Latest news
പ്രാർത്ഥനകൾ സഫലം,ഉണ്ണികൃഷ്ണൻ ജീവിതത്തിലേയ്ക്ക് ; സന്തോഷത്തിന്റെ നിറവിൽ ഡോക്ടർ ദമ്പതികളും മകനും

തൊടുപുഴ;പ്രാർത്ഥനകൾക്കും കഷ്ടപ്പാടുകൾക്കും ഫലം കണ്ടുതുടങ്ങി.ഉണ്ണികൃഷ്ണൻ ചുവടുവയ്ക്കുന്നത് സാധാരണ ജീവിതത്തിലേയ്ക്ക്.ഡോക്ടർ ദമ്പതികളും മകനും സന്തോഷത്തിന്റെ നിറവിൽ.
മൂന്ന് മാസം മുമ്പ് കാണാതാവുകയും ഒരാഴ്ച മുമ്പ് അവശ നിലയിൽ തിരികെ ലഭിയ്ക്കുകയും ചെയ്ത തങ്ങളുടെ അരുമയെ സാധരണ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാനുള്ളഒാേട്ടപ്പാച്ചിലിലാണ് ഇവർ.
ഇക്കാലത്തും ഇങ്ങിനെയുള്ളവരും ഉണ്ടോ …എാണ് ഈ വഴിക്കുള്ള ഇവരുടെ നീക്കത്തെക്കുറിച്ച് അറിയുന്നവർ ഉയർത്തുന്ന പ്രാധന ചോദ്യം.അത്രകണ്ട് വേറിട്ടതാണ് ഉണ്ണികൃഷ്ണനെ പഴയ ജീവിതത്തിലേയ്ക്ക് കൊണ്ടുവരുതിനുള്ള ഇവരുടെ പരിശ്രമം.
ഇടുക്കി ബാലഗ്രാമിൽ താമസിച്ചുവരുന്ന ഡോ.ശിവ പ്രസാദും ഭാര്യ ഡോ.സേതുലക്ഷമി എന്നിവരുടെ സംഭരക്ഷണയിലാണിപ്പോൾ ഉണ്ണികൃഷ്ണൻ എന്ന് വിളിപ്പേരുള്ള പേർഷ്യൻ ക്യാറ്റ.്ഇവരുടെ മകൻ ധ്രുവ പ്രസാദിന്റെ സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ഇടപെടലാണ് വീട്ടിൽ നിന്നും അപ്രത്യക്ഷനായ ഉണ്ണികൃഷ്ണനെ തിരികെ ലഭിക്കാൻ കാരണം.
ഉണ്ണികൃഷ്ണനെ കാണാതായത് ഇവർ മൂവരെയും വല്ലാതെ വേദനിപ്പിച്ചിരുന്നു.ഒന്നര വർഷത്തോളമായി കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ് അവർ ഉണ്ണികൃഷ്ണ കണ്ടിരുന്നത്.
മൂന്ന് മാസം മുമ്പ് കാണാതായ ഉണ്ണികൃഷ്ണൻ ഒട്ടും പ്രതീക്ഷിക്കാതെ ഏതാനും ദിവസം മുമ്പ് മതാപിതാക്കളുടെ കൈകളിൽ എത്തിയെന്നറിപ്പോൾ താൻ അനുഭവിച്ച മാനസീകാവസ്ഥ പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നെന്ന് ഡോ.ധ്രുവ് പറയുന്നു.
അത്ര കണ്ട് മനസ്സ് തൊട്ടറിഞ്ഞ സ്നേഹമായിരുന്നു ഉണ്ണികൃഷ്ണനോട് തനിക്ക് ഉണ്ടായിരുന്നതെന്നും അവന് വേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും ഡോ.ധ്രുവ് വ്യക്തമാക്കി.
ഒഡീഷയിലെ കട്ടക്കിൽ ജോലിചെയ്യുന്ന ധ്രുവ് ഉണ്ണികൃഷ്ണന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ചികത്സയെക്കുറിച്ചുമെല്ലാം അടിക്കടി വീട്ടിൽ വിളിച്ച് അന്വേഷിക്കുന്നുണ്ട്.
മാതാപിതാക്കൾക്ക് പെട്ടെന്ന് ചെന്നൈയ്ക്ക് പോകേണ്ടിവന്നപ്പോൾ ധ്രുവ് ഉണ്ണികൃഷന്റെ സംരക്ഷണച്ചുമതല തൊടുപുഴ പെരുമ്പിള്ളിച്ചിറയിൽ താമസിച്ചുവരുന്ന മാതൃ സോഹോഹരി ഡോ.ബീനയെ ഏൽപ്പിച്ചിരുന്നു.കഴിഞ്ഞ ഫെബ്രുവരി ആദ്യവാരം ബീനയുടെ വീട്ടിൽ പെയിന്റിംഗിന് പണിക്കാർ എത്തിയത് മുതലാണ് പൂച്ചയെ കാണാതാവുന്നത്.
പരിചയമില്ലാത്തവരെ കണ്ട് പൂച്ച പരിഭ്രമിച്ച് സമീപത്തെവിടെയെങ്കിലും മറഞ്ഞിരിക്കുന്നുണ്ടാവും എന്നാണ് വീട്ടുകാർ ആദ്യം കരുതിയത്.തുടർന്ന് പരിസരത്തെല്ലാം ദിവസങ്ങളോളം പൂച്ചയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ആഴ്ചകളോളം വിവിധ സ്ഥലങ്ങളിൽ വീട്ടുകാർ പൂച്ചയെ അന്വേഷിച്ച് അലഞ്ഞെങ്കിലും ഫലമു്ണ്ടായില്ല.പിന്നീട് സാമൂഹിക മാധ്യമങ്ങളിലും ന്യൂസ് പേപ്പറുകളിലും ധ്രുവ് ഉണ്ണകൃഷ്ണനെ കാണാതായത് സംബന്ധിച്ച് ചിത്രം സഹിതം പരസ്യം നൽകി.ഇതാണ് ഇപ്പോൾ മൂന്നമാസങ്ങൾക്ക് ശേഷം ഉണ്ണികൃഷ്ണനെ തിരികെ ലഭിക്കാൻ നിമിത്തമായത്.
തൊടുപുഴയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നോക്കുന്ന ഇടവെട്ടി പാറേക്കുടി സനൽ, കാരിക്കോട് പുത്തൻവീട്ടിൽ ശ്യാം, ഇടവെട്ടി പഴവൂർ അഡ്വ. വിഷ്ണു എന്നിവരുടെ ഇടപെടലിനെത്തുടർന്നാണ്് പൂച്ചയെ ധ്രുവന്റെ കുടുംബത്തിന് തിരികെ ലഭിച്ചത്.
തൊടുപുഴ സിവിൽ സ്റ്റേഷന് സമീപത്ത് നായ ഓടിക്കുന്ന നിലയിൽ അഡ്വ.വിഷ്ണുവാണ് പൂച്ചയെ കാണുന്നത്.തുടർന്ന് വിഷ്ണു സനലിനെ വിളിച്ച് കാര്യം പറഞ്ഞു.സനൽ സുഹൃത്ത് ശ്യാമിനെയും കൂട്ടി സ്ഥലത്തെത്തി.അവശതകണ്ട് ഇവർ പൂച്ചകൾക്കൾക്കുള്ള തീറ്റവാങ്ങിക്കൊണ്ടുവന്ന് നൽകുകയും തുടർന്ന് മങ്ങാട്ടുകവലയിലെ ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ച,് ചികത്സ ലഭ്യമാക്കുകയുമായിരുന്നു.വാലിന്റെ ഭാഗത്തുള്ള മുറിവിൽ പുഴുവരിച്ചിരുന്നു.
വിഷ്ണുവിന്റെ സഹോദരി ധ്രുവ് പ്രസാദ് പൂച്ചയെ കാണാതായത് സംബന്ധിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് കണ്ടിരുന്നു.ഇക്കാര്യം സഹോദരി വിഷ്ണുവിനെ അറിയിച്ചു.വിഷ്ണു ഈ വിവരം സനലിന്റെ ശ്രദ്ധയിൽപ്പെടുത്തകയും സനൽ പോസ്റ്റ് തപ്പിയെടുത്ത് അതിലെ മൊബൈൽ നമ്പറിൽ വിളിച്ച് ധ്രുവനെ വിവരം അറിയിക്കുകയുമായിരുന്നു.
പൂച്ചയുടെ ഒരു കണ്ണ് നീലയും മറ്റേ കണ്ണ് പച്ചയും ആയതിനാൽ എളുപ്പത്തിൽ തിരിച്ചറിയാനായി.ഉടനെ തന്നെ ധ്രുവപ്രസാദ് ഈ വിവരം ഡോ. ബിനയെ അറിയിച്ചു. ഈ സമയം ധ്രുവന്റെ മാതാപിതാക്കളും ഡോ.ബീനയുടെ വീട്ടിൽ ഉണ്ടായിരുന്നു.തുടർന്ന് ഇവർ മൂവരും ചേർന്ന് ആശുപത്രിയിൽ എത്തി പൂച്ചയെ ഏറ്റുവാങ്ങുകയായിരുന്നു.
Latest news
യാത്രക്കാരുടെ സംതൃപ്തി സർവേയിൽ സിയാലിന് ചരിത്ര നേട്ടം

നെടുമ്പാശേരി;കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്(സിയാൽ) യാത്രക്കാരുടെ സംതൃപ്തി സർവേയിൽ വിമാനത്താവള ചരിത്രത്തിലെ ഏറ്റവും ഉയർന്ന റാങ്കിംഗ് ലഭിച്ചു.
ആഗോളതലത്തിൽ വിമാനത്താവള പ്രവർത്തനങ്ങൾ ഏകീകരിക്കുന്ന എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എ സി ഐ ) നടത്തിയ യാത്രക്കാരുടെ സംതൃപ്തി സർവേയിലാണ് സിയാൽ 5ൽ 4.99 എന്ന സ്കോർ നേടി, അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയത്.
വിമാനത്താവളത്തിന്റെ 23 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്.2022ലെ ആദ്യ പാദത്തിൽ ലോകത്തിലെ 244 വിമാനത്തലവളങ്ങളിലാണ് എ സി ഐ സർവ്വേ നടത്തിയത്.
വിമാനത്താവങ്ങളിലെ പുറപ്പെടൽ യാത്രക്കാർക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും ടെർമിനലുകളിലെ വൃത്തിയുമെന്നയിരുന്നു ആദ്യപാദ സർവേയിലെ പ്രധാന വിഷയങ്ങൾ.എല്ലാ വിമാന സർവീസുകളുടെയും വിവിധ പ്രായ വിഭാഗത്തിൽപെടുന്നവരുടെയും പ്രാതിനിധ്യം ഉറപ്പാക്കി എ സി ഐ വിശദമായി നടത്തുന്ന സർവേയാണിത്.
5 പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സർവ്വേ നടത്തിയത്ത്.എയർപോർട്ട് ശുചിത്വം,സുരക്ഷ സംവിധാനങ്ങൾ,വാഷ്റൂം-ടോയ്ലറ്റുകളുടെ ലഭ്യത,ഗേറ്റ് ഏരിയകളിലെ വിശ്രമ സൗകര്യം,എയർപോർട്ടിൽ എത്താനുള്ള മാർഗ്ഗം തുടങ്ങിയവനായിരുന്നു മാനദണ്ഡങ്ങൾ.
സിയാലിന്റെയും അനുബന്ധ എജൻസികളുടെയും ഒറ്റക്കെട്ടായ പ്രവർത്തനമാണ് കൊച്ചി വിമാനത്താവളത്തിന്റെ ഉയർന്ന റാങ്ക് ലഭിക്കാൻ കാരണമെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു.
Latest news
നെല്ലിക്കുഴി കവർച്ച;ഷാജഹാൻ പടിയിൽ,കൃത്യം നടത്തിയത് കണ്ണൂർ ജിയിലിൽ നിന്നും മോചിതനായതിന് പിന്നാലെ

കോതമംഗലം;സൂപ്പർ മാർക്കറ്റ് കുത്തി തുറന്ന് പണം അപഹരിച്ച കേസിൽ ഒരാൾ പിടിയിൽ.
