര്‍ക്കുകയും ഉടമകളെയും ജീവനക്കാരെയും ആക്രമിച്ച് പരിക്കേല്‍പ്പിയ്ക്കുകയും ചെയ്ത സംഭവത്തില്‍ യുവതി അടക്കം 4 പേര്‍ അറസ്റ്റില്‍.

കൊച്ചി പനമ്പിള്ളിനഗര്‍ ഷോപ്പിങ് കോംപ്ലക്‌സിലെ സാപിയന്‍സ് കഫറ്റീരിയാണ് അടിച്ചുതകര്‍ത്തത്.

കോട്ടയം ചങ്ങനാശേരി സ്വദേശിനി ലീന (26), ഇടുക്കി കട്ടപ്പന മേപ്പാറ ഏഴാച്ചേരില്‍ ജെനിറ്റ് (23), വയനാട് കല്‍പറ്റ മുണ്ടേരി പറമ്പില്‍ ഹൗസില്‍ മുഹമ്മദ് സിനാന്‍ (22), കോട്ടയം ചങ്ങനാശേരി നാലുകോടി ഇടശ്ശേരി ഹൗസില്‍ ആദര്‍ശ് ദേവസ്യ (22) എന്നിവരാണെയാണ് സംഭവവുമായി ബന്ധപ്പെട്ട് സൗത്ത് പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.

സംഭവത്തില്‍ കണ്ടാലറിയാവുന്ന 4 പേര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കഫറ്റീരിയയില്‍ ഭക്ഷണം കഴിക്കാനെത്തിയ ലീനയും മുന്‍സുഹൃത്തും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയുമുണ്ടായിരുന്നു.

മദ്യലഹരിയിലായിരുന്ന ലീനയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘര്‍ഷത്തിലാണ് കലാശിച്ചത്.ഇതിനിടയില്‍ ഇവര്‍ എത്തിയ കാറിന്റെ ചില്ല് തകര്‍പ്പെടുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ലീന പനമ്പിള്ളിനഗറില്‍ത്തന്നെ ഉണ്ടായിരുന്ന യുവാക്കളെയും കൂട്ടിയെത്തി രാത്രി പത്തേകാലോടെ അക്രമം അഴിച്ചുവിടുകയായിരുന്നു.

ബേസ് ബോള്‍ ബാറ്റ്, ഇരുമ്പുവടി എന്നിവ ഉപയോഗിച്ചുള്ള അടിയേറ്റു കടയുടമ ഫോര്‍ട്ട്‌കൊച്ചി സ്വദേശി അമന്‍ അഷ്‌കറിനും പാര്‍ട്ണര്‍ക്കും സുഹൃത്തിനും രണ്ടു ജീവനക്കാര്‍ക്കും പരുക്കേറ്റു.
കടയിലെ സാധനസാമഗ്രികളും തല്ലിത്തകര്‍ത്തു.

സ്ഥലത്തെത്തിയ സൗത്ത് പൊലീസ് ലീന ഉള്‍പ്പെടെ 4 പേരെ പിടികൂടി.എന്നാല്‍, മറ്റുള്ളവര്‍ കടന്നുകളഞ്ഞു.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

1 / 1

Continue Reading

Latest news

നിശ്ചിത സമയം കഴിഞ്ഞും ക്യൂവില്‍ 150-ലേറെപ്പേര്‍; കോതമംഗലം നെല്ലിക്കുഴിയില്‍ വോട്ടെടുപ്പ് അവസാനിച്ചത് രാത്രി 9-ന്

Published

on

By

കോതമംഗലം; ഇടുക്കി പാര്‍ളിമെന്റ് മണ്ഡലത്തിലെ കോതമംഗലം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നെല്ലിക്കുഴി പഞ്ചായത്ത് ഹൈസ്‌കൂളില്‍ സജ്ജീകരിച്ചിരുന്ന 102-ാം നമ്പര്‍ ബൂത്തില്‍ രാത്രിയിലും വോട്ടെടുപ്പ് .

നിശ്ചിത സമയം കഴിഞ്ഞ് ഏകദേശം മൂന്നുമണിക്കോളം ഇവിടെ വോട്ടെടുപ്പ് നടന്നു.നടപടികള്‍ അവസാനിപ്പിക്കുമ്പോള്‍ രാത്രി 9 മണിയോടടുത്തിരുന്നെന്നാണ് അറിയുന്നത്.

ഈ ബൂത്തില്‍ 1400-ല്‍പ്പരം വോട്ടര്‍മാരുണ്ട്്.വോട്ടെടുപ്പ് സമയം അവസാനിയ്ക്കുന്ന 6 മണിയോടടുത്തപ്പോള്‍ ഏകദേശം 934 വോട്ടുകള്‍ മാത്രമാണ് പോള്‍ ചെയ്തിരുന്നത് എന്നാണ് സൂചന.

അറ് മണിക്ക് ശേഷംഏകദേശം 150-ലേറെ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി ക്യൂനില്‍ക്കുന്നുണ്ടായിരുന്നു.പോളിംഗ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് ടോക്കണ്‍ നല്‍കി,വോട്ട് ചെയ്യാന്‍ അവസരമൊരുക്കുകയായിരുന്നു.

മറ്റുബൂത്തുകളെ അപേക്ഷിച്ച് ഈ ബൂത്തില്‍ വോട്ടെടുപ്പ് മന്ദഗതിയില്‍ ആയിരുന്നെന്നാണ് ഇക്കാര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ചിലരുടെ പ്രതികരണം.

 

1 / 1

Continue Reading

Latest news

ഐ എസ് എൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച്‌ പരിശീലകസ്ഥാനമൊഴിഞ്ഞു ; നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ് അംഗങ്ങൾ

Published

on

By

കൊച്ചി ; ഐ.എസ്.എലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച്‌ സ്ഥാനമൊഴിഞ്ഞു. ക്ലബും വുകോമനോവിച്ചും തമ്മില്‍ പരസ്പരധാരണയോടെ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. വുകോമനോവിച്ച്‌ നല്‍കിയ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ്, അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകളുമറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ക്ലബ് ഇക്കാര്യം പങ്കുവെച്ചത്.ഐ.എസ്.എല്‍. സീസണില്‍ സെമി കാണാതെ ബ്ലാസ്റ്റേഴ്സ് പുറത്തായതിനു പിന്നാലെയാണ് സ്ഥാനമൊഴിയല്‍. 2021-ലാണ് സെർബിയയുടെ മുൻ താരമായ വുകോമനോവിച്ച്‌ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഇവാന്റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനങ്ങള്‍ നടത്തി.

മൂന്നുവർഷം തുടർച്ചയായി ഐ.എസ്.എല്‍. പ്ലേ ഓഫിലെത്താൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു. ഇവാൻ സ്ഥാനമേറ്റെടുത്ത ആദ്യ വർഷം റണ്ണേഴ്സ് അപ്പാവുകയും ചെയ്തു.

ഇവാന്റെ വരവോടെ, പോയിന്റുകളുടെ കണക്കിലും ഗോള്‍ സ്കോറുകളുടെ കണക്കിലും ബ്ലാസ്റ്റേഴ്സ് ബഹുദൂരം മുന്നേറി. 2022-ലാണ് ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്.

1 / 1

Continue Reading

Latest news

ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്

Published

on

By

ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 / 1

Continue Reading

Latest news

വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു

1 / 1

Continue Reading

Trending

error: