Connect with us

Latest news

ഭാര്യയെ തലക്കിടിച്ച് കൊലപ്പെടുത്തി , ശേഷം ആശുപത്രിയിൽ എത്തിച്ച് ” രക്ഷിയ്ക്കാൻ ” ശ്രമം ; ശശിയുടെ കൊടുംക്രൂരതയിൽ ഞെട്ടി നാട്ടുകാർ

Published

on

ആലപ്പുഴ;തലയിൽ കൈകൊണ്ട് ആഞ്ഞിടിച്ചതിനെത്തുടർന്ന് പിടഞ്ഞ് മരണം.പിന്നാലെ സങ്കടം നടിച്ച് ആമ്പുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചു.എന്തുപറ്റിയെന്നുള്ള ഡോക്ടറുടെ ചോദ്യത്തിന് കസേരയിൽ നിന്നും വീണ് പരിക്കേറ്റെന്ന് മറുപിടി.

മകൻ സംശയം പ്രകടിപ്പിച്ചപ്പോൾ പോസ്റ്റുമോർട്ടം.തെളിഞ്ഞത് ആരുംകൊല.ആസ്മയും പാർക്കിൻസൺസ് രോഗവുമായി കഴിഞ്ഞിരുന്ന 63 കാരിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.

അമ്പലപ്പുഴ തെക്കേനട കരൂർ ശ്യാംനിവാസിൽ രമയുടെ (63) കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് ശശിയെ (66)യാണ് പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.ശശിയുടെ കൊടുംക്രൂരത നാട്ടുകാരെ ഞെട്ടിച്ചിരിയ്ക്കുകയാണ്.വഴക്കിടുമായിരുന്നെങ്കിലും എഴുന്നേറ്റ്് നിൽക്കാൻ പോലും ശേഷിയിലില്ലാത്ത് രമയെ ഇത്തരത്തിൽ കൊല്ലാക്കൊല ചെയ്യുമെന്ന് ഇവർ സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല.

സിഐ എസ്.ദ്വിജേഷ്, എസ്‌ഐ ടോൾസൺ പി.ജോസഫ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി കോടതിയിൽ ഹാജരാക്കി,റിമാൻഡ് ചെയ്തു.

രാവിലെ വീട്ടിൽ വച്ച് മർദ്ദനത്തെത്തുടർന്ന് മരണപ്പെട്ട രമയെ ആംബുലൻസ് വിളിച്ച് ശശി തന്നെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.

രമയുടെ മുഖത്തും തലയിലും കണ്ടെത്തിയ 6 മുറിവുകളും മറ്റു 2 മുറിവുകളുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞതോടെയാണ് പൊലീസ് കൊലപാതകത്തിന് കേസെടുത്തത്. തുടർന്ന് ശശിയെ കസ്റ്റഡിയിൽ എടുത്തു.

അന്വേഷണത്തിൽ കണ്ടെത്തിയ 12 സാഹചര്യത്തെളിവുകൾ മുൻനിർത്തിയായിരുന്നു പോലീസ് ചോദ്യം ചെയ്യൽ.പിടിച്ചുനിൽക്കാൻ നോക്കിയെങ്കിലും ഇടയ്ക്ക് അടിപതറി സംഭവിച്ചതെല്ലാം ശശി പോലീസിന് മുമ്പാകെ തുറന്ന് സമ്മതിച്ചു.

രമയെ പോസ്റ്റ്‌മോർട്ടം ചെയ്ത ഫൊറൻസിക് വിദഗ്ധൻ ഡോ. സ്‌നേഹൽ അശോകും പൊലീസും രമയുടെ വീട്ടിലെത്തി കുറ്റകൃത്യം നടന്നിരിക്കാൻ ഇടയുള്ള സാഹചര്യം പുനഃസൃഷ്ടിച്ചത് അന്വേഷത്തിൽ വഴിത്തിരിവായി.

20 വർഷമായി രമയ്ക്ക് ആസ്മയും 12 വർഷമായി പാർക്കിൻസൺസ് രോഗവും ഉണ്ടായിരുന്നു. രമയുടെ തലയിൽ കൈ കൊണ്ടുള്ള ശക്തമായ ഇടിടിയേറ്റിരുന്നെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന.

പൊലീസ് പറയുന്നത്: എംബിഎ പരീക്ഷയ്ക്കായി ദമ്പതികളുടെ മകൻ ശരത് സംഭവദിവസം രാവിലെ 8.30ന് വീട്ടിൽ നിന്നിറങ്ങിയിരുന്നു.തുടർന്ന് ശശി രമയുമായി വാക്കേറ്റമുണ്ടാവുകയും ശശി മർദ്ദിയ്ക്കുകയുമായിരുന്നു.

രമയുടെ സഹോദരി രാവിലെ 9.51ന് രമയെ വിളിച്ചിരുന്നു.സംഭാഷണത്തിനിടെ രമ കരയുകയും തുടർന്ന് ഫോൺ കട്ടാവുകയുമായിരുന്നു.പിന്നീട് സഹോദരി ശശിയെ വിളിക്കുമ്പോൾ രമ മരിച്ചെന്നായിരുന്നു മറുപിടി.

തുടർന്ന് ആംബുലൻസ് വിളിച്ചു വരുത്തി രമയെ അതിൽ കയറ്റി 10.20ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.പരിശോധനയിൽ രമ മരിച്ചതായി ഡോക്ടർസ്ഥിരീകരിച്ചു.

രോഗിയായ രമ കസേരയിൽ നിന്നു വീണെന്നും തുടർന്ന് അനക്കമറ്റെന്നുമായിരുന്നു ശശിയുടെ വിശദീകരണം. പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് തരപ്പെടുത്തി മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിക്കായി പിന്നീട് ശശിയുടെ നീക്കം.

വിവരം അറിഞ്ഞ് ശരത് ആശുപത്രിയിലെത്തി അമ്മയുടെ മൃതദ്ദേഹം കണ്ടതോടെ നീക്കം പാടി.മാതാവിന്റെ ശരീരത്തിൽ മുറിലുകൾ കാണപ്പെട്ടതിൽ ശരത്ത് സംശയം പ്രകടിപ്പിച്ചു.ഇതെത്തുടർന്ന് പൊലീസ് സർട്ടിഫിക്കറ്റ് നൽകിയില്ല.

തുടർന്ന് നടന്ന് പോസ്റ്റുമോർട്ടത്തിലാണ് മർദ്ദനത്തെത്തുടർന്നാണ് രമ മരണപ്പെട്ടതെന്ന് വ്യക്തമായത്.ഇതിനു മുൻപും ശശി രമയെ ക്രൂരമായി മർദിച്ചിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

സംഥാനങ്ങൾ ഈ കാര്യങ്ങൾ ചെയ്താൽ മതി, പെട്രോൾ വില ഉടനടി കുറക്കാം ; നിർമ്മല സീതാരാമൻ

Published

on

By

ന്യൂഡൽഹി ; സംസ്ഥാന സർക്കാരുകള്‍ നിർദ്ദേശം അംഗീകരിച്ച്‌ അനുയോജ്യമായ നിരക്ക് നിശ്ചയിച്ചാല്‍ പെട്രോളിനും ഡീസലിനും വാറ്റ്  എന്നതിന് പകരം ജിഎസ്ടി പ്രകാരം നികുതി ചുമത്താമെന്ന് വ്യക്തമാക്കി ധനമന്ത്രി നിർമ്മല സീതാരാമൻ .

സംസ്ഥാനങ്ങള്‍ നിരക്ക് നിശ്ചയിച്ച്‌ എല്ലാവരും ഒത്തുചേരുകയും ജിഎസ്ടിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് തീരുമാനിക്കുകയും ചെയ്താല്‍, ഞങ്ങള്‍ക്ക് അത് ഉടനടി നടപ്പിലാക്കാൻ കഴിയും,’ ധനമന്ത്രി വെളിപ്പെടുത്തി.

നിലവില്‍ പെട്രോളിനും ഡീസലിനും ഓരോ സംസ്ഥാനങ്ങള്‍ക്കനുസരിച്ച്‌ വ്യത്യസ്ത വിലയാണുള്ളത് , കാരണം ഓരോ സംസ്ഥാനവും ചുമത്തുന്നത് വ്യത്യസ്ത നികുതിയാണ്, ഇതിനു ശേഷം കേന്ദ്രത്തിൻ്റെ എക്സൈസ് ഡ്യൂട്ടി ഇതിന് മുകളില്‍ ഈടാക്കുന്നു, അതായത് അന്തിമ ഉപഭോക്താവ് രണ്ട് തവണ നികുതി അടയ്ക്കുന്നു – ഒരിക്കല്‍ സംസ്ഥാന സർക്കാരിനും പിന്നെ വീണ്ടും കേന്ദ്രത്തിനും.

രണ്ടും ജിഎസ്ടി ലിസ്റ്റിലേക്ക് മാറ്റിയാല്‍ പിന്നെ ഉപഭോക്താവ് ഒരു തവണ മാത്രമേ നികുതി അടക്കേണ്ടി വരുകയുള്ളൂ, ഇത് പെട്രോള്‍ വില ഗണ്യമായി കുറയുന്നതിന് കാരണമാകും


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

സ്ത്രീകളുടെ നഗ്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തു ; ലോഗറെ നടുറോഡിൽ കെട്ടിയിട്ട് തല്ലി സ്ത്രീകൾ

Published

on

By

പാലക്കാട്‌ ; സ്ത്രീകളുടെ നഗ്ന വീഡിയോ ചിത്രീകരിച്ച്‌ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് അട്ടപ്പാടി കോട്ടത്തറ ചന്തക്കാട് സ്വദേശിയായ വ്‌ലോഗര്‍ മുഹമ്മദലി ജിന്നയെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ വനിതകള്‍ കെട്ടിയിട്ട് തല്ലി. അഗളി പൊലീസ് എത്തിയാണ് യുവാവിന്റെ കെട്ടഴിച്ചുവിട്ടത്. സംഭവത്തില്‍ യുവാവിനെതിരെയും അടിച്ചവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തു.

അടിയേറ്റ ജിന്നയെ പൊലീസ് കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. അട്ടപ്പാടി കോട്ടത്തറയില്‍ തുണിക്കട നടത്തുകയാണ് മുഹമ്മദില ജിന്നയെന്ന് പൊലീസ് പറഞ്ഞു. രാവിലെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീകള്‍ ജിന്നയുടെ തുണിക്കടയുടെ മുന്നില്‍ എത്തി. കടയില്‍ നിന്ന് ജിന്നയെ വിളിച്ചിറക്കി പുറത്തേക്ക് കൊണ്ടുവന്നു.

അതിനുശേഷം കെട്ടിയിട്ട് നടുറോഡിലിട്ട് പൊതിരെ തല്ലുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ഇയാളെ മോചിപ്പിച്ചത്. യുവാവിനെ അടിക്കാനുള്ള കാരണം നാട്ടുകാര്‍ ചോദിച്ചപ്പോള്‍ സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ എടുത്ത് സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിച്ചാതാണ് കാരണമെന്നാണ് ഇവര്‍ പറയുന്നത്.

കൂടാതെ സ്ത്രീകളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ഫോട്ടോയ്ക്ക് താഴെ വൃത്തിക്കെട്ട കമന്റുകള്‍ ഇടുന്നതും അതിന് താഴെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ ഇടുന്നതും പതിവാണെന്നും ഇവര്‍ ആരോപിച്ചു. സ്ത്രീകളുടെ പരാതിയില്‍ ജിന്നയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

സ്ത്രീകളെ അപമാനിച്ചതുള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്. ജിന്നയുടെ പരാതിയില്‍ സ്ത്രീകള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. നടുറോഡില്‍ മര്‍ദിച്ചുവെന്ന പരാതിയിലാണ് അഗളി പൊലീസ് തമിഴ്‌നാട് സ്വദേശികളായ സ്ത്രീകള്‍ക്കെതിരെ കേസ് എടുത്തത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഇടുക്കിയിൽ അമ്മ ജീവനൊടുക്കി: ആത്മഹത്യ മകന് വിഷം നൽകിയ ശേഷം

Published

on

By

ഇടുക്കി: കമ്പംമേട്ടിൽ 3 വയസ്സുള്ള മകന് വിഷം നൽകിയശേഷം അമ്മ ആത്മഹത്യ ചെയ്തു. കമ്പംമേട് കുഴിക്കണ്ണം സ്വദേശിനി രമേശിന്റെ ഭാര്യ ആര്യ മോൾ (24) ആണ് വിഷം കഴിച്ച് മരിച്ചത്.

അപകട നില തരണം ചെയ്ത കുട്ടി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് ലഭ്യമായിട്ടുള്ള വിവരം. കുടുംബ പ്രശ്നമാണ് ഇത്തരമൊരു ആത്മഹത്യയിലേക്ക് ആര്യ മോളെ കൊണ്ട് ചെന്ന് എത്തിച്ചത് എന്നാണ് പോലീസിന്റെ വിശദീകരണം.

ഇന്നലെ രാത്രി ആര്യ മോളുടെ വായിലൂടെ നുരയും പതയും വരുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാരാണ് ആര്യയെയും മകൻ ആരോമലിനെയും ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

(ഓർക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കുക. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ദുരിതം വിതച്ച് മഴ: മുങ്ങിക്കിടന്ന റെയിൽപ്പാളത്തിലൂടെ പോയൻ്റ്സ് മാൻന്മാർ, ദൃശ്യങ്ങൾ പുറത്ത്

Published

on

By

മഹാരാഷ്ട്ര: മധ്യപ്രദേശിൽ നിറഞ്ഞു കവിഞ്ഞൊഴുകുന്ന നദികളിൽ നിന്നെത്തുന്ന പ്രളയജലം പാലങ്ങൾക്ക് മുകളിലൂടെ ഒഴുകുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

താഴ്ന്ന ഭാഗങ്ങൾ വെള്ളക്കെട്ടിനടിയിൽ ആയതോടെ റെയിൽ പാലങ്ങൾ, റോഡ്, വ്യോമഗതാഗതം തുടങ്ങിയവ ഏതാണ്ട് പൂർണ്ണമായും സ്തംഭിച്ച സ്ഥിതിയിലാണ്. ഇതിനിടയിലാണ് മധ്യപ്രദേശിൽ ഒരു ട്രെയിനിന് കടന്നുപോകാൻ റെയിൽവേ ലൈൻ ക്ലിയർ ചെയ്തു മുന്നിൽ നടക്കുന്ന റെയിൽവേ പോയിന്റർമാന്മാരുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ജിസ്റ്റ് ന്യൂസ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും പുറത്തുവന്നു എന്ന് കരുതുന്ന വീഡിയോ

” സ്ലീമാനാബാദിനും ദുണ്ടി സ്റ്റേഷനുകൾക്കുമിടയിൽ വെള്ളം കയറി ട്രാക്കുകൾ വെള്ളത്തിൽ മുങ്ങിയതിനാൽ ട്രെയിനിന് വഴികാണിക്കാൻ പോയിന്‍റസ്മാൻ ട്രാക്കുകൾക്കിടയിൽ നടക്കുന്നു.”എന്ന അടിക്കുറിപ്പോടെയാണ് പങ്കുവെച്ചിരിക്കുന്നത്.

പോയിന്റസ്മാൻമാരുടെ ഏതാണ്ട് മുട്ടിന് താഴെയോളം ട്രാക്കിൽ വെള്ളം കയറിയിട്ടുണ്ട് എന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്.

ദൃശ്യങ്ങളിൽ ഇവരുടെ തൊട്ടു പുറകിലായി ഇഴഞ്ഞ് നീങ്ങുന്ന ഒരു ട്രെയിൻ കടന്നു വരുന്നതും മഴയെയും വെള്ളക്കെട്ടിനെയും അതിജീവിച്ച് പോയിന്റസ്മാൻമാർ മുന്നറിയിപ്പ് നൽകുന്നതും വ്യക്തമാണ്.

സാമൂഹ്യ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ദിവസങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. ഇത്തരം ആളുകളുടെ ത്യാഗം കാണാതെ പോകരുത് എന്ന് ഒരു വിഭാഗം പറഞ്ഞപ്പോൾ വീഡിയോയെ എതിർത്തും ഒരുപാട് ആളുകൾ രംഗത്തെത്തി.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

തിരുവല്ലയിൽ കാറിന് തീപിടിച്ച് ദമ്പതികൾ വെന്ത് മരിച്ചു

Published

on

By

പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് ദമ്പതികൾ പൊള്ളലേറ്റ് മരിച്ചു. തിരുവല്ല തുകലശേരി സ്വദേശി രാജു തോമസ് (69), ഭാര്യ ലൈലി(62) എന്നിവരാണ് മരിച്ചത്.

വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെ ആയിരുന്നു ദാരുണമായ സംഭവം.കാറിന് തീപിടിച്ചറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് തീ അണച്ചപ്പോഴാണ്  കത്തിക്കരിഞ്ഞ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്.

തുകലശേരി സ്വദേശികളാണ് മരിച്ചതെന്ന് വാർഡ് ജനപ്രതിനിധിയുടെ സഹായത്തോടെ ആദ്യമേ സ്ഥിരീകരിച്ചിരുന്നു. പിന്നീട് കാർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് മരിച്ചവർ തുകലശേരി സ്വദേശികൾ തന്നെയാണെന്ന് ഉറപ്പ് വരുത്തിയത്.

കാർ പൂർണമായും കത്തി നശിച്ച നിലയിലാണ്. അതേസമയം കാറിന് തീപിടിച്ചത് എങ്ങനെയാണെന്നുള്ള കാര്യത്തിൽ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: