Latest news
വാടകയ്‌ക്കെടുത്ത വീട്ടിലേക്ക് വൻതോതിൽ സ്പിരിറ്റ് എത്തിച്ചു, പിന്നാലെ മദ്യ നിർമ്മാണവും; അങ്കമാലിയിൽ ദമ്പതികൾ അറസ്റ്റിൽ
ആലുവ:വാടകയ്‌ക്കെടുത്ത വീട്ടിൽ വൻതോതിൽ സ്പിരിറ്റ് സൂക്ഷിച്ച്, മദ്യ നിർമ്മാണം.ദമ്പതികൾ അറസ്റ്റിൽ.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അങ്കമാലി പോലീസ് നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് ശേഖരവും മദ്യനിർമ്മാണവും കണ്ടെത്തിയത്.2345 ലിറ്റർ സ്പിരിറ്റും 954 ലിറ്റർ മദ്യവും കുപ്പികളിൽ ഒട്ടിക്കുന്ന ലേബലും ഇവിടെ നിന്നും നിന്നും പോലീസ് കണ്ടെടുത്തു.
തൃശൂർ ആളൂർ വെള്ളാഞ്ചിറ പാലപ്പെട്ടി കോളനി വാളിയാങ്കൽ വീട്ടിൽ ഡെനീഷ് ജോയി (32) ഇയാളുടെ ഭാര്യ അശ്വതി (30) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.അങ്കമാലി പട്ടണത്തിനോട് ചേർന്ന് വാടകക്കെടുത്ത വീട്ടിൽ നിന്നുമാണ് മദ്യവും സ്പിരിറ്റും പിടികൂടിയത്.
തമിഴ്‌നാടിൽ നിന്നാണ് ഇവിടേക്ക് എത്തിയിരുന്നത്. കന്നാസുകളിലും, കുപ്പികളിലുമായാണ് സ്പിരിറ്റും മദ്യവും സൂക്ഷിച്ചിരുന്നത്. ആഴ്ചയിലാണ് ലോഡ് ഇവിടേക്ക് എത്തിക്കുന്നത്. മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന ലേബൽ ഇവിടെ നിന്ന് കണ്ട് കിട്ടിയിട്ടുണ്ട്.
തൃശൂർ റൂറൽ പോലീസിന് ലഭിച്ച രഹസ്യ വിവരം അങ്കമാലി എസ് എച്ച് ഒ യെ അറിയിച്ചതിനെ തുടർന്ന് ആലുവ ഡി.വൈ.എസ്.പി പി.കെ.ശിവൻകുട്ടി, ഇൻസ്‌പെക്ടർ സോണി മത്തായി, എസ്.ഐമാരായ എൽദോ പോൾ, എസ് ഷെഫിൻ, എ.എസ്.ഐ എ.വി സുരേഷ്, എസ്.സി പി ഒ എം ആർ മിഥുൻ, അജിതാ തിലകൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Latest news
കയ്യേറ്റവും അനധികൃത നിര്‍മ്മാണങ്ങളും തുടര്‍ക്കഥയായി; നേര്യമംഗലത്ത് വനംവകുപ്പ് അധികൃതര്‍ക്ക് അനങ്ങാപ്പാറ നയമെന്ന് പരക്കെ ആക്ഷേപം
കോതമംഗലം;നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ വനമേഖലയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ കയ്യേറ്റവും മരം മുറിയ്ക്കലും നടക്കുന്നതായി വെളിപ്പെടുത്തല്‍.
ഇഞ്ചത്തൊട്ടിയ്ക്കുസമീപം പാതയോരത്ത് ജണ്ട അകത്താക്കി സ്വകാര്യ വ്യക്തി മതില്‍ കെട്ടിയെടുത്തായിട്ടാണ് പൂറത്തുവന്നിട്ടുള്ള വിവരം.ഈ മേഖലയില്‍ ഇത് ഒറ്റപ്പെട്ട സംഭവം അല്ലന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
ഇത്തരത്തില്‍ നിരവധി കൈയ്യേറ്റങ്ങള്‍ അടുത്തകാലത്ത് മേഖലയില്‍ നടന്നിട്ടുണ്ടെന്നാണ് പരക്കെ ഉയരുന്ന ആരോപണം.വന നിയമങ്ങള്‍ ലംഘിച്ചുള്ള റിസോര്‍ട്ട് മാഫിയയുടെ പ്രഹവര്‍ത്തനങ്ങള്‍ക്കുനേരെ ഉദ്യോഗസ്ഥര്‍ ചെറുവിരലനക്കാന്‍ തയ്യാറാവുന്നില്ല എന്നുള്ള ആക്ഷേപവും ശക്തമാണ്.
വനമേഖലയോടടുത്ത്,ചട്ടങ്ങള്‍ പാലിയ്ക്കാതെ നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നും ഇത്തരം സ്ഥാപനങ്ങളിലേയ്ക്ക് വിനോദസഞ്ചാരികളെ വാഹനങ്ങളില്‍ എത്തിക്കാന്‍ വനത്തിലൂടെ പാതകള്‍ തുറന്നിട്ടുണ്ടെന്നും മറ്റുമുള്ള ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.
ഇഞ്ചത്തൊട്ടിയില്‍ ജണ്ട അകത്താക്കി കയ്യാലകെട്ടി,കൈയ്യേറ്റം നടന്നിട്ട് മാസങ്ങളായെന്നാണ് സൂചന.സമീപമുള്ള റോഡില്‍ക്കൂടി കടന്നുപോകുന്ന ആര്‍ക്കും കാണാവുന്ന വിധത്തില്‍ നടന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനം തടയാന്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥകരുടെ ഭാഗത്തുനി്ന്നും നീക്കം ഉണ്ടായില്ല എന്നാണ് ലഭ്യമായ വിവരം.
വന ഭൂമിയിലേയ്ക്ക് ഇറക്കികെട്ടിയ കയ്യാല പൊളിച്ചെന്നും സംഭവത്തില്‍ കേസെടുത്തെന്നുമാണ് ഇതെക്കുറിച്ച് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്‍ എം4മലയാളത്തോട് പ്രതികരിച്ചത്.വിഷുദിവസമാണ് കൈയ്യാല പൊളിച്ചതെന്നാണ് ഈ ഉദ്യോഗസ്ഥന്റെ അവകാശവാദം.
എന്നാല്‍ രണ്ട് ദിവസം മുമ്പുവരെ കയ്യേറ്റം പൊളിച്ച് മാറ്റന്‍ പ്രദേശത്ത് ആരും എത്തിയിട്ടില്ല എന്നാണ് പ്രദേശത്ത് നടത്തിയ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്.ഉള്‍വനങ്ങളില്‍ നിന്നും വിലപ്പെട്ട മരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കലോ അന്വേഷണമോ നടന്നിട്ടില്ലന്നും മറ്റുമുള്ള ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.
അടുത്തിടെ ഈ വനമേഖലയില്‍ നിന്നും വന്‍തോതില്‍ മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ റെയിഞ്ചോഫീസര്‍ ഉള്‍പ്പെടെ 4 ജീവനക്കാരെ സസ്‌പെന്റ് ചെയ്തിരുന്നു.ഈ കേസില്‍ ഇനിയും ശരിയായ രീതിയില്‍ അന്വേഷണം നടന്നിട്ടില്ലന്നും നടപടികള്‍ നേരിട്ടവര്‍ ചെറുമീനുകള്‍ മാത്രമാണെന്നുമാണ് പരക്കെയുള്ള വിലയിരുത്തല്‍.
ദിവസം 25 ലോഡ് തടിവരെ നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫിസിന്റെ മുന്നിലൂടെ കടന്നുപോകുന്ന കൊച്ചി-ധനുഷ്‌കോടി ദേശീയ പാതവഴി പെരുമ്പാവൂരിലെ മരകച്ചവട കേന്ദ്രങ്ങളില്‍ എത്തിച്ചെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.
Latest news
അമ്മ പൊള്ളിച്ചു, രണ്ടാനച്ഛൻ പച്ചമുളക് തീറ്റിച്ച ശേഷം അടിച്ചു; 7 വയസുകാരൻ്റ വെളിപ്പടുത്തലിൽ ഞെട്ടി നാട്ടുകാർ
തിരുവനന്തപുരം: 7 വയസുകാരനെ രണ്ടാനച്ഛനും മാതാവും ചേർന്ന് മർദ്ദിച്ചതായി പരാതി. സംഭവവുമായി ബന്ധപെട്ട് ആറ്റുകാൽ സ്വദേശി അനുവിനെതിരെയും അമ്മ അഞ്ജനയ്ക്കെതിരെയും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പൊലീസ് കേസെടുത്തു.
കുട്ടിയെ പതിവായി മർദ്ദിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി ക്രൂരമർദനത്തിനിരയായതായി തെളിഞ്ഞത്. സംഭവത്തിന് പിന്നാലെ കാലിൽ കെട്ടിത്തൂക്കി മർദ്ദിച്ചതിന് തെളിവായി കുട്ടി പറയുന്ന വിഡിയോയും ബന്ധുക്കൾ പുറത്ത് വിട്ടു.
ബന്ധുക്കൾ എടുത്ത വിഡിയോയിൽ കുട്ടി പറയുന്നത്:
‘‘നോട്ട് എഴുതാത്തതിന് അച്ഛൻ മുണ്ടെടുത്ത് കാലിൽ കെട്ടി. എന്നിട്ട് തലകുത്തി നിർത്തി. അതിന് ശേഷം അടിച്ചു. അമ്മ ചട്ടുകം പഴുപ്പിച്ച് വക്കുമെന്ന് പറഞ്ഞു. അച്ഛൻ പച്ചമുളക് തീറ്റിച്ചശേഷം അടിച്ചു.
അമ്മയാണ് മുളക് എടുത്ത് കൊടുത്തത്. അച്ഛൻ സ്പൂൺ എടുത്ത് അടിക്കാൻ വന്നു. കഴുത്തിലും കാലിലും ചങ്ങല കൊണ്ട് അടിച്ചു. ഫാനിന്റെ കമ്പിയിൽ തുണി ചുറ്റി കെട്ടിത്തൂക്കി.
ബെൽറ്റ് ഉപയോഗിച്ചും വയറുപയോഗിച്ചും അടിച്ചു. അമ്മയാണ് അടിക്കാൻ കൂട്ടുനിൽക്കുന്നത്. അച്ഛൻ മർദ്ദിക്കുമ്പോൾ അമ്മ കയ്യുംകെട്ടി നോക്കിനിൽക്കും.”
കുട്ടിയുടെ ദേഹത്ത് മർദ്ദനമേൽപിച്ചതിന് സമാനമായ നിരവധി പാടുകളും മുറിവുകളുമുള്ളതായി പരിശോധനയിൽ തെളിഞ്ഞു.
കൂടാതെ ചട്ടുകം വച്ച് പൊള്ളിച്ചതിന്റെ പാടും ശരീരത്തിൽ കണ്ടെത്തി . ഒരു വർഷമായി അമ്മയുടെ രണ്ടാം ഭർത്താവ് കുട്ടിയെ മർദ്ദിച്ചിരുന്നതായി അയൽവാസികൾ പൊലീസിന് മൊഴി നൽകി.
കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.സംഭവത്തിൽ അമ്മക്കും പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Latest news
ബാഹ്യ ഇടപെടൽ തടഞ്ഞില്ല:രഹസ്യസ്വഭാവം കാക്കുന്നതിലും വീഴ്ച, പോളിങ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കണ്ണൂർ: മുതിർന്ന പൗരന്മാരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന പ്രക്രിയയിൽ ബാഹ്യ ഇടപെടൽ തടയാതിരുന്ന പോളിങ് സംഘത്തിലെ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.
സ്പെഷൽ പോളിങ് ഓഫിസർ, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ, സ്പെഷൽ പൊലീസ് ഓഫിസർ, വിഡിയോഗ്രാഫർ എന്നിവരെയാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കലക്ടർ അരുൺ കെ.വിജയൻ സസ്പെൻഡ് ചെയ്തത്.
നിയമവിരുദ്ധമായി പ്രവർത്തിച്ച വ്യക്തിക്കും തിരഞ്ഞെടുപ്പ് സംഘത്തിനുമെതിരെ ക്രിമിനൽ നടപടികൾ സ്വാകരിക്കുന്നതിനായി സിറ്റി പൊലീസ് കമ്മിഷണർ വഴി ഔദ്യോഗികമായി കണ്ണപുരം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് സമർപ്പിച്ചു.
കല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ പഞ്ചായത്തിൽ 164-ാം ബൂത്തിൽ ഏപ്രിൽ 18നാണ് സംഭവം.
എടക്കാടൻ ഹൗസിൽ ദേവി (92) യുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുമ്പോൾ വോട്ടിന്റെ രഹസ്യസ്വഭാവം നഷ്ട്ടപ്പെടുന്ന തരത്തിലുള്ള ബാഹ്യ ഇടപെടൽ ഉണ്ടായത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് മണ്ഡലം ഉപഭരണാധികാരി നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി.
അഞ്ചാം പീടിക കപ്പോട് കാവ് ഗണേശൻ എന്നയാൾ വോട്ടിങ് നടപടിയിൽ ഇടപെട്ടതായും ഇത് 1951ലെ ജനപ്രതിനിധ്യ നിയമത്തിന്റെ 128-ാം വകുപ്പിന്റെ ലംഘനമാണെന്നും ജില്ലാ കലക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ റിപ്പോർട്ടിൽ വക്തമാക്കിയിരുന്നു.
ഇവർക്കെതിരെ വകുപ്പുതല നടപടിക്കും പൊലീസ് അന്വേഷണത്തിനും ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്തതോടൊപ്പം ഇന്ത്യൻ ശിക്ഷാ നിയമം 171-ാം വകുപ്പിന്റെ ലംഘനവും നടന്നതായി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട് .
Latest news
ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത:വരാപ്പുഴയിൽ 46കാരൻ മരിച്ചു.
കൊച്ചി: ആലങ്ങാട് ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ മൂലം മധ്യവയസ്കൻ മരിച്ചു.നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസ് (46) ആണ് മരിച്ചത് .
ചെമ്മീൻ കറി കഴിച്ചതിന് തൊട്ട് പിന്നാലെ ശ്വാസ തടസ്സം നേരിടുകയായിരുന്നു. വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.
ആന്തരികാവയവങ്ങളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതായി പോലീസ് പറഞ്ഞു. സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സ്മിത മക്കൾ: പൃഥ്വി, പാർവണേന്ദു
Latest news
സുഗന്ധഗിരി മരംമുറി;ഡിഎഫ്ഒ അടക്കം 3 പേരുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചെന്ന് സൂചന,പിന്നില്‍ ബാഹ്യ ഇടപെടല്‍ എന്നും ആക്ഷേപം
കോഴിക്കോട്; സുഗന്ധഗിരി മരംമുറി സംഭവത്തില്‍ നടപടി താഴെത്തട്ടില്‍ ഒതുക്കാന്‍ നീക്കമെന്ന് ആക്ഷേപം.
സംഭവത്തില്‍ കല്‍പറ്റ ഡിഎഫ്ഒ ഷജ്‌ന, കല്‍പ്പറ്റ ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍ എം.സജീവന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ (ഗ്രേഡ്) ബീരാന്‍ കുട്ടി എന്നിവര്‍ക്കെതിരെയുള്ള വകുപ്പുതല നടപടികള്‍ മന്ത്രി ഇടപെട്ട് മരവിപ്പിച്ചതായി സൂചന.
സസ്‌പെന്‍ഷ്ന്‍ ഉത്തരവ് ഇറങ്ങി 24 മണിക്കൂറിനുള്ളിലാണ് മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായിട്ടുള്ളതെന്നും ഇതിന് പിന്നില്‍ ശക്തമായ ബാഹ്യഇടപെടല്‍ ഉണ്ടെന്നുമാണ് പരക്കെ ഉയര്‍ന്നിട്ടുള്ള ആരോപണം.
ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ഷജ്‌ന ഉള്‍പ്പെടെ മൂന്നുപേരെയും സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.
വയനാട് സുഗന്ധഗിരിയില്‍നിന്ന് 126 മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ വിജിലന്‍സ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തത്.
18 ജീവനക്കാര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.വിജിലന്‍സ് അഡിഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.
സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സജ്‌ന.എ, കല്‍പ്പറ്റ റെയ്ഞ്ച് ഓഫീസര്‍ നീതു.കെ, ഫ്‌ലൈയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ സജീവന്‍.കെ., സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.കെ ചന്ദ്രന്‍, വീരാന്‍കുട്ടി, ഏഴ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, ആറ് വാച്ചര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് നടപടി ശുപാര്‍ശ ചെയ്തിരുന്നത്.
ഫലത്തില്‍ കല്‍പ്പറ്റ റേഞ്ച് ഓഫിസര്‍ കെ.നീതുവിനെതിരെയുള്ള സസ്‌പെന്‍ഷന്‍ നടപടി മാത്രമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
പരിശോധനകളില്ലാതെ മരം മുറിക്കാന്‍ അനുമതി നല്‍കി, കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടും കുറ്റവാളികള്‍ മരം കടത്തി, പ്രതികളെക്കുറിച്ച് അറിവുണ്ടായിട്ടും നിയമത്തിനു മുന്നില്‍ കൊണ്ടുവന്നില്ല തുടങ്ങിയ കുറ്റങ്ങളാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
വയനാട് സുഗന്ധഗിരി ആദിവാസി കോളനിയിലെ വീടുകള്‍ക്ക് ഭീഷണിയായി നിന്ന 20 മരങ്ങള്‍ മുറിക്കാന്‍ നല്‍കിയ പെര്‍മിറ്റിന്റെ മറവില്‍ 126 മരങ്ങള്‍ അനധികൃതമായി മുറിച്ചുമാറ്റിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
-
Latest news3 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news2 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news2 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news2 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news4 weeks ago
കോതമംഗലം ചേലാട് വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
-
Uncategorized2 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news3 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ
-
Latest news3 weeks ago
കള്ളാട് കൊലപാതകം; തെളിവുകളുടെ അഭാവം വെല്ലുവിളി, പ്രതിയെക്കുറിച്ച് സൂചനയില്ല, അന്വേഷണം ഊർജിതമെന്നും പോലീസ്