ഇരമല്ലൂർ നെല്ലിക്കുഴി പൂമറ്റം കവലയിൽ തേലക്കാട്ട് വീട്ടിൽ ഷാജഹാൻ (45) ആണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം നെല്ലിക്കുഴിയിലെ സൂപ്പർ മാർക്കറ്റിന്റെ ഷട്ടർ കുത്തി തുറന്ന് കൗണ്ടറിൽ ഉണ്ടായിരുന്ന പണം കവർന്ന് രക്ഷപെടുകയായിരുന്നു.
പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് നടത്തിയ നീക്കത്തിലാണ് പെരുമ്പാവൂരിൽ നിന്നും ഷാജഹാൻ പിടിയിലായത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലെ മോഷണകേസുകളിൽ ഇയാൾ പ്രതിയാണ്.
മോഷണ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്ന ഷാജഹാൻ കഴിഞ്ഞ മാസം ശിക്ഷ കഴിഞ്ഞ് ഇറങ്ങിയിരുന്നു.ജയിലിൽ നിന്നിറങ്ങി ദിവസങ്ങൾക്കുള്ളിലാണ് ഇയാൾ നെല്ലിക്കുഴിയിൽ കവർച്ച നടത്തിയത്.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ അനീഷ് ജോയ്, എസ്.ഐ മാരായ കെ.എസ്.ഹരിപ്രസാദ്, അജി, എ.എസ്.ഐ മാരായ കെ.എം.സലിം. എം.എം.റജി, എസ്.സി.പി.ഒ മാരായ റ്റി.ആർ.ശ്രീജിത്ത്, നിജാസ്, നിഷാന്ത് കുമാർ, നിയാസ് മീരാൻ എന്നിവരാണ് ഉണ്ടായിരുന്നത്.
Latest news
ലൈല മരണപ്പെട്ടത് വിഷബാധ മൂലം ; അലിമുത്തിന്റെ മൊഴിയിൽ പൊരുത്തക്കേട്; ദരൂഹതയകറ്റാൻ പോലീസ് ഇടപെടൽ ശക്തം

കോതമംഗലം; വീട്ടിൽ അവശനിലയിൽ കാണപ്പെട്ട യുവതി മരിച്ചത് ശക്തിയേറിയ വിഷം ഉള്ളിച്ചെന്നിട്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ സൂചന.ദൂരൂഹത അകറ്റാൻ പോലീസ് ഇടപെടൽ ശക്തം.
നേര്യമംഗലം മുഞ്ചക്കൽ ഇബ്രാഹിമിന്റെ മകൾ ലൈലയാണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ ലൈലയെയും ബന്ധുവെന്ന് പറയപ്പെടുന്ന അലിമുത്തിനെയും നെല്ലിമറ്റത്തെ വാടകവീട്ടിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.
ഊന്നുകൽ പോലീസെത്തി ഇവരെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.ലൈല താമസിയാതെ മരണപ്പെട്ടു.അലിമുത്ത് കളമശേരി മെഡിക്കൽ കോളേജിൽ ചികത്സയിലാണ്.
ഇന്നലെ ലൈയുടെ മൃതദ്ദേഹം ഇന്നലെ പോസ്റ്റുമോർട്ടം നടത്തി.ശക്തിയേറിയ വിഷം ഉള്ളിൽച്ചന്നതെന്നത് മൂലമാണ്് മരണപ്പെട്ടതെന്നാണ് പ്രാഥമീക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന.
കൽക്കണ്ടം പൊടിച്ച് കഴിച്ചിരുന്നെന്നും തുടർന്നാണ് അവശരായതെന്നും അലിമുത്ത് പോലീസിനോട് വ്യക്തമാക്കിയിരുന്നു.കൽക്കണ്ടത്തിൽ നിന്നും വിഷബാധയുണ്ടാവാൻ സാധ്യതയില്ലന്നാണ് പോലീസ് നിഗമനം.സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും രാസപരിശോധന ഫലം കൂടി ലഭ്യമായാലെ കൃത്യാമായ വിവരങ്ങൾ വ്യക്തമാവു എന്നാണ് പോലീസ് പറയുന്നത്.
-
News5 months ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News4 months ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
News3 months ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
Latest news3 weeks ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
News7 months ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
Latest news1 week ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
News8 months ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
Film News8 months ago
തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